india
നിമിഷപ്രിയ കേസ്; ‘വിഷയത്തില്‍ ഇടപെട്ടത് ഒരു മനുഷ്യന്‍ എന്ന നിലക്ക്’: കാന്തപുരം
യമനില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട മലയാളി നഴ്‌സ് നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇടപെട്ടത് ഒരു മനുഷ്യന്‍ എന്ന നിലക്കാണെന്ന് സമസ്ത കേരള ജംഇയ്യതുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍.

യമനില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട മലയാളി നഴ്‌സ് നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇടപെട്ടത് ഒരു മനുഷ്യന്‍ എന്ന നിലക്കാണെന്ന് സമസ്ത കേരള ജംഇയ്യതുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍.
നിമിഷപ്രിയയുടെ കാര്യത്തില്‍ സാധ്യമായത് ചെയ്യണമെന്ന് യമനിലെ പണ്ഡിതരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും യമനിലെ പണ്ഡിതന്മാരും ജഡ്ജിമാരും കൂടിയാലോചിച്ചാണ് വധശിക്ഷ നടപ്പാക്കുന്നത് നിര്‍ത്തിവെക്കാന്‍ ഉത്തരവിട്ടതെന്നും കാന്തപുരം മുസ്‌ലിയാര്‍ പറഞ്ഞു. ദിയാധനത്തിന് ആവശ്യമായ പണം ശേഖരിക്കാന്‍ ആരാണ് ഉള്ളതെന്ന് അന്വേഷിച്ചപ്പോള്‍ ചാണ്ടി ഉമ്മന്‍ എം.എല്‍.എ ഉണ്ടെന്ന വിവരം അറിയാന്‍ കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നിമിഷപ്രിയയുടെ മോചനം സാധ്യമാകാന്‍ എല്ലാവരും പ്രാര്‍ഥിക്കണമെന്നും വരും ദിവസങ്ങളിലും ഇടപെടല്‍ തുടരുമെന്നും കാന്തപുരം അറിയിച്ചു.
കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരുടെ അഭ്യര്‍ഥനയെ തുടര്‍ന്ന് യമനിലെ പ്രമുഖ പണ്ഡിതനും സൂഫിവര്യനുമായ ശൈഖ് ഹബീബ് ഉമര്‍ ബിന്‍ ഹഫീളിന്റെ ഇടപെടലിലാണ് മതപണ്ഡിതരും ജഡ്ജിമാരും അടക്കമുള്ളവര്‍ ഇന്നലെയും ഇന്നും നടത്തിയ കൂടിയാലോചനക്ക് ശേഷം ഇന്ന് നടത്താനിരുന്ന നിമിഷപ്രിയയുടെ വധശിക്ഷ മാറ്റിവെക്കാന്‍ തീരുമാനിച്ചത്. ശൈഖ് ഹബീബ് ഉമര്‍ ബിന്‍ ഹഫീള്‍ വഴിയുള്ള ഇടപെടലാണ് കൊല്ലപ്പെട്ട തലാലിന്റെ കുടുംബത്തിനെ പുനരാലോചനക്ക് സമ്മതിപ്പിച്ചത്.
ശൈഖ് ഹബീബ് ഉമറിന്റെ നിര്‍ദേശത്തെ കൊല്ലപ്പെട്ട തലാലിന്റെ കുടുംബം മാനിക്കുകയാണ് ചെയ്തത്. തലാലിന്റെ അടുത്ത ബന്ധുവും ഹുദൈദ സ്റ്റേറ്റ് കോടതി ചീഫ് ജസ്റ്റിസും യമന്‍ ശൂറാ കൗണ്‍സിലിന്റെ അംഗവുമായ വ്യക്തി ശൈഖ് ഹബീബ് ഉമറിന്റെ നിര്‍ദേശ പ്രകാരം ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ തലാലിന്റെ നാടായ ദമാറില്‍ എത്തിയത്. ശൈഖ് ഹബീബ് ഉമറിന് വേണ്ടി അനുയായി ഹബീബ് മഷ്‌റൂഖാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. തുടര്‍ ചര്‍ച്ചയില്‍ ദിയാധനം സ്വീകരിക്കുന്നത് അടക്കമുള്ള കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാക്കാനുള്ള ശ്രമത്തിലാണ്.
