Video Stories
മ്യാന്മറില്നിന്ന് ഭയന്നോടിയ അഖ്ലാസിന്റെ ദുരിത യാത്ര
ലത്തീഫ് രാമനാട്ടുകര
മുഹമ്മദ് അഖ്ലാസിന് പ്രായം 23. മ്യാന്മറിലെ റോഹിന്‍ഗ്യന്‍ കോണ്സണ്ട്രേഷന് ക്യാമ്പുകളാണ് സ്വദേശം. ഈയിടെയായി റോഹിന്‍ഗ്യകള്‍ക്കെതിരെ കൂടുതല്‍ തീവ്രമായ ആക്രമങ്ങള്‍ അരങ്ങേറിയ ദിനങ്ങളിലൊന്നാണ് അഖ്ലാസ് രക്ഷപെട്ട് ഇന്ത്യയിലേക്കോടിയത്.
15 ദിവസം മുമ്പ് കഷ്ടിച്ച് രക്ഷപെട്ട അഖ്ലാസ് ജമ്മുവിലാണെത്തിച്ചേര്‍ന്നത്. മുസ്ലിംലീഗ് ദേശീയ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിക്കൊപ്പം ജമ്മുവിലെ അഭയാര്‍ത്ഥി ക്യാമ്പകുള്‍ സന്ദര്‍ശിച്ചപ്പോഴാണ് അഖ്ലാസിനെ കണ്ടുമുട്ടിയത്. അഖ്ലാസിന്റെ കരളലിയിപ്പിക്കുന്ന കഥ മ്യാന്മറിലെ ദുരന്തജീവിതങ്ങളുടെ നേര്‍ചിത്രമായിരുന്നു.
മാതൃ രാജ്യമായ മ്യാന്മറിലെ അഖ്യയില്‍ പലചരക്ക് വ്യാപാരം ചെയ്യുന്ന കുടുംബമായിരുന്നു അഖ്ലാസിന്റേത്. ഉപ്പയും ഉമ്മയും മൂന്നു സഹോദരിമാരും ഉള്‍ക്കൊള്ളുന്നതാണ് ഇവരുടെ കുടുബം. 2012ലെ കലാപത്തില്‍ തങ്ങളുടെ വീട് തീവെച്ച് നശിപ്പിക്കപ്പെട്ടതിനാല്‍ ഒരു സഹോദരിയും ഭര്‍ത്താവ് മുഹമ്മദലിയും ജീവനും കൊണ്ടോടി ബംഗ്ലാദേശ് വഴി ജമ്മുവിലെ ക്യാമ്പിലെത്തിയിരുന്നു. മറ്റു സഹോദരിമാരും കുടുംബവുമൊന്നിച്ച് മ്യാന്മറില് തന്നെ വ്യാപാരം നടത്തുന്നതിനിടെയാണ് മ്യാന്മര് പട്ടാളവും ബുദ്ധിസ്റ്റ് തീവ്രവാദികളും ചേര്‍ന്ന് ഇവരുടെ ഗ്രാമത്തിലുള്ള എല്ലാ വീടുകളും തീവെച്ചു നശിപ്പിച്ചത്. മുസ്്ലിംകള്‍ ഈ രാജ്യക്കാരല്ല എന്ന് അക്രമികള്‍ ആക്രോശിക്കുന്നുണ്ടായിരുന്നു. ഇസ്ലാമിക അടയാളങ്ങളായ താടി, തലപ്പാവ്, വെള്ള വസ്ത്രങ്ങള്‍ തുടങ്ങിയവ പിന്തുടരുന്നവരെയായിരുന്നു അക്രമകാരികള്‍ വേട്ടയാടിയിരുന്നത്. വിശ്വാസത്തിലും കര്‍മ്മത്തിലും കഴിഞ്ഞുകൂടുന്നവര്‍ക്ക് യാതൊരു രക്ഷയും ഉണ്ടായിരുന്നില്ല. പ്രത്യേകിച്ചും യുവാക്കള്‍ക്ക് നേരെയായിരുന്നു ആക്രമണങ്ങള്‍. മതം ജീവിതത്തിലുള്ള യുവാക്കളെയാണ് ഇപ്പോഴും അതി നിഷ്ഠൂരമായി ബുദ്ധിസ്റ്റുകള്‍ ആയുധങ്ങള്‍ക്കിരയാക്കുന്നത്. മ്യാന്മര് സേന കൂട്ടത്തോടെ അത്തരക്കാരെ വടിവെച്ചിടുന്നു. ഇത്തരത്തില്‍ കൊല്ലപ്പെടുന്നവരെ കൂട്ടമായി കുഴി കുത്തി മണ്ണിട്ട് മൂടുകയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. യുവാവായ അഖ്ലാസിനും കഴിഞ്ഞ മാസങ്ങള്‍ ഡമോക്ലസിന്റെ വാളിനു കീഴെയായിയിരുന്നു ജീവിതം. എപ്പോഴും കൊല്ലപ്പെട്ടേക്കാമെന്ന സ്ഥിതി. ഇത് കൊണ്ടായിരിക്കണം അഖ്ലാസിന്റെ മാതാപിതാക്കള്‍ തങ്ങളുടെ മകനോട് ജനിച്ച നാട് വിട്ട് എങ്ങോട്ടെങ്കിലും ഓടി രക്ഷപ്പെടാന്‍ നിര്‍ബന്ധിച്ചത്. പ്രവാചക കാലത്തെ സമൂഹം പല നാടുകളിലേക്കും ഹിജ്റ പോയ പോലെ.
