More
രോഹിത്തിനും സൂര്യക്കും ബുമ്രയ്ക്കുമൊപ്പം ഐപിഎല്ലില്‍ മലപ്പുറത്തുകാരന്‍
കേരള ക്രിക്കറ്റ് ലീഗില്‍ ആലപ്പി റിപ്പിള്‍സിന്റെ താരമായിരുന്ന പത്തൊന്‍പതുകാരനായ വിഗ്നേഷ് മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശിയാണ്

ജിദ്ദ: ഐപിഎല്‍ ടീമുകളിലേക്ക് താരലേലത്തിലൂടെ എത്തിയത് മൂന്ന് കേരള താരങ്ങള്‍ മാത്രം. വിഷ്ണു വിനോദ്, സച്ചിന്‍ ബേബി. വിഗ്നേഷ് പുത്തൂര്‍ എന്നിവരെയാണ് ടീമുകള്‍ സ്വന്തമാക്കിയത്. വിഷ്ണുവും സച്ചിനും മുന്‍പും ഐപില്‍ ടീമുകളുടെ ഭാഗമായിട്ടുണ്ട്. ചൈനമാന്‍ ബൗളറായ വിഗ്നേഷ് ഇതുവരെ കേരളത്തിന്റെ സീനിയര്‍ ടീമില്‍ കളിച്ചിട്ടില്ല. വിഷ്ണു വിനോദിനെ 95 ലക്ഷത്തിന് പഞ്ചാബ് കിംഗ്സും സച്ചിന്‍ ബേബിയെ 30 ലക്ഷത്തിന് സണ്‍റൈസേഴ്സ് ഹൈദരാബാദും വിഗ്നേഷ് പുത്തൂരിനെ 30 ലക്ഷത്തിന് മുംബൈ ഇന്ത്യന്‍സും സ്വന്തമാക്കി.
ഐപിഎല്‍ ലേലത്തിന് മുന്‍പ് വിഗ്നേഷിനെ മുംബൈ ഇന്ത്യന്‍സ് ട്രയല്‍സിന് ക്ഷണിച്ചിരുന്നു. ട്രയല്‍സില്‍ മികച്ച പ്രകടനം നടത്തിയ താരത്തെ മുംബൈ ഇന്ത്യന്‍സ് ഒപ്പം കൂട്ടുകയും ചെയ്തു. കേരള ക്രിക്കറ്റ് ലീഗില്‍ ആലപ്പി റിപ്പിള്‍സിന്റെ താരമായിരുന്ന പത്തൊന്‍പതുകാരനായ വിഗ്നേഷ് മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശിയാണ്. പന്ത്രണ്ട് കേരള താരങ്ങളാണ് ഐപിഎല്‍ ലേലപട്ടികയില്‍ ഉണ്ടായിരുന്നത്. അതേസമയം, താരലേലത്തില്‍ കൂടുതല്‍ മത്സരം നടന്നത് ഫാസ്റ്റ് ബൗളര്‍മാരെ സ്വന്തമാക്കാനായിരുന്നു. പതിനെട്ട് കോടി രൂപയ്ക്ക് പഞ്ചാബ് കിംഗ്സ് നിലനിര്‍ത്തിയ അര്‍ഷ്ദീപ് സിംഗാണ് ലേലത്തിലെ വിലയേറിയ ഫാസ്റ്റ് ബൗളര്‍.
ട്രെന്റ് ബോള്‍ട്ടിനെ 12.50 കോടിക്ക് മുംബൈ ഇന്ത്യന്‍സും 12.50 കോടിക്ക് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ജോഷ് ഹെയ്സല്‍വുഡിനെയും 11.75 കോടിക്ക് ഡല്‍ഹി ക്യാപിറ്റല്‍സ് മിച്ചല്‍ സ്റ്റാര്‍ക്കിനെയും 10.75 കോടിക്ക് ആര്‍സിബി ഭുവനേശ്വര്‍ കുമാറിനെയും 10.75 കോടിക്ക് ഡല്‍ഹി ടി നടരാജനേയും പത്തുകോടിക്ക് സണ്‍റൈസേഴ്സ് ഹൈദരാബാദ് മുഹമ്മദ് ഷമിയെയും സ്വന്തമാക്കി. ആവേശ് ഖാന്‍ (9.75 ലക്നൗ), പ്രസിദ്ധ് കൃഷ്ണ (9.50 ഗുജറാത്ത്), ദീപക് ചഹര്‍ (9.25 മുംബൈ), ആകാശ് ദീപ് (8 കോടി ലഖ്നൗ), മുകേഷ് കുമാര്‍ (8 കോടി ഡല്‍ഹി).
kerala
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: ആര്യാടൻ ഷൗക്കത്ത് നാമനിർദേശ പത്രിക സമർപ്പിച്ചു

മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമൊപ്പം പ്രകടനമായെത്തിയാണ് ആര്യാടന്‍ ഷൗക്കത്ത് പത്രിക നല്‍കിയത്.
