Connect with us

Culture

ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിനപ്പുറം ആസ്വാദന സ്വാതന്ത്ര്യത്തെക്കുറിച്ചും മലയാളി സംസാരിച്ചു തുടങ്ങണം: കമല്‍

Published

on

തിരുവനന്തപുരം: ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിനപ്പുറം ആസ്വാദന സ്വാതന്ത്ര്യത്തെക്കുറിച്ചും മലയാളി സംസാരിച്ചു തുടങ്ങണമെന്ന് സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ കമല്‍. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഞാന്‍ എന്ത് കാണണം എന്ന് തീരുമാനിക്കുന്നത് മതശക്തികള്‍ ആകുന്നത് ദുരന്തമാണ്. നമ്മള്‍ എന്ത് കാണണം എന്ന് തീരുമാനിക്കുന്നത് ബാഹ്യശക്തികളാകുമ്പോള്‍ നമ്മുടെ ജനാധിപത്യവും മതേതരത്വവും എവിടെ പോകുന്നുവെന്ന് ആലോചിക്കണം.

മലയാളത്തിലെ ഒരു പാട്ടിന് ഹൈദരാബാദില്‍ നിന്ന് കേസ് വരുമ്പോള്‍ മതശക്തികളുടെ അസഹിഷ്ണുതയുടെ വ്യാപ്തി കൂടുതല്‍ ‘ഭയത്തോടെയാണ് കാണേണ്ടത്. പാട്ട് പിന്‍വലിക്കുന്നില്ലെന്ന തീരുമാനം സന്തോഷകരമാണ്. ആ ധീരത കാണിക്കണമെന്നാണ് പുതിയ തലമുറയിലെ സംവിധായകരോട് പറയാനുള്ളത്. ഇതിനെ ഒരു പോരാട്ടമായി കണ്ടില്ലെങ്കില്‍ ഇനിയും വഴങ്ങേണ്ടിവരും.

ഒരു സിനിമ എടുക്കുന്നതോടെ കലാകാരന്‍മാര്‍ക്ക് സൈ്വരജീവിതം നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാകരുത്. വര്‍ഷങ്ങളായി കേള്‍ക്കുന്ന പ്രസിദ്ധമായ പാട്ടാണിത്. മതപ്രഭാഷണം നടക്കുന്നതിന്റെ ചുറ്റും പലരും പലതരത്തിലുള്ള വിനോദങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടാകും. അവരെല്ലാം മതവികാരത്തെ വ്രണപ്പെടുത്തുന്നുവെന്ന് പറയാനാകില്ല. അതുപോലെ തന്നെയാണ് വേദിയില്‍ പാട്ടുപാടുമ്പോള്‍ ഗാനവുമായി ബന്ധമില്ലാത്ത പരിസരത്തുള്ള രംഗം കൂടി പകര്‍ത്തുകയാണ് സിനിമയില്‍ ചെയ്തിരിക്കുന്നത്. ഇത്തരം എതിര്‍പ്പുകളെ ഒറ്റക്കെട്ടായി ചെറുക്കുക തന്നെ ചെയ്യും.

മാധവിയെക്കുട്ടിയെക്കുറിച്ചുള്ള സിനിമയെടുത്തപ്പോള്‍ താനും ഇത്തരം എതിര്‍പ്പിന്റെ ഇരയായതായി കമല്‍ പറഞ്ഞു. അവര്‍ ഉദ്ദേശിക്കുന്ന രീതിയില്‍ ഞാന്‍ മാധവിക്കുട്ടിയെ കാണണം എന്ന് ശഠിക്കുകയാണ് ഒരുപറ്റം ആസ്വാദകര്‍. മറ്റൊരു കാഴ്ചയും മറ്റൊരു മാധവിക്കുട്ടിയെയും അവര്‍ അംഗീകരിക്കില്ല എന്ന ധാര്‍ഷ്ഠ്യമാണ് കേരളത്തില്‍ നടക്കുന്നത്. അതാണ് പാട്ടുവിഷയത്തിലും നടക്കുന്നതെന്നും കമല്‍ പറഞ്ഞു.

Film

തിയറ്ററിലിരുന്ന് കരയുകയായിരുന്നു, എന്‍റെ ജീവിതമാണത്’: നജീബ്

നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു

Published

on

കൊച്ചി: ‘ആടുജീവിതം’ സിനിമ കണ്ടപ്പോൾ ചില രംഗങ്ങൾ കണ്ട് തിയേറ്ററിനുള്ളിൽ ഇരുന്ന് കരയുകയായിരുന്നു താനെന്ന് നജീബ്. തന്റെ ജീവിതമാണ് സ്ക്രീനിലൂടെ കണ്ടതെന്നും നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ‘ആടുജീവിതം’ ആദ്യ ഷോ കണ്ടിറങ്ങിയപ്പോഴായിരുന്നു നജീബിന്‍റെ പ്രതികരണം.

