Connect with us

kerala

സിപിഐ കോൺഗ്രസ്സ് മുന്നണിയിൽ നിൽക്കുന്നതാണ് അഭികാമ്യം ; സി.പി.എം നും ചേരേണ്ടി വരുമെന്ന് കെ.എൻ .എ ഖാദർ

1978ലെ പതിനൊന്നാം പാർട്ടി കോൺഗ്രസ് സിപിഎം നു മുമ്പിൽ എല്ലാം അടിയറ വെച്ചു.മുഖ്യമന്ത്രി യായിരുന്ന പികെവിയെ രാജിവെപ്പിച്ചു ഭരണം സിപിഎമ്മിനു കൊടുത്തു അതിന്റെ ജൂനിയർ പാർട്ടണർ ആയി.അതോടെ എല്ലാം അട്ടിമറിഞ്ഞു. അദ്ദേഹം പറഞ്ഞു

Published

on

സിപിഐ ദേശീയ തലത്തിലും കേളത്തിലും കോൺഗ്രസ്സ് മുന്നണിയിൽ നിൽക്കുന്നതാണ് അഭികാമ്യമെന്നും
അവസാനം സിപിഎം എന്ന പാർട്ടി യും കോൺഗ്രസ്സ് മുന്നണിയുടെ ഭാഗമാകുമെന്നും കെ.എൻ .എ ഖാദർ അഭിപ്രായപ്പെട്ടു. ഫാസിസ്റ്റ് വർഗ്ഗീയ വംശീയ വലതു പക്ഷ മേധാവിത്വത്തിന്റെ ഈ കെട്ട കാലത്ത് ജനാധിപത്യ മതേതര ഇന്ത്യ പൂർണ്ണമായും ഇല്ലാതാവുന്നതിനു മുമ്പ് സിപിഐ എന്ന ഈ കമ്മ്യൂണിസ്റ്റ് മാതാവിനു ചരിത്ര ദൗത്യങ്ങൾ നിറവേറ്റണമെന്ന് ബോധ്യമുണ്ടെങ്കിൽ വിശാല മായ ഫാസിസ്റ്റ് വിരുദ്ധ മുന്നണിയിൽ അണിചേരുക .സിപിഎം സൃഷ്ടിച്ച സെക്ടേറിയൻ തടവറയിൽ നിന്നും പുറത്തു ചാടുക. എന്നും അദ്ദേഹം തന്റെ ഫെയ്സ് ബുക് പോസ്റ്റിൽ കുറിച്ചു.

അദ്ദേഹത്തിന്റെ ഫെയ്സ് ബുക് പോസ്റ്റ് ;

സിപിഐ ദേശീയ തലത്തിലും കേളത്തിലും കോൺഗ്രസ്സ് മുന്നണിയിൽ നിൽക്കുന്നതാണ് അഭികാമ്യം.ഇന്നത്തെ ഇന്ത്യൻ സാഹചര്യങ്ങളിൽ സ്വീകരിക്കാവുന്ന നയം സിപിഐ ചെയർമാൻ ശ്രീപാദ് അമൃതപാദ് ഡാംഗെ വർഷങ്ങൾക്ക് മുമ്പ് വിഭാവനം ചെയാതതാണല്ലൊ.ലോകത്തിലാദ്യമായി തിരഞ്ഞെടുപ്പിലൂടെ കേരളത്തിൽ അധികാരത്തിൽ എത്തിയത് സിപിഐ ആണല്ലൊ.ആ മന്ത്രി സഭയുടെ തകർച്ചക്കു ശേഷം പാർട്ടി ദേശീയ ജനാധിപത്യ മുന്നണി എന്ന അതിന്റെ നയം പ്രാവർത്തികമാക്കാൻ ശ്രമം ആരംഭിച്ചു. അത് വിജയകരമായി. വിവിധ സംസ്ഥാനങ്ങളിൽ പാർട്ടിക്ക് മികച്ച വിജയം ഉണ്ടായി.കേരളത്തിൽ മുഖ്യമന്ത്രി പദവിയും ബംഗാളിൽ മന്ത്രി പദവികളും ബീഹാർ പോലുള്ള അനവധി ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ എംഎൽഎമാരും എംപിമാരും തദ്ദേശ സ്ഥാപനങ്ങളുടെ പങ്കാളിത്തവും പാർട്ടി നേടി.സാർവ്വ ദേശീയ തലത്തിൽ ലോകത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടികൾ ചിലതൊഴികെ എല്ലാവരും സിപിഐക്ക് അംഗീകാരം നൽകി പരസ്പരധാരണയോടെ പ്രവർത്തിച്ചു.ചൈനയും അൽബേനിയും മറ്റൊരു പാർട്ടിയോടും യോജിച്ചില്ല.സിപിഐ ക്ക് ഇത്ര അംഗീകാരവും നേട്ടങ്ങളും ജനപിന്തുണയും പിന്നീട് ഒരിക്കലും ഉണ്ടായില്ല.എല്ലാം അവർ നഷ്ടപ്പെടുത്തി. 1978ലെ പതിനൊന്നാം പാർട്ടി കോൺഗ്രസ് സിപിഎം നു മുമ്പിൽ എല്ലാം അടിയറ വെച്ചു.മുഖ്യമന്ത്രി യായിരുന്ന പികെവിയെ രാജിവെപ്പിച്ചു ഭരണം സിപിഎമ്മിനു കൊടുത്തു അതിന്റെ ജൂനിയർ പാർട്ടണർ ആയി.അതോടെ എല്ലാം അട്ടിമറിഞ്ഞു. പിന്നീട് ഓരോ ദിവസവും പാർട്ടി ചെറുതായി ചെറുതായി വന്നു. നേതാക്കൾക്ക് ശൗര്യം നഷ്ടമായി. പലരും പാർട്ടി വിട്ടു പോയി.അനേകം ബുദ്ധിയും യുക്തിയും രാഷ്ട്രീയ പരിജ്ഞാനവും ഉള്ള നേതാക്കൾ പാർട്ടിയിൽ വേദന കടിച്ചമർത്തി കഴിഞ്ഞു പോന്നു ചിലരൊക്കെ ഇടക്കിടെ പൊട്ടി ത്തെറിച്ചു.പക്ഷേ ഫലമുണ്ടായില്ല. മൊത്തം പാർട്ടിയെ പഴയ നയങ്ങളിലേക്കു തിരിച്ചു കൊണ്ട് പോവാൻ അവർക്കു കഴിഞ്ഞില്ല. ആ തലമുറയിൽ പെട്ടവർ ഓരോരുത്തരായി വിടവാങ്ങി.പിൻതുടച്ചക്കാർ ആ റിസ്ക് എടുക്കാൻ മിനക്കെട്ടില്ല.പലപാർട്ടി കോൺഗ്രസ്സുകൾ പിന്നെയും നടന്നു. ചിലമാറ്റങ്ങൾ നയ നിലപാടുകളിൽ വന്നു. ഇടതു ജനാധിപത്യ മതേതര ബദൽ പോയി ജനാധിപത്യമതേതര ഇടതു ബദൽ പുനസ്ഥാപിച്ചു വെന്ന് കേട്ടു.അതു രണ്ടും മാർക്സിയൻ കാഴ്ചപ്പാടിൽ ഏറെ വ്യത്യസ്തമാണ്.ദേശീയ ജനാധിപത്യ മുന്നണി പക്ഷെ പ്രാവർത്തികമാക്കാൻ ശ്രമം നടന്നില്ല.ഇന്നല്ലെങ്കിൽ പിന്നെ എന്ന്? എന്ന ചോദ്യത്തിനു എന്റെ ഉത്തരം പിന്നെ ഒരിക്കലും ഉണ്ടാവില്ല എന്നാണ്.അടിയന്തിരാവസ്ഥക്കാലത്ത് ചില തൽപര കക്ഷികൾ പാർട്ടി ക്കെതിരെ അഴിച്ചു വിട്ട ദുഷ്പ്രചരണങ്ങളെ പാർട്ടി വൈകാരികമായി നേരിട്ടതാണ് ഈ തെറ്റായ നയത്തിലേക്ക് പാർട്ടിയെ നയിച്ചത്. താത്വികമായും വസ്തു നിഷ്ഠമായും വിവേകത്തോടെയും നേരിടാൻ കഴിയുമായിരുന്നു ഭട്ടിൻഡാ കോൺഗ്രസ്സിൽ ബദൽ രേഖകൾ ഉണ്ടായിരുന്നു. തെറ്റിലേക്ക് വഴുതി വീഴാതിരിക്കാൻ ജാഗ്രത പാലിച്ച ഉന്നത രായ നേതിക്കളെയും അഭിപ്രായങ്ങളെയും അന്ന് അവണിച്ചു.ഡാംഗെ എസ്സ് ജി സർദേശായി മൊഹിത് സെൻ സത്യപാൽ ഡാംഗ് റോസാദേശ് പാണ്ഡെ തുടങ്ങിയ അനേകർ .കേരളത്തിൽ നിന്നും ഈ പുതിയ നയത്തെ എതിർത്ത പലരും ഉണ്ടായിരുന്നു. ഫാസിസ്റ്റ് വർഗ്ഗീയ വംശീയ വലതു പക്ഷ മേധാവിത്വത്തിന്റെ ഈ കെട്ട കാലത്ത് ജനാധിപത്യ മതേതര ഇന്ത്യ പൂർണ്ണമായും ഇല്ലാതാവുന്നതിനു മുമ്പ് സിപിഐ എന്ന ഈ കമ്മ്യൂണിസ്റ്റ് മാതാവിനു ചരിത്ര ദൗത്യങ്ങൾ നിറവേറ്റണമെന്ന് ബോധ്യമുണ്ടെങ്കിൽ വിശാമായ ഫാസിസ്റ്റ് വിരുദ്ധ മുന്നണിയിൽ അണിചേരുക .സിപിഎം സൃഷ്ടിച്ച സെക്ടേറിയൻ തടവറയിൽ നിന്നും പുറത്തു ചാടുക.അവസാനം സിപിഎം എന്ന പാർട്ടി യും കോൺഗ്രസ്സ് മുന്നണിയുടെ ഭാഗമാകും.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വിദ്യാഭ്യാസ വകുപ്പിൻ്റെ കെടുകാര്യസ്ഥത; താക്കീതായി എം.എസ്.എഫ് ഡി.ഡി.ഇ ഓഫീസ് ഉപരോധം

സ്കൂൾ യൂണിഫോം വിതരണം പൂർത്തിയാക്കുക, വ്യാപക പിഴവുകളുള്ള ഏഴ്, ഒമ്പത് ക്ലാസിലെ പാഠപുസ്തകങ്ങൾ പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് എം.എസ്.എഫ് മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മലപ്പുറം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു.

Published

on

മലപ്പുറം: വിദ്യാഭാസ മേഖലയിൽ നിരന്തരം പ്രശ്നങ്ങൾ സൃഷ്ടിച്ച് വിദ്യാർത്ഥികൾക്ക് മൂല്യവത്തായ വിദ്യാഭ്യാസം സർക്കാർ നിഷേധിക്കുകയാണെന്ന് എം.എസ്.എഫ് ജില്ലാ പ്രസിഡൻ്റ് കബീർ മുതുപറമ്പ് പറഞ്ഞു. സ്കൂൾ യൂണിഫോം വിതരണം പൂർത്തിയാക്കുക, വ്യാപക പിഴവുകളുള്ള ഏഴ്, ഒമ്പത് ക്ലാസിലെ പാഠപുസ്തകങ്ങൾ പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് എം.എസ്.എഫ് മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മലപ്പുറം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു.

വിദ്യാഭാസ മേഖലയിൽ സർക്കാരിൻ്റെ കെടുകാര്യസ്ഥതയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് യൂണിഫോം വിതരണത്തിലെ അശാസ്ത്രീയതയും പാഠപുസ്തകങ്ങളിലെ വ്യാപക പിഴവുകളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അങ്ങേയറ്റം സൂക്ഷ്മതയോടെയും ശ്രദ്ധയോടെയും ജാഗ്രതയോടെയും സമീപിക്കേണ്ട വിദ്യാഭ്യാസ വകുപ്പ് കേരളത്തിൽ ഇന്ന് നാഥനില്ല കളരിയായി മാറിയിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എം.എസ്.എഫ് ജില്ലാ ജനറൽ സെക്രട്ടറി വി.എ.വഹാബ് അദ്ധ്യക്ഷത വഹിച്ചു.

എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി അഖിൽ കുമാർ ആനക്കയം, ജില്ലാ ട്രഷറർ കെ.എൻ.ഹക്കീം തങ്ങൾ, ജില്ലാ ഭാരവാഹികളായ കെ.എം.ഇസ്മായിൽ, ടി.പി.നബീൽ, സി.പി.ഹാരിസ്, ഫർഹാൻ ബിയ്യം, ഇക്റ സംസ്ഥാന കൺവീനർ ഡോ: ഫായിസ് അറക്കൽ, എം.ശാക്കിർ, അഡ്വ: ജസീൽ പറമ്പൻ, റഹീസ് ആലുങ്ങൽ, അറഫ ഉനൈസ്, റിള പാണക്കാട്, മുസ്‌ലിയ മങ്കട എന്നിവർ നേതൃത്വം നൽകി.

Continue Reading

EDUCATION

ചന്ദ്രിക എജ്യൂ എക്‌സല്‍ സീസണ്‍ 3; ആഘോഷമാക്കി മഞ്ചേരി

ആയിരകണക്കിന് വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത പരിപാടി സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു

Published

on

മഞ്ചേരി: ചന്ദ്രിക എജ്യൂ എക്‌സല്‍ സീസണ്‍ മൂന്നിന് ഗംഭീര വരവേല്‍പ്പ്. ഇന്ന് രാവിലെ 10 മണിയോടെ മഞ്ചേരി വി.പി ഹാളില്‍ വെച്ചാണ് പരിപാടിക്ക് വേദി ഒരുങ്ങിയത്. ആയിരകണക്കിന് വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത പരിപാടി സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പ്രശസ്ത സോഷ്യല്‍ മീഡിയ ഗായകന്‍ ഹനാന്‍ ഷായാണ് അതിഥിയായി എത്തുന്നത്.

എസ്.എസ്.എല്‍.സി, പ്ലസ് ടുവില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിക്കലും തുടര്‍ പഠനത്തിനായുള്ള അനന്ത സാധ്യതകളെ വിദ്യാര്‍ത്ഥികള്‍ക്ക് പരിചയപ്പെടുത്തി കൊടുക്കുക എന്ന ഉദ്ദേശത്തോടു കൂടിയാണ് ചന്ദ്രിക എജ്യൂക്കേഷന്‍ എക്‌സ്‌പോ തുടങ്ങിയത്. സീസണ്‍ മൂന്നിന്റെ നിറവില്‍ എത്തി നില്‍ക്കുമ്പോഴും ആയിരകണക്കിന് വിദ്യാര്‍ത്ഥികളാണ് പരിപാടില്‍ പങ്കെടുത്തത്.

Continue Reading

kerala

കണ്ണൂരില്‍ ബോംബ് നിർമ്മാണത്തിനിടെ കൊല്ലപ്പെട്ടവർക്ക് രക്തസാക്ഷി സ്മാരകം പണിത് സിപിഎം

പാനൂര്‍ തെക്കുംമുറിയിലാണ് സിപിഎം സ്മാരകം നിര്‍മ്മിച്ചത്.

Published

on

ബോംബ് നിര്‍മ്മാണത്തിനിടെ കൊല്ലപ്പെട്ടവര്‍ക്ക് രക്തസാക്ഷി സ്മാരകം പണിത് സിപിഎം. ബോംബ് നിര്‍മ്മാണത്തിനിടെ കൊല്ലപ്പെട്ട ഷൈജു, സുബീഷ് എന്നിവരുടെ പേരിലാണ് സ്മാരകം. പാനൂര്‍ തെക്കുംമുറിയിലാണ് സിപിഎം സ്മാരകം നിര്‍മ്മിച്ചത്. സ്മാരകം ഈ മാസം 22ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യും.

