Connect with us

Culture

എം.എം നോളേജ് സിറ്റി: വൈജ്ഞാനിക നഗരിയൊരുക്കി പ്രവാസി മലയാളി

Published

on

കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പില്‍, നഗരത്തില്‍ നിന്നും 13 കിലോ മീറ്റര്‍ അകലെ കാരക്കുണ്ട് എന്ന പ്രദേശത്ത് പ്രകൃതി രമണീയമായ 10 ഏക്കറിലാണ് എം എം നോളേജ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് സ്ഥിതി ചെയ്യുന്നത്. മികച്ച സാങ്കേതിക സൗകര്യങ്ങളുള്ള ലാബ്, അന്താരാഷ്ട്ര നിലവാരത്തിലുള്ള ഫുട്ബാള്‍ ഗ്രൗണ്ട്, വോളിബാള്‍ കോര്‍ട്ട്, മികച്ച ഓഡിറ്റോറിയം, അറിവിന്റെ ചക്രവാളങ്ങള്‍ സമ്മാനിക്കുന്ന അത്യാധുനിക ലൈബ്രറി, കാന്റീന്‍ അടക്കമുള്ള എല്ലാ സൗകര്യങ്ങളും വിദ്യാര്‍ത്ഥികള്‍ക്കായി ഇവിടെ ഒരുക്കിയിട്ടുണ്ട്. ശാന്തമായ അന്തരീക്ഷവും വിശാലമായ ക്ലാസ് മുറികളും ഏകാഗ്രമായ പഠനത്തിന് വഴിയൊരുക്കുന്നു. ജില്ലയുടെ പല ഭാഗങ്ങളില്‍ നിന്നും വാഹന സൗകര്യവും ലഭ്യമാണ്.

മൂല്യബോധമുള്ള തലമുറകള്‍ക്ക് വേണ്ടി

കണ്ണൂര്‍ യൂണിവേഴ്‌സിറ്റിക്ക് കീഴില്‍ അഫിലിയേറ്റ് ചെയ്ത എം എം നോളേജ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ്, മലബാറിന്റെ അക്കാദമിക മുന്നേറ്റത്തില്‍ വലിയ പ്രതീക്ഷകള്‍ സമ്മാനിക്കുന്ന സ്ഥാപനമാണ്. പ്രകൃതിയോട് ചേര്‍ന്ന അറിവിന്റെ ലോകമാണ് എം എം നോളേജ് സിറ്റി ലക്ഷ്യം വെക്കുന്നത്. മരങ്ങളും പുസ്തകങ്ങളുമാണ് കോളേജിന്റെ ലോഗോയിലുള്ളത്. മണ്ണിനോടും പ്രകൃതിയോടും ജീവിത പരിസരങ്ങളോടും കടപ്പാടുള്ള പുതിയ തലമുറയുടെ പിറവിയാണ് സ്ഥാപകനും ചെയര്‍മാനുമായ മുസ്തഫ ഹാജിയുടെ സ്വപ്‌നം. ഓരോ വിദ്യാര്‍ത്ഥിയും വിശ്വപൗരനായി മാറേണ്ടവിധം പ്രൊഫഷണലിസവും അക്കാദമിക മികവും വ്യക്തിത്വ രുപീകരണവും മുഖ്യ അജണ്ടയായി കണ്ടാണ് ഇവിടെ കരിക്കുലം രൂപപ്പെടുത്തിയിരിക്കുന്നത്. ‘നന്നായി പറയുന്നതിനേക്കാള്‍ നന്നായി ചെയ്യുന്നതിലാണ് കാര്യം’ എന്ന ബെഞ്ചമിന്‍ ഫ്രാങ്കഌന്റെ വാക്കുകള്‍ കാഴ്ചകളാക്കി മാറ്റിയിരിക്കുന്നു കോളേജിന്റെ രൂപ കല്പനയിലും കോഴ്‌സുകളുടെ തെരഞ്ഞെടുപ്പിലും പരിശീലന രീതികളിലുമെല്ലാം. പടിഞ്ഞാറന്‍ രാജ്യങ്ങളിലെ കാമ്പസുകള്‍ സമ്മാനിക്കുന്ന മികവിന്റെ വിദ്യഭ്യാസം എം എം നോളേജ് സിറ്റിയിലും ലഭ്യമാക്കാനുള്ള കഠിന പരിശ്രമത്തിലാണ് മാനേജ്‌മെന്റ്. ലോകം വിരല്‍ത്തുമ്പില്‍ ഒതുങ്ങിയ കാലത്തിന്റെ സ്പന്ദനങ്ങള്‍ ഏറ്റെടുത്താണ് ഇവിടെ ആശയങ്ങള്‍ ആവിഷ്‌ക്കരിക്കുന്നത്. തൊഴില്‍ വിപണിയിലെ വെല്ലുവിളികള്‍ അതിജീവിക്കാനുള്ള കരുത്ത് ഓരോ വിദ്യാര്‍ത്ഥിക്കും കിട്ടത്തക്ക വിധം അവരുടെ ഇഷ്ട മേഖലകളിലേക്ക് വഴിതിരിച്ചു വിടാനുള്ള പരിശീലങ്ങള്‍ക്കും കോളേജ് മുന്‍ഗണന നല്‍കുന്നു.