2017 ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. യമന്‍ പൗരനായ അബ്ദുമഹ്ദിയെ പാലക്കാട് കൊല്ലങ്കോട് തേക്കിന്‍ചിറ സ്വദേശിനി നിമിഷ പ്രിയയും കൂട്ടുകാരിയും ചേര്‍ന്ന് കൊലപ്പെടുത്തി മൃതദേഹം വീടിന് മുകളിലെ ജലസംഭരണിയില്‍ ഒളിപ്പിച്ചുവെന്നാണ് കേസ്. ആഗസ്റ്റില്‍ നിമിഷ പ്രിയയെ പൊലീസ് അറസ്റ്റ് ചെയ്തു.
രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പിടിയിലായ നിമിഷയെ വിചാരണക്ക് ശേഷം 2018ലാണ് യമന്‍ കോടതി വധശിക്ഷക്ക് വിധിച്ചത്. 2023ല്‍ വധശിക്ഷ റദ്ദാക്കാനുള്ള അന്തിമ അപേക്ഷ തള്ളിയിരുന്നു. വധശിക്ഷ നടപ്പാക്കാന്‍ യമന്‍ പ്രസിഡന്റ് റഷാദ് അല്‍ അലീമി അനുമതി നല്‍കുകയും ചെയ്തു.
നിമിഷ പ്രിയയെ രക്ഷിക്കാനുള്ള ഏക മാര്‍ഗം തലാലിന്റെ കുടുംബത്തിന് ദിയാധനം നല്‍കുകയായിരുന്നു. തലാലിന്റെ കുടുംബത്തെ നേരില്‍ കണ്ട് മാപ്പ് അപേക്ഷിക്കുന്നതിന് വേണ്ടി നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരി യമനില്‍ പോയിരുന്നു. കഴിഞ്ഞ ഒരു വര്‍ഷമായി പ്രേമകുമാരി യമനില്‍ കഴിയുകയാണ്. തലാലിന്റെ കുടുംബവുമായും ഗോത്രത്തലവന്മാരുമായും മുമ്പ് നടത്തിയ ചര്‍ച്ചകള്‍ ഫലം കണ്ടിരുന്നില്ല.
india
ഉത്തരേന്ത്യയില്‍ മഴക്കെടുതി രൂക്ഷമാകുന്നു; യമുന നദിയില്‍ പ്രളയ മുന്നറിയിപ്പ്
ഡല്‍ഹി യമുന നദിയിലെ പ്രളയ മുന്നറിയിപ്പിനെ തുടര്‍ന്ന് സമീപപ്രദേശങ്ങളില്‍ നിന്നും ജനങ്ങളെ ഒഴിപ്പിച്ചു.

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മഴക്കെടുതി രൂക്ഷം. ഡല്‍ഹി യമുന നദിയിലെ പ്രളയ മുന്നറിയിപ്പിനെ തുടര്‍ന്ന് സമീപപ്രദേശങ്ങളില്‍ നിന്നും ജനങ്ങളെ ഒഴിപ്പിച്ചു. പഞ്ചാബിലും ഉത്തരാഖണ്ഡിലും ജമ്മുകശ്മീരിലും ഹിമാചല്‍ പ്രദേശിലും മഴക്കെടുതി രൂക്ഷമാണ്.
കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി പെയ്ത മഴയെത്തുടര്‍ന്ന് നന്ദി കരയിലെ വീടുകളിലും സമീപ പ്രദേശങ്ങളിലും വെള്ളക്കെട്ടും ഗതാഗത തടസ്സവും അനുഭവപ്പെട്ടു. ആളുകളെ റോഡരികില്‍ സജ്ജീകരിച്ച തത്കാലിക ഹെല്‍റ്ററുകളിലേക്ക് മാറ്റി. യമുന ബസാര്‍, മയൂര്‍ വിഹാര്‍ തുടങ്ങിയ സ്ഥലങ്ങളിലെ നിരവധി കുടുംബങ്ങളാണ് ഇതോടെ ദുരിതത്തിലായത്.
