Connect with us

Culture

രാജീവ് ഗാന്ധിയെ അപമാനിച്ച മോദിക്ക് മറുപടിയുമായി നജീബ് കാന്തപുരം

Published

on

നജീബ് കാന്തപുരം

മിസ്റ്റര്‍ മോദി,
രാഹുലിന്റെ അച്ഛന്‍ മരിച്ചത് അഴിമതിക്കാരനായല്ല. പനിപിടിച്ച് കട്ടിലില്‍ കിടന്നുമല്ല. ഇന്ത്യയെ ലോകത്തിന് മുന്നില്‍ നടത്താനുള്ള നിശ്ചയദാര്‍ഢ്യത്തോടെയുള്ള ഓട്ടത്തിനിടയിലാണ്. ആ ഇന്ത്യയെയാണ് അഞ്ച് വര്‍ഷം കൊണ്ട് ഒരു നൂറ്റാണ്ട് താങ്കള്‍ പിറകോട്ട് വലിച്ചത്.
ശ്രീ പെരുമ്പുതൂരില്‍ ആ ശരീരം ചിന്നി ചിതറിയപ്പോഴും ചിതറി പോകാത്ത ഒരു സ്വപ്നമുണ്ടായിരുന്നു.ഇന്ത്യ ലോകത്തിന് മുന്നില്‍ തലയെടുപ്പോടെ നില്‍ക്കണമെന്ന സ്വപ്നം.ആ സ്വപ്നം കൈക്കുമ്പിളില്‍ കാത്ത് വെച്ചാണ് രാഹുല്‍ തളരാതെ ഓടുന്നത്. ആ തീ അണക്കാന്‍ താങ്കളെ പോലുള്ള ഒരു വഷളന്റെ വിലകുറഞ്ഞ പരാമര്‍ശങള്‍ക്ക് സാധ്യമല്ല.
ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ താങ്കള്‍ രാജീവ്ഗാന്ധിക്കെതിരെ നടത്തിയ അധിക്ഷേപകരമായ പരാമര്‍ശത്തില്‍ ഒട്ടും അല്‍ഭുതം തോന്നുന്നില്ല. കാരണം, താങ്കള്‍ എന്നും അങ്ങനെയാണ്. രാഷ്ട്രീയ സംവാദങ്ങളിലും തെരഞ്ഞെടുപ്പ് പ്രചാരണത്തിലും എതിരാളികളോട് സ്വീകരിക്കേണ്ട ജനാധിപത്യപരമായ മര്യാദകളുടെ ബാലപാഠങ്ങള്‍ താങ്കള്‍ക്ക് അജ്ഞാതമാണ്. കാരണം താങ്കള്‍ സംഘിയാണ്. മര്യാദയോ സംസ്‌കാരമോ ഇല്ലാത്ത് വെറും സംഘി.അതോടൊപ്പം, രാജ്യത്തുടനീളം തനിക്കെതിരെ വീശുന്ന ജനവികാരത്തിന്റെ കാറ്റ് താങ്കളുടെ സമനില തെറ്റിക്കുന്നുമുണ്ട്.
ചരിത്ര ബോധമില്ലാത്ത മോദിക്കറിയുമോ രാജീവ് ഗാന്ധിയെന്ന ദീര്‍ഘ ദര്‍ശ്ശിയായ പ്രധാനമന്ത്രിയെ?
1984 ല്‍ ഇന്ത്യയുടെ പ്രധാനമന്ത്രി സ്ഥാനം ഏറ്റെടുക്കുമ്പോള്‍ നാല്‍പത് വയസ്സ് മാത്രമായിരുന്നു പ്രായം. വെറും അഞ്ചു വര്‍ഷം മാത്രമാണ് അദ്ദേഹം ഭരണത്തിലിരുന്നത്.