അവസരങ്ങള്‍ തുറന്നിടുന്ന കോഴ്‌സുകള്‍

കേരളത്തിലെ യൂണിവേഴ്‌സിറ്റികളില്‍ അഫിലിയേറ്റ് ചെയ്ത റഗുലര്‍ കോളേജുകളില്‍ വ്യോമയാന രംഗത്ത് ബിരുദ കോഴ്‌സ് ഓഫര്‍ ചെയ്യുന്ന ഏക കോളേജാണ് എം എം നോളേജ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ്. ബി ബി എ ഏവിയേഷന്‍ ആന്‍ഡ് ഹോസ്പിറ്റാലിറ്റി കോഴ്‌സ് സ്വപ്‌നതുല്യമായ അവസരങ്ങളാണ് തുറന്നുവെക്കുന്നത്. കണ്ണൂര്‍ അന്താരാഷ്ട്ര എയര്‍പോര്‍ട്ടില്‍ കോഴ്‌സിന്റെ ഭാഗമായി പരിശീലനവും എയര്‍പോര്‍ട്ട് അതോറിറ്റിയുടെ സര്‍ട്ടിഫിക്കറ്റും കൂടി വിദ്യര്‍ത്ഥികള്‍ക്ക് ലഭ്യമാക്കുന്നു. ഇതിനകം രണ്ടു ബാച്ചുകള്‍ എയര്‍പോര്‍ട്ട് ട്രെയ്‌നിംങ് പൂര്‍ത്തിയാക്കി.

ബി ബി എ ട്രാവല്‍ ആന്‍ഡ് ടൂറിസം, ടൂറിസത്തിന്റെയും സഞ്ചാരത്തിന്റെയും അനന്ത സാധ്യതകളിലേക്ക് വഴിതുറക്കുന്ന കോഴ്‌സാണ്. ബി കോം ഫിനാന്‍സ്, ബി കോം കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ബി ടി ടി എം ബിരുദ കോഴ്‌സുകളാണ് മറ്റുള്ളവ. ബി.കോം കോഓപറേഷന്‍, എം.കോം, ജനറല്‍ ബി ബി എ കോഴ്‌സുകള്‍ ഉടന്‍ ആരംഭിക്കും. അടുത്ത അഞ്ചു വര്‍ഷത്തിനിടയില്‍, ദേശീയ ആഗോള മത്സര പരീക്ഷകള്‍ ലക്ഷ്യം വെച്ചുള്ള കോഴ്‌സുകളും പരിശീലന പരിപാടികളും എം എം നോളേജ് സിറ്റിയില്‍ ആരംഭിക്കും. മലബാറിലെ സുപ്രധാന വിദ്യാഭ്യാസ നഗരിയാക്കി നോളേജ് സിറ്റിയെ മാറ്റുകയാണ് പദ്ധതി. പ്രൊഫഷണലിസവും പരിചയ സമ്പത്തും കൈമുതലാക്കിയ പ്രതിഭാശാലികളായ അധ്യാപകരാണ് കോളേജിന്റെ ഫാക്കല്‍റ്റി.

