Connect with us

columns

പാഠം ഒന്ന്; കാര്‍ഷിക നിയമം-ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി

ഇത്തരം നീക്കങ്ങള്‍ക്കെതിരായ മറുപടി രാജ്യത്തിന് മുമ്പില്‍ അവര്‍ പറയേണ്ടി വരുമെന്നും അത് അവരുടെ തന്നെ വോട്ടു ബാങ്കിനെ ബാധിക്കുമെന്നും ഇക്കാണിച്ച തന്ത്ര വിദ്യകൊണ്ടെന്നും ഈ വിഷമ വൃത്തത്തില്‍ നിന്നു രക്ഷ നേടാന്‍ അവര്‍ക്ക് കഴിയില്ലെന്നുമുള്ള സൂചനയും ബാക്കി നില്‍ക്കുകയാണ്. ഇന്ത്യാ മഹാ രാജ്യത്തിന് തന്നെ മഹത്തായ പാഠം നല്‍കിയ പ്രബുദ്ധരായ കര്‍ഷകര്‍ക്ക് അഭിവാദനങ്ങള്‍. ഈ രണഭൂമിയില്‍ ജീവാര്‍പ്പണം നടത്തിയ മണ്ണിന്റെ മക്കള്‍ക്ക് ആദരാഞ്ജലികള്‍.

Published

on

ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി

കാര്‍ഷിക നിയമങ്ങള്‍ ദുര്‍ബലപെടുത്തികൊണ്ടുള്ള ബില്ല് പാര്‍ലമെന്റില്‍ ചര്‍ച്ച കൂടാതെ പാസാക്കാന്‍ ബി.ജെ.പി വാശി പിടിച്ചെങ്കിലും അവരുടെ മുഖത്തും അവരുടെ വാക്കുകളിലും തങ്ങള്‍ക്ക് പറ്റിയ ജാള്യത പ്രകടമായിരുന്നു. തങ്ങളുടെ ക്രൂരമായ നടപടികള്‍ രാജ്യത്ത് ചര്‍ച്ച ചെയ്യുമെന്നും രാജ്യത്തിന് മുമ്പില്‍ അവരെ തുറന്നു കാട്ടുന്നതില്‍ പ്രതിപക്ഷത്തിന് അവസരം ഉണ്ടാകുമെന്നും അതിപ്പോള്‍ സഹിക്കാനാകുന്നതല്ലന്നുമുള്ള ഭയപ്പാടാണ് ബി.ജെ.പി യെ ഈ സമീപനം എടുക്കാന്‍ പ്രേരിപ്പിച്ചത്. പാര്‍ലമെന്റില്‍ ചര്‍ച്ച അനുവദിച്ചില്ലെങ്കിലും ബി.ജെ.പി പഠിക്കേണ്ടിയിരുന്ന പാഠവും അതോടപ്പം തന്നെ രാജ്യം പഠിക്കേണ്ട ചില പാഠങ്ങളുടെ ആമുഖവും പ്രബുദ്ധരായ കര്‍ഷകര്‍ എഴുതി ചേര്‍ത്തിരിക്കുകയാണ്. പാര്‍ലമെന്റ് കൂടുന്നതിന്റെ ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് മറ്റൊരു പാര്‍ലമെന്റ് ജന്ദര്‍ മന്ദര്‍ റോഡില്‍ കൂടിയിരുന്നു. അതിനെ കര്‍ഷകര്‍ കിസാന്‍ പാര്‍ലമെന്റ് എന്നു വിളിച്ചു. ഈ കിസാന്‍ പാര്‍ലമെന്റ് എന്ന നിലയില്‍ അവര്‍ വിളിച്ചുകൂട്ടിയ വലിയ ജനകീയ പങ്കാളിത്തമുള്ള സമരമുഖം അന്ധരും ബധിരരുമായ ബിജെപി യുടെ കണ്ണ് തുറപ്പിക്കേണ്ടതായിരുന്നു. മാത്രമല്ല ഇന്നത്തെ ഈ പാര്‍ലമെന്റില്‍ വലിയ പണ്ഡിതന്മാരും യോഗ്യന്മാരും എല്ലാം ഉള്ള ഒരു സദസില്‍ അവര്‍ക്ക് പാര്‍ലമെന്റ് സിസ്റ്റത്തില്‍ എന്ത് ചെയ്യാന്‍ കഴിയുമെന്ന് തെളിയിക്കുന്നതിനേക്കാള്‍ ഉപരിയായി നാട്ടിന്‍പുറത്തെ നിഷ്‌കളങ്കരായ കൃഷിക്കാര്‍ക്ക് എന്താണ് പാര്‍ലമെന്റ് ചെയ്യേണ്ടത് എന്നതിനെ കുറച്ചു ഒന്നാം പാഠം എഴുതി ചേര്‍ക്കുകയായിരുന്നു കര്‍ഷകര്‍.

ഈ സമരത്തിന്റെ ഭാഗമായി ജീവന്‍ ബലിയര്‍പ്പിക്കപ്പെട്ടിട്ടുള്ള എഴുന്നൂറില്‍പരം പാവപ്പെട്ട കൃഷിക്കാര്‍ക്ക് ഏതാനും ഭാഗങ്ങളിലൂടെ ണ് പാര്‍ലമെന്റ് ചെയ്യേണ്ടത് എന്നതിനെ കുറച്ചു ഒന്നാം പാഠം എഴുതി ചേര്‍ക്കുകയായിരുന്നു കര്‍ഷകര്‍. ഈ സമരത്തിന്റെ ഭാഗമായി ജീവന്‍ ബലിയര്‍പ്പിക്കപ്പെട്ടിട്ടുള്ള എഴുന്നൂറില്‍പരം പാവപ്പെട്ട കൃഷിക്കാര്‍ക്ക് ഏതാനും ഭാഗങ്ങളിലൂടെ എങ്കിലും ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ കഴിയാതെ പോയെന്ന രാഷ്ട്രീയ ദുഃഖം ബാക്കി നില്‍ക്കുന്നു. ഞങ്ങള്‍ ലഖിംപുരില്‍ പോയി കണ്ട കാര്യങ്ങള്‍ ഞാന്‍ വീണ്ടും ഓര്‍ത്തുപോകുകയാണ്. മന്ത്രി പുത്രന്റെ കാര്‍ ഇടിച്ചു കൊന്ന കുടുംബത്തിന്റെ അടുത്തും അവിടെത്തന്നെയുള്ള മറ്റൊരു രക്ത സാക്ഷിയുടെ വീട്ടിലുമെല്ലാം ഞങ്ങള്‍ പോയിരുന്നു. ബി.ജെ.പി തങ്ങളുടെ കയ്യിലുള്ള എല്ലാ മര്‍ദ്ദന ദണ്ഡ മുറകള്‍ പ്രയോഗിക്കുകയും ബി.ജെ.പി യെ പെരുമ്പറയടിച്ചു പ്രോത്സാഹിപ്പിക്കുന്ന മാധ്യമങ്ങളുടെ ആരവങ്ങള്‍ക്ക് നടുവില്‍ ആഘോഷപൂര്‍വം കഴിയുന്നതിനിടയിലും ആ ഒഴുകി വരുന്ന കണ്ണുനീരിന് മറുപടി പറയാന്‍ അവര്‍ക്കാകില്ല.

