Connect with us

News

ആധി വേണ്ട; ആ നിയമമൊക്കെ മാറി

ഖത്തര്‍ ലോകകപ്പിന്റെ ആദ്യ സെമി ഫൈനലില്‍ ക്രൊയേഷ്യയും അര്‍ജന്റീനയും ഇന്ന് ഏറ്റുമുട്ടുമ്പോള്‍ ഫുട്‌ബോള്‍ പ്രേമികളുടെയുള്ളിലെ ആശങ്ക ക്വാര്‍ട്ടറില്‍ മെസി ഉള്‍പ്പടെയുള്ളവര്‍ ഫൗള്‍ ചെയ്തതിനെ തുടര്‍ന്ന് നേടിയ കാര്‍ഡുകളെ കുറിച്ചാണ്.

Published

on

ദോഹ: ഖത്തര്‍ ലോകകപ്പിന്റെ ആദ്യ സെമി ഫൈനലില്‍ ക്രൊയേഷ്യയും അര്‍ജന്റീനയും ഇന്ന് ഏറ്റുമുട്ടുമ്പോള്‍ ഫുട്‌ബോള്‍ പ്രേമികളുടെയുള്ളിലെ ആശങ്ക ക്വാര്‍ട്ടറില്‍ മെസി ഉള്‍പ്പടെയുള്ളവര്‍ ഫൗള്‍ ചെയ്തതിനെ തുടര്‍ന്ന് നേടിയ കാര്‍ഡുകളെ കുറിച്ചാണ്. ക്വാര്‍ട്ടറിനു പുറമേ സെമിയിലെങ്ങാനും മെസി മഞ്ഞക്കാര്‍ഡ് കണ്ടാല്‍ ഫൈനലില്‍ നായകന്‍ ഇല്ലാതെ അര്‍ജന്റീന ഇറങ്ങേണ്ടി വരുമോ എന്ന ആശങ്കാ വചനങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. അര്‍ജന്റീന്‍ ആരാധകരെക്കാള്‍ മറ്റു ടീമുകളുടെ ആരാധകര്‍ക്കാണ് ആശങ്കയേറെ.

പക്ഷേ ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്നതാണ് സത്യം. ഫിഫ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്ന പുതിയ കാര്‍ഡ് നിയമം ഇക്കാര്യം വ്യക്തമാക്കുന്നു. മികച്ച താരങ്ങള്‍ക്ക് ഫൈനലില്‍ അവസരം നഷ്ടമാകാതെ ഇരിക്കാന്‍ ‘ക്ലീന്‍ സ്ലേറ്റ്’ രീതിയാണ് ഖത്തറില്‍ ലോകകപ്പ് ആരംഭിക്കും മുമ്പേ തന്നെ ഫിഫ ഏര്‍പ്പെടുത്തിയത്. 1970ലെ ലോകകപ്പ് മുതലാണ് അച്ചടക്ക ലംഘനത്തിന് കാര്‍ഡ് നല്‍കുന്ന രീതി ഫിഫ കൊണ്ടുവരുന്നത്. ചെറിയ തെറ്റുകള്‍ക്ക് മഞ്ഞയും ഗുരുതര അച്ചടക്ക ലംഘനത്തിന് ചുവപ്പ് കാര്‍ഡും.

ഒരേ മത്സരത്തില്‍ രണ്ടു തവണ മഞ്ഞക്കാര്‍ഡ് കണ്ടാല്‍ രണ്ടാം മഞ്ഞയ്‌ക്കൊപ്പം ചുവപ്പ് കാര്‍ഡ് കൂടി നല്‍കി ആ താരത്തെ പുറത്താക്കുകയും ചെയ്യും. അതേപോലെ തുടര്‍ച്ചയായ രണ്ടു മത്സരങ്ങളില്‍ മഞ്ഞക്കാര്‍ഡ് വാങ്ങിയാല്‍ അടുത്ത മത്സരം കളിക്കുന്നതില്‍ നിന്നു വിലക്ക് ലഭിക്കും. ലോകകപ്പ്, യൂറോ കപ്പ് പോലുള്ള ചാമ്പ്യന്‍ഷിപ്പുകളിലും ക്ലബ് ലീഗ് മത്സരങ്ങളിലുമെല്ലാം ഈ നിയമം ബാധകമാണ്.

മുമ്പും ഇതു ലോകകപ്പുകളില്‍ പ്രയോഗിച്ചിട്ടുമുണ്ട്. ഗ്രൂപ്പ് മത്സരങ്ങളില്‍ പിഴവ് സംഭവിച്ച് തുടരെ കാര്‍ഡ് വാങ്ങിയ താരങ്ങള്‍ക്ക് പക്ഷേ നോക്കൗട്ട് മത്സരങ്ങള്‍ കളിക്കാനാകാതെ പോയതോടെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. വിമര്‍ശനങ്ങള്‍ക്കൊടുവില്‍ ഫിഫ പഴയ നിയമം മാറ്റി. അതായത് ഗ്രൂപ്പ് റൗണ്ടിലെ അവസാന രണ്ടു മത്സരത്തില്‍ തുടരെ രണ്ടു മഞ്ഞക്കാര്‍ഡുകള്‍ കണ്ടാലും ആ താരത്തിന് പ്രീക്വാര്‍ട്ടര്‍ മത്സരം കളിക്കാനാകും എന്നതായിരുന്നു ആ ഭേദഗതി. വലിയ സ്വീകാര്യതയമാണ് ഇതിനു ലഭിച്ചത്.പക്ഷേ അപ്പോഴൂം നോക്കൗട്ടില്‍ നിയമം നില നിന്നിരുന്നു. തുടരെ രണ്ടു മത്സരങ്ങളില്‍ കാര്‍ഡ് കണ്ടാല്‍ അടുത്ത റൗണ്ടില്‍ മത്സരം നഷ്ടമാകുമെന്ന സ്ഥിതിയായിരുന്നു.

പ്രീക്വാര്‍ട്ടറിലും ക്വാര്‍ട്ടറിലും മഞ്ഞക്കാര്‍ഡ് കിട്ടിയവര്‍ക്ക് സെമിയും ക്വാര്‍ട്ടറിലും സെമിയിലും മഞ്ഞ കണ്ടവര്‍ക്ക് ഫൈനലും നഷ്ടമായിട്ടുണ്ട്. ഇതിനു മുമ്പ് ആദ്യമായി ലോകകപ്പ് ഏഷ്യന്‍ ഭൂഖണ്ഡത്തിലെത്തിയപ്പോള്‍ ബ്രസീലിനെതിരായ ഫൈനലില്‍ ജര്‍മനിയുടെ മിഷേല്‍ ബല്ലാക്കിന് കളിക്കാനാകാതെ പോയത് ഈ നിയമം കാരണമാണ്. ഇത് വലിയ വിവാദം സൃഷ്ടിക്കുകയും ചെയ്തിരുന്നു.

entertainment

മധുബാല- ഇന്ദ്രന്‍സ് ചിത്രം ”ചിന്ന ചിന്ന ആസൈ” സെക്കന്റ് ലുക്ക് പുറത്ത്

മധുബാല, ഇന്ദ്രന്‍സ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വര്‍ഷാ വാസുദേവ് ഒരുക്കുന്ന ”ചിന്ന ചിന്ന ആസൈ” ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പുറത്ത്.

Published

on

മധുബാല, ഇന്ദ്രന്‍സ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വര്‍ഷാ വാസുദേവ് ഒരുക്കുന്ന ”ചിന്ന ചിന്ന ആസൈ” ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പുറത്ത്. നടി മഞ്ജു വാര്യരുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജിലൂടെയാണ് സെക്കന്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തത്. ബാബുജി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അഭിജിത് ബാബുജിയാണ് ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വഹിക്കുന്നത്. വര്‍ഷാ വാസുദേവ് ഒരുക്കുന്ന ഈ ചിത്രത്തിലൂടെ ഒരു ഇടവേളക്കു ശേഷം കേന്ദ്ര കഥാപാത്രവുമായാണ് മധുബാല മലയാളത്തില്‍ എത്തുന്നത്.

വര്‍ഷ വാസുദേവ് തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വഹിച്ചിരിക്കുന്നത്. ഗോവിന്ദ് വസന്ത ഒരുക്കിയ സംഗീതത്തിന്റെ പശ്ചാത്തലത്തോടെ ആണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നേരത്തെ പുറത്തു വന്നിരുന്നു. തമിഴ് സംവിധായകന്‍ മണി രത്നം ആണ് ഫസ്റ്റ് ലുക്ക് പുറത്തു വിട്ടത്. പൂര്‍ണ്ണമായും വാരണാസിയില്‍ ചിത്രീകരണം പൂര്‍ത്തിയായ ചിത്രം 2026 ആദ്യം തീയേറ്ററുകളില്‍ എത്തും.

