Connect with us

More

മമ്മൂട്ടിയുടെ മാസ് ചിത്രം ഗ്രേറ്റ് ഫാദറിന്റെ ദൃശം ഇന്റെര്‍നെറ്റില്‍; ചോര്‍ത്തിയതെന്ന് പ്രചരണം

Published

on

മമ്മൂട്ടി ചിത്രം ദി ഗ്രേറ്റ്ഫാദറിന്റെ രംഗങ്ങള്‍ ഫെയ്സ്ബുക്കില്‍ പ്രചരിക്കുന്നു. മാര്‍ച്ച് 30ന് റിലീസ് ചെയ്യുന്ന സിനിമയുടെ ഭാഗങ്ങള്‍ തിങ്കളാഴ്ച രാത്രിയാണ് കള്‍ച്ചര്‍ ആന്റ് ആര്‍ട്സ് എന്ന ഫെയ്സ്ബുക്ക് പേജില്‍ പ്രത്യക്ഷപ്പെട്ടത്. മമ്മൂട്ടിയും സ്നേഹയും ഉള്‍പ്പെടുന്ന രംഗത്തിന്റെ സെന്‍സര്‍ കോപ്പിയുടെ ഭാഗമാണ് പുറത്തുവന്നത്. ചിത്രത്തിന്റെ ഒരു മിനിറ്റും ഏഴ് സെക്കന്റും നീളുന്ന ഭാഗം മൊബൈലില്‍ പകര്‍ത്തിയ നിലയില്‍ ഇന്റര്‍നെറ്റിലെത്തിയതോടെ ദൃശ്യം നിരവധി പേര്‍ കാണുകയും ഷെയര്‍ ചെയ്യുകയും ഡൗണ്‍ലോഡ് ചെയ്യുകയുമുണ്ടായി.
എന്നാല്‍ ചൊവ്വാഴ്ച രാവിലെയോടെ ഇക്കാര്യം കുറെ പേര്‍ ഫെയ്സ്ബുക്കിന് റിപ്പോര്‍ട്ട് ചെയ്തതോടെ ചിത്രത്തിന്റെ രംഗം പേജില്‍ നിന്ന് പിന്‍വലിച്ചു. എന്നാല്‍ ‘കട്ട ഇക്ക ഫാന്‍’എന്ന യൂസര്‍ നൈമില്‍ രംഗം യൂട്യൂബില്‍ ഹിറ്റായി തുടരുകയാണ്.

സെന്‍സര്‍ ചെയ്യുന്നതിന് മുന്‍പ് ചിത്രത്തിന്റെ ഭാഗങ്ങള്‍ പുറത്തുവരാന്‍ പാടില്ലെന്നാണ് ചട്ടം. അതേസമയം ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ ആരും തന്നെ പരാതിയുമായി രംഗത്ത് വരാത്തത് ദുരൂഹത നിലനിര്‍ത്തുന്നു. പുറത്തു വന്ന ഭാഗങ്ങള്‍ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് മനപ്പൂര്‍വം പുറത്തുവിട്ടതാണോ എന്ന സംശയമാണ് നിലവില്‍ പ്രചരിക്കുന്നത്്.

അതേസമയം, സിനിമയുടെ എഡിറ്റിംഗ് നടന്ന സ്ഥലത്തുനിന്നാണ് രംഗങ്ങള്‍ ചോര്‍ന്നതെന്നാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കളിലൊരളായ ഷാജി നടേശന്റെ വിശദീകരണം. എന്നാല്‍, പ്രസ്തുത രംഗങ്ങള്‍ ചോര്‍ന്നതല്ലെന്നും അതു അണിയറ പ്രവര്‍ത്തകര്‍ തന്നെ ചോര്‍ത്തിയതാണെന്ന വിവരവും സിനിമാ ഇന്‍ഡസ്ട്രിക്കുള്ളില്‍ പ്രചാരത്തിലുണ്ട്.


നീണ്ട കാലത്തിനു ശേഷം വിജയമുറപ്പിച്ച് പുറത്തിറങ്ങാനിരുക്കുന്ന മമ്മൂട്ടിയുടെ ചിത്രമാണ് ദ് ഗ്രേറ്റ് ഫാദര്‍. നിലവില്‍ ടീസറിലൂടെ വന്‍ ഹൈപ്പ് ലഭിച്ച ചിത്രത്തിന് പ്രമോഷന്‍ ഇവന്റുകള്‍ സംഘടിപ്പിക്കാന്‍ സാധ്യതയില്ലെന്നാണ് വിവരം. ഈ സാഹചര്യത്തില്‍ എല്ലായിടത്തും വാര്‍ത്തകള്‍ വരുന്നതിനായും ചിത്രത്തെക്കുറിച്ചുള്ള ക്യൂരിയോസിറ്റി ഉയര്‍ത്തുന്നതിനുമാണ് രംഗങ്ങള്‍ ഓണ്‍ലൈനില്‍ പ്രചരിപ്പിച്ചതെന്നും ഇവര്‍ പറയുന്നു. ഇപ്പോള്‍ ചോര്‍ന്നിരിക്കുന്ന രംഗങ്ങള്‍ക്ക് പരമാവധി പബ്ലിസിറ്റി നല്‍കണമെന്ന് നിര്‍മ്മാതാവ് ഷാജി നടേശന്‍ തന്നെ പറയുന്നതിന്റെ ശബ്ദരേഖയും പുറത്തുവന്നതായും റിപ്പോര്‍ട്ടുണ്ട്. ദൃശ്യങ്ങള്‍ ചോര്‍ന്ന വാര്‍ത്ത നിലവില്‍ പ്രമുഖ ടെലിവിഷന്‍ ചാനലുകളും ഓണ്‍ലൈന്‍ പോര്‍ട്ടലുകളും റിപ്പോര്‍ട്ട് ചെയ്തു കഴിഞ്ഞു.

