Video Stories
മന്ത്രിയുടെ ഭര്‍ത്താവ് ദലിത് യുവതിയെ മര്‍ദ്ദിച്ച സംഭവം; പാര്‍ട്ടിയില്‍ വിവാദം

കണ്ണൂര്‍: മട്ടന്നൂര്‍ നഗരസഭാ ചെയര്‍മാനായിരുന്ന, മന്ത്രി കെകെ ശൈലജയുടെ ഭര്‍ത്താവ് കെ ഭാസ്കരന് മുന്‍ കൗണ്‍സിലറും പാര്‍ട്ടി പ്രവര്‍ത്തകയുമായ ഷീല രാജന് എന്ന ദലിത് യുവതിയെ മര്‍ദ്ദിച്ചതായ വാര്‍ത്ത പാര്‍ട്ടിയില്‍ പുതിയ വിവാദത്തിന് തിരികൊളുത്തി. പൊലീസില്‍ പരാതി നല്‍കാതെ പാര്‍ട്ടി പ്രശ്നം ഒതുക്കിത്തീര്‍ത്തെങ്കിലും പാര്‍ട്ടിയുടെ സൈബര്‍ ഗ്രൂപ്പുകള്‍ പ്രശ്നം സജീവമായി ചര്‍ച്ച ചെയ്യുകയാണ്. സംഘ്പരിവാറിന്റെ ദലിത് വേട്ടക്കെതിരെ പോരാടുന്ന പാര്‍ട്ടിയില്‍ നിന്ന് ഇത്തരം നീക്കം ഉണ്ടാവാന്‍ പാടുണ്ടായിരുന്നില്ലെന്ന നിലപാടിലാണ് പ്രവര്‍ത്തകര്‍.
ഈ പ്രശ്നത്തില്‍ പാര്‍ട്ടി നേതാക്കള്‍ക്കിടയിലും അഭിപ്രായ വ്യത്യാസം ഉള്ളതായാണ് അറിയുന്നത്. കടുത്ത വിഎസ് വിരുദ്ധനായ ഭാസ്കരനെ പിണറായി പക്ഷം സംരക്ഷിക്കാന്‍ ശ്രമിക്കുമ്പോള്‍ വിഎസ് അനുകൂലികള്‍ നടപടി അനിവാര്യമാണെന്ന നിലപാടിലാണ്. ഷീലാ രാജന് കേന്ദ്ര കമ്മിറ്റിക്ക് അയച്ച പരാതിയില്‍ തുടര്‍ നടപടി സ്വീകരിക്കാന്‍ ഇവര്‍ നേതൃതലത്തില്‍ തന്നെ സമ്മര്‍ദ്ദം ചെലുത്തുമെന്നാണറിയുന്നത്. മട്ടന്നൂര്‍ സംഭവം സംഘ്പരിവാറിനു മുന്നില്‍ പാര്‍ട്ടിക്ക് ദേശീയ തലത്തില്‍ തന്നെ നാണക്കേടുണ്ടാക്കിയതായാണ് ഇവരുടെ വിലയിരുത്തല്‍. അതിനിടെ സംഭവം വാസ്തവ വിരുദ്ധമാണെന്ന് അറിയിച്ചുകൊണ്ട് ഷീലാ രാജന് നിഷേധക്കുറിപ്പ് പുറത്തിറക്കി. മാധ്യമങ്ങള്‍ക്ക് മുന്നില്‍ മുഖം രക്ഷിക്കാന്‍ ജില്ലാ നേതൃത്വത്തിന്റെ നിര്‍ദ്ദേശ പ്രകാരമാണ് ഷീല നിഷേധക്കുറിപ്പ് ഇറക്കിയതെന്നാണ് കരുതപ്പെടുന്നത്. പുറത്തുവന്ന വാര്‍ത്ത അസത്യമാണെന്ന് മാധ്യമങ്ങളോട് പറയുന്നതിന് ഷീലയെ വിളിച്ചുവരുത്തി സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജന് നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടയിലാണ് നിഷേധക്കുറിപ്പ് വിതരണം ചെയ്തത്.
