X

മന്ത്രി ജലീലിന്റെ വാദങ്ങള്‍ പൊളിയുന്നു; രണ്ടു തവണ ചോദ്യം ചെയ്തു; മറച്ചുവെക്കാന്‍ ജലീല്‍ ആവശ്യപ്പെട്ടു

 

തിരുവനന്തപുരം:  മന്ത്രി കെടി ജലീലിനെ രണ്ടു തവണ ചോദ്യം ചെയ്തതായി റിപ്പോര്‍ട്ട്. വ്യാഴാഴ്ച രാത്രി 7.30 മുതല്‍ 11 വരെയും ചോദ്യം ചെയ്തിരുന്നതായുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. നേരത്തെസ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച രാവിലെ മുതല്‍ ഉച്ച വരെ ചോദ്യം ചെയ്ത വിവരം പുറത്തുവന്നിരുന്നു. ചോദ്യം ചെയ്യല്‍ രഹസ്യമാക്കി വെക്കാന്‍ ജലീല്‍ ആവശ്യപ്പെട്ടതായും സൂചനകളുണ്ട്.

വ്യാഴാഴ്‌ച രാത്രി 7.30ന് ആദ്യം എന്‍ഫോഴ്സ്‌മെന്റ് ഓഫീസിലെത്തിയ മന്ത്രി 11 മണി വരെ അവിടെയുണ്ടായിരുന്നു. പിന്നീട് വെള‌ളിയാഴ്‌ച രാവിലെ 10 മണിക്ക് വീണ്ടും ചോദ്യം ചെയ്യാന്‍ ഹാജരായി. ഖുര്‍ആന്‍ വിതരണം ചെയ്‌ത കാര്യങ്ങളിലടക്കം മന്ത്രിയുടെ മൊഴി ഇ.ഡി. രേഖപ്പെടുത്തി. മന്ത്രിയുടെ മൊഴി ഡല്‍ഹിയിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടര്‍ക്ക് കൈമാറിയിട്ടുണ്ട്.

നേരത്തെ ഇഡി ചോദ്യം ചെയ്തു എന്ന വാദം തന്നെ അദ്ദേഹം നിഷേധിച്ചിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ വിളിച്ചു ചോദിച്ചപ്പോഴായിരുന്നു അദ്ദേഹം കള്ളം പറഞ്ഞത്. എന്നാല്‍ ഇഡി തന്നെ ഡല്‍ഹിയില്‍ നിന്ന് ചോദ്യം ചെയ്തുവെന്ന് വ്യക്തമാക്കിയതോടെ വീട്ടില്‍ അടച്ചിട്ടിരിക്കുകയായിരുന്നു. പിന്നീട് വിളിച്ച മാധ്യമങ്ങള്‍ക്കൊന്നും മുഖം കൊടുക്കുകയോ സംസാരിക്കാന്‍ തയ്യാറാവുകയോ ചെയ്തില്ല. എന്നാല്‍ ചില താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന മാധ്യമങ്ങള്‍ക്ക് ജലീല്‍ മുഖം കൊടുക്കുകയും ചെയ്തു. അതിലാവട്ടെ, ക്രോസ് ചെക്ക് ചെയ്യേണ്ട ചോദ്യങ്ങളൊന്നും ഉണ്ടായതുമില്ല.

 

സുഹൃത്തും വ്യവസായിയുമായ അരൂര്‍ സ്വദേശി കെപി അനസിന്റെ കാറിലാണ് വെള്ളിയാഴ്ച രാവിലെ ജലീല്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെ ചോദ്യം ചെയ്യലിനായെത്തിയത്. വ്യാഴാഴ്ച കൂടി ജലീലിനെ ചോദ്യം ചെയ്തുവെന്ന വിവരം പുറത്തുവരുന്നതോടെ ജലീലിനെതിരെയുള്ള പ്രതിഷേധം കൂടുതല്‍ കടുക്കുന്നു.

web desk 1: