Connect with us

india

ദുരന്തം പറയുന്നതിനിടെ ചിരി; ധൻകറുമായി ഉടക്കി മല്ലികാര്‍ജുന്‍ ഖാർഗെ

വിഷയത്തിൽ ചർച്ചക്ക് അവസരം ആവശ്യപ്പെട്ട് ഖാർഗെ സംസാരിക്കാൻ തുടങ്ങിയപ്പോൾ സഭാ ചെയർമാൻ ചിരിച്ചതാണ് ഉടക്കിനിടയാക്കിയത്.

Published

on

വയനാട് ദുരന്തം സഭയിൽ ഉന്നയിക്കുന്നതിനിടെ, രാജ്യസഭ ചെയർമാൻ ജഗ്ദീപ് ധൻകറുമായി കൊമ്പുകോർത്ത് രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ. വിഷയത്തിൽ ചർച്ചക്ക് അവസരം ആവശ്യപ്പെട്ട് ഖാർഗെ സംസാരിക്കാൻ തുടങ്ങിയപ്പോൾ സഭാ ചെയർമാൻ ചിരിച്ചതാണ് ഉടക്കിനിടയാക്കിയത്.

താൻ വയനാടിനെ കുറിച്ചാണ് സംസാരിച്ചതെന്നും എന്തിനാണ് ചിരിക്കുന്നതെന്നും താനെന്തു പറഞ്ഞാലും ചെയർമാൻ ചിരിക്കുന്നത് എന്തിനാണെന്നും ഖാർഗെ ചോദിച്ചു. ഇതോടെ, ഇടപെട്ട ചെയർമാൻ താനും വയനാട് വിഷയത്തിൽ ദുഃഖിതനാണെന്നും ഐക്യദാർഢ്യവും അനുശോചനവും രേഖപ്പെടുത്തുന്നുവെന്നും പറഞ്ഞു.

തുടർന്ന് സംസാരിച്ച ഖാർഗെ, തനിക്ക് ആ സ്ഥലത്തെ കുറിച്ച് പൂർണ വിവരമില്ല, മാധ്യമങ്ങളിൽ വായിച്ചതും അവിടെ നിന്ന് ടെലിഫോണിലൂടെ അറിഞ്ഞതും മാത്രമേ എനിക്കറിയൂ. രാത്രി രണ്ടരക്ക് നടന്ന അപകടത്തിൽ എത്രപേർ മരിച്ചു, എത്ര ആളുകളുണ്ടായിരുന്നു എന്നൊന്നും അറിയില്ല. കേരളത്തിൽ നിന്നുള്ള എം.പിയായ ജെബി മേത്തറിന് വിഷയത്തിൽ കൂടുതൽ പറയാൻ കഴിയും. അവരെ സംസാരിക്കാൻ അനുവദിക്കണമെന്നും ഖാർഗെ ആവശ്യപ്പെട്ടു.

വിഷയം രാവിലെ അറിഞ്ഞിട്ടുണ്ടെന്നും ബന്ധപ്പെട്ടവർ ആവശ്യമായ നടപടി സീകരിച്ചിട്ടുണ്ടെന്നും വ്യക്തമാക്കിയ ചെയർമാൻ അതിൽ ചർച്ച വേണ്ടെന്ന നിലപാടെടുത്തു. ചെയർമാനല്ല, കേന്ദ്ര സർക്കാറാണ് വിവരം നൽകേണ്ടതെന്നും ഖാർഗെ പറഞ്ഞപ്പോൾ രോഷാകുലനായ ധൻകർ മര്യാദയോടെ സംസാരിക്കണമെന്ന് തിരിച്ച് ഓർമിപ്പിച്ചു.

india

പാകിസ്താന് വേണ്ടി ചാരപ്പണി; ഒരാള്‍ അറസ്റ്റില്‍

26 വയസ്സുള്ള അര്‍മാന്‍ എന്ന യുവാവാണ് ശനിയാഴ്ച അറസ്റ്റിലായത്.

