Culture
ഒരു മുസ്ലിമിന്റെ സ്വതന്ത്രലോകം എത്രമാത്രം കുടുസാണ്? അവരുടെ സ്വപ്നത്തിന്റെ പരിമിതിയെത്രയാണ്?

ചന്ദ്രിക ആഴ്ചപ്പതിപ്പ് സബ് എഡിറ്റര്‍ പി.എം ജയന്റെ കുറിപ്പ് ഇങ്ങനെ:
ഐ.ബിയും കേരളാപൊലീസും
പിന്നെ യു.എ.പി.എയും
ഇന്ത്യയിലെ പ്രമാദമായ ബംഗളൂരു സ്‌ഫോടനക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട് കഴിഞ്ഞ 10 വര്‍ഷമായി വിചാരണപോലും പൂര്‍ത്തിയാകാതെ പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍(കര്‍ണാടക) കിടക്കുന്ന പരപ്പനങ്ങാടി സ്വദേശി സക്കരിയ, കണ്ണൂര്‍ സ്വദേശി ഷമീര്‍ എന്നിവരെ കാണാന്‍ പോയത് 2014 ജൂണിലായിരുന്നു….ഇരുവര്‍ക്കെതിരെയും യു.എ.പി.എ ചുമത്തിയിരുന്നു. ഒരു മാധ്യമപ്രവര്‍ത്തകനായിട്ടുകൂടി യു.എ.പി.എ ചുമത്തപ്പട്ട ഇത്തരം രാജ്യദ്രോഹക്കേസുകളെക്കുറിച്ച് നേരിയ മുന്‍വിധികള്‍ ഉണ്ടായിരുന്ന വ്യക്തിയായിരുന്നു അതുവരെ ഞാനും….’തീയില്ലാതെ പുകയുണ്ടാകുമോ..’എന്ന സാമാന്യയുക്തി എന്നെയും ഭരിച്ചിരുന്നു. (മാവോയിസ്റ്റ് മുദ്രാവാക്യം വിളിച്ചില്ലേ, ലഘുലേഖ കിട്ടിയില്ലേ, വേറെ എത്രപേരുണ്ടിവിടെ, അവരെത്തന്നെ പിടിച്ചതെന്താ,എന്തെങ്കിലും ബന്ധമുണ്ടാകില്ലേ എന്ന അലന്‍സമദ് കേസില്‍ തോന്നുന്ന ഭൂരിപക്ഷയുക്തി) അതുകൊണ്ടുതന്നെ ഇത്തരം കേസില്‍ അമിത താല്‍പര്യമെടുത്തിരുന്ന സുഹൃത്തുക്കളായ ചില ആക്ടിവിസ്റ്റുകളെ സംശയത്തോടെയാണ് ഞാനും അതുവരെ കണ്ടിരുന്നത്….ബംഗളൂരു കേസില്‍ സക്കരിയയുടെയും ഷമീറിന്റെയും പങ്കെന്ത് എന്തുകൊണ്ട് വിചാരണ ഇത്രയും നീണ്ടുപോകുന്നു എന്ന കാര്യം വിശദമായി അന്വേഷിച്ച് ഒരു സ്‌പെഷ്യല്‍ ‘യു.എ.പി.എ വിരുദ്ധ പതിപ്പി’ന്റെ അസൈന്റ്‌മെന്റ് ഞാനേറ്റെടുക്കുകയായിരുന്നു. കേന്ദ്ര രഹസ്യാന്വേഷണവിഭാഗമായ ഐ.