Connect with us

Culture

ന്യൂനപക്ഷ വകുപ്പിലെ അനധികൃത നിയമനം:വിവരാവകാശ നിയമം അട്ടിമറിച്ച് വിചിത്ര സര്‍ക്കുലര്‍

Published

on

തിരുവനന്തപുരം: അനധികൃത നിയമനങ്ങളുമായി ബന്ധപ്പെട്ട് നല്‍കിയ അപേക്ഷക്ക് മറുപടി നല്‍കാതെ വിവരാവകാശ നിയമം അട്ടിമറിക്കാന്‍ ശ്രമിച്ച് സംസ്ഥാന ന്യൂനപക്ഷ വകുപ്പ്. ന്യൂനപക്ഷ ഡയറക്ടറേറ്റിലും 16 കോച്ചിംഗ് സെന്ററുകളിലും നിയമിക്കപ്പട്ടവരുടെ യോഗ്യതയെ കുറിച്ച് വിവരാവകാശ നിയമപ്രകാരം ലഭിച്ച ചോദ്യത്തിന് മറുപടി നല്‍കുന്നതിനെ കുറിച്ച് ഉദ്യോഗാര്‍ത്ഥികളോടു തന്നെ അഭിപ്രായം തേടിക്കൊണ്ടുള്ള വിചിത്രമായ സര്‍ക്കുലറാണ് വകുപ്പ് പുറത്തിറക്കിയിരിക്കുന്നത്.

അപേക്ഷകനായ അസീസ് മാടഞ്ചേരി ആവശ്യപ്പെട്ടതനുസരിച്ച് വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനെ കുറിച്ച് ജീവനക്കാരുടെ അഭിപ്രായം അറിയിക്കണമെന്ന് വകുപ്പ് പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു. നിയമനം ലഭിച്ചവരുടെ വിശദാംശങ്ങള്‍ വിവരാവകാശ പ്രകാരമുള്ള ചോദ്യത്തിന് മറുപടിയായി നല്‍കേണ്ടതുണ്ടോയെന്ന് ജീവനക്കാരോട് തന്നെ ചോദിച്ചിരിക്കുകയാണ്. ജീവനക്കാര്‍ അവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ വകുപ്പിന്റെ അതത് ജില്ലാ കേന്ദ്രങ്ങളില്‍ എത്തിക്കണമെന്ന് നിര്‍ദേശിച്ച് നേരത്തെ നല്‍കിയ സര്‍ക്കുലര്‍ വിവാദമായിരുന്നു. നിയമനം നല്‍കുമ്പോള്‍ പരിശോധിക്കേണ്ടതും ഫയലില്‍ സൂക്ഷിക്കേണ്ടതുമായ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ ജീവനക്കാരില്‍ നിന്നും സ്വീകരിച്ചിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് രണ്ട് സര്‍ക്കുലറുകളും.
ന്യൂനപക്ഷ ക്ഷേമവകുപ്പിലെ വിവിധ തസ്തികകളില്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് നിയമനങ്ങള്‍ നടത്തിയത്. ഇക്കാര്യം ‘ചന്ദ്രിക’ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഉദ്യോഗാര്‍ത്ഥികളുടെ മാര്‍ക്ക് ലിസ്റ്റ്, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍, റാങ്ക് ലിസ്റ്റ്, ഇന്റര്‍വ്യൂവിന് ക്ഷണിച്ചുകൊണ്ട് മാധ്യമങ്ങളിലൂടെ നല്‍കിയ പരസ്യം എന്നിവയാണ് വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടത്.
സംസ്ഥാനത്തെ 16 ന്യൂനപക്ഷ കോച്ചിംഗ് സെന്ററുകള്‍ ഉള്‍പെടെ ന്യൂനപക്ഷ വകുപ്പിന് കീഴിലുള്ള വിവിധ സ്ഥാപനങ്ങളില്‍ അറുപതോളം പേരെ അനധികൃതമായി നിയമിക്കുകയായിരുന്നു. കോച്ചിംഗ് സെന്ററുകളിലെ പ്രിന്‍സിപ്പല്‍മാര്‍, ഓഫീസ് അന്റന്റഡ്, കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ഉള്‍പെടെയുള്ള തസ്തികകളിലേക്കാണ് നിയമനം നടത്തിയത്. സി.പി.എം ജില്ലാ കമ്മിറ്റികള്‍ നല്‍കിയ ലിസ്റ്റും മന്ത്രിയുടെ ഓഫീസിന് താല്‍പര്യമുള്ളവരുമാണ് നിയമനം നേടിയത്. വിവാദ നിയമനങ്ങള്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വിജിലന്‍സിന് പരാതി നല്‍കുന്നതിനും ഹൈക്കോടതിയെ സമീപിക്കുന്നതിനും മുന്നോടിയായാണ് വിവരാവകാശനിയമ പ്രകാരം അപേക്ഷ നല്‍കിയത്. എന്നാല്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുത്തവരുടെ വിവരങ്ങള്‍ പോലും ന്യൂനപക്ഷ ഡയറക്ടറേറ്റില്‍ സൂക്ഷിച്ചിട്ടില്ല. നിയമനം നല്‍കിയവരുടെ പേരും അഡ്രസും മാത്രമാണുള്ളത്. ഇന്റര്‍വ്യൂവില്‍ പങ്കെടുത്ത മുഴുവന്‍ പേരുടെയും സര്‍ട്ടിഫിക്കറ്റുകള്‍ സൂക്ഷിക്കണമെന്നാണ് നിയമം. മതിയായ യോഗ്യതയുള്ളവരെയാണോ നിയമിച്ചത് എന്നുപോലും വകുപ്പിന് സ്ഥിരീകരിക്കാനാവുന്നില്ല.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

