Culture
മോദിയുടെ ‘ഗ്യാസ് തള്ള്’; രൂക്ഷ പരിഹാസവുമായി സോഷ്യല്‍ മീഡിയ

അഴുക്കുചാലുകളിലെ വിഷവാതകങ്ങള്‍ പാചകത്തിന് ഉപയോഗിക്കാമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘കണ്ടെത്തലി’നെ പരിഹസിച്ച് സാമൂഹ്യ മാധ്യമങ്ങള്‍. ഒരു പരിപാടിയില്‍ സംസാരിക്കവെയാണ് ഇതുവരെ ആരും കേട്ടിട്ടില്ലാത്ത ‘ഗ്യാസ് സാങ്കേതിക വിദ്യ’ മോദി ശ്രോതാക്കള്‍ക്കു മുന്നില്‍ വിശദീകരിച്ചത്. അഴുക്കുചാലിലെ ഗ്യാസ് ശേഖരിക്കാമെന്നും അതുപയോഗിച്ച് ചായയുണ്ടാക്കാമെന്നുമുള്ള മോദിയുടെ വിശദീകരണം വന്‍ പരിഹാസത്തിനാണ് വഴിതുറന്നത്.
‘ഒരു ചെറിയ നഗരത്തില്‍ അഴുക്കുചാലിനു സമീപം ഒരു ചായക്കാരനുണ്ടായിരുന്നു. വിഷവാതകം നിറഞ്ഞ അഴുക്കുചാലില്‍ നിന്ന് ദുര്‍ഗന്ധം വരാറുണ്ടായിരുന്നു. ഒരു ദിവസം ചായക്കാരന് ഒരു ബുദ്ധിയുദിച്ചു. അയാള്‍ ഒരു പാത്രം അഴുക്കുചാലിനു മുകളില്‍ കമഴ്ത്തി പിടിക്കുകയും അതില്‍ ദ്വാരമിട്ട് ഒരു പൈപ്പ് സ്ഥാപിച്ച് ആ ഗ്യാസ് ഉപയോഗിച്ച് ചായയുണ്ടാക്കുകയും ചെയ്തു. സിംപിള്‍ ടെക്‌നോളജി!’ എന്നാണ് മോദി പറഞ്ഞത്. വീട്ടിലെ മാലിന്യങ്ങള്‍ ഉപയോഗിച്ച് ഗ്യാസ് പ്ലാന്റ് ഉണ്ടാക്കി അതില്‍ നിന്നുള്ള ഗ്യാസ് ട്രാക്ടറിന്റെ ടയര്‍ ട്യൂബില്‍ നിറച്ച് പാടത്തേക്ക് കൊണ്ടുപോകുന്ന കര്‍ഷകന്റെ കഥയും മോദി പ്രസംഗത്തില്‍ പറയുന്നുണ്ട്. ഇതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
Scientists have made a pathbreaking discovery of a gas called – Mitrogen. pic.twitter.com/7a0NX6r0R7
— Congress (@INCIndia) August 13, 2018
കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നടക്കം ആയിരക്കണക്കിനാളുകള്‍ മോദിയുടെ ഗ്യാസ് കണ്ടുപിടുത്തത്തെ പരിഹസിച്ചു. ‘ശാസ്ത്രജ്ഞന്മാര്‍ പുതിയ ഗ്യാസ് കണ്ടുപിടിച്ചു: മിത്രോജന്‍’ എന്ന തലക്കെട്ടിലാണ് കോണ്‍ഗ്രസ് മോദിയുടെ പ്രസംഗത്തിന്റെ വീഡിയോ ട്വിറ്ററില്‍ പ്രസിദ്ധീകരിച്ചത്.
UNESCO has announced that Modi is going to be nominated for Next Year's Nobel Prize in Chemistry for the discovery of LNG (Liquid Nala Gas).
— Sanjiv Bhatt (IPS) (@sanjivbhatt) August 12, 2018
അഴുക്കുചാലില്‍ നിന്ന് ഗ്യാസിന്റെ കണ്ടുപിടുത്തം നടത്തിയ മോദിക്ക് അടുത്ത വര്‍ഷത്തെ രസതന്ത്രത്തിനുള്ള നൊബൈല്‍ സമ്മാനം കിട്ടുമെന്ന് യുനസ്‌കോ പ്രഖ്യാപിച്ചതായി സഞ്ജീവ് ഭട്ട് ഐ.പി.എസ് കുറിച്ചു.
Overnight, Modi has created thousands of new jobs! Bhakts are now sitting over fetid gutters, collecting cooking gas in bottles!
