Connect with us

main stories

എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ക്ക് കൂടുതല്‍ ശ്രദ്ധിക്കേണ്ട പാഠഭാഗങ്ങള്‍ പ്രസിദ്ധീകരിച്ചു

ഒരു വര്‍ഷത്തോളം നീണ്ട അടച്ചിടലിന് ശേഷം സംസ്ഥാനത്ത് സ്‌കൂളുകള്‍ നാളെ മുതല്‍ തുറക്കും.

Published

on

തിരുവനന്തപുരം: സംസ്ഥാനത്തെ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ക്ക് കൂടുതല്‍ ശ്രദ്ധിക്കേണ്ട പാഠഭാഗങ്ങള്‍ വിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിച്ചു. എസ്‌സിഇആര്‍ടി വെബ്സൈറ്റിലാണ് പാഠഭാഗങ്ങള്‍ പ്രസിദ്ധീകരിച്ചത്. കുട്ടികളുടെ അഭിരുചിക്കനുസരിച്ച് ചോദ്യങ്ങള്‍ തിരഞ്ഞെടുക്കാനും ഉത്തരമെഴുതാനും അവസരമൊരുക്കുന്ന വിധം എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ക്ക് ഇത്തവണ തിരഞ്ഞെടുക്കാന്‍ അധികചോദ്യങ്ങള്‍ അനുവദിക്കുമെന്ന് നേരത്തേ വ്യക്തമാക്കിയിരുന്നു.

ചോദ്യങ്ങളുടെ എണ്ണംകൂടും. ഇവ വായിച്ചുമനസ്സിലാക്കാന്‍ കൂടുതല്‍സമയം വേണ്ടിവരുന്നതിനാല്‍ സമാശ്വാസ സമയം (കൂള്‍ ഓഫ് ടൈം) കൂട്ടുമെന്നും വിദ്യാഭ്യാസമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ തീരുമാനിച്ചിരുന്നു. ഇവയില്‍ കൂടുതല്‍ ചോദ്യങ്ങളും കൂുതല്‍ ശ്രദ്ധ നല്‍കേണ്ടുന്ന പാഠഭാഗത്തില്‍ നിന്നായിരിക്കും. പാഠഭാഗങ്ങള്‍ www.education.kerala.gov.in, www.scertkerala.gov.in എന്നീ വെബ്സൈറ്റ് കളില്‍ ലഭ്യമാണ്.

ഒരു വര്‍ഷത്തോളം നീണ്ട അടച്ചിടലിന് ശേഷം സംസ്ഥാനത്ത് സ്‌കൂളുകള്‍ നാളെ മുതല്‍ തുറക്കും. പൊതുപരീക്ഷയുള്ള പത്താം ക്ലാസും പന്ത്രണ്ടാം ക്ലാസും മറ്റ് കോളേജുതല ക്ലാസുകളും ഇനിയും അടച്ചിടാന്‍ സാധിക്കില്ലെന്ന വിലയിരുത്തലിലാണ് ജനുവരി ആദ്യവാരത്തോടെ സ്‌കൂള്‍, കോളേജുതല ക്ലാസുകള്‍ ആരംഭിക്കുന്നത്. കോവിഡ് പശ്ചാത്തലത്തില്‍ വേണ്ട മുന്നൊരുക്കങ്ങളോടെയാണ് സ്‌കൂളുകള്‍ തുറക്കുന്നത്.

 

kerala

വി.എസിന് വിട; ദര്‍ബാര്‍ ഹാളില്‍ പൊതുദര്‍ശനം ആരംഭിച്ചു

ആയിരങ്ങളാണ് വി എസിനെ കാണാന്‍ ദര്‍ബാര്‍ ഹാളില്‍ തടിച്ചുകൂടിയിരിക്കുന്നത്.

Published

on

വി.എസിന്റെ മൃതദേഹം മകന്റെ വസതിയില്‍ നിന്നും ദര്‍ബാര്‍ ഹാളിലേക്കെത്തിച്ചു. ആയിരങ്ങളാണ് വി എസിനെ കാണാന്‍ ദര്‍ബാര്‍ ഹാളില്‍ തടിച്ചുകൂടിയിരിക്കുന്നത്.

മുഖ്യമന്ത്രിയടക്കമുള്ള നേതാക്കള്‍ രാവിലെ തന്നെ ദര്‍ബാര്‍ ഹാളിലെത്തിയിരുന്നു. ദര്‍ബാര്‍ ഹാളിലെ പൊതുദര്‍ശനത്തിനുശേഷം ഉച്ചക്ക് ആലപ്പുഴയിലേക്ക് കൊണ്ടുപോകും. നാളെ രാവിലെ സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിലെ പൊതുദര്‍ശനത്തിനു ശേഷം ആലപ്പുഴ വലിയ ചുടുകാട്ടില്‍ സംസ്‌കരിക്കും.