ടെലഫോണ്‍ ഒരു അത്യാഢംബര വസ്തുവും നാട്ടിലെ അതിസമ്പന്നരുടെ വീടുകളിലെ അലങ്കാരവുമായിരുന്ന കാലത്താണ് രാജീവ് ഗാന്ധി ഇന്ത്യയില്‍ ടെലികോം വിപ്ലവത്തിന് തുടക്കം കുറിച്ചത്. വീടുകളില്‍ ഫോണും നാടൊട്ടുക്കും ടെലിഫോണ്‍ ബൂത്തുകളും നിറഞ്ഞ വാര്‍ത്താവിനിമയ ശൃംഖല രാജ്യത്ത് നിലവില്‍ വന്നു. പിന്നീട് കംപ്യൂട്ടര്‍ വല്‍ക്കരണത്തിനും വിവരസാങ്കേതിക വിദ്യയുടെ കുതിച്ചുചാട്ടത്തിനും നേതൃത്വം നല്‍കിയത് ആ ദൃഢ നിശ്ചയമായിരുന്നു.
പഞ്ചായത്ത് നഗരപാലികാ ബില്ലിലൂടെ ത്രിതല പഞ്ചായത്ത് ഭരണസംവിധാനം നടപ്പാക്കിയതും അധികാരം ജനങ്ങളിലേക്ക് എന്ന ഗാന്ധിയന്‍ ഗ്രാമസ്വരാജ് സങ്കല്പത്തിന് ജീവന്‍ പകര്‍ന്ന്‌നതും രാജീവ് ഗാന്ധി ആയിരുന്നു.വോട്ടവകാശം വിനിയോഗിക്കാനുള്ള പ്രായപരിധി 21 വയസ്സില്‍ നിന്ന് പതിനെട്ടായി കുറച്ചതും പാര്‍ലമെന്ററി ജനാധിപത്യ പ്രക്രിയയില്‍ പുതുതലമുറയുടെ പങ്കാളിത്തം ഉറപ്പുവരുത്തിയതും രാജീവ് തന്നെയായിരുന്നു.
ലോകരാജ്യങ്ങള്‍ക്കിടയില്‍ അഭിമാനത്തോടെ തലയുയര്‍ത്തി നില്‍ക്കുന്ന ആധുനിക ജനാധിപത്യ രാജ്യമായി ഇന്ത്യയെ മാറ്റിത്തീര്‍ക്കാന്‍ ഇഛാശക്തിയോടെ പ്രവര്‍ത്തിച്ച പ്രധാനമന്ത്രിയെ താങ്കള്‍ക്കുള്‍ക്കൊള്ളാനാവില്ല. അത്രക്കും ചെറുതാണ് താങ്കളുടെ മനസ്സും ലോകവും.
രാജീവ് ഗാന്ധിയുടെ പേര് പരാമര്‍ശിക്കുമ്പോള്‍ സ്വാഭാവികമായും താങ്കള്‍ക്ക് ജാള്യത തോന്നും. കാരണം, ഇന്ന് താങ്കള്‍ പ്രചരണവാക്യമായി ഉപയോഗിക്കുന്ന ഡിജിറ്റല്‍ ഇന്ത്യ എന്ന പദം പോലും രാജീവ് ഗാന്ധിയില്‍ നിന്നാണ് കടംകൊണ്ടത്. അതെങ്കിലും ഓര്‍ത്താല്‍ നന്ന്. താങ്കളുടെ ഈ തന്‍പ്രമാണിത്തത്തിനും അഹങ്കാരത്തിനും രണ്ടാഴ്ചയുടെ ആയുസ്സേയുള്ളൂ. താങ്കള്‍ അധിക്ഷേപിച്ച ആ രാജീവ് ഗാന്ധിയുടെ മകനു വേണ്ടി ഇന്ത്യ കാത്തിരിക്കുകയാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