ബി ഫ്രെയിം ചെയ്ത അത്തരം കേസുകളെസംബന്ധിച്ച് ഇറങ്ങിയ പുസ്തകങ്ങള്‍, നേരത്തെ ഈ കേസുമായി ബന്ധപ്പെട്ട് പലരും ചെയ്ത വര്‍ക്കുകള്‍, രാജീവ് വധക്കേസില്‍ ഇപ്പോഴും ജയിലില്‍ കഴിയുന്ന പേരറിവാള്‍ എഴുതിയ പുസ്തകം എന്നിവ വായിച്ചുതുടങ്ങി. സമഗ്രത കിട്ടുന്നതിന് ഈ രണ്ടുപേരുടെയും വീട് സന്ദര്‍ശിക്കുകയും ബന്ധുക്കള്‍ സുഹൃത്തുക്കള്‍ എന്നിവരുമായി സംസാരിക്കുകയും ചെയ്തു. സക്കരിയയുടെ ഉമ്മയും ഷമീറിന്റെ ഭാര്യയുമായിരുന്നു അതില്‍ പ്രധാനികള്‍. ബംഗളൂരുവിലെ അവരുടെ വക്കീലിനെയും സാക്ഷികളെയുമൊക്കെ കണ്ടു. അതിനുശേഷമാണ് ഷമീറിന്റെ ജ്യേഷ്ഠനോടൊപ്പം അഗ്രഹാര ജയിലിലേക്ക് പുറപ്പെട്ടത്. ഇതിനകം ഞാനെന്ന വ്യക്തിയുടെ, പ്രത്യകിച്ച് ഹിന്ദുസമുദായത്തില്‍ ജനിച്ചയാളുടെ പ്രിവിലേജ് വര്‍ത്തമാന ഇന്ത്യന്‍ വ്യവസ്ഥിതിയില് എത്ര ഉയര്‍ന്നതാണെന്നും ഒരു മുസ്ലീമിന്റെ സ്വതന്ത്രലോകം എത്രമാത്രം കുടുസാണെന്നും അവരുടെ സ്വപ്‌നങ്ങളുടെ പരിമിതി എത്രയാണെന്നുമുള്ള തീവ്രയാഥാര്‍ത്ഥ്യം എന്നെ പൊള്ളിക്കുന്നുണ്ടായിരുന്നു. പോരാത്തതിന് രണ്ടു പ്രതികളുടെയും വീട്ടില്‍നിന്നുണ്ടായ അത്യധികം ദീനതയാര്‍ന്ന അനുഭവങ്ങളും എന്നെ ഉലച്ചിരുന്നു.(അലന്റെയും സമദിന്റെയും ഉമ്മമാരുടെ വേദനയേക്കാള്‍ തീവ്രതയുണ്ടായിരുന്നു അതിന്)ആയതിനാല്‍ കടുത്ത മാനസിക സംഘര്‍ഷം പേറിക്കൊണ്ടുതന്നെയാണ് ജയിലിലേക്ക് പോയത്.
2009ല്‍ 19ാം വയസ്സില്‍ പിടിച്ചുകൊണ്ടുപോയതാണ് സക്കരിയയെ. 2012 ജനുവരിയിലാണ് ഷമീര്‍ അറസ്റ്റിലാകുന്നത്.രണ്ടുപേരും യു.എ.പി.എ ചുമത്തപ്പെട്ടവര്‍. ഇരുവരുടെയും വിചാരണ ഇതുവരെ പൂര്‍ത്തിയാകാത്തതിനാല്‍ അവര്‍ ചെയ്ത കുറ്റമെന്തെന്ന് ഇപ്പോഴും അവര്‍ക്കുപോലും വ്യക്തമല്ല…ഏറെ സങ്കീര്‍ണവും ദുരൂഹവുമാണ് കേസിന്റെ നാള്‍വഴികള്‍. തെളിവുകളുടെ അഭാവം നന്നായി കണ്ടെത്താന്‍ കഴിയും. കേസിലേക്ക് ഇവരെ ഫ്രെയിം ചെയ്‌തെടുത്തതാണെന്ന് അതിലൂടെ സഞ്ചരിക്കുന്ന ആര്‍ക്കും ബോധ്യമാകും.(ഇവരുടെ വക്കീലില്‍നിന്നും പൊലീസ് ഉള്‍പ്പെടുത്തിയ സാക്ഷിയില്‍നിന്നും ലഭിച്ച വിവരത്തിന്റെകൂടി അടിസ്ഥാനത്തില്‍) മഴതോര്‍ന്നിട്ടും മരം പെയ്യുന്നപോലെ ആഴ്ചപ്പതിപ്പിലെ എഴുത്ത് കഴിഞ്ഞിട്ടും ഏറെക്കാലം ഈ രണ്ടു ചെറുപ്പക്കാരുടെയും അവരുടെ കുടുംബത്തിന്റെയും തീവ്രവേദന വലിയ ഭാരമായി എന്റെ നെഞ്ചിലുണ്ടായിരുന്നു. വീണ്ടും യു.