നിര്‍ബന്ധിതാവസ്ഥയില്‍ കയ്യില്‍ കിട്ടിയതുമെടുത്ത് ഉടുതുണിക്ക് മറുതുണിയില്ലാതെ അഖ്യയില്‍ നിന്നും ഘോര വനപ്രദേശമായ കുന്നുകള്‍ 15 ദിവസത്തിനകം താണ്ടി അക്്ലാസ് ബംഗ്ലാദേശ് കടക്കാന്‍ വേണ്ടി മ്യാന്മാര്-ബംഗ്ലാദേശ് അതിര്‍ത്തിയിലുള്ള സമുദ്രതീരത്തെത്തുകയായിരുന്നു. അവിടെ നിന്നും ബംഗ്ലാദേശിലേക്ക് മ്യാന്മാര് നാവിക സേനയുടെ കണ്ണില്‍പെടാതെ തോണിമാര്‍ഗം എത്തിക്കാന്‍ വേണ്ടി പതിനായിരം രൂപ നല്‍കേണ്ടി വന്നു. ദുരിതപൂര്‍ണ്ണമായ യാത്രക്കൊടുവില്‍ ബംഗ്ലാദേശ് ക്യാമ്പില്‍ എത്തുകയും ദിവസങ്ങള്‍ക്കകം സഹോദരിയും ഭര്‍ത്താവും താമസിക്കുന്ന ജമ്മുവിലെ ബട്ടിന്തിയിലുള്ള അഭയാര്‍ത്ഥി ക്യാമ്പില്‍ എത്തുകയും ചെയ്തു. ജമ്മുവില്‍ നിന്നും വാങ്ക് വിളി കേട്ടതിന്റെ ആഹ്ലാദം അഖ്ലാസ് മറച്ചുവെച്ചില്ല.
മ്യാന്മറിലുള്ള മാതാപിതാക്കളേയും രണ്ട് സഹേദരിമാരേയും കുറിച്ച് പറഞ്ഞു തുടങ്ങിയപ്പോഴേക്കും അഖ്്ലാസിന്റെ കണ്ണുകള്‍ നിറഞ്ഞു. അവരെക്കുറിച്ചറിയാനോ അന്വേഷിക്കാനോ ഇനി അഖ്ലാസിന് മാര്‍ഗങ്ങളില്ല. അഭയാര്‍ഥി ക്യാമ്പില്‍ തന്റെ പ്രിയപ്പെട്ടവരെ ഓര്‍ത്തുകൊണ്ടുള്ള മറ്റൊരു വിഷമസാഹചര്യത്തിലാണ് താനെന്ന് അഖ്ലാസ് ഇപ്പോള്‍ തിരിച്ചറിയുകയാണ്.
kerala
വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍
വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.
കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന് എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
Video Stories
ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.
News
എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്കി.
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.
-
india1 day agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF2 days agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News1 day agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india5 hours agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
india2 days agoബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?
-
kerala1 day agoശബരിമല സ്വര്‍ണ്ണക്കൊള്ള; സന്നിധാനത്ത് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി
-
kerala2 days agoബിഎല്‍ഒയുടെ മരണം; അനീഷ് ജീവനൊടുക്കിയത് സിപിഎം ഭീഷണിയെ തുടര്‍ന്ന്; രജിത് നാറാത്ത്
-
india1 day agoഹരിയാനയില്‍ ക്രിസ്ത്യാനികള്‍ക്കും മുസ്ലിംകള്ക്കും നേരെ ഹിന്ദുത്വവാദികളുടെ ആക്രമണം

