kerala
സിപിഐ കോൺഗ്രസ്സ് മുന്നണിയിൽ നിൽക്കുന്നതാണ് അഭികാമ്യം ; സി.പി.എം നും ചേരേണ്ടി വരുമെന്ന് കെ.എൻ .എ ഖാദർ
1978ലെ പതിനൊന്നാം പാർട്ടി കോൺഗ്രസ് സിപിഎം നു മുമ്പിൽ എല്ലാം അടിയറ വെച്ചു.മുഖ്യമന്ത്രി യായിരുന്ന പികെവിയെ രാജിവെപ്പിച്ചു ഭരണം സിപിഎമ്മിനു കൊടുത്തു അതിന്റെ ജൂനിയർ പാർട്ടണർ ആയി.അതോടെ എല്ലാം അട്ടിമറിഞ്ഞു. അദ്ദേഹം പറഞ്ഞു
സിപിഐ ദേശീയ തലത്തിലും കേളത്തിലും കോൺഗ്രസ്സ് മുന്നണിയിൽ നിൽക്കുന്നതാണ് അഭികാമ്യമെന്നും
അവസാനം സിപിഎം എന്ന പാർട്ടി യും കോൺഗ്രസ്സ് മുന്നണിയുടെ ഭാഗമാകുമെന്നും കെ.എൻ .എ ഖാദർ അഭിപ്രായപ്പെട്ടു. ഫാസിസ്റ്റ് വർഗ്ഗീയ വംശീയ വലതു പക്ഷ മേധാവിത്വത്തിന്റെ ഈ കെട്ട കാലത്ത് ജനാധിപത്യ മതേതര ഇന്ത്യ പൂർണ്ണമായും ഇല്ലാതാവുന്നതിനു മുമ്പ് സിപിഐ എന്ന ഈ കമ്മ്യൂണിസ്റ്റ് മാതാവിനു ചരിത്ര ദൗത്യങ്ങൾ നിറവേറ്റണമെന്ന് ബോധ്യമുണ്ടെങ്കിൽ വിശാല മായ ഫാസിസ്റ്റ് വിരുദ്ധ മുന്നണിയിൽ അണിചേരുക .സിപിഎം സൃഷ്ടിച്ച സെക്ടേറിയൻ തടവറയിൽ നിന്നും പുറത്തു ചാടുക. എന്നും അദ്ദേഹം തന്റെ ഫെയ്സ് ബുക് പോസ്റ്റിൽ കുറിച്ചു.
അദ്ദേഹത്തിന്റെ ഫെയ്സ് ബുക് പോസ്റ്റ് ;
സിപിഐ ദേശീയ തലത്തിലും കേളത്തിലും കോൺഗ്രസ്സ് മുന്നണിയിൽ നിൽക്കുന്നതാണ് അഭികാമ്യം.ഇന്നത്തെ ഇന്ത്യൻ സാഹചര്യങ്ങളിൽ സ്വീകരിക്കാവുന്ന നയം സിപിഐ ചെയർമാൻ ശ്രീപാദ് അമൃതപാദ് ഡാംഗെ വർഷങ്ങൾക്ക് മുമ്പ് വിഭാവനം ചെയാതതാണല്ലൊ.ലോകത്തിലാദ്യമായി തിരഞ്ഞെടുപ്പിലൂടെ കേരളത്തിൽ അധികാരത്തിൽ എത്തിയത് സിപിഐ ആണല്ലൊ.ആ മന്ത്രി സഭയുടെ തകർച്ചക്കു ശേഷം പാർട്ടി ദേശീയ ജനാധിപത്യ മുന്നണി എന്ന അതിന്റെ നയം പ്രാവർത്തികമാക്കാൻ ശ്രമം ആരംഭിച്ചു. അത് വിജയകരമായി. വിവിധ സംസ്ഥാനങ്ങളിൽ പാർട്ടിക്ക് മികച്ച വിജയം ഉണ്ടായി.കേരളത്തിൽ മുഖ്യമന്ത്രി പദവിയും ബംഗാളിൽ മന്ത്രി പദവികളും ബീഹാർ പോലുള്ള അനവധി ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ എംഎൽഎമാരും എംപിമാരും തദ്ദേശ സ്ഥാപനങ്ങളുടെ പങ്കാളിത്തവും പാർട്ടി നേടി.സാർവ്വ ദേശീയ തലത്തിൽ ലോകത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടികൾ ചിലതൊഴികെ എല്ലാവരും സിപിഐക്ക് അംഗീകാരം നൽകി പരസ്പരധാരണയോടെ പ്രവർത്തിച്ചു.ചൈനയും അൽബേനിയും മറ്റൊരു പാർട്ടിയോടും യോജിച്ചില്ല.സിപിഐ ക്ക് ഇത്ര അംഗീകാരവും നേട്ടങ്ങളും ജനപിന്തുണയും പിന്നീട് ഒരിക്കലും ഉണ്ടായില്ല.എല്ലാം അവർ നഷ്ടപ്പെടുത്തി. 