എ.പി.എയില്‍ സക്കരിയയെപ്പോലെ രണ്ട് ഇളം വിദ്യാര്‍ത്ഥികള്‍ മാവോയിസ്റ്റ് എന്ന പേരില്‍ ജയിലിലേക്ക് കടക്കുമ്പോള്‍ അവരുടെ ബന്ധുക്കളുടെ കണ്ണീര് കാണുമ്പോള്‍ ആ ഭാരം വീണ്ടും വന്നുചേരുന്നു. അവര്‍ക്കെതിരായ തെളിവുകളുടെ ഘോഷയാത്ര ലഘുലേഖയായും മിനിട്‌സായും ഫോട്ടോകള്‍ ആയും വരുമ്പോള്‍ യു.എ.പി.എയുടെ കെട്ടിച്ചമക്കല്‍ വൈദഗ്ധ്യം വീണ്ടും വീണ്ടും പേടിപ്പെടുത്തുന്നു….. സുഹൃത്തുക്കളേ ഈ നിയമത്തിന്റെ അകത്തുനിന്നു ഏറെക്കാലത്തെ അലച്ചിലിനുശേഷം രക്ഷപ്പെട്ട നദി എന്ന ചെറുപ്പക്കാരന്റെ പീഡാനുഭവം അവനെഴുതിയിട്ടുണ്ട്. വകഞ്ഞുമാറ്റുമ്പോഴും വീണ്ടും വീണ്ടും മുളയക്കുന്ന രാവണന്‍കോട്ടയാണ് യു.എ.പി.എ. രക്ഷപ്പെട്ടു എന്ന് കരുതുമ്പോഴേക്കും പുതിയ പുതിയ കുരുക്കുകള്‍ തെളിവുകള്‍ പൊലീസ് സൃഷ്ടിച്ചുകൊണ്ടേയിരിക്കും. ആ കരിനിയമം നിങ്ങളുടെ ഓരോരുത്തരുടെയും വീട്ടിലേക്ക് എത്തിയാലോ ആ അനുഭവങ്ങള്‍ സ്വാനുഭവമായി ഉള്‍ക്കൊണ്ടാലോ മാത്രമേ അതിന്റെ മനുഷ്യത്വവിരുദ്ധത കരാളത എത്രയാണെന്ന് അറിയൂ. ആയതിനാല്‍ ഐ.ബിയുടെ തിരക്കഥയെ വെല്ലുന്ന തരത്തില്‍ കേരളപൊലീസ് കാര്യങ്ങള്‍ നീക്കുമ്പോള്‍ അതിലേക്ക് വീണുപോകാതിരിക്കുക….വായിക്കുന്ന, പ്രതികരിക്കുന്ന നാമോരുരത്തരും അത്തരം കേസുകളിലേക്ക് നടന്നടുക്കുകയാണെന്ന ബോധ്യത്തില്‍ ജീവിക്കുക. യൗവനത്തിന്റെ സ്വാഭാവിക തിളപ്പിനെ വായനയെ തീപിടിക്കുന്ന അന്വഷണത്വരയെ തടവറയിലിട്ട് പരുവപ്പെടുത്തി എന്ത് ലോകമാണ് നാം സൃഷ്ടിക്കാന്‍ പോകുന്നത്?.
ഇതിവിടെ കുറിക്കാന്‍ ഒന്നാമത്തെ കാരണം യു.എ.പി.എ എന്ന നിയമത്തെക്കുറിച്ച് അതിന്റെ അമിതാധികാരം ഉപയോഗിച്ച് അന്വേഷണോദ്യോഗസ്ഥര്‍ക്ക് എന്തൊക്കെ ചെയ്യാം എന്നതിനെക്കുറിച്ച് പ്രാഥമികധാരണയില്ലാത്ത പലരും കോഴിക്കോട്ടെ രണ്ട് വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തപ്പോള്‍ ലാഘവത്തോടെ പ്രതികരിക്കുന്നത് കണ്ടതിനാലാണ്. പോലീസ് ഭാഷ്യം അപ്പടി പകര്‍ത്തുന്ന ചില മാധ്യമറിപ്പോര്‍്ട്ടുകള്‍ കണ്ടതിനാലാണ്.