ഛായാഗ്രഹണം : ഫയിസ് സിദ്ധിക്ക്, സംഗീതം: ഗോവിന്ദ് വസന്ത, എഡിറ്റര്‍ : റെക്ക്‌സണ്‍ ജോസഫ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : പ്രശാന്ത് നാരായണ്‍, ആര്‍ട്ട് ഡയറക്റ്റര്‍ : സാബു മോഹന്‍, വസ്ത്രാലങ്കാരം : സമീറാ സനീഷ്, മേക്കപ്പ് : രഞ്ജിത്ത് അമ്പാടി, സൗണ്ട് ഡിസൈനര്‍ : രംഗനാഥ് രവി, കൊറിയോഗ്രാഫര്‍ : ബ്രിന്ദാ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ : നവനീത് കൃഷ്ണ, ലൈന്‍ പ്രൊഡ്യൂസര്‍ : ബിജു പി കോശി, ഡി ഐ : ചലച്ചിത്രം ഫിലിം സ്റ്റുഡിയോ, വി എഫ് എക്‌സ് : പിക്‌റ്റോറിയല്‍എഫ് എക്‌സ്, കളറിസ്റ്റ്: ഷണ്മുഖ പാണ്ട്യന്‍, ടൈറ്റില്‍ ഡിസൈന്‍ : ജെറി, പബ്ലിസിറ്റി ഡിസൈന്‍സ് : ഇല്ലുമിനാര്‍റ്റിസ്റ്റ്, ട്രൈലെര്‍ കട്ട്‌സ് : മഹേഷ് ഭുവനേന്ദ്, ലിറിസിസ്റ്റ്‌സ്: അന്‍വര്‍ അലി , ഉമ ദേവി, വരുണ്‍ ഗ്രോവര്‍ , ഗജ്‌നന്‍ മിത്‌കേ, സിംഗേഴ്‌സ് : ചിന്മയി ശ്രീപദ, കപില്‍ കപിലന്‍ , ശ്രുതി ശിവദാസ്, ശിഖ ജോഷി, ഗോവിന്ദ് വസന്ത, സ്റ്റില്‍സ്: നവീന്‍ മുരളി,പി ആര്‍ ഓ : ശബരി, ഡിജിറ്റല്‍ മാര്‍ക്കറ്റിങ് : അനൂപ് സുന്ദരന്‍.

Continue Reading

kerala

കൊല്ലത്ത് മുത്തശ്ശിയെ ചെറുമകന്‍ കഴുത്തറുത്ത് കൊന്നു

ചെറുമകന്‍ ഷഹനാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Published

on

കൊല്ലം: ചവറയില്‍ മുത്തശ്ശിയെ ചെറുമകന്‍ കഴുത്തറുത്ത് കൊന്നു. സുലേഖ ബീവിയാണ് മരിച്ചത്. ചെറുമകന്‍ ഷഹനാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം കൊലപാതകത്തിലേക്ക് നയിച്ച കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല.

ചവറ വട്ടത്തറയിലാണ് സംഭവം. മുത്തശ്ശിയെ കഴുത്തുറുത്തു കൊന്ന ശേഷം മൃതദേഹം കട്ടിലിനടിയില്‍ ഒളിപ്പിക്കുകയായിരുന്നു. ഇരുവും മാത്രമായിരുന്നു സംഭവം നടക്കുമ്പോള്‍ വീട്ടിലുണ്ടായിരുന്നത്.

ഷഹനാസിന്റെ മാതാവ് വീട്ടിലുണ്ടായിരുന്നില്ല. ഇവര്‍ തിരിച്ചെത്തിയപ്പോള്‍ സുലേഖ ബീവിയെ കണ്ടില്ല. ഷഹനാസിനോടു അന്വേഷിച്ചപ്പോള്‍ വീടിനകത്തുണ്ടെന്നായിരുന്നു മറുപടി. പരിശോധിച്ചപ്പോഴാണ് കട്ടിലിനടിയില്‍ നിന്നു മൃതദേഹം കണ്ടെത്തിയത്.

Continue Reading

kerala

അമ്മത്തൊട്ടിലിലേക്ക് പുതിയ അതിഥിയായി ഭീം

കഴിഞ്ഞ ദിവസം രാത്രി 10.50 നാണ് 10 ദിവസം പ്രായം മാത്രം തോന്നിക്കുന്ന ആണ്‍കുഞ്ഞിനെ അമ്മത്തൊട്ടിലില്‍ ലഭിച്ചത്.

Published

on

സംസ്ഥാന ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലിലേക്ക് ഇന്നലെ പുതിയ അതിഥിയെത്തി. അധികൃതര്‍ കുട്ടിയ്ക്ക് ഭീം എന്ന് പേര് നല്‍കി. കഴിഞ്ഞ ദിവസം രാത്രി 10.50 നാണ് 10 ദിവസം പ്രായം മാത്രം തോന്നിക്കുന്ന ആണ്‍കുഞ്ഞിനെ അമ്മത്തൊട്ടിലില്‍ ലഭിച്ചത്.

ഡോ. ഭീംറാവു അംബേദ്കറുടെ സമൃതി ദിനമായ ഇന്നലെ ലഭിച്ചതിനാലാണ് ഭീം എന്ന് പേരിട്ടതായി ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി അറിയിച്ചു. 10 ദിവസം പ്രായവും 2.13 കി.ഗ്രാം ഭാരവുമുള്ള ആണ്‍കുഞ്ഞ് അതിഥിയായി എത്തിയത്.

ഇതോടെ ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളിലായി തിരുവനന്തപുരത്ത് 8 കുട്ടികളെയാണ് അമ്മത്തൊട്ടിലില്‍ ലഭിച്ചത്. സെപ്തംബര്‍ മാസം നാല് കുട്ടികളും അമ്മത്തൊട്ടിലില്‍ എത്തിയിരുന്നു.

Continue Reading

Trending