Connect with us

Video Stories

മന്ത്രിയുടെ ഭര്‍ത്താവ് ദലിത് യുവതിയെ മര്‍ദ്ദിച്ച സംഭവം; പാര്‍ട്ടിയില്‍ വിവാദം

Published

on

കണ്ണൂര്‍: മട്ടന്നൂര്‍ നഗരസഭാ ചെയര്‍മാനായിരുന്ന, മന്ത്രി കെകെ ശൈലജയുടെ ഭര്‍ത്താവ് കെ ഭാസ്‌കരന്‍ മുന്‍ കൗണ്‍സിലറും പാര്‍ട്ടി പ്രവര്‍ത്തകയുമായ ഷീല രാജന്‍ എന്ന ദലിത് യുവതിയെ മര്‍ദ്ദിച്ചതായ വാര്‍ത്ത പാര്‍ട്ടിയില്‍ പുതിയ വിവാദത്തിന് തിരികൊളുത്തി. പൊലീസില്‍ പരാതി നല്‍കാതെ പാര്‍ട്ടി പ്രശ്‌നം ഒതുക്കിത്തീര്‍ത്തെങ്കിലും പാര്‍ട്ടിയുടെ സൈബര്‍ ഗ്രൂപ്പുകള്‍ പ്രശ്‌നം സജീവമായി ചര്‍ച്ച ചെയ്യുകയാണ്. സംഘ്പരിവാറിന്റെ ദലിത് വേട്ടക്കെതിരെ പോരാടുന്ന പാര്‍ട്ടിയില്‍ നിന്ന് ഇത്തരം നീക്കം ഉണ്ടാവാന്‍ പാടുണ്ടായിരുന്നില്ലെന്ന നിലപാടിലാണ് പ്രവര്‍ത്തകര്‍.
ഈ പ്രശ്‌നത്തില്‍ പാര്‍ട്ടി നേതാക്കള്‍ക്കിടയിലും അഭിപ്രായ വ്യത്യാസം ഉള്ളതായാണ് അറിയുന്നത്. കടുത്ത വിഎസ് വിരുദ്ധനായ ഭാസ്‌കരനെ പിണറായി പക്ഷം സംരക്ഷിക്കാന്‍ ശ്രമിക്കുമ്പോള്‍ വിഎസ് അനുകൂലികള്‍ നടപടി അനിവാര്യമാണെന്ന നിലപാടിലാണ്. ഷീലാ രാജന്‍ കേന്ദ്ര കമ്മിറ്റിക്ക് അയച്ച പരാതിയില്‍ തുടര്‍ നടപടി സ്വീകരിക്കാന്‍ ഇവര്‍ നേതൃതലത്തില്‍ തന്നെ സമ്മര്‍ദ്ദം ചെലുത്തുമെന്നാണറിയുന്നത്. മട്ടന്നൂര്‍ സംഭവം സംഘ്പരിവാറിനു മുന്നില്‍ പാര്‍ട്ടിക്ക് ദേശീയ തലത്തില്‍ തന്നെ നാണക്കേടുണ്ടാക്കിയതായാണ് ഇവരുടെ വിലയിരുത്തല്‍. അതിനിടെ സംഭവം വാസ്തവ വിരുദ്ധമാണെന്ന് അറിയിച്ചുകൊണ്ട് ഷീലാ രാജന്‍ നിഷേധക്കുറിപ്പ് പുറത്തിറക്കി. മാധ്യമങ്ങള്‍ക്ക് മുന്നില്‍ മുഖം രക്ഷിക്കാന്‍ ജില്ലാ നേതൃത്വത്തിന്റെ നിര്‍ദ്ദേശ പ്രകാരമാണ് ഷീല നിഷേധക്കുറിപ്പ് ഇറക്കിയതെന്നാണ് കരുതപ്പെടുന്നത്. പുറത്തുവന്ന വാര്‍ത്ത അസത്യമാണെന്ന് മാധ്യമങ്ങളോട് പറയുന്നതിന് ഷീലയെ വിളിച്ചുവരുത്തി സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജന്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടയിലാണ് നിഷേധക്കുറിപ്പ് വിതരണം ചെയ്തത്.
സി.പി.എം. സ്ഥാനാര്‍ത്ഥിയുടെ പോളിംഗ് ഏജന്റായി പ്രവര്‍ത്തിച്ച താന്‍ ഓപ്പണ്‍ വോട്ട് ചെയ്യുന്നത് പ്രിസൈഡിംഗ് ഓഫീസര്‍ തടസ്സപ്പെടുത്തിയത് ഭാസ്‌കരന്റെ ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ അദ്ദേഹം ശബ്ദമുയര്‍ത്തി സംസാരിച്ചിരുന്നുവെന്നും ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നും അദ്ദേഹം അത്തരത്തില്‍ പെരുമാറിയത് തനിക്ക് മനോവിഷമം ഉണ്ടായെന്നും അതേസമയം കൈയ്യേറ്റം ചെയ്‌തെന്ന രീതിയിലുള്ള വാര്‍ത്ത വാസ്തവ വിരുദ്ധമാണെന്നുമാണ് ഷീല നല്‍കിയ കുറിപ്പില്‍ പറയുന്നത്. ഇത്തരം വാര്‍ത്ത പ്രസിദ്ധീകരിച്ച മാദ്ധ്യമങ്ങള്‍ക്കെതിരെ ഷീല വക്കീല്‍ നോട്ടീസ് അയച്ചതായി പിന്നീട് സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പ്രശ്‌നത്തില്‍ ആരോപണ വിധേയനായ കെ ഭാസ്‌കരനും വിശദീകരണവുമായി രംഗത്തെത്തി. പാര്‍ട്ടി പ്രവര്‍ത്തകയായ ദലിത് യുവതിയെ താന്‍ കയ്യേറ്റം ചെയ്തിട്ടില്ലെന്നും മട്ടന്നൂര്‍ നഗരസഭാ തെരഞ്ഞെടുപ്പിനിടെ ബൂത്തിലുണ്ടായിരുന്ന ഒരു നിസ്സാര പ്രശ്‌നത്തിന്റെ പേരില്‍ ശബ്ദമുയര്‍ത്തി സംസാരിക്കുക മാത്രമാണ് ഉണ്ടായതെന്നും പറഞ്ഞ ഭാസ്‌കരന്‍ ജില്ലാ, സംസ്ഥാന, കേന്ദ്രകമ്മിറ്റികള്‍ക്ക് തനിക്കെതിരെ പരാതി നല്‍കിയെന്നുള്ള വാര്‍ത്ത നിഷേധിച്ചു.