രണ്ടാമത് യു.എ.പി.എ ചുമത്തപ്പെട്ട് അനീതിക്ക് പാത്രമായ എത്രയോപേര്‍ ഇന്ത്യന്‍ ജയിലുകളില്‍ വിചാരണപോലും തീരാതെ തടവുകാരായി കഴിയുന്നുണ്ട് എന്നതിലേക്ക് ശ്രദ്ധ ക്ഷണിക്കാനാണ്.
മൂന്നാമത് നീണ്ട കാലം ജയിലിനകത്ത് ജീവിതം ഹോമിച്ച് തീര്‍ത്ത് വിചാരണയ്ക്ക് ശേഷം നിരപരാധിയാണെന്ന് കണ്ട് പുറത്തിറങ്ങുന്നവരുടെ അനന്തരജീവിതം ഓര്‍ത്തെടുക്കാനാണ്്.
നാലാമത് ഒരു സുപ്രഭാതത്തില്‍ ജയില്‍ ചാടുന്നതിനിടെ/ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു എന്ന വാര്‍ത്തകളിലേക്ക് ഓര്‍മയെ ആനയിക്കാനാണ്…
അഞ്ചാമത് കമ്യൂണിസ്റ്റ് കുടുംബപശ്ചാത്തലം എന്നതിലുപരി അലനും സമദും മുസ്്‌ലീം നാമധാരികളായത് ചിലപ്പോള്‍ യാദൃശ്ചികമാകാമെങ്കിലും സംഘപരിവാര്‍ ഭരണകാലത്തെ കേരളപൊലീസും ഐ.ബിയുടെ സ്‌ക്രിപ്റ്റിങ്ങില്‍നിന്ന് വേറിട്ടുനില്‍ക്കാന്‍ സാധ്യതയല്ലാത്തതാണ് എന്ന് ഓര്‍മിപ്പിക്കാനാണ്.
Film
വീണ്ടും ഇടി പടമോ ??; ‘ആലപ്പുഴ ജിംഖാന’ ശേഷം പുതിയ ചിത്രവുമായി ഖാലിദ് റഹ്മാൻ

യൂത്തിന് വേണ്ടി ഒരുക്കിയ ആലപ്പുഴ ജിംഖാന എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയുടെ വിവരങ്ങൾ ഔദ്യോഗികമായി പുറത്തു വിട്ടിരിക്കുന്നു. യൂണിവേഴ്സൽ സിനിമയുടെയും പ്ലാൻ ബി മോഷൻ പിക്ച്ചേഴ്സിന്റെയും ബാനറിൽ ബി. രാകേഷ് ആണ് ചിത്രം നിർമ്മിക്കുന്നത്. പ്ലാൻ ബി മോഷൻ പിക്ചർസിന്റെ ആദ്യ നിർമ്മാണ സംരംഭമായിരുന്നു ആലപ്പുഴ ജിംഖാന.
അനുരാഗ കരിക്കിന്‍ വെള്ളം, ഉണ്ട, ലൗവ്, തല്ലുമാല എന്നിങ്ങനെ വ്യത്യസ്ത ഴോണറുകളിലുളള മികച്ച സിനിമകള്‍ മലയാളത്തിന് സമ്മാനിച്ച ഖാലിദ്റഹ്മാൻ മലയാളസിനിമയുടെ ഒരു ബ്രാൻഡ് ആയി മാറികൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലുള്ള ഒരു പുതിയ സിനിമയുടെ അറിയിപ്പ് കൂടി വന്നിരിക്കുന്നത്. ബോക്സ് ഓഫീസിലെ തകർപ്പൻ പ്രകടനത്തിന് ശേഷം ഒറ്റിറ്റിയിൽ ഗംഭീര വരവേൽപ്പാണ് ആലപ്പുഴ ജിംഖാന എന്ന ഖാലിദ് റഹ്മാൻ ചിത്രത്തിന് ലഭിച്ചത്. മികച്ച കളക്ഷൻ റിപ്പോർട്ട്കൾ സ്വന്തമാക്കാറുള്ള ഖാലിദ് റഹ്മാന്റെ പുതിയ ചിത്രവും പ്രേക്ഷക സ്വീകാര്യത നേടുമെന്നാണ് ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ഉയർന്നു വരുന്ന അഭിപ്രായം. സിനിമയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഉടൻ തന്നെ പുറത്തു വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Film