ലോകത്തോളം വളരാം

സ്വപ്‌നം കാണുന്ന തലമുറയാണ് നമ്മുടേത്. ‘ആകാശത്തോളം സ്വപ്‌നം കണ്ടാലേ മരച്ചില്ലയിലെങ്കിലും എത്തൂ’ എന്നതാണല്ലോ പഴമൊഴി. അറിവിന്റെയും അനുഭവങ്ങളുടെയും അതിരുകളില്ലാത്ത ലോകമാകണം നമ്മുടെ കുട്ടികളുടെ സ്വപനങ്ങള്‍. സിലബസിനു പുറത്താണ് ലോകമെന്ന യാഥാര്‍ഥ്യം ഉള്‍ക്കൊണ്ട്, പാഠ്യേതര വിഷയങ്ങളിലും നല്ല രീതിയല്‍ ശ്രദ്ധ പുലര്‍ത്തു
ന്നുണ്ട്. സര്‍ഗാത്മ കലാ കായിക രംഗങ്ങളില്‍ തിളങ്ങുന്ന അനേകം കുട്ടികള്‍ കോളേജിലുണ്ട്. അവര്‍ സര്‍വകലാശാല മത്സരങ്ങളില്‍ മികച്ച നേട്ടങ്ങളും കൊയ്യുന്നു. നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ (എന്‍ എസ് എസ്) യൂണിറ്റ് കൂടി കോളേജില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ധീരമായ ചുവടുവെപ്പുകള്‍, കാഴ്ചപ്പാടുകള്‍

ചരിത്രപരമായ കാരണങ്ങളാല്‍ വികസന രംഗത്ത് പിന്നോക്കമായിപ്പോയ ജില്ലയാണ് കണ്ണൂര്‍. വികസനത്തിന്റെ അളവുകോല്‍ വിദ്യാഭ്യാസ രംഗത്തെ ഉയര്‍ത്തെഴുന്നേല്‍പ് തന്നെയാണ്. കണ്ണൂരിന്റെ സമഗ്ര വികസന പാതയില്‍ പുതിയ വെളിച്ചം നല്‍കാനുള്ള ഏറ്റവും നല്ല വഴി ആധുനികവും മികച്ചതുമായ വിദ്യാഭ്യാസമൊരുക്കുക മാത്രമാണെന്ന ഉറച്ച ബോധ്യമാണ്
മുസ്തഫ ഹാജിയെ എം എം നോളേജ് സിറ്റി എന്ന ആശയത്തിലേക്ക് നയിച്ചത്. ഏറെ വെല്ലുവിളികളുള്ളതും സാമ്പത്തിക ചെലവുളളതുമായ ഒരു മേഖലയില്‍, കരുത്തുറ്റ തലമുറയെ സ്വപ്‌നം കണ്ടുമാത്രമാണ് അദ്ദേഹം ചുവടു വെച്ചത്. നാല് പതിറ്റാണ്ട് പിന്നിട്ട പ്രവാസത്തിന്റെയും അനേക രാജ്യങ്ങളില്‍ നിന്നുള്ള മനുഷ്യരുമായി ഇടപഴകിയതിന്റെയും അനുഭവങ്ങളില്‍ നിന്നാണ് ഇതിനുള്ള കരുത്ത് സമ്പാദിച്ചതും. വിലക്കു വാങ്ങിയ 75 ഏക്കര്‍ ഭൂമിയില്‍ 10 ഏക്കര്‍ സ്ഥലമാണ് ഇപ്പോള്‍ കോളേജിനായി നീക്കി വെച്ചത്. ബാക്കി സ്ഥലവും ക്രമേണ കോളേജിന്റെ വിപുലീകരണത്തിനു വേണ്ടി ഉപയോഗിക്കും. മുസ്തഫ ഹാജി മുള്ളിക്കോട്ട് എന്നതിന്റെ ചുരുക്കപ്പേര് കൂടിയാണ് എം എം നോളേജ് സിറ്റി. സാമൂഹ്യ പ്രതിബദ്ധത മാത്രമാണ് ഈ ആശയത്തിന്റെയും ഈ മേഖലയിലെ നിക്ഷേപത്തിന്റെയും പ്രചോദനം.

