Connect with us

Culture

മുംബൈ ആക്രമണത്തില്‍ പാക്കിസ്ഥാന്റെ പങ്ക് തുറന്ന് സമ്മതിച്ച് നവാസ് ഷരീഫ്

Published

on

ഇസ്‌ലാമാബാദ്: മുംബൈ ഭീകരാക്രമണത്തിന്റെ ഉറവിടം പാകിസ്താനിലാണെന്ന് സ്ഥിരീകരിച്ച് മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫ്. സംഭവത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് ഇത്രകാലവും അവകാശപ്പെട്ടിരുന്ന പാക് ഭരണകൂടത്തെ വെട്ടിലാക്കുന്നതാണ് ഡോണ്‍ പത്രത്തിനു നല്‍കിയ അഭിമുഖത്തിലെ നവാസ് ഷരീഫിന്റെ വിവാദ വെളിപ്പെടുത്തല്‍. രാജ്യസുരക്ഷ സംബന്ധിച്ച ചോദ്യത്തിന് നല്‍കിയ മറുപടിയിലാണ് 166 പേരുടെ മരണത്തിനിടയാക്കിയ ആക്രമണം അതിര്‍ത്തി കടന്നു നടത്തിയതാണെന്ന് നവാസ് ഷരീഫ് പറഞ്ഞത്.

”ഒമ്പതു വര്‍ഷം കഴിഞ്ഞു. എന്തുകൊണ്ട് നമുക്ക് ആ കേസിന്റെ വിചാരണ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. തീവ്രവാദ സംഘടനകള്‍ സജീവമാണ്. രാഷ്ട്ര വിരുദ്ധ ശക്തികള്‍ എന്ന് വിളിക്കുന്ന അവരെ അതിര്‍ത്തി കടന്ന് മുംബൈയില്‍ 150ലധികം പേരെ കൊലപ്പെടുത്താന്‍ അനുവദിക്കണമായിരുന്നുവോ? എന്തുകൊണ്ടാണ് ഇത്ര കാലമായിട്ടും വിചാരണ പൂര്‍ത്തിയാക്കാന്‍ നമുക്ക് കഴിയാത്തത്? – നവാസ് ഷരീഫ് പറഞ്ഞു.
അഴിമതി ആരോപണങ്ങളെതുടര്‍ന്ന് പ്രധാനമന്ത്രി പദം ഒഴിഞ്ഞ നവാസ് ഷരീഫ് വീണ്ടും പാക് രാഷ്ട്രീയത്തില്‍ സജീവമാകാന്‍ ഒരുങ്ങുന്നതായി വാര്‍ത്തകള്‍ പുറത്തു വരുന്നുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി കഴിഞ്ഞ ദിവസങ്ങളില്‍ രാഷ്ട്രീയ റാലികളില്‍ പങ്കെടുത്തിരുന്നു. ഈ പശ്ചാത്തലത്തിലായിരുന്നു മുന്‍ പ്രധാനമന്ത്രി കൂടിയായ നവാസ് ഷരീഫുമായുള്ള ഡോണിന്റെ അഭിമുഖം.2008 നവംബര്‍ 26നായിരുന്നു ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈയെ നടുക്കിയ ഭീകരാക്രമണം. കറാച്ചിയില്‍നിന്ന് കടല്‍മാര്‍ഗമെത്തിയ ഭീകരരാണ് ആക്രമണം നടത്തിയതെന്നായിരുന്നു വിവരം. 166 പേര്‍ ആക്രമണത്തില്‍ കൊല്ലപ്പെടുകയും 300ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

അതിര്‍ത്തി കടന്നുള്ള തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന പാകിസ്താന്റെ നിലപാട് ഈ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യാന്തര തലത്തില്‍ വിമര്‍ശനത്തിന് കാരണായിരുന്നു. മുഖ്യ സൂത്രധാരനെന്ന് കരുതുന്ന ഹാഫിസ് സഈദിനെ കസ്റ്റഡിയില്‍ എടുത്തെങ്കിലും വിട്ടയച്ചു. റാവല്‍പിണ്ടിയിലെ പ്രത്യേക കോടതിയില്‍ നടക്കുന്ന കേസിന്റെ വിചാരണ ഒമ്പതു വര്‍ഷം കഴിഞ്ഞിട്ടും എങ്ങുമെത്തിയിട്ടില്ല. ഇതിനിