Culture
രാജീവ് ഗാന്ധിയെ അപമാനിച്ച മോദിക്ക് മറുപടിയുമായി നജീബ് കാന്തപുരം
നജീബ് കാന്തപുരം
മിസ്റ്റര്‍ മോദി,
രാഹുലിന്റെ അച്ഛന്‍ മരിച്ചത് അഴിമതിക്കാരനായല്ല. പനിപിടിച്ച് കട്ടിലില്‍ കിടന്നുമല്ല. ഇന്ത്യയെ ലോകത്തിന് മുന്നില്‍ നടത്താനുള്ള നിശ്ചയദാര്‍ഢ്യത്തോടെയുള്ള ഓട്ടത്തിനിടയിലാണ്. ആ ഇന്ത്യയെയാണ് അഞ്ച് വര്‍ഷം കൊണ്ട് ഒരു നൂറ്റാണ്ട് താങ്കള്‍ പിറകോട്ട് വലിച്ചത്.
ശ്രീ പെരുമ്പുതൂരില്‍ ആ ശരീരം ചിന്നി ചിതറിയപ്പോഴും ചിതറി പോകാത്ത ഒരു സ്വപ്നമുണ്ടായിരുന്നു.ഇന്ത്യ ലോകത്തിന് മുന്നില്‍ തലയെടുപ്പോടെ നില്‍ക്കണമെന്ന സ്വപ്നം.ആ സ്വപ്നം കൈക്കുമ്പിളില്‍ കാത്ത് വെച്ചാണ് രാഹുല്‍ തളരാതെ ഓടുന്നത്. ആ തീ അണക്കാന്‍ താങ്കളെ പോലുള്ള ഒരു വഷളന്റെ വിലകുറഞ്ഞ പരാമര്‍ശങള്‍ക്ക് സാധ്യമല്ല.
ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ താങ്കള്‍ രാജീവ്ഗാന്ധിക്കെതിരെ നടത്തിയ അധിക്ഷേപകരമായ പരാമര്‍ശത്തില്‍ ഒട്ടും അല്‍ഭുതം തോന്നുന്നില്ല. കാരണം, താങ്കള്‍ എന്നും അങ്ങനെയാണ്. രാഷ്ട്രീയ സംവാദങ്ങളിലും തെരഞ്ഞെടുപ്പ് പ്രചാരണത്തിലും എതിരാളികളോട് സ്വീകരിക്കേണ്ട ജനാധിപത്യപരമായ മര്യാദകളുടെ ബാലപാഠങ്ങള്‍ താങ്കള്‍ക്ക് അജ്ഞാതമാണ്. കാരണം താങ്കള്‍ സംഘിയാണ്. മര്യാദയോ സംസ്‌കാരമോ ഇല്ലാത്ത് വെറും സംഘി.അതോടൊപ്പം, രാജ്യത്തുടനീളം തനിക്കെതിരെ വീശുന്ന ജനവികാരത്തിന്റെ കാറ്റ് താങ്കളുടെ സമനില തെറ്റിക്കുന്നുമുണ്ട്.
ചരിത്ര ബോധമില്ലാത്ത മോദിക്കറിയുമോ രാജീവ് ഗാന്ധിയെന്ന ദീര്‍ഘ ദര്‍ശ്ശിയായ പ്രധാനമന്ത്രിയെ?
1984 ല്‍ ഇന്ത്യയുടെ പ്രധാനമന്ത്രി സ്ഥാനം ഏറ്റെടുക്കുമ്പോള്‍ നാല്‍പത് വയസ്സ് മാത്രമായിരുന്നു പ്രായം. വെറും അഞ്ചു വര്‍ഷം മാത്രമാണ് അദ്ദേഹം ഭരണത്തിലിരുന്നത്.
ടെലഫോണ്‍ ഒരു അത്യാഢംബര വസ്തുവും നാട്ടിലെ അതിസമ്പന്നരുടെ വീടുകളിലെ അലങ്കാരവുമായിരുന്ന കാലത്താണ് രാജീവ് ഗാന്ധി ഇന്ത്യയില്‍ ടെലികോം വിപ്ലവത്തിന് തുടക്കം കുറിച്ചത്. വീടുകളില്‍ ഫോണും നാടൊട്ടുക്കും ടെലിഫോണ്‍ ബൂത്തുകളും നിറഞ്ഞ വാര്‍ത്താവിനിമയ ശൃംഖല രാജ്യത്ത് നിലവില്‍ വന്നു. പിന്നീട് കംപ്യൂട്ടര്‍ വല്‍ക്കരണത്തിനും വിവരസാങ്കേതിക വിദ്യയുടെ കുതിച്ചുചാട്ടത്തിനും നേതൃത്വം നല്‍കിയത് ആ ദൃഢ നിശ്ചയമായിരുന്നു.
പഞ്ചായത്ത് നഗരപാലികാ ബില്ലിലൂടെ ത്രിതല പഞ്ചായത്ത് ഭരണസംവിധാനം നടപ്പാക്കിയതും അധികാരം ജനങ്ങളിലേക്ക് എന്ന ഗാന്ധിയന്‍ ഗ്രാമസ്വരാജ് സങ്കല്പത്തിന് ജീവന്‍ പകര്‍ന്ന്‌നതും രാജീവ് ഗാന്ധി ആയിരുന്നു.വോട്ടവകാശം വിനിയോഗിക്കാനുള്ള പ്രായപരിധി 21 വയസ്സില്‍ നിന്ന് പതിനെട്ടായി കുറച്ചതും പാര്‍ലമെന്ററി ജനാധിപത്യ പ്രക്രിയയില്‍ പുതുതലമുറയുടെ പങ്കാളിത്തം ഉറപ്പുവരുത്തിയതും രാജീവ് തന്നെയായിരുന്നു.
ലോകരാജ്യങ്ങള്‍ക്കിടയില്‍ അഭിമാനത്തോടെ തലയുയര്‍ത്തി നില്‍ക്കുന്ന ആധുനിക ജനാധിപത്യ രാജ്യമായി ഇന്ത്യയെ മാറ്റിത്തീര്‍ക്കാന്‍ ഇഛാശക്തിയോടെ പ്രവര്‍ത്തിച്ച പ്രധാനമന്ത്രിയെ താങ്കള്‍ക്കുള്‍ക്കൊള്ളാനാവില്ല. അത്രക്കും ചെറുതാണ് താങ്കളുടെ മനസ്സും ലോകവും.
രാജീവ് ഗാന്ധിയുടെ പേര് പരാമര്‍ശിക്കുമ്പോള്‍ സ്വാഭാവികമായും താങ്കള്‍ക്ക് ജാള്യത തോന്നും. കാരണം, ഇന്ന് താങ്കള്‍ പ്രചരണവാക്യമായി ഉപയോഗിക്കുന്ന ഡിജിറ്റല്‍ ഇന്ത്യ എന്ന പദം പോലും രാജീവ് ഗാന്ധിയില്‍ നിന്നാണ് കടംകൊണ്ടത്. അതെങ്കിലും ഓര്‍ത്താല്‍ നന്ന്. താങ്കളുടെ ഈ തന്‍പ്രമാണിത്തത്തിനും അഹങ്കാരത്തിനും രണ്ടാഴ്ചയുടെ ആയുസ്സേയുള്ളൂ. താങ്കള്‍ അധിക്ഷേപിച്ച ആ രാജീവ് ഗാന്ധിയുടെ മകനു വേണ്ടി ഇന്ത്യ കാത്തിരിക്കുകയാണ്.
india
‘വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് sir കൊണ്ടുവന്നത്’: അഡ്വ. ഹാരിസ് ബീരാൻ എംപി
സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിനെതിരെ അഡ്വ. ഹാരിസ് ബീരാന്‍ എം.പി. കേരളത്തില്‍ ഇപ്പോള്‍ ഒരു മാസത്തിനുള്ളില്‍ മൂന്ന് തവണ ഒരു ബിഎല്‍ഒ വീടുകള്‍ കയറിയിറങ്ങണം. ഫോമുകള്‍ പൂരിപ്പിച്ച് വാങ്ങണം. അവര്‍ക്ക് ടാര്‍ഗറ്റുകള്‍ കൊടുത്തുകൊണ്ടിരിക്കുകയാണ്. ഇതൊരു മനുഷ്യത്വരഹിതമായ പ്രവൃത്തിയായിട്ടാണ് നാം കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് ഈ സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണമെന്ന് നാം ഭയപ്പെടേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
Film
എസ് എസ് രാജമൗലി- മഹേഷ് ബാബു ചിത്രം വാരാണാസിയുടെ ബ്രഹ്മാണ്ഡ ട്രയ്ലർ പ്രേക്ഷകരിലേക്ക്
മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രം ശ്രീ ദുർഗ ആർട്ട്സ്,ഷോവിങ് ബിസിനസ് എന്നീ ബാനറുകളിൽ കെ എൽ നാരായണ, എസ് എസ് കർത്തികേയ എന്നിവർ നിർമ്മിക്കുന്നു.
