Connect with us

Video Stories

നാട്ടിലിറങ്ങിയ പുലിയെ ഗുഡ്ഗാവില്‍ ആള്‍ക്കൂട്ടം തല്ലിക്കൊന്നു

Published

on

ന്യൂഡല്‍ഹി: കാടിറങ്ങി വന്ന പുള്ളിപ്പുലിയെ നാട്ടുകാര്‍ കൂട്ടംചേര്‍ന്ന് കൊലപ്പെടുത്തി. ഡല്‍ഹിക്കടുത്ത ഗുഡ്ഗാവിലാണ് സംഭവം. ഗ്രാമത്തിലിറങ്ങി അക്രമാസക്തനായി നിരവധി പേരെ പരിക്കേല്‍പ്പിച്ച പുലിയെ 1500-ലധികം പേര്‍ ചേര്‍ന്നാണ് അടിച്ചുകൊന്നത്. പുലിയുടെ പരാക്രമത്തില്‍ പൊലീസുകാരനടക്കം ഒന്‍പതു പേര്‍ക്കു പരിക്കേറ്റു. പരിക്കേറ്റ എഴുപേരെ സമീപത്തെ സര്‍ക്കാര്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

Gurgaon, India, November 24: A Leopard entered in village Mundawala near Sohna on Thursday early morning, leopard injured around ten villagers, after that villagers killed leopard, in Gurgaon, on Thursday, November 24, 2016. Photo by Manoj Kumar

leopard-9

ഗുഡ്ഗാവിലെ മാണ്ഡവാര്‍ ഗ്രാമത്തിലാണ് പുലിയിറങ്ങിയത്. ജനങ്ങളില്‍ പരിഭ്രാന്തി പരത്തിയ പുലി ഗ്രാമത്തെ മൂന്നു മണിക്കൂറോളമാണ് ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തിയത്.

അതിരാവിലെയാണ് പുലി ഗ്രാമത്തിലെത്തിയതെന്ന് ഗുഡ്ഗാവ് വന്യജീവി സങ്കേതത്തിലെ ഉദ്യോഗസ്ഥന്‍ റണ്‍ബീര്‍ സിങ് പറഞ്ഞു. ഗ്രാമത്തിലെത്തിയ പുലി പരിസരത്ത് അലഞ്ഞിരുന്ന മൃഗങ്ങളെ ആക്രമിക്കുകയായിരുന്നു.

പുലിയിറങ്ങിയതറിഞ്ഞ നാട്ടുകാര്‍ പരിഭ്രാന്തിയിലായി. ആളനക്കമറിഞ്ഞ പുലി സമീപത്തെ വീടില്‍ കയറി കട്ടിലിനടിയില്‍ ഒളിക്കുകയായിരുന്നു.
അതേസമയം ഭീതിയിലാണ്ട ജനം വീടുകളില്‍ കേറി വാതിലിടച്ചു. എന്നാല്‍ ചിലര്‍ വടിയും തടിക്കഷ്ണങ്ങളുമായി പുലിയെ തേടി പുറത്തിറങ്ങി. തുടര്‍ന്ന് ആവേശം നിറഞ്ഞ ഗ്രാമവാസികള്‍ എല്ലാവരും മഴുവും മറ്റു ആയുധങ്ങളുമായി പുലിയുമായുള്ള സംഘട്ടനത്തിനൊരുങ്ങുകയായിരുന്നു.

Gurgaon, India, November 24: A Leopard entered in village Mundawala near Sohna on Thursday early morning, leopard injured around ten villagers, after that villagers killed leopard, in Gurgaon, on Thursday, November 24, 2016. Photo by Manoj Kumar

1500-ലധികം ആളുകളാണ് പുലിയെ തേടിയിറങ്ങിയത്്. ആള്‍ക്കൂട്ടം കൂട്ടമായി ഇറങ്ങിയതോടെ പുലി പരിഭ്രമിക്കുകയും പലരെയും ആക്രമിക്കുകയും ചെയ്തു. മൂന്ന് മണിക്കൂറിലധികമെടുത്താണ് പുലിയെ വകവരുത്തിയത്. അതേസമയം, പൊലീസ് വളരെ വൈകിയാണ് സംഭവ സ്ഥലത്തെത്തിയതെന്ന് ആക്ഷേപമുണ്ട്.

