Connect with us

Culture

മുജാഹിദ് ഐക്യം യാഥാര്‍ത്ഥ്യം

Published

on

മുജാഹിദ് ഐക്യം യാഥാര്‍ഥ്യമായി. 2002 ആഗസ്്തില്‍ ഭിന്നിച്ച രണ്ടു മുജാഹിദ് സംഘടനകളും ഇനി ഒന്നായി പ്രവര്‍ത്തിക്കും. ഇന്നലെ കോഴിക്കോട് അരയിടത്തു പാലത്തുള്ള മുജാഹിദ് സെന്ററില്‍ നടന്ന സംഗമത്തിലാണ് കേരള നദ്‌വത്തുല്‍ മുജാഹിദീനും പോഷക സംഘടനകളും ഐക്യപ്പെട്ടു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്്. കേരള നദ്‌വത്തുല്‍ മുജാഹിദീന്റെയും മര്‍ക്കസുദ്ദഅ്‌വ ആസ്ഥാനമായിട്ടുള്ള കെ.എന്‍.എമ്മിന്റെയും സംയുക്ത ഭരണ സമതികളും ജില്ലാ പ്രസിഡന്റ്, സെക്രട്ടറിമാരും ഐ.എസ്.എം, എം.എസ്.എം, എം.ജി.എം എന്നീ പോഷക ഘടകങ്ങളുടെ പ്രസിഡന്റ്, സെക്രട്ടറിമാരുമാണ് ഇന്നലെ ഒത്തു ചേര്‍ന്നത്.

കെ.എന്‍.എം ജനറല്‍ സെക്രട്ടറി പി. പി ഉണ്ണീന്‍ കുട്ടി മൗലവി ആമുഖ പ്രഭാഷണം നടത്തി. തുടര്‍ന്ന് ഐക്യശ്രമത്തിന് നേതൃത്വം നല്‍കിയ എം. അബ്ദുറഹിമാന്‍ സലഫിയും എ. അസ്ഗറലിയും ആദര്‍ശ പ്രശ്‌നങ്ങളിലും സംഘടനാ പ്രശ്‌നങ്ങളിലുമുണ്ടായ തീരുമാനങ്ങള്‍ വിശദീകരിച്ചു. കെ.എന്‍.എം സംസ്ഥാന പ്രസിഡന്റ് ടി. പി അബ്ദുല്ല കോയ മദനി ഐക്യ പ്രമേയം അവതരിപ്പിച്ചു. സി. പി ഉമര്‍ സുല്ലമി പിന്താങ്ങി. കേരളമുസ്‌ലിം നവോത്ഥാന പരിശ്രമങ്ങള്‍ക്ക് നിസ്തുലമായ സംഭാവനകള്‍ അര്‍പ്പിച്ച മുജാഹിദ് പ്രസ്ഥാനത്തില്‍ ഒന്നര പതിറ്റാണ്ടായി നിലനിന്നിരുന്ന ആദര്‍ശപരവും സംഘടനാപരവുമായ ഭിന്നതകള്‍ ഒരു വര്‍ഷം നീണ്ടു നിന്ന വൈജ്ഞാനിക സംവാദങ്ങള്‍ക്കും ആദര്‍ശചര്‍ച്ചകള്‍ക്കും ശേഷം പരിഹാരം കണ്ട സാഹചര്യത്തില്‍ ഐക്യത്തോടെ മുന്നോട്ട് പോകാനും ഐക്യസന്ദേശം മുഴുവന്‍ കീഴ്ഘടകങ്ങളിലും യാഥാര്‍ഥ്യമാക്കാനും യോഗം ഏകകണ്ഠമായി തീരുമാനിക്കുന്നതായി പ്രമേയത്തില്‍ ടിപി അബ്ദുല്ലക്കോയ മദനി വ്യക്തമാക്കി.
ഡോ. ഹുസൈന്‍ മടവൂര്‍, എം. മുഹമ്മദ് മദനി, എം. സ്വലാഹുദ്ധീന്‍ മദനി, എ അബ്ദുല്‍ ഹമീദ് മദീനി, നൂര്‍ മുഹമ്മദ് നൂര്‍ഷ ആശംസകള്‍ നേര്‍ന്നു.

