Connect with us

kerala

സംഘ് ഭീകരര്‍ കൊലപ്പെടുത്തിയ മുഹമ്മദ് കാസിമിന് യൂത്ത് ലീഗ് നിര്‍മിച്ചു നല്‍കുന്ന വീടിന്റെ താക്കോല്‍ ദാനം നാളെ

ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സികെ സുബൈര്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചു.

Published

on

ലഖ്‌നൗ: യുപിയിലെ ഹാപൂരിനടുത്തുള്ള പിലഖ്വയില്‍ സംഘ്പരിവര്‍ ഭീകരര്‍ തല്ലിക്കൊന്ന മുഹമ്മദ് കാസിമിന്റെ കുടുംബത്തിന് മുസ്‌ലിം യൂത്ത് ലീഗ് നിര്‍മ്മിച്ചു നല്‍കുന്ന ബൈത്തുറഹ്മയുടെ ഗൃഹപ്രവേശനം നാളെ. യു പി മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് സുബൈറിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് വീട് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സികെ സുബൈര്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചു.

കുറിപ്പ് വായിക്കാം.

ആലിയ മോളുടെ ഗ്രഹപ്രവേശമാണ് നാളെ..

ഉത്തര്‍പ്രദേശിലെ ഹാ പൂരിനടുത്ത് പിലഖ്വയില്‍ സംഘ് ഭീകരര്‍ തല്ലിക്കൊലപ്പെടുത്തിയ മുഹമ്മദ് കാസിമിന്റെ കുടുംബത്തിന് മുസ്ലിം യൂത്ത് ലീഗ് നിര്‍മ്മിച്ചു നല്‍കുന്ന ബൈത്തുറഹ്മയുടെ ഗൃഹപ്രവേശമാണ് നാളെ.

രണ്ടാം മോദി മന്ത്രിസഭ അധികാരമേല്‍ക്കുന്നതിന്റെ തലേ ദിവസമാണ് ആ അനാഥ കുടുംബത്തിന് സ്വന്തമായൊരു വീടിന്റെ സുരക്ഷിതത്വം നല്‍കുമെന്ന് നാം പ്രഖ്യാപിച്ചത്. ആ ഗ്രാമത്തിലെ പൊതു പ്രവര്‍ത്തകനായ മുഹമ്മദ് നഈം കാസിമിന്റെ ഭാര്യയുടെ പേരില്‍ നല്‍കിയ ഭൂമിയിലാണ് വീട് നിര്‍മ്മിച്ചത്. യു പി മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് സുബൈറിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് വീട് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.

കാസിമിന്റെ സഹോദരന്‍ സലീമിന്റെ ചെറിയ വസതിയിലായിരുന്നു കാസിമിന്റെ മരണശേഷം ആ കുടുംബം താമസിച്ചിരുന്നത്. കാസിമിന്റെ ഇളയ മകള്‍ ആലിയയും അര്‍ഷും ഉമ്മയും പിന്നെ സലിമിന്റെ കുടുംബവും ആ ചെറിയ വീട്ടില്‍ ശ്വാസം മുട്ടി കഴിയുന്നു എന്നത് കൊണ്ട് തന്നെ പണി നേരത്തേ തന്നെ പൂര്‍ത്തിയാക്കി അവര്‍ക്ക് പുതിയ വീട്ടില്‍ താമസിക്കാന്‍ സൗകര്യം നല്‍കിയിരുന്നു.

നിങ്ങളെല്ലാവരും ഞങ്ങളുടെ വീട്ടില്‍ വന്ന് ഒരുമിച്ച് കൂടി സന്തോഷത്തോടെ ഗൃഹപ്രവേശം നടത്തണം എന്നത് അവരുടെ ആഗ്രഹമായിരുന്നു. ലോക് ഡൗണ്‍ മൂലം നീണ്ടു പോയ ആ ചടങ്ങ് നാളെ നമ്മള്‍ നടത്തുകയാണ്.

‘അബ്ബയുണ്ടായിരുന്നപ്പോ അതായിരുന്നു ഞങ്ങളുടെ വീട് ‘ അന്ന് കാസിമിനോടൊപ്പം ജീവിച്ചിരുന്ന വാടക വീട് ചൂണ്ടിക്കാണിച്ച് ആലിയ പറഞ്ഞ വാക്കുകളാണ്. അബ്ബയില്ലാത്ത വിഷമം അവള്‍ ഒരിക്കലും മറക്കില്ല. എങ്കിലും ഇതെന്റെ വീടാണെന്ന് ആ വീട്ടുമുറ്റത്ത് നിന്ന് നാളെ അവള്‍ പുഞ്ചിരിച്ച് കൊണ്ട് പറയും. ആ പുഞ്ചിരി മുസ്ലിം ലീഗിന്റെ ഓരോ പ്രവര്‍ത്തകനും അവകാശപ്പെട്ടതാണ്.

kerala

അനു കൊലപാതകം: പ്രതിയുടെ ഭാര്യയും പിടിയിൽ, അനുവിൻ്റെ സ്വർണം വിറ്റ പണം കൈവശം വച്ചതും ചിലവഴിച്ചതും റവീന

ഇന്നലെയാണ് കൊണ്ടോട്ടിയിലെ വീട്ടിലെത്തി റൗഫീനയെ പൊലീസ് അറസ്റ്റ് ചെയ്തത്

Published

on

കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയില്‍ അനുവിനെ തോട്ടില്‍ മുക്കിക്കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. പ്രതി മുജീബ് റഹ്മാന്റെ ഭാര്യ റൗഫീനയാണ് അറസ്റ്റിലായത്. തെളിവു നശിപ്പിക്കാന്‍ ശ്രമിച്ചതിനാണ് അറസ്റ്റ്.

