Connect with us

Views

ബാബരി പ്രശ്‌നത്തില്‍ കരണീയം കോടതി വിധി

Published

on

സോഷ്യല്‍ ഓഡിറ്റ
ഡോ. രാംപുനിയാനി

ബാബരി മസ്ജിദുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ അവസാനിക്കുമെന്ന് തോന്നുന്നില്ല. പ്രശ്‌നം കോടതിക്കു പുറത്ത് പരിഹരിക്കണമെന്നാവശ്യപ്പെട്ട് ആര്‍ട് ഓഫ് ലിവിങ് സ്ഥാപകന്‍ ശ്രീശ്രീ രവിശങ്കര്‍ ഏതാനും ആഴ്ചകള്‍ക്കു മുമ്പ് മധ്യസ്ഥ ശ്രമവുമായെത്തിയത് നാം കണ്ടതാണ്. അയോധ്യയില്‍ ക്ഷേത്രം മാത്രമേ പണിയൂവെന്ന് ആര്‍.എസ്.എസ് ചീഫ് മോഹന്‍ ഭഗവത് ഇയ്യിടെ പ്രസ്താവിക്കുകയുമുണ്ടായി. ഈ വിഷയത്തില്‍ അലഹബാദ് കോടതിവിധിയെ നിന്ദിക്കുന്ന ആര്‍.എസ്.എസ് നിലപാട് ആവര്‍ത്തിക്കുന്നതാണ് അദ്ദേഹത്തിന്റെ അവകാശവാദം. രവിശങ്കറെ സംബന്ധിച്ചിടത്തോളം അദ്ദേഹം ആത്മീയ വ്യക്തിത്വമായാണ് കരുതപ്പെടുന്നതെങ്കിലും ചിലപ്പോഴൊക്കെ രാഷ്ട്രീയ വിഷയങ്ങളില്‍ എടുത്തുചാടുന്നുണ്ട്. നേരത്തെ അന്ന ഹസാരെയുടെ അഴിമതി വിരുദ്ധ കാമ്പയിനിടെ രവിശങ്കറിന്റെ ഇടപെടല്‍ നാം മനസ്സിലാക്കിയതാണ്.

ഇപ്പോള്‍ രവിശങ്കര്‍ രാഷ്ട്രീയ ചതുരംഗകളത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിക്കഴിഞ്ഞു. ഹിന്ദു വിഭാഗത്തില്‍പെട്ട നിരവധി പ്രാദേശിക നേതാക്കളുമായി കൂടിക്കാഴ്ച നടത്താന്‍ അദ്ദേഹത്തിനു പദ്ധതിയുമുണ്ട്. അതുപോലെ, എതിര്‍ വാദക്കാരുടെ അപ്പീലിനെത്തുടര്‍ന്ന് അയോധ്യ പ്രശ്‌നം ഇപ്പോള്‍ സുപ്രീംകോടതിയുടെ പരിഗണനയിലുമാണ്. ബാബരി മസ്ജിദ് നിലനിന്ന ഭൂമി മൂന്നായി ഭാഗിക്കണമെന്നാണ് അലഹബാദ് കോടതി നിര്‍ദേശിച്ചത്. ഇതില്‍ ഒരു ഭാഗം സുന്നി വഖഫ് ബോര്‍ഡിനും മറ്റൊന്ന് രാംലല്ല ന്യാസിനും അടുത്തത് നിര്‍മോഹി അഖാഡക്കും. ‘ഹിന്ദു മത വിശ്വാസ’ പ്രകാരം ശ്രീരാമന്‍ ജനിച്ച സ്ഥലമാണതെന്നും അതിനാല്‍ ഹിന്ദു മത വിഭാഗത്തെ പ്രതിനിധീകരിക്കുന്നവര്‍ക്ക് മൂന്നില്‍ രണ്ടു ഭാഗവും മുസ്‌ലിംകള്‍ക്ക് മൂന്നില്‍ ഒരു ഭാഗവും നല്‍കുകയാണെന്നുമുള്ള പ്രാഥമിക വസ്തുത അവലംബിക്കുകയായിരുന്നു ഈ വിധിയിലൂടെ കോടതി. മുഴുവന്‍ ഭൂമിയും അവരവര്‍ക്ക് മാത്രമുള്ളതാണെന്നാണ് ഇപ്പോള്‍ ഹിന്ദു വിഭാഗവും മുസ്‌ലിംകളും അവകാശപ്പെടുന്നത്.

ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍ ആ ഭൂമി സുന്നി വഖഫ് ബോര്‍ഡിന്റെ കൈവശത്തിലായിരുന്നു. 1949 ഡിസംബര്‍ 22ന് രാത്രി ഹിന്ദു ഗ്രൂപ്പുകളില്‍പെട്ട ചില അക്രമികള്‍ മസ്ജിദില്‍ അതിക്രമിച്ചു കടക്കുകയും ലാംലല്ല വിഗ്രഹം സ്ഥാപിക്കുകയും ചെയ്തു. ഇതേത്തുടര്‍ന്ന് പള്ളിയില്‍ നിന്ന് വിഗ്രഹം ഉടന്‍ മാറ്റണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ഗോവിന്ദ് വല്ലഭ് പാന്തിന് കത്തെഴുതി. എന്നാല്‍, ബി.ജെ.പിയുടെ ആദ്യ രൂപമായ ഭാരതീയ ജനസംഘ് ടിക്കറ്റില്‍ പിന്നീട് ലോക്‌സഭയിലേക്ക് മത്സരിച്ച അന്നത്തെ ലോക്കല്‍ മജിസ്‌ട്രേറ്റ് കെ.കെ നയ്യാര്‍ വിഗ്രഹം പള്ളിയില്‍ നിന്ന് എടുത്തുമാറ്റുന്നത് വിലക്കി. പള്ളിയുടെ ഗെയ്റ്റുകള്‍ പൂട്ടി സീല്‍ ചെയ്തു. രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരുന്ന സമയത്ത് രാമക്ഷേത്ര പ്രസ്ഥാനത്തിന്റെ കടുത്ത സമ്മര്‍ദ്ദത്തെതുടര്‍ന്ന് പള്ളി തുറക്കുകയും ശിലാന്യാസം നടത്തുകയും ചെയ്തു. പാര്‍ലമെന്റ് നടപടിയിലൂടെ ശാബാനു കേസ് വിധി മറികടന്നതിന്റെ പരിണിതഫലമാണിത്. അനന്തരഫലമായി ആര്‍.എസ്.എസ് സംഘം ‘മുസ്‌ലിംകളെ പ്രീണിപ്പിക്കുന്നു’ എന്ന തരത്തിലുള്ള അവരുടെ പ്രചാരണം കൂടുതല്‍ ശക്തമാക്കുകയും സമൂഹത്തിലെ ഒരു വിഭാഗത്തിന്റെ പിന്തുണ കരസ്ഥമാക്കുകയും ചെയ്തു.

ഏകദേശം ഇതേസമയം തന്നെയാണ് ബി.ജെ.പി നേതാവ് ലാല്‍ കൃഷ്ണ അദ്വാനി അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രചാരണത്തിന്റെ കേന്ദ്രമായി രാമക്ഷേത്ര നിര്‍മ്മാണത്തെ മാറ്റിയെടുത്തത്. വി.പി സിങ് സര്‍ക്കാര്‍ മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കിയതിന്റെ പരിണിതഫലമായി രാമക്ഷേത്ര നിര്‍മ്മാണ പ്രചാരണങ്ങള്‍ ശക്തമാക്കുകയും അദ്വാനിയുടെ രഥയാത്ര വര്‍ഗീയ സംഘര്‍ഷത്തിലേക്ക് നീങ്ങുകയും സമൂഹത്തെ ആഴമേറിയ ധ്രുവീകരണത്തിലേക്ക് നയിക്കുകയും ചെയ്തു. ഈ ധ്രുവീകരണവും പിന്നീട് സംഘ്പരിവാരങ്ങള്‍ നടത്തിയ ശ്രമങ്ങളും 1992 ഡിസംബര്‍ 6ന് ബാബരി മസ്ജിദ് പൊളിക്കുന്നതിലേക്ക് നയിച്ചു. പള്ളിയില്‍ രാംലല്ല വിഗ്രഹങ്ങള്‍ സ്ഥാപിച്ചത് കുറ്റകൃത്യമായിരുന്നു. എന്നാല്‍ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടാതെ പോയി. പള്ളി തകര്‍ത്തതും ഒരു കുറ്റകൃത്യമാണ്. അതിലെ കുറ്റവാളികള്‍ രാഷ്ട്രീയമായി കൂടുതല്‍ ശക്തി പ്രാപിക്കുകയാണുണ്ടായത്. അദ്വാനി ഉപപ്രധാനമന്ത്രിയായി, മുരളി മനോഹര്‍ ജോഷിയും ഉമാ ഭരതിയും കേന്ദ്ര മന്ത്രിസഭയില്‍ ഉന്നത പദവികള്‍ വഹിച്ചു. പള്ളി പൊളിക്കുന്നതിലേക്ക് നയിച്ച ഘടകങ്ങള്‍ ലിബര്‍ഹാന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ഉയര്‍ത്തിക്കാട്ടുന്നുണ്ട്. അദ്വാനിയും കൂട്ടരും കോടതിയില്‍ ക്രിമിനല്‍ ഗൂഢാലോചന ആരോപണങ്ങള്‍ നേരിടുകയാണ്.

