Connect with us

More

കലാപത്തിന്റെ കനലോര്‍മകളില്‍ നരോദ പാട്യ

Published

on

നാരോദ പാട്യയിൽ നിന്ന് എം അബ്ബാസ്

ഗുജറാത്ത് വംശഹത്യയുടെ നീറുന്ന ഓര്‍മകളൊന്നും നരോദ പാട്യയിലെ തെരുവുകളില്‍നിന്ന് വിട്ടുപോയിട്ടില്ല. മതഭ്രാന്തു തലയില്‍ക്കയറിയ അയ്യായിരത്തോളം വരുന്ന ഹിന്ദുത്വഭീകകര്‍ 97 മുസ്‌ലിംകളെ ചുട്ടുകൊന്നത് ഇവിടെയാണ്. ഗോധ്ര തീവണ്ടി ദുരന്തത്തിനു പിന്നാലെ വിശ്വഹിന്ദു പരിഷത്ത് പ്രഖ്യാപിച്ച ബന്ദായിരുന്നു അന്ന്; 2002 ഫെബ്രുവരി 28ന്. ബന്ദിന്റെ നിശ്ചലതയ്ക്കിടെ കൈയില്‍ വാളും തൃശൂലങ്ങളുമേന്തി ആക്രോശിച്ചെത്തിയ ഭ്രാന്തമായ ആള്‍ക്കൂട്ടം കണ്ണില്‍ക്കണ്ടതൊക്കെ കൊള്ളയടിച്ചു. വീടുകള്‍ ചുട്ടെരിച്ചു. സ്ത്രീകളെ മാനഭംഗം ചെയ്തു. ഗര്‍ഭിണിയുടെ വയറ്റില്‍ നിന്ന് തൃശൂലം കൊണ്ട് കുഞ്ഞിനെ പുറത്തെടുത്തു. പൊലീസ് നിഷ്‌ക്രിയമായി നോക്കി നിന്ന, ഭരണകൂടത്തിന്റെ ഒത്താശയോടെ നടന്ന ആ ഭീകരത ഗുജറാത്ത് കലാപത്തിന്റെ കറുത്ത അടയാളമായി.

കലാപത്തിലെ മരണനിരക്കായിരുന്നില്ല യഥാര്‍ത്ഥ പ്രശ്‌നം. കലാപം മുസ്‌ലിംകള്‍ക്കിടയില്‍ വിതച്ചിട്ട അരക്ഷിതാവസ്ഥയുടെ വിത്തായിരുന്നു പ്രശ്‌നങ്ങളുടെ കാതല്‍. അതിനു ശേഷം ന്യൂനപക്ഷങ്ങള്‍ക്ക് സുരക്ഷതിത്വത്തിന്റെ മേലാപ്പൊരുക്കാന്‍ സര്‍ക്കാറിന് കഴിയാതെ പോയി. നരോദ പാട്യയിലെ ജനപ്രതിനിധിയും മന്ത്രിയുമായിരുന്ന മായാബെന്‍ കൊട്‌നാനിയാണ് ഈ വംശഹത്യയ്ക്ക് എല്ലാ ഒത്താശയും ചെയ്തു കൊടുത്തത്. ആ ഭീതി പാട്യയില്‍ നിന്ന് ഇനിയും കൂടൊഴിഞ്ഞു പോയിട്ടില്ല. അതിലെ ഏറ്റവുമൊടുവിലത്തെ ഉദാഹരണമാണ്, അയോധ്യ കേസ് ഈയിടെ സുപ്രീംകോടതി പരിഗണിച്ച വേളയില്‍ ഇവിടെയുള്ള ചില കുടുംബങ്ങള്‍ കൂട്ടത്തോടെ അടുത്ത ദേശങ്ങളിലുള്ള ബന്ധുവീടുകളിലേക്ക് താമസമൊഴിഞ്ഞു പോയ സംഭവം. വിധി മറ്റൊരു കലാപത്തിന് കാരണമായേക്കുമോ എന്ന ഭയമാണ് അവരെ ഇവിടം വിട്ടുപോകാന്‍ പ്രേരിപ്പിച്ചത്. കോണ്‍ഗ്രസ് അടക്കം തങ്ങള്‍ക്കു വേണ്ടി ഒരു രാഷ്ട്രീയപ്പാര്‍ട്ടിയും ഒന്നും ചെയ്തില്ല എന്ന പരാതിയാണ് ഈ മുസ്്‌ലിം ഗല്ലിയിലും കേട്ടത്. നരോട മണ്ഡലത്തിലാണ് നരോട പാട്യ എന്ന ചേരി. തൊട്ടപ്പുറത്ത് നരോട ഗാം എന്ന പേരില്‍ മറ്റൊരു ചേരി. മഹാരാഷ്ട്രയില്‍ നിന്നും കര്‍ണാടകയില്‍നിന്നും അഹമ്മദാബാദ് നഗരത്തില്‍ ജീവിതം കരുപ്പിടിപ്പിക്കാനെത്തിയവരുടെ പിന്‍ഗാമികളാണ് ഇവിടെയുള്ളവര്‍. തൊട്ടപ്പുറത്ത് തന്നെയാണ് ഹിന്ദു ഭൂരിപക്ഷ പ്രദേശമായ കുബേര്‍നഗറും ഗോപിനാഥ്, ഗംഗോത്രി ഹൗസിങ് സൊസൈറ്റികളും. മതാടിസ്ഥാനത്തിലുള്ള സാമൂഹിക വിഭജനം ഇവിടെ കൃത്യമായി ദൃശ്യമാണ്.

ഇത്തവണ മണ്ഡലത്തില്‍ ആരു ജയിക്കുമെന്ന ചോദ്യത്തിന് സാധാരണ ബി. ജെ. പിയാണ് ജയിക്കുന്നതെന്നായിരുന്നു ഹൈവേയ്ക്കടുത്ത് മൊബൈല്‍ പാര്‍ട്‌സുകള്‍ വില്‍ക്കുന്ന രാഹുലിന്റെ മറുപടി. ആരു ജയിക്കുമെന്ന് പറയാനാവില്ല എന്നായിരുന്നു ഓര്‍ഡര്‍ ചെയ്ത ചായ ഗ്ലാസിലേക്ക് പകരവെ ബാഹുഭായിയുടെ പ്രതികരണം. രാജസ്ഥാനിലെ ഉദയ്പൂരില്‍ നിന്ന് ഇവിടേക്ക് കുടിയേറിയതാണ് അദ്ദേഹം. ആ പറച്ചിലില്‍ അനുഭവപ്പെട്ട നിര്‍വികാരതയില്‍ ആരു ഭരിച്ചിട്ടും തങ്ങള്‍ക്കൊന്നും കിട്ടുന്നില്ലെന്ന പരിഭവം ഒൡപ്പിച്ചുവെച്ചിരുന്നു.

എന്നാല്‍ ഗല്ലികള്‍ക്കുള്ളില്‍ കോണ്‍ഗ്രസ് പതാകയും വലിച്ചു കെട്ടി കസേരകളില്‍ കൂട്ടംകൂടിയിരിക്കുന്നവരെയും കാണാനായി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 58,352 വോട്ടിന്റെ ഭൂരിപക്ഷം കിട്ടിയ ബി. ജെ. പിക്കു തന്നെയാണ് മണ്ഡലത്തില്‍ മുന്‍തൂക്കം. എന്നാല്‍ 2007ല്‍ 1,80,442 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കൊട്‌നാനി ഇവിടെ നിന്ന് സഭയിലെത്തിയിരുന്നത്. ഇതാണ് 2102ല്‍ വെറും അമ്പതിനായിരത്തിലേക്ക് താഴ്ന്നത്. കോണ്‍ഗ്രസിന് പ്രതീക്ഷ നല്‍കുന്ന ഘടകവും ഇതാണ്. ഓം പ്രകാശ് തിവാരിയാണ് കോണ്‍ഗ്രസിനായി മണ്ഡലത്തില്‍ അങ്കത്തിനിറങ്ങുന്നത്. പ്രദേശത്ത് ഉപേക്ഷിക്കപ്പെട്ട സര്‍ദാര്‍ഗ്രാം റെയില്‍വേ സ്റ്റേഷനടുത്തും ഗല്ലികളിലും തിവാരിയുടെ ഫ്‌ളക്‌സുകള്‍ കണ്ടു. അഹമ്മദാബാദ് ജില്ലയില്‍ സമ്പൂര്‍ണമായി നഗരമേഖലയിലുള്ള സീറ്റാണ് നരോദ. 1985ലാണ് ഈ സീറ്റില്‍ ആദ്യമായി ബി. ജെ. പി വിജയിക്കുന്നത്. നരോദ പാട്യ കൂട്ടക്കൊലയില്‍ ശിക്ഷിക്കപ്പെട്ട മായാബെന്‍ കൊട്‌നാനി മൂന്നുതവണ തുടര്‍ച്ചയായി ഇവിടെ നിന്ന് തെരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ തവണ മണ്ഡലത്തെ പ്രതിനിധീകരിച്ച ശിശുക്ഷേമ വകുപ്പു മന്ത്രി നിര്‍മല വധ്‌വാനിക്ക് സീറ്റു നിഷേധിച്ച് ഇത്തവണ കുബേര്‍നഗറില്‍ നിന്നുള്ള മുനിസിപ്പല്‍ കോര്‍പറേഷന്‍ അംഗം ബല്‍റാം തവാനിക്കാണ് പാര്‍ട്ടി സീറ്റു നല്‍കിയിട്ടുള്ളത്. 1998 മുതല്‍ 2012 വരെ ബി. ജെ. പി വനിതാ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരുന്ന മണ്ഡലമാണിത്. തവാനിയെ സ്ഥാനാര്‍ത്ഥിയാക്കിയതിനെതിരെ നേരത്തെ പ്രാദേശിക നേതൃത്വം രംഗത്തെത്തിയിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

tech

യൂട്യൂബ് മ്യൂസിക് കൂടുതല്‍ സ്മാര്‍ട്ട്: ഇനി പ്ലേലിസ്റ്റിലെ പാട്ടുകള്‍ സെക്കന്‍ഡുകള്‍ക്കകം കണ്ടെത്താം

ഫീച്ചര്‍ ഇപ്പോള്‍ പ്ലേലിസ്റ്റ് മെനുവിലൂടെ ലഭ്യമാകുന്നു.ഐഫോണിനുള്ള യൂട്യൂബ് മ്യൂസിക് ആപ്പിന്റെ 8.45.3 പതിപ്പിലാണ് ഈ ഓപ്ഷന്‍ ആദ്യമായി കാണാന്‍ തുടങ്ങിയത്.

Published

on

ദീര്‍ഘമായ പ്ലേലിസ്റ്റുകളില്‍ സ്‌ക്രോള്‍ ചെയ്ത് ഒരു പാട്ട് കണ്ടെത്തേണ്ട ബുദ്ധിമുട്ട് ഒഴിവാക്കാന്‍ യൂട്യൂബ് മ്യൂസിക് പുതുതായി അവതരിപ്പിച്ചിരിക്കുന്നത് ‘find my playlist’ എന്ന ഫീച്ചറാണ്. നിരവധി ഉപയോക്താക്കള്‍ റിപ്പോര്‍ട്ട് ചെയ്യുന്നപ്രകാരം, ഈ പരീക്ഷണ ഫീച്ചര്‍ ഇപ്പോള്‍ പ്ലേലിസ്റ്റ് മെനുവിലൂടെ ലഭ്യമാകുന്നു.ഐഫോണിനുള്ള യൂട്യൂബ് മ്യൂസിക് ആപ്പിന്റെ 8.45.3 പതിപ്പിലാണ് ഈ ഓപ്ഷന്‍ ആദ്യമായി കാണാന്‍ തുടങ്ങിയത്.