അന്നദാതാക്കളുടെ സമരമെന്ന് കുറേ പത്രങ്ങളെങ്കിലും വിശേഷിപ്പിച്ച ഇന്ത്യയിലെ മര്‍ദ്ദിത ജനവിഭാഗത്തിന്റെ ചരിത്രത്തിലെ ഏറ്റവും ദീരോധാത്തമായ സമരത്തെക്കുറിച്ച് ആരും ഇനി മിണ്ടരുത് എന്നാണ് ബി.ജെ.പി ആഗ്രഹിക്കുന്നതെങ്കിലും ആയിരം നാവുകളുടെ ശക്തിയോടെ അവര്‍ രാജ്യത്ത് ചര്‍ച്ച ചെയ്യപ്പെടും എന്ന കാര്യത്തില്‍ സംശയമില്ല. ബി.ജെ.പി എന്തല്ലാം അപരാധങ്ങളാണ് കൃഷിക്കാര്‍ക്ക് നേരെ പറഞ്ഞതന്നു നമുക്ക് എളുപ്പത്തില്‍ മനസിലാക്കാന്‍ കഴിയുന്ന കാര്യങ്ങള്‍ മാത്രമാണ്. ഇത് ഇടനിലക്കാര്‍ക്ക് വേണ്ടിയുള്ള സമരമാണ്, സാധാരണ കൃഷിക്കരുടേതല്ല എന്നാണ് അവര്‍ പ്രചരിപ്പിച്ചത്.

പഞ്ചാബ് യൂണിവേഴ്‌സിറ്റിയിലെ രണ്ട് സാമ്പത്തിക വിദഗ്ധര്‍ നടത്തിയ പഠന പ്രകാരം കാര്‍ഷിക സമരത്തില്‍ മരിച്ച ആളുകള്‍ നന്നേ ദാരിദ്രന്മാരും പ്രാന്തവല്‍ക്കരിക്കപെട്ടവരും ആയിരുന്നുവെന്നാണ്. ചിലര്‍ക്കൊന്നും ഭൂമിതന്നെയില്ല. മറ്റു ചിലര്‍ക്ക് ഏതാനും തുണ്ടം ഭൂമി മാത്രമാണുള്ളത്. ഈ പാവങ്ങളെ വന്‍കിട പ്രമാണിമാര്‍ക്ക് ഞെരിച്ചുകൊല്ലാന്‍ അവസരം കൊടുത്ത ബി.ജെ.പിയുടെ തന്ത്രം പാളുകയായിരുന്നു. ഈ മണ്ണില്‍ ജനിച്ചവരാണ് ഞങ്ങളെന്നും ശേഷം വരാനുള്ള തലമുറയ്ക്ക് വേണ്ടി ഈ മണ്ണില്‍ വെച്ചുതന്നെ മരിക്കേണ്ടി വന്നാലും അതിനു തയ്യാറാണ് എന്നുമുള്ള അവരുടെ അടിയുറച്ച പ്രഖ്യാപനവും നടപടികളും ചരിത്രത്തില്‍ തുല്യതയില്ലാത്ത ഒരു ധീരതയുടെ പര്യായാമായിരുന്നു. ഈ സമരത്തില്‍ മരിച്ചവരുടെ ശരാശരി വയസ് 57 ആണെന്ന് ഒരു പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അതോടൊപ്പം തന്നെ കൂട്ടിച്ചേര്‍ത്തു വായിക്കേണ്ട മറ്റൊരു കാര്യം കുട്ടികളും പ്രായം ചെന്നവരും ഇക്കൂട്ടത്തില്‍ ഉണ്ടായിരുന്നു എന്നുള്ളത് കൂടിയാണ്. ഒക്ടോബര്‍ മാസത്തില്‍ പഞ്ചാബിലെ മാന്‍സ ജില്ലയില്‍ അതിവേഗം കടന്നുപോയ ടെമ്പോ ട്രക്കിന്റെ താഴെ മൂന്നു പ്രായം ചെന്ന സ്ത്രീകള്‍ പിടഞ്ഞു മരിച്ചതും നമുക്ക് മറക്കാവുന്നതല്ല. ഫാസിസ്റ്റുകള്‍ എന്നും കൈമുതലാക്കിയിട്ടുള്ള ഒരു വിദ്യ ദുരാരോപണങ്ങള്‍ ഉന്നയിക്കുക എന്നുള്ളതാണ്. ബിജെപി തങ്ങളുടെ വന്‍കിടക്കാരോടുള്ള സ്‌നേഹവും ദുര്‍ബലരായ കൃഷിക്കാരോടുള്ള ക്രൂരതയും മറച്ചുവെക്കാനായി പറഞ്ഞിരുന്ന എല്ലാ കള്ളക്കഥകളും ഈ സമരത്തിന്റെ അവസാന ഘട്ടത്തില്‍ തകര്‍ന്നുവീഴുകയാണ്. തങ്ങള്‍ അച്ചാരം വാങ്ങിച്ച ബഹുരാഷ്ട്ര കുത്തകകളുടെ കാല്‍ക്കല്‍ പാവപ്പെട്ട ഏതാനും കൃഷിക്കാരെ ബലികൊടുപ്പിക്കാന്‍ അവര്‍ക്ക് കഴിഞ്ഞെങ്കിലും അവരുടെ താല്‍പര്യത്തിന് മുമ്പില്‍ മുട്ടുമടക്കയല്ലാതെ രക്ഷയില്ലെന്ന ബി.ജെ.പി പഠിച്ച പാഠം ലോകം അറിയാതിരിക്കുക എന്നുള്ളത് അവരുടെ മറ്റൊരു ദുഷ്ടലാക്കാണ്. സമരക്കാരെ എന്തെല്ലാം അവര്‍ വിളിച്ചു. ആ സമര ഭൂമിയില്‍ നേരിട്ടു പോകാനും അവരോടപ്പം അല്‍പ സമയം കഴിച്ചുകൂട്ടുവാനും അവസരം ഉണ്ടായ ഒരാളാണ് ഞാന്‍. ഒരു കൊല്ലക്കാലം നീണ്ടുനിന്ന ഈ സമരം വമ്പിച്ച തണുപ്പും വലിയ ചൂടും എല്ലാം അനുഭവിച്ചാണ് അവര്‍ മുന്നോട്ടുകൊണ്ടുപോയത്. പാടത്തു പണിയെടുക്കുന്നവന്റെ കര്‍മ ശേഷി ഇല്ലായിരുന്നുവെങ്കില്‍ അവര്‍ക്ക് എന്നോ പിരിഞ്ഞു പോകേണ്ടി വരുമായിരുന്നു.