കഴിഞ്ഞ കാലങ്ങളില്‍ ബാബരി മസ്ജിദുമായ ബന്ധപ്പെട്ട കുറ്റകൃത്യങ്ങളിലേര്‍പ്പെട്ടവര്‍ക്ക് അവരുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഫലമായി ശ്രേഷ്ഠമായ രാഷ്ട്രീയ വിഹിതമാണ് പ്രതിഫലം ലഭിച്ചത്. അനുരജ്ഞനം എപ്പോഴും നല്ലതാണെന്നാണ് അടിസ്ഥാന ഘടകം. അത് എല്ലായ്‌പ്പോഴും സ്വാഗതം ചെയ്യപ്പെടേണ്ടതാണ്. ഭൂതകാല രീതിയുണ്ടായിരുന്നിട്ടും, കോടതിക്കു പുറത്ത് നിന്നുള്ള തീര്‍പ്പാക്കല്‍ ഏറ്റവും നല്ല വഴിയാണ്. എന്നാല്‍ അത്തരം അനുരജ്ഞനം ആര്‍ക്ക് ചെയ്യാന്‍ കഴിയും. നിയമവിധി കണക്കാക്കാതെ ആര്‍ക്കെങ്കിലും അനുരജ്ഞന പ്രക്രിയ തുടങ്ങാന്‍ കഴിയുമോ? രവിശങ്കറെ നിരവധി ഹൈന്ദവ നേതാക്കള്‍ സ്വാഗതം ചെയ്തിട്ടുണ്ട്. അദ്ദേഹം മനസ്സില്‍ കാണുന്നതിനു മുമ്പു തന്നെ, അവര്‍ക്ക് അദ്ദേഹവുമായി കൂടിയാലോചന നടത്താന്‍ കഴിയുന്നതിനു മുമ്പു തന്നെ പ്രശ്‌നപരിഹാരത്തിന് സുന്നി വഖഫ് ബോര്‍ഡ് സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. മാത്രമല്ല, അവര്‍ രവിശങ്കറെ കാണുന്നതിനു മുമ്പ് ഓള്‍ ഇന്ത്യ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് യോഗത്തിനായി കാത്തിരിക്കാന്‍ അവര്‍ ആഗ്രഹിച്ചിരുന്നു. അതെന്തായാലും, ഈ ഭൂമിയിലുള്ള അവരുടെ അവകാശവാദം മുസ്‌ലിംകള്‍ ഉപേക്ഷിക്കണമെന്നും അവര്‍ക്ക് പള്ളി പണിയാന്‍ മറ്റൊരു സ്ഥലം നല്‍കണമെന്നുമുള്ള സ്ഥിരം പല്ലവി ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ് ഹൈന്ദവ ഭാഗത്തുള്ളവര്‍. ഇത് ആര്‍.എസ്.എസ് മേധാവിയുടെ പ്രസ്താവനയില്‍ നിന്ന് വ്യക്തമാകും.