1,43,000 രൂപയും ഇവരുടെ കൈയിൽ നിന്ന് കണ്ടെടുത്തു. അറുപതോളം കേസുകളിൽ പ്രതിയാണ് അനുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ മുജീബ് റഹ്മാൻ. പിടികൂടാൻ ശ്രമിക്കവെ മുജീബിൻ്റെ ആക്രമണത്തിൽ ഒരു പൊലീസുകാരന് കൈയ്ക്ക് പരിക്കേറ്റിരുന്നു. പ്രതിയുടെ വീട്ടിൽ നിന്ന് മാരകായുധങ്ങളും പൊലീസ് കണ്ടെടുത്തിരുന്നു.

സ്വര്‍ണാഭരണങ്ങള്‍ വിറ്റ പണം ചീട്ടു കളിച്ച് നശിപ്പിച്ചു എന്നാണ് മുജീബ് ആദ്യം പറഞ്ഞത്. പിന്നീട് കൂടുതല്‍ ചോദ്യം ചെയ്തതോടെയാണ് പണം റൗഫീനയെ ഏല്‍പ്പിച്ചതായി വെളിപ്പെടുത്തിയത്. പൊലീസ് എത്തുമെന്ന് അറിഞ്ഞതോടെ, പണം കൂട്ടുകാരിയെ ഏല്‍പ്പിച്ചു. ഇന്നലെയാണ് കൊണ്ടോട്ടിയിലെ വീട്ടിലെത്തി റൗഫീനയെ പൊലീസ് അറസ്റ്റ് ചെയ്തത്.

Continue Reading

kerala

മഅ്ദനിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു

ജീവൻ നിലനിർത്തുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ്

Published

on

പിഡിപി സംസ്ഥാന അധ്യക്ഷൻ അബ്ദുൽ നാസര്‍ മഅദനിയുടെ ആരോഗ്യനിലയിൽ പുരോഗതി ഇല്ല. അതീവ ഗുരുതരാവസ്ഥയിൽ കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നു. ജീവൻ നിലനിർത്തുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ്.

വിദഗ്ധ ഡോക്ടർമാരുടെ സംഘം മഅ്ദനിയെ പരിശോധിച്ച് വരികയാണ്. കഴിഞ്ഞ മാസമാണ് മഅ്ദനിയെ വൃക്ക സംബന്ധമായ അസുഖം മൂലം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച പുലർച്ച കടുത്ത ശ്വാസതടസം നേരിട്ടതോടെയാണ് വെന്‍റിലേറ്ററിലേക്ക് മാറ്റിയത്.

ഡയാലിസിസ് തുടരുന്നുണ്ട്. കരള്‍ രോഗത്തിന്റെ ബാധിതനായ മഅദനി ഒരു മാസത്തിലേറെയായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ജാമ്യവ്യവസ്ഥയില്‍ സുപ്രീംകോടതി ഇളവ് അനുവദിച്ചതിനെത്തുടര്‍ന്ന് മഅദനി കഴിഞ്ഞ വര്‍ഷം ജൂലൈ 20 നാണ് കേരളത്തിലേക്ക് എത്തിയത്.

Continue Reading

kerala

ചിന്നക്കനാലിൽ വീണ്ടും ചക്കക്കൊമ്പന്റെ ആക്രമണം; ഷെഡ‍് തകർത്തു

സംഭവ സമയത്ത് വീട്ടിൽ ആളുണ്ടായിരുന്നില്ല

Published

on

ചിന്നക്കനാൽ∙ ഇടുക്കി ചിന്നക്കനാലിൽ ചക്കക്കൊമ്പന്റെ ആക്രമണം. 301 കോളനിക്ക് സമീപം വീടിന് സമീപത്തുള്ള ഷെഡ് കാട്ടാന ആക്രമിച്ചു. ഇന്നലെ രാത്രിയാണു സംഭവം. വയൽപ്പറമ്പിൽ ഐസക് എന്നയാളുടെ ഷെഡാണ് ആക്രമിച്ചത്.

സംഭവ സമയത്ത് വീട്ടിൽ ആളുണ്ടായിരുന്നില്ല. വലിയ ദുരന്തമാണ് ഇതോടെ വഴിമാറിയത്. പിന്നീട് നാട്ടുകാർ ബഹളം വച്ച് കൊമ്പനെ തുരത്തുകയായിരുന്നു.

Continue Reading

Trending