Connect with us

News

ആധി വേണ്ട; ആ നിയമമൊക്കെ മാറി

ഖത്തര്‍ ലോകകപ്പിന്റെ ആദ്യ സെമി ഫൈനലില്‍ ക്രൊയേഷ്യയും അര്‍ജന്റീനയും ഇന്ന് ഏറ്റുമുട്ടുമ്പോള്‍ ഫുട്‌ബോള്‍ പ്രേമികളുടെയുള്ളിലെ ആശങ്ക ക്വാര്‍ട്ടറില്‍ മെസി ഉള്‍പ്പടെയുള്ളവര്‍ ഫൗള്‍ ചെയ്തതിനെ തുടര്‍ന്ന് നേടിയ കാര്‍ഡുകളെ കുറിച്ചാണ്.

Published

on

ദോഹ: ഖത്തര്‍ ലോകകപ്പിന്റെ ആദ്യ സെമി ഫൈനലില്‍ ക്രൊയേഷ്യയും അര്‍ജന്റീനയും ഇന്ന് ഏറ്റുമുട്ടുമ്പോള്‍ ഫുട്‌ബോള്‍ പ്രേമികളുടെയുള്ളിലെ ആശങ്ക ക്വാര്‍ട്ടറില്‍ മെസി ഉള്‍പ്പടെയുള്ളവര്‍ ഫൗള്‍ ചെയ്തതിനെ തുടര്‍ന്ന് നേടിയ കാര്‍ഡുകളെ കുറിച്ചാണ്. ക്വാര്‍ട്ടറിനു പുറമേ സെമിയിലെങ്ങാനും മെസി മഞ്ഞക്കാര്‍ഡ് കണ്ടാല്‍ ഫൈനലില്‍ നായകന്‍ ഇല്ലാതെ അര്‍ജന്റീന ഇറങ്ങേണ്ടി വരുമോ എന്ന ആശങ്കാ വചനങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. അര്‍ജന്റീന്‍ ആരാധകരെക്കാള്‍ മറ്റു ടീമുകളുടെ ആരാധകര്‍ക്കാണ് ആശങ്കയേറെ.

പക്ഷേ ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്നതാണ് സത്യം. ഫിഫ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്ന പുതിയ കാര്‍ഡ് നിയമം ഇക്കാര്യം വ്യക്തമാക്കുന്നു. മികച്ച താരങ്ങള്‍ക്ക് ഫൈനലില്‍ അവസരം നഷ്ടമാകാതെ ഇരിക്കാന്‍ ‘ക്ലീന്‍ സ്ലേറ്റ്’ രീതിയാണ് ഖത്തറില്‍ ലോകകപ്പ് ആരംഭിക്കും മുമ്പേ തന്നെ ഫിഫ ഏര്‍പ്പെടുത്തിയത്. 1970ലെ ലോകകപ്പ് മുതലാണ് അച്ചടക്ക ലംഘനത്തിന് കാര്‍ഡ് നല്‍കുന്ന രീതി ഫിഫ കൊണ്ടുവരുന്നത്. ചെറിയ തെറ്റുകള്‍ക്ക് മഞ്ഞയും ഗുരുതര അച്ചടക്ക ലംഘനത്തിന് ചുവപ്പ് കാര്‍ഡും.

ഒരേ മത്സരത്തില്‍ രണ്ടു തവണ മഞ്ഞക്കാര്‍ഡ് കണ്ടാല്‍ രണ്ടാം മഞ്ഞയ്‌ക്കൊപ്പം ചുവപ്പ് കാര്‍ഡ് കൂടി നല്‍കി ആ താരത്തെ പുറത്താക്കുകയും ചെയ്യും. അതേപോലെ തുടര്‍ച്ചയായ രണ്ടു മത്സരങ്ങളില്‍ മഞ്ഞക്കാര്‍ഡ് വാങ്ങിയാല്‍ അടുത്ത മത്സരം കളിക്കുന്നതില്‍ നിന്നു വിലക്ക് ലഭിക്കും. ലോകകപ്പ്, യൂറോ കപ്പ് പോലുള്ള ചാമ്പ്യന്‍ഷിപ്പുകളിലും ക്ലബ് ലീഗ് മത്സരങ്ങളിലുമെല്ലാം ഈ നിയമം ബാധകമാണ്.