മമ്മൂട്ടിയും സ്നേഹയും തമ്മിലുള്ള അതിവൈകാരിക രംഗമാണ് പുറത്തായതെന്നതും ആരോപണത്തിന് ബലം വരുത്തുന്നു. മമ്മൂട്ടിയുടെ അപാര അഭിനയം എന്ന രീതിയിലാണ് ആരാധകര്‍ ദൃശ്യം പ്രചരിപ്പിക്കുന്നത്. ആരാധകര്‍ക്കിടയില്‍ ആകാംക്ഷ വര്‍ദ്ധിപ്പിക്കുന്നതിനും ഇനിഷ്യല്‍ കളക്ഷന്‍ വര്‍ദ്ധിപ്പിക്കുന്നതിനും ഇത്തരം പൊടിക്കൈകള്‍ പ്രയോജനപ്പെടുമെന്ന് നേരത്തെ തന്നെ ബോധ്യപ്പെട്ടതാണ്.

നവാഗതനായ ഹനീഫ് ആദേനിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്ന പൃഥ്വിരാജിന്റെ നിര്‍മ്മാണ കമ്പനിയായ ആഗസ്റ്റ് ഫിലിംസ് ആണ് നിര്‍മിക്കുന്നത്. കൂടുതല്‍ സുരക്ഷ ഉറപ്പുവരുത്താന്‍ സൈബര്‍ ടീമിനെ നിയോഗിച്ചിട്ടുണ്ടെന്നും അവര്‍ പ്രവര്‍ത്തനം കാര്യക്ഷമമായി പ്രവര്‍ത്തനം ഇന്ന് മുതല്‍ ആരംഭിച്ചിട്ടുണ്ടെന്നും നിര്‍മാതാവ് ഷാജി നടേശന്‍ അറിയിച്ചു. അതിനുശേഷവും സൈബര്‍ സുരക്ഷ ശക്തമാക്കും എന്നും നിര്‍മാതാവ് അറിയിച്ചു.

ക്രൈം ത്രില്ലര്‍ സ്വഭാവത്തിലുള്ള സിനിമിയില്‍ തമിഴ് താരം ആര്യയും പ്രധാന കഥാപാത്രം അവതരിപ്പിച്ചിട്ടുള്ളത്.

മമ്മൂട്ടി ഫാന്‍സ് വളരെയധികം ആകാംഷയോടെ കാത്തിരിക്കുന്ന ദി ഗ്രേറ്റ് ഫാദര്‍ ടീസര്‍ ഇതിനോടകം തന്നെ റെക്കോര്‍ഡ് ഹിറ്റായി കഴിഞ്ഞിരുന്നു. ഏപ്രില്‍ 30 മുതല്‍ 150ല്‍ അധികം തീയറ്ററുകളില്‍ ചിത്രം റിലീസ് ചെയ്യുവാനാണ് തീരുമാനിച്ചിരുന്നത്.

kerala

ഷാരോണ്‍ വധക്കേസ്: നിര്‍ണായക ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ച് പ്രതികള്‍; ഹൈക്കോടതി ഇന്ന് പരിഗണിക്കും

കുറ്റകൃത്യം നടന്നത് കേരളത്തിലെ കോടതിയുടെ പരിധിയിലല്ലെന്നും വിചാരണ നടത്താനുള്ള അധികാരം തമിഴ്‌നാട്ടിലെ കോടതിക്കാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി

Published

on

ഷാരോണ്‍ വധക്കേസില്‍ വിചാരണ തമിഴ്‌നാട്ടിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ഗ്രീഷ്മ അടക്കമുള്ള പ്രതികള്‍ നല്‍കിയ ഹരജി ഹൈകോടതി ഇന്ന് വീണ്ടും പരിഗണിക്കും. അപേക്ഷ കീഴ്‌ക്കോടതി തള്ളിയതിനെ തുടര്‍ന്നാണ് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചത്. കുറ്റകൃത്യം നടന്നത് കേരളത്തിലെ കോടതിയുടെ പരിധിയിലല്ലെന്നും വിചാരണ നടത്താനുള്ള അധികാരം തമിഴ്‌നാട്ടിലെ കോടതിക്കാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി.

