More
മമ്മൂട്ടിയുടെ മാസ് ചിത്രം ഗ്രേറ്റ് ഫാദറിന്റെ ദൃശം ഇന്റെര്‍നെറ്റില്‍; ചോര്‍ത്തിയതെന്ന് പ്രചരണം

മമ്മൂട്ടി ചിത്രം ദി ഗ്രേറ്റ്ഫാദറിന്റെ രംഗങ്ങള്‍ ഫെയ്സ്ബുക്കില്‍ പ്രചരിക്കുന്നു. മാര്‍ച്ച് 30ന് റിലീസ് ചെയ്യുന്ന സിനിമയുടെ ഭാഗങ്ങള്‍ തിങ്കളാഴ്ച രാത്രിയാണ് കള്‍ച്ചര്‍ ആന്റ് ആര്‍ട്സ് എന്ന ഫെയ്സ്ബുക്ക് പേജില്‍ പ്രത്യക്ഷപ്പെട്ടത്. മമ്മൂട്ടിയും സ്നേഹയും ഉള്‍പ്പെടുന്ന രംഗത്തിന്റെ സെന്‍സര്‍ കോപ്പിയുടെ ഭാഗമാണ് പുറത്തുവന്നത്. ചിത്രത്തിന്റെ ഒരു മിനിറ്റും ഏഴ് സെക്കന്റും നീളുന്ന ഭാഗം മൊബൈലില്‍ പകര്‍ത്തിയ നിലയില്‍ ഇന്റര്‍നെറ്റിലെത്തിയതോടെ ദൃശ്യം നിരവധി പേര്‍ കാണുകയും ഷെയര്‍ ചെയ്യുകയും ഡൗണ്‍ലോഡ് ചെയ്യുകയുമുണ്ടായി.
എന്നാല്‍ ചൊവ്വാഴ്ച രാവിലെയോടെ ഇക്കാര്യം കുറെ പേര്‍ ഫെയ്സ്ബുക്കിന് റിപ്പോര്‍ട്ട് ചെയ്തതോടെ ചിത്രത്തിന്റെ രംഗം പേജില്‍ നിന്ന് പിന്‍വലിച്ചു. എന്നാല്‍ ‘കട്ട ഇക്ക ഫാന്‍’എന്ന യൂസര്‍ നൈമില്‍ രംഗം യൂട്യൂബില്‍ ഹിറ്റായി തുടരുകയാണ്.
സെന്‍സര്‍ ചെയ്യുന്നതിന് മുന്‍പ് ചിത്രത്തിന്റെ ഭാഗങ്ങള്‍ പുറത്തുവരാന്‍ പാടില്ലെന്നാണ് ചട്ടം. അതേസമയം ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ ആരും തന്നെ പരാതിയുമായി രംഗത്ത് വരാത്തത് ദുരൂഹത നിലനിര്‍ത്തുന്നു. പുറത്തു വന്ന ഭാഗങ്ങള്‍ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് മനപ്പൂര്‍വം പുറത്തുവിട്ടതാണോ എന്ന സംശയമാണ് നിലവില്‍ പ്രചരിക്കുന്നത്്.
അതേസമയം, സിനിമയുടെ എഡിറ്റിംഗ് നടന്ന സ്ഥലത്തുനിന്നാണ് രംഗങ്ങള്‍ ചോര്‍ന്നതെന്നാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കളിലൊരളായ ഷാജി നടേശന്റെ വിശദീകരണം. എന്നാല്‍, പ്രസ്തുത രംഗങ്ങള്‍ ചോര്‍ന്നതല്ലെന്നും അതു അണിയറ പ്രവര്‍ത്തകര്‍ തന്നെ ചോര്‍ത്തിയതാണെന്ന വിവരവും സിനിമാ ഇന്‍ഡസ്ട്രിക്കുള്ളില്‍ പ്രചാരത്തിലുണ്ട്.
നീണ്ട കാലത്തിനു ശേഷം വിജയമുറപ്പിച്ച് പുറത്തിറങ്ങാനിരുക്കുന്ന മമ്മൂട്ടിയുടെ ചിത്രമാണ് ദ് ഗ്രേറ്റ് ഫാദര്‍. നിലവില്‍ ടീസറിലൂടെ വന്‍ ഹൈപ്പ് ലഭിച്ച ചിത്രത്തിന് പ്രമോഷന്‍ ഇവന്റുകള്‍ സംഘടിപ്പിക്കാന്‍ സാധ്യതയില്ലെന്നാണ് വിവരം. ഈ സാഹചര്യത്തില്‍ എല്ലായിടത്തും വാര്‍ത്തകള്‍ വരുന്നതിനായും ചിത്രത്തെക്കുറിച്ചുള്ള ക്യൂരിയോസിറ്റി ഉയര്‍ത്തുന്നതിനുമാണ് രംഗങ്ങള്‍ ഓണ്‍ലൈനില്‍ പ്രചരിപ്പിച്ചതെന്നും ഇവര്‍ പറയുന്നു. ഇപ്പോള്‍ ചോര്‍ന്നിരിക്കുന്ന രംഗങ്ങള്‍ക്ക് പരമാവധി പബ്ലിസിറ്റി നല്‍കണമെന്ന് നിര്‍മ്മാതാവ് ഷാജി നടേശന്‍ തന്നെ പറയുന്നതിന്റെ ശബ്ദരേഖയും പുറത്തുവന്നതായും റിപ്പോര്‍ട്ടുണ്ട്. ദൃശ്യങ്ങള്‍ ചോര്‍ന്ന വാര്‍ത്ത നിലവില്‍ പ്രമുഖ ടെലിവിഷന്‍ ചാനലുകളും ഓണ്‍ലൈന്‍ പോര്‍ട്ടലുകളും റിപ്പോര്‍ട്ട് ചെയ്തു കഴിഞ്ഞു.
മമ്മൂട്ടിയും സ്നേഹയും തമ്മിലുള്ള അതിവൈകാരിക രംഗമാണ് പുറത്തായതെന്നതും ആരോപണത്തിന് ബലം വരുത്തുന്നു. മമ്മൂട്ടിയുടെ അപാര അഭിനയം എന്ന രീതിയിലാണ് ആരാധകര്‍ ദൃശ്യം പ്രചരിപ്പിക്കുന്നത്. ആരാധകര്‍ക്കിടയില്‍ ആകാംക്ഷ വര്‍ദ്ധിപ്പിക്കുന്നതിനും ഇനിഷ്യല്‍ കളക്ഷന്‍ വര്‍ദ്ധിപ്പിക്കുന്നതിനും ഇത്തരം പൊടിക്കൈകള്‍ പ്രയോജനപ്പെടുമെന്ന് നേരത്തെ തന്നെ ബോധ്യപ്പെട്ടതാണ്.
നവാഗതനായ ഹനീഫ് ആദേനിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്ന പൃഥ്വിരാജിന്റെ നിര്‍മ്മാണ കമ്പനിയായ ആഗസ്റ്റ് ഫിലിംസ് ആണ് നിര്‍മിക്കുന്നത്. കൂടുതല്‍ സുരക്ഷ ഉറപ്പുവരുത്താന്‍ സൈബര്‍ ടീമിനെ നിയോഗിച്ചിട്ടുണ്ടെന്നും അവര്‍ പ്രവര്‍ത്തനം കാര്യക്ഷമമായി പ്രവര്‍ത്തനം ഇന്ന് മുതല്‍ ആരംഭിച്ചിട്ടുണ്ടെന്നും നിര്‍മാതാവ് ഷാജി നടേശന്‍ അറിയിച്ചു. അതിനുശേഷവും സൈബര്‍ സുരക്ഷ ശക്തമാക്കും എന്നും നിര്‍മാതാവ് അറിയിച്ചു.
ക്രൈം ത്രില്ലര്‍ സ്വഭാവത്തിലുള്ള സിനിമിയില്‍ തമിഴ് താരം ആര്യയും പ്രധാന കഥാപാത്രം അവതരിപ്പിച്ചിട്ടുള്ളത്.
