Connect with us

kerala

തൊഴിലുറപ്പ് ജോലിക്കിടെ അണലിയുടെ കടിയേറ്റ് മധ്യവയസ്‌ക മരിച്ചു

വെള്ളിയാഴ്ച വൈകിട്ട് 4 മണിയോടെയായിരുന്നു സംഭവം.

Published

on

കുട്ടനാട് തൊഴിലുറപ്പ് ജോലിക്കിടെ പാമ്പുകടിയേറ്റ് സ്ത്രീ മരിച്ചു. നീലംപേരൂർ കിഴക്കേ ചേന്നങ്കരി കടുമ്പിശേരി വീട്ടിൽ സുലോചന (58) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് 4 മണിയോടെയായിരുന്നു സംഭവം. നിലംപേരൂർ പഞ്ചായത്ത് 10 -ാം വാർഡിലെ പത്തിൽമുട്ടു ചിറയിലെ പുല്ലു നീക്കം ചെയ്യുന്നതിനിടെയാണ് അണലി പാമ്പിന്റെ കടിയേറ്റത്.

കൂടെ ഉണ്ടായിരുന്നവർ ഉടൻ തന്നെ സുലോചനയെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ മരണം സംഭവിച്ചു. സംസ്കാരം ഞായറാഴ്ച 2 നു കൃഷ്‌ണപുരം എസ്എൻഡിപി ശാന്തിതീരം ശ്മശാനത്തിൽ നടക്കും. ഭർത്താവ് :ദാസപ്പൻ. മക്കൾ: അനന്തു ദാസ്, ആതിര. മരുമകൻ: വിപിൻ.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

‘2010 മുതലുള്ള ചാറ്റുകള്‍ എന്റെ കൈവശം; എന്നെ പ്രകോപിപ്പിക്കരുത്’ സാന്ദ്ര തോമസിനെതിരെ വിജയ് ബാബു

നിയമം പരിശോധിക്കുന്നത് തന്റെ സര്‍ട്ടിഫിക്കറ്റല്ല, കോടതിയാണെന്ന സാന്ദ്രയുടെ പരാമര്‍ശത്തിന്, ”എല്ലാം കോടതി വിലയിരുത്തിയല്ലോ” എന്ന് താരം മറുപടി നല്‍കി.

Published

on

കോടതി വിധിക്ക് പിന്നാലെ, നിര്‍മാതാവ് സാന്ദ്ര തോമസിനെതിരെ രംഗത്തെത്തി നടന്‍ വിജയ് ബാബു. നിയമം പരിശോധിക്കുന്നത് തന്റെ സര്‍ട്ടിഫിക്കറ്റല്ല, കോടതിയാണെന്ന സാന്ദ്രയുടെ പരാമര്‍ശത്തിന്, ”എല്ലാം കോടതി വിലയിരുത്തിയല്ലോ” എന്ന് താരം മറുപടി നല്‍കി. സാന്ദ്ര തോമസിന് ഫ്രൈഡേ ഫിലിം ഹൗസിനെ പ്രതിനിധീകരിക്കാനോ യോഗ്യതയില്ലാത്ത തസ്തികകളിലേക്ക് മത്സരിക്കാനോ കഴിയില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. മൃഗങ്ങളെയാണ് കൂടുതല്‍ സ്‌നേഹിക്കുന്നതെന്നും അവര്‍ക്കാണ് നന്ദിയെന്നും വിജയ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

സാന്ദ്രയുടെ അസൂയ ജനങ്ങള്‍ക്കു മുന്നില്‍ പ്രകടിപ്പിക്കരുതെന്നും, തന്നെ പ്രകോപിപ്പിക്കരുതെന്നും വിജയ് മുന്നറിയിപ്പ് നല്‍കി. അങ്ങനെ സംഭവിച്ചാല്‍ തെളിവുകളുമായി പല വിവരങ്ങളും പുറത്തുവിടുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, കോടതി വിധിക്ക് പിന്നാലെ, മുന്‍പ് പങ്കുവെച്ച പോസ്റ്റ് തിരുത്തി വിജയ് ബാബു വീണ്ടും പങ്കുവെച്ചിരുന്നു.