Video Stories

അരൂരില്‍ ഹാഷിഷ് ഓയിലുമായി മൂന്ന് വിദ്യാര്‍ത്ഥികളെ പൊലീസ് പിടികൂടി

പിടിയിലായ ഒരാളുടെ വീട്ടില്‍ നിന്നും കഞ്ചാവ് ചെടിയും കണ്ടെത്തി.

Published

on

ആലപ്പുഴ അരൂരില്‍ ഹാഷിഷ് ഓയിലുമായി മൂന്ന് വിദ്യാര്‍ത്ഥികളെ പൊലീസ് പിടികൂടി. പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പേരെയാണ് അരൂര്‍ പൊലീസ് പിടികൂടിയത്. അതേസമയം പിടിയിലായ ഒരാളുടെ വീട്ടില്‍ നിന്നും പത്ത് സെന്റി മീറ്റര്‍ നീളമുള്ള കഞ്ചാവ് ചെടിയും കണ്ടെത്തി. പിടിയിലായ മൂന്ന് വിദ്യാര്‍ത്ഥികളില്‍ രണ്ട് പേര്‍ പ്ലസ് വണ്ണില്‍ പഠിക്കുന്നവരാണ്.

 

 

Continue Reading

kerala

വർഗീയ പരാമർശം: പി.സി ജോർജിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി യൂത്ത് ലീഗ്

കാസയുടെ വർഗീയ ഇടപെടലും മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതായി യൂത്ത് ലീഗ് നേതാക്കൾ പറഞ്ഞു.

Published

on

വർഗീയ പരാമർശത്തിൽ ബിജെപി നേതാവ് പി.സി ജോർജിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് യൂത്ത് ലീഗ് പരാതി നൽകി. പരാതി നൽകിയിട്ടും പാലാ പൊലീസ് കേസെടുക്കുന്നില്ലെന്ന് മുഖ്യമന്ത്രിയെ അറിയിച്ചു. കാസയുടെ വർഗീയ ഇടപെടലും മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതായി യൂത്ത് ലീഗ് നേതാക്കൾ പറഞ്ഞു.

ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയെന്ന് പ്രവർത്തകർ പറഞ്ഞു. പി.സി ജോര്‍ജ് തുടര്‍ച്ചയായി വര്‍ഗീയ പരാമര്‍ശം നടത്തുകയാണെന്നും ജാമ്യ വ്യവസ്ഥ ലംഘിച്ചുകൊണ്ട് വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തുന്നുണ്ടെന്നും യൂത്ത് ലീ​ഗിന്റെ പരാതിയില്‍ പറഞ്ഞു.

Continue Reading

Video Stories

എസ്.എഫ്.ഐയിലേക്ക് ചിലര്‍ നുഴഞ്ഞുകയറുന്നുണ്ട്; പാര്‍ട്ടിനയങ്ങള്‍ക്കെതിരെയാണ് ഇവരുടെ പ്രവര്‍ത്തനം: വീണ്ടും കടന്നാക്രമിച്ച് ജി. സുധാകരന്‍

നേരത്തെ ‘യുവതയിലെ കുന്തവും കൊടചക്രവും’ എന്ന പേരില്‍ സുധാകരന്‍ എഴുതിയ കവിത വലിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു വിവാദമായിരുന്നു.