ബി.ജെ.പി പ്രചരിപ്പിച്ചത് സമരക്കാര്‍ അതിര്‍ത്തികളെല്ലാം അടച്ചുകെട്ടി പ്രവേശനം ഇല്ലാതാക്കി എന്നാണ്. പക്ഷേ ആരാണ് വഴി മുടക്കിയത്. പടുകൂറ്റന്‍ സിമന്റ് കട്ടകളും പല തട്ടുകളായിട്ടുള്ള ബാരിക്കേടുകളും വിലങ്ങനെ ഇട്ടേച്ചുപോയിട്ടുള്ള വന്‍ ട്രക്കുകളും റോഡില്‍ മറ്റു തടസങ്ങളും ഒരുക്കിയത് സര്‍ക്കാറായിരുന്നു. ജനങ്ങളെ ദ്രോഹിക്കുന്ന സര്‍ക്കാര്‍ ദ്രോഹം ചെയ്യുന്നത് കൃഷിക്കാരാണെന്ന് വരുത്തിതീര്‍ക്കാന്‍ കള്ളക്കഥകള്‍ കര്‍മപഥത്തില്‍ കൊണ്ടുവരികയായിരുന്നു. പക്ഷെ ഈ സമരം പാഠം പഠിപ്പിക്കുന്നത് ബി.ജെ.പി യെ മാത്രമല്ല. വ്യക്തമായ ലക്ഷ്യവും കൃത്യമായ യോജിപ്പും ആത്മാര്‍ത്ഥതയുമുള്ള ജനകീയ മുന്നേറ്റങ്ങള്‍ക്ക് വിജയം സുനിശ്ചിതമാണെന്ന സന്ദേശം എല്ലാവര്‍ക്കും നല്‍കുന്നുണ്ട്. സമരം അവസാനിപ്പിക്കാനായിട്ടില്ലെന്നും കാര്‍ഷിക വിളകളുടെ താങ്ങുവില സംബന്ധിച്ച തീരുമാനം ഉണ്ടായാല്‍ മാത്രമേ അന്തിമ തീരുമാനത്തിലെത്തൂ എന്നുമാണ് കര്‍ഷകര്‍ അസനിഗ്ദമായി പ്രഖ്യാപിച്ചിട്ടുള്ളത്. ഈ സമരത്തിന്റെ സുപ്രധാനമായ ഒരു മഹാസഭ മുംബൈയിലെ ആഥര്‍ മൈതാനിയില്‍ നടന്നിരുന്നു. സമരത്തിന്റെ നേതാവ് രാകേഷ് ടിക്കായത് അന്ന് പറഞ്ഞത് നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്ന കാലത്ത് അദ്ദേഹം തന്നെ പറഞ്ഞിരുന്ന ആശയം ദേശീയ തലത്തില്‍ ഒരു താങ്ങുവില സംബന്ധിച്ച നയം ഉണ്ടാക്കും എന്നായിരുന്നുവെന്നും ഇന്ന് അദ്ദേഹം അത് പാടെ മറക്കുന്നു എന്നുമായിരുന്നു. ബി.ജെ.പി കൃഷിക്കാരെയടക്കം ദ്രോഹിക്കുന്നതിനുവേണ്ടി ഏത് കാലത്തും ഉപയോഗിച്ചിട്ടുള്ള ക്രൂരമായ കാടന്‍ നിയമങ്ങള്‍ ഇവിടെയും യഥേഷ്ട്ടം ഉപയോഗിച്ചിട്ടുണ്ട്. രാജ്യദ്രോഹകുറ്റം, യു.എ.പി.എ പ്രകാരമുള്ള കുറ്റങ്ങള്‍ എന്നതിന്റെയെല്ലാം പേരില്‍ ഒട്ടനവധി പേരുടെ പേരില്‍ കേസ് എടുത്തിട്ടുണ്ട്. ഒരു കുറ്റവും ചെയ്യാത്തവരുടെ പേരില്‍ ഉപയോഗിക്കുവാന്‍ ലോകത്തെ ക്രൂരരായ ഭരണാധികാരികള്‍ പോലും ചെയ്യാത്ത കാര്യമാണ് ബി.ജെ.പി ചെയ്തിട്ടുള്ളത്. പല കാര്‍ഷിക സംഘടനകളുടെയും പേരില്‍ എന്‍.ഐ.എ വളരെ വലിയ അപരാധങ്ങള്‍ ചേര്‍ത്ത് കേസെടുത്തിട്ടുണ്ട്.

ഇനിയും പരിഹരിച്ചെടുക്കാനുള്ള നിരവധി കാര്യങ്ങള്‍ ബാക്കിയാണ്. ജീവന്‍ നഷ്ടപെട്ടവരുടെ കുടുംബങ്ങള്‍ക്ക് എന്ത് നഷ്ട പരിഹാരമാണ് നല്‍കാന്‍ പോകുക എന്ന കാര്യം ഇനിയും ചര്‍ച്ചക്ക് എടുത്തിട്ടില്ല. മന്ത്രി പുത്രനെ ന്യായികരിച്ച മന്ത്രിയുടെ പേരില്‍ എന്ത് നടപടിയാണ് എടുക്കാന്‍ പോകുക എന്ന് വ്യക്തമാക്കിയിട്ടില്ല. താങ്ങു വിലയുടെ കാര്യത്തില്‍ എന്ത് ചെയ്യാന്‍ പോകുന്നു എന്നും പറഞ്ഞിട്ടില്ല. ഇവര്‍ക്ക് നേരെ കള്ളകഥകള്‍ ചുമത്തിക്കൊണ്ട് എടുത്തിട്ടുള്ള കേസുകള്‍ അവസാനിപ്പിച്ചുകൊണ്ടുള്ള ക്ലോഷര്‍ റിപ്പോര്‍ട്ട് ഗവണ്മെന്റ് നല്‍കാന്‍ പോകുമോ അതല്ല ഇനിയുള്ള കാലം കൂടി അവര്‍ക്കെതിരെ ദ്രോഹിക്കാനുള്ള ആയുധമായി ഇത് ഉപയോഗിക്കാനാണോ ശ്രമം എന്ന സംശയങ്ങള്‍ രാജ്യ വ്യാപകയി ഉയര്‍ന്നിട്ടുണ്ട്.ബി.ജെ.പി ഇനി വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ ജയിച്ചു വരാനുള്ള സൂത്ര വിദ്യയായി ഇത് പ്രയോഗിക്കില്ലേ എന്നും തുടര്‍ന്നും തങ്ങള്‍ക്ക് പ്രീണനം നല്‍കാന്‍ ബാധ്യസ്ഥരായവരുടെ താല്‍പര്യത്തിന് വേണ്ടി കര്‍ഷകരെ ബലി കൊടുക്കാന്‍ അവര്‍ വഴി ഒരുക്കില്ലേ എന്നുമുള്ള സംശയങ്ങളും ബാക്കിയുണ്ട്. ഇത്തരം നീക്കങ്ങള്‍ക്കെതിരായ മറുപടി രാജ്യത്തിന് മുമ്പില്‍ അവര്‍ പറയേണ്ടി വരുമെന്നും അത് അവരുടെ തന്നെ വോട്ടു ബാങ്കിനെ ബാധിക്കുമെന്നും ഇക്കാണിച്ച തന്ത്ര വിദ്യകൊണ്ടെന്നും ഈ വിഷമ വൃത്തത്തില്‍ നിന്നു രക്ഷ നേടാന്‍ അവര്‍ക്ക് കഴിയില്ലെന്നുമുള്ള സൂചനയും ബാക്കി നില്‍ക്കുകയാണ്. ഇന്ത്യാ മഹാ രാജ്യത്തിന് തന്നെ മഹത്തായ പാഠം നല്‍കിയ പ്രബുദ്ധരായ കര്‍ഷകര്‍ക്ക് അഭിവാദനങ്ങള്‍. ഈ രണഭൂമിയില്‍ ജീവാര്‍പ്പണം നടത്തിയ മണ്ണിന്റെ മക്കള്‍ക്ക് ആദരാഞ്ജലികള്‍.

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

columns

കേരളീയം എന്ന ധൂര്‍ത്ത് മേള-എഡിറ്റോറിയല്‍

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്‍ക്കുമ്പോള്‍ കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്.

Published

on

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്‍ക്കുമ്പോള്‍ കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ കടബാധ്യതയുമായി, എല്ലാ വകുപ്പുകളിലും കോടികളുടെ കുടിശ്ശിക നിലനില്‍ക്കുന്ന ഒരു സര്‍ക്കാറാണ് കേരളം ഭരിച്ചുകൊണ്ടിരിക്കുന്നത്. ക്ഷേമ പെന്‍ഷനുകള്‍ മുടങ്ങിയിട്ട് മാസങ്ങള്‍ പിന്നിട്ടു, കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളവും പെന്‍ഷനുമില്ല, സ്‌കൂള്‍ കുട്ടികളുടെ ഉച്ചഭക്ഷണത്തിനു പോലും പണം നല്‍കാനില്ല, നെല്‍കര്‍ഷകരുടെ കുടിശ്ശിക കൊടുത്തുവീട്ടാന്‍ കഴിയുന്നില്ല, കുടിശ്ശിക നല്‍കാത്തതിനാല്‍ സപ്ലൈക്കോയില്‍ വിതരണക്കാര്‍ ടെണ്ടര്‍ എടുക്കുന്നില്ല, ലൈഫ് മിഷന്‍ പദ്ധതിയിലും കാരുണ്യ ഫണ്ടിലുമൊന്നും തുക ലഭ്യമാകുന്നില്ല തുടങ്ങിയ അതി ഗുരുതരമായ സാമ്പത്തിക സാഹചര്യമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്. സാമ്പത്തിക തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയ ഭരണകൂടങ്ങള്‍ പ്രകടമാക്കിയ എല്ലാ തരത്തിലുള്ള അസ്ഥിരതകളും ഈ സര്‍ക്കാര്‍ കാണിച്ചുകൊണ്ടിരിക്കുകയാണ്. ഈ ഘട്ടത്തിലാണ് തകര്‍ച്ചക്ക് ആക്കം കൂട്ടുന്ന രീതിയില്‍ ധൂര്‍ത്തിന്റെ മഹാമേളയായി കേരളീയം തലസ്ഥാന നഗരിയില്‍ അരങ്ങേറുന്നത്. 27 കോടി രൂപ ചിലവഴിച്ച് സര്‍ക്കാര്‍ നടത്തുന്ന ഈ മഹാമഹം ധൂര്‍ത്തിന്റെ മാത്രമല്ല അഴിമതിയുടെയും കൂടിച്ചേരല്‍ കൂടിയാണ്. ടെണ്ടര്‍പോലുമില്ലാതെ ഇഷ്ടക്കാര്‍ക്ക് പരിപാടിയുടെ കരാര്‍ നല്‍കിയതു മുതല്‍ തുടങ്ങുന്നു അഴിമതിയുടെ ഗന്ധം.

കേരളം നിലവില്‍ വന്നതിനു ശേഷമുള്ള മുഴുവന്‍ വികസന പ്രവര്‍ത്തനങ്ങളുടെയും പിതൃത്വം നിര്‍ലജ്ജം തന്റെ പേരിനോട് ചേര്‍ത്തുവെക്കുന്ന മുഖ്യമന്ത്രി അതേ അല്‍പ്പത്തരത്തോടെ തന്നെ കേരളീയവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം തന്റെ മുഖം പ്രതിഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. മാധ്യമങ്ങളായ മാധ്യമങ്ങളിലെല്ലാം ബഹുവര്‍ണ ചിത്രങ്ങള്‍ വെച്ചുള്ള പരസ്യം നല്‍കിയിട്ടും മതിവരാഞ്ഞിട്ട് പ്രധാന നഗരങ്ങളില്‍ കോടികള്‍ ചിലവഴിച്ച് ബഹുരാഷ്ട്ര കമ്പനികളുടെ പരസ്യബോര്‍ഡുകളെ വെല്ലുന്ന ഫോള്‍ഡിങ്ങുകള്‍ സ്ഥാപിച്ച് സായൂജ്യമടയുകയാണ്. ജി ട്വന്റി ഉച്ചകോടിയുടെ പേരില്‍ ഡല്‍ഹി നഗരം തന്റെ മാത്രം ചിത്രങ്ങളാല്‍ അലങ്കരിച്ച് ലോക രാഷ്ട്രങ്ങള്‍ക്കു മുന്നില്‍ രാജ്യത്തെ നാണംകെടുത്തിയ പ്രധാനമന്ത്രിയുടെ അതേ പാത പിന്തുടര്‍ന്ന് കേരളീയം നടക്കുന്ന തിരുവനന്തപുരം നഗരത്തെ തന്റെ സ്വന്തമാക്കിമാറ്റിയിരിക്കുകയാണ് മുഖ്യമന്ത്രി. വിവിധ സെഷനുകളില്‍ പങ്കെടുക്കുമ്പോള്‍ സ്വന്തം പേര് പ്രിന്റ് ചെയ്ത മുണ്ടും ഷര്‍ട്ടും കൂടി ധരിക്കാന്‍ ശ്രദ്ധിച്ചാല്‍ പ്രധാനമന്ത്രിയെപോലെ സമ്മേളനത്തെ കൈയ്യിലെടുക്കാന്‍ മുഖ്യമന്ത്രിക്കും സാധിക്കുന്നതേയുള്ളൂ.