മമ്മൂട്ടി ഫാന്‍സ് വളരെയധികം ആകാംഷയോടെ കാത്തിരിക്കുന്ന ദി ഗ്രേറ്റ് ഫാദര്‍ ടീസര്‍ ഇതിനോടകം തന്നെ റെക്കോര്‍ഡ് ഹിറ്റായി കഴിഞ്ഞിരുന്നു. ഏപ്രില്‍ 30 മുതല്‍ 150ല്‍ അധികം തീയറ്ററുകളില്‍ ചിത്രം റിലീസ് ചെയ്യുവാനാണ് തീരുമാനിച്ചിരുന്നത്.
tech
ഗൂഗിള്‍ ക്രോമിന് വെല്ലുവിളി; എഐ പവര്‍ വെബ് ബ്രൗസര്‍ സമാരംഭിക്കാന്‍ ഓപ്പണ്‍എഐ
ഗൂഗിള്‍ ക്രോമിന് നേരിട്ട് എതിരാളിയായേക്കാവുന്ന ഒരു എഐ-പവര്‍ വെബ് ബ്രൗസര്‍ സമാരംഭിക്കാന്‍ ഓപ്പണ്‍എഐ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്.

ഗൂഗിള്‍ ക്രോമിന് നേരിട്ട് എതിരാളിയായേക്കാവുന്ന ഒരു എഐ-പവര്‍ വെബ് ബ്രൗസര്‍ സമാരംഭിക്കാന്‍ ഓപ്പണ്‍എഐ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ബ്രൗസിംഗ് അനുഭവത്തില്‍ തന്നെ ChatGPT പോലുള്ള പ്രവര്‍ത്തനങ്ങള്‍ ഉള്‍ച്ചേര്‍ത്ത് ഉപയോക്താക്കള്‍ ഇന്റര്‍നെറ്റുമായി എങ്ങനെ ഇടപഴകുന്നു എന്ന് പുനര്‍നിര്‍വചിക്കാന്‍ ഈ വരാനിരിക്കുന്ന ബ്രൗസര്‍ ലക്ഷ്യമിടുന്നു. ഫീച്ചറുകളില്‍ തത്സമയ സംഗ്രഹം, വോയ്സ് കമാന്‍ഡുകള്‍, സന്ദര്‍ഭോചിത മെമ്മറി, വെബ്സൈറ്റുകളിലും മീഡിയ പ്ലാറ്റ്ഫോമുകളിലും ഉടനീളം സ്മാര്‍ട്ട് തിരയല്‍ ഒപ്റ്റിമൈസേഷന്‍ എന്നിവ ഉള്‍പ്പെട്ടേക്കാം. OpenAI അതിന്റെ 500 ദശലക്ഷം പ്രതിവാര ChatGPT ഉപയോക്താക്കളുടെ ഒരു ഭാഗമെങ്കിലും വിജയകരമായി ആകര്‍ഷിക്കുകയാണെങ്കില്‍, അത് ആല്‍ഫബെറ്റിന്റെ പരസ്യ-വരുമാന മോഡലിനെ സാരമായി തടസ്സപ്പെടുത്തും. ഇത് ഉപയോക്തൃ ഡാറ്റ ശേഖരണത്തിനും സ്ഥിരസ്ഥിതി തിരയല്‍ എഞ്ചിന്‍ റൂട്ടിംഗിനും Chrome-നെ വളരെയധികം ആശ്രയിക്കുന്നു.