ഹിമാചല്‍ പ്രദേശിലെ സുന്ദര്‍നഗറില്‍ മണ്ണിടിച്ചിലില്‍ ആറുപേര്‍ മരിച്ചു. പഞ്ചാബില്‍ 30 പേരാണ് വെള്ളപ്പൊക്കത്തില്‍ മരിച്ചത്. മൂന്നര ലക്ഷം ആളുകളെ വെള്ളപ്പൊക്കം നേരിട്ട് ബാധിച്ചതായാണ് കണക്കുകള്‍. ഹിമാചല്‍പ്രദേശില്‍ 3 ദേശീയപാതകള്‍ ഉള്‍പ്പെടെ 800 ലധികം റോഡുകള്‍ അടച്ചിട്ടു. ഉത്തര്‍പ്രദേശിലെ മഴക്കെടുതിയില്‍ 16 മരണം റിപ്പോര്‍ട്ട് ചെയ്തു.
india
ബില്ലുകളുടെ സമ്മതപത്രം വൈകുന്ന സംഭവങ്ങള്‍ ഗവര്‍ണര്‍മാര്‍ക്കും രാഷ്ട്രപതിക്കും നിശ്ചിത സമയക്രമം ഏര്‍പ്പെടുത്തുന്നത് ന്യായീകരിക്കാനാവില്ല: സുപ്രീം കോടതി
കാലതാമസത്തിന്റെ വ്യക്തിഗത കേസുകള്‍ ഉണ്ടെങ്കില്‍, ദുരിതബാധിതരായ കക്ഷികള്‍ക്ക് ആശ്വാസം തേടി കോടതിയെ സമീപിക്കാം

ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 200-ഉം 201-ഉം അനുസരിച്ച് ഗവര്‍ണര്‍മാര്‍ക്കും രാഷ്ട്രപതിക്കും യഥാക്രമം പ്രവര്‍ത്തിക്കാനുള്ള ഒരു പുതപ്പ് ടൈംലൈന്‍ ഏര്‍പ്പെടുത്തിയതിനെ ന്യായീകരിക്കാന്‍ ബില്ലുകള്‍ക്ക് അനുമതി നല്‍കുന്നതില്‍ കാലതാമസം വരുത്തുന്ന ചില സന്ദര്‍ഭങ്ങള്‍ ന്യായീകരിക്കാന്‍ കഴിയില്ലെന്ന് രാഷ്ട്രപതിയുടെ റഫറന്‍സിന്റെ വാദം കേള്‍ക്കുന്നതിന്റെ ആറാം ദിവസം സുപ്രീം കോടതി വാക്കാല്‍ നിരീക്ഷിച്ചു. കാലതാമസത്തിന്റെ വ്യക്തിഗത കേസുകള്‍ ഉണ്ടെങ്കില്‍, ദുരിതബാധിതരായ കക്ഷികള്‍ക്ക് ആശ്വാസം തേടി കോടതിയെ സമീപിക്കാം, കൂടാതെ സമയപരിധിക്കുള്ളില്‍ തീരുമാനം എടുക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചേക്കാം; എന്നിരുന്നാലും, ഗവര്‍ണറുടെയും രാഷ്ട്രപതിയുടെയും നടപടികള്‍ക്ക് കോടതി പൊതുവായ സമയക്രമം നല്‍കണമെന്ന് അര്‍ത്ഥമാക്കാനാവില്ല, കോടതി വാക്കാല്‍ പറഞ്ഞു.
സമയപരിധികളൊന്നും വ്യക്തമാക്കാതെ ബില്ലുകള്‍ ‘എത്രയും വേഗം’ തിരികെ നല്‍കണമെന്ന് പറഞ്ഞുകൊണ്ട് ഭരണഘടന പ്രത്യേകമായി ‘ഫ്‌ലെക്സിബിലിറ്റി’ നല്‍കിയിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. തമിഴ്‌നാട് ഗവര്‍ണറെ പ്രതിനിധീകരിച്ച് മുതിര്‍ന്ന അഭിഭാഷകന്‍ ഡോ. അഭിഷേക് മനു സിംഗ്വിയുടെ വാദം കേള്‍ക്കുകയായിരുന്നു ചീഫ് ജസ്റ്റിസ് ബിആര്‍ ഗവായ്, ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് പിഎസ് നരസിംഹ, ജസ്റ്റിസ് എഎസ് ചന്ദൂര്‍ക്കര്‍ എന്നിവരടങ്ങിയ അഞ്ചംഗ ബെഞ്ച്.
