Connect with us

india

മരിച്ചവര്‍ തിരിച്ചുവരില്ല; അവരെ കുറിച്ചുള്ള ചര്‍ച്ച അനാവശ്യമെന്ന് ഹരിയാന മുഖ്യമന്ത്രി

കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം ഔദ്യോഗിക കണക്കുകളേക്കാള്‍ കൂടുതലാണോ എന്ന ചോദ്യത്തിന് മരിച്ചവര്‍ ഒരിക്കലും തിരിച്ചുവരില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി

Published

on

ചണ്ഡിഗഡ്: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടെ വിവാദപരാമര്‍ശവുമായി ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാര്‍. മരിച്ചവര്‍ തിരിച്ചുവരില്ല. അതുകൊണ്ടുതന്നെ കോവിഡ് ബാധിച്ച് മരിക്കുന്നവരെ കുറിച്ചുള്ള ചര്‍ച്ച അനാവശ്യമാണ്.

ഇപ്പോള്‍ കോവിഡ് മരണങ്ങളുടെ എണ്ണം സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നത് പ്രയോജനകരമല്ല.  കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം ഔദ്യോഗിക കണക്കുകളേക്കാള്‍ കൂടുതലാണോ എന്ന ചോദ്യത്തിന് മരിച്ചവര്‍ ഒരിക്കലും തിരിച്ചുവരില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

‘ഈ വിജയം ഉമ്മന്‍ ചാണ്ടിക്ക് കൂടി അവകാശപ്പെട്ടത്; അത് മറക്കരുത്’

അദ്ദേഹം പാര്‍ട്ടിയെ ഒന്നുമില്ലായ്മയില്‍ നിന്ന് റീ ബില്‍ഡ് ചെയ്യുകയായിരുന്നു

Published

on

തെലങ്കാനയിലെ കോണ്‍ഗ്രസിന്റെ വിജയം അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് കൂടെ അവകാശപ്പെട്ടതാണെന്ന് ടി സിദ്ദിഖ് എംഎല്‍എ. കൊടും ചതിയിലൂടെ സോണിയാജിയെയും കോണ്‍ഗ്രസിനെയും വഞ്ചിച്ച് കെ ചന്ദ്രശേഖര റാവു തെലങ്കാന കയ്യിലാക്കിയപ്പോള്‍ കോണ്‍ഗ്രസിന് കടുത്ത നിരാശയുണ്ടായിരുന്നു. ആന്ധ്ര വിഭജിക്കുമ്പോള്‍ കെസിആര്‍ പറഞ്ഞത് രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്തില്ല എന്നായിരുന്നു. സിദ്ദീഖ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

എന്നാല്‍, കൊടും ചതിയിലൂടെ കെസിആര്‍ അധികാര രാഷ്ട്രീയത്തിലെത്തി. കോണ്‍ഗ്രസിന്റെ ആത്മാഭിമാനത്തിനേറ്റ തിരിച്ചടിയായിരുന്നു ഇത്. അവിടെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഉമ്മന്‍ ചാണ്ടി എന്ന ജനകീയ നേതാവിനെ തെലങ്കാന ഏല്‍പ്പിച്ചു. പാര്‍ട്ടിയെ തെലങ്കാനയില്‍ തിരിച്ച് കൊണ്ടു വരിക എന്നതായിരുന്നു ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. അത്ര എളുപ്പമായിരുന്നില്ല തെലങ്കാനയില്‍ കോണ്‍ഗ്രസിനെ തിരിച്ച് കൊണ്ട് വരിക എന്നത്. രേവന്ത് റെഡ്ഡിയിലൂടെ കോണ്‍ഗ്രസ് തെലങ്കാനയില്‍ ശക്തമായി തിരിച്ച് വന്നപ്പോള്‍ ഉമ്മന്‍ ചാണ്ടി സാറിനെ മറക്കരുത്.

അദ്ദേഹം പാര്‍ട്ടിയെ ഒന്നുമില്ലായ്മയില്‍ നിന്ന് റീ ബില്‍ഡ് ചെയ്യുകയായിരുന്നു. പെട്ടെന്ന് കൊണ്ട് വന്ന മായാജാലമല്ല കോണ്‍ഗ്രസിന്റെ തെലങ്കാന വിജയം. മറ്റ് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന് പ്രതീക്ഷിച്ച വിജയം നേടാന്‍ കഴിയാത്തതില്‍ കടുത്ത നിരാശയുള്ളപ്പോഴും തെലങ്കാന ആശ്വാസം നല്‍കുന്നുവെന്നും സിദ്ദിഖ് പറഞ്ഞു.