ജൂണ്‍ 19നാണ് നിലമ്പൂരില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. ജൂണ്‍ 23നാണ് വോട്ടെണ്ണല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. നോമിനേഷന്‍ സമര്‍പ്പിക്കേണ്ട അവസാന ദിവസം ജൂണ്‍ രണ്ടാണ്. സൂക്ഷ്മപരിശോധന ജൂണ്‍ മൂന്നിന് നടക്കും. നോമിനേഷന്‍ പിന്‍വലിക്കേണ്ട അവസാനദിനം ജൂണ്‍ അഞ്ചാണ്. നിലമ്പൂര്‍ അടക്കം അഞ്ചിടങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുക.
india
ലഖ്‌നൗവില്‍ നാലുവയസ്സുക്കാരിയെ ബലാല്‍സംഗം ചെയ്ത കേസിലെ പ്രതിക്ക് വെടിയെറ്റു

ലഖ്‌നൗവില്‍ നാലു വയസ്സുക്കാരിയെ ബലാല്‍ത്സംഗം ചെയ്ത കേസിലെ പ്രതിക്കാണ് വെടിയെറ്റത്. എസ്.ഐ സക്കീന ഖാന്‍ ആണ് ഈ കൃത്യം നിര്‍വഹിച്ചത്. ഉത്തര്‍പ്രദേശിലെ ലഖ്‌നൗവിലാണ് നാലു വയസ്സുക്കാരിയെ ബലാല്‍ത്സംഗം ചെയ്ത കേസിലെ പ്രതിയെ സബ് ഇന്‍സ്‌പെക്ടര്‍ സക്കീന ഖാന്‍ വെടിവെച്ച് പരിക്കേല്‍പ്പിച്ചു. പ്രതിയായ കമല്‍ കിഷോറിനെ പിന്നീട് അറസ്റ്റ് ചെയ്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മെയ്യ് 28ന് മാദേഗഞ്ച് ഏരിയയിലാണ് സംഭവം നടന്നത്. കിഷോര്‍ സംഭവസ്ഥലത്ത് ഒളിച്ചിരിപ്പുണ്ടായിരുന്നു എന്ന വിവരം പോലീസിന് ലഭിച്ചിരുന്നു.
പോലീസ് സഘം അടുത്തേക്ക് വന്നപ്പോള്‍ പ്രതി വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍ തിരച്ചില്‍ സംഘത്തിലെ അംഗവും കേസിലെ പ്രധാന അന്വേഷകയുമായ എസ്.ഐ സക്കീന ഖാന്‍ തന്റെ സര്‍വീസ് പിസ്റ്റള്‍ ഉപയോഗിച്ച് വെടിവെക്കുകയും കിഷോറിന് പരിക്കേല്‍ക്കുകയും ചെയ്തു.
അതേസമയം കുട്ടിയ്ക്ക് എസ്‌ഐ സക്കീന ഖാന്‍ കൗണ്‍സിലിംഗും നല്‍കിയിരുന്നു. ഈ എറ്റുമുട്ടലില്‍ ഔദ്യോഗികമായി രേഖപ്പെടുത്തുകയും എസ്.ഐ സക്കീന ഖാന്റെ പ്രവര്‍ത്തനങ്ങള്‍ കേസ് രേഖകളില്‍ രേഖപ്പെടുത്തുകയും ചെയുതു. സംഭവം ഡെപ്യുട്ടി പോലീസ് കമ്മീഷണര്‍ (ഡി.സി.പി.) പിന്നീട് സ്ഥിരീകരിക്കുകയും, കമല്‍ കിഷോറിനെതിരെ ഇതിനകം നിരവധി ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അറിയിച്ചു.
kerala
നിലമ്പൂരില്‍ പിതാവിനേക്കാള്‍ ഭൂരിപക്ഷം കിട്ടുമെന്ന് പ്രതീക്ഷ: ആര്യാടന്‍ ഷൗക്കത്ത്

തൃശൂര്‍: എതിര്‍ സ്ഥാനാര്‍ഥിയായി ആര് വന്നാലും നിലമ്പൂര്‍ യുഡിഎഫ് തിരിച്ചുപിടിക്കുമെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത്. ഈ ഇടതുപക്ഷഭരണം മാറുന്നതിന് വേണ്ടിയുള്ള ഒരു വലിയ ജനവിഭാഗത്തിന്റെ വോട്ട് കൂടി ലഭിക്കുമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. രണ്ടുതവണ നഷ്ടപ്പെട്ട നിലമ്പൂര്‍ വലിയ ഭൂരിപക്ഷത്തോടെ തിരിച്ചുപിടിക്കും. കേരള ഭരണത്തിന് എതിരെ ജനവിധി എഴുതാന്‍ ജനങ്ങള്‍ തയ്യാറെടുത്ത് നില്‍ക്കുകയാണെന്നും ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു.