ഗവര്‍ണര്‍മാര്‍ അനിശ്ചിതകാലത്തേക്ക് ബില്ലുകള്‍ തടഞ്ഞുവയ്ക്കുന്ന സംഭവങ്ങളുടെ ആവര്‍ത്തിച്ചുള്ള സാഹചര്യം കണക്കിലെടുത്ത് സമയക്രമം അനിവാര്യമാണെന്ന് സിംഗ്വി വാദിച്ചു. രാഷ്ട്രപതിയുടെയും ഗവര്‍ണറുടെയും അധികാരം വിനിയോഗിക്കുന്നതിന് ആര്‍ട്ടിക്കിള്‍ 142 പ്രകാരം നമുക്ക് ഒരു സ്ട്രെയിറ്റ് ജാക്കറ്റ് ഫോര്‍മുല നല്‍കാമോ?”, സിജെഐ ഗവായ് ചോദിച്ചു. ‘ദന്തഗോപുരം’ വീക്ഷണം എടുക്കരുതെന്നും ‘വലിയ കാലതാമസത്തിന്റെ സമകാലിക യാഥാര്‍ത്ഥ്യങ്ങള്‍’ കൈകാര്യം ചെയ്യണമെന്നും കോടതിയെ പ്രേരിപ്പിച്ച സിംഗ്വി, ആര്‍ട്ടിക്കിള്‍ 200, 201 എന്നിവയ്ക്ക് കീഴിലുള്ള അധികാരങ്ങള്‍ വിനിയോഗിക്കുന്നതിന് ഒരു ‘പൊതു സമയരേഖ’ ആവശ്യമാണെന്ന് സമര്‍ത്ഥിച്ചു.
ആര്‍ട്ടിക്കിള്‍ 200 ഉം 201 ഉം ഒരു ടൈംലൈനും വ്യക്തമാക്കാത്തതിനാല്‍ ഒരു പൊതു ടൈംലൈന്‍ സ്ഥാപിക്കുന്നത് പ്രായോഗികമായി കോടതി ഭരണഘടന ഭേദഗതി ചെയ്യുമെന്ന് ജസ്റ്റിസ് നാഥ് നിരീക്ഷിച്ചു. സമയക്രമം ഏര്‍പ്പെടുത്താന്‍ ഭരണഘടന ഭേദഗതി ചെയ്യേണ്ടിവരും, ജസ്റ്റിസ് നാഥ് പറഞ്ഞു. ഗവര്‍ണര്‍/ രാഷ്ട്രപതി സമയക്രമം പാലിക്കാത്തതിന്റെ അനന്തരഫലങ്ങളെക്കുറിച്ച് ബെഞ്ച്, പ്രത്യേകിച്ച് ജസ്റ്റിസ് നരസിംഹവും ജസ്റ്റിസ് നാഥും ചോദിച്ചു. ഗവര്‍ണറെയോ രാഷ്ട്രപതിയെയോ കോടതിയലക്ഷ്യത്തിന് ഉയര്‍ത്തിക്കാട്ടാമോ, അവര്‍ ചോദിച്ചു. ബില്ലുകള്‍ക്ക് ‘ഡീംഡ് അസെന്റ്’ ഒരു അനന്തരഫലമാകുമെന്ന് സിംഗ്വി മറുപടി നല്‍കി. വാദത്തിനിടെ, അയോഗ്യതാ ഹര്‍ജികളില്‍ മൂന്ന് മാസത്തിനകം തീരുമാനമെടുക്കാന്‍ തെലങ്കാന സ്പീക്കറോട് നിര്‍ദ്ദേശിച്ച് സിജെഐ ഗവായ് രചിച്ച മൂന്നംഗ ബെഞ്ച് വിധി സിംഗ്വി പരാമര്‍ശിച്ചു. കേസില്‍ പ്രത്യേക നിര്‍ദ്ദേശമാണ് കോടതി പുറപ്പെടുവിച്ചതെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. ‘എല്ലാ സ്പീക്കര്‍മാരും മൂന്ന് മാസത്തിനകം അയോഗ്യതാ ഹര്‍ജികള്‍ തീര്‍പ്പാക്കണമെന്ന് ഞങ്ങള്‍ നിര്‍ദ്ദേശിച്ചിട്ടില്ല. കേസിന്റെ വസ്തുതകള്‍ക്കും സാഹചര്യങ്ങള്‍ക്കും ഇത് പ്രത്യേകമായിരുന്നു,’ ചീഫ് ജസ്റ്റിസ് പറഞ്ഞു.