Continue Reading

india

തമിഴ്നാട്ടിൽ ബസ് മറിഞ്ഞ് അപകടം; ഒരാൾ മരിച്ചു, 20 പേർക്ക് പരിക്ക്

ചെന്നൈട്രിച്ചി ദേശീയ പാതയില്‍ പഴവേലി ഗ്രാമത്തിന് സമീപമായിരുന്നു അപകടം

Published

on

തമിഴ്‌നാട്ടില്‍ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. ഒരാള്‍ മരിച്ചു, 20 പേര്‍ക്ക് പരിക്ക്. ചെങ്കല്‍പട്ട് വെച്ചായിരുന്നു അപകടം. ചെന്നൈയില്‍ നിന്ന് കോയമ്പത്തൂരിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. ബസില്‍ 45 യാത്രക്കാര്‍ ഉണ്ടായിരുന്നു.

ചെന്നൈട്രിച്ചി ദേശീയ പാതയില്‍ പഴവേലി ഗ്രാമത്തിന് സമീപമായിരുന്നു അപകടം. ബസ് നിയന്ത്രണം വിട്ട് കുഴിയിലേക്ക് വീഴുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കന്യാകുമാരി സ്വദേശിയായ മണികണ്ഠനാണ് മരിച്ചത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ചെങ്കല്‍പട്ട് സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.

Continue Reading

india

തെലങ്കാനയില്‍ ബിആര്‍എസ് പുറത്ത്; ചരിത്രവിജയവുമായി കോണ്‍ഗ്രസ്

എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ശരിവെച്ചുകൊണ്ട് വോട്ടെണ്ണല്‍ തുടങ്ങിയതുമുതല്‍ കോണ്‍ഗ്രസ് വളരെ വലിയ മുന്നേറ്റം നടത്തുന്നതാണ് തെലങ്കാനയില്‍ കാണാനായത്

Published

on

ഹൈദരാബാദ്: എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ കോണ്‍ഗ്രസിന് മുന്‍തൂക്കം പ്രവചിച്ചിരുന്നെങ്കിലും വോട്ടെണ്ണുമ്പോള്‍ അനുകൂല ഫലമുണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു ബിആര്‍എസ്. എന്നാല്‍ എല്ലാ പ്രതീക്ഷകളും തകിടംമറിച്ചുകൊണ്ട് കോണ്‍ഗ്രസ് വലിയ മുന്നേറ്റമുണ്ടാക്കുന്നത് നിരാശയോടെ കണ്ടുനില്‍ക്കുകയായിരുന്നു ബിആര്‍എസ് ക്യാംപുകള്‍. തെലങ്കാനയില്‍ വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമ്പോള്‍ കോണ്‍ഗ്രസ് 63 സീറ്റുകളുമായി കേവലഭൂരിപക്ഷം ഉറപ്പിച്ചു. ബിആര്‍എസ് 41 സീറ്റുകളില്‍ ഒതുങ്ങി.

എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ശരിവെച്ചുകൊണ്ട് വോട്ടെണ്ണല്‍ തുടങ്ങിയതുമുതല്‍ കോണ്‍ഗ്രസ് വളരെ വലിയ മുന്നേറ്റം നടത്തുന്നതാണ് തെലങ്കാനയില്‍ കാണാനായത്. ഒരു ഘട്ടത്തില്‍ കോണ്‍ഗ്രസ് ലീഡ് നില 70 സീറ്റുകള്‍ക്കും മുകളിലേക്ക് പോയി. ആദ്യ മണിക്കൂറില്‍ ബിആര്‍എസ് ലീഡ് 35 സീറ്റുകളിലേക്ക് ഒതുങ്ങി. അതായത് അമ്പതിലേറെ സിറ്റിങ് സീറ്റുകള്‍ നഷ്ടപ്പെടുമെന്ന നിലയിലേക്ക് അവര്‍ ചുരുങ്ങി.

വോട്ടെണ്ണല്‍ പകുതിയിലേറെ പിന്നിട്ടപ്പോഴാണ് ബിആര്‍എസിന് ലീഡ് നില ഉയര്‍ത്താനായത്. 40ല്‍ ഏറെ സീറ്റുകളിലേക്ക് അവര്‍ക്ക് തിരിച്ചുവരാന്‍ കഴിഞ്ഞു. എന്നാല്‍ മുഖ്യമന്ത്രിയും പാര്‍ട്ടി അധ്യക്ഷനുമായ കെ ചന്ദ്രശേഖര റാവു മത്സരിച്ച രണ്ട് സീറ്റിലും പിന്നിലാണെന്ന വാര്‍ത്ത ബിആര്‍എസ് ക്യാംപുകളെ കൂടുതല്‍ നിരാശപ്പെടുത്തി.

Continue Reading

Trending