More
തോമസ് ചാണ്ടിയുടെ രാജി; ഇടതുമുന്നണി യോഗം അവസാനിച്ചു
മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി കയ്യേറ്റ വിഷയത്തില്‍ തീരുമാനമെടുക്കുന്നതിന് വേണ്ടിയുളള നിര്‍ണായക ഇടതു മുന്നണി യോഗം അവസാനിച്ചു. സിപിഐ ഉള്‍പ്പടെ ഘടകകക്ഷികള്‍ ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട സാഹചര്യത്തിലാണ് അടിയന്തര യോഗം വിളിച്ചു ചേര്‍ത്തത്. രാജി സംബന്ധിച്ച തീരുമാനമെടുക്കാന്‍ എല്‍.ഡി.എഫ് യോഗം മുഖ്യമന്ത്രി പിണറായി വിജയനെ ചുമതലപ്പെടുത്തി. തോമസ് ചാണ്ടി അടക്കമുള്ളവര്‍ പങ്കെടുത്ത എല്‍.ഡി.എഫ് യോഗത്തിലാണ് തീരുമാനം. രാജി വിഷയത്തില്‍ കൂടുതല്‍ സമയം വേണമെന്ന നിലപാട് യോഗത്തില്‍ എന്‍.സി.പി സ്വീകരിച്ചുവെന്നാണ് സൂചനകള്‍. എന്നാല്‍ രാജി ആവശ്യത്തില്‍ സി.പി.ഐ ഉറച്ചുനിന്നു.
ഹൈക്കോടതിയുടെ തീരുമാനത്തിനു കാത്തിരിക്കുന്നത് അപ്രായോഗികമാണെന്നു സിപിഐ നേതാക്കള്‍ അഭിപ്രായപ്പെട്ടു. യോഗത്തിനു ശേഷം പുറത്തിറങ്ങിയപ്പോഴും തങ്ങളുടെ തീരുമാനം അംഗീകരിച്ചെന്ന ശരീരഭാഷയായിരുന്നു സിപിഐ നേതാക്കള്‍ക്ക്. സിപിഐയുടെ ആവശ്യങ്ങള്‍ അംഗീകരിച്ചോയെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന്, ‘ഹാപ്പിയാണ്’ എന്നായിരുന്നു സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പ്രതികരണം. എന്‍സിപി ഉള്‍പ്പെടെ മറ്റുനേതാക്കളുടെ പ്രതികരണം ലഭ്യമായിട്ടില്ല.
രാവിലെ ഉഭയകക്ഷി ചര്‍ച്ചയ്ക്കായി കാനം രാജേന്ദ്രന് എകെജി സെന്ററില്‍ എത്തിയിരുന്നു. മുന്നണി യോഗത്തിനുമുന്‍പു ധാരണയുണ്ടാക്കാനായിരുന്നു കാനത്തിന്റെ ശ്രമം. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ചര്‍ച്ച നടത്തി. ഹൈക്കോടതിയിലെ കേസുകളില്‍ തീരുമാനം ആയതിനുശേഷം മാത്രം മതി രാജിയെന്നാണ് എന്‍സിപിയുടെ നിലപാട്. താന്‍ തെറ്റു ചെയ്തിട്ടില്ലെന്ന് ഇടതു മുന്നണി യോഗത്തിനു മുമ്പു ചേര്‍ന്ന എന്‍സിപി യോഗത്തില്‍ തോമസ് ചാണ്ടി വ്യക്തമാക്കി. മുഖ്യമന്ത്രിയും തന്നോടു രാജി ആവശ്യപ്പെട്ടിട്ടില്ല. തനിക്കെതിരെ ഒരു റിപ്പോര്‍ട്ടുമില്ലെന്നും ചാണ്ടി യോഗത്തില്‍ അറിയിച്ചു.
രാജിക്കാര്യം തീരുമാനിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് മുന്നണി യോഗത്തില്‍ എന്‍സിപി ആവശ്യപ്പെട്ടെന്നാണ് വിവരം. ചൊവ്വാഴ്ച ചേരുന്ന എന്‍സിപി നേതൃയോഗം രാജിക്കാര്യം ചര്‍ച്ച ചെയ്യും. ചാണ്ടിയും എല്‍ഡിഎഫ് യോഗത്തില്‍ പങ്കെടുത്തിരുന്നു. എജിയുടെ നിയമോപദേശം തോമസ് ചാണ്ടിക്ക് എതിരായതോടെയാണു രാജിയിലേക്കു കാര്യങ്ങള്‍ എത്തുന്നത്. സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കുന്ന തരത്തില്‍ ഇനിയും കോടതി പരാമര്‍ശങ്ങള്‍ ഉണ്ടാകുമെന്ന ഭയം ഇരുപാര്‍ട്ടികള്‍ക്കുമുണ്ട്.
സിപിഎം-സിപിഐ ഉഭയകക്ഷി ചര്‍ച്ചകള്‍ നടന്നതിന് ശേഷമാണ് യോഗം നടന്നത്. ഇന്നലെ ചേര്‍ന്ന സിപിഎം സംസ്ഥാന സമിതി യോഗത്തില്‍ തോമസ്ചാണ്ടി വിഷയം അജണ്ടയായി ഉള്‍പ്പെടുത്തിയിരുന്നില്ലെങ്കിലും പ്രവര്‍ത്തന റിപ്പോര്‍ട്ടിനെക്കുറിച്ച് നടന്ന ചര്‍ച്ചയില്‍ ചില അംഗങ്ങള്‍ വിഷയം പരാമര്‍ശിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ കാര്യമായ ചര്‍ച്ച നടന്നിരുന്നില്ല.
-
india17 hours agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF1 day agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News18 hours agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india3 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala3 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala3 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
india2 days agoബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?
-
kerala3 days agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