ലോക കേരള സഭ പോലെ സംസ്ഥാന സര്‍ക്കാറിന്റെ നേട്ടങ്ങളെ ലോകം മുഴുവന്‍ എത്തിക്കുക എന്നതാണ് പരിപാടിയുടെ പ്രഖ്യാപിത ലക്ഷ്യമായി സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ കോടികള്‍ ചിലവഴിച്ച് നടത്തുന്ന ലോക കേരള സഭകള്‍ സംസ്ഥാനത്തിന് എന്ത് നേട്ടമുണ്ടാക്കി എന്നന്വേഷിക്കുമ്പോഴാണ് ഈ പരിപാടികളുടെ പൊള്ളത്തരം വ്യക്തമാകുന്നത്. വേണ്ടപ്പെട്ടവരെ ആനയിച്ചു കൊണ്ടുവന്ന് തങ്ങളെക്കുറിച്ച് മുഖസ്തുതി പറയിപ്പിക്കുക എന്നതല്ലാതെ ലോക കേരള സഭ വഴി സംസ്ഥാനത്തുണ്ടായ എന്തെങ്കിലുമൊരു നേട്ടം എടുത്തുകാണിക്കാന്‍ സര്‍ക്കാറിന് സാധ്യമല്ല. ഈ സാഹചര്യത്തിലാണ് ഇതേ മാതൃകയില്‍ തന്നെ വിവിധ മേഖലകളിലെ പ്രമുഖരെക്കൊണ്ട് മുഖ്യമന്ത്രിയുടെയും സര്‍ക്കാറിന്റെയും അവതാനങ്ങള്‍ പാടിപ്പുകഴ്ത്തിക്കുകയും അതുകാണിച്ച് ആരാധക വൃന്തത്തെ ആനന്ദലബ്ധിയില്‍ ആറാടിപ്പിക്കുകയും ചെയ്യുന്നത്. തിരഞ്ഞെടുപ്പ് പ്രചരണം പോലെയുള്ള രംഗങ്ങളില്‍ ഈ സംവിധാനങ്ങളെല്ലാം ഉപയോഗപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യവും ഇതിനെല്ലാം പിന്നിലുണ്ടാകാം. നഷ്ടപ്പെട്ടുപോയ ജന പിന്തുണ തിരിച്ചു പിടിക്കാന്‍ പി.ആര്‍ ഏജന്‍സികള്‍ പറഞ്ഞു തരുന്ന എന്ത് ചെപ്പടി വിദ്യകളും ഉപയോഗിക്കാനുള്ള പൂര്‍ണ സ്വാതന്ത്ര്യം പിണറായി വിജയനുണ്ട്. പക്ഷേ അത് സ്വന്തം ചിലവില്‍ ആകണമെന്നു മാത്രം. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് നടത്തിക്കൊണ്ടിരിക്കുന്ന ഈ കോപ്രായങ്ങല്‍ക്കെല്ലാം കാലം മറുപടി പറയിപ്പിക്കുമെന്ന കാര്യം നിസ്സംശയമാണ്.

 

Continue Reading

columns

ഗസ്സ മരണ മുനമ്പാക്കിയത് ആര്

അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന്‍ കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്‌കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ.

Published

on

റിയാസ് ഹുദവി പുലിക്കണ്ണി

അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന്‍ കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്‌കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ. അയ്യായിരത്തോളം പൗരന്‍മാന്‍ നിഷ്ഠൂരമായി കൊല്ലപ്പെട്ടു, നിരപരാധികളായ ആയിരക്കണക്കിന് കുട്ടികളും സ്ത്രീകളും അവയില്‍ ഉള്‍പ്പെടുന്നുണ്ട്. യുദ്ധത്തിന്റെ സര്‍വ മര്യാദകളും ധാരണകളും ലംഘിച്ച് ഇസ്രാ ഈല്‍ നരനായാട്ട് തുടരുകയാണ്. കഴിവതും വേഗം പ്രശ്‌നങ്ങള്‍ പരിഹരിച്ച് സമാധാനം പുന:സ്ഥാപിക്കേണ്ട ഐക്യരാഷ്ട്ര സഭയും മറ്റു ലോക രാഷ്ട്രങ്ങളും ഇസ്രാ ഈലിന്റെ കിരാതന തേര്‍വാഴ്ചയെ തള്ളിപറയുന്നതിനപ്പുറം കര്‍ക്കശമായ മറ്റൊരു കടുത്ത നിലപാടിലേക്കും കടക്കാതെ കാഴ്ചക്കാരായി നില്‍ക്കുന്നുവെന്നതാണ് ഏറെ ദു:ഖകരം. ഭക്ഷണം, കുടിവെള്ളം, വൈദ്യുതി, ഇന്ധനം തുടങ്ങി സര്‍വ മേഖലയിലും ഉപരോധം ഏര്‍പ്പെടുത്തിയും പാര്‍പ്പിടങ്ങളും സ്‌കൂളുകളും അഭയാര്‍ത്ഥി ക്യാമ്പുകളും ബോബിട്ട് നിലം പരിശാക്കിയും ഫലസ്തീന്‍ ജനതയെ ക്രൂരമായി പീഡിപ്പിച്ചിട്ടും, അക്രമിച്ചിട്ടും യാതൊരു ദാക്ഷിണ്യവുമില്ലാതെ ആയിരക്കണക്കായ പിഞ്ചുകുഞ്ഞുങ്ങളും സ്ത്രീകളും പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ആശുപത്രികള്‍പോലും മനുഷ്യത്വം ഇല്ലാത്ത ഇസ്രാ ഈല്‍ സൈന്യം ബോംബിട്ട് നശിപ്പിച്ചു. പ്രാചീന കാലത്തേക്കാള്‍ ലോകം മനുഷ്യത്വപരമായും ധാര്‍മികമായും വളര്‍ച്ച കൈവരിച്ചുവെന്ന് അവകാശവാദം ഉന്നയിക്കുന്ന പുതിയ കാലത്ത് ഇങ്ങനെയൊക്കെ സംഭവിക്കുന്നുവെന്നത്തന്നെ മനുഷ്യത്വമുള്ളവര്‍ക്ക് ചിന്തിക്കാനും ചെയ്യാനും കഴിയാത്തതാണ്. അത്രമേല്‍ ഭീകരമാണ് ഹമാസിനെ പ്രത്രിരോധിക്കുന്നുവെന്ന പേരില്‍ ഇസ്രാ ഈല്‍ ഗസ്സയിലും ഫലസ്തീനിന്റെ മറ്റു പ്രദേശങ്ങളിലും നടത്തികൊണ്ടിരിക്കുന്ന മനസ്സുലക്കുന്ന കൃത്യങ്ങള്‍.