സി.പി.എം. സ്ഥാനാര്‍ത്ഥിയുടെ പോളിംഗ് ഏജന്റായി പ്രവര്‍ത്തിച്ച താന്‍ ഓപ്പണ്‍ വോട്ട് ചെയ്യുന്നത് പ്രിസൈഡിംഗ് ഓഫീസര്‍ തടസ്സപ്പെടുത്തിയത് ഭാസ്കരന്റെ ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ അദ്ദേഹം ശബ്ദമുയര്‍ത്തി സംസാരിച്ചിരുന്നുവെന്നും ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നും അദ്ദേഹം അത്തരത്തില്‍ പെരുമാറിയത് തനിക്ക് മനോവിഷമം ഉണ്ടായെന്നും അതേസമയം കൈയ്യേറ്റം ചെയ്തെന്ന രീതിയിലുള്ള വാര്‍ത്ത വാസ്തവ വിരുദ്ധമാണെന്നുമാണ് ഷീല നല്കിയ കുറിപ്പില്‍ പറയുന്നത്. ഇത്തരം വാര്‍ത്ത പ്രസിദ്ധീകരിച്ച മാദ്ധ്യമങ്ങള്‍ക്കെതിരെ ഷീല വക്കീല്‍ നോട്ടീസ് അയച്ചതായി പിന്നീട് സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പ്രശ്നത്തില്‍ ആരോപണ വിധേയനായ കെ ഭാസ്കരനും വിശദീകരണവുമായി രംഗത്തെത്തി. പാര്‍ട്ടി പ്രവര്‍ത്തകയായ ദലിത് യുവതിയെ താന്‍ കയ്യേറ്റം ചെയ്തിട്ടില്ലെന്നും മട്ടന്നൂര്‍ നഗരസഭാ തെരഞ്ഞെടുപ്പിനിടെ ബൂത്തിലുണ്ടായിരുന്ന ഒരു നിസ്സാര പ്രശ്നത്തിന്റെ പേരില്‍ ശബ്ദമുയര്‍ത്തി സംസാരിക്കുക മാത്രമാണ് ഉണ്ടായതെന്നും പറഞ്ഞ ഭാസ്കരന് ജില്ലാ, സംസ്ഥാന, കേന്ദ്രകമ്മിറ്റികള്‍ക്ക് തനിക്കെതിരെ പരാതി നല്കിയെന്നുള്ള വാര്‍ത്ത നിഷേധിച്ചു.
News
രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേക പ്രാര്‍ത്ഥന; ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്സ് സഭ
അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു.

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേകം പ്രാര്‍ത്ഥന നടത്താന്‍ ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്സ് സഭ. ഭാരതത്തിനും, സൈനികര്‍ക്കും, അതിര്‍ത്തിയിലെ ജനസമൂഹത്തിനും വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തു.
അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു. ഞായറാഴ്ച്ച വിശുദ്ധ കുര്‍ബാന മധ്യേ മലങ്കരസഭയിലെ മുഴുവന്‍ പള്ളികളിലും രാജ്യത്തിന് വേണ്ടി പ്രാര്‍ത്ഥന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഇന്ത്യയുടെ തിരിച്ചടിയില്‍ പാകിസ്താന് വന്‍ നാശനഷ്ടമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.
kerala
താമരശ്ശേരി ഷഹബാസ് കൊലക്കേസ്: കുറ്റാരോപിതരായ വിദ്യാര്‍ത്ഥികളുടെ എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല
വിദ്യാര്‍ത്ഥികള്‍ കേസില്‍ പ്രതികളായ സാഹചര്യത്തിലാണ് പരീക്ഷാ ഫലം തടഞ്ഞുവെച്ചിരിക്കുന്നത്.

താമരശ്ശേരി ഷഹബാസ് കൊലക്കേസില്‍ കുറ്റാരോപിതരായ ആറ് വിദ്യാര്‍ത്ഥികളുടെയും എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല. വിദ്യാര്‍ത്ഥികള്‍ കേസില്‍ പ്രതികളായ സാഹചര്യത്തിലാണ് പരീക്ഷാ ഫലം തടഞ്ഞുവെച്ചിരിക്കുന്നത്. അതേസമയം ഇവരുടെ ഫലം പ്രസിദ്ധീകരിക്കാത്തത് എന്തുകൊണ്ടെന്ന് അറിയില്ലെന്ന് താമരശ്ശേരി ജി വി എച്ച് എസ് എസ് അധികൃതര്‍ വ്യക്തമാക്കി.
കേസില്‍ കുറ്റാരോപിതരായ് വിദ്യാര്‍ത്ഥികള്‍ നിലവില്‍ വെള്ളിമാടുകുന്ന് ഒബ്സര്‍വേഷന്‍ ഹോമിലാണ്. വിദ്യാര്‍ത്ഥികളെ എസ്.എസ്.എല്‍.സി പരീക്ഷ എഴുതാന്‍ അനുവദിച്ചത് വലിയ വിവാദത്തിലേക്ക് നയിച്ചിരുന്നു. പരീക്ഷാ സെന്ററുകളിലേക്കടക്കം വിദ്യാര്‍ഥി -യുവജന സംഘടനകള്‍ കടുത്ത പ്രതിഷേധം നടത്തിയിരുന്നു.
എളേറ്റില്‍ വട്ടോളി എം.ജെ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു മരിച്ച മുഹമ്മദ് ഷഹബാസ്.
