india
ട്യൂഷനുപോയ 15 കാരി തിരിച്ചെത്തിയില്ല; സഹായവുമായി എംഎല്‍എ-പിന്നീട് സംഭവിച്ചത്
കള്ളക്കടത്ത് വിരുദ്ധ എന്‍ജിഒ നെറ്റ്വര്‍ക്കുമായി ബന്ധപ്പെട്ട് നടത്തിയ നീക്കങ്ങളാണ് പെണ്‍കുട്ടിയെ കണ്ടെത്താന്‍ സഹായിച്ചത്.

ന്യൂഡല്‍ഹി: ട്യൂഷനുപോയ ശേഷം കാണാതായ 15കാരിയെ എംഎല്‍എയുടെ സഹായത്തോടെ കണ്ടെത്തി. ഡല്‍ഹിയിലെ രാജേന്ദര്‍ നഗറിലാണ് സംഭവം. സെപ്റ്റംബര്‍ ഏഴിനാണ് പെണ്‍കുട്ടിയെ കാണാതായത്. ട്യൂഷനു പോയ മകള്‍ വൈകുന്നേരമായിട്ടും വീട്ടില്‍ തിരിച്ചെത്താതിരുന്നപ്പോള്‍ എന്തോ പന്തികേടുണ്ടെന്ന് പിതാവ് അഭിഗ്യന് (പേര് യഥാര്‍ഥമല്ല) തോന്നി. രാജേന്ദര്‍ നഗറിലെ ട്യൂഷന് ക്ലാസ്സിലേക്ക് പോയി അന്വേഷിച്ചെങ്കിലും അവളെ കണ്ടെത്താനായില്ല. അഭിഗ്യന് അവളുടെ എല്ലാ സുഹൃത്തുക്കളെയും വിളിച്ച് അന്വേഷിച്ചു. ഒരാഴ്ചയിലേറെയായി പിന്നാലെ നടന്നയാളുമായി മകള്‍ പോയിട്ടുണ്ടെന്ന് അതില്‍ ഒരാള്‍ അദ്ദേഹത്തോട് പറഞ്ഞു.
പൊലീസിനെ സമീപിച്ചെങ്കിലും തുടക്കത്തില്‍ വലിയ സഹായമെന്നും ലഭിച്ചില്ലെന്ന് അദ്ദേഹം പറയുന്നു. ‘മകളെ ബസില്‍ ബിഹാറിലേക്ക് കൊണ്ടുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിക്കുന്നതിന് നിരവധി തവണ പൊലീസ് സ്റ്റേഷനില്‍ കയറിയിറങ്ങേണ്ടി വന്നു. പൊലീസ് എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തു. സിസിടിവി ദൃശ്യങ്ങളിലൂടെ, ഒരാള്‍ മകളെ ബസില്‍ ബിഹാറിലേക്ക് കൊണ്ടുപോകുന്നത് കണ്ടു. ഞാന്‍ ഭയന്നുപോയി. ഇനിയും എങ്ങനെ മുന്നോട്ട് പോകണമെന്ന് അറിയില്ലായിരുന്നു. മകളെ കണ്ടെത്താന്‍ രാജേന്ദര്‍ നഗര്‍ എംഎല്‍എ രാഘവ് ചദ്ദയുടെ ഓഫിസില്‍ സഹായം തേടി. എംഎല്‍എയുടെ ഓഫിസില്‍നിന്ന് ഉടനടി സഹായം ലഭിച്ചു. വിവരങ്ങള്‍ക്കായി എംഎല്‍എ തന്നെ എസ്എച്ച്ഒയെ ദിവസേന വിളിക്കാറുണ്ടായിരുന്നു’ – പിതാവ് പറഞ്ഞു.
കള്ളക്കടത്ത് വിരുദ്ധ എന്‍ജിഒ നെറ്റ്വര്‍ക്കുമായി ബന്ധപ്പെട്ട് നടത്തിയ നീക്കങ്ങളാണ് പെണ്‍കുട്ടിയെ കണ്ടെത്താന്‍ സഹായിച്ചത്. ഒക്ടോബര്‍ 2ന് വൈകുന്നേരം, മകളെ കണ്ടെത്തി വീട്ടിലേക്ക് കൊണ്ടുവരുമെന്ന് അഭിഗ്യന് പൊലീസില്‍നിന്ന് ഫോണ്‍ കോള്‍ വന്നു. ഒക്ടോബര്‍ 3ന് മകളെ തിരിച്ചെത്തിച്ചു. മകളെ കണ്ടുമുട്ടിയപ്പോള്‍ അവള് ഭയത്തോടെ വിറയ്ക്കുകയായിരുവെന്ന് അഭിഗ്യാന്‍ പറഞ്ഞു.
india
ഇന്നലെ ഞങ്ങള്‍ സിഇസിയെ തിരയുകയായിരുന്നു, പക്ഷേ ഒരു പുതിയ ബിജെപി വക്താവിനെ കണ്ടെത്തി: തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ പ്രതിപക്ഷം
സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് സമ്പ്രദായം ഉറപ്പാക്കുക എന്ന ഭരണഘടനാപരമായ കടമ നിറവേറ്റുന്നതില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പരാജയപ്പെട്ടുവെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ പറഞ്ഞു.

സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് സമ്പ്രദായം ഉറപ്പാക്കുക എന്ന ഭരണഘടനാപരമായ കടമ നിറവേറ്റുന്നതില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പരാജയപ്പെട്ടുവെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ പറഞ്ഞു. കൂടാതെ ‘ബിജെപി വക്താവ്’ പോലെ പ്രവര്‍ത്തിക്കുന്നുവെന്ന് ആരോപിച്ച് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്മെന്റ് പ്രമേയം കൊണ്ടുവരുന്നത് തള്ളിക്കളയുന്നില്ല.
വോട്ടര്‍ പട്ടികയിലെ പ്രത്യേക തീവ്രപരിഷ്കരണം (എസ്ഐആര്‍) സംബന്ധിച്ച തങ്ങളുടെ ചോദ്യങ്ങള്‍ക്കും വോട്ടര്‍ പട്ടികയിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ക്കും മറുപടി നല്കുന്നതില് സിഇസി പരാജയപ്പെട്ടുവെന്ന് പ്രതിപക്ഷം പറഞ്ഞു.
‘ഭരണഘടന ഒരു സാധാരണ പൗരന് നല്കുന്ന ഏറ്റവും പ്രധാനപ്പെട്ട അവകാശമാണ് വോട്ടവകാശം. ജനാധിപത്യം അതിനെ ആശ്രയിച്ചിരിക്കുന്നു. അത് സംരക്ഷിക്കാനുള്ള ബോഡിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്.. എന്നാല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഉന്നയിക്കുന്ന സുപ്രധാന ചോദ്യങ്ങള്‍ക്ക് CEC മറുപടി നല്‍കാതെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒളിച്ചോടുന്നത് നമുക്ക് കാണാന്‍ കഴിയും,’ കോണ്‍ഗ്രസ് നേതാവ് ഗൗരവ് ഗൊഗോയ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
തിരഞ്ഞെടുപ്പ് കമ്മീഷന് വോട്ടവകാശത്തിന്റെ സംരക്ഷകനാണെന്നും സുപ്രധാനമായ ഭരണഘടനാ സ്ഥാപനമായിരിക്കെ, രാഷ്ട്രീയ പാര്‍ട്ടികള്‍ ഉന്നയിക്കുന്ന സുപ്രധാന ചോദ്യങ്ങള്‍ക്ക് തൃപ്തികരമായ ഉത്തരം നല്കാന് അതിന് കഴിയുന്നില്ലെന്നും ഗൊഗോയ് പറഞ്ഞു.
india
എത്ര ആര്.എസ്.എസ്സുകാര്‍ സ്വാതന്ത്ര്യ സമരകാലത്ത് ജയിലില്‍ പോയിട്ടുണ്ട്? മോദിയോട് ചോദ്യങ്ങളുമായി മല്ലികാര്‍ജുന്‍ ഖാര്‍ഗെ
രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് എതിരായിരുന്നവരാണ് ആര്‍എസ്എസ് എന്ന് ഖാര്‍ഗെ പറഞ്ഞു.

എത്ര ആര്.എസ്.എസ്സുകാര്‍ സ്വാതന്ത്ര്യ സമരകാലത്ത് ജയിലില്‍ പോയിട്ടുണ്ട്? ആര്.എസ്.എസ് സ്വാതന്ത്ര്യത്തിന് എതിരായിരുന്നില്ലേ? സ്വാതന്ത്ര്യദിനാഘോഷ പ്രസംഗത്തില്‍ ആര്.എസ്.എസ്സിനെ പ്രശംസിച്ച മോദിക്കെതിരെ ചോദ്യങ്ങളുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് എതിരായിരുന്നവരാണ് ആര്‍എസ്എസ് എന്ന് ഖാര്‍ഗെ പറഞ്ഞു. സ്വാതന്ത്ര്യ സമര സമയത്ത് ആര്‍എസ്എസിന്റെ എത്ര അംഗങ്ങള്‍ ജയിലില്‍ പോയിട്ടുണ്ടെന്നും അദ്ദേഹം ചോദിച്ചു. സസറാമില്‍ നടന്ന വോട്ടര്‍ അധികാര്‍ റാലി അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് വിമര്‍ശനം. ‘നമ്മുടെ സ്വാതന്ത്ര്യത്തിനായി പോരാടിയവരാണ് നമുക്ക് വോട്ടവകാശം നല്‍കിയത്. അതിനെയാണ് പ്രധാനമന്ത്രി ചെങ്കോട്ടയില്‍ വെല്ലുവിളിച്ചത്. ആര്‍എസ്എസ് രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് എതിരായിരുന്നു. അവര്‍ മഹാത്മാഗാന്ധിയെ ജനങ്ങളില്‍ നിന്ന് വേര്‍പ്പെടുത്തി. എത്ര ആര്‍എസ്എസുകാര്‍ സ്വാതന്ത്ര്യ സമരകാലത്ത് തൂക്കിലേറ്റപ്പെട്ടു?പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണത്തില്‍ ജനാധിപത്യവും വോട്ടവകാശവുമെല്ലാം അപകടത്തിലാണ്’ എന്നും അദ്ദേഹം പറഞ്ഞു. നരേന്ദ്രമോദി അപകടകാരിയാണെന്നും അദ്ദേഹത്തെ അധികാരത്തില്‍ നിന്ന് പുറത്താക്കിയില്ലെങ്കില്‍ നിങ്ങളുടെ അവകാശങ്ങളെല്ലാം അപകടത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
india
കേന്ദ്ര സര്‍ക്കാരിന്റെ കളിപ്പാവയായി തെരഞ്ഞെടുപ്പ് കമ്മീഷന് മാറി; ഇന്‍ഡ്യ സഖ്യം
യുപിയില്‍ ബിഎല്‍ഒമാരുടെ പട്ടികയില്‍ നിന്നും യാദവ, മുസ്ലിം വിഭാഗത്തില്‍പെടുന്നവരെ മാറ്റിയെന്നും ഇന്‍ഡ്യ മുന്നണി പറഞ്ഞു.