പുലിയുടെ ആക്രമണത്തില്‍ ഒമ്പതു പേര്‍ക്കാണ്് പരിക്കേറ്റത്. ചത്തിട്ടും അരിശം തീരാത്ത ചിലര്‍ പുലിയെ നിലത്തിട്ടു വീണ്ടും തല്ലിചതച്ചു.

ജീവനറ്റ പുലിയെ തുടര്‍ന്നു നാട്ടുകാര്‍ പ്രദര്‍ശിപ്പിക്കാനായി റോഡിലെത്തിക്കുകയായിരുന്നു. സംഭവത്തിന്റെ ചിത്രം മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും പ്രചരിച്ചതോടെ വന്യജീവി നിയമപ്രകാരം ചിലര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

വീഡിയോ കാണാം…

Gurgaon, India, November 24: A Leopard entered in village Mundawala near Sohna on Thursday early morning, leopard injured around ten villagers, after that villagers killed leopard, in Gurgaon, on Thursday, November 24, 2016. Photo by Manoj Kumar

Gurgaon, India, November 24: A Leopard entered in village Mundawala near Sohna on Thursday early morning, leopard injured around ten villagers, after that villagers killed leopard, in Gurgaon, on Thursday, November 24, 2016. Photo by Manoj Kumar

Gurgaon, India, November 24: A Leopard entered in village Mundawala near Sohna on Thursday early morning, leopard injured around ten villagers, after that villagers killed leopard, in Gurgaon, on Thursday, November 24, 2016. Photo by Manoj Kumar

leopard-8

leopard-5

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേക പ്രാര്‍ത്ഥന; ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ

അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു.

Published

on

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേകം പ്രാര്‍ത്ഥന നടത്താന്‍ ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ. ഭാരതത്തിനും, സൈനികര്‍ക്കും, അതിര്‍ത്തിയിലെ ജനസമൂഹത്തിനും വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തു.

അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു. ഞായറാഴ്ച്ച വിശുദ്ധ കുര്‍ബാന മധ്യേ മലങ്കരസഭയിലെ മുഴുവന്‍ പള്ളികളിലും രാജ്യത്തിന് വേണ്ടി പ്രാര്‍ത്ഥന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഇന്ത്യയുടെ തിരിച്ചടിയില്‍ പാകിസ്താന് വന്‍ നാശനഷ്ടമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.

Continue Reading

kerala

താമരശ്ശേരി ഷഹബാസ് കൊലക്കേസ്: കുറ്റാരോപിതരായ വിദ്യാര്‍ത്ഥികളുടെ എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല

വിദ്യാര്‍ത്ഥികള്‍ കേസില്‍ പ്രതികളായ സാഹചര്യത്തിലാണ് പരീക്ഷാ ഫലം തടഞ്ഞുവെച്ചിരിക്കുന്നത്.

Published

on

താമരശ്ശേരി ഷഹബാസ് കൊലക്കേസില്‍ കുറ്റാരോപിതരായ ആറ് വിദ്യാര്‍ത്ഥികളുടെയും എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല. വിദ്യാര്‍ത്ഥികള്‍ കേസില്‍ പ്രതികളായ സാഹചര്യത്തിലാണ് പരീക്ഷാ ഫലം തടഞ്ഞുവെച്ചിരിക്കുന്നത്. അതേസമയം ഇവരുടെ ഫലം പ്രസിദ്ധീകരിക്കാത്തത് എന്തുകൊണ്ടെന്ന് അറിയില്ലെന്ന് താമരശ്ശേരി ജി വി എച്ച് എസ് എസ് അധികൃതര്‍ വ്യക്തമാക്കി.

