More
സംഘ് പരിവാറിനെ വെളുപ്പിച്ചെടുക്കുന്ന കെ.ടി ജലീല്‍

ജബ്ബാര്‍ ചുങ്കത്തറ
കെ.ടി ജലീലിന്റെ പുതിയ ഭക്തി പോസ്റ്റ് കണ്ടോ? ‘മിതവാദിയായ നായിഡുജി’ എന്നാണ് ലക്ഷണമൊത്ത സംഘി നേതാവായ വെങ്കയ്യ നായിഡുവിനെ സ്വീകരിക്കാന്‍ കിട്ടിയ അവസരത്തില്‍ ജലീല്‍ പ്രയോഗിച്ചത്. സംഘഭക്തിയുടെ ഭരണിപ്പാട്ടാണ് പോസ്റ്റിലുടനീളം. കാര്യകാരണങ്ങളില്ലാത്ത മുഖസ്തുതി പോസ്റ്റ് വായിച്ചപ്പോള്‍ എനിക്ക് മനസിലായത് ഒന്നുകില്‍ പ്രൊഫസര്‍ ജലീലിന് തലക്ക് നല്ല വെളിവില്ല അല്ലെങ്കില്‍ സംഘപരിവാര്‍ രാഷ്ട്രീയത്തില്‍ അവസരവാദത്തിന്റെ മൂത്താപ്പയായ ജലീല്‍ നല്ലൊരു ഭാവി കാണുന്നുണ്ട്. മുമ്പൊരിക്കല്‍ അത് അല്‍ഫോന്‍സ് കണ്ണന്താനം മന്ത്രിയായപ്പോഴായിരുന്നു. സഹപ്രവര്‍ത്തകരായി കഴിഞ്ഞ കാലമൊക്കെ ഓര്‍ത്തുപുളകിതനാവുകയാണ് ഇയാള്‍. ഏതായാലും ജലീല്‍ മിതവാദിയാണ് എന്ന് പറഞ്ഞു കൊണ്ട് പറയുകയാണ്. ബിജെപിയിലെ ആര്‍.എസ്.എസ് പ്രതിനിധിയാണ് പണ്ടേ വെങ്കയ്യ നായിഡു. ശാഖ വഴി എബിവിപിയില്‍ വര്‍ക്ക് ചെയ്ത് ദേശീയ രാഷ്ട്രീയത്തില്‍ നാഗ്പൂരെ വര്‍ഗീയ കേന്ദ്രത്തിന്റെ പ്രധാന നോമിനിയാണ് ഈ ആന്ധ്ര അപ്പര്‍കാസ്റ്റ്. അടല്‍ ബിഹാരിയുടെ മന്ത്രിസഭ മുതല്‍ സജീവ സംഘപരിവാര്‍ വക്താവാണ്. താനൊരു സംഘ്പരിവാറുകാരനാണെന്നും ആര്‍.എസ്.എസ് പ്രവര്‍ത്തകനായതില്‍ ഇപ്പോഴും അഭിമാനിക്കുന്നുവെന്നും പാര്‍ലിമെന്റില്‍ ഉദ്‌ഘോഷിച്ച മൂത്ത സംഘിയാണ്. ഘര്‍വാപ്പസി ഹിന്ദുവിന്റെ അവകാശമാണെന്നും വര്‍ഷങ്ങളായി വിദേശ സഹായത്തോടെ ഇവിടെ മതപരിവര്‍ത്തനം മറ്റുപലരും നടത്തുന്നുണ്ട് എന്നും നാടന്‍ സംഘികളെപ്പോലെ വിഷംതുപ്പിയ ആളാണ് ജലീലിന്റെ ‘മിതവാദി’. ഹാമിദ് അന്‍സാരിക്കെതിരെ സൈബര്‍ സംഘികളുടെ കൂട്ട ആക്രമണമുണ്ടായപ്പോള്‍ രാജ്യസഭയില്‍ അതിനെ യാതൊരു ഉളുപ്പുമില്ലാതെ ന്യായീകരിച്ചയാളാണ് വെങ്കയ്യ നായിഡു. തീവ്രസംഘികള്‍മൃദുസംഘികള്‍ എന്ന ദ്വന്ദമുണ്ടാക്കി തങ്ങള്‍ക്ക് വേണ്ടപ്പെട്ടവരെ മുഴുവന്‍ മൃദുസംഘിസത്തിന്റെ വക്താക്കളാക്കുകയാണ് സംഘപരിവാര്‍ രാഷ്ട്രീയത്തിന്റെ പുതിയ രീതി. രാഹുല്‍ ഈശ്വരാണ് ഈ രീതി കേരളത്തില്‍ അവതരിപ്പിച്ചു തുടങ്ങിയത്. മോദിയും ഗോള്‍വാള്‍ക്കറും മൃദുസംഘി എന്ന ഈ ഇനത്തില്‍ പെടും. അതിലേക്ക് ഇടതുപക്ഷത്തിന്റെ പുതിയ സംഭാവനയാണ് വെങ്കയ്യ നായിഡു. എല്ലാവരും അമ്പലം കക്കുമ്പോള്‍ ഒരു കിണ്ണമെങ്കിലും കക്കാതെയെങ്ങനെയാണ് പുതിയ കാലത്തു പിടിച്ചു നില്‍ക്കുക. ഒരിക്കല്‍ കൂടെ ഓര്‍മ്മിക്കട്ടെ ഈ മന്ത്രിസഭയില്‍ ജലീലിനോളം പൊള്ളത്തരങ്ങളുള്ള വേറൊരു വ്യക്തിയില്ല.