പ്ലേലിസ്റ്റ് പേജിലെ shuffle play ബട്ടണിന് താഴേയുള്ള മൂന്ന് ഡോട്ട് മെനുവിലെ ഓപ്ഷനായി ഇത് ചിലര്‍ക്കു പ്രത്യക്ഷപ്പെട്ടു. എല്ലാ ഐഫോണ്‍ ഉപയോക്താക്കള്‍ക്കും ഇപ്പോള്‍ ഈ സവിശേഷത ലഭ്യമല്ല അതായത് ഏറ്റവും പുതിയ പതിപ്പ് ഇന്‍സ്റ്റാള്‍ ചെയ്താലും ചില അക്കൗണ്ടുകള്‍ക്കാണ് ആദ്യഘട്ടത്തില്‍ ആക്‌സസ്. പാട്ടുകളുടെ പേരുവഴി പ്ലേലിസ്റ്റിനുള്ളില്‍ നേരിട്ട് തിരയാനുള്ള ഈ സൗകര്യം ഇപ്പോള്‍ പരിമിതമായ iOS ഉപയോക്താക്കള്‍ക്കു മാത്രമാണ് ലഭിക്കുന്നത്.

ആന്‍ഡ്രോയിഡ് പതിപ്പില്‍ ഇതുവരെ ഈ ഫീച്ചര്‍ എത്തിയിട്ടില്ല. ഫീച്ചറിന്റെ വ്യാപകമായ റോള്ഔട്ടിനും ആന്‍ഡ്രോയിഡ് റിലീസിനും യൂട്യൂബ് ഇതുവരെ വ്യക്തമായ തീയതി പ്രഖ്യാപിച്ചിട്ടില്ല. ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്താന്‍ ലക്ഷ്യമിടുന്ന ഈ അപ്‌ഡേറ്റ്, വലിയ പ്ലേലിസ്റ്റുകള്‍ കൈകാര്യം ചെയ്യുന്നവര്‍ക്കു പ്രത്യേകിച്ച് ഗുണകരമാകുമെന്നാണ് പ്രതീക്ഷ.

Continue Reading

More

വൈഷ്ണയുടെ വോട്ട് വെട്ടിയതിനു പിന്നില്‍ സി.പി.എമ്മിന്റെ ക്രിമിനല്‍ ഗൂഡാലോചന: വിഡി സതീശന്‍

ഉദ്യോഗസ്ഥര്‍ക്കും നേരിട്ട് പങ്ക്: തിരഞ്ഞെടുപ്പ് കമ്മിഷന്‍ അന്വേഷണം പ്രഖ്യാപിക്കണം; ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യണം

Published

on

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷന്‍ മുട്ടട വാര്‍ഡിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി വൈഷ്ണ സുരേഷിന്റെ പേര് വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കം ചെയ്യാന്‍ സി.പി.എം ക്രിമിനല്‍ ഗൂഡാലോചന നടത്തിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. തിരുവനന്തപുരത്തെ രണ്ട് പ്രധാന സി.പി.എം നേതാക്കള്‍ക്ക് ഗൂഡാലോചനയില്‍ നേരിട്ട് പങ്കുണ്ട്. കോര്‍പ്പറേഷനിലെ സി.പി.എമ്മുകാരായ ചില ഉദ്യോഗസ്ഥര്‍ കൂടി ഈ ക്രിമിനല്‍ പ്രവര്‍ത്തിയില്‍ പങ്കാളികളാണ്. ഇതേ കുറിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന്‍ സമഗ്രമായി പരിശോധിക്കണം. അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കണം. അല്ലെങ്കില്‍ യു.ഡി.എഫ് നിയമ നടപടിസ്വീകരിക്കും അദ്ദേഹം പറഞ്ഞു.