india
യുഎപിഎ കേസ്: ഉമർ ഖാലിദും ശർജീൽ ഇമാമും ഉൾപ്പടെയുള്ള 9 പൗരത്വപ്രക്ഷോഭകർക്ക് ജാമ്യം നിഷേധിച്ച് ദൽഹി ഹൈക്കോടതി
2020ൽ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങൾക്കു പിന്നാലെ നടന്ന കലാപത്തിൽ ഗൂഢാലോചന നടത്തിയെന്ന കുറ്റം ചുമത്തിയാണ് ഡൽഹി പൊലീസ് ഉമർ ഖാലിദിനെയും ഷർജീൽ ഇമാമിനെയും അറസ്റ്റ് ചെയ്ത് യുഎപിഎ ചുമത്തിയത്

ന്യൂഡൽഹി: വിദ്യാർഥി നേതാക്കളായ ഉമർ ഖാലിദ്, ഷർജീൽ ഇമാം എന്നിവരുൾപ്പെടെ 2020ലെ ഡൽഹി കലാപ ഗൂഢാലോചനക്കേസിൽ പ്രതികളായ 9 പേരുടെ ജാമ്യാപേക്ഷ ഡൽഹി ഹൈക്കോടതി തള്ളി. ഉമർ ഖാലിദിനെയും ഷർജീൽ ഇമാമിനെയും കൂടാതെ മുഹമ്മദ് സലീം ഖാൻ, ഷിഫ ഉർ റഹ്മാൻ, അക്തർ ഖാൻ, മീരാൻ സാഹിബ്, ശദാബ് അബ്ദുൽ അഹമ്മദ് ഖാലിദ് സൈഫി, ഗുൽഫിഷ ഫാത്തിമ എന്നിവരുടെ ജാമ്യാപേക്ഷയാണ് ജസ്റ്റിസുമാരായ നവീൻ ചൗള, ശൈലേന്ദർ കൗർ എന്നിവരുടെ ബെഞ്ച് തള്ളിയത്.
-
kerala3 hours ago
ഞങ്ങളുടെ കുട്ടികളെ കൈ വെച്ചിട്ട് പെന്ഷന് പറ്റി പിരിയാമെന്ന് കാക്കിയിട്ട ഒരു ക്രിമിനലും കരുതേണ്ട; കെ.സുധാകരന്
-
india2 days ago
‘ബിഹാര്‍ തെരഞ്ഞെടുപ്പില്‍ വോട്ട് ചോര്‍ത്തി വിജയിക്കാനാണ് മോദി ശ്രമിക്കുന്നത്, ഈ ഇരട്ട എഞ്ചിന് സര്‍ക്കാര്‍ 6 മാസത്തിന് ശേഷം നിലനില്‍ക്കില്ല’: മല്ലികാര്‍ജുന്‍ ഖാര്‍ഗെ
-
kerala2 days ago
ഡിവൈഎഫ്ഐ നേതാവിനെ തിരിച്ചെടുക്കാൻ സിപിഎം; മാറ്റിനിർത്തിയത് സഹപ്രവർത്തകയുടെ ലൈംഗികാരോപണത്തിന് പിന്നാലെ
-
Video Stories2 days ago
നെഹ്റു ട്രോഫി വള്ളംകളി: ഫലപ്രഖ്യാപനം വൈകിയതില്‍ പ്രതിഷേധിച്ച് ബോട്ട് ക്ലബ്ബുകള്‍
-
Video Stories2 days ago
സുഡാനില്‍ മണ്ണിടിച്ചില്‍; ആയിരത്തിലേറെ പേര് മരിച്ചു
-
india2 days ago
‘അത് ഭാഷാശൈലിയെന്ന് വിഡ്ഢികൾക്ക് മനസിലാകില്ല’; തലവെട്ടൽ പരാമർശത്തിൽ വിശദീകരണവുമായി മഹുവ മൊയ്ത്ര
-
kerala3 days ago
ആലപ്പുഴയില്‍ വിദ്യാര്‍ത്ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
-
Video Stories2 days ago
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ തീവ്ര മഴ; യമുന നദിയിലെ ജലനിരപ്പ് ഉയരുന്നു