ഇറാന്‍, ഖത്തര്‍, സഊദി അടക്കമുള്ള അറബ് രാജ്യങ്ങള്‍ ഇസ്രാഈലിന്റ അതിരുകടന്ന അക്രമങ്ങളെയും ഫലസ്തീന്‍ അധിവേശത്തേയും അപലപിച്ചിട്ടും നിലവിലെ ഇസ്രാഈലിന്റെ ഇടപെടലുകള്‍ പശ്ചിമേഷ്യയില്‍ കൂടുതല്‍ രക്ത ചൊരിച്ചിലുകള്‍ക്ക് വഴിവെക്കുമെന്ന് വ്യക്തമാക്കിയിട്ടും തങ്ങളുടെ പ്രഖ്യാപിത നിലപാടില്‍നിന്ന് പിന്നോട്ട് പോകാതെ ഇസ്രാഈല്‍ രക്തരൂക്ഷിതമായ യുദ്ധത്തിനു മുതിരുന്നതിന്റെ പൂര്‍ണ ഉത്തരവാദിത്വം ലോക പൊലിസായി ചമയുന്ന അമേരിക്കക്കു മാത്രമാണ്. കാരണം ഇസ്രാഈലിനെതിരെ ഹമാസിന്റെ അപ്രതീക്ഷിത ആക്രമണം നടന്നപ്പോള്‍ മുമ്പും പിമ്പും നോക്കാതെ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച രാജ്യമാണ് അമേരിക്ക. മാത്രമല്ല, തങ്ങളുടെ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍ ഹമാസിന്റെ ആക്രമണത്തെ അപലപിച്ചു നടത്തിയ ആദ്യ പ്രതികരണം താനും ഒരു ജൂതനാണെന്നാണ്. അതോടൊപ്പം നാളിതുവരെ തങ്ങള്‍ ചെയ്ത്‌കൊണ്ടിരിക്കുന്ന കണ്ണില്ലാത്ത ക്രൂരതകളെ മറച്ചുപിടിക്കാനും ലോക രാജ്യങ്ങളുടെ പിന്തുണ നേടാനും ഹമാസിനെ തീവ്രവാദ സംഘടനയായി മുദ്രകുത്താനും ജൂത സൈന്യം പടച്ചുണ്ടാക്കിയ ‘ബന്ദികളായ 40 കുട്ടികളെ ഹമാസ് പോരാളികള്‍ കഴുത്തറത്ത് കൊന്നെന്ന’ കല്ലുവെച്ച നുണകള്‍ അപ്പാടെ നിസ്സംശയം മാധ്യമങ്ങള്‍ക്ക്മുമ്പാകെ ഏറ്റുപറഞ്ഞ് ഇസ്രാഈലിനെ പരസ്യമായി പിന്തുണക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ബൈഡന്റെ കാഴ്ചയും കണ്ടതാണ്. ഫലസ്തീനിലെ നിലവിലെ സാഹചര്യങ്ങളെ കൂടുതല്‍ വഷളാക്കിയത് അമേരിക്കയാണെന്ന് പറയുന്നതായിരിക്കും കൂടുതല്‍ നല്ലത്. റഷ്യ യുക്രെന്‍ യുദ്ധം പൊട്ടി പുറപ്പെട്ടപ്പോള്‍ യൂറോപ്യന്‍ യൂണിയനെ കൂട്ടുപ്പിടിച്ച് റഷ്യക്കെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി ഇരയോടൊപ്പമാണെന്ന് പ്രസ്താവിച്ച അമേരിക്കയും ബൈഡനും സയണിസ്റ്റ് സൈന്യത്തിന്റെ മിസൈല്‍ ആക്രമണത്തില്‍ ദിനംപ്രതി മരിച്ച് വീഴുന്ന നൂറുകണക്കിനു കുഞ്ഞുങ്ങള്‍ക്കു വേണ്ടിയും തകര്‍ന്നടിഞ്ഞ പാര്‍പ്പിടങ്ങള്‍ക്കിടയില്‍ സര്‍വതും നഷ്ടപ്പെട്ട് നിലവിളിക്കുന്ന നിരപരാധികളായ ആയിരങ്ങള്‍ക്കു വേണ്ടിയും പ്രസ്താവന പോലും നടത്താത്തത്. പിറന്ന മണ്ണില്‍ അധിവസിക്കാന്‍ അധിനിവേശ ശക്തിക്കെതിരെ പോരാട്ടം നടത്തുന്ന ‘ഹമാസിനെ’ ഇസ്‌ലാമിക് സ്റ്റേറ്റിന്റെ അക്രമങ്ങളോട് തുലനം ചെയ്യാനും ഇസ്രാഈലിനെ വെള്ളപൂശാനും അമേരിക്കയും മറ്റു പാശ്ചാത്യശക്തികളും ശ്രമിക്കുന്നത് ജൂതരാഷ്ട്ര പിറവിയുടെ ചരിത്രം അറിയാത്തതു കൊണ്ടോ ഓര്‍മയില്ലാത്തതുകൊണ്ടോയല്ല, മറിച്ച് മുസ്‌ലിം വിരോധത്തിന്റെയും മത വര്‍ഗ വെറിയുടേയും അവര്‍ണ ബോധം ഇപ്പോഴും വെള്ളക്കാരന്റെ മനോമുകുരങ്ങളില്‍ അന്തര്‍ലീനമായി കിടപ്പുണ്ടെന്നതിന്റെ പ്രകടമായ പ്രതീകം കൂടിയാണ്. രണ്ടാം ലോക യുദ്ധാനന്തര ജാരസന്തതിയായി പാശ്ചാത്യ രാജ്യങ്ങളുടെ കുടില തന്ത്രങ്ങളാല്‍ പിറവി കൊണ്ട ജൂത രാഷ്ട്രത്തിന് ഇപ്പോഴും നല്‍കികൊണ്ടിരിക്കുന്ന അകമഴിഞ്ഞ പിന്തുണയും. കൂടാതെ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ഇടക്കിടെ യുദ്ധവും ഒടുങ്ങാത്ത ആഭ്യന്തര കലാപങ്ങളും സംഘര്‍ഷങ്ങളും സൃഷ്ടിച്ചു ആയുധ കച്ചവടം പൊടിപൊടിക്കാനും അതിലൂടെ സാമ്പത്തിക നേട്ടം കൊയ്യാനും അമേരിക്കയടങ്ങുന്ന പാശ്ചാത്യന്‍ സാമ്രാജ്യത്വ ശക്തികള്‍ കാലങ്ങളായി നടത്തികൊണ്ടിരിക്കുന്ന മനുഷ്യത്വരഹിതമായ നാടകം കൂടിയാണ് ഇസ്രാഈല്‍ ഫലസ്തീന്‍ വിഷയത്തില്‍ അമേരിക്ക ഇപ്പോള്‍ നടത്തികൊണ്ടിരിക്കുന്ന അനുനയനീക്കങ്ങള്‍ എന്നു കൂടി അനുമാനിക്കാം. അതിനാല്‍ നിലവിലെ ഫലസ്തീന്‍ ഇസ്രാഈല്‍ സംഘട്ടനങ്ങളുടെ താത്കാലിക വിരാമത്തിനുള്ള നയതന്ത്ര നീക്കങ്ങളല്ല ലോക രാജ്യങ്ങളും ഐക്യരാഷ്ട്ര സഭയും നടത്തേണ്ടത്, മറിച്ച് കുടിയിറക്കപ്പെട്ട് ആട്ടിയോടിക്കപ്പെട്ട ഒരു വിഭാഗം ജനതക്ക് അധിവസിക്കാനൊരിടം അനുവദിച്ചതിന്റെ പേരില്‍ സൈ്വര്യമായ ഉറക്കവും സുരക്ഷിതമായ പാര്‍പ്പിടവും സ്വരാജ്യംതന്നെയും കാലങ്ങളായി നഷ്ടപ്പെട്ട ഫലസ്തീനികള്‍ക്ക് സ്വതന്ത്രമായൊരു രാജ്യം സാക്ഷാത്കരിച്ച് കൊടുക്കുകയെന്നതാണ് സുതാര്യമായ പരിഹാരം. എങ്കിലേ നിരന്തരം ഉയരുന്ന ഗസ്സയിലെ പതിനായിരങ്ങളുടെ രോദനം എന്നെന്നേക്കുമായി നിലച്ച് സമാധാനത്തിന്റെ പുതിയ സൂര്യോദയങ്ങള്‍ ഉദയം ചെയ്യൂ.