ബോംബ് നിര്‍മ്മാണത്തിനിടെ സ്‌ഫോടനമുണ്ടായി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടാല്‍ ആദ്യം സ്‌ഫോടനത്തില്‍ പ്രവര്‍ത്തകര്‍ക്ക് പങ്കില്ലെന്ന് സിപിഎം നേതാക്കള്‍ പറയും. തൊട്ടടുത്ത വര്‍ഷം അവരെ രക്തസാക്ഷിപ്പട്ടികയില്‍ ചേര്‍ക്കും. പിന്നീട് അനുസ്മരണ പരിപാടികള്‍ സംഘടിപ്പിക്കുകയും രക്തസാക്ഷി മന്ദിരം ഒരുക്കുകയും ചെയ്യുന്നതാണ് സിപിഎമ്മിന്റെ പതിവ്.

കൊളവല്ലൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ഈസ്റ്റ് ചെറ്റക്കണ്ടിയിലെ കാക്രോട്ട് കുന്നിന്‍മുകളിലെ ആളൊഴിഞ്ഞ പറമ്പില്‍ ബോംബ് നിര്‍മ്മാണത്തിനിടെ 2015 ജൂണ്‍ 6നാണ് സ്‌ഫോടനമുണ്ടായത്. സിപിഎം പ്രവര്‍ത്തകരായ ഷൈജു, സുബീഷ് എന്നിവരാണ് അന്ന് കൊല്ലപ്പെട്ടത്. സ്‌ഫോടനത്തില്‍ പാര്‍ട്ടിക്കു പങ്കില്ലെന്നും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നുമാണ് അന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞത്.

എന്നാല്‍ സംസ്ഥാന സെക്രട്ടറി തള്ളിപ്പറഞ്ഞപ്പോഴും അന്ന് ഷൈജുവിന്റെയും സുബീഷിന്റെയും മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ഏറ്റുവാങ്ങിയത് അന്നത്തെ സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജനായിരുന്നു. അത് ഏറെ വിമര്‍ശനത്തിന് ഇടയാക്കി. ഇരുവരെയും ഈസ്റ്റ് ചെറ്റക്കണ്ടി എകെജി നഗറിലെ പാര്‍ട്ടി വക ഭൂമിയിലാണ് സംസ്‌കരിച്ചത്.

2016 ഫെബ്രുവരിയില്‍ സിപിഎം നേതൃത്വത്തില്‍ ഇരുവര്‍ക്കും സ്മാരകം നിര്‍മിക്കാന്‍ ധനസമാഹരണം നടത്തി. ബോംബ് നിര്‍മ്മാണത്തിനിടെ മരിച്ച സുബീഷിനെയും ഷൈജുവിനെയും രക്തസാക്ഷികളായി പ്രഖ്യാപിച്ച് 2016 ജൂണ്‍ 6 മുതല്‍ സുബീഷ്, ഷൈജു രക്തസാക്ഷിത്വ ദിനാചരണത്തിനും തുടക്കമിട്ടു. ആര്‍എസ്എസ് ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിനിടെ കൊല്ലപ്പെട്ടവര്‍ എന്നാണ് രക്തസാക്ഷി ദിനാചരണത്തെക്കുറിച്ചുള്ള വിശദീകരണം. കണ്ണൂര്‍ പാനൂര്‍ തെക്കുംമുറിയിലാണ് ഷൈജു, സുബീഷ് എന്നിവര്‍ക്കായി സ്മാരകം നിര്‍മ്മിച്ചത്.

ഈ മാസം 22ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ മന്ദിരം ഉദ്ഘാടനം ചെയ്യും. രക്തസാക്ഷി ദിനാചരണത്തോടനുബന്ധിച്ച് വിപുലമായ പരിപാടികളാണ് സിപിഎം സംഘടിപ്പിക്കുന്നത്. ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് വേളയില്‍ പാനൂര്‍ മുളിയാത്തോട് മാവുള്ള ചാലില്‍ ബോംബ് നിര്‍മ്മാണത്തിനിടെയുണ്ടായ സ്‌ഫോടനത്തില്‍ ഷെറിന്‍ എന്ന സിപിഎം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടിരുന്നു. അന്നും പാര്‍ട്ടിക്ക് പങ്കില്ലെന്നാണ് സിപിഎം വിശദീകരണം.

Continue Reading

Trending