ജെഎസ്കെ വിവാദം തുടരുന്നു; ‘മാറ്റങ്ങൾ വരുത്താതെ സെൻസർ സർട്ടിഫിക്കറ്റില്ല’, സെൻസർ ബോർഡ് ഹൈക്കോടതിയിൽ
ഷോകോസ് നോട്ടീസ് അയച്ചതിന്റെ സാംഗത്യം സിനിമ നിർമാതാക്കളുടെ അഭിഭാഷകനും രാജ്യസഭാ എംപിയുമായ അഡ്വ. ഹാരിസ് ബീരാനും ചോദ്യം ചെയ്തു

കൊച്ചി: ‘ജാനകി’ എന്ന പേര് സിനിമയുടെ ടൈറ്റിലിൽ നിന്നും സംഭാഷണങ്ങളിൽ നിന്നും മാറ്റിയില്ലെങ്കിൽ യു/എ സർട്ടിഫിക്കറ്റ് പ്രകാരമുള്ള പ്രദർശനാനുമതി നൽകില്ലെന്ന് സെൻസർ ബോർഡ് വ്യക്മാക്കിയതോടെ ‘ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള’ – ജെഎസ്കെ– സിനിമ വീണ്ടും വിവാദത്തിൽ. ഇന്ന് ഹൈക്കോടതിയിലാണ് സെൻസർ ബോർഡ് തങ്ങളുടെ നിലപാട് അറിയിച്ചത്. ജാനകി എന്ന പേര് മത, ജാതി, വംശ കാര്യങ്ങളുമൊക്കെയായി ബന്ധപ്പെട്ടതാണ്. സിനിമയിലാകട്ടെ, പ്രായപൂർത്തിയായവര്‍ മാത്രം കാണേണ്ട രംഗങ്ങളും അനുബന്ധ സംഭാഷണങ്ങളുമുണ്ട്. ഈ സാഹചര്യത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തിയാലേ സെൻസർ സർട്ടിഫിക്കറ്റ് നൽകൂ എന്ന് സിനിമ നിർമാതാക്കൾക്ക് ഷോകോസ് നോട്ടിസ് നൽകിയിട്ടുണ്ടെന്നും സെൻസർ ബോർഡ് കോടതിയെ അറിയിച്ചു. സുരേഷ് ഗോപി നായകനായ സിനിമ ഇന്നു റിലീസ് ചെയ്യാനിരിക്കെയായിരുന്നു വിവാദങ്ങൾ തലപ്പൊക്കിയത്. സെൻസർ ബോർഡ് നടപടിക്കെതിരെ സിനിമ സംഘടനകൾ തിങ്കളാഴ്ച മാർച്ച് നടത്താനും തീരുമാനിച്ചു.
എന്നാൽ സെൻസർ ബോർഡിന്റെ നടപടി കോടതിയിൽനിന്നും ചോദ്യങ്ങളുയർത്തി. എന്തു സാഹചര്യത്തിലാണ് ഇത്തരം നിയമങ്ങൾ ഈ സിനിമയ്ക്കു ബാധകമാകുകയെന്ന് കോടതി ആരാഞ്ഞു. സീത, ഗീത എന്നൊക്കെ ഇവിടെ സിനിമകളുണ്ടായിട്ടുണ്ട്. ജാനകിയുടെ അർഥവും സീത എന്നാണ്. രാം ലഖൻ എന്ന പേരിൽ ഇവിടെ സിനിമയുണ്ടായിട്ടുണ്ട്. എന്നാൽ അന്നൊന്നും ഒരു പരാതിയും ഉയർന്നിട്ടില്ല. മതപരമായ വിഷയമാണെന്ന് സെൻസർ ബോർഡ് ആവർത്തിച്ചതോടെ, ജാനകി എന്ന പേരുമാറ്റി വേറെ ആരുടെയെങ്കിലും പേരു വച്ചാൽ പ്രശ്നമില്ല എന്നാണോ ഉദ്ദേശിക്കുന്നതെന്ന് ജസ്റ്റിസ് എൻ.നഗരേഷ് ചോദിച്ചു. എന്തിനാണ് ഷോകോസ് നോട്ടിസ് അയയ്ക്കുന്നതെന്നും കോടതി ചോദ്യമുയർത്തി.