Video Stories
പഞ്ചാബിലെ എസ്ബിഎസ് നഗറില്‍ നിന്ന് 2 ആര്‍പിജികളും 5 ഹാന്‍ഡ് ഗ്രനേഡുകളും കണ്ടെടുത്തു

പഞ്ചാബിലെ എസ്ബിഎസ് നഗറില്‍ നിന്ന് 2 ആര്‍പിജികളും 5 ഹാന്‍ഡ് ഗ്രനേഡുകളും കണ്ടെടുത്തു. എസ്ബിഎസ് നഗറിലെ ടിബ്ബ നംഗല്‍ കുലാര്‍ റോഡിന് സമീപമുള്ള വനമേഖലയില്‍ നിന്ന് രണ്ട് റോക്കറ്റ് പ്രൊപ്പല്‍ഡ് ഗ്രനേഡുകളും അഞ്ച് ഹാന്‍ഡ് ഗ്രനേഡുകളും ഉള്‍പ്പെടെ വെടിമരുന്ന് ശേഖരം കണ്ടെടുത്തതായി സംസ്ഥാന പോലീസ് മേധാവി ചൊവ്വാഴ്ച പറഞ്ഞു.
പഞ്ചാബിലെ സ്ലീപ്പര്‍ സെല്ലുകളെ പുനരുജ്ജീവിപ്പിക്കാന്‍ പാകിസ്ഥാനിലെ ഭീകരസംഘടനകള്‍ നടത്തിയ കോര്‍ഡിനേറ്റഡ് ഓപ്പറേഷനാണ് പ്രാഥമിക അന്വേഷണം സൂചിപ്പിക്കുന്നത്,” ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് ഗൗരവ് യാദവ് എക്സില്‍ ഒരു പോസ്റ്റില്‍ പറഞ്ഞു.
ഒരു കേന്ദ്ര ഏജന്‍സിയുമായി ചേര്‍ന്ന് നടത്തിയ സംയുക്ത ഓപ്പറേഷനില്‍, എസ്ബിഎസ് നഗറിലെ ടിബ്ബ നംഗല്‍ കുലാര്‍ റോഡിന് സമീപമുള്ള വനമേഖലയില്‍ നിന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ഓപ്പറേഷനില്‍ പഞ്ചാബ് പോലീസ് തീവ്രവാദ ഹാര്ഡ്വെയര് ശേഖരം കണ്ടെടുത്തു.
രണ്ട് ആര്‍പിജികള്‍, രണ്ട് ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസുകള്‍ (ഐഇഡി), അഞ്ച് ഹാന്‍ഡ് ഗ്രനേഡുകള്‍, ഒരു വയര്‍ലെസ് കമ്മ്യൂണിക്കേഷന്‍ സെറ്റ് എന്നിവ കണ്ടെടുത്തതായി അദ്ദേഹം പറഞ്ഞു.
അമൃത്സറിലെ സ്റ്റേറ്റ് സ്പെഷ്യല്‍ ഓപ്പറേഷന് സെല്ലിന്റെ പോലീസ് സ്റ്റേഷനില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
-
kerala15 hours ago
സഊദി ഗവ. അതിഥിയായി സാദിഖലി തങ്ങള്‍ ഹജ്ജിന്
-
india2 days ago
മുസ്ലിം വാദ്യാര്‍ഥിനികള്‍ക്ക് പ്രവേശനം നിഷേധിച്ചു; നാഗ്പൂരില്‍ സ്കൂള്‍ അധികൃതര്‍ക്കെതിരെ കേസെടുത്ത് പൊലീസ്
-
india3 days ago
ബ്ലാക്കൗട്ട് സമയത്തും യൂട്യൂബര്‍ ജ്യോതി മല്‍ഹോത്ര പാകിസ്താന് ഏജന്‍സികളുമായി സമ്പര്‍ക്കം പുലര്‍ത്തിയതായി കണ്ടെത്തല്‍
-
kerala3 days ago
അഭിഭാഷകയെ മര്‍ദിച്ച സംഭവം; പ്രതി ബെയ്ലിന് ദാസിന് ജാമ്യം
-
kerala3 days ago
പിണറായിക്കാലം, കാലിക്കാലം; സർക്കാരിനെ വിചാരണ ചെയ്ത് മുസ്ലിം യൂത്ത് ലീഗ് സമരക്കോലം
-
kerala2 days ago
കണ്ണൂരിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു
-
Health2 days ago
ഹോങ്കോങ്ങിലും സിംഗപ്പൂരിലും കൊവിഡ് വ്യാപനം കൂടുന്നു
-
kerala2 days ago
സംസ്ഥാന പാത; നവീകരണത്തില്‍ അപാകതയുണ്ടെന്ന പരാതിയില്‍ വിജിലന്‍സ് പരിശോധന