റൊമാന്റിക് കോമഡി ചിത്രം ‘പ്രേമലു’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

ഹൈദരാബാദിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ നസ്ലിന്‍, മമിത ബൈജു എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Published

on

തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ഗിരിഷ് എ.ഡി സംവിധാനം ചെയ്ത് ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍, ശ്യാം പുഷ്‌ക്കരന്‍ എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന റൊമാന്റിക് കോമഡി ചിത്രം ‘പ്രേമലു’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.

ഹൈദരാബാദിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ നസ്ലിന്‍, മമിത ബൈജു എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഗപ്പി, അമ്പിളി, തല്ലുമാല തുടങ്ങിയ ചിത്രങ്ങള്ക്ക് ശേഷം വിഷ്ണു വിജയ് സംഗീത സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് പ്രേമലു.

ശ്യാം മോഹന്‍, അഖില ഭാര്‍ഗവന്‍, സംഗീത് പ്രതാപ്, അല്‍താഫ് സലിം, മീനാക്ഷി രവീന്ദ്രന്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ചിത്രത്തിന്റെ ക്യാമറ അജ്മല്‍ സാബു , എഡിറ്റിങ് ആകാശ് ജോസഫ് വര്‍ഗീസ്, കലാ സംവിധാനം വിനോദ് രവീന്ദ്രന്‍ ,കോസ്റ്റ്യൂം ഡിസൈന്‍സ് ധന്യ ബാലകൃഷ്ണന്‍, മേക്കപ്പ് റോണക്സ് സേവ്യര്‍, ലിറിക്സ് സുഹൈല്‍ കോയ, ആക്ഷന്‍ ജോളി ബാസ്റ്റിന്‍, കൊറിയോഗ്രഫി ശ്രീജിത്ത് ഡാന്‍സിറ്റി.

Continue Reading

Film

‘ലിയോ’ ചിത്രത്തിന്റെ കേരളത്തിലെ ഷെയര്‍ എത്രയെന്ന കണക്കുകള്‍ പുറത്ത്‌

കേരളത്തിലെ ഫൈനല്‍ ഗ്രോസ് 60.05 കോടിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

Published

on

തമിഴ് സിനിമയില്‍ ഈ വര്‍ഷം ഏറ്റവും വലിയ ഹൈപ്പോടെ വന്ന ചിത്രമാണ് വിജയിയുടെ ലിയോ. പോസിറ്റീവ് അഭിപ്രായം വന്നാല്‍ കളക്ഷനില്‍ അത്ഭുതം കാട്ടുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്ന ചിത്രത്തിന് പക്ഷേ ആദ്യ ദിനം സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്ന് ലഭിച്ചത്. എന്നാല്‍ ചിത്രം ബോക്‌സ് ഓഫീസില്‍ വീണില്ലെന്ന് മാത്രമല്ല, കളക്ഷന്‍ റെക്കോര്‍ഡുകള്‍ നിരവധി കടപുഴക്കുകയും ചെയ്തു.

തമിഴ്‌നാട് കഴിഞ്ഞാല്‍ ലിയോ ഏറ്റവുമധികം കളക്ഷന്‍ നേടിയ മാര്‍ക്കറ്റ് കേരളമായിരുന്നു. ഒരു തമിഴ് ചിത്രം കേരളത്തില്‍ നേടുന്ന ഏറ്റവും വലിയ കളക്ഷനാണ് ചിത്രം നേടിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ കേരളത്തിലെ ഷെയര്‍ എത്രയെന്ന കണക്കുകളും പുറത്തെത്തിയിരിക്കുകയാണ്. ഒക്ടോബര്‍ 19 ന് തിയറ്ററുകളിലെത്തിയ ചിത്രം കേരളത്തില്‍ നിന്ന് 60 കോടി ക്ലബ്ബിലെത്തുന്ന ആദ്യ തമിഴ് ചിത്രമാണ്.

കേരളത്തിലെ ഫൈനല്‍ ഗ്രോസ് 60.05 കോടിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതില്‍ നിന്നുള്ള ഷെയര്‍ 23.85 കോടിയാണെന്ന് പ്രമുഖ ട്രാക്കര്‍മാര്‍ അറിയിക്കുന്നു. 600 കോടിയിലേറെ ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് നേടിയ ചിത്രമാണിത്. തമിഴ് സിനിമയില്‍ ഈ വര്‍ഷത്തെ ഏറ്റവും വലിയ സാമ്പത്തിക വിജയമായി മാറിയ ചിത്രം കോളിവുഡിലെ എക്കാലത്തെയും ഏറ്റവും വലിയ രണ്ടാമത്തെ ഹിറ്റുമാണ്. രജനികാന്തിന്റെ 2.0 ആണ് ആദ്യ സ്ഥാനത്ത്.

 

Continue Reading

Film

പൃഥ്വിരാജിന്റെ ‘ആടുജീവിതം’ ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു

അടുത്തവര്‍ഷം ഏപ്രില്‍ 10ന് റിലീസ് ചെയ്യും.

Published

on

ചിത്രം പ്രഖ്യാപിച്ചതു മുതല്‍ സിനിമാപ്രേമികള്‍ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് ‘ആടുജീവിതം’. ഏറെ നാളത്തെ സസ്‌പെന്‍സ് അവസാനിപ്പിച്ച് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ് പൃഥ്വിരാജ് ഇപ്പോള്‍. ചിത്രം അടുത്തവര്‍ഷം ഏപ്രില്‍ 10ന് റിലീസ് ചെയ്യും. മലയാളം ഉള്‍പ്പടെ അഞ്ച് ഭാഷകളിലാണ് ചിത്രം റിലീസിന് എത്തുന്നത്.

‘ഓരോ ശ്വാസവും ഒരു യുദ്ധമാണ്’ എന്നാണ് ചിത്രത്തിന്റെ ടാഗ്ലൈന്‍. സിനിമാപ്രേമികളെല്ലാം കാത്തിരിക്കുന്ന ചിത്രമാണ് ബെന്യാമിന്റെ പ്രശസ്ത നോവലിനെ ആധാരമാക്കിയുള്ള ആടുജീവിതം. സൗദി അറേബ്യയിലെ ഇന്ത്യന്‍ കുടിയേറ്റ തൊഴിലാളിയായ നജീബ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ പൃഥ്വി അവതരിപ്പിക്കുന്നത്.

മലയാള സിനിമയെ രാജ്യാന്തരതലത്തില്‍ എത്തിക്കുന്നൊരു സിനിമയായാണ് ആടുജീവിതത്തെ അണിയറ പ്രവര്‍ത്തകര്‍ ഒരുക്കിയിരിക്കുന്നത്. പൃഥ്വിയുടെ ഞെട്ടിക്കുന്ന രൂപമാറ്റമാണ് സിനിമയുടെ പ്രത്യേകത. 2018 മാര്‍ച്ചില്‍ കേരളത്തിലായിരുന്നു ആടുജീവിതത്തിന്റെ ചിത്രീകരണം ആരംഭിച്ചത്. തുടര്‍ന്ന് ജോര്‍ദാന്‍, അള്‍ജീരിയ എന്നിവിടങ്ങളിലും ചിത്രീകരണം നടന്നു.

മാജിക് ഫ്രെയിംസ് ആണ് സിനിമ വിതരണത്തിനെത്തിക്കുന്നത്. അമല പോളും ശോഭ മോഹനുമാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. എ.ആര്‍. റഹ്‌മാനാണ് ചിത്രത്തിന് സംഗീതം നിര്‍വഹിക്കുന്നത്. കെ.എസ്. സുനിലാണ് ഛായാഗ്രാഹകന്‍. പ്രശാന്ത് മാധവ് കലാസംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ മേക്കപ്പ്മാന്‍ രഞ്ജിത്ത് അമ്പാടിയാണ്.

Continue Reading

Trending