ഷോകോസ് നോട്ടീസ് അയച്ചതിന്റെ സാംഗത്യം സിനിമ നിർമാതാക്കളുടെ അഭിഭാഷകനും രാജ്യസഭാ എംപിയുമായ അഡ്വ. ഹാരിസ് ബീരാനും ചോദ്യം ചെയ്തു. എന്തുകൊണ്ടാണ് സിനിമയ്ക്ക് സർട്ടിഫിക്കറ്റ് നൽകാത്തത് എന്ന് സെൻസർ ബോർഡ് ഇതുവരെ അറിയിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഷോകോസ് നോട്ടിസ് അയയ്ക്കാൻ സെൻസർ ബോർഡിന്റെ റിവ്യൂ കമ്മിറ്റിക്ക് അധികാരമില്ലെന്നും നിർമാതാക്കൾ വാദിച്ചു. ഈ സാഹചര്യത്തിൽ നോട്ടിസിന് മറുപടി നൽകാനോ അല്ലെങ്കിൽ കോടതിയിൽ ചോദ്യം ചെയ്യാനോ ഹർജിക്കാർക്ക് മുന്നിൽ മാർഗങ്ങളുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. തുടർന്ന് ഹർജി തിങ്കളാഴ്ച പരിഗണിക്കാനായി മാറ്റി. ടീസറിനും ട്രെയ്‍ലറിനും അനുമതി നൽകിയ അതേ സെൻസർ ബോർഡാണ് സിനിമയ്ക്ക് അനുമതി നൽകിയതെന്ന ഹർജിക്കാരുടെ വാദം കോടതി അംഗീകരിച്ചില്ല.
നേരത്തെ, സിനിമ സംബന്ധിച്ച് കോടതിയുടെ അഭിപ്രായത്തിനു കാത്തിരിക്കുകയാണെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണൻ വ്യക്തമാക്കിയിരുന്നു. തിങ്കളാഴ്ച തിരുവനന്തപുരത്ത് വിവിധ സിനിമാസംഘടനകൾക്കൊപ്പം ഫെഫ്കയും പ്രതിഷേധിക്കുമെന്ന് ഉണ്ണികൃഷ്ണൻ അറിയിച്ചു. ഫെഫ്ക, അമ്മ, നിര്‍മാതാക്കളുടെ സംഘടന, സീരിയൽ താരങ്ങളുടെ സംഘടനയായ ആത്മ അടക്കം സിനിമ മേഖലയിലെ എല്ലാ സംഘടനകളും പ്രതിഷേധത്തിന് എത്തുമെന്നാണ് കരുതുന്നത്. സെൻസർ ബോർഡ് ഉൾപ്പടെ സ്വയം എഴുതിച്ചേർത്ത മാർഗനിർദേശങ്ങൾ അനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്നും സിനിമയുടെ മാത്രം പ്രശ്നമല്ല ഇതെന്നും രഞ്ജി പണിക്കർ അഭിപ്രായപ്പെട്ടു. സെൻസർ ബോർഡിന്റെ നടപടി സംബന്ധിച്ച് കേരളത്തിലെ എല്ലാ രാഷ്ട്രീയ പാർട്ടികളുമായും സംസാരിച്ചെന്നും ഇത് ചോദ്യം ചെയ്യപ്പെടേണ്ടതാണെന്ന് എല്ലാവരും അറിയിക്കുകയും ചെയ്തെന്ന് ഫെഫ്ക ഭാരവാഹികൾ പറഞ്ഞു.