ഗ്രീഷ്മ, ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവന്‍ നിര്‍മല്‍ കുമാരന്‍ എന്നിവരാണ് കേസിലെ പ്രതികള്‍. അപേക്ഷ കീഴ് കോടതി തള്ളിയതിനെ തുടര്‍ന്നാണ് പ്രതികള്‍ ഹൈകോടതിയെ സമീപിച്ചത്. ഒക്ടോബര്‍ 14നാണ് കേരളത്തെ ഞെട്ടിച്ച കൊലപാതകം നടന്നത്. തമിഴ്‌നാട് പളുകലിലുള്ള വീട്ടില്‍ വെച്ച് ഷാരോണിന് കഷായത്തില്‍ വിഷം കലക്കി നല്‍കുകയായിരുന്നു.

Continue Reading

india

സിഖ് തീവ്രവാദിയുടെ വധം: വിവരം നൽകിയത് അമേരിക്ക

ഇരുരാജ്യങ്ങളും ഓരോ നയതന്ത്രപ്രതിനിധികളെ പുറത്താക്കുകയും ഇന്ത്യ കാനഡക്കാർക്ക് വിസ നിഷേധിക്കുകയും ചെയ്തിരിക്കുകയാണ്. ഇതിനിടെയാണ് അമേരിക്കയിൽ നിന്ന് ന്യൂയോർക്ക് ടൈംസ് ദിനപത്രം ഈ വിവരം വെളിപ്പെടുത്തിയത്

Published

on

കാനഡയിൽ സിഖ് തീവ്രവാദി നിജ്ജാർ കൊല്ലപ്പെട്ടതിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന് ആദ്യം വിവരം അറിയിച്ചത് അമേരിക്കൻ അന്വേഷണസംഘടന .കാനഡയാണ് ഇന്ത്യയ്ക്കെതിരെ പ്രസ്താവന നടത്തിയത്. ഇതിൽ ശക്തമായി ഇന്ത്യ പ്രതിഷേധിച്ചിരുന്നു .എന്നാൽ അമേരിക്കയാണ് വിവരം നൽകിയത് എന്ന് ഇതോടെ വ്യക്തമായി.

അമേരിക്ക ഇന്ത്യയുടെ നടപടിയെ ഗൗരവതരം എന്ന് വിശേഷിപ്പിച്ചിരുന്നു. ഇരുരാജ്യങ്ങളും ഓരോ നയതന്ത്രപ്രതിനിധികളെ പുറത്താക്കുകയും ഇന്ത്യ കാനഡക്കാർക്ക് വിസ നിഷേധിക്കുകയും ചെയ്തിരിക്കുകയാണ്. ഇതിനിടെയാണ് അമേരിക്കയിൽ നിന്ന് ന്യൂയോർക്ക് ടൈംസ് ദിനപത്രം ഈ വിവരം വെളിപ്പെടുത്തിയത്.

Continue Reading

kerala

നിപ: കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇന്ന് തുറക്കും

ജില്ലയിലെ കണ്ടെയ്ന്‍മെന്റ് സോണുകള്‍ ഒഴികെയുള്ള പ്രദേശങ്ങളിലെ വിദ്യാലയങ്ങള്‍ മാത്രമെ ഇന്ന് മുതല്‍ തുറന്നു പ്രവര്‍ത്തിക്കുകയുള്ളു

Published

on

കോഴിക്കോട് ജില്ലയില്‍ ഇന്ന് മുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കും. ജില്ലയിലെ കണ്ടെയ്ന്‍മെന്റ് സോണുകള്‍ ഒഴികെയുള്ള പ്രദേശങ്ങളിലെ വിദ്യാലയങ്ങള്‍ മാത്രമെ ഇന്ന് മുതല്‍ തുറന്നു പ്രവര്‍ത്തിക്കുകയുള്ളു.

പത്തു ദിവസമായി പുതിയ നിപ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത സാഹചര്യത്തിലാണ് കണ്ടെന്‍മെന്റ് സോണ്‍ ഒഴികെയുള്ള സ്ഥലങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നത്.

അതേസമയം നിപ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെത്തുടര്‍ന്ന് രോഗം സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്ക പട്ടികയില്‍ ഉണ്ടായിരുന്ന അഞ്ചുപേരുടെ സാമ്പിള്‍ പരിശോധന ഫലം കൂടി നെഗറ്റീവായതായി ആരോഗ്യ മന്ത്രി വീണ ജോര്‍ജ് ഇന്നലെ അറിയിച്ചിരുന്നു. പുതിയ പോസിറ്റിവ് കേസുകളില്ല. നിപ പോസിറ്റിവായി ആശുപത്രികളില്‍ ചികിത്സയിലുള്ളവരുടെ ആരോഗ്യനിലയും തൃപ്തികരമാണ്.

Continue Reading

Trending