‘സാന്ദ്ര തോമസിന് ഫ്രൈഡേ ഫിലിം ഹൗസിനെ പ്രതിനിധീകരിക്കാനും യോഗ്യതയില്ലാത്ത തസ്തികകളിലേക്ക് മത്സരിക്കാനും കഴിയില്ല. സാന്ദ്ര തന്റെ സ്ഥാപനത്തെ പ്രതിനിധീകരിച്ച് അവള്‍ മത്സരിക്കുന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റി സ്ഥാനത്തേക്ക് മാത്രമേ മത്സരിക്കാന്‍ കഴിയൂ. ആരാണ് അതിനെ എതിര്‍ക്കുന്നത്. അവള്‍ക്കും എല്ലാവിധ ആശംസകളും നേരുന്നു. എനിക്കറിയാവുന്നിടത്തോളം സെന്‍സര്‍ വ്യക്തികള്‍ക്കല്ല, സ്ഥാപനത്തിനാണ്. കോടതി അത് വ്യക്തമായി പറഞ്ഞിട്ടുണ്ട്.
കുറച്ചുകാലം ഫ്രൈഡേ ഫിലിം ഹൗസിനെ പ്രതിനിധീകരിച്ച അവര്‍ 2016 ല്‍ നിയമപരമായി രാജിവച്ചു (എല്ലാം കോടതി നോട്ടറി ചെയ്തു) അവരുടെ വിഹിതമോ അതില്‍ കൂടുതലോ വാങ്ങിയ ശേഷം. 10 വര്‍ഷമായി ഫ്രൈഡേ ഫിലിം ഹൗസുമായി അവര്‍ക്ക് ഒരു ബന്ധവുമില്ല, കോടതി തീരുമാനിച്ചു. തീരുമാനത്തെ മാനിക്കുന്നു..’,

Continue Reading

kerala

സര്‍വ്വ അതിര്‍ത്തികളും അടച്ചുപൂട്ടി ഫലസ്തീന്‍ ജനതയെ ഇസ്രാഈല്‍ പട്ടിണിക്കിട്ട് കൊല്ലുന്നു; ഇ.ടി മുഹമ്മദ് ബഷീര്‍ എംപി

ഫലസ്തീന് വേണ്ടി ശബ്ദിക്കുന്ന ലോകത്തെവിടെയുമുള്ള മനുഷ്യരോടും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇടി മുഹമ്മദ് ബഷീര്‍ എംപി.

Published

on

ഫലസ്തീന് വേണ്ടി ശബ്ദിക്കുന്ന ലോകത്തെവിടെയുമുള്ള മനുഷ്യരോടും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇടി മുഹമ്മദ് ബഷീര്‍ എംപി. ആദ്യം ഇസ്രാഈല്‍ ബോംബിട്ട് കുഞ്ഞുങ്ങള്‍ അടക്കമുള്ള പതിനായിരക്കണക്കിന് മനുഷ്യരെ കൊന്നൊടുക്കി. ഇപ്പോള്‍ സര്‍വ്വ അതിര്‍ത്തികളും അടച്ചുപൂട്ടി പട്ടിണിക്കിട്ട് ഫലസ്തീന്‍ ജനതയെ കൊല്ലുകയാണെന്നും അന്താരാഷ്ട്ര സമൂഹം ഇതൊന്നും കണ്ടില്ലെന്ന് നടിക്കുന്നുവെന്നും ഇ.ടി പറഞ്ഞു.

ഡല്‍ഹിയിലെ കോണ്‍സ്റ്റിറ്റിയുഷന്‍ ക്ലബ്ബില്‍ എംപിമാരുടെ ഐക്യദാര്‍ഢ്യ സംഗമത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഗമത്തില്‍ എംപിമാരായ ദിഗ് വിജയ് സിംഗ്, ജോണ്‍ ബ്രിട്ടാസ് പ്രൊഫ. മനോജ് ജാ, അബ്ദുസമദ് സമദാനി, ദുരൈ വൈക്കോ, നവാസ് ഗനി, ജാവേദ് അലി ഖാന്‍, ഫൗസിയ ഖാന്‍, എന്‍ കെ പ്രേമചന്ദ്രന്‍, എ എ റഹീം, പി സന്തോഷ് കുമാര്‍, , സുദമാ പ്രസാദ്, ജോസ് കെ മാണി, ഫ്രാന്‍സിസ് ജോര്‍ജ്, പി വി അബ്ദുല്‍ വഹാബ്, മുഹിബുള്ള നദ് വി, ജെബി മേത്തര്‍, സല്‍മ രാജാത്തി,രേണുക ചൗദരി, ഇമ്രാന്‍ പ്രതാപ് ഗഡി തുടങ്ങിയവര്‍ പ്രസംഗിച്ചു.

Continue Reading

kerala

വോട്ട് കൊള്ള; 327 വോട്ടുകള്‍ സി.പി.എം സഹകരണ സര്‍വ്വീസ് ബാങ്ക് കെട്ടിട നമ്പറില്‍

ബേപ്പൂര്‍ സഹകരണ സര്‍വ്വീസ് ബാങ്ക് കെട്ടിട നമ്പറിലാണ് ഒന്നിച്ച് 327 വോട്ടര്‍മാരെ ചേര്‍ത്തത്.

Published

on

കോഴിക്കോട്: ഒരൊറ്റ കെട്ടിട നമ്പറില്‍ 327 വോട്ടര്‍മാരെ സൃഷ്ടിച്ചതിന്റെ പുകമറയും നീങ്ങുമ്പോള്‍ സംഭവത്തിന് പിന്നില്‍ വന്‍ ഗൂഢാലോചന നടന്നതായിവ്യക്തമായതായി മുസ്്‌ലിംലീഗ് നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. ബേപ്പൂര്‍ സഹകരണ സര്‍വ്വീസ് ബാങ്ക് കെട്ടിട നമ്പറിലാണ് ഒന്നിച്ച് 327 വോട്ടര്‍മാരെ ചേര്‍ത്തത്. ഇവര്‍ ആരെല്ലാമെന്നതില്‍ അവ്യക്തതയുണ്ടെങ്കിലും ചിലര്‍ക്ക് പല ഡിവിഷനിലും ബൂത്തിലും വോട്ടുകളും കണ്ടെത്തി.

മാറാട് ഡിവിഷനിലെ 49/49 എന്ന നമ്പറിലുള്ള കെട്ടിടം അരക്കിണര്‍ ജയ്ഹിന്ദ് അന്തൊടത്ത് അനിതയുടെ പേരിലുള്ള കൊമേഴ്‌സ്യല്‍ ബില്‍ഡിങ്ങാണ്. അനിതയാണ് സി.പി.എം നിയന്ത്രണത്തിലുള്ള ബേപ്പൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന് വാടകക്ക് നല്‍കിയത്. കോര്‍പ്പറേഷന്‍ രേഖകളില്‍ പോലും കൊമേഴ്‌സ്യല്‍ ആവശ്യത്തിനുള്ള കെട്ടിടമെന്ന് വ്യക്തമാക്കുമ്പോഴാണ് ഇതില്‍ 327 പേര്‍ താമസിക്കുന്നു എന്ന പേരില്‍ വോട്ടര്‍മാരാക്കിയത്. ഒരേ വീട് നമ്പറില്‍ നൂറ് കണക്കിന് വോട്ടുകള്‍ ചേര്‍ക്കുകയും പെട്ടെന്ന് കണ്ടെത്താതിരിക്കാന്‍ വേണ്ടി പല വാര്‍ഡുകളിലും ഡിവിഷനുകളിലുമായി ഇത് പല ഭാഗത്താക്കുകയും ചെയ്താണ് പുകമറ സൃഷ്ടിച്ചത്. തിരഞ്ഞെടുപ്പ് അട്ടിമറി ലാക്കാക്കിയുള്ള ഗൂഢപദ്ധതിയാണിതെന്ന് വ്യക്തം.

മൂന്നാലുങ്ങല്‍ ഡിവിഷനില്‍ പി.ടി ഉഷ റോഡില്‍ 62/1629 ല്‍ 70 വോട്ടര്‍മാരാണുളളത്. കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാര്‍ ഈ വീട് അന്വേഷിച്ചെത്തിയെങ്കിലും അങ്ങിനെയൊരു കെട്ടിടം തന്നെ ഇല്ലെന്ന് വ്യക്തമായി. 1615 ന് ശേഷം 1632 എന്ന കെട്ടിടമാണുളളത്. ഇല്ലാത്ത കെട്ടിടങ്ങളുടെ മറവില്‍ കൂട്ടത്തോടെ വോട്ടുകള്‍ സൃഷ്ടിക്കുന്നത് ആകസ്മികമല്ല. ഏതെങ്കിലുമൊരു തിരിച്ചറിയല്‍ രേഖ ഉപയോഗിച്ചോ മറ്റിടത്തും വോട്ടു ചെയ്‌തെത്തിയോ കളളവോട്ട് ചെയ്യാനുള്ള വാതായനമാണ് ഇതിലൂടെ സൃഷ്ടിക്കുന്നത്. 0 എന്ന വീട്ടു നമ്പറില്‍ വിവിധ ഡിവിഷനുകളിലായുള്ളത് 1088 വോട്ടുകളാണ്. വിത്യസ്ഥ ബൂത്തുകളിലായി ചിതറിച്ചാണ് കണ്‍കെട്ട്.

പൂത്തൂര്‍ ഡിവിഷനില്‍ 4/500 എന്ന വീട്ട് നമ്പറില്‍ 320 വോട്ടര്‍മാരാണുള്ളത്. ഇവര്‍ അഞ്ച് ബൂത്തുകളിലായാണുള്ളത്. പൂത്തൂര്‍ ഡിവിഷനില്‍ തന്നെ 4/400 എന്ന വീട് നമ്പറില്‍ 248 വോട്ടര്‍മാരുണ്ട്. 03/418 എന്ന നമ്പറില്‍ 196 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 11 എണ്ണം കൊമ്മേരി ഡിവഷനിലും 185 എണ്ണം കുറ്റിയില്‍ താഴം ഡിവിഷനിലുമാണ്. 5/0 എന്ന വീട്ട് നമ്പറിലെ 192 വോട്ടര്‍മാരില്‍ 149 എണ്ണം മൊകവൂര്‍ ഡിവിഷനിലും 43 എണ്ണം കുണ്ടുപറമ്പ് ഡിവിഷനിലുമാണ്. 50/50 എന്ന വീട് നമ്പറിലെ 103 വോട്ടര്‍മാരില്‍ 26 എണ്ണം മാറാട് ഡിവിഷനിലും 72 എണ്ണം നടുവട്ടം ഡിവിഷനിലും അഞ്ചെണ്ണം മാത്തോട്ടം ഡിവിഷനിലുമാണ്.

59 ാം ഡിവിഷനിലെ പട്ടികയില്‍ പാര്‍ട്ട് 7 ല്‍ റെയില്‍വെ കോളനിയെന്ന പേരില്‍ വ്യത്യസ്ത ക്രമ നമ്പറുകളിലായി വോട്ടുകളുണ്ട്. മേല്‍ റെയില്‍വേ കോളനിയില്‍ സ്ഥിരതാമസക്കാരില്ലെന്നും നടപടി സ്വീകരിക്കണമെന്നും നേരത്തെ തന്നെ പരാതി ഉണ്ടായിരുന്നെങ്കിലും അവ നീക്കം ചെയ്യാത്തതിലും ലക്ഷ്യം വ്യക്തമാണ്. വര്‍ഷങ്ങളായി റെയില്‍ കോളനിയെന്ന വിലാസത്തില്‍ താമസക്കാരില്ല. തൊട്ടടുത്ത് വീട്ടുകളിലെ വോട്ടര്‍മാര്‍ ഒരുമിച്ച് വരുന്നതിന് പകരം കിലോമീറ്ററുകള്‍ അപ്പുറത്തുള്ള വോട്ടുകളാണ് ക്രമ നമ്പര്‍ പ്രകാരം വരുന്നത്. അതു കൊണ്ട് തന്നെ വോട്ടര്‍ പട്ടിക ഫീല്‍ഡ് വെരിഫിക്കേഷന്‍ നടത്തി പഠിക്കാന്‍ മറ്റുളളവര്‍ക്ക എളുപ്പമല്ലാത്തതാണ് പഴുതാക്കുന്നത്.
അഴിമതിയിലൂടെ സമ്പാതിച്ച കോടികള്‍ വാരി വിതറിയാലും വിജയിക്കാനാവില്ലെന്ന് ഉറപ്പായതോടെയാണ് സി.പി.എം ചില ഉദ്യോഗസ്ഥരിലൂടെ കൃത്രിമത്തം നടത്താന്‍ ശ്രമിക്കുന്നത്.

രാഹുല്‍ ഗാന്ധി കണ്ടെത്തി പുറത്തുവിട്ട വോട്ടു കൊള്ളക്ക സമാനമാണിത്. ഈ ക്രമക്കേടിന് കൂട്ടുനിന്ന് ജനാധിപത്യം അട്ടിമറിക്കുന്ന ഉദ്യോഗസ്ഥരെ ഇംപീച്ച് ചെയ്ത് ക്രിമിനല്‍ കേസെടുത്ത് നിയമത്തിന് മുമ്പിലെത്തിക്കണം. മുസ്്‌ലിംലീഗ് നിയമപരമായും രാഷ്ട്രീയമായും ഇതിനെ നേരിടുമെന്നും നിയമസഭാ പാര്‍ട്ടി ഉപ നേതാവ് ഡോ.എം.കെ മുനീര്‍ എം.എല്‍.എ, ജില്ലാ പ്രസിഡന്റ് എം.എ റസാഖ് മാസ്റ്റര്‍, ജന.സെക്രട്ടറി ടി.ടി ഇസ്്മായില്‍, ഭാരവാഹികളായ എന്‍.സി അബൂബക്കര്‍, എസ്.വി ഹസ്സന്‍ കോയ, അഡ്വ.എ.വി അന്‍വര്‍, എം കുഞ്ഞാമുട്ടി എന്നിവര്‍ വ്യക്തമാക്കി.

Continue Reading

Trending