പൃഥ്വിരാജ് വളരെ നന്നായി അഭിനയിച്ചിട്ടുണ്ട്. സിനിമ തിയേറ്ററിൽ എത്തുന്നത് കുടുംബം കാത്തിരിക്കുകയായിരുന്നു. എന്നാൽ മകന്റെ കുഞ്ഞ് മരിച്ചതോടെ എല്ലാവരും ദുഃഖത്തിലാണ്. എല്ലാവരും നിർബന്ധിച്ചത് കൊണ്ടാണ് ഇന്ന് സിനിമ കാണാൻ എത്തിയത്. ഇന്ന് തന്നെ സിനിമ കാണുമെന്ന് പറഞ്ഞ് നിരവധി പേരാണ് തന്നെ വിളിക്കുന്നത് -നജീബ് പറഞ്ഞു.

അതേസമയം, ഇന്ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള സിനിമയെന്നും, ബ്ലെസ്സി എന്ന സംവിധായകന്‍റെ 16 വർഷത്തെ കഠിനാധ്വാനം ഫലം കണ്ടിരിക്കുന്നുവെന്നുമെല്ലാം പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

Continue Reading

Art

സ്റ്റാൻഡപ്പ് കോമഡി വേദികളിൽ നിന്നും ചലച്ചിത്ര അരങ്ങിലേക്ക്

ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്.

Published

on

മലയാളത്തിലെ ആദ്യത്തെ സ്റ്റാൻഡപ്പ് കോമഡി റിയാലിറ്റി ഷോ ആയ ഫൺസ് അപ്പോൺ എ ടൈം സീസൺ 3 യുടെ മത്സരാർത്ഥികൾ ചലച്ചിത്ര അരങ്ങിലേക്ക്. ഷോയിലൂടെ ശ്രദ്ധേയരായ അൻസിൽ, ധരൻ, സംഗീത് റാം, സോബിൻ കുര്യൻ എന്നീ 4 കോമേഡിയന്മാരാണ് ആദ്യ സിനിമയിലേക്ക് ചുവട് വെച്ചത്. ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്. വയലുങ്കൽ ഫിലംസ്ന്റെ ബാന്നറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് വൈകാതെ പ്രഖ്യാപിക്കും.

സംവിധായകനൊപ്പം ധരൻ ചിത്രത്തിന്റെ കഥ തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്നു. മറ്റുള്ളവർ പ്രധാനപ്പെട്ട വേഷങ്ങളും കൈകാര്യം ചെയ്തിരിക്കുന്നു. വിഷ്ണു പ്രസാദ്, ബോബൻ ആലുമ്മൂടൻ, സജി വെഞ്ഞാറമൂട്, കൊല്ലം തുളസി, യവനിക ഗോപാലകൃഷ്ണൻ, ഹരിശ്രീ മാർട്ടിൻ, ഷാജി മാവേലിക്കര, വിനോദ്, ഭാസി, അരുൺ വെഞ്ഞാറമൂട് തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.

ക്യാമറ: എ കെ ശ്രീകുമാർ, എഡിറ്റ്‌: ബിനോയ്‌ ടി വർഗീസ്, കൺട്രോളർ: രാജേഷ് നെയ്യാറ്റിൻകര. സംഗീതം: ജസീർ, ആലാപനം: അരവിന്ദ് വേണുഗോപാൽ, വൈക്കം വിജയലക്ഷ്മി, തൊടുപുഴയിൽ ചിത്രീകരണം പൂർത്തിയായ ചിത്രം വൈകാതെ തീയേറ്ററുകളിൽ എത്തും.

Continue Reading

Film

നടി നേഹ ശർമ്മ കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കും; സൂചന നൽകി പിതാവ്

ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ.

Published

on

ബോളിവുഡ് താരം നേഹ ശര്‍മ്മ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി മത്സരിച്ചേക്കുമെന്ന സൂചന നല്‍കി പിതാവ്. ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ. സഖ്യകക്ഷികളുമായുള്ള ധാരണയ്‌ക്കൊടുവില്‍ ഭഗല്‍പൂര്‍ സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുകയാണെങ്കില്‍ മകളെ നാമനിര്‍ദേശം ചെയ്യുമെന്ന് അജയ് അറിയിച്ചു.

‘കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിക്കണം, ഞങ്ങള്‍ മത്സരിച്ച് സീറ്റ് നേടും. കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിച്ചാല്‍, എന്റെ മകള്‍ നേഹ ശര്‍മ്മ മത്സരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ പാര്‍ട്ടിക്ക് ഞാന്‍ മത്സരിക്കണമെന്നാണ് ആഗ്രഹിമെങ്കില്‍ അത് ചെയ്യും’ അജയ് ശര്‍മ്മ പറഞ്ഞു.

Continue Reading

Trending