2015 ഡിസംബര്‍ മുതല്‍ 2016 നവംബര്‍ വരെ ഇരു പക്ഷത്തെയും അഞ്ചു വീതം പണ്ഡിതന്മാര്‍ നടത്തിയ ചര്‍ച്ചയില്‍ നിന്ന് ഉരുത്തിരിഞ്ഞ തീരുമാനങ്ങള്‍ പണ്ഡിത സഭയായ കേരള ജംഇയ്യത്തുല്‍ ഉലമ (കെ.ജെ.യു) ശരിവെച്ചതോടെയാണ് ഐക്യശ്രമത്തിന് വേഗം കൂടിയത്്. ഇതിനെ ഇരു ഭരണസമിതികളും കൗണ്‍സിലുകളും പൂര്‍ണ്ണമായി അംഗീകരിച്ചു.കേരളത്തിലെ പ്രഥമ മുസ്‌ലിം സംഘടനയായ കേരള മുസ്‌ലിം ഐക്യസംഘത്തിന്റെയും (1920) കേരള ജംഇയ്യത്തുല്‍ ഉലമ (1924)യുടെയും നേതൃത്വത്തില്‍ 1950ലാണ് കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ രൂപം കൊള്ളുന്നത്. യുവജന വിഭാഗമായ (ഐ.എസ്.എം), വിദ്യാര്‍ത്ഥി വിഭാഗമായ (എം.എസ്.എം), വനിതാ വിഭാഗമായ (എം.ജി.എം), എന്നിവയും മാതൃസംഘടനയായ കെ.എന്‍.എമ്മിന്റെ കീഴില്‍ രൂപീകരിക്കപ്പെട്ടു.

മുജാഹിദ് പ്രസ്ഥാനത്തിലെ ഭിന്നിപ്പുകള്‍ അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും തിരിച്ചുവരവിനും അപകടകരമായ ചിന്തകള്‍ കടന്നു വരാനുള്ള സാഹചര്യത്തിനും വഴി തുറക്കുമെന്നും, ദൃശ്യ-ശ്രാവ്യ-അച്ചടി മാധ്യമങ്ങളുടെ പിന്‍ബലത്തോടെ അന്ധവിശ്വാസങ്ങളുടെ പ്രചാരണം ശക്തിപ്പെട്ടുവരികയാണെന്നും യോഗം വിലയിരുത്തി. ഭിന്നിപ്പുകളില്‍ മനസ്സു മരവിച്ച യുവാക്കളില്‍ ചിലര്‍ അരാഷ്ട്രീയവാദങ്ങളിലേക്കും അപകടകരമായ ചിന്തകളിലേക്കും ആകൃഷ്ടരാകുമോ എന്ന് ഭയമുണ്ട്. ഇതു തടയാന്‍ വിദ്യാര്‍ഥി-യുവജന വിഭാഗങ്ങളില്‍ കര്‍മപദ്ധതി തയ്യാറാക്കും. ഭീകരവാദത്തിന്റെ അപകടങ്ങള്‍ ബോധ്യപ്പെടുത്തുന്നതിനായി സെമിനാറുകള്‍ സംഘടിപ്പിക്കും.

ഐക്യം വിശദീകരിച്ച പത്രസമ്മേളനത്തില്‍ ടി. പി അബ്ദുള്ള കോയ മദനി, സി. പി ഉമര്‍ സുല്ലമി, പി. പി ഉണ്ണീന്‍ കുട്ടി മൗലവി, ഡോ. ഹുസൈന്‍ മടവൂര്‍, എം. മുഹമ്മദ് മദനി, എം. സ്വലാഹുദ്ദീന്‍ മദനി, എം. അബ്ദുറഹിമാന്‍ സലഫി, എ. അസ്ഗറലി, പികെ അഹമ്മദ് സംസാരിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സംസ്ഥാന ബജറ്റിന്റെ ആമുഖം തന്നെ പച്ചക്കളളം: ഡോ. എം.കെ മുനീര്‍

മരുന്നില്ലാതെ രോഗികളും പെന്‍ഷനില്ലാതെ സാധാരണക്കാരും വലയുന്നു

Published

on

ധനഞെരുക്കത്തിൽനിന്ന് കേരളം അതിജീവിച്ചു എന്ന പച്ചക്കള്ളമാണ് ബജറ്റിന്റെ ആമുഖമെന്ന് മുസ്ലിംലീഗ് നിയമസഭാ പാർട്ടി ഉപനേതാവ് ഡോ. എം.കെ മുനീർ പറഞ്ഞു. പാവപ്പെട്ടവരുടെ സാമൂഹ്യ സുരക്ഷയുമായി ബന്ധപ്പെട്ട പെൻഷനുകൾ പോലും മുടങ്ങിക്കിടക്കുകയാണ്. രോഗികളുടെ കൂട്ടിരിപ്പുകാർക്ക് കൊടുക്കുന്ന ആശ്വാസകിരണം മാസങ്ങളായി മുടങ്ങിയിരിക്കുകയാണ്. അനാഥ മക്കൾക്ക് പഠിക്കാനുള്ള പണം കൊടുക്കുന്നില്ല.