മുമ്പും ഇതു ലോകകപ്പുകളില്‍ പ്രയോഗിച്ചിട്ടുമുണ്ട്. ഗ്രൂപ്പ് മത്സരങ്ങളില്‍ പിഴവ് സംഭവിച്ച് തുടരെ കാര്‍ഡ് വാങ്ങിയ താരങ്ങള്‍ക്ക് പക്ഷേ നോക്കൗട്ട് മത്സരങ്ങള്‍ കളിക്കാനാകാതെ പോയതോടെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. വിമര്‍ശനങ്ങള്‍ക്കൊടുവില്‍ ഫിഫ പഴയ നിയമം മാറ്റി. അതായത് ഗ്രൂപ്പ് റൗണ്ടിലെ അവസാന രണ്ടു മത്സരത്തില്‍ തുടരെ രണ്ടു മഞ്ഞക്കാര്‍ഡുകള്‍ കണ്ടാലും ആ താരത്തിന് പ്രീക്വാര്‍ട്ടര്‍ മത്സരം കളിക്കാനാകും എന്നതായിരുന്നു ആ ഭേദഗതി. വലിയ സ്വീകാര്യതയമാണ് ഇതിനു ലഭിച്ചത്.പക്ഷേ അപ്പോഴൂം നോക്കൗട്ടില്‍ നിയമം നില നിന്നിരുന്നു. തുടരെ രണ്ടു മത്സരങ്ങളില്‍ കാര്‍ഡ് കണ്ടാല്‍ അടുത്ത റൗണ്ടില്‍ മത്സരം നഷ്ടമാകുമെന്ന സ്ഥിതിയായിരുന്നു.

പ്രീക്വാര്‍ട്ടറിലും ക്വാര്‍ട്ടറിലും മഞ്ഞക്കാര്‍ഡ് കിട്ടിയവര്‍ക്ക് സെമിയും ക്വാര്‍ട്ടറിലും സെമിയിലും മഞ്ഞ കണ്ടവര്‍ക്ക് ഫൈനലും നഷ്ടമായിട്ടുണ്ട്. ഇതിനു മുമ്പ് ആദ്യമായി ലോകകപ്പ് ഏഷ്യന്‍ ഭൂഖണ്ഡത്തിലെത്തിയപ്പോള്‍ ബ്രസീലിനെതിരായ ഫൈനലില്‍ ജര്‍മനിയുടെ മിഷേല്‍ ബല്ലാക്കിന് കളിക്കാനാകാതെ പോയത് ഈ നിയമം കാരണമാണ്. ഇത് വലിയ വിവാദം സൃഷ്ടിക്കുകയും ചെയ്തിരുന്നു.

GULF

മതസൗഹാര്‍ദ്ദത്തിനു മറ്റൊരു മാതൃക; അബുദാബി ഭരണകൂടം നല്‍കിയ സൗജന്യഭൂമിയില്‍ ക്രൈസ്തവ ദേവാലയം നാളെ തുറക്കും

അബുദാബി ദുബൈ റോഡില്‍ ഈയിടെ ഉല്‍ഘാടനം ചെയ്ത ഹൈന്ദവക്ഷേത്രത്തിന് സമീപമാണ് ക്രൈസ്തവ ദേവാലയവും നിര്‍മ്മാണം പൂര്‍ത്തിയാക്കിയിട്ടുള്ളത്

Published

on

അബുദാബി: മതസൗഹാര്‍ദ്ദത്തിനും സഹിഷ്ണുതക്കും മറ്റൊരു മാതൃകയായി അബുദാബിയില്‍ യുഎഇ പ്രസിഡണ്ട് സൗജന്യമായി നല്‍കിയ ഭൂമിയില്‍ സിഎസ്‌ഐ (ചർച്ച് ഓഫ് സൗത്ത് ഇന്ത്യ പാരിഷ് ) ദേവാലയം നാളെ തുറക്കുന്നു.