1978ലെ പതിനൊന്നാം പാർട്ടി കോൺഗ്രസ് സിപിഎം നു മുമ്പിൽ എല്ലാം അടിയറ വെച്ചു.മുഖ്യമന്ത്രി യായിരുന്ന പികെവിയെ രാജിവെപ്പിച്ചു ഭരണം സിപിഎമ്മിനു കൊടുത്തു അതിന്റെ ജൂനിയർ പാർട്ടണർ ആയി.അതോടെ എല്ലാം അട്ടിമറിഞ്ഞു. പിന്നീട് ഓരോ ദിവസവും പാർട്ടി ചെറുതായി ചെറുതായി വന്നു. നേതാക്കൾക്ക് ശൗര്യം നഷ്ടമായി. പലരും പാർട്ടി വിട്ടു പോയി.അനേകം ബുദ്ധിയും യുക്തിയും രാഷ്ട്രീയ പരിജ്ഞാനവും ഉള്ള നേതാക്കൾ പാർട്ടിയിൽ വേദന കടിച്ചമർത്തി കഴിഞ്ഞു പോന്നു ചിലരൊക്കെ ഇടക്കിടെ പൊട്ടി ത്തെറിച്ചു.പക്ഷേ ഫലമുണ്ടായില്ല. മൊത്തം പാർട്ടിയെ പഴയ നയങ്ങളിലേക്കു തിരിച്ചു കൊണ്ട് പോവാൻ അവർക്കു കഴിഞ്ഞില്ല. ആ തലമുറയിൽ പെട്ടവർ ഓരോരുത്തരായി വിടവാങ്ങി.പിൻതുടച്ചക്കാർ ആ റിസ്ക് എടുക്കാൻ മിനക്കെട്ടില്ല.പലപാർട്ടി കോൺഗ്രസ്സുകൾ പിന്നെയും നടന്നു. ചിലമാറ്റങ്ങൾ നയ നിലപാടുകളിൽ വന്നു. ഇടതു ജനാധിപത്യ മതേതര ബദൽ പോയി ജനാധിപത്യമതേതര ഇടതു ബദൽ പുനസ്ഥാപിച്ചു വെന്ന് കേട്ടു.അതു രണ്ടും മാർക്സിയൻ കാഴ്ചപ്പാടിൽ ഏറെ വ്യത്യസ്തമാണ്.ദേശീയ ജനാധിപത്യ മുന്നണി പക്ഷെ പ്രാവർത്തികമാക്കാൻ ശ്രമം നടന്നില്ല.ഇന്നല്ലെങ്കിൽ പിന്നെ എന്ന്? എന്ന ചോദ്യത്തിനു എന്റെ ഉത്തരം പിന്നെ ഒരിക്കലും ഉണ്ടാവില്ല എന്നാണ്.അടിയന്തിരാവസ്ഥക്കാലത്ത് ചില തൽപര കക്ഷികൾ പാർട്ടി ക്കെതിരെ അഴിച്ചു വിട്ട ദുഷ്പ്രചരണങ്ങളെ പാർട്ടി വൈകാരികമായി നേരിട്ടതാണ് ഈ തെറ്റായ നയത്തിലേക്ക് പാർട്ടിയെ നയിച്ചത്. താത്വികമായും വസ്തു നിഷ്ഠമായും വിവേകത്തോടെയും നേരിടാൻ കഴിയുമായിരുന്നു ഭട്ടിൻഡാ കോൺഗ്രസ്സിൽ ബദൽ രേഖകൾ ഉണ്ടായിരുന്നു. തെറ്റിലേക്ക് വഴുതി വീഴാതിരിക്കാൻ ജാഗ്രത പാലിച്ച ഉന്നത രായ നേതിക്കളെയും അഭിപ്രായങ്ങളെയും അന്ന് അവണിച്ചു.ഡാംഗെ എസ്സ് ജി സർദേശായി മൊഹിത് സെൻ സത്യപാൽ ഡാംഗ് റോസാദേശ് പാണ്ഡെ തുടങ്ങിയ അനേകർ .കേരളത്തിൽ നിന്നും ഈ പുതിയ നയത്തെ എതിർത്ത പലരും ഉണ്ടായിരുന്നു. ഫാസിസ്റ്റ് വർഗ്ഗീയ വംശീയ വലതു പക്ഷ മേധാവിത്വത്തിന്റെ ഈ കെട്ട കാലത്ത് ജനാധിപത്യ മതേതര ഇന്ത്യ പൂർണ്ണമായും ഇല്ലാതാവുന്നതിനു മുമ്പ് സിപിഐ എന്ന ഈ കമ്മ്യൂണിസ്റ്റ് മാതാവിനു ചരിത്ര ദൗത്യങ്ങൾ നിറവേറ്റണമെന്ന് ബോധ്യമുണ്ടെങ്കിൽ വിശാമായ ഫാസിസ്റ്റ് വിരുദ്ധ മുന്നണിയിൽ അണിചേരുക .സിപിഎം സൃഷ്ടിച്ച സെക്ടേറിയൻ തടവറയിൽ നിന്നും പുറത്തു ചാടുക.അവസാനം സിപിഎം എന്ന പാർട്ടി യും കോൺഗ്രസ്സ് മുന്നണിയുടെ ഭാഗമാകും.