വൈഷ്ണയുടെ വോട്ട് പുനസ്ഥാപിച്ചു കൊണ്ട് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ പുറത്തിറക്കിയ ഉത്തരവിന്‍ ഉദ്യോഗസ്ഥതലത്തിലെ ഗുരുത വീഴ്ചകള്‍ എടുത്ത് പറയുന്നു. സി.പി.എം പ്രാദേശിക നേതാവിന്റെ പരാതിയില്‍ കോര്‍പ്പറേഷന്‍ ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍ തീര്‍ത്തും ഏകപക്ഷീയമായി തീരുമാനമെടുത്തു. സി.പി.എമ്മിന്റെ ക്രിമിനല്‍ ഗൂഡാലോചനയ്ക്ക് എല്ലാ ഒത്താശയും ചെയ്യുകയാണ് ഈ ഉദ്യോഗസ്ഥന്‍ ചെയ്തത്. വൈഷ്ണയുടെ പേര് നീക്കം ചെയ്തതിന് ഒരു ന്യായീകരണവും ഇല്ലെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ കണ്ടെത്തലെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

വൈഷ്ണ ഹിയറിംഗ് സമയത്ത് നല്‍കിയ രേഖകള്‍ ഒന്നും ഉദ്യോഗസ്ഥന്‍ പരിഗണിച്ചില്ല. വൈഷ്ണയുടെ അസാനിധ്യത്തില്‍ സി.പി.എം പ്രാദേശിക നേതാവ് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ മാത്രമാണ് വോട്ട് വെട്ടിയത്. സിപിഎമ്മിന് വിടുപണി ചെയ്യുന്ന ഇത്തരം ഉദ്യോഗസ്ഥര്‍ക്ക് ഒരു നിമിഷം പോലും തുടരാന്‍ അര്‍ഹതയില്ല. രാഷ്ട്രീയ ഗൂഡാലോചനക്ക് ഒത്താശ ചെയ്ത ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യണം. ഇവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കണം. എക്കാലത്തും സി.പി.എം ഭരണത്തിലുണ്ടാകില്ലെന്നും കണക്ക് ചോദിക്കാതെ ഒരു കാലവും കടന്നു പോകില്ലെന്നും സി.പി.എമ്മിന് അടിമപ്പണി ചെയ്യുന്ന ഉദ്യോഗസ്ഥര്‍ ഓര്‍ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Continue Reading

Education

മലയാളം മീഡിയത്തില്‍ SSLC എഴുതുന്നവര്‍ കുത്തനെ കുറഞ്ഞു; 7 വര്‍ഷത്തില്‍ 20%ത്തിലധികം ഇടിവ്

2018-19 അധ്യയന വര്‍ഷത്തില്‍ 55.93% വിദ്യാര്‍ത്ഥികളായിരുന്നു മലയാളത്തില്‍ പരീക്ഷയെഴുതിയത്.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് മലയാളം മീഡിയത്തില്‍ എസ്എസ്എല്‍സി പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം വേഗത്തില്‍ കുറഞ്ഞുകൊണ്ടിരിക്കുകയാണ്. 2018-19 അധ്യയന വര്‍ഷത്തില്‍ 55.93% വിദ്യാര്‍ത്ഥികളായിരുന്നു മലയാളത്തില്‍ പരീക്ഷയെഴുതിയത്. എന്നാല്‍ 2024-25ല്‍ ഇത് 36.56% ആയി താഴ്ന്നതായി പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. ഈ വര്‍ഷം മാര്‍ച്ചില്‍ SSLC പരീക്ഷയെഴുതിയ മൊത്തം 4,27,017 വിദ്യാര്‍ത്ഥികളില്‍ 1,56,161 പേര്‍ മാത്രമാണ് മലയാളം മീഡിയം തിരഞ്ഞെടുത്തത്.