അബുദാബി ദുബൈ റോഡില്‍ ഈയിടെ ഉല്‍ഘാടനം ചെയ്ത ഹൈന്ദവക്ഷേത്രത്തിന് സമീപമാണ് ക്രൈസ്തവ ദേവാലയവും നിര്‍മ്മാണം പൂര്‍ത്തിയാക്കിയിട്ടുള്ളത്. യുഎഇ പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ് യാന്‍ സൗജന്യമായി നല്‍കിയ 4.37 ഏക്കര്‍ സ്ഥലത്താണ് മനോഹരമായ ദേവാലയം നിര്‍മ്മിച്ചിട്ടുള്ളത്.

28ന് ഞായറാഴ്ച വൈകീട്ട് മൂന്നുമണിക്ക് സിഎസ്‌ഐ സഭ മധ്യകേരള മഹാഇടവക ബിഷപ്പ് ഡോ. മലയില്‍ സാബു കോശി ചെറിയാന്റെ മുഖ്യകാര്‍മ്മകത്വ ത്തില്‍ പ്രതിഷ്ട പൂര്‍ത്തിയാക്കി വിശ്വാസികള്‍ക്ക് തുറുന്നുകൊടുക്കുമെന്ന ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

സഭയുടെ ഏറ്റവും സുപ്രധാനമായ ഈ അവസരത്തില്‍
യുഎഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍നഹ് യാനെ സ്മരിക്കുകയും പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ് യാനോടുമുള്ള നന്ദിയും കടപ്പാടും പറഞ്ഞറിയിക്കാനാവാത്തതുമാണെന്ന് അവര്‍ പറഞ്ഞു.

സമാനതകളില്ലാത്ത നേതൃത്വം ഈ രാജ്യത്തു സഹിഷ്ണുത, സാേഹാദര്യം,
സഹവര്‍ത്തിത്വം എന്നീ ഉന്നത മൂല്യങ്ങളില്‍ അധിഷ്ടമായ സമൂഹത്തെ കെട്ടിപ്പെടുക്കുന്നു. കഴിഞ്ഞ 45 വര്‍ഷമായി അബുദാബി സിഎസ്‌ഐ സഭക്ക് നിലനില്‍ക്കാന്‍ സാധിച്ചുവെന്നതും ചാരിതാര്‍ത്ഥ്യത്തോടെ ഓര്‍ക്കുന്നു.

അഷ്ടഭുജ മാതൃകയില്‍ പണികഴിച്ചിട്ടുള്ള ദേവാലയത്തിന്റെ മുന്‍വശം സ്വര്‍ഗ്ഗീയ മാലാഖമാരുെട ചിറകുകളെയും വൃത്താകൃതിയിലുള്ള ദേവാലയത്തിന്റെ ഉള്‍ഭാഗം ദൈവത്തിന്റെ നിരന്തരമായ സാന്നിധ്യത്തെയും സൂചിപ്പിക്കുന്നതായി
ഭാരവാഹികള്‍ പറഞ്ഞു.

ഈ രാജ്യത്തെ വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങേളാടും ഇതര മത സാമൂഹിക
സ്ഥാപനങ്ങേളാടും ചേര്‍ന്ന് ഈ രാജ്യത്തിന്റെ വളര്‍ച്ചക്ക് പങ്കുേചരാന്‍ എന്നും ഈ സഭ മുന്‍പന്തിയില്‍ ഉണ്ടാകുമെന്ന് ഇടവക വികാരി ലാല്‍ജി എം ഫിലിപ്പ്
പറഞ്ഞു. ദവാലയ പ്രതിഷ്ഠാശുശ്രൂഷയില്‍ പെങ്കടുക്കുന്നവരുടെ
എണ്ണത്തില്‍ നിയന്ത്രണമുള്ളതിനാല്‍ ക്ഷണം ലഭിച്ചവര്‍ക്കും പ്രവേശന പാസ് ഉള്ളവര്‍ക്കും മാത്രമാണ് ചടങ്ങില്‍ പെങ്കടുക്കാന്‍ അനുമതി ഉണ്ടായിരിക്കുകയുള്ളു.