പോസിറ്റീവ് ചിന്തകളുടെ ശക്തി

യാത്രകളും സമകാലിക വിഷങ്ങളിലുള്ള സൂക്ഷ്മ നിരീക്ഷണവുമാണ് ഇഷ്ട മേഖല. നാടും നഗരവും മാറുന്നതിനനുസരിച്ച് പുരോഗതിയെക്കുറിച്ചുള്ള ചിന്തകളാണ് പോസിറ്റീവ് എനര്‍ജി. നിന്നിടത്തു തന്നെ നില്‍ക്കാതെ സഞ്ചരിച്ചു കൊണ്ടിരിക്കുന്ന അനുഭവങ്ങളുടെ ലോകം സ്വപ്‌നം കാണുന്ന ഒരാള്‍ക്ക് മാത്രമേ, മാറ്റങ്ങള്‍ കൊണ്ടുവരാനാകൂ എന്ന നിലപാടില്‍ വിശ്വസിക്കു
ന്നു. ഒറ്റപ്പെട്ടവര്‍ക്ക് നല്‍കുന്ന സഹായങ്ങളേക്കാള്‍ ഒരു തലമുറക്ക് വേണ്ടി കരുതിവെക്കുന്ന വേറിട്ട നിലപാടുകളാണ് വിജയത്തിന്റ നിദാനം.

സംരംഭകന്‍, സഹൃദയന്‍

ദുബായില്‍ അല്‍ സിറാജ് ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് സംരംഭങ്ങളുടെ മാനേജിങ് ഡയറക്ടര്‍, എം എം ഡവലപ്പേഴ്‌സിന്റെയും എം എം ഹോള്‍ഡിങ്‌സിന്റെയും ചെയര്‍മാന്‍ കൂടിയാണ് മുസ്തഫ ഹാജി. നിരവധി മനുഷ്യസ്‌നേഹ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം വഹിക്കുന്നു. കണ്ണൂര്‍ ജില്ലയിലെ കമ്പില്‍ ദേശത്ത് താമസം. കോളേജിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ കരുത്തായി നില്‍ക്കുന്നത് മാനേജിങ് ട്രസ്റ്റിയായ മരുമകന്‍ ഡോ. കെ പി ഹാരിസാണ്. രണ്ടാമത്തെ മകന്‍ റിസ്‌വാന്‍ മുസ്തഫ നോളേജ് സിറ്റിയുടെ സി ഇ ഒ ആയും പ്രവര്‍ത്തിക്കുന്നു. പ്രൊഫസര്‍ എം സ്മിതയാണ് പ്രിന്‍സിപ്പാള്‍.

കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ പരിശീലനം പൂര്‍ത്തിയാക്കിയ ഏവിയേഷന്‍ ബിരുദ വിദ്യാര്‍ത്ഥികള്‍
പ്രൊഫ. എം സ്മിത, പ്രിന്‍സിപ്പാള്‍
Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

നിര്‍മാതാവ് ബാദുഷ ഹരീഷ് കണാരന്‍ വിവാദം: ഒത്തു തീര്‍പ്പില്ലെന്ന് ബാദുഷ

ഇത്രക്കും അപമാനിതനാക്കിയ ശേഷം ഇനി എന്ത് ഒത്തു തീര്‍പ്പ് എന്നായിരുന്നു ബാദുഷയുടെ കടുത്ത പ്രതികരണം.

Published

on

കൊച്ചി: നടന്‍ ഹരീഷ് കണാരന്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് പിന്നാലെ, ”പ്രശ്‌നം പരിഹരിച്ചു” എന്ന ഹരീഷിന്റെ പ്രതികരണത്തെ തള്ളി നിര്‍മ്മാതാവ് ബാദുഷ രംഗത്തെത്തി. ഇത്രക്കും അപമാനിതനാക്കിയ ശേഷം ഇനി എന്ത് ഒത്തു തീര്‍പ്പ് എന്നായിരുന്നു ബാദുഷയുടെ കടുത്ത പ്രതികരണം.