kerala
പാലക്കാട് ഓട്ടോയും കാറും കൂട്ടിയിടിച്ച് അപകടം; 6 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു
2 പേരുടെ നില ഗുരുതരം
പാലക്കാട്: ആലത്തൂരില്‍ ഓട്ടോയും കാറും കൂട്ടിയിടിച്ച് അപകടം. ആറ് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. പാടൂരിലാണ് അപകടമുണ്ടായത്. തോലനൂര്‍ ജാഫര്‍- റസീന ദമ്പതികളുടെ മകന് സിയാന് ആദം ആണ് മരിച്ചത്. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കുണ്ട്. രണ്ട് പേരുടെ നില ഗുരുതരമാണ്. രാത്രി ഏഴോടെയാണ് അപകടമുണ്ടായത്.
പാടൂര്‍ പാല് സൊസൈറ്റിക്കു സമീപം ആലത്തൂര്‍ ഭാഗത്തേക്ക് വരികയായിരുന്നു ഓട്ടോയില്‍ എതിര് ദിശയില്‍ വന്ന കാര്‍ ഇടിക്കുകയായിരുന്നു. ഓട്ടോയില്‍ സഞ്ചരിച്ച കുട്ടിയുടെ ഉമ്മ റസീന, റസീനയുടെ മാതാവ് റഹ്മത്ത്, ഡ്രൈവര്‍ ബാലസുബ്രഹ്മണ്യന് എന്നിവര്‍ക്കാണ് പരിക്കേറ്റത്.
റസീനയും റഹ്മത്തുമാണ് ഗുരുതരാവസ്ഥയിലുള്ളത്. ഇവര്‍ ഇരട്ടക്കുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കാര്‍ ഓടിച്ച കുന്നംകുളം സ്വദേശി റെജിയെ ആലത്തൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.
kerala
കോഴിക്കോട് എസ്ഐആര്‍ ക്യാമ്പ് നടത്തിപ്പിനിടെ ബിഎല്‍ഒ കുഴഞ്ഞുവീണു
രോഗാവസ്ഥാ പറഞ്ഞിട്ടും ബിഎല്‍ഒ ചുമതല ഒഴിവാക്കി നല്‍കിയിരുന്നില്ലെന്നും സഹപ്രവര്‍ത്തകര്‍ പറയുന്നു.
കോഴിക്കോട്: പേരാമ്പ്രയില്‍ എസ്ഐആര്‍ ക്യാമ്പ് നടത്തിപ്പിനിടെ ബിഎല്‍ഒ കുഴഞ്ഞുവീണു. അരിക്കുളം പഞ്ചായത്തിലെ 152ാം ബൂത്തിലെ ബിഎല്‍ഒ, അബ്ദുല്‍ അസീസാണ് കുഴഞ്ഞു വീണത്.
അദ്ദേഹത്തെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അബ്ദുല്‍ അസീസിന് ജോലി സമ്മര്‍ദമുണ്ടായിരുന്നതായി സഹപ്രവര്‍ത്തകര്‍ പറഞ്ഞു. രോഗാവസ്ഥാ പറഞ്ഞിട്ടും ബിഎല്‍ഒ ചുമതല ഒഴിവാക്കി നല്‍കിയിരുന്നില്ലെന്നും സഹപ്രവര്‍ത്തകര്‍ പറയുന്നു.
kerala
ഇടുക്കിയില്‍ നാലു വയസ്സുകാരനെ കൊലപ്പെടുത്തി മാതാവ് ജീവനൊടുക്കി
വ്യാഴാഴ്ച രാത്രി ഏഴിന് ഭര്‍ത്താവ് ജോലി കഴിഞ്ഞ് വീട്ടില്‍ എത്തിയപ്പോഴാണ് സംഭവം കണ്ടത്.