OpenAI-യുടെ AI ബ്രൗസര്‍, Google Chrome-ന്റെ പരസ്യ-പവര്‍ ആധിപത്യത്തെ തടസ്സപ്പെടുത്തിയേക്കാം. ഓപ്പണ്‍എഐയുടെ പുതിയ ബ്രൗസര്‍ ആഴ്ചകള്‍ക്കുള്ളില്‍ സമാരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
നിഷ്‌ക്രിയ ബ്രൗസിംഗില്‍ നിന്ന് ഇന്ററാക്റ്റീവ്, അസിസ്റ്റന്റ് നയിക്കുന്ന നാവിഗേഷനിലേക്ക് മാറുന്ന പരമ്പരാഗത വെബ് അനുഭവം രൂപാന്തരപ്പെടുത്തുന്നതിന് ബ്രൗസര്‍ കൃത്രിമബുദ്ധി ഉപയോഗിക്കും. ChatGPT-ന് സമാനമായ നേറ്റീവ് ചാറ്റ് ഇന്റര്‍ഫേസില്‍ നിരവധി ഉപയോക്തൃ ജോലികള്‍ നിലനിര്‍ത്തുന്നതിലൂടെ, വെബ്സൈറ്റുകള്‍ നേരിട്ട് സന്ദര്‍ശിക്കേണ്ടതിന്റെ ആവശ്യകത കുറയ്ക്കാനും അതുവഴി ഉപയോക്താക്കള്‍ ഓണ്‍ലൈന്‍ ഉള്ളടക്കം എങ്ങനെ കണ്ടെത്തുകയും ഇടപഴകുകയും ചെയ്യുന്നു എന്നതിനെ മാറ്റുകയാണ് OpenAI ലക്ഷ്യമിടുന്നത്. ആല്‍ഫബെറ്റിന്റെ പരസ്യ സാമ്രാജ്യത്തിന്റെ ഒരു നിര്‍ണായക സ്തംഭമാണ് ഗൂഗിള്‍ ക്രോം, അതിന്റെ പരസ്യ ടാര്‍ഗെറ്റിംഗ് അല്‍ഗോരിതങ്ങളെ ശക്തിപ്പെടുത്തുന്ന വിശദമായ ഉപയോക്തൃ പെരുമാറ്റ ഡാറ്റ നല്‍കുന്നു. ആല്‍ഫബെറ്റിന്റെ ഏകദേശം 75% വരുമാനവും പരസ്യത്തില്‍ നിന്നാണ്, കൂടാതെ ആഗോളതലത്തില്‍ 3 ബില്യണിലധികം ഉപയോക്താക്കളുള്ള Chrome-ന്റെ വ്യാപകമായ ഉപയോഗം സ്ഥിരസ്ഥിതിയായി Google തിരയലിലേക്ക് തിരയല്‍ ട്രാഫിക്കിനെ നേരിട്ട് നയിക്കാന്‍ സഹായിക്കുന്നു.
ഓപ്പണ്‍എഐയുടെ ബ്രൗസറിന് Google-ല്‍ നിന്ന് തിരയല്‍ സ്വഭാവം വഴിതിരിച്ചുവിടുന്നതിലൂടെ ഈ നേട്ടം കുറയ്ക്കാനാകും. പ്രത്യേകിച്ചും ഇത് AI- സഹായിച്ച വെബ് ടാസ്‌ക്കുകള്‍ക്കുള്ള ഗോ-ടു പ്ലാറ്റ്ഫോമായി മാറുകയാണെങ്കില്‍. OpenAI ബ്രൗസറിനെ ഒരു സ്മാര്‍ട്ട് അസിസ്റ്റന്റാക്കി മാറ്റുന്നു. ഓപ്പണ്‍എഐയുടെ തന്ത്രത്തില്‍ ഓപ്പറേറ്റര്‍ പോലുള്ള AI ടൂളുകളുടെ ആഴത്തിലുള്ള സംയോജനവും ബ്രൗസറിനെ ശക്തമായ ടാസ്‌ക്-കംപ്ലീഷന്‍ ഏജന്റാക്കി മാറ്റുന്നതും ഉള്‍പ്പെടുന്നു. ഇതിനര്‍ത്ഥം ബ്രൗസറിന് റിസര്‍വേഷനുകള്‍ ബുക്ക് ചെയ്യാനോ ഫോമുകള്‍ പൂരിപ്പിക്കാനോ ഉപയോക്താവിന് വേണ്ടി നേരിട്ട് വാങ്ങലുകള്‍ പൂര്‍ത്തിയാക്കാനോ കഴിയും. ഒരു ഉപയോക്താവിന്റെ വെബ് പ്രവര്‍ത്തനത്തിലേക്കുള്ള പൂര്‍ണ്ണമായ ആക്സസിന്റെ പിന്തുണയോടെയുള്ള ഇത്തരം ഏജന്റ് അധിഷ്ഠിത ഇടപെടലുകള്‍, സജീവമായ ഇന്റര്‍നെറ്റ് ഉപയോഗത്തിലേക്കുള്ള മാറ്റത്തെ പ്രതിനിധീകരിക്കുന്നു, അവിടെ AI നിങ്ങളെ സഹായിക്കുക മാത്രമല്ല, നിങ്ങളുടെ താല്‍പ്പര്യാര്‍ത്ഥം പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.