ബാബരി മസ്ജിദുമായി ബന്ധപ്പെട്ട നിയമ തര്‍ക്കത്തില്‍ കക്ഷിയല്ലാത്ത ശിയ വഖഫ് ബോര്‍ഡ് ഹൈന്ദവ വിഭാഗത്തിന്റെ നിലപാടിനോട് വഴങ്ങാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. രവിശങ്കര്‍ ഇപ്പോള്‍ നടത്തുന്ന അനുരജ്ഞന ശ്രങ്ങള്‍ക്കൊപ്പവും ഭഗവതിന്റെ പ്രസ്താവനക്കൊപ്പവും നില്‍ക്കാന്‍ വലിയ വിഭാഗം മുസ്‌ലിംകള്‍ക്ക് സാധ്യമാകുമോ? രവിശങ്കര്‍ നിഷ്പക്ഷ വ്യക്തിയായി തോന്നാത്തതിനാല്‍ ഈ ചോദ്യത്തിനുള്ള ഉത്തരം വളരെ ബുദ്ധിമുട്ടാണ്. ആധുനിക ഹൈന്ദവ ഗുരുക്കളുടെ വിഭാഗത്തില്‍നിന്ന് വരുന്നയാളാണ് അദ്ദേഹം. അദ്ദേഹത്തിന്റെ സാമൂഹ്യപരിവര്‍ത്തനത്തിലെ മിക്ക കാര്യങ്ങളും യാഥാസ്ഥിതിക മൂല്യങ്ങളുമായി കൂടുതല്‍ അടുത്തതാണ്. ബാബരി മസ്ജിദ് തകര്‍ത്തെന്ന കുറ്റകൃത്യത്തെ അദ്ദേഹം ഒരിക്കലും അപലപിച്ചിട്ടില്ലെന്നു മാത്രമല്ല ബാബരി മസ്ജിദ് തകര്‍ത്തതിനെത്തുടര്‍ന്ന് രാജ്യത്ത് പൊട്ടിപ്പുറപ്പെട്ട കലാപത്തില്‍ നിരവധി പേര്‍ മരിക്കാനിടയായ സംഭവത്തില്‍ ദുഃഖം രേഖപ്പെടുത്താനും അദ്ദേഹം തയാറായിട്ടില്ല. നിഷ്പക്ഷത പുലര്‍ത്തുന്നു എന്ന തരത്തില്‍ ഹിന്ദു ദേശീയ പ്രത്യയശാസ്ത്രത്തില്‍ അദ്ദേഹം പക്ഷപാതിത്വം കാണിക്കുന്നു. അവരുടെ രാഷ്ട്രീയ അജണ്ടയുടെ ഭാഗമായതിനാലാണ് ആര്‍.എസ്.എസ് ഹൈന്ദവ ക്ഷേത്രത്തോട് നിര്‍ബന്ധബുദ്ധി കാണിക്കുന്നത്.

ഈ സാഹചര്യത്തില്‍ മുസ്‌ലിംകള്‍ എന്തുചെയ്യണം? ശിയാക്കളും സുന്നികളും തമ്മിലുള്ള വിടവ് മനപ്പൂര്‍വം പ്രോത്സാഹിപ്പിക്കുന്നതാണ്. അതോരു ശിയാ മസ്ജിദായിരുന്നുവെങ്കില്‍ സുന്നി ബോര്‍ഡ് അന്യായക്കാരനാകുമായിരുന്നു. വര്‍ഗീയവത്കരണത്തെതുടര്‍ന്ന് കഴിഞ്ഞ മൂന്നു ദശകങ്ങളായി മുസ്‌ലിം സമുദായം പാര്‍ശ്വവത്കരിക്കപ്പെട്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍, നിയമപരമായ സഹായമാണ് ഉചിതമായ മാര്‍ഗമെന്നാണ് അവരില്‍ അധിക പേരും കരുതുന്നത്. ജനാധിപത്യ രാജ്യത്ത് വന്‍ കുറ്റമായ രാംലല്ല വിഗ്രഹങ്ങള്‍ പള്ളിയില്‍ സ്ഥാപിച്ചവരുമായും പള്ളി പൊളിച്ചവരുമായും അനുരജ്ഞനത്തിന്റെ പേരില്‍ സൗഹാര്‍ദപരമായ പരിഹാരം കാണാന്‍ ശ്രമിക്കുന്നതിലൂടെ രവിശങ്കര്‍ തന്റെ താല്‍പര്യങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ ശ്രമിക്കുകയാണ്. വരാനിരിക്കുന്ന സുപ്രീം കോടതി വിധി എന്തായാലും രാമക്ഷേത്രത്തിനു മാത്രമായി ആര്‍.എസ്.എസ് വാദിച്ചുകൊണ്ടിരിക്കുകയാണ്. ന്യൂനപക്ഷാവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്ന തരത്തിലുള്ള വിധി അത്യുന്നത നീതിപീഠത്തില്‍ നിന്ന് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.