സുരേഷ് ഗോപി ചിത്രം “ജെ എസ് കെ- ജാനകി വി vs സ്റ്റേറ്റ് ഓഫ് കേരള” ട്രെയ്‌ലർ പുറത്ത്; റിലീസ്‌ ജൂലൈ 17ന്

Published

on

സുരേഷ് ഗോപിയെ നായകനാക്കി പ്രവീൺ നാരായണൻ രചിച്ചു സംവിധാനം ചെയ്ത “ജെ എസ് കെ- ജാനകി വി vs സ്റ്റേറ്റ് ഓഫ് കേരള” എന്ന ചിത്രത്തിൻ്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ചിത്രം ജൂലൈ17നു ആഗോള റിലീസായെത്തും. പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിൻ്റെ ഒരു മാസ്സ് ത്രില്ലിംഗ് ട്രെയ്‌ലർ ആണ് പുറത്ത് വിട്ടിരിക്കുന്നത്. സുരേഷ് ഗോപി ഡേവിഡ് ആബേൽ ഡൊണോവൻ എന്ന വക്കീൽ കഥാപാത്രമായി എത്തുന്ന ചിത്രം, കാർത്തിക് ക്രിയേഷൻസുമായി സഹകരിച്ച് കോസ്മോസ് എന്റർടൈൻമെന്റ്  ആണ് നിർമ്മിക്കുന്നത്. ജെ. ഫനീന്ദ്ര കുമാർ ആണ് നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ സഹനിർമ്മാതാവ് സേതുരാമൻ നായർ കങ്കോൾ ആണ്. അനുപമ പരമേശ്വരൻ, ദിവ്യ പിള്ള,  ശ്രുതി രാമചന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ നായികാ കഥാപാത്രങ്ങൾക്ക് ജീവൻ നൽകുന്നത്.

കോർട്ട് റൂം ഡ്രാമ ആയി കഥ പറയുന്ന ചിത്രം വളരെ ശക്തവും പ്രസക്തവുമായ ഒരു വിഷയമാണ് ചർച്ച ചെയ്യുന്നതെന്ന് ട്രെയ്‌ലർ സൂചിപ്പിക്കുന്നു. പ്രേക്ഷകരിൽ ഉദ്വേഗം നിറക്കുന്ന കോടതി രംഗങ്ങൾക്കൊപ്പം ഇൻവെസ്റ്റിഗേഷൻ നൽകുന്ന ത്രില്ലും ചിത്രത്തിൽ ഉണ്ടെന്ന ഫീലും ട്രെയ്‌ലർ ദൃശ്യങ്ങൾ സമ്മാനിക്കുന്നുണ്ട്. മാസ്സ് രംഗങ്ങൾ കൂടാതെ വൈകാരിക നിമിഷങ്ങളും ഈ കോർട്ട് റൂം ത്രില്ലറിൻ്റെ കഥാഗതിയിൽ നിർണ്ണായക സ്വാധീനം ചെലുത്തുമെന്ന് ട്രെയ്‌ലർ കാണിച്ചു തരുന്നു. ട്രെയിലറിൽ ഉൾപ്പെടുത്തിയ സുരേഷ് ഗോപിയുടെ തീപ്പൊരി ഡയലോഗുകളും പ്രേക്ഷകർക്ക് ആവേശം പകരുന്നതും ചിത്രത്തിന് മേലുള്ള പ്രതീക്ഷകൾ വർധിപ്പിക്കുന്നതുമാണ്. ഇന്ത്യൻ നീതി ന്യായ വ്യവസ്ഥയുടെ ശക്തിയും ആഴവും വരച്ചു കാണിച്ചു കൊണ്ട്, അതിനുള്ളിൽ നിന്ന് നടത്തുന്ന നീതിയുടെ ഒരു പോരാട്ടത്തിൻ്റെ കഥയാണ് ചിത്രം അവതരിപ്പിക്കുന്നത്.