ഹരീഷിനെയും അദ്ദേഹത്തിന്റെ ഭാര്യയെയും താന്‍ വിളിച്ചെങ്കിലും മറുപടി ലഭിച്ചില്ലെന്നും അന്നേദിവസം നിര്‍മ്മലിനെയാണ് സംസാരിച്ചു എന്നും ബാദുഷ വ്യക്തമാക്കി. ”സെറ്റില്‍ ചെയ്യാമെന്ന് പറഞ്ഞിട്ടില്ല. ജനങ്ങളുടെ മുന്നില്‍ ഇത്രയും അപമാനിതനാക്കിയിട്ട് എങ്ങനെ ഒത്തുതീര്‍ക്കാം?”എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.

റേച്ചല്‍ സിനിമയുടെ റിലീസിന് ശേഷം വിഷയത്തെക്കുറിച്ചുള്ള എല്ലാ വസ്തുതകളും മാധ്യമങ്ങള്‍ക്കു മുന്നില്‍ വെളിപ്പെടുത്തുമെന്ന് ബാദുഷ പറഞ്ഞു. തനിക്കെതിരെ ‘കൂലി എഴുത്തുകാര്‍’ വഴി ആക്രമണം നടക്കുന്നുവെന്നും, ഈ സാഹചര്യത്തില്‍ തനിക്കൊപ്പം നില്‍ക്കുന്ന എല്ലാവര്‍ക്കും നന്ദിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബാദുഷ പറഞ്ഞതെല്ലാം സെറ്റില്‍ ചെയ്യാമെന്നായിരുന്നു ഹരീഷ് കണാരന്റെ പ്രസ്താവന. ഇതിന് മറുപടിയായി തന്നെയാണ് ബാദുഷ വീണ്ടും പ്രതികരിച്ചത്.

 

Continue Reading

news

വീഡിയോ കോളില്‍ ‘സിബിഐ’ചമഞ്ഞ് തട്ടിപ്പ്; പോലീസ് ഇടപെടലില്‍ രക്ഷപ്പെട്ട് ഡോക്ടര്‍ ദമ്പതികള്‍

ഇവരുടെ പേരിലുള്ള സിം കാര്‍ഡ് ഉപയോഗിച്ച്

Published

on

കണ്ണൂര്‍: സിബിഐ ഉദ്യോഗസ്ഥരെന്ന വ്യാജേന വീഡിയോ കോള്‍ ചെയ്ത് പണം തട്ടാന്‍ ശ്രമം. കണ്ണൂര്‍ സിറ്റി സൈബര്‍ ക്രൈം പൊലീസിന്റെ സമയബന്ധിത ഇടപെടലില്‍ രക്ഷപ്പെട്ട് ഡോക്ടര്‍ ദമ്പതികള്‍.

ഇവരുടെ പേരിലുള്ള സിം കാര്‍ഡ് ഉപയോഗിച്ച് സൈബര്‍ കുറ്റകൃത്യം നടന്നിട്ടുണ്ടെന്ന് ട്രായ് ഉദ്യോഗസ്ഥനെന്ന് പരിചയപ്പെടുത്തിയ ആള്‍ ഫോണ്‍ കോളിലൂടെ അറിയിക്കുകയായിരുന്നു.

നടപടികളുടെ ഭാഗമായി ലൈവ് വാട്‌സാപ്പ് വീഡിയോ കോളിലേക്ക് പ്രവേശിക്കണമെന്നും നിര്‍ദേശിച്ചു. വീഡിയോ കോളിലേക്ക് എത്തിയപ്പോള്‍ എതിര്‍വശത്തുണ്ടായിരുന്ന വ്യക്തി സ്വയം ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന്‍ എന്നാണു പരിചയപ്പെടുത്തിയത്. തുടര്‍ന്ന്, മറ്റൊരാള്‍ സിബിഐ ഉദ്യോഗസ്ഥന്‍ എന്ന് പറഞ്ഞു വിഡിയോ കോളില്‍ വന്നു. ദമ്പതികള്‍ നിയമപരമായ അന്വേഷണം നേരിടുകയാണെന്നും ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍ ഉടന്‍ നല്‍കണമെന്നും അറിയിച്ചു.

അക്കൗണ്ടിലുള്ള പണം മുഴുവന്‍ ‘സുപ്രീംകോടതിയുടെ നിരീക്ഷണത്തിലുള്ള പ്രത്യേക അക്കൗണ്ടിലേക്ക്’ ഉടന്‍ മാറ്റണമെന്നാണ് ഇവര്‍ ആവശ്യപ്പെട്ടത്. സംശയം തോന്നിയ ദമ്പതികള്‍ ഉടന്‍ കണ്ണൂര്‍ സിറ്റി സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടു. പൊലീസ് നല്‍കിയ നിര്‍ദേശങ്ങളനുസരിച്ച് തട്ടിപ്പ് സംഘത്തില്‍ നിന്ന് രക്ഷപ്പെടുകയുമായിരുന്നു. പണം കൈമാറുന്നതിനു മുന്‍പ് തട്ടിപ്പ് ശ്രമം തടയാനായി. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

 

Continue Reading

Film

‘ജയിലര്‍2’ന്റെ സെറ്റിലേക്ക് ‘പറന്ന്’ മോഹന്‍ലാല്‍

‘ജയിലര്‍ 2’ സിനിമയിലും ലാലേട്ടന്റെ കോസ്റ്റ്യൂം ‘കത്തണം’ എന്നാണ്..

Published

on

ജയിലര്‍2 ന്റെ ഷൂട്ടിങ് ലോക്കെഷനിലേക്ക് ‘പറന്ന്’ മോഹന്‍ലാല്‍. ‘ദൃശ്യം 3’യുടെ ഷൂട്ട് കഴിഞ്ഞയുടനാണ് താരം ‘ജയിലര്‍2’ന്റെ സെറ്റിലേക്ക് പോയത്. മോഹന്‍ലാലിന്റെ പേഴ്‌സനല്‍ കോസ്റ്റ്യൂം ഡിസൈനറായ ജിഷാദ് ഷംസുദ്ദീനാണ് ഫ്‌ലൈറ്റില്‍ നിന്നുള്ള ചിത്രം പങ്കുവച്ചു.  മോഹന്‍ലാലിനൊപ്പം ഫ്‌ലൈറ്റില്‍ സഞ്ചരിക്കുന്ന ചിത്രം ‘ഓഫ് ടു ജെ2’ എന്ന അടിക്കുറിപ്പോടെയാണ് ജിഷാദ് പങ്കുവച്ചത്.

ഇന്നലെയാണ് ‘ദൃശ്യം 3’ സിനിമയുടെ മോഹന്‍ലാലിന്റെ ഷെഡ്യൂള്‍ പാക്കപ്പ് ആയ വിവരം പങ്കുവച്ചുകൊണ്ടുള്ള വിഡിയോ അണിയറ പ്രവര്‍ത്തകര്‍ പങ്കുവച്ചത്. ഇതിന് ശേഷമാണ് ജിഷാദ് ഫ്‌ലൈറ്റില്‍ നിന്നുള്ള ചിത്രം പങ്കുവയ്ക്കുന്നത്.

‘ജയിലര്‍’ സിനിമയില്‍ ശ്രദ്ധേയമായ മോഹന്‍ലാലിന്റെ കോസ്റ്റ്യൂം ഡിസൈന്‍ ചെയ്തത് ജിഷാദ് ഷംസുദ്ദീന്‍ ആണ്. ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ ആരാധകരും ആവേശത്തിലാണ്. ‘ജയിലര്‍ 2’ സിനിമയിലും ലാലേട്ടന്റെ കോസ്റ്റ്യൂം ‘കത്തണം’ എന്നാണ് ആരാധകര്‍ ആവശ്യപ്പെടുന്നത്. മാത്യുവിന്റെ രണ്ടാമത്തെ വരവിനായി കാത്തിരിക്കുന്നു എന്നും ആരാധകര്‍ കുറക്കുന്നു.

 

 

Continue Reading

Trending