india

ഏഴു വർഷത്തിന് ശേഷം ചൈന സന്ദർശനം; മോദി- ഷി ജിൻ പിങ്ങ് കൂടിക്കാഴ്ച ഇന്ന്

Published

on

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ചൈനീസ് പ്രസിഡണ്ട് ഷി ജിൻ പിങ്ങുമായി കൂടിക്കാഴ്ച നടത്തും. ടിയാൻജിനിൽ വച്ചാകും കൂടിക്കാഴ്ച. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഇന്ത്യയ്ക്കുമേലുള്ള 50 ശതമാനം തീരുവയെ തുടർന്ന് ഇന്ത്യ- യു എസ് വ്യാപാര സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ നിർണ്ണായകമാണ് കൂടിക്കാഴ്ച. ഏഴു വർഷത്തെ ഇടവേളക്ക് ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ചൈന സന്ദർശിക്കുന്നത്.

രണ്ട് ദിവസത്തെ ഷാങ്ഹായ് സഹകരണ സംഘടന (എസ്‌സി‌ഒ) ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച വൈകീട്ടാണ് ടിയാൻജിനിൽ എത്തിയത്. ബിൻഹായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്ത്യൻ സമൂഹം നരേന്ദ്രമോദിയ്ക്ക് ഊഷ്മള സ്വീകരണം നൽകി. 2020 ലെ ഗാൽവാൻ താഴ്‌വരയിലെ സംഘർഷത്തിനുശേഷമുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിലും, വ്യാപാരത്തിലും പ്രാദേശിക സ്ഥിരതയിലും സഹകരണം വർധിപ്പിക്കുന്നതിനുമുള്ള തീരുമാനങ്ങൾ സന്ദർശനത്തിനിടയിൽ ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്.

രണ്ട് പ്രധാന സമ്പദ്‌വ്യവസ്ഥകളായ ഇന്ത്യയും ചൈനയും ലോക സാമ്പത്തിക ക്രമത്തിൽ സ്ഥിരത കൈവരിക്കുന്നതിന് ഒരുമിച്ച് പ്രവർത്തിക്കേണ്ടത് പ്രധാനമാണെന്ന് സന്ദർശനത്തിനു മുൻപായി ജപ്പാൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പ്രധാനമന്ത്രി പറഞ്ഞു.

Continue Reading

Features

അക്ഷരങ്ങളുടെ കുലപതിക്ക് വിട

മലയാളക്കരയുടെ തലമുതിര്‍ന്ന എഴുത്തുകാരന്‍ എന്ന നിലക്ക് അദ്ദേഹത്തിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സമുദായത്തിന്റെ അക്ഷരവെളിച്ച പ്രയാണങ്ങള്‍ക്ക് എന്നും കരുത്തായിരുന്നു

Published

on

സഫാരി സൈനുല്‍ ആബിദീന്‍

മലയാളിയുടെ ഹൃദയാന്തരീക്ഷത്തില്‍ അര്‍ത്ഥദീര്‍ഘമായ എം.ടിയെന്ന ദ്വയാക്ഷരത്തെ ബാക്കിയാക്കി ഒരു കാലം വിടപറയുന്നു. എല്ലാ അര്‍ഥത്തിലും വിസ്മയമായിരുന്നു ആ മഹാ കുലപതി. പച്ചമനുഷ്യന്റെ മനോവ്യഥകളും സംഘര്‍ഷങ്ങളും എല്ലാ ഭാവതീവ്രതകളോടെയും തലമുറകള്‍ക്കു പകര്‍ന്നു നല്‍കുന്നതായിരുന്നു അദ്ദേഹത്തിന്റെ വരികള്‍.