 

Continue Reading

columns

പ്രവാചക നാമത്തിൻ്റെ പൊരുൾ

ലോകത്ത് വളരെ കൂടുതൽ ഉച്ചരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു.

Published

on

പാണക്കാട് സയ്യിദ് മുനവ്വറലി
ശിഹാബ് തങ്ങൾ

ലോകത്ത് വളരെ കൂടുതൽ ഉച്ഛരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു .തിരുനബിയുടെ നാമകരണ ചടങ്ങിൽ പ്രപിതാവായ അബ്ദുൽ മുത്തലിബിനോട് ബന്ധുക്കളായ ഖുറൈശികൾ ചോദിക്കുന്നുണ്ട്: കൊച്ചു മകനെ എന്ത് പേരാണ് വിളിക്കുന്നത്? അദ്ദേഹം മറുപടി നൽകി: പ്രിയങ്കരനായ പേര് മുഹമ്മദ് .ലോകാലോകങ്ങളിൽ ഉള്ളവർ അവനെ അനുധാവനം ചെയ്യണമെന്ന് ആഗ്രഹിക്കുന്നു.” വന്ധ്യവയോധികനായ ഉപ്പൂപ്പയുടെ ആഗ്രഹത്തിന് പടച്ചവൻ ഉത്തരം നൽകി. മണ്ണിൽ മനുഷ്യരും ആകാശത്ത് മാലാഖമാരും ആ പേര് ഉൾപ്പുള്കത്തോടെ ഉരുക്കഴിക്കുന്നു .തിരുനബിയുടെ നാമകീർത്തനം പാഠവത്കരിക്കുകയും അത് വിശ്വാസിയുടെ ഉത്തരവാദിത്തമാണെന്ന് നിർദ്ദേശിക്കുകയും ചെയ്ത ഖുർആൻ ഇങ്ങനെ പ്രഖ്യാപിച്ചു :നബിയുടെ മേൽ അല്ലാഹു അനുഗ്രഹം വർഷിക്കുന്നു, മലക്കുകൾ പ്രാർത്ഥിക്കുന്നു, സത്യവിശ്വാസികളെ നബിക്ക് അനുഗ്രഹം. സമാധാന വർഷത്തിനായി നിങ്ങളും പ്രാർത്ഥിക്കുക.