കേന്ദ്ര സര്‍ക്കാരിന്റെ കളിപ്പാവയായി തെരഞ്ഞെടുപ്പ് കമ്മീഷന് മാറിയെന്ന് ഇന്‍ഡ്യ മുന്നണി. മെഷീന് റീഡബിള്‍ വോട്ടര്‍ പട്ടിക നല്‍കുന്നത് സ്വകാര്യതയുടെ ലംഘനമാണെന്ന് സുപ്രിം കോടതി പറഞ്ഞിട്ടില്ലെന്നും യുപിയില്‍ ബിഎല്‍ഒമാരുടെ പട്ടികയില്‍ നിന്നും യാദവ, മുസ്ലിം വിഭാഗത്തില്‍പെടുന്നവരെ മാറ്റിയെന്നും ഇന്‍ഡ്യ മുന്നണി പറഞ്ഞു. അതേസമയം എന്തിനാണ് എസ്ഐആര്‍ നടപ്പാക്കുന്നതെന്ന് കമ്മീഷന് വിശദീകരിച്ചില്ലെന്നും ഇന്‍ഡ്യ മുന്നണി നേതാക്കള്‍ ആരോപിച്ചു.
ചോദ്യം ചോദിക്കുന്ന ആളുകളോട് വിവേചനപൂര്‍വമാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പെരുമാറുന്നതെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമീഷണര്‍ ഗ്യാനേഷ് കുമാര്‍ ബിജെപിയുടെ വക്താവായി മാറിയെന്നും ഇന്‍ഡ്യ സഖ്യത്തിലെ ആര്‍ജെഡി നേതാവ് മനോജ് ഝാ പറഞ്ഞു.
ഇന്ന് ചേര്‍ന്ന ഇന്‍ഡ്യ മുന്നണിയുടെ യോഗത്തില്‍ ഗ്യാനേഷ് കുമാറിനെ എങ്ങനെ ഇംപീച്ച് ചെയ്ത് പുറത്താക്കാം എന്നതിനെ കുറിച്ചാണ് പ്രധാനമായും ചര്‍ച്ച ചെയ്തത്.
-
kerala2 days ago
തിരുവനന്തപുരത്തെ സ്കൂള്‍ തിരഞ്ഞെടുപ്പില്‍ വോട്ടു വാങ്ങാന്‍ എസ്എഫ്ഐ മദ്യം വിതരണം ചെയ്തതായി പരാതി
-
kerala2 days ago
സൗദി കെ.എം.സി.സി സെൻ്റർ ശിലാസ്ഥാപനം നാളെ
-
Cricket2 days ago
സഞ്ജുവിന് വേണ്ടി കൊല്‍ക്കത്തയുടെ വമ്പന്‍ നീക്കം; സിഎസ്കെയ്ക്കും വെല്ലുവിളി
-
india2 days ago
ബംഗളൂരു ബന്നര്‍ഘട്ട പാര്‍ക്കില്‍ സഫാരിക്കിടെ 13കാരനെ പുലി ആക്രമിച്ചു
-
india1 day ago
എസ്.ഐ.ആറില്‍ നിന്ന് പിന്മാറില്ല; ആരോപണങ്ങളില്‍ അന്വേഷണമില്ല -തെരഞ്ഞെടുപ്പ് കമ്മീഷന്
-
News2 days ago
ഇന്ത്യക്കുമേല്‍ ചുമത്തിയ അധിക തീരുവ ഒഴിവാക്കുമെന്ന സൂചനയുമായി ഡോണള്‍ഡ് ട്രംപ്
-
kerala2 days ago
കൊച്ചി- ധനുഷ്കോടി ദേശീയപാതയില്‍ മൂന്നാര്‍ ഗ്യാപ്പ് റോഡില്‍ രാത്രി യാത്രാ നിരോധിച്ചു
-
Cricket2 days ago
ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം ബോബ് സിംപ്സണ് അന്തരിച്ചു