Published

on

സൈബര്‍ ആക്രമണങ്ങളില്‍ തനിക്ക് പരിക്കേറ്റിട്ടില്ലെന്ന് മുതിര്‍ന്ന സി.പി.എം നേതാവ് ജി. സുധാകരന്‍. തനിക്കെതിരായ സൈബര്‍ ആക്രമണത്തിന് പിന്നില്‍ പാര്‍ട്ടിയല്ലെന്നും ഒരുപക്ഷെ പാര്‍ട്ടിക്ക് നിയന്ത്രിക്കാന്‍ കഴിയാത്തവരായിരിക്കാമെന്നും ജി. സുധാകരന്‍ പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ അടക്കമുള്ളവര്‍ ഇത്തരത്തിലുള്ള സൈബര്‍ ആക്രമണങ്ങളെ അംഗീകരിച്ചിട്ടില്ലെന്നും ജി. സുധാകരന്‍ പറഞ്ഞു. സൈബര്‍ ഇടങ്ങളിലെ ആരോപണങ്ങള്‍ പൊതുജനങ്ങളെയും തന്റെ കുടുംബത്തെയും ബാധിക്കുന്ന വിഷയമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒരു മഹത്തായ പ്രസ്ഥാനമാണ് തങ്ങളുടേതെന്നും ചെറുപ്പകാലം മുതല്‍ക്കേ തങ്ങളെ പോലെയുള്ളവര്‍ എസ്.എഫ്.ഐയുടെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ പാര്‍ട്ടിയിലേക്ക് നുഴഞ്ഞുകയറി വരുന്നവര്‍ എസ്.എഫ്.ഐയുടെ നയങ്ങള്‍ക്കെതിരായി സംസാരിക്കുകയും നേതാക്കളെ അധിക്ഷേപിക്കുകയും ചെയ്യുന്നുവെന്നും ജി. സുധാകരന്‍ പറഞ്ഞു.

ജനങ്ങളുടെ പിന്തുണയാണ് തന്നെയും പാര്‍ട്ടിയെയും നയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സൈബര്‍ ആക്രമണങ്ങളില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് വിഷമമുണ്ടായിട്ടുണ്ടെങ്കില്‍ താന്‍ ആശ്വസിപ്പിക്കുന്നുവെന്നും ജി. സുധാകരന്‍ പരിഹസിച്ചു.

അതേസമയം തന്നെ അധിക്ഷേപിച്ചയാള്‍ എന്തിനാണ് ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നതെന്ന് അറിയില്ലെന്നും താന്‍ എസ്.എഫ്.ഐയെ വിമര്‍ശിച്ചിട്ടില്ലെന്നും ജി. സുധാകരന്‍ പറഞ്ഞു.

നേരത്തെ ‘യുവതയിലെ കുന്തവും കൊടചക്രവും’ എന്ന പേരില്‍ സുധാകരന്‍ എഴുതിയ കവിത വലിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു വിവാദമായിരുന്നു. പിന്നാലെ ജി. സുധാകരനെ വിമര്‍ശിച്ചുകൊണ്ട് രൂക്ഷമായ സൈബര്‍ ആക്രമണമാണ് നടന്നത്.

കഴിഞ്ഞ ദിവസം സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ ജി. സുധാകരന്‍ പ്രതികരിക്കുകയും ചെയ്തിരുന്നു. സൈബര്‍ പോരാളികള്‍ എന്നൊരു ഗ്രൂപ്പ് പാര്‍ട്ടിയിലില്ലെന്നും അമ്പലപ്പുഴയിലും പരിസരത്തുമുള്ള പത്തുപതിനഞ്ചുപേരാണ് ഇതിന് പിന്നിലെന്നുമാണ് അദ്ദേഹം പറഞ്ഞത്.

ഈ പത്തുപതിനഞ്ചുപേരുടെ അപ്പൂപ്പന്റെയും അമ്മായിയപ്പന്റെയും ഗ്രൂപ്പാണതെന്നും പാര്‍ട്ടി അംഗങ്ങളാണു പാര്‍ട്ടിയുടെ സൈന്യമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ധൈര്യമുള്ളവര്‍ പൊതുയോഗം വിളിച്ച് തനിക്കെതിരെ സംസാരിക്കട്ടേയെന്നും ജി. സുധാകരന്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ചിലര്‍ തന്നെ പിണറായി വിരുദ്ധനാക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും എന്നാല്‍ താന്‍ പിണറായിക്ക് എതിരല്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

 

Continue Reading

Trending