Connect with us

Culture

‘മഞ്ചേരി മെഡിക്കല്‍ കോളജിന് ജീവന്റെ വിലയുണ്ട്’: നിയമസഭയില്‍ വികാരഭരിതനായി എം. ഉമ്മര്‍

Published

on

തിരുവന്തപുരം: മഞ്ചേരി മെഡിക്കല്‍ കോളജ് തന്റെ ജീവനേക്കാള്‍ പ്രധാനമെന്ന് എം. ഉമ്മര്‍. നിയമസഭയില്‍ അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിച്ച് സംസാരിക്കവെയാണ് അദ്ദേഹം വികാരഭരിതനായത്. ‘തനിക്ക് ജീവനേക്കാള്‍ വലുതാണ് മഞ്ചേരി മെഡിക്കല്‍ കോളജ്. ഈ മെഡിക്കല്‍ കോളജുണ്ടായിരുന്നെങ്കില്‍ തന്റെ മാതാവ് ചികിത്സ ലഭിക്കാതെ മരണപ്പെടില്ലായിരുന്നു.

40 ലക്ഷം ജനസംഖ്യയുള്ളതും ചരിത്രപരമായ കാരണങ്ങളാല്‍ പിന്നോക്കമായതുമായ ഒരു ജില്ലയുടെ ആശയാണ് ആ കോളജ്. ഇപ്പോള്‍ വിദ്യാഭ്യാസപരമായി അവിടുത്തെ കുട്ടികള്‍ മുന്നോട്ടുവരുന്നതിന് പിന്നില്‍ ഇതും ഒരുകാരണമാണ്. ഭിക്ഷക്കാരന് ഒരു നാണയത്തുട്ടുകള്‍ ലഭിച്ചാല്‍ സന്തുഷ്ടരാകുന്നതുപോലെയാണ് ഒന്നുമില്ലായിരുന്നിടത്ത് എന്തെങ്കിലും ലഭിക്കുമ്പോള്‍ കുട്ടികള്‍ സന്തുഷ്ടരാകുന്നതും’ -ഉമ്മര്‍ പറഞ്ഞു. മഞ്ചേരി മെഡിക്കല്‍ കോളജിലെ എട്ട് വിദ്യാര്‍ത്ഥികള്‍ കഴിഞ്ഞ നാലുദിവസമായി നടത്തിവരുന്ന നിരാഹാരസമരം അവസാനിപ്പിക്കാന്‍ നടപടിയുണ്ടാകണമെന്ന് എം. ഉമ്മര്‍ ആവശ്യപ്പെട്ടു.
അഞ്ചു ആണ്‍കുട്ടികളും മൂന്ന് പെണ്‍കുട്ടികളുമാണ് സമരത്തിലുള്ളത്. ഇതില്‍ നാലുപേരുടെ നില വഷളായിരിക്കുകയാണ്. എത്രയും പെട്ടെന്ന് സമരം അവസാനിപ്പിക്കുന്നതിന് നടപടി സ്വീകരിക്കണം. പാവപ്പെട്ടവരില്‍ നിന്ന് പിരിച്ചെടുത്ത പണം ഉപയോഗിച്ചാണ് മെഡിക്കല്‍ കോളജിനായി അഞ്ചുനില കെട്ടിടം നിര്‍മിച്ചത്. അവിടെ കുട്ടികള്‍ക്ക് സഞ്ചരിക്കാന്‍ ബസ് വാങ്ങാന്‍ താന്‍ 17 ലക്ഷം രൂപ നല്‍കി. ക്ലാസ് മുറികളില്‍ എ.സിയില്ലാത്തതിനാല്‍ സ്മാര്‍ട്ട് ക്ലാസ് മുറികള്‍ സജ്ജീകരിക്കാന്‍ എം.എല്‍.എ ഫണ്ടില്‍ നിന്ന് പണം നല്‍കാമെന്ന് അറിയിച്ചു. മറ്റ് മെഡിക്കല്‍ കോളജുകളെ തകര്‍ത്തതുപോലെ മഞ്ചേരി മെഡിക്കല്‍ കോളജിനെ തകര്‍ക്കരുത്. ഇവിടെ നിന്ന് സ്റ്റെതസ്‌കോപ്പും ധരിച്ച് കുട്ടികള്‍ പുറത്തുവരുന്ന കാഴ്ച കണ്‍കുളിര്‍ക്കെ കാണാനാണ് താന്‍ ഉള്‍പ്പെടെ മഞ്ചേരിക്കാര്‍ കാത്തിരിക്കുന്നതെന്നും ഉമ്മര്‍ പറഞ്ഞു.