56 തലമുറകളിലൂടെ തുടരുന്ന ഈ മുഹമ്മദീയ പ്രകീർത്തനത്തിൻറെ പൊരുൾ എന്താണ് ?അനുയായികളാൽ ആപാദചൂഢം പിന്തുടരുന്ന ഒന്നായി മുഹമ്മദ് എന്ന നാമവും നബിയുടെ ചര്യകളും മാറുന്നതെന്തുകൊണ്ട് എന്നത് വിമർശകരെ പോലും വിസ്മയിപ്പിക്കുന്നതാണ്. കൗമാരപ്രായത്തിൽ കേട്ട മുഹമ്മദ് എന്ന നാമത്തിന്റെ സൗന്ദര്യത്തിന് പിന്നാലെ സഞ്ചരിക്കുകയും ചരിത്രത്തിലും കവിതയിലും നാടകത്തിലും ആവർത്തിക്കുന്ന ആ പേരിൻറെ ആവിഷ്കാരങ്ങളെ നാലു പതിറ്റാണ്ടുകളിലൂടെ നീളം പഠിക്കുകയും ചെയ്ത ജർമൻ ഓറിയന്റലിസ്റ്റ് ആൻമേരി ഷിമ്മൽ രചിച്ച ‘ മുഹമ്മദ് ദൈവത്തിൻറെ തിരുദൂതർ ‘എന്ന പുസ്തകം പ്രസിദ്ധമാണ്. മധ്യകാലത്ത് നിലനിന്ന നബിനിന്ദക്കുള്ള പണ്ഡിതോചിതമായ പ്രായശ്ചിത്തമായി വേണം ഈ പുസ്തകത്തെ കണക്കാക്കാൻ. സെമറ്റിക്പാരമ്പര്യത്തിലും ആഫ്രിക്കാൻ പാശ്ചാത്യ പൗരസ്ത്യ ദേശങ്ങളിലും നബി ചരിത്രരചനയുടെയും കീർത്തനങ്ങളുടെയും കുത്തൊഴുക്ക് വലിയൊരു പഠന മേഖലയാണ് തോമസ് കാർലൈൽ 19-)0 നൂറ്റാണ്ടിന്റെ ആദ്യത്തിൽ ലണ്ടനിൽ നടത്തിയ മൂന്നു പ്രഭാഷണങ്ങളിൽ ഒന്ന് ഹീറോ ആസ് എ പ്രോഫറ്റ് ‘ എന്ന തലവാചകത്തിൽ മുഹമ്മദ് നബിയെ കുറിച്ചായിരുന്നു .അതുവരെ പ്രചരിക്കപ്പെട്ടിരുന്ന എല്ലാ ആരോപണങ്ങൾക്കും വസ്തുതകൾ അപഗ്രഥിച്ച് യുക്തിസഹമായി മറുപടി പറഞ്ഞു .ഇസ്ലാം വാളുകൊണ്ട് പ്രചരിപ്പിക്കപ്പെട്ട മതമാണെന്ന വിമർശനത്തിന് അദ്ദേഹം നൽകിയ മറുപടി പ്രസക്തമാണ്. കാറിൽ പറയുന്നു ,ഏതൊരു രാഷ്ട്രീയവും ഒരാളുടെ മനസ്സിൽ ആണല്ലോ ആദ്യമായി ഉദിക്കുക.മുഹമ്മദിന് ലഭിച്ച ഇസ്ലാം എന്ന ആശയം പ്രചരിപ്പിക്കാൻ ലോകത്ത് അപ്പോൾ മുഹമ്മദ് മാത്രമേയുള്ളൂ .തന്റെ കയ്യിൽ ഒരു വാളും. ഈ അവസ്ഥയിൽ എങ്ങനെയാണ് മുഹമ്മദിന് ലോകം കീഴടക്കാൻ സാധിക്കുക? വാളുകൊണ്ട് പ്രചരിപ്പിക്കാൻ ആണെങ്കിൽ വേണ്ടത്ര വാളുകളും പ്രയോഗിക്കാൻ അനുയായികളും വേണം. മുഹമ്മദിന് അതിനായി അനുയായികൾ ഉണ്ടായേ പറ്റൂ. ഈ വസ്തുത തെളിയിക്കുന്നത് വാളുകൊണ്ടല്ല ഇസ്ലാം പ്രചരിച്ചത് എന്ന സത്യമാണ് .തിരുനബിനൽകിയ രണ്ട് സന്ദേശങ്ങൾ എടുത്തു പറയേണ്ടതാണ്. ഒന്ന് ,ഐഹികവും പാരത്രികവുമായ അഥവാ ഭൗതികവും ആധ്യാത്മവുമായ രണ്ട് തലങ്ങൾ ഉൾച്ചേർന്നതാണ് ജീവിതം എന്ന കാഴ്ചപ്പാട്. മതമെന്നത് പ്രാർത്ഥനകളുടെയും ആരാധനകളുടെയും (സഷ്ടാവുമായുള്ള കെട്ടുപാടുകളുടെയും കേവലസംഹിതം മാത്രമല്ല, മറിച്ച് നാഗരിക രാഷ്ട്രീയ നിർമാണത്തിന്റെ ബഹുപാOങ്ങൾ ചേർത്ത് സർഗാത്മകവും സാമൂഹികോ ന്മുഖവുമാക്കേണ്ടതാണെന്ന് തിരുനബി പഠിപ്പിച്ചു. ഇത് കൂടുതൽ ജനപ്രിയമായ ഒരു മതത്തിന്റെയും ജനോപകരമായ ജീവിത പദ്ധതിയുടെയും ഉയർപ്പിന് കാരണമായി.അബ്ബാസിയ ഖിലാഫത്തിൻ്റെയും സ്പാനിഷ് മുസ്ലിം ഭരണത്തിന്റെയും കാലത്ത് തുടക്കം കുറിച്ച വൈജ്ഞാനിക പുരോഗതിയുടെയും നാഗരിക വളർച്ചയുടെയും പാരമ്പര്യം ഈ സാമൂഹിക കാഴ്ചപ്പാടിന്റെ ഭാഗമായിരുന്നു. നവോത്ഥാനകാലത്ത് ഉയർന്നു വരാൻ യൂറോപ്പിന് സകല സാധ്യതയും നൽകിയതിൽ തിരുനബിയുടെ പിന്തുണക്കാരിലൂടെ വളർന്ന വൈജ്ഞാനിക വിപ്ലവത്തിന് ചെറുതല്ലാത്ത പങ്ക് ഉണ്ടായിരുന്നു .ഇസ്ലാം തുടങ്ങിയത് പൂർത്തീകരിക്കുക അല്ലാതെ യൂറോപ്പിന് മറ്റൊന്ന് ചെയ്യാൻ ഉണ്ടായിരുന്നില്ല എന്ന് ഫിലിപ് കെ ഹിറ്റി ഈ ചരിത്രത്തെ പറ്റി എഴുതുന്നുണ്ട് .ഇത്തരത്തിൽ ആഘോഷിക്കപ്പെട്ട ഒരു ജനകീയ പ്രവാചകൻ ലോകത്തിനു മുമ്പിൽ ഉണ്ട്. അതിലൂടെയാണ് മുഹമ്മദ് എന്ന സ്തുതിക്കപ്പെട്ട നബി രൂപപ്പെട്ടുവന്നത്. രണ്ടാമതായി എടുത്തു പറയേണ്ടത്, സഹിഷ്ണുത എന്ന വലിയ മൂല്യത്തെ യാഥാർത്ഥ്യമാക്കുന്നതിലും ജനകീയമാക്കുന്നതിലും മുഹമ്മദ് നബി വഹിച്ച പങ്കാണ് പതിറ്റാണ്ടുകൾ യുദ്ധത്തിൽ ഏർപ്പെട്ടുപോകുന്ന ഗോത്രങ്ങളെ തമ്മിലടുപ്പിക്കിയും സഹോദര മതക്കാരെ വിശ്വാസത്തിൽ എടുത്തും മദീനയിൽ നിർമ്മിച്ച രാഷ്ട്രത്തിൻറെ അത്ഭുതം എടുത്തു പറയേണ്ടതാണ് .വിടവാങ്ങൽ പ്രസംഗത്തിൽ ലോക മനസ്സാക്ഷിക്ക് നൽകിയ സമഭാവനയുടെ ഉൾക്കാഴ്ചകൾ അവസാനമില്ലാത്തതാണ്. ഇത്തരത്തിൽ ഇന്ന് കാണുന്ന ലോകത്തെ സമാധാനപൂർണ്ണമായ നിലനിർത്തുന്നതിൽക്കുള്ള പങ്കാളിത്തത്തിന്റെ പേരിൽ കൂടിയാണ് മുഹമ്മദ് സ്തുതിക്കപ്പെട്ടവൻ എന്ന പേര് അർത്ഥപൂർണ്ണം ആകുന്നത്

(മലയാള മനോരമ ദിനപത്രത്തിൽ 28-09-2023 ന് പ്രസിദ്ധീകരിക്കപ്പെട്ടത് )

Continue Reading

Trending