kerala
കാസർഗോഡിന് പിന്നാലെ കണ്ണൂരിലും സ്കൂളിൽ പാദപൂജ; റിപ്പോർട്ട് തേടി മന്ത്രി വി. ശിവൻകുട്ടി

കണ്ണൂര്‍: കാസര്‍കോട്ടെ പാദപൂജ വിവാദത്തിന് പിന്നാലെ കണ്ണൂരിലും മാവേലിക്കരയിലും വിദ്യാര്‍ഥികളെ കൊണ്ട് അധ്യാപകരുടെ പാദപൂജ. കണ്ണൂരില്‍ ശ്രീകണ്ഠാപുരം വിവേകാനന്ദ വിദ്യാപീഠത്തിലാണ് കാല്‍കഴുകല്‍ നടന്നത്. ആദ്യം പൂര്‍വാധ്യാപകന്റെ കാല്‍ അധ്യാപകര്‍ കഴുകി. ശേഷം വിദ്യാര്‍ഥികളെ കൊണ്ടും പാദപൂജ ചെയ്യിക്കുകയായിരുന്നു. മറ്റൊരു സ്‌കൂളില്‍ നിന്ന് വിരമിച്ച അധ്യാപകന്റെ പാദപൂജയാണ് നടത്തിയത്. മാവേലിക്കര വിദ്യാധിരാജ വിദ്യാപീഠം സെന്‍ട്രല്‍ സ്‌കൂളിലും പാദപൂജ നടന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. സ്‌കൂളിലെ അധ്യാപകരുടെ പാദമാണ് വിദ്യാര്‍ഥികള്‍ കഴുകിയത്. ഗുരുപൂജ എന്ന പേരിലായിരുന്നു ചടങ്ങുകള്‍ നടന്നത്.
വിദ്യാര്‍ത്ഥികളില്‍ അടിമത്ത മനോഭാവം വളര്‍ത്തുന്ന ഇത്തരം ആചാരങ്ങള്‍ ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി മുന്നറിയിപ്പ് നല്‍കി. അതേസമയം, കാസര്‍കോട് ബന്തടുക്ക സരസ്വതി വിദ്യാലയത്തില്‍ വിദ്യാര്‍ഥികളെക്കൊണ്ട് അധ്യാപകരുടെ കാല്‍ കഴുകിച്ച സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പ് റിപ്പോര്‍ട്ട് തേടി. പാദപൂജ വിവാദങ്ങളില്‍ മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ മനുഷ്യാവകാശ കമ്മീഷനും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഭാരതീയ വിദ്യാ നികേതന്‍ നടത്തുന്ന ചില സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികളെക്കൊണ്ട് അധ്യാപകരുടെ കാല്‍ കഴുകിച്ചെന്ന വാര്‍ത്ത അതീവ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നതെന്ന് വി ശിവന്‍കുട്ടി പറഞ്ഞു. ഇത് ജനാധിപത്യ മൂല്യങ്ങള്‍ക്ക് നിരക്കാത്തതും പ്രതിഷേധാര്‍ഹവുമാണ്. വിദ്യാഭ്യാസം എന്നത് കുട്ടികളില്‍ ശാസ്ത്രബോധവും പുരോഗമന ചിന്തയും വളര്‍ത്താനുള്ളതാണ്. ഇത്തരം പ്രവൃത്തികള്‍ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ അടിസ്ഥാന ലക്ഷ്യങ്ങളെ തന്നെ ഇല്ലാതാക്കുന്നതാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
kerala
ആലപ്പുഴയിൽ വിദ്യാർത്ഥിയെക്കൊണ്ട് ബിജെപി ജില്ലാ സെക്രട്ടറിയുടെ കാൽകഴുകിച്ചു

ആലപ്പുഴ: ആലപ്പുഴയിൽ ബിജെപി നേതാവിന്റെ കാല് വിദ്യാർത്ഥിയെക്കൊണ്ട് കഴുകിച്ചു. ആലപ്പുഴ ജില്ലാ സെക്രട്ടറി അഡ്വ. അനൂപിന്റെ കാലാണ് വിദ്യാർത്ഥിയെക്കൊണ്ട് കഴുകിച്ചത്. ഗുരുപൂർണിമ ചടങ്ങുകളുടെ ഭാഗമായി മാവേലിക്കര വിവേകാനന്ദ വിദ്യാപീഠം സ്കൂളിലായിരുന്നു സംഭവം.