400 കുട്ടികളില്‍ 75ല്‍ താഴെ പേരാണ് മലപ്പുറം ജില്ലയില്‍ നിന്നുള്ളത്. അന്‍പതും അറുപതും വര്‍ഷം പാരമ്പര്യമുള്ള 25 മെഡിക്കല്‍ കോളജുകളെ പിന്നിലാക്കി എം.ബി.ബി.എസ് ആദ്യ ബാച്ചിന് ഒന്നാം സ്ഥാനത്ത് എത്താന്‍ കഴിഞ്ഞത് ഈ നാട്ടിലെ ജനങ്ങളുടെ പ്രാര്‍ത്ഥനയുടെ ഫലമാണ്. ഓട്ടോ ഓടിക്കുന്നവന്റെയും അന്യന്റെ പാത്രം കഴുകി പണം കണ്ടെത്തുന്ന അമ്മമാരുടെയും ചുമട്ടുകാരന്റെയും മക്കളാണ് ഈ കോളജില്‍ പഠിക്കുന്നത്. സര്‍ജറി വിഭാഗത്തില്‍ മാത്രം 26 ഡോക്ടര്‍മാര്‍ വേണ്ടിടത്ത് ആകെയുള്ള ഏഴുപേരാണ്. ഇതില്‍ തന്നെ നാലുപേര്‍ ജൂനിയര്‍ ഡോക്ടര്‍മാരാണ്. ബാക്കിയുള്ളത് താല്‍ക്കാലിക നിയമനം ലഭിച്ചവരാണ്. ഹോസ്റ്റല്‍, റസിഡന്റ് ക്വാര്‍ട്ടേഴ്‌സ് കെട്ടിടനിര്‍മാണത്തിനായി 75 കോടിയുടെ ഭരണാനുമതി ലഭിച്ചിട്ട് ആറുമാസമായിട്ടും ഇതുവരെ ടെണ്ടര്‍ നടപടിപോലും ആരംഭിച്ചിട്ടില്ല. സ്വാശ്രയകോളജുകള്‍ക്ക് ഫീസ് കൂട്ടിക്കൊടുക്കുക മാത്രമല്ല സര്‍ക്കാറിന്റെ ചുമതല. പണക്കാര്‍ മാത്രം പഠിച്ചാല്‍ മതിയോയെന്നും അദ്ദേഹം ചോദിച്ചു.
സംസ്ഥാനത്ത് ഒരു മെഡിക്കല്‍ കോളജും എല്ലാ സൗകര്യങ്ങളും ഒരുക്കിയല്ല ആരംഭിച്ചിട്ടുള്ളത്. എല്ലാം ഘട്ടംഘട്ടമായി വികസിപ്പിച്ചതാണ്. ഇവിടെ ഇടുക്കി മെഡിക്കല്‍ കോളജ് പൂട്ടി. തിരുവനന്തപുരത്തെ രണ്ടാം മെഡിക്കല്‍ കോളജ് പിറക്കുംമുന്‍പേ ഗര്‍ഭച്ഛിദ്രം നടത്തി. സര്‍ക്കാറിന്റെ ഇച്ഛാശക്തിയില്ലായ്മയാണ് പ്രകടമാകുന്നത്. വേണ്ടത്ര അടിസ്ഥാന സൗകര്യമില്ലാതെയാണ് മഞ്ചേരി മെഡിക്കല്‍ കോളജ് ആരംഭിച്ചതെന്ന ആരോഗ്യമന്ത്രിയുടെ പ്രസ്താവന വേദനാജനകമാണ്. യഥാര്‍ത്ഥത്തില്‍ 33വര്‍ഷത്തിന് ശേഷമാണ് സര്‍ക്കാര്‍ മേഖലയില്‍ മെഡിക്കല്‍കോളജ് ആരംഭിച്ചത്. പാവപ്പെട്ടവര്‍ക്ക് മുന്തിയ ചികിത്സ, മിടുക്കരായ വിദ്യാര്‍ത്ഥികള്‍ക്ക് മെറിറ്റോടെ പാസായാല്‍ പഠിക്കാനുള്ള സൗകര്യം എന്നിവയാണ് ഇതുവഴി ലഭിച്ചത്. ഒരു മുന്നണിക്കും സാധിക്കാതെ പോയ കാര്യമാണ് കഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഇച്ഛാശക്തികൊണ്ട് സാധിച്ചെടുത്തതെന്നും ഉമ്മര്‍ പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