കോക്ലിയാർ ഇംപ്ലാന്റേഷൻ നടത്തിയ കുട്ടികൾ തുടർന്നുള്ള പണം കിട്ടാത്തതിന്റെ പേരിൽ കേൾവി ശക്തി നഷ്ടമാകുന്ന അവസ്ഥയിലാണ്. എൽ.എസ്.എസ്-യു.എസ്.എസ് സ്‌കോളർഷിപ്പ് കുടിശ്ശികയാണ്. ആ പദ്ധതിയുടെ പേര് മാറ്റും എന്നാണ് ബജറ്റിൽ പറയുന്നത്. കാരുണ്യ വഴി കോഴിക്കോട് മെഡിക്കൽ കോളേജിന് മാത്രം 100 കോടിയാണ് കിട്ടാനുള്ളത്.

ആൻജിയോപ്ലാസ്റ്റി മുടങ്ങിയിരിക്കുകയാണ്. ഫ്‌ളൂയിഡ് ഇല്ലാത്തത് കൊണ്ട് ഡയാലിസിസ് മുടങ്ങിയിരിക്കുകയാണ്. സ്‌കോളർഷിപ്പുകളും മുടങ്ങിയിരിക്കുകയാണ്. ഈ വസ്തുതകളൊക്കെ അവഗണിച്ച് കൊണ്ടാണ് ബജറ്റ് അവതരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

kerala

സംസ്ഥാന ബജറ്റ്: ഇലക്ട്രിക് വാഹനങ്ങളുടെ നികുതി വർധിപ്പിച്ചു

ഇതിലൂടെ 50 ശതമാനം അധിക വരുമാനം പ്രതീക്ഷിക്കുന്നുവെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ പറഞ്ഞു.

Published

on

സംസ്ഥാനത്ത് ഇലക്ട്രിക് വാഹനങ്ങളുടെ നികുതി വർധിപ്പിച്ചു. 15 വർഷം കഴിഞ്ഞ സ്വകാര്യ വാഹനങ്ങളുടെ നികുതിയും 50 ശതമാനം വർധിപ്പിച്ചു. ഇതിലൂടെ 50 ശതമാനം അധിക വരുമാനം പ്രതീക്ഷിക്കുന്നുവെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ പറഞ്ഞു.

നികുതി വെട്ടിക്കുന്ന ചരക്കുകൾ കൊണ്ടുപോകുന്ന വാഹനങ്ങൾ കണ്ടുകെട്ടാൻ നിയമം ഉൾപ്പെടുത്തും. കോടതി ഫീസ് വർധിപ്പിച്ചു. 150 കോടി അധിക വരുമാനമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

Continue Reading

kerala

കണ്ണൂരിനെയും കൊല്ലത്തെയും കേന്ദ്രീകരിച്ച് ബജറ്റ്: രാഷ്ട്രീയ വികസനമോ? നാടിനോടുള്ള കരുതലോ?

മറ്റ് ജില്ലകള്‍ കേരളത്തിന് ഉള്ളില്‍ തന്നെ അല്ലേ എന്നതാണ് ഇപ്പോള്‍ സംശയം. അതോ, ധനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും നാടായതിനാല്‍ കരുതല്‍ കൂടിയതാണോ എന്നും ചിന്തിക്കാം.

Published

on

ധനമന്ത്രി കെ.എൻ ബാലഗോപാലിന്‍റെ രണ്ടാം സമ്പൂർണ്ണ ബജറ്റ് പ്രഖ്യാപനം  നിയമസഭയിൽ പുരോഗമിക്കുകയാണ്. സാമ്പത്തികമായി പ്രതിസന്ധികളിൽ നിന്ന് കരകയറുകയാണ് കേരളം എന്നതാണ് ബജറ്റിന്‍റെ മുഖ്യ സന്ദേശം. എന്നാൽ, കൊല്ലത്തെയും കണ്ണൂരിനെയും മാത്രമായി പരിഗണിച്ചുകൊണ്ടാണ് കേരള ബജറ്റ് മുന്നേറുന്നത്. മറ്റ് ജില്ലകള്‍ കേരളത്തിന് ഉള്ളില്‍ തന്നെ അല്ലേ എന്നതാണ് ഇപ്പോള്‍ സംശയം. അതോ, ധനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും നാടായതിനാല്‍ കരുതല്‍ കൂടിയതാണോ എന്നും ചിന്തിക്കാം. പ്രത്യേകമായി, ഈ പ്രഖ്യാപനങ്ങള്‍ പരിശോധിക്കുന്നത് രാഷ്ട്രീയമായ സാഹചര്യത്തെയും വികസന പ്രവണതകളെയും കൂടി വ്യക്തമാക്കുന്നു.