സുരേഷ് ഗോപിയുടെ 253 മത് ചിത്രമായാണ് “ജെ എസ് കെ- ജാനകി വി vs സ്റ്റേറ്റ് ഓഫ് കേരള” എത്തുന്നത്. സെൻസറിങ് പൂർത്തിയായപ്പോൾ യു/എ 16+ സർട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചത്. അസ്‌കർ അലി, മാധവ് സുരേഷ് ഗോപി, ബൈജു സന്തോഷ്, ജയൻ ചേർത്തല, ജോയ് മാത്യു, അഭിലാഷ് രവീന്ദ്രൻ, രജിത് മേനോൻ, നിസ്താർ സേട്ട്, വൈഷ്ണവി രാജ്, മേധ പല്ലവി, കോട്ടയം രമേഷ്, ദിലീപ്, ബാലാജി ശർമ, രതീഷ് കൃഷ്ണ, ഷഫീർഖാൻ, ജോസ് ശോണാദ്രി, മഞ്ജുശ്രീ നായർ, ജൈവിഷ്ണു എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് ചിത്രം ആഗോള റിലീസായി എത്തുക.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്- സജിത് കൃഷ്ണ, കിരൺ രാജ്, ഹുമയൂൺ അലി അഹമ്മദ്, ഛായാഗ്രഹണം- രണദിവെ, എഡിറ്റിംഗ്- സംജിത് മുഹമ്മദ്, പശ്‌ചാത്തല സംഗീതം- ജിബ്രാൻ, സംഗീതം- ഗിരീഷ് നാരായണൻ, മിക്സ്- അജിത് എ ജോർജ്, സൌണ്ട് ഡിസൈൻ- സിങ്ക് സിനിമ, കലാസംവിധാനം- ജയൻ ക്രയോൺ, ചീഫ് അസോസിയേറ്റ്സ്-  രജീഷ് അടൂർ, കെ. ജെ. വിനയൻ, ഷഫീർ ഖാൻ, പ്രൊഡക്ഷൻ കൺട്രോളർ- അമൃത മോഹനൻ, സംഘട്ടനം – മാഫിയ ശശി, ഫീനിക്സ് പ്രഭു, രാജശേഖർ, നൃത്തസംവിധാനംഃ സജിന മാസ്റ്റർ, വരികൾ- സന്തോഷ് വർമ്മ, ജ്യോതിഷ് കാശി, ഹരിത ഹരിബാബു, വസ്ത്രങ്ങൾ- അരുൺ മനോഹർ, മേക്കപ്പ്- പ്രദീപ് രംഗൻ, അസ്സോസിയേറ്റ് ഡിറക്ടർസ്- ബിച്ചു, സവിൻ എസ്. എ, ഹരിപ്രസാദ് കെ, വിഎഫ്എക്സ്- ഐഡൻറ് ലാബ്സ്, ഡിഐ- കളർ പ്ലാനറ്റ്, സ്റ്റിൽസ്- ജെഫിൻ ബിജോയ്, മീഡിയ ഡിസൈൻ- ഐഡൻറ് ലാബ്സ്, പിആർഒ- വൈശാഖ് സി വടക്കെവീട്, ജിനു അനിൽകുമാർ, മാർക്കറ്റിംഗ് ആൻഡ് ഡിസ്ട്രിബൂഷൻ- ഡ്രീം ബിഗ് ഫിലിംസ്, ജയകൃഷ്ണൻ ആർ. കെ.

Continue Reading

Film

സ്റ്റണ്ട് മാസ്റ്റര്‍ എസ്. എം രാജുവിന്റെ മരണം: സംവിധായകന്‍ പാ രഞ്ജിത്തിനെതിരെ കേസ്

സംവിധായകന്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് എതിരെയാണ് നാഗപട്ടിണം പൊലീസ് കേസെടുത്തത്

Published

on

പ്രശസ്ത സ്റ്റണ്ട് മാസ്റ്റര്‍ എസ്.എം. രാജുവിന്റെ മരണത്തില്‍ സംവിധായകന്‍ പാ രഞ്ജത്തിനെതിരെ കേസെടുത്ത് പൊലീസ്. സംവിധായകന്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് എതിരെയാണ് നാഗപട്ടിണം പൊലീസ് കേസെടുത്തത്. പാ രഞ്ജിത്ത്-ആര്യ കൂട്ടുകെട്ടിലുള്ള ‘വേട്ടുവം’ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് സംഭവമുണ്ടായത്.

സാഹസികമായ കാര്‍ സ്റ്റണ്ട് രംഗം ചിത്രീകരിക്കുന്നതിനിടെ ഇന്നലെ രാവിലെയാണ് പ്രശസ്ത സ്റ്റണ്ട് മാസ്റ്റര്‍ എസ്.എം. രാജു അപകടത്തില്‍ മരിച്ചത്. അതിവേഗത്തില്‍ വന്ന കാര്‍ റാമ്പിലൂടെ ഓടിച്ചുകയറ്റി ഉയര്‍ന്ന് പറക്കുന്ന രംഗമാണ് ചിത്രീകരിച്ചിരിക്കുന്നത്. ഇതിനിടെ നിയന്ത്രണം വിട്ട വാഹനം മലക്കം മറിഞ്ഞ് താഴേക്ക് വീഴുകയായിരുന്നു.

നാഗപട്ടിണത്തുവെച്ചായിരുന്നു സിനിമയുടെ ചിത്രീകരണം. കാര്‍ മറിഞ്ഞതിന് തൊട്ടു പിന്നാലെ ക്രൂ അംഗങ്ങള്‍ വാഹനത്തിനടുത്തേയ്ക്ക് ഓടുന്നത് വീഡിയോയില്‍ കാണാം. തകര്‍ന്ന കാറില്‍ നിന്ന് രാജുവിനെ ഉടന്‍ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

തമിഴ്‌നാട് സിനിമാ മേഖലയിലെ പ്രശസ്തനായി സ്റ്റണ്ട് മാസ്റ്ററാണ് എസ്.എം. രാജു. നടന്മാരായ വിശാല്‍, പൃഥ്വിരാജ് എന്നിവര്‍ രാജുവിന് ആദരാഞ്ജലിയര്‍പ്പിച്ചു. രാജുവിന്റെ വിയോഗം ഉള്‍ക്കൊള്ളാനാകില്ലെന്നും കുടുംബത്തിന് ഈ വേദന താങ്ങാനുള്ള കരുത്ത് ദൈവം നല്‍കട്ടെയെന്നും വിശാല്‍ എക്‌സില്‍ കുറിച്ചു.

Continue Reading

Film

വീണ്ടും ഇടി പടമോ ??; ‘ആലപ്പുഴ ജിംഖാന’ ശേഷം പുതിയ ചിത്രവുമായി ഖാലിദ് റഹ്മാൻ

Published

on

യൂത്തിന് വേണ്ടി ഒരുക്കിയ ആലപ്പുഴ ജിംഖാന എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയുടെ വിവരങ്ങൾ ഔദ്യോഗികമായി പുറത്തു വിട്ടിരിക്കുന്നു. യൂണിവേഴ്സൽ സിനിമയുടെയും പ്ലാൻ ബി മോഷൻ പിക്ച്ചേഴ്സിന്റെയും ബാനറിൽ ബി. രാകേഷ് ആണ് ചിത്രം നിർമ്മിക്കുന്നത്. പ്ലാൻ ബി മോഷൻ പിക്ചർസിന്റെ ആദ്യ നിർമ്മാണ സംരംഭമായിരുന്നു ആലപ്പുഴ ജിംഖാന.

അനുരാഗ കരിക്കിന്‍ വെള്ളം, ഉണ്ട, ലൗവ്, തല്ലുമാല എന്നിങ്ങനെ വ്യത്യസ്ത ഴോണറുകളിലുളള മികച്ച സിനിമകള്‍ മലയാളത്തിന് സമ്മാനിച്ച ഖാലിദ്റഹ്മാൻ മലയാളസിനിമയുടെ ഒരു ബ്രാൻഡ് ആയി മാറികൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലുള്ള ഒരു പുതിയ സിനിമയുടെ അറിയിപ്പ് കൂടി വന്നിരിക്കുന്നത്. ബോക്സ് ഓഫീസിലെ തകർപ്പൻ പ്രകടനത്തിന് ശേഷം ഒറ്റിറ്റിയിൽ ഗംഭീര വരവേൽപ്പാണ് ആലപ്പുഴ ജിംഖാന എന്ന ഖാലിദ് റഹ്മാൻ ചിത്രത്തിന് ലഭിച്ചത്. മികച്ച കളക്ഷൻ റിപ്പോർട്ട്കൾ സ്വന്തമാക്കാറുള്ള ഖാലിദ് റഹ്മാന്റെ പുതിയ ചിത്രവും പ്രേക്ഷക സ്വീകാര്യത നേടുമെന്നാണ് ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ഉയർന്നു വരുന്ന  അഭിപ്രായം. സിനിമയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഉടൻ തന്നെ പുറത്തു വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Continue Reading

Trending