ചടങ്ങിൽ സ്‌കൂളിലെ അധ്യാപകരുടെയും വിരമിച്ച അധ്യാപകരുടെയും ‘പാദപൂജ’യാണ് നടന്നത്. എന്നാൽ അനൂപ് സ്‌കൂളിലെ അധ്യാപകനല്ല. അനധ്യാപകനായ അനൂപ് മാനേജ്‍മെന്റ് പ്രതിനിധി എന്ന പേരിലാണ് ചടങ്ങിൽ പങ്കെടുത്തത്.
നേരത്തെ മാവേലിക്കയിലെ വിദ്യാധിരാജ വിദ്യാപീഠം സെന്‍ട്രല്‍ സ്‌കൂളിലും വിദ്യാര്‍ത്ഥികളെക്കൊണ്ട് അധ്യാപകരുടെ കാല്‍ കഴുകിച്ചിരുന്നു. അധ്യാപകരുടെ കാലില്‍ വെള്ളം തളിച്ച് പൂക്കള്‍ ഇടാന്‍ കുട്ടികളോട് ആവശ്യപ്പെടുകയായിരുന്നു. സ്‌കൂളിലെ 101 അധ്യാപകരുടെ പാദമാണ് വിദ്യാര്‍ത്ഥികള്‍ കഴുകിയത്. സമാനമായ സംഭവം കാസര്‍കോട് ബന്തടുക്കയിലും ഉണ്ടായിരുന്നു.
-
kerala1 day ago
മലക്കം മറിഞ്ഞ് മന്ത്രി; പ്രതിഷേധം ശക്തമായപ്പോള്‍ സ്കൂള്‍ സമയമാറ്റത്തില്‍ ചര്‍ച്ചക്ക് തയ്യാറാണെന്ന് മന്ത്രി ശിവന്‍കുട്ടി
-
kerala2 days ago
നിമിഷ പ്രിയയുടെ മോചന ഫണ്ടിലേക്ക് ഒരു കോടി രൂപ നൽകും: ബോബി ചെമ്മണ്ണൂർ
-
kerala2 days ago
കൈക്കൂലിക്കേസ്; പാലക്കാട് ഫയര്‍ സ്റ്റേഷന് ഓഫീസര്‍ക്ക് സസ്പെന്ഷന്
-
kerala2 days ago
സുരേഷ് ഗോപിയുടെ പുലിപ്പല്ല് മാല; അന്വേഷണം ആരംഭിച്ച് വനംവകുപ്പ്
-
kerala1 day ago
കാസർഗോഡിന് പിന്നാലെ കണ്ണൂരിലും സ്കൂളിൽ പാദപൂജ; റിപ്പോർട്ട് തേടി മന്ത്രി വി. ശിവൻകുട്ടി
-
kerala1 day ago
അമിത് ഷാ പങ്കെടുത്ത ബി.ജെ.പിയുടെ ഓഫിസ് ഉദ്ഘാടനത്തില്‍ പങ്കെടുക്കാതെ സുരേഷ്ഗോപി
-
kerala2 days ago
തിരുവനന്തപുരത്ത് പൊലീസ് ടെലികമ്യൂണിക്കേഷന്‍ ഇന്‍സ്പെക്ടറെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
-
india2 days ago
കരാര്‍ സംബന്ധിച്ച് തീരുമാനമായില്ല; ഐഎസ്എല്‍ അനിശ്ചിതകാലത്തേക്ക് നീട്ടി