ചന്ദ്രിക പത്രത്തിന്റെ കോഴിക്കോട്ടെ ഓഫീസില്‍ വെച്ചാണ് ആദ്യമായിട്ട് ഞാന്‍ എം.ടി വാസുദേവന്‍ നായരെ കാണുന്നത്. മുസ്ലിം ലീഗിന്റെ മുന്‍കാല നേതാവും യൂത്ത്ലീഗ് സ്ഥാപക നേതാവുമായിരുന്ന കെ.കെ മുഹമ്മദ് സാഹിബിന്റെ കൂടെയായിരുന്ന അന്നത്തെ കാഴ്ച. മലയാളക്കരയുടെ തലമുതിര്‍ന്ന എഴുത്തുകാരന്‍ എന്ന നിലക്ക് അദ്ദേഹത്തിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സമുദായത്തിന്റെ അക്ഷരവെളിച്ച പ്രയാണങ്ങള്‍ക്ക് എന്നും കരുത്തായിരുന്നു. പഠന കാലത്തേ ആ മഹാപ്രതിഭയുടെ എഴുത്തിന്റെ ലോകത്തിലൂടെ സഞ്ചരിക്കാന്‍ വലിയ താല്‍പര്യമായിരുന്നു. ഒമ്പതാം ക്ലാിസില്‍ സ്‌കൂളില്‍ പഠിക്കുമ്പോള്‍ എം.ടി പങ്കെടുക്കുന്ന കാണാനായി മാത്രം തലശ്ശേരി വരെ പോയ ഓര്‍മ്മകള്‍ ഇന്നും മനസ്സിലുണ്ട്. അക്കാലത്ത് അങ്ങനെയൊക്കെ സാഹസിക യാത്രകള്‍ പോകാന്‍ പ്രേരിപ്പിച്ചത് എം.ടിയെന്ന മഹാപ്രതിഭയോടുള്ള വലിയ ആകര്‍ഷണം ഒന്നു മാത്രമായിരുന്നു. മണിക്കൂറുകളോളം അദ്ദേഹത്തെ കേട്ടിരിക്കാനും ആര്‍ക്കും മടുപ്പുണ്ടായിരുന്നില്ല. അദ്ദേഹം ഗള്‍ഫില്‍ വരുന്ന സമയങ്ങളിലും കാണാനും അദ്ദേഹത്തെ കേള്‍ക്കാനും ഏത് തിരക്കിനിടയിലും സമയം കണ്ടത്തിയിരുന്നു

പത്മഭൂഷണ്‍, ജ്ഞാനപീഠം, എഴുത്തച്ഛന്‍ പുരസ്‌കാരം, ജെ സി ഡാനിയേല്‍ പുരസ്‌കാരം, പ്രഥമ കേരള ജ്യോതി പുരസ്‌കാരം, കേരള നിയമസഭ പുരസ്‌കാരം തുടങ്ങി പുരസ്‌കാരങ്ങളുടെ നിറവ്’എം ടി’ എന്ന രണ്ടക്ഷരത്തെ മലയാള സാഹിത്യ നഭസ്സില്‍ അനശ്വരനാക്കി നിര്‍ത്തി. സാധാരണക്കാരുടെ ജീവിതയാത്രകളെയും വേദനകളെയും തന്‍മയത്വം ചോരാതെ മലയാളി ആസ്വദിച്ചു വായിച്ചു. പ്രവാസ ലോകത്തെ ജീവിതത്തിരക്കുകളിലേക്ക് പോവേണ്ടി വന്നപ്പോഴും മനസ്സിന്റെ ഒരു കോണില്‍ എം.ടിയുടെ ലോകങ്ങള്‍ എന്നും നിറഞ്ഞു നിന്നു.

പ്രവാസികളുമായി അദ്ദേഹം വലിയ ബന്ധം പുലര്‍ത്തിയിരുന്നു. വിവിധ കാലങ്ങളില്‍ അദ്ദേഹവും മരുഭൂമിയിലെ മരുപ്പച്ചയില്‍ ജീവിതപ്പച്ച തേടെയെത്തിയ മലയാള സമൂഹത്തെ സന്ദര്‍ശിക്കാനെത്തിക്കൊണ്ടിരുന്നു.