കെ കരുണാകരന്റെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വരാജുമായി അടുത്ത സൗഹൃദമാണുള്ളതെന്നും ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു. ‘സ്വരാജുമായി അടുത്ത സൗഹൃദം. സ്വരാജ് എന്റെ അടുത്ത സുഹൃത്താണ്. ഞങ്ങള്‍ ഇടയ്ക്കിടെ പരസ്പരം കാണുകയും സംവദിക്കുകയും ചെയ്യാറുണ്ട്. രാഷ്ട്രീയപരമായി നിലപാടുകള്‍ വ്യത്യസ്തമാണെങ്കിലും വളരെ അടുപ്പം സൂക്ഷിക്കുന്നവരാണ്. ഇടഞ്ഞു നില്‍ക്കുന്ന അന്‍വറിന്റെ കാര്യം തീരുമാനിക്കുന്നത് യുഡിഎഫ് നേതൃത്വമാണ്. അന്‍വര്‍ എതിര്‍ത്താല്‍ ഭൂരിപക്ഷം കുറയുമെന്നും അന്‍വര്‍ സഹകരിച്ചാല്‍ വര്‍ധിക്കുമെന്നുമല്ല ഞാന്‍ പറഞ്ഞത്. ആരെതിര്‍ത്താലും നഷ്ടപ്പെട്ട ഭൂരിപക്ഷം തന്ന് ജനം വിജയിപ്പിക്കുമെന്നാണ്.’ – ആര്യാടന്‍ ഷൗക്കത്ത് തുടര്‍ന്നു.
‘നിലമ്പൂരില്‍ എന്തുകൊണ്ടാണ് പാര്‍ട്ടിചിഹ്നത്തില്‍ സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കാത്തതെന്ന് പറയേണ്ടത് സിപിഎമ്മാണ്. 1967ന് ശേഷം രണ്ടുതവണമാത്രമാണ് അവിടെ പാര്‍ട്ടിചിഹ്നത്തില്‍ സ്ഥാനാര്‍ഥികള്‍ മത്സരിച്ചത്. അതെന്തുകൊണ്ടാണെന്ന് അവരാണ് പറയേണ്ടത്. തന്റെ പിതാവിനേക്കാള്‍ ഭൂരിപക്ഷം ലഭിക്കണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്’- ഷൗക്കത്ത് കൂട്ടിച്ചേര്‍ത്തു.
-
kerala18 hours ago
കൊച്ചി കപ്പലപകടം: ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍
-
kerala3 days ago
കണ്ണൂരില്‍ ദമ്പതികളെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
-
kerala2 days ago
സി.കെ.സി.ടി.ക്ക് പുതിയ ഭാരവാഹികള്‍
-
GULF18 hours ago
ഇന്ന് നാട്ടിൽ വരാനിരുന്ന പ്രവാസി അബുദാബിയിൽ മരണപ്പെട്ടു
-
kerala3 days ago
‘കാലാവസ്ഥ പ്രതികൂലമായതിനാല്‍ നിലമ്പൂരിലെ ഇടത് സ്ഥാനാര്‍ഥിക്ക് വേണ്ടിയുള്ള തിരച്ചില്‍ നിര്‍ത്തി’; സി.പി.എമ്മിനെ ട്രോളി പി.കെ. അബ്ദുറബ്ബിന്റെ ഫേസ്ബുക്ക് പോസ്റ്റ്
-
india3 days ago
ഔദ്യോഗിക വസതിയില്‍ നിന്ന് പണം കണ്ടെത്തിയ സംഭവം: ജസ്റ്റിസ് യശ്വന്ത് വർമക്കെതിരെ ഇംപീച്ച്മെന്റ് പ്രമേയം പരിഗണിക്കും
-
News3 days ago
യമാല്‍ ബാഴ്സയില്‍ തുടരും; ക്ലബ്ബുമായി കരാര്‍ പുതുക്കി
-
india3 days ago
പഹല്‍ഗാം ആക്രമണവുമായി ബന്ധപ്പെട്ട് പ്രത്യേക പാര്‍ലമെന്റ് സമ്മേളനം ആവശ്യപ്പെടാന്‍ പ്രതിപക്ഷം