ധനമന്ത്രി കെ.എൻ ബാലഗോപാലിന്‍റെ സ്വന്തം ജില്ലയായ കൊല്ലം, ബജറ്റിൽ പ്രത്യേക ശ്രദ്ധ നേടി മുന്നേറുകയാണ്.കൊല്ലത്ത് ഫുഡ് പാർക്കിന് 5 കോടി, ശാസ്താംകോട്ട ടൂറിസത്തിന് ഒരു കോടി, കൊല്ലത്തും കൊട്ടാരക്കരയിലും ഐ.ടി പാർക്കുകള്‍, വിഴിഞ്ഞം കൊല്ലം പുനലൂർ വികസന ത്രികോണ പദ്ധതി തുടങ്ങി പ്രത്യേക കരുതലാണ് ജന്മനാടിനോട്. മുഖ്യമന്ത്രി പിണറായി വിജയന്‍റെ സ്വന്തം ജില്ലയായ കണ്ണൂരിനുള്ള ബജറ്റ് പ്രഖ്യാപനങ്ങൾ വികസന പ്രതീക്ഷകൾക്ക് പുതിയ ചൈതന്യം നൽകുന്നതായിരുന്നു. ധർമടത്ത് 133 കോടിയുടെ ഗ്ലോബൽ ഡയറി വില്ലേജാണ് പ്രഖ്യാപിച്ചിട്ടുള്ളത്. മറ്റ് ജില്ലകള്‍ക്ക് മുഴുവനായി കൊടുത്തിരിക്കുന്ന വാഗ്ദാനങ്ങളില്‍ പോലും ഇത്രയും പ്രഖ്യാപനങ്ങള്‍ ഉണ്ടാകില്ല.

കൊല്ലത്തെയും കണ്ണൂരിനെയും ഒരു രാഷ്ട്രീയ കേന്ദ്രബിന്ദുവാക്കി ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതികൾ സർക്കാർ പിന്തുണ ഉറപ്പിക്കാൻ തയാറാക്കിയതെന്ന രാഷ്ട്രീയ വിമർശനങ്ങളുണ്ട്. കേരളത്തിന്‍റെ സമഗ്ര വികസനം എന്നതിലേക്കുള്ള കേന്ദ്ര വഞ്ചന കാണിക്കാൻ ബജറ്റ് പ്രസംഗം ഉപയോഗിച്ചുവെങ്കിലും, പ്രാദേശിക തലത്തിൽ കൂടുതൽ പദ്ധതികൾ പുനർപരിശോധിക്കേണ്ടത് അനിവാര്യമായിരിക്കുമെന്ന്  വിലയിരുത്തുന്നു. ഒപ്പം,  കിഫ്ബി പദ്ധതികളിലൂടെ നികുതി ചുമതലകൾ ജനങ്ങളിലേക്ക് തള്ളുകയാണ് സർക്കാരിന്‍റെ യഥാർത്ഥ ലക്ഷ്യമെന്നുമുള്ള ആക്ഷേപവും ഇതോടൊപ്പം  ഉയർന്നുവരുന്നു.

ധനമന്ത്രിയും മുഖ്യമന്ത്രിയും കൊല്ലത്തെയും കണ്ണൂരിനെയും പ്രതിനിധീകരിക്കുന്ന സാഹചര്യത്തിൽ, ബജറ്റിൽ ഈ ജില്ലകൾക്ക് ലഭിച്ച പ്രത്യേക പരിഗണന അവകാശവാദങ്ങളും വിമർശനങ്ങളും ഒരുപോലെ ഉണർത്തിയിരിക്കുന്നു. ബജറ്റിന്‍റെ വാസ്തവ പ്രഭാവം പൊതു ജനങ്ങളുടെ ദൈനംദിന ജീവിതത്തിൽ എത്രമാത്രം പ്രതിഫലിക്കും എന്നതാണ് ഇനി വാക്കുകൾക്കുപകരം പ്രവർത്തനങ്ങളുടെ വിലയിരുത്തലിന്‍റെ അടിത്തറ.

Continue Reading

Trending