ഇനി ഇതുപോലൊരു പ്രതിഭ മലയാളത്തില്‍ ഇനി ഉണ്ടാകില്ല. വായിക്കുന്നവരെയെല്ലാം ചിന്തിപ്പിച്ച അതി ശക്തനായ എഴുത്തുകാരന്‍. അദ്ദേഹം തൊട്ടതെല്ലാം പൊന്നാക്കി. തീരാനഷ്ടം എന്നത് വെറും വാക്കല്ല. ആള്‍ക്കൂട്ടത്തില്‍ തനിയെ എന്നത് അദ്ദേഹത്തിന്റെ ജീവിത ദര്‍ശനമാണെന്ന് അദ്ദേഹം തെളിയിച്ചു. എല്ലാ മേഖലയിലും അദ്ദേഹം മാതൃകയായിരുന്നു. മനുഷ്യന്റെ കാപട്യത്തെ കുറിച്ച് നന്നായി പഠിച്ച കാച്ചി കുറുക്കി മറ്റൊരു രീതിയില്‍ അവതരിപ്പി ഒരു സാഹിത്യകാരന്‍ ഇനിയുണ്ടാകുമോ എന്നറിയില്ല.

Continue Reading

local

വയനാട് ദുരന്തത്തിന്റെ നേർചിത്രം: മീലാദ് ഫെസ്റ്റിൽ വിദ്യാർത്ഥിയുടെ മനോഹരമായ ശിൽപം

മീലാദ് ഫെസ്റ്റിന്റെ ഭാഗമായി മദ്രസ വിദ്യാർത്ഥികൾ ഒരുക്കിയ ഹാന്റിക്രാഫ്റ്റ് പവലിയനിൽ വയനാട് ദുരന്തത്തെ ആസ്പദമാക്കി നിർമ്മിച്ച നിർമിതിയാണ് ശ്രദ്ധയമായത്.

Published

on

കണ്ണൂർ : വയനാട് ദുരന്തത്തിന്റെ വ്യാപ്തിയും പ്രകൃതിയുടെ ഭയാന കശക്തിയും ഹാൻഡിക്രാഫ്റ്റിലൂടെ നിർമ്മിച്ച് ശ്രദ്ധേയമായി കണ്ണൂർ മൗവഞ്ചേരി ഹിദായത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി മദ്രസയിലെ ഇസ്മായിൽ എന്ന വിദ്യാർത്ഥി.

മീലാദ് ഫെസ്റ്റിന്റെ ഭാഗമായി മദ്രസ വിദ്യാർത്ഥികൾ ഒരുക്കിയ ഹാന്റിക്രാഫ്റ്റ് പവലിയനിൽ വയനാട് ദുരന്തത്തെ ആസ്പദമാക്കി നിർമ്മിച്ച നിർമിതിയാണ് ശ്രദ്ധയമായത്. മുണ്ടക്കൈ ദുരന്തത്തിന്റെ വ്യാപ്തിയും ഭയാനകതയും പ്രകടമാക്കുന്ന ഉരുൾപൊട്ടലിൽ കടപുഴകി ഒലിച്ചു വന്ന കല്ലുകളെയും മരങ്ങളെയും തകർന്ന സ്കൂളും പരിസരങ്ങളുടെയും കാഴ്ച ഭീതിജനകമായ രൂപത്തിലാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്.

മൗവ്വഞ്ചേരി ഹിദായത്തുൽ ഇസ്ലാം ഹയർസെക്കൻഡറി മദ്രസയിൽ മീലാദ് ഫെസ്റ്റിനോടനുബന്ധിച്ച് വിദ്യാർത്ഥികൾ സംഘടിപ്പിച്ച ഹാന്റി ക്രാഫ്റ്റ് എക്സ്പോയിൽ വിവിധ നിർമ്മിതികൾ പ്രദർശിപ്പിച്ചു. എക്സ്പോ ശറഫുൽ ഇസ്ലാം സഭ മൗവഞ്ചേരി മഹല്ല് കമ്മിറ്റി പ്രസിഡൻറ് സി എച്ച് ആർ ഹാരിസ് ഹാജി ഉദ്ഘാടനം ചെയ്തു. എക്സ്പോ വീക്ഷിക്കാൻ നൂറുകണക്കിന് പേരാണ് എക്സ്പോ പവലിയനിൽ എത്തിയത്.

Continue Reading

Trending