Connect with us

Sports

മെസി മാജിക് വീണ്ടും

വാന്‍കുവര്‍ വൈറ്റ് കാപ്‌സിനെ 3-1ന് തകര്‍ത്ത് ചരിത്രത്തില്‍ ആദ്യമായി മേജര്‍ ലീഗ് സോക്കര്‍ കിരീടം ഇന്റര്‍ മിയാമിക്ക് സമ്മാനിച്ചതിലുടെ അര്‍ജന്റീനക്കാരന്‍ നിറമുള്ള കരിയറില്‍ മറ്റൊരു കനകാധ്യായം രചിച്ചു.

Published

on

ഫ്‌ളോറിഡ: ലിയോ മെസി അതും സ്വന്തമാക്കി. വാന്‍കുവര്‍ വൈറ്റ് കാപ്‌സിനെ 3-1ന് തകര്‍ത്ത് ചരിത്രത്തില്‍ ആദ്യമായി മേജര്‍ ലീഗ് സോക്കര്‍ കിരീടം ഇന്റര്‍ മിയാമിക്ക് സമ്മാനിച്ചതിലുടെ അര്‍ജന്റീനക്കാരന്‍ നിറമുള്ള കരിയറില്‍ മറ്റൊരു കനകാധ്യായം രചിച്ചു. ജോര്‍ ദി ആല്‍ബയും ബുസ്‌കിറ്റ സും ക്ലബിനായി അവസാന മല്‍സരം കളിച്ച ദിനത്തിലായിരുന്നു മെസിയുടെ രണ്ട് അസിസ്റ്ററ്റില്‍ മിയാമി കരുത്ത് കാട്ടിയത്. മെസി സ്വന്തമാക്കുന്ന 44-ാമത് സീനിയര്‍ കിരീട മാണിത്. മിയാമിക്കായി മെസി നേടുന്ന മൂന്നാമത് കിരീടവും. ലീഗ്സ് കപ്പും സപ്പോര്‍ട്ടേഴ്‌സ് ഷില്‍ഡും നേരത്തെ മെസി നേടിയിരുന്നു

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Football

സൂപ്പര്‍ ലീഗ് കേരളയുടെ സെമി ഫൈനല്‍ മത്സരം മാറ്റിവെച്ചു

തൃശൂര്‍ മാജിക് എഫ്‌സിയും മലപ്പുറം എഫ്‌സിയും തമ്മിലുള്ള മത്സരമാണ് മാറ്റിവെച്ചത്

Published

on

തൃശൂര്‍: പൊലീസിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ഇന്ന് നടക്കാനിരുന്ന സൂപ്പര്‍ ലീഗ് കേരളയുടെ സെമി ഫൈനല്‍ മത്സരം മാറ്റിവെച്ചു. ഇന്ന് രാത്രി 7:30ന് തൃശൂര്‍ കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ നടക്കേണ്ട തൃശൂര്‍ മാജിക് എഫ്‌സി – മലപ്പുറം എഫ്‌സി മത്സരം മാറ്റിവയ്ക്കാന്‍ സിറ്റി പൊലീസ് കമ്മീഷണര്‍ നിര്‍ദേശം നല്‍കിയിരുന്നു.

മത്സരത്തില്‍ പങ്കാളികളാവരുതെന്ന് ടീമുകള്‍ക്ക് തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ കത്ത് നല്‍കി. തദേശ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ കഴിഞ്ഞ് മറ്റൊരു ദിവസം മത്സരം സംഘടിപ്പിക്കണമെന്നും നിര്‍ദേശം. തദേശ തെരഞ്ഞെടുപ്പിന് ഒപ്പം ശബരിമല ഡ്യൂട്ടി കൂടി ഉള്ളതുകൊണ്ട് ആവശ്യത്തിന് സേനയെ വിന്യസിക്കാന്‍ കഴിയില്ലെന്ന് പൊലീസ് അറിയിച്ചു.

തുടര്‍ന്നാണ് മത്സരം മാറ്റിവെക്കാനുള്ള നിര്‍ദേശം പുറപ്പെടുവിച്ചത്. നിര്‍ദേശം മറികടന്ന് മത്സരം നടത്തിയാല്‍ നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു. സംഘാടകരായ സൂപ്പര്‍ ലീഗ് കേരള, തൃശൂര്‍ മാജിക് എഫ്‌സി, മലപ്പുറം എഫ് സി ടീമുകള്‍ക്ക് പൊലീസ് കത്തു നല്‍കിയിട്ടുണ്ട്.

അതേസമയം പത്താം തീയതി നടക്കാനിരുന്ന കാലിക്കറ്റ് എഫ്സി കണ്ണൂര്‍ വാരിയേഴ്‌സ് രണ്ടാം സെമി മത്സരവും മാറ്റി. പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കും.