ഇടുക്കി: അടിമാലി പണിക്കന്‍കുടിയില്‍ മകനെ കൊലപ്പെടുത്തി മാതാവ് ജീവനൊടുക്കി. കൊന്നത്തടി പഞ്ചായത്തിലെ പണിക്കന്‍കുടി പറു സിറ്റി തുരമ്പിള്ളിക്കുന്നേല്‍ ഷാലറ്റിന്റെ ഭാര്യ രഞ്ജിനി (28) മകന് ആദിത്യനെ (നാല്) കൊലപ്പെടുത്തി ജീവനൊടുക്കിയത്. വ്യാഴാഴ്ച രാത്രി ഏഴിന് ഭര്‍ത്താവ് ജോലി കഴിഞ്ഞ് വീട്ടില്‍ എത്തിയപ്പോഴാണ് സംഭവം കണ്ടത്.
ആദിത്യന് ജനല്‍ കമ്പിയിലും രഞ്ജിനി ബഡ്റൂമിലും തൂങ്ങി മരിച്ച നിലയിലായിരുന്നു. രഞ്ജിനിക്ക് മാനസിക വിഭ്രാന്തി ഉള്ളതായി പറയുന്നു. തൊഴിലുറപ്പ് തൊഴിലാളിയാണ്. കുടുംബ പ്രശ്നങ്ങള്‍ ഒന്നും ഇല്ലായിരുന്നെന്ന് പൊലീസ് പറയുന്നു. പണിക്കന്‍കുടി ക്യൂന്‍ മേരി പബ്ലിക് സ്കൂളിലെ പ്ലേ സ്കൂള്‍ വിദ്യാര്‍ഥിയാണ് മരിച്ച ആദിത്യന്. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍.
രഞ്ജിനിയുടെ മൃതദേഹം ഇന്‍ക്വസ്റ്റിനു ശേഷം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റുമെന്ന് വെള്ളത്തൂവല്‍ പൊലീസ് പറഞ്ഞു. ഇടുക്കി ഡിവൈ. എസ്.പി. രാജന് അരമന, വെള്ളത്തൂവല്‍ എസ്.എച്ച്.ഒ അജിത്ത് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സംഘം സംഭവ സ്ഥലത്തുണ്ട്.
-
india2 days agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
kerala1 day agoമലപ്പുറത്ത് എല്‍ഡിഎഫില്‍ ഭിന്നത; സിപിഎമ്മിനെതിരെ സിപിഐ രംഗത്ത്
-
kerala1 day agoതദ്ദേശ തെരഞ്ഞടുപ്പില്‍ വൈഷ്ണയ്ക്ക് മത്സരിക്കാം; വോട്ടര്‍ പട്ടികയില്‍ നിന്ന് പേര്‍ നീക്കിയ നടപടി റദ്ദാക്കി
-
kerala1 day agoശബരിമലയില്‍ സ്പോട്ട് ബുക്കിങ് കുറച്ച് ഹൈക്കോടതി; ദിവസേന 5000 പേര്‍ക്ക് മാത്രം അവസരം
-
kerala1 day agoസഹകരണ ബാങ്ക് ക്രമക്കേടില്‍ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.സുരേഷ് 43 ലക്ഷം തിരിച്ചടയ്ക്കാന്‍ ഉത്തരവ്
-
kerala1 day agoബീമാപള്ളി ഉറൂസ്; ശനിയാഴ്ച പ്രാദേശിക അവധി പ്രഖ്യാപിച്ച് തിരുവനന്തപുരം ജില്ലാ കളക്ടര്‍
-
Film1 day agoമമ്മൂട്ടി-വിനായകന് ചിത്രം ‘കളങ്കാവല്‍’: വിനായകന് ചെയ്ത വേഷം ആദ്യം പൃഥ്വിരാജിനായി കരുതിയതെന്ന് സംവിധായകന്
-
kerala2 days agoവാഹനാപകടത്തില്‍ കോമയിലായ ഒമ്പത് വയസ്സുകാരി ദൃഷാനക്ക് 1.15 കോടി നഷ്ടപരിഹാരം നല്കാന് കോടതി