യുഎഇയിലും വിദേശത്തുമുള്ള എല്ലാ അഭ്യുദയകാംഷികള്‍ക്കും പ്രതിഷ്ഠാശുശ്രൂഷ ലൈവായി കാണാനുള്ള ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ട്. ജോർജ് മാത്യു, ചെറിയാൻ വർഗീസ്, ജോൺസൻ തോമസ്, റെജി ജോൺ, ബിജു ജോൺ എന്നിവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.

Continue Reading

crime

അജ്മീറില്‍ മസ്ജിദിനുള്ളില്‍ കയറി ഇമാമിനെ അടിച്ചു കൊന്നു

മുഖംമൂടി ധരിച്ചെത്തിയ മൂന്ന് അക്രമികള്‍ മൗലവി മരിക്കുന്നതുവരെ മര്‍ദിച്ചു

Published

on

അജ്മീര്‍: രാജസ്ഥാനിലെ അജ്മീറില്‍ പള്ളിക്കുള്ളില്‍ കയറി ഇമാമിനെ അടിച്ച് കൊന്ന് മുഖംമൂടിധാരികള്‍. ദൗറായി പ്രദേശത്തെ മൊഹമ്മദി മദീന മസ്ജിദിനുള്ളില്‍ ഇന്ന് പുലര്‍ച്ചയോടെയാണ് അക്രമം നടന്നത്. ഉത്തര്‍ പ്രദേശിലെ രാംപൂര്‍ സ്വദേശി മൗലാന മാഹിര്‍ (30) ആണ് ദാരുണമായി കൊല്ലപ്പെട്ടത്.

മുഖംമൂടി ധരിച്ചെത്തിയ മൂന്ന് അക്രമികള്‍ മൗലവി മരിക്കുന്നതുവരെ മര്‍ദിച്ചു. ഇതേ സമയം ആറ് കുട്ടികളും പള്ളിക്കുള്ളില്‍ ഉണ്ടായിരുന്നു. ബഹളം വെച്ചാല്‍ കൊന്നു കളയുമെന്നും അക്രമികള്‍ ഭീഷണി പ്പെടുത്തി.

മസ്ജിദിന് പിറകിലൂടെയാണ് അക്രമികള്‍ പള്ളിക്കകത്തേക്ക് എത്തിയത്. കൊലപ്പെടുത്തിയ ശേഷം അതേ വഴിയിലൂടെ ഇവര്‍ രക്ഷപ്പെടുകയും ചെയ്തു. മുഖം മൂടി ധരിച്ച മൂന്ന് വ്യക്തികളാണ് കുറ്റവാളികളെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Continue Reading

kerala

കെഎസ്ആര്‍ടിസി ബസ്സിനു പിന്നില്‍ ഫാസ്റ്റ് പാസഞ്ചര്‍ ഇടിച്ചുകയറി 36 പേര്‍ക്ക് പരുക്ക്

ചവറ ഇടപ്പളളിക്കോട്ടയ്ക്ക് സമീപം കെഎസ്ആര്‍ടിസി ബസ്സിനു പിന്നില്‍ ഫാസ്റ്റ് പാസഞ്ചര്‍ ബസ് ഇടിച്ചുകയറി 36 പേര്‍ക്ക് പരിക്ക്.5 പേരുടെ നില ഗുരുതരം.

Published

on

കൊല്ലം:ചവറ ഇടപ്പളളിക്കോട്ടയ്ക്ക് സമീപം കെഎസ്ആര്‍ടിസി ബസ്സിനു പിന്നില്‍ ഫാസ്റ്റ് പാസഞ്ചര്‍ ബസ് ഇടിച്ചുകയറി 36 പേര്‍ക്ക് പരിക്ക്.5 പേരുടെ നില ഗുരുതരം.

യാത്രക്കാരില്‍ പലര്‍ക്കും മുഖത്താണ് പരുക്ക്. പരുക്കേറ്റവരെ കരുനാഗപ്പളളി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇരു ബസ്സുകളും കൊല്ലത്തേക്ക് പോകുന്ന വഴി രാവിലെ 11:15 ന് ആയിരുന്നു അപകടം.ഗുരുതരമയി പരുക്കേറ്റവരെ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രയിലെക്ക് മാറ്റി.

 

 

 

Continue Reading

Trending