Published

on

പാകിസ്താന് വേണ്ടി ചാരപ്പണി നടത്തിയെന്നാരോപിച്ച് ഹരിയാനയിലെ നൂഹ് ജില്ലയില്‍ യുവാവിനെ പിടികൂടിയതായി പൊലീസ്. 26 വയസ്സുള്ള അര്‍മാന്‍ എന്ന യുവാവാണ് ശനിയാഴ്ച അറസ്റ്റിലായത്. ഡല്‍ഹി പാകിസ്താന്‍ ഹൈക്കമ്മീഷനില്‍ നിയമിതനായ ഒരു ജീവനക്കാരന്‍ വഴി ഇന്ത്യന്‍ സൈന്യവുമായും മറ്റ് സൈനിക പ്രവര്‍ത്തനങ്ങളുമായും ബന്ധപ്പെട്ട വിവരങ്ങള്‍ പാകിസ്താനുമായി പങ്കുവെച്ചതിനാണ് ഇയാള്‍ അറസ്റ്റിലായത്. കോടതി അര്‍മാനെ ആറ് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. കേന്ദ്ര അന്വേഷണ ഏജന്‍സികളില്‍ നിന്ന് സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് അര്‍മാനെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു.

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ ഇയാള്‍ വളരെക്കാലമായി വിവരങ്ങള്‍ പങ്കുവെച്ചിരുന്നുവെന്നും പൊലീസ് പറയുന്നു. പാകിസ്താന്‍ നമ്പറുകളുമായി പങ്കിട്ട സംഭാഷണങ്ങളും ഫോട്ടോകളും വീഡിയോകളും ഇയാളുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ കണ്ടെത്തി.

Continue Reading

india

യുപിയില്‍ പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി; 15കാരന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

പത്താം ക്ലാസ് വിദ്യാര്‍ഥിയായ പെണ്‍കുട്ടി വെള്ളിയാഴ്ച സ്‌കൂളിലേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം.

Published

on

യുപിയില്‍ സ്‌കൂളിലേക്ക് പോകുന്നതിനിടെ പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ കേസില്‍ 15കാരന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍.

പത്താം ക്ലാസ് വിദ്യാര്‍ഥിയായ പെണ്‍കുട്ടി വെള്ളിയാഴ്ച സ്‌കൂളിലേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം. 15കാരനായ പ്രതി, പെണ്‍കുട്ടിയെ സ്‌കൂളില്‍കൊണ്ടുവിടാമെന്ന് പറഞ്ഞ് കാറില്‍ കയറ്റുകയായിരുന്നു. വഴിയില്‍ വെച്ച് മറ്റു പ്രതികളായ പ്രദീപ് (18), സൗരഭ് (18) എന്നവരും വാഹനത്തില്‍ കയറി. തുടര്‍ന്ന് ഇവര്‍ പെണ്‍കുട്ടിയെ ബലംപ്രയോഗിച്ച് ഒരു മുറിയില്‍ കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. ശേഷം പ്രതികള്‍ പെണ്‍കുട്ടിയെ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ പരാതിയിലാണ് പോലീസ് പ്രതികളെ പിടികൂടിയത്. വെള്ളിയാഴ്ച തന്നെ പോലീസ് രണ്ട് പ്രതികളെ അറസ്റ്റ് ചെയ്യുകയും പ്രായപൂര്‍ത്തിയാകാത്ത മൂന്നാമത്തെയാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. അറസ്റ്റിലായ പ്രതികളെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടതായി അഡീഷണല്‍ പോലീസ് സൂപ്രണ്ട് അഖണ്ഡ് പ്രതാപ് സിങ് പറഞ്ഞു.

Continue Reading

india

നീറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നത് തടഞ്ഞ് മദ്രാസ് ഹൈക്കോടതി

വൈദ്യുതി മുടക്കംമൂലം പരീക്ഷ എഴുതാന്‍ അസൗകര്യം നേരിട്ടിരുന്നു.

Published

on

നീറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നത് മദ്രാസ് ഹൈക്കോടതി തടഞ്ഞു. ചെന്നൈ ആവഡിയിലെ പരീക്ഷാകേന്ദ്രത്തിലെ വിദ്യാര്‍ഥികള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. വൈദ്യുതി മുടക്കംമൂലം പരീക്ഷ എഴുതാന്‍ അസൗകര്യം നേരിട്ടിരുന്നു. ഹര്‍ജി പരിഗണിച്ച കോടതി നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയോട് ഇതുസംബന്ധിച്ച വിശദീകരണം തേടി. കേസ് ജൂണ്‍ 2ന് വീണ്ടും പരിഗണിക്കും.

കാഞ്ചീപുരത്ത് നിന്നുള്ള ഹരിഹരന്‍, തിരുവള്ളൂരില്‍ നിന്നുള്ള സായ് പ്രിയ, റാണിപേട്ടില്‍ നിന്നുള്ള അക്ഷയ എന്നിവരുള്‍പ്പെടെ 13 പേരാണ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.

Continue Reading

Trending