പ്രേക്ഷകർ ആകാംഷയോടെ കാത്തിരുന്ന എസ് എസ് രാജമൗലി മഹേഷ് ബാബു ചിത്രം വാരാണാസിയുടെ ബ്രഹ്മാണ്ഡ ട്രയ്ലർ റിലീസായി. ചിത്രത്തിൽ രുദ്ര എന്ന കഥാപാത്രമായി മഹേഷ് ബാബു എത്തുന്നു. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിൽ നടന്ന പ്രൗഢ ഗംഭീര ഇവെന്റിലാണ് ചിത്രത്തിന്റെ ട്രയ്ലർ റിലീസ് ചെയ്തത്. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രം ശ്രീ ദുർഗ ആർട്ട്സ്,ഷോവിങ് ബിസിനസ് എന്നീ ബാനറുകളിൽ കെ എൽ നാരായണ, എസ് എസ് കർത്തികേയ എന്നിവർ നിർമ്മിക്കുന്നു. കീരവാണിയാണ് വാരണാസിയുടെ സംഗീത സംവിധാനം നിർവഹിക്കുന്നത്.
മണിക്കൂറുകൾക്കുള്ളിൽ അഞ്ചു മില്യണിൽപ്പരം കാഴ്ചക്കാരുമായി ട്രയ്ലർ ലോകവ്യാപകമായി ട്രെൻഡിങ്ങിൽ മുന്നിലാണ്.
പ്രേക്ഷകർക്ക് ദൃശ്യവിസ്മയം സമ്മാനിക്കുന്ന വാരാണസിയുടെ ട്രയ്ലർ റാമോജി ഫിലിം സിറ്റിയിൽ നടന്ന ഇവെന്റിൽ 130×100 ഫീറ്റിൽ പ്രത്യേകമായി സജ്ജീകരിച്ച സ്‌ക്രീനിലാണ് പ്രദർശിപ്പിച്ചത് . സിഇ 512-ലെ വാരാണസി കാണിച്ചുകൊണ്ടാണ് ട്രെയിലര്‍ തുടങ്ങുന്നത്. പിന്നീട് 2027-ല്‍ ഭൂമിയെ ലക്ഷ്യമാക്കി വരുന്ന ശാംഭവി എന്ന ഛിന്നഗ്രഹമാണ് കാണിക്കുന്നത്. തുടര്‍ന്നങ്ങോട്ട് അന്റാര്‍ട്ടിക്കയിലെ റോസ് ഐസ് ഷെല്‍ഫ്, ആഫ്രിക്കയിലെ അംബോസെലി വനം, ബിസിഇ 7200-ലെ ലങ്കാനഗരം, വാരാണസിയിലെ മണികര്‍ണികാ ഘട്ട് തുടങ്ങിയവയെല്ലാം വിസ്മയക്കാഴ്ചകളായി ട്രെയിലറില്‍ അനാവരണം ചെയ്യുന്നു.കൈയില്‍ ത്രിശൂലവുമേന്തി കാളയുടെ പുറത്തേറി വരുന്ന മഹേഷ് ബാബുവിന്റെ രുദ്ര എന്ന കഥാപാത്രം സ്‌ക്രീനിൽ അവസാനം എത്തിയപ്പോൾ വേദിയിലും മഹേഷ് ബാബു കാളയുടെ പുറത്തു എൻട്രി ചെയ്തപ്പോൾ അറുപത്തിനായിരത്തിൽപ്പരം കാഴ്ചക്കാർ നിറഞ്ഞ ഇവന്റിലെ സദസ്സ് ഹർഷാരവം കൊണ്ട് വേദിയെ ധന്യമാക്കി. ഐമാക്‌സിലാണ് ചിത്രം ഒരുങ്ങുന്നത് എന്നതിനാല്‍ തന്നെ തിയേറ്ററുകളില്‍ ഗംഭീരമായ കാഴ്ചാനുഭൂതി സമ്മാനിക്കുമെന്നുറപ്പാണ്.ബാഹുബലിയും ആർ ആർ ആറും ഒരുക്കിയ രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം വാരണാസി 2027ൽ തിയേറ്ററുകളിലേക്കെത്തും. പി ആർ ഓ ആൻഡ് മാർക്കറ്റിംഗ് സ്ട്രാറ്റജിസ്റ്റ് : പ്രതീഷ് ശേഖർ.
Film
വാരണാസിയുടെ ബ്രഹ്‌മാണ്ഡ ട്രെയിലര്‍ റിലീസ്; മഹേഷ് ബാബുവിനെ രുദ്രയായി കാണിച്ച് രാജമൗലി
ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയില്‍ നടന്ന അതിവിശാലമായ ചടങ്ങിലാണ് ട്രെയിലര്‍ റിലീസ് ചെയ്തത്.
പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരുന്ന എസ്.എസ്. രാജമൗലിമഹേഷ് ബാബു ചിത്രം ‘വാരണാസി’യുടെ ഭര്തൃസന്ദര്‍ശനം നിറഞ്ഞ ട്രെയിലര്‍ വിസ്മയമായി പുറത്തുവന്നു. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയില്‍ നടന്ന അതിവിശാലമായ ചടങ്ങിലാണ് ട്രെയിലര്‍ റിലീസ് ചെയ്തത്.
ചിത്രത്തില്‍ രുദ്ര എന്ന കഥാപാത്രമായി മഹേഷ് ബാബു എത്തുന്നു. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ശ്രീ ദുര്ഗ ആര്‍ട്‌സ്, ഷോവിങ് ബിസിനസ് ബാനറുകളില്‍ കെ. എല്‍. നാരായണ, എസ്.എസ്. കര്‍ത്തികേയ എന്നിവര്‍ നിര്‍മ്മിക്കുന്നു.
കീരവാണിയാണ് സംഗീതം ഒരുക്കുന്നത്. പുറത്തിറങ്ങിയ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ 5 മില്യണിലധികം കാഴ്ചകളുമായി ട്രെയിലര്‍ ലോകവ്യാപകമായി ട്രെന്‍ഡിങ് പട്ടികയില്‍ മുന്നിലാണ്. 130ണ്മ100 അടി വലുപ്പത്തിലുള്ള പ്രത്യേക സ്‌ക്രീനില്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ ട്രെയിലര്‍ പ്രദര്‍ശിപ്പിച്ചു.
ട്രെയിലര്‍ സി.ഇ. 512-ലെ വാരണാസിയുടെ ദൃശ്യങ്ങളോടെ തുടങ്ങുന്നു. തുടര്‍ന്ന് 2027ല്‍ ഭൂമിയിലേക്ക് വരുന്നു എന്നു കാണിക്കുന്ന ‘ശാംഭവി’ എന്ന ഛിന്നഗ്രഹം, അന്റാര്‍ട്ടിക്കയിലെ റോസ് ഐസ് ഷെല്‍ഫ്, ആഫ്രിക്കയിലെ അംബോസെലി വനം, ബി.സി.ഇ 7200-ലെ ലങ്കാനഗരം, വാരണാസിയിലെ മണികര്‍ണികാ ഘട്ട് തുടങ്ങിയ ഭീമാകാര ദൃശ്യവിശേഷങ്ങള്‍ അതിശയത്തോടെ അവതരിപ്പിക്കുന്നു.
കയ്യില്‍ ത്രിശൂലം പിടിച്ച് കാളയുടെ പുറത്ത് സവാരിയുമായി എത്തുന്ന രുദ്രയായി മഹേഷ് ബാബുവിന്റെ എന്‍ട്രിയാണ് ട്രെയിലറിന്റെ ഹൈലൈറ്റ്. അതേപോലെ, വേദിയിലേക്കും മഹേഷ് ബാബു കാളപ്പുറത്ത് സവാരിയായി എത്തിയപ്പോള്‍ 60,000-ത്തിലധികം പ്രേക്ഷകര്‍ കൈയ്യടി മുഴക്കി വരവേറ്റു.
ഐമാക്‌സ് ഫോര്‍മാറ്റിലാണ് ഈ ചിത്രം ഒരുക്കുന്നത്. അതിനാല്‍ തന്നെ തിയേറ്ററുകളില്‍ അത്ഭുതകരമായ കാഴ്ചാനുഭവം സമ്മാനിക്കുമെന്നുറപ്പ്. ബാഹുബലി, ഞഞഞ എന്നിവയുടെ സംവിധായകന്‍ രാജമൗലിയുടെ ഈ ബ്രഹ്‌മാണ്ഡ പ്രോജക്റ്റ് 2027-ല്‍ തിയേറ്ററുകളിലേക്ക് എത്തും.
-
india1 day agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF2 days agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News1 day agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india2 days agoബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?
-
kerala1 day agoശബരിമല സ്വര്‍ണ്ണക്കൊള്ള; സന്നിധാനത്ത് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി
-
india1 day agoഹരിയാനയില്‍ ക്രിസ്ത്യാനികള്‍ക്കും മുസ്ലിംകള്ക്കും നേരെ ഹിന്ദുത്വവാദികളുടെ ആക്രമണം
-
kerala2 days agoബിഎല്‍ഒയുടെ മരണം; അനീഷ് ജീവനൊടുക്കിയത് സിപിഎം ഭീഷണിയെ തുടര്‍ന്ന്; രജിത് നാറാത്ത്
-
News3 days agoസൂപ്പര്‍ ലീഗ് കേരള: കൊച്ചിക്ക് തുടര്‍ച്ചയായ ഏഴാം തോല്‍വി; തിരുവനന്തപുരം കൊമ്പന്‍സ് ഏക ഗോളിന് വിജയം