Film
ജോജു ജോര്‍ജിന്റെ ആരോപണങ്ങള്‍ തള്ളി ലിജോ ജോസ് പെല്ലിശ്ശേരി; ചുരുളിക്ക് കൊടുത്ത കാശിന്റെ കണക്കുമായി സംവിധായകന്‍

കൊച്ചി: ചുരുളി സിനിമയുമായി ബന്ധപ്പെട്ട നടന്‍ ജോജു ജോര്‍ജിന്റെ ആരോപണങ്ങള്‍ തള്ളി സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. സിനിമയില്‍ അഭിനയിച്ചതിന് ജോജുവിന് പണം നല്‍കിയിട്ടുണ്ടെന്നും സിനിമ തിയറ്ററില്‍ റിലീസ് ചെയ്തിട്ടില്ലെന്നും സംവിധായകന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
ചുരുളി സിനിമയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിലാണ് ജോജു വിമര്‍ശനവുമായി രംഗത്തെത്തിയത്. ചുരുളി സിനിമയിലെ തെറി പറയുന്ന ഭാഗം അവാര്‍ഡിന് അയക്കുക മാത്രമേയുള്ളൂവെന്ന് പറഞ്ഞതു കൊണ്ടാണ് തെറി പറഞ്ഞ് അഭിനയിച്ചത്. അതിപ്പോള്‍ ഞാനാണ് ചുമന്നു കൊണ്ടു നടക്കുന്നത്. ചുരുളിയുടെ തെറി ഇല്ലാത്തൊരു പതിപ്പുണ്ട്. തെറിയില്ലാത്തൊരു പതിപ്പ് ഞാന്‍ ഡബ്ബ് ചെയ്തിരുന്നു. അതാകും തിയറ്ററിലെത്തുകയെന്നാണ് കരുതിയത്. ഈ പതിപ്പ് റിലീസാകുമെന്ന് കരുതിയില്ല. തനിക്ക് ചുരുളിയില്‍ അഭിനയച്ചതിന്റെ പ്രതിഫലം കിട്ടിയിട്ടില്ല എന്നിങ്ങനെയായിരുന്നു ജോജുവിന്റെ ആരോപണങ്ങള്‍.
എന്നാല്‍, എ സര്‍ട്ടിഫിക്കറ്റ് ഉള്ള സിനിമ തീയേറ്ററുകളില്‍ ഇതുവരെ റിലീസ് ചെയ്തിട്ടില്ലെന്നും മൂന്ന് ദിവസത്തെ അതിഥി വേഷം ചെയ്ത ജോജുവിന് 5,90,000 രൂപ നല്‍കിയിട്ടുണ്ടെന്നും രേഖകള്‍ സഹിതം ലിജോ ജോസ് പറയുന്നു. സുഹൃത്തുക്കളായ നിര്‍മാതാക്കള്‍ക്കുണ്ടായ മനോവിഷമം കണക്കിലെടുത്താണ് ഈ വിശദീകരണം എന്ന് വ്യക്തമാക്കിയാണ് ലിജോയുടെ പ്രതികരണം.
-
india3 days ago
ഗുജറാത്തില്‍ പാലം തകര്‍ന്ന് അപകടം; രണ്ട് മരണം; അഞ്ച് വാഹനങ്ങള്‍ നദിയില്‍ വീണു
-
News3 days ago
ചെങ്കടലില്‍ ഗ്രീക്ക് കപ്പലിനു നേരെ ഡ്രോണ്‍ സ്പീഡ് ബോട്ട് ആക്രമണം; നാല് ജീവനക്കാര്‍ കൊല്ലപ്പെട്ടു
-
india2 days ago
1400 ഓളം മുസ്ലിം കുടുംബങ്ങളെ കുടിയൊഴിപ്പിച്ച് അസം സർക്കാർ
-
kerala3 days ago
കീം പരീക്ഷ ഫലം റദ്ദാക്കി ഹൈകോടതി
-
india2 days ago
ഭാര്യയുടെ അവിഹിതം സംശയിച്ച് കുട്ടിയെ ഡിഎന്‍എ പരിശോധനയ്ക്ക് വിധേയമാക്കാന്‍ പാടില്ലെന്ന് ബോംബെ ഹൈക്കോടതി
-
kerala2 days ago
കോട്ടക്കലില്‍ നിപ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട സ്ത്രീ മരിച്ചു
-
Football3 days ago
ഫ്ലൂമിനെൻസിനെ വീഴ്ത്തി ചെൽസി ക്ലബ് ലോകകപ്പ് ഫൈനലിൽ
-
GULF3 days ago
റഹീമിന് തടവ് 20 വർഷം തന്നെ; കീഴ്ക്കോടതി വിധി അപ്പീൽ കോടതി ശരിവെച്ചു