Continue Reading

Sports

ബ്രിസ്‌ബേന്‍ ടെസ്റ്റ്: ആഷസില്‍ ഇംഗ്ലണ്ടിന് തുടര്‍ച്ചയായ രണ്ടാം തോല്‍വി; ഓസീസ് 10 വിക്കറ്റിന് മുന്നിലെത്തി

ഒന്നര ദിവസവും പത്തു വിക്കറ്റും ബാക്കിയിരിക്കെ വെറും 65 റണ്‍സിന്റെ ലഘുലക്ഷ്യം പിന്തുടര്‍ന്ന ആസ്ട്രേലിയ എളുപ്പത്തില്‍ വിജയിച്ചു. ഇതോടെ പരമ്പരയില്‍ ഇംഗ്ലണ്ട് 0-2 ന് പിന്നിലെത്തി.

Published

on

ബ്രിസ്‌ബേന്‍: ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റിലും ഇംഗ്ലണ്ട് നിരാശാജനകമായി കനത്ത തോല്‍വിയിലേക്ക്. ഒന്നര ദിവസവും പത്തു വിക്കറ്റും ബാക്കിയിരിക്കെ വെറും 65 റണ്‍സിന്റെ ലഘുലക്ഷ്യം പിന്തുടര്‍ന്ന ആസ്ട്രേലിയ എളുപ്പത്തില്‍ വിജയിച്ചു. ഇതോടെ പരമ്പരയില്‍ ഇംഗ്ലണ്ട് 0-2 ന് പിന്നിലെത്തി.

ദിവസം നാലില്‍ ഇംഗ്ലണ്ട് 6 വിക്കറ്റിന് 134 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ചെങ്കിലും, ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സും വില്‍ ജാക്‌സും ഒഴികെ മറ്റാര്‍ക്കും പ്രസക്തമായ പ്രതിരോധം കാഴ്ചവെക്കാനായില്ല. സ്റ്റോക്‌സ് 152 പന്തില്‍ 50 റണ്‍സെടുക്കുമ്പോള്‍, ജാക്‌സ് 41 റണ്‍സ് നേടി. ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിങ്‌സ് 241 റണ്‍സില്‍ ഒതുങ്ങി.

ഓസീസ് ബൗളര്‍ മൈക്കല്‍ നേസര്‍ 5 വിക്കറ്റ് നേടി ഇംഗ്ലീഷ് ബാറ്റിംഗ് നിര തകര്‍ത്തു. നാലാം ദിനം ഗസ് അറ്റ്കിന്‍സ് (3), ബ്രൈഡന്‍ കാഴ്‌സ് (7) എന്നിവര്‍ വേഗത്തില്‍ പുറത്തായതിനാല്‍ ഇംഗ്ലണ്ടിന്റെ ഇന്നിങ്‌സ് നിലനില്‍പ്പ് നഷ്ടപ്പെട്ടു. ജൊഫ്ര ആര്‍ച്ചര്‍ 5 റണ്‍സുമായി പുറത്താകാതെ നിന്നു.

മുന്‍ ദിനം 6 വിക്കറ്റിന് 378 എന്ന നിലയില്‍ ബാറ്റിംഗ് തുടര്‍ന്ന ഓസ്ട്രേലിയ 511 റണ്‍സില്‍ സമാപിച്ചു. മിച്ചല്‍ സ്റ്റാര്‍ക്ക് 77 റണ്‍സോടെ ഓസീസ് ബാറ്റിംഗ് നിരക്ക് മേല്‍ക്കൈ നല്‍കി. ജേക്ക് വെതര്‍ലാന്‍ഡ് (72), മാര്‍നസ് ലബൂഷെയ്ന്‍ (65), സ്റ്റീവന്‍ സ്മിത്ത് (61), അലക്‌സ് ക്യാരി (63) എന്നിവരും മികച്ച ഇന്നിംഗ്‌സ് സമ്മാനിച്ചു. സ്‌കോട്ട് ബോളണ്ട് 21 റണ്‍സുമായി പുറത്താകാതെ നിന്നു.

ഇംഗ്ലണ്ടിന് വേണ്ടി ബ്രൈഡന്‍ കാഴ്‌സ് 4 വിക്കറ്റും ബെന്‍ സ്റ്റോക്‌സ് 3 വിക്കറ്റും നേടി.
മുന്‍പ് ഇംഗ്ലണ്ട് 334 റണ്‍സില്‍ ഒന്നാം ഇന്നിങ്‌സ് അവസാനിച്ചിരുന്നു.

ആദ്യ ടെസ്റ്റിലും ജയിച്ച ഓസ്ട്രേലിയ, ആഷസ് കിരീടത്തിലേക്ക് മറ്റൊരു ചുവടുവെപ്പ് ഉറപ്പിച്ചു.