കേസില്‍ കുറ്റാരോപിതരായ് വിദ്യാര്‍ത്ഥികള്‍ നിലവില്‍ വെള്ളിമാടുകുന്ന് ഒബ്‌സര്‍വേഷന്‍ ഹോമിലാണ്. വിദ്യാര്‍ത്ഥികളെ എസ്.എസ്.എല്‍.സി പരീക്ഷ എഴുതാന്‍ അനുവദിച്ചത് വലിയ വിവാദത്തിലേക്ക് നയിച്ചിരുന്നു. പരീക്ഷാ സെന്ററുകളിലേക്കടക്കം വിദ്യാര്‍ഥി -യുവജന സംഘടനകള്‍ കടുത്ത പ്രതിഷേധം നടത്തിയിരുന്നു.

എളേറ്റില്‍ വട്ടോളി എം.ജെ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു മരിച്ച മുഹമ്മദ് ഷഹബാസ്.

Continue Reading

Video Stories

പഞ്ചാബിലെ എസ്ബിഎസ് നഗറില്‍ നിന്ന് 2 ആര്‍പിജികളും 5 ഹാന്‍ഡ് ഗ്രനേഡുകളും കണ്ടെടുത്തു

Published

on

പഞ്ചാബിലെ എസ്ബിഎസ് നഗറില്‍ നിന്ന് 2 ആര്‍പിജികളും 5 ഹാന്‍ഡ് ഗ്രനേഡുകളും കണ്ടെടുത്തു. എസ്ബിഎസ് നഗറിലെ ടിബ്ബ നംഗല്‍ കുലാര്‍ റോഡിന് സമീപമുള്ള വനമേഖലയില്‍ നിന്ന് രണ്ട് റോക്കറ്റ് പ്രൊപ്പല്‍ഡ് ഗ്രനേഡുകളും അഞ്ച് ഹാന്‍ഡ് ഗ്രനേഡുകളും ഉള്‍പ്പെടെ വെടിമരുന്ന് ശേഖരം കണ്ടെടുത്തതായി സംസ്ഥാന പോലീസ് മേധാവി ചൊവ്വാഴ്ച പറഞ്ഞു.

പഞ്ചാബിലെ സ്ലീപ്പര്‍ സെല്ലുകളെ പുനരുജ്ജീവിപ്പിക്കാന്‍ പാകിസ്ഥാനിലെ ഭീകരസംഘടനകള്‍ നടത്തിയ കോര്‍ഡിനേറ്റഡ് ഓപ്പറേഷനാണ് പ്രാഥമിക അന്വേഷണം സൂചിപ്പിക്കുന്നത്,” ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് ഗൗരവ് യാദവ് എക്സില്‍ ഒരു പോസ്റ്റില്‍ പറഞ്ഞു.

ഒരു കേന്ദ്ര ഏജന്‍സിയുമായി ചേര്‍ന്ന് നടത്തിയ സംയുക്ത ഓപ്പറേഷനില്‍, എസ്ബിഎസ് നഗറിലെ ടിബ്ബ നംഗല്‍ കുലാര്‍ റോഡിന് സമീപമുള്ള വനമേഖലയില്‍ നിന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ഓപ്പറേഷനില്‍ പഞ്ചാബ് പോലീസ് തീവ്രവാദ ഹാര്‍ഡ്വെയര്‍ ശേഖരം കണ്ടെടുത്തു.

രണ്ട് ആര്‍പിജികള്‍, രണ്ട് ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസുകള്‍ (ഐഇഡി), അഞ്ച് ഹാന്‍ഡ് ഗ്രനേഡുകള്‍, ഒരു വയര്‍ലെസ് കമ്മ്യൂണിക്കേഷന്‍ സെറ്റ് എന്നിവ കണ്ടെടുത്തതായി അദ്ദേഹം പറഞ്ഞു.

അമൃത്സറിലെ സ്റ്റേറ്റ് സ്പെഷ്യല്‍ ഓപ്പറേഷന്‍ സെല്ലിന്റെ പോലീസ് സ്റ്റേഷനില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Continue Reading

Trending