kerala
‘സര്‍ക്കാരിന് ഉത്തരവാദിത്തമില്ല, കരാര്‍ ഒപ്പിട്ടത് സ്‌പോണ്‍സര്‍’: മന്ത്രി അബ്ദുറഹ്‌മാന്‍

മെസി വിവാദത്തില്‍ പ്രതികരിച്ച് കായിക മന്ത്രി വി അബ്ദുറഹിമാന്‍. സംസ്ഥാന സര്‍ക്കാര്‍ ആരുമായും കരാര്‍ ഒപ്പിട്ടിട്ടില്ലെന്ന് മന്ത്രിയുടെ ഇപ്പോഴത്തെ വാദം. കരാര്‍ ഒപ്പിട്ടത് സ്പോണ്‍സര്‍മാരാണെന്ന് മന്ത്രി പറഞ്ഞു. അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ അസോസിയേഷനുമായാണ് കരാര്‍ ഒപ്പുവെച്ചിട്ടുള്ളത്. അവര്‍ തമ്മിലാണ് കരാറെന്ന് മന്ത്രി പറഞ്ഞു.
അതേസമയം, കരാർ ലംഘനം ഉണ്ടായിരിക്കുന്നത് സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നാണെന്ന് വ്യക്തമാക്കുന്ന സന്ദേശമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. കരാർ ലംഘനം നടത്തിയത് കേരള സർക്കാരെന്ന് അർജന്റീന ഫുട്ബോൾ അസോസിയേഷൻ ആരോപിക്കുന്നത്. സർക്കാർ കരാർ വ്യവസ്ഥകൾ പൂർത്തീകരിച്ചില്ല. കരാർ ലംഘിച്ചത് കേരള സർക്കാർ എന്ന് അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ ചീഫ് മാർക്കറ്റിംഗ് ആൻഡ് കൊമേഴ്സ്യൽ ഹെഡ് ലിയാൻഡ്രോ പീറ്റേഴ്സൺ ആരോപിച്ചു.
india
ഡല്‍ഹിയില്‍ കനത്ത മഴ: മതില്‍ ഇടിഞ്ഞ്, രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ഏഴ് പേര്‍ മരിച്ചു

ഡല്‍ഹി ജയ്ത്പുരയില്‍ കനത്ത മഴയെ തുടര്‍ന്ന് മതില്‍ ഇടിഞ്ഞുവീണു ഏഴ് പേര്‍മരിച്ചു. തെക്കുകിഴക്കന്‍ ഡല്‍ഹിയിലെ ജയ്ത്പൂര്‍ പ്രദേശത്തുള്ള ഹരി നഗരിലാണ് സംഭവം നടന്നത്. ഷാബിബുല്‍ (30), റാബിബുല്‍ (30), അലി (45), റുബിന (25),ഡോളി (25), റുക്‌സാന (6), ഹസീന (7) എന്നിവരാണ് മരിച്ചത്. പഴയ ക്ഷേത്രത്തോട് ചേര്‍ന്നുള്ള മതില്‍ പെട്ടെന്ന് തകര്‍ന്നതിനെ തുടര്‍ന്ന് ജുഗ്ഗികളില്‍ താമസിക്കുന്ന എട്ട് പേര്‍ മണ്ണിനടിയില്‍ കുടുങ്ങുകയായിരുന്നു. പരിക്കേറ്റവരെ സഫ്ദര്‍ജംഗ് ആശുപത്രിയിലും എയിംസിലും പ്രവേശിപ്പിച്ചു. ചികിത്സക്കിടെ ഏഴ് പേര്‍ മരിച്ചു. ഒരാളുടെ നില ഗുരുതരമാണ്.
ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ജഗ്ഗികളെ ഒഴിപ്പിച്ചതായി പൊലീസ് അറിയിച്ചു. ഡല്‍ഹിയിലെ സിവില്‍ ലൈനില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടം തകര്‍ന്നു വീണ് ഒരു സ്ത്രീയും മകനും മരിക്കുകയും രണ്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതിന് പത്ത് ദിവസം ഈ ശേഷമാണ് സംഭവം നടന്നത്. വെള്ളിയാഴ്ച രാത്രി മുതല്‍ ഡല്‍ഹിയില്‍ പെയ്ത കനത്ത മഴയാണ് മതില്‍ ഇടിഞ്ഞുവീഴാന്‍ കാരണമായത്. ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) ഇന്ന് ഡല്‍ഹിക്ക് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
kerala
സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
24 മണിക്കൂറില്‍ 64.5 മില്ലീമീറ്റര്‍ മുതല്‍ 115.5 മില്ലീമീറ്റര്‍ വരെ മഴ ലഭിക്കുമെന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. മൂന്ന് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പുള്ളത്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയാണ് പ്രവചിക്കപ്പെടുന്നത്.
24 മണിക്കൂറില്‍ 64.5 മില്ലീമീറ്റര്‍ മുതല്‍ 115.5 മില്ലീമീറ്റര്‍ വരെ മഴ ലഭിക്കുമെന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. എന്നാല്‍ നാളെയോടെ മഴയുടെ ശക്തി കുറയും. നാളെ മുതല്‍ നാല് ദിവസത്തേക്ക് ഒരു ജില്ലയിലും പ്രത്യേകിച്ച് മഴ മുന്നറിയിപ്പൊന്നുമില്ല.
-
india3 days ago
‘ഒന്നിന് പിറകെ ഒന്നായി നിങ്ങളെ ഞങ്ങൾ പിടികൂടും, എന്റെ വാക്കുകൾ ഓർത്തുവെച്ചോളൂ’; തെരഞ്ഞെടുപ്പ് കമ്മീഷന് രാഹുൽ ഗാന്ധിയുടെ മുന്നറിയിപ്പ്
-
kerala3 days ago
കോഴിക്കോട് ലോറിയിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കള്‍ മരിച്ചു
-
kerala3 days ago
കൊല്ലത്ത് മൂന്നാം ക്ലാസുകാരന് രണ്ടാനച്ഛന്റെ ക്രൂരമര്‍ദനം; പൊലീസ് കസ്റ്റഡിയിലെടുത്തു
-
kerala3 days ago
‘ഓഫീസ് മുറിയില്‍ കണ്ടെത്തിയത് റിപ്പയര്‍ ചെയ്യാന്‍ അയച്ച നെഫ്രോസ്കോപ്പുകള്‍’; ആരോപണത്തില്‍ പ്രതികരിച്ച് ഡോ. ഹാരിസ്
-
india3 days ago
മയക്കുമരുന്നിനുവേണ്ടി ശരീരം വിറ്റു; 17 വയസുകാരിയിലൂടെ എയ്ഡ്സ് ബാധ പകര്‍ന്നത് 19 പേര്‍ക്ക്
-
india3 days ago
ന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമങ്ങൾ അവസാനിപ്പിക്കണം: ലോക്സഭയിൽ സമദാനി
-
kerala3 days ago
‘ഡോ. ഹാരിസിനെ വേട്ടയാടുന്നത് അങ്ങേയറ്റം മനുഷ്യവിരുദ്ധമായ പ്രവര്‍ത്തി’; രമേശ് ചെന്നിത്തല
-
kerala3 days ago
‘ഞങ്ങൾ തൃശൂരുകാർ തിരഞ്ഞെടുത്ത് ഡൽഹിയിലേക്കയച്ച ഒരു നടനെ കാണാനില്ല’: സുരേഷ് ഗോപിക്കെതിരെ പരോക്ഷ വിമർശനവുമായി ബിഷപ്പ് യൂഹന്നാൻ മിലിത്തിയോസ്