2019ലെ 2,43,409 എന്ന എണ്ണവുമായി താരതമ്യം ചെയ്യുമ്പോള്‍ 87,000 വിദ്യാര്‍ത്ഥികളുടെ കുറവാണ് രേഖപ്പെടുത്തിയത്. മലയാളം മീഡിയത്തില്‍ പഠിക്കുന്നവരുടെ കുറവാണ് ഈ ഇടിവിന് കാരണമെന്ന് പരീക്ഷാഭവനിലെ ഉദ്യോഗസ്ഥര്‍ പറയുന്നു. വിദ്യാഭ്യാസ വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ വിവരമനുസരിച്ച് പ്രാഥമിക ക്ലാസുകളില്‍ തന്നെ ഇംഗ്ലീഷ്-മലയാളം മീഡിയം പ്രവേശന അനുപാതം 70:30 ആയി മാറിയിട്ടുണ്ട്. ഇംഗ്ലീഷ് കൂടുതല്‍ ഗുണമേറിയ പഠനമാധ്യമമാണെന്ന പൊതുധാരണയാണ് ഈ മാറ്റത്തിന് പിന്നിലെന്ന് കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) സിഇഒ കെ. അന്‍വര്‍ സാദത്ത് അഭിപ്രായപ്പെട്ടു. എന്നാല്‍ മീഡിയമല്ല, സ്‌കൂള്‍ നല്‍കുന്ന ഭാഷാ പരിശീലനമാണ് വിജയത്തിനുള്ള നിര്‍ണ്ണായക ഘടകമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മാതൃഭാഷാ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം അധികൃതര്‍ ചര്‍ച്ച ചെയ്യുമ്പോഴും, സമൂഹത്തിന്റെ താല്‍പര്യം വിപരീതമാണെന്ന് സംസ്ഥാന വിദ്യാഭ്യാസ ഗവേഷണപരിശീലന കൗണ്‍സില്‍ ഡയറക്ടര്‍ ജയപ്രകാശ് ആര്‍. കെ. ചൂണ്ടിക്കാട്ടി. ഗ്രാമ-നഗര വ്യത്യാസം കുറഞ്ഞതും മധ്യവര്‍ഗ്ഗത്തിന്റെ വളര്‍ച്ചയും ഈ മാറ്റത്തിന്റെ സൂചനയായെന്നും അദ്ദേഹം പറഞ്ഞു. 2025ല്‍ SSLC എഴുതിയവര്‍ 2014-15ല്‍ ഒന്നാം ക്ലാസില്‍ ചേര്‍ന്നവരാണെന്നും വരാനിരിക്കുന്ന വര്‍ഷങ്ങളില്‍ മലയാളം മീഡിയം വിദ്യാര്‍ത്ഥികളുടെ എണ്ണം കുറഞ്ഞേക്കുമെന്നും അദ്ദേഹത്തിന്റെ വിലയിരുത്തല്‍.

മലയാളം മീഡിയത്തിലെ ഇടിവ് സംസ്ഥാന വികസനത്തിനുതന്നെ ഭീഷണിയാകാമെന്ന് ഐക്യ മലയാള പ്രസ്ഥാനം സംസ്ഥാന കണ്‍വീനര്‍ ആര്‍. നന്ദകുമാര്‍ മുന്നറിയിപ്പ് നല്‍കി. മലയാളവുമായി വിദ്യാര്‍ത്ഥികള്‍ക്ക് അടുപ്പമില്ലാത്തത്, നാട്ടിന്‍ പരിസരത്തെ ഭൂമിശാസ്ത്ര-പരിസ്ഥിതി ബോധത്തെ തന്നെ ബാധിക്കുമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ഇംഗ്ലീഷ് പഠിപ്പിക്കുന്നതിനെതിരെ താന്‍ അല്ലെങ്കിലും, ആവശ്യമായ ഇടപെടലുകള്‍ ഇല്ലെങ്കില്‍ പുതിയ സാമൂഹിക-വിദ്യാഭ്യാസ പ്രശ്‌നങ്ങള്‍ ഉയര്‍ന്നേക്കുമെന്നാണ് നന്ദകുമാര്‍ മുന്നറിയിപ്പ് നല്‍കിയത്.

Continue Reading

Trending