 

Continue Reading

Sports

മെസ്സിയുടെ കരിയറിലെ 48ാം കിരീടം; ഇന്റര്‍ മയാമിക്ക് ആദ്യ എം.എല്‍.എസ് കപ്പ്

ഫ്ലോറിഡയിലെ ചേസ് സ്റ്റേഡിയത്തില്‍ നടന്ന എം.എല്‍.എസ് കപ്പ് ഫൈനലില്‍ വാന്‍കൂവര്‍ വൈറ്റ്കാപ്പ്‌സിനെ 3-1നു പരാജയപ്പെടുത്തി മയാമി ആദ്യ കിരീടം സ്വന്തമാക്കി.

Published

on

ഫ്ലോറിഡ: ലയണല്‍ മെസ്സിയുടെ മായാജാലത്തില്‍ ഇന്റര്‍ മയാമി തന്റെ ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടം കുറിച്ചു. ഫ്ലോറിഡയിലെ ചേസ് സ്റ്റേഡിയത്തില്‍ നടന്ന എം.എല്‍.എസ് കപ്പ് ഫൈനലില്‍ വാന്‍കൂവര്‍ വൈറ്റ്കാപ്പ്‌സിനെ 3-1നു പരാജയപ്പെടുത്തി മയാമി ആദ്യ കിരീടം സ്വന്തമാക്കി.

മെസ്സി രണ്ട് അസിസ്റ്റുകളുമായി മത്സരം നിയന്ത്രിച്ചപ്പോള്‍, താരം കരിയറിലെ 48-ാം കിരീടവും നേടിയെടുത്തു. 2020-ല്‍ ഡേവിഡ് ബെക്കാമിന്റെ നേതൃത്വത്തില്‍ പിറന്ന മയാമിക്ക് ഇത് ആദ്യ എം.എല്‍.എസ് കപ്പ് വിജയമാണ്. മയാമിയുമായുള്ള മെസ്സിയുടെ മൂന്നാം കിരീടവുമാണിത് – 2023ലെ ലീഗ്സ് കപ്പ്, 2014ലെ സപ്പോര്‍ട്ടേഴ്സ് ഷീല്‍ഡ് എന്നിവയ്ക്ക് ശേഷം.

മയാമിയുടെ വിജയഗോളുകള്‍, എഡിര്‍ ഒകാമ്പ – 8-ാം മിനിറ്റില്‍ ഓണ്‍ ഗോള്‍; മയാമിക്ക് തുടക്ക ലീഡ്, അലി അഹ്‌മദ് – 60-ാം മിനിറ്റില്‍ വാന്‍കൂവറിന് സമനില, റോഡ്രിഗോ ഡി പോള്‍ – 71-ാം മിനിറ്റില്‍ മെസ്സിയുടെ അസിസ്റ്റില്‍ നിന്ന് ഗോള്‍, ടാഡിയോ അല്ലെന്‍ഡെ – 90+6-ല്‍ മെസ്സിയുടെ മറ്റൊരു അസിസ്റ്റില്‍ നിന്ന് മൂന്നാം ഗോള്‍

രണ്ടാം പകുതിയില്‍ വാന്‍കൂവര്‍ ശക്തമായി തിരിച്ചെത്തിയെങ്കിലും മെസ്സിയുടെ കൃത്യമായ അസിസ്റ്റുകളാണ് മത്സരത്തിന്റെ ഗതി മാറ്റിയത്. ഡി പോളിന്റെ ലീഡ് ഗോളും ഇന്‍ജുറി ടൈമില്‍ അല്ലെന്‍ഡെയുടെ ഉറപ്പിക്കുന്ന ഗോളും മയാമിക്ക് കിരീടം ഉറപ്പാക്കി.

ടൂര്‍ണമെന്റിലെ ഏറ്റവും മൂല്യമേറിയ താരമായി (MVP) മെസ്സിയെ തിരഞ്ഞെടുത്തു. സീസണില്‍ ആറ് ഗോളുകള്‍ നേടിയതോടൊപ്പം 15 അസിസ്റ്റുകളും താരം നല്‍കിയിട്ടുണ്ട്., ”മയാമിയുടെ ആരാധകര്‍ക്ക് അത്യന്തം മാനസികമായ നിമിഷമാണ് ഇത്,” എന്ന് മത്സരംശേഷം മെസ്സി പറഞ്ഞു.

ഇതോടെ മെസ്സിയുടെ ക്ലബ്-അന്താരാഷ്ട്ര കരിയര്‍ നേട്ടങ്ങളില്‍ ചരിത്രപ്രാധാന്യമുള്ള മറ്റൊരു കിരീടം കൂടി ചേര്‍ന്നു.

 

Continue Reading

Trending