രണ്ടുമണിക്ക് ശേഷം ആലപ്പുഴയിലേക്ക് കൊണ്ടുപോകും. പോകുന്ന വഴിയില്‍ ജനങ്ങള്‍ക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ സൗകര്യം ഒരുക്കും.

കഴിഞ്ഞ ദിവസം 3.20ഓടെയായിരുന്നു മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വി.എസ് അച്യുതാനന്ദന്‍ അന്തരിച്ചത്. മെഡിക്കല്‍ ബോര്‍ഡാണ് മരണം സ്ഥിരീകരിച്ചത്.

102 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞ മാസം 23-ാം തീയതിയാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് വിഎസിനെ തിരുവനന്തപുരം എസ്യുടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.

2006 മുതല്‍ 2011 വരെയുള്ള കാലയളവിലാണ് വിഎസ് കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്നത്. മുഖ്യമന്ത്രി പദവിയിലിരുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ് വി.എസ്. 2001-2006 കാലത്ത് പ്രതിപക്ഷനേതാവുമായി. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനായിരുന്നു.

Continue Reading

kerala

‘സ്വന്തം ശൈലി പിന്തുടര്‍ന്ന നേതാവ്’: പി.കെ കുഞ്ഞാലിക്കുട്ടി

രാഷ്ട്രീയപരമായി പോരാടിയിരുന്നപ്പോഴും വി.എസ് അച്യുതാനന്ദനുമായി വ്യക്തിപരമായി സൗഹൃദമുണ്ടായിരുന്നുവെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി അനുശോചിച്ചു.

Published

on

മലപ്പുറം: രാഷ്ട്രീയപരമായി പോരാടിയിരുന്നപ്പോഴും വി.എസ് അച്യുതാനന്ദനുമായി വ്യക്തിപരമായി സൗഹൃദമുണ്ടായിരുന്നുവെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി അനുശോചിച്ചു. പ്രവര്‍ത്തനങ്ങളിലും പ്രസംഗത്തിലുമെല്ലാം വി.എസിന് സ്വന്തമായ ശൈലിയുണ്ടായിരുന്നു. ആ ശൈലി അദ്ദേഹത്തിന്റെ അനുയായികളെ സംബന്ധിച്ച് വലിയ ഹരവുമായിരുന്നു.

തൊഴിലാളിപ്രസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചപ്പോഴുണ്ടായിരുന്ന ആദര്‍ശം മുഖ്യമന്ത്രിയായപ്പോഴും കൈവെടിഞ്ഞില്ല. രാഷ്ട്രീയമായി ഒരുകാലത്തും യോജിപ്പില്ലാത്ത അദ്ദേഹവുമായി നിയമസഭയിലും പുറത്തും വാദപ്രതിവാദങ്ങള്‍ ശക്തമായിരുന്നു. ആ പോരാട്ടവും അദ്ദേഹത്തോടൊപ്പം ചരിത്രമായി മാറി. സംസ്ഥാനത്തിന് കനത്ത നഷ്ടമാണ് വി.എസിന്റെ വിയോഗമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Continue Reading

kerala

‘ശക്തനായ കമ്മ്യൂണിസ്റ്റ് നേതാവ്’: സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍

മുന്‍ മുഖ്യമന്ത്രിയും സി.പി.ഐ.എം സ്ഥാപക നേതാവുമായിരുന്ന വി.എസ് അച്യുതാനന്ദന്റെ വിയോഗം ദുഖകരമാണെന്ന് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍

Published

on

മുന്‍ മുഖ്യമന്ത്രിയും സി.പി.ഐ.എം സ്ഥാപക നേതാവുമായിരുന്ന വി.എസ് അച്യുതാനന്ദന്റെ വിയോഗം ദുഖകരമാണെന്ന് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അനുശോചിച്ചു. രാഷ്ട്രീയമായി എതിര്‍ചേരികളിലായിരുന്നെങ്കിലും നമ്മുടെ കാലഘട്ടത്തില്‍ ജീവിച്ച ശക്തനായ കമ്മ്യൂണിസ്റ്റ് നേതാവ് എന്നനിലക്ക് ഏറെ ആദരണീയനായിരുന്നു അദ്ദേഹം.

താഴെതട്ടില്‍ പ്രവര്‍ത്തനമാരംഭിച്ച്, ഉന്നതമായ ശ്രേണികളിലെത്തിയപ്പോഴും ആദര്‍ശത്തില്‍ വിട്ടുവീഴ്ച ചെയ്തിരുന്നില്ല. അദ്ദേഹത്തിന്റെ വിയോഗം പാര്‍ട്ടിക്കും കേരള രാഷ്ട്രീയത്തിന് കനത്ത നഷ്ട്മാണെന്നും അനുയായികളുടെ വേദനയില്‍ പങ്കുചേരുന്നുവെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending