Connect with us

kerala

മദ്രസാ അധ്യാപകര്‍ക്കുള്ള ഭവന വായ്പയും നിര്‍ത്തലാക്കി പിണറായി സര്‍ക്കാര്‍

ഇസ്‌ലാമോഫോബിയ സൃഷ്ടിച്ച് രാഷ്ട്രീയ നേട്ടം കൊയ്യുന്ന സി.പി.എമ്മിന്റെ കുടിലതയാണ് മദ്രസ്സാ അധ്യാപകര്‍ക്കുള്ള സഹായഹസ്തം നിര്‍ത്തലാക്കിയതിന്റെയും ചേതോവികാരം.

Published

on

ലുഖ്മാന്‍ മമ്പാട്

കേരള സംസ്ഥാന ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷന്‍ വഴിയുള്ള മദ്രസാ അധ്യാപകര്‍ക്കുള്ള പലിശ രഹിത ഭവന വായ്പ പദ്ധതി നിലച്ചു. രാജ്യത്തെ മുസ്‌ലിം ദയനീയത പഠനത്തിലൂടെ ബോധ്യപ്പെട്ട സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ ശിപാര്‍ശ പ്രകാരം രൂപീകരിച്ച കെ.എസ്.എം.ഡി.എഫ്.സിയുടെ മുഖ്യസ്ഥാനങ്ങളില്‍ നിന്നെല്ലാം പിണറായി സര്‍ക്കാര്‍ മുസ്‌ലിങ്ങളെ ഒഴിവാക്കിയതിന്റെ തുടര്‍ച്ചയാണിത്. ന്യൂനപക്ഷ വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നേരിട്ടുളള നിയന്ത്രണത്തിലാണ് മറയില്ലാത്ത മുസ്‌ലിം വിരുദ്ധത.
കേരള സംസ്ഥാന ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനായി സ്റ്റീഫന്‍ ജോര്‍ജ്ജിനെയും മാനേജിംഗ് ഡയറക്ടറായി സുനില്‍ ചാക്കോയെയും നിയമിച്ചാണ് 100 കോടി രൂപ രൂപയുടെ ഷെയര്‍ ആസ്ഥിയുള്ള പൊതുമേഖലാ കോര്‍പ്പറേഷനെ വെള്ളാനയാക്കുന്നത്. മദ്രസ്സ അധ്യാപകര്‍ക്ക് പലിശയില്ലാതെ രണ്ടര ലക്ഷം രൂപവരെ വായ്പ അനുവദിക്കുന്ന പദ്ധതിക്ക് വന്‍ സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. പ്രതിവര്‍ഷം 200 പേര്‍ക്ക് വരെ ഇതിന്റെ ആനുകൂല്യം ലഭിച്ചിരുന്നു. ഒന്നാം പിണറായി സര്‍ക്കാര്‍ ഇതു നൂറില്‍ പരിമിതപ്പെടുത്തിയപ്പോഴും അപേക്ഷകര്‍ ഏറെയായിരുന്നു.
എന്നാല്‍, ഇത്തവണ ഈ സാമ്പത്തിക വര്‍ഷം തീരാറായിട്ടും അപേക്ഷ പോലും ക്ഷണിച്ചിട്ടില്ല. ഇതേകുറിച്ച് അന്വേഷിച്ചവരോട് മദ്രസ്സ ക്ഷേമ നിധി ബോര്‍ഡു വഴി അത്തരമൊരു പദ്ധതിക്ക് ആലോചിക്കുന്നുണ്ടെന്നാണ് അനൗദ്യോഗിക മറുപടി. മുസ്‌ലിം പിന്നോക്ക അവശത പരിഹരിക്കാന്‍ ലക്ഷ്യമിട്ടു സ്ഥാപിച്ച കെ.എസ്.എം.ഡി.എഫ്.സിയില്‍ നിന്ന് ന്യൂനപക്ഷ വിഭാഗമായ മുസ്‌ലിം, ക്രിസ്ത്യന്‍, സിക്ക്, ബുദ്ധര്‍, പാഴ്‌സി, ജൈന മതങ്ങൡ പെട്ടവര്‍ക്കാണ് സാമ്പത്തിക പിന്തുണ ലഭിക്കുക.
സ്വയം തൊഴില്‍ വായ്പ, വ്യവസായ വായ്പ, വിദ്യാഭ്യാസ വായ്പ, പ്രവാസി വിസ വായ്പ, മദ്രസ അധ്യാപകര്‍ക്കുള്ള ഭവന വായ്പ എന്നിവയെല്ലാമാണ് കെ.എസ്.എം.ഡി.എഫ്.സി നടപ്പാക്കിയിരുന്നത്. ഇതില്‍ ഏറ്റവും പ്രാധാന്യമുള്ള പ്രഖ്യാപിച്ച പദ്ധതിയായ മദ്രസ അധ്യാപകര്‍ക്കുള്ള പലിശ രഹിത ഭവന വായ്പ നിര്‍ത്തലാക്കിയതിനു പുറമെ മറ്റാനുകൂല്ല്യ വിതരണത്തിലും വലിയ വിവേചനമാണ് നടക്കുന്നതെന്നാണ് കോര്‍പ്പറേഷനെ സമീക്കുന്നവരുടെ ആരോപണം. ഇസ്‌ലാമോഫോബിയ സൃഷ്ടിച്ച് രാഷ്ട്രീയ നേട്ടം കൊയ്യുന്ന സി.പി.എമ്മിന്റെ കുടിലതയാണ് മദ്രസ്സാ അധ്യാപകര്‍ക്കുള്ള സഹായഹസ്തം നിര്‍ത്തലാക്കിയതിന്റെയും ചേതോവികാരം.

 

crime

പതിമൂന്നുകാരിയെ പീഡിപ്പിച്ച രണ്ടാനച്ഛന് 78 വർഷം കഠിന തടവും പിഴയും

Published

on

തിരുവനന്തപുരം: പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസിൽ രണ്ടാനച്ഛനായ വൈശാഖിനെ (41) 78 വർഷം കഠിന തടവിനും നാലേമുക്കാൽ ലക്ഷം രൂപ പിഴക്കും തിരുവനന്തപുരം അതിവേഗ കോടതി ജഡ്ജി അഞ്ചു മീര ബിർള ശിക്ഷിച്ചു. പിഴ അടച്ചില്ലെങ്കിൽ നാലര വർഷം കൂടുതൽ തടവ് അനുഭവിക്കണം. പിഴത്തുക കുട്ടിക്ക് നൽകണമെന്നും ലീഗൽ സർവീസ് അതോറിറ്റി നഷ്ടപരിഹാരം നൽകണമെന്നും വിധിയിൽ പറയുന്നു.
2023ൽ കുട്ടി ഏഴാം ക്‌ളാസിൽ പഠിക്കുമ്പോഴാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആദ്യ ഭർത്താവിനെ ഉപേക്ഷിച്ച ശേഷം കുട്ടിയുടെ അമ്മ പ്രതിയുമായി പ്രണയത്തിലയത്തിലായ ശേഷമാണ് രണ്ടാമത് വിവാഹം കഴിച്ചത്.
വിവാഹശേഷം കുറച്ച് നാൾ കഴിഞ്ഞാണ് പ്രതി പലതവണകളായി കുട്ടിയെ പീഡിപ്പിച്ചത്. സംഭവത്തിൽ ഭയന്ന കുട്ടി പുറത്താരോടും പറഞ്ഞില്ല. ഇതുകൂടാതെ പ്രതി കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു.
ഒരു ദിവസം കുട്ടിയുടെ അനുജൻ വീട്ടിൽ വന്നപ്പോൾ പ്രതി കുട്ടിയെ പീഡിപ്പിക്കുന്നത് കണ്ടിരുന്നു. അനിയൻ അമ്മയോട് പറഞ്ഞു. കുട്ടിയുടെ അമ്മ പ്രതിയോട് ചോദിച്ചപ്പോൾ പ്രതി അമ്മയെയും ക്രൂരമായി മർദിച്ചു. തുടർന്നാണ് അമ്മ പോലീസിൽ പരാതി നൽകിയത്. രണ്ടാനച്ഛനായ പ്രതിയുടെ ഈ പ്രവർത്തി ഒരിക്കലും അംഗീകരിക്കാൻ പറ്റാത്തതിനാൽ പ്രതി യാതൊരു ദയയും അർഹിക്കുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
Continue Reading

kerala

റേറ്റിങ് തിരിമറിയില്‍ ഇടപെട്ട് ബാര്‍ക്; സ്വതന്ത്ര ഏജന്‍സി അന്വേഷണം നടത്തും

Published

on

ടെലിവിഷന്‍ റേറ്റിങില്‍ ജീവനക്കാരന്‍ കൃത്രിമം കാണിച്ചെന്ന വാര്‍ത്തയില്‍ ഇടപെട്ട് ബാര്‍ക് ഇന്ത്യ. ബാര്‍ക്ക് ഇന്ത്യ ഫോറന്‍സിക് ഓഡിറ്റിന് ഉത്തരവിട്ടു. ഫോറന്‍സിക് ഓഡിറ്റിനായി ഒരു സ്വതന്ത്ര ഏജന്‍സിയെ നിയമിച്ചതായി ബാര്‍ക് അറിയിച്ചു. അടിയന്തരമായും സുതാര്യതയോടെയും കൃത്യമായ ജാഗ്രതയോടെയും റേറ്റിങ് തിരിമറി ആരോപണം കൈകാര്യം ചെയ്യുമെന്നും ബാര്‍ക്ക് ഇന്ത്യ അറിയിച്ചു.

ബാര്‍ക് ഡാറ്റ അട്ടിമറിക്കാന്‍ കേരളത്തിലെ ഒരു ചാനല്‍ ഉടമയുടെ അക്കൗണ്ടില്‍ നിന്നും ബാര്‍ക് ജീവനക്കാര്‍ പ്രേംനാഥിന്റെ വാലറ്റിലേക്ക് കോടികള്‍ എത്തിയെന്ന മാധ്യമ വാര്‍ത്തയിലാണ് ബാര്‍ക് ഇന്ത്യയുടെ നടപടി. വാര്‍ത്ത ശ്രദ്ധയില്‍പെട്ടതായും, വിഷയം അടിയന്തിരമായും സുതാര്യതയോടെയും കൃത്യമായ ജാഗ്രതയോടെയും കൈകാര്യം ചെയ്യുമെന്നും ബാര്‍ക്ക് ഇന്ത്യ അറിയിച്ചു. വിഷയത്തില്‍ സമഗ്രമായ ഫോറന്‍സിക് ഓഡിറ്റിന് ബാര്‍ക്ക് ഉത്തരവിട്ടു.

ഫോറന്‍സിക് ഓഡിറ്റ് നടത്തുന്നതിന് ഒരു പ്രശസ്ത സ്വതന്ത്ര ഏജന്‍സിയെ നിയോഗിച്ചതായും ബാര്‍ക്ക് ഇന്ത്യ വാര്‍ത്ത കുറിപ്പില്‍ അറിയിച്ചു. ഓഡിറ്റ് പൂര്‍ത്തിയാക്കുന്നതുവരെ ഊഹാപോഹങ്ങള്‍ ഒഴിവാക്കണമെന്ന് ബാര്‍ക്ക് ഇന്ത്യ അഭ്യര്‍ത്ഥിച്ചു. തത്പരകക്ഷികളോട് സത്യസന്ധതയുടെയും ഉത്തരവാദിത്തത്തിന്റെയും മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ പ്രതിജ്ഞാബദ്ധമാണെന്നും ബാര്‍ക്ക് ഇന്ത്യ കൂട്ടിച്ചേര്‍ത്തു.

 

Continue Reading

kerala

വോട്ടര്‍ക്ക് നേരിട്ട് എസ്ഐആർ ഫോം നല്‍കിയില്ല; ബിഎല്‍ഒയെ മര്‍ദിച്ച സിപിഎം ലോക്കൽ സെക്രട്ടറി റിമാൻഡിൽ

Published

on

കാസര്‍കോട്: ദേലമ്പാടി പഞ്ചായത്ത് എട്ടാം വാര്‍ഡിലെ ബൂത്ത് ലെവല്‍ ഓഫിസറെ (ബിഎല്‍ഒ) മര്‍ദിച്ച സിപിഎം ലോക്കൽ സെക്രട്ടറിയും പഞ്ചായത്തംഗവുമായ എ. സുരേന്ദ്രനെ റിമാൻഡ് ചെയ്തു. ബവ്റിജസ് കോർപറേഷൻ ബന്തടുക്ക ഔട്ട്‌ലെറ്റിലെ എല്‍ഡി ക്ലര്‍ക്ക് പി. അജിത്തിന്റെ പരാതിയിലാണ് സിപിഎം പാണ്ടി ലോക്കല്‍ സെക്രട്ടറിയായ സുരേന്ദ്രനെ ആഡൂർ പൊലീസ് അറസ്റ്റ് ചെയ്തത്.

പയറഡുക്കയില്‍ നടന്ന തീവ്ര വോട്ടര്‍പട്ടിക പുനഃപരിശോധനാ ക്യാംപിനിടെയാണ് സംഭവം. വാര്‍ഡിലെ ഒരു വീട്ടിലെത്തിയപ്പോള്‍ വോട്ടറെ നേരിട്ട് കാണാനാകാത്തതിനാല്‍ അയല്‍വീട്ടിലാണ് ബിഎല്‍ഒ ഫോം നല്‍കിയത്. വോട്ടര്‍ വീട്ടില്‍ തിരിച്ചെത്തിയാല്‍ ഏല്‍പ്പിക്കണമെന്ന് അയല്‍ക്കാരനെ ചുമതലപ്പെടുത്തിയതാണെന്ന് ബിഎല്‍ഒ പറഞ്ഞു. എന്നാല്‍, വോട്ടര്‍ക്ക് നേരിട്ട് അപേക്ഷ നല്‍കിയില്ലെന്ന് പറഞ്ഞ് ക്യാംപിനിടെ പഞ്ചായത്തംഗം കയര്‍ത്ത് സംസാരിക്കുകയും മർദിക്കുകയുമായിരുന്നുവെന്നുമാണ് പരാതി.

ബിഎൽഒയുടെ ജോലി തടസ്സപ്പെടുത്തുകയും കോളറിൽ പിടിച്ച് ചുമരിനോട് ചേർത്തു നിർത്തി മർദിക്കുകയും ചെയ്തുവെന്ന് എഫ്ഐആറിൽ പറയുന്നു. മർദനം സംബന്ധിച്ച് അജിത്ത് ജില്ലാ കലക്ടർക്കും പരാതി നൽകി.

Continue Reading

Trending