‘അബ്രഹാം ഓസ്ലര്‍’ ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു

കഴിഞ്ഞ കുറച്ച് നാളുകളായി മലയാളത്തില്‍ ഹിറ്റുകള്‍ ഇല്ലാത്ത ജയറാമിന്റെ തിരിച്ചുവരവ് ചിത്രമായേക്കാവുന്ന സിനിമയാണ് എബ്രഹാം ഓസ്ലര്‍.

Published

on

ജയറാമിനെ നായകനാക്കി മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന ‘അബ്രഹാം ഓസ്ലര്‍’ എന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രം ക്രിസ്മസ് റിലീസ് ആയി എത്തുമെന്നാണ് സെപ്റ്റംബറില്‍ അണിയറക്കാര്‍ അറിയിച്ചിരുന്നത്. എന്നാല്‍ ചിത്രം ക്രിസ്മസിന് ഉണ്ടാവില്ല.മറിച്ച് ജനുവരി റിലീസ് ആയി എത്തും.

2024 ജനുവരി 11 ന് ചിത്രം തിയറ്ററുകളില്‍ എത്തും. തിയറ്ററുകളില്‍ വന്‍ വിജയം നേടിയ അഞ്ചാം പാതിരായ്ക്ക് ശേഷം മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയില്‍ വലിയ പ്രേക്ഷകപ്രതീക്ഷ നേടിയ ചിത്രമാണിത്. ജയറാമാണ് നായകനെന്നതും ചിത്രത്തിന്റെ ഹൈപ്പ് വര്‍ധിപ്പിക്കുന്ന ഘടകമാണ്.

കഴിഞ്ഞ കുറച്ച് നാളുകളായി മലയാളത്തില്‍ ഹിറ്റുകള്‍ ഇല്ലാത്ത ജയറാമിന്റെ തിരിച്ചുവരവ് ചിത്രമായേക്കാവുന്ന സിനിമയാണ് എബ്രഹാം ഓസ്ലര്‍. ഓസ്ലറുടെ രചന മിഥുന്‍ അല്ല. ഡോ. രണ്‍ധീര്‍ കൃഷ്ണന്‍ ആണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ചിത്രത്തില്‍ 15 മിനിറ്റോളം ദൈര്‍ഘ്യമുള്ള ഒരു അതിഥിവേഷത്തില്‍ മമ്മൂട്ടി എത്തുന്നു എന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

 

Continue Reading

Film

റൊമാന്റിക് കോമഡി ചിത്രം ‘പ്രേമലു’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

ഹൈദരാബാദിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ നസ്ലിന്‍, മമിത ബൈജു എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Published

on

തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ഗിരിഷ് എ.ഡി സംവിധാനം ചെയ്ത് ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍, ശ്യാം പുഷ്‌ക്കരന്‍ എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന റൊമാന്റിക് കോമഡി ചിത്രം ‘പ്രേമലു’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.

ഹൈദരാബാദിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ നസ്ലിന്‍, മമിത ബൈജു എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഗപ്പി, അമ്പിളി, തല്ലുമാല തുടങ്ങിയ ചിത്രങ്ങള്ക്ക് ശേഷം വിഷ്ണു വിജയ് സംഗീത സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് പ്രേമലു.

ശ്യാം മോഹന്‍, അഖില ഭാര്‍ഗവന്‍, സംഗീത് പ്രതാപ്, അല്‍താഫ് സലിം, മീനാക്ഷി രവീന്ദ്രന്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ചിത്രത്തിന്റെ ക്യാമറ അജ്മല്‍ സാബു , എഡിറ്റിങ് ആകാശ് ജോസഫ് വര്‍ഗീസ്, കലാ സംവിധാനം വിനോദ് രവീന്ദ്രന്‍ ,കോസ്റ്റ്യൂം ഡിസൈന്‍സ് ധന്യ ബാലകൃഷ്ണന്‍, മേക്കപ്പ് റോണക്സ് സേവ്യര്‍, ലിറിക്സ് സുഹൈല്‍ കോയ, ആക്ഷന്‍ ജോളി ബാസ്റ്റിന്‍, കൊറിയോഗ്രഫി ശ്രീജിത്ത് ഡാന്‍സിറ്റി.

Continue Reading

Film

‘ലിയോ’ ചിത്രത്തിന്റെ കേരളത്തിലെ ഷെയര്‍ എത്രയെന്ന കണക്കുകള്‍ പുറത്ത്‌

കേരളത്തിലെ ഫൈനല്‍ ഗ്രോസ് 60.05 കോടിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

Published

on

തമിഴ് സിനിമയില്‍ ഈ വര്‍ഷം ഏറ്റവും വലിയ ഹൈപ്പോടെ വന്ന ചിത്രമാണ് വിജയിയുടെ ലിയോ. പോസിറ്റീവ് അഭിപ്രായം വന്നാല്‍ കളക്ഷനില്‍ അത്ഭുതം കാട്ടുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്ന ചിത്രത്തിന് പക്ഷേ ആദ്യ ദിനം സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്ന് ലഭിച്ചത്. എന്നാല്‍ ചിത്രം ബോക്‌സ് ഓഫീസില്‍ വീണില്ലെന്ന് മാത്രമല്ല, കളക്ഷന്‍ റെക്കോര്‍ഡുകള്‍ നിരവധി കടപുഴക്കുകയും ചെയ്തു.

തമിഴ്‌നാട് കഴിഞ്ഞാല്‍ ലിയോ ഏറ്റവുമധികം കളക്ഷന്‍ നേടിയ മാര്‍ക്കറ്റ് കേരളമായിരുന്നു. ഒരു തമിഴ് ചിത്രം കേരളത്തില്‍ നേടുന്ന ഏറ്റവും വലിയ കളക്ഷനാണ് ചിത്രം നേടിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ കേരളത്തിലെ ഷെയര്‍ എത്രയെന്ന കണക്കുകളും പുറത്തെത്തിയിരിക്കുകയാണ്. ഒക്ടോബര്‍ 19 ന് തിയറ്ററുകളിലെത്തിയ ചിത്രം കേരളത്തില്‍ നിന്ന് 60 കോടി ക്ലബ്ബിലെത്തുന്ന ആദ്യ തമിഴ് ചിത്രമാണ്.

കേരളത്തിലെ ഫൈനല്‍ ഗ്രോസ് 60.05 കോടിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതില്‍ നിന്നുള്ള ഷെയര്‍ 23.85 കോടിയാണെന്ന് പ്രമുഖ ട്രാക്കര്‍മാര്‍ അറിയിക്കുന്നു. 600 കോടിയിലേറെ ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് നേടിയ ചിത്രമാണിത്. തമിഴ് സിനിമയില്‍ ഈ വര്‍ഷത്തെ ഏറ്റവും വലിയ സാമ്പത്തിക വിജയമായി മാറിയ ചിത്രം കോളിവുഡിലെ എക്കാലത്തെയും ഏറ്റവും വലിയ രണ്ടാമത്തെ ഹിറ്റുമാണ്. രജനികാന്തിന്റെ 2.0 ആണ് ആദ്യ സ്ഥാനത്ത്.

 

Continue Reading

Trending