— Sanjiv Bhatt (IPS) (@sanjivbhatt) August 12, 2018
അതേസമയം, മാലിന്യങ്ങളില്‍ നിന്ന് ബയോഗ്യാസ് ഉല്‍പ്പാദിപ്പിക്കുന്ന സങ്കീര്‍ണ പ്രക്രിയയുമായി സമീകരിച്ച് മോദിയുടെ ‘കണ്ടുപിടുത്ത’ത്തെ ന്യായീകരിക്കാന്‍ ഭക്തന്മാര്‍ രംഗത്തിറങ്ങിയിട്ടുണ്ട്.എന്നാല്‍, ഇതിനെ പൊളിച്ചടുക്കുന്ന മറുപടികളും സുലഭമാണ്.
Nominated for
US Patent 2019 &
Nobel Prize for 2022 pic.twitter.com/5yLCmSdTGM— Straight Forward (@Raja_Africa) August 13, 2018
Dear @DombivlikarRavi sir,
Big scope to implement #ModiGas yojana on Dombivli's biggest nala. Use MLA fund to close nala with concrete slab & build pipe gas network on it. It will have twin benefits: 1. Free gas 2. No chemical smell. @AmhiDombivlikar pic.twitter.com/cfnv5gbzMq— Sourabh (@iamsourabh) August 13, 2018
If you are really an Indian who loves their motherland India, if you are bored n angry at the way this govt is functioning, if you want India to be prosperous and healthy, if you've had enough of climate change and gutter gas by modi.
Please ReTweet. Likes for being fence sitter pic.twitter.com/LIrQIycwqi
— Manish Sood (@The_ManishSood) August 13, 2018
Film
ജനപ്രിയ താരങ്ങളുടെ പക്കാ ഫൺ എന്റെർറ്റൈനെർ; “ധീരൻ” വരുന്നു ഈ ജൂലൈയിൽ..
പോസ്റ്ററിൽ മാല പടക്കം പിടിച്ചു നിൽക്കുന്ന നായകൻ രാജേഷ് മാധവനും കൂടാതെ സഹതാരങ്ങളായ ജഗദീഷ്, സുധീഷ്, മനോജ് കെ ജയൻ, അശോകൻ എന്നിവരെയും കാണാം.

‘ജാൻ.എ.മൻ’, ‘ജയ ജയ ജയ ജയ ഹേ’, ‘ഫാലിമി’ എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ലക്ഷ്മി വാര്യരും ഗണേഷ് മേനോനും ചേർന്ന് നിർമിക്കുന്ന “ധീരൻ” സിനിമയുടെ റിലീസ് അപ്ഡേറ്റ് അണിയറപ്രവർത്തകർ പുറത്തുവിട്ടു. ജൂലൈയിൽ ചിത്രം പ്രദർശനത്തിനെത്തുമെന്ന അപ്ഡേറ്റ് പോസ്റ്ററാണ് പുറത്തിറങ്ങിയത്. പോസ്റ്ററിൽ മാല പടക്കം പിടിച്ചു നിൽക്കുന്ന നായകൻ രാജേഷ് മാധവനും കൂടാതെ സഹതാരങ്ങളായ ജഗദീഷ്, സുധീഷ്, മനോജ് കെ ജയൻ, അശോകൻ എന്നിവരെയും കാണാം. ഇതിന് മുൻപ് ഇറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഏറെ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിന്റെ പോസ്റ്ററുകൾ സൂചിപ്പിക്കുന്നത് തീർത്തും പക്കാ ഫൺ എന്റെർറ്റൈനെർ തന്നെയാകും ‘ധീരൻ’ എന്നാണ്. ഭീഷ്മപർവം എന്ന ഒറ്റ മെഗാഹിറ്റ് ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതനായ ദേവദത്ത് ഷാജി സംവിധായകനാകുന്നു എന്ന സവിശേഷതയും ധീരനുണ്ട്. ചിത്രത്തിന്റെ രചനയും ദേവദത്ത് തന്നെയാണ്.
രാജേഷ് മാധവൻ നായകനാകുന്ന ധീരനിൽ ജഗദീഷ്, മനോജ് കെ ജയൻ, ശബരീഷ് വർമ്മ, അശോകൻ, വിനീത്, സുധീഷ്, അഭിരാം രാധാകൃഷ്ണൻ എന്നിവരാണ് മറ്റ് താരങ്ങൾ. അശ്വതി മനോഹരനാണ് നായിക. ഇവരെ കൂടാതെ സിദ്ധാർഥ് ഭരതൻ, അരുൺ ചെറുകാവിൽ, ശ്രീകൃഷ്ണ ദയാൽ (ഇൻസ്പെക്ടർ ഋഷി, ജമ, ദ ഫാമിലി മാൻ ഫെയിം), ഇന്ദുമതി മണികണ്ഠൻ (മെയ്യഴകൻ, ഡ്രാഗൺ ഫെയിം), വിജയ സദൻ, ഗീതി സംഗീത, അമ്പിളി (പൈങ്കിളി ഫെയിം) എന്നിവരും ധീരനിലെ മുഖ്യ താരങ്ങളാണ്.
അർബൻ മോഷൻ പിക്ചർസും, UVR മൂവീസ്, JAAS പ്രൊഡക്ഷൻസ് എന്നിവരാണ് സഹനിർമ്മാതാക്കൾ. സംവിധായകനും തിരക്കഥാകൃത്തുമായിരുന്ന ലോഹിതദാസിന്റെ മകൻ ഹരികൃഷ്ണൻ ലോഹിതദാസ് ആണ് ധീരന്‍റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. സംഗീതം: മുജീബ് മജീദ്, എഡിറ്റിംഗ്: ഫിൻ ജോർജ്ജ് വർഗീസ്, പ്രൊഡക്ഷൻ കൺട്രോളർ- പ്രണവ് മോഹൻ, പ്രൊഡക്ഷൻ ഡിസൈനർ- സുനിൽ കുമാരൻ, ലിറിക്‌സ്- വിനായക് ശശികുമാർ, കോസ്റ്യൂംസ്- സമീറ സനീഷ്, മേക്കപ്പ്- സുധി സുരേന്ദ്രൻ, ആക്ഷൻ ഡയറക്ടർസ്- മഹേഷ് മാത്യു, മാഫിയ ശശി, അഷ്‌റഫ് ഗുരുക്കൾ, സൗണ്ട് ഡിസൈൻ- വിക്കി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- സുധീഷ് രാമചന്ദ്രൻ, പിആർഒ- വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, സ്റ്റീൽസ്- റിഷാജ് മുഹമ്മദ്, ഡിസൈൻസ്- യെല്ലോ ടൂത്ത്സ്, ഡിസ്ട്രിബൂഷൻ- ഐക്കൺ സിനിമാസ് റിലീസ്.
Film
മാനേജറെ മര്‍ദിച്ചെന്ന കേസ്; നടന്‍ ഉണ്ണി മുകുന്ദൻ്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി കോടതി തീര്‍പ്പാക്കി
വിവാദങ്ങളിൽ പ്രതികരിക്കാൻ ഉണ്ണി മുകുന്ദൻ ഇന്ന് വൈകിട്ട് 4:30ന് കൊച്ചിയിൽ മാധ്യമങ്ങളെ കാണും

Film
‘ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിന്ന് ഗോകുലം മൂവീസ് പിന്മാറിയത് ഉണ്ണിയ്ക്ക് വലിയ ഷോക്കായി’; വിപിൻ

-
kerala2 days ago
കൊച്ചി കപ്പലപകടം: ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍
-
GULF2 days ago
ഇന്ന് നാട്ടിൽ വരാനിരുന്ന പ്രവാസി അബുദാബിയിൽ മരണപ്പെട്ടു
-
Cricket3 days ago
കിങ്സിനെ തകര്‍ത്തു; ഐപിഎല്‍ ഫൈനലില്‍ ആര്‍സിബി
-
kerala3 days ago
കനത്ത മഴ; ഭൂതത്താന്‍കെട്ട് ഡാമിന്റ മുഴുവന്‍ ഷട്ടറുകളും ഉയര്‍ത്തി
-
india2 days ago
കന്നഡ വിവാദം; തഗ് ലൈഫിന് കര്‍ണാടകയില്‍ വിലക്ക്; മാപ്പ് പറയില്ലെന്ന് കമല്ഹാസന്
-
kerala3 days ago
കുമളിയില്‍ ലോറിക്ക് മുകളില്‍ മരം വീണു; യുവാവിന് ദാരുണാന്ത്യം
-
kerala3 days ago
കൂരിയാട് ദേശീയപാത തകര്‍ന്ന സംഭവം; എന്‍എച്ച്എഐ പ്രോജക്ട് ഡയറക്ടര്‍ക്ക് സസ്പെന്ഷന്
-
News3 days ago
ശക്തമായ മഴ; സംസ്ഥാനത്ത് എട്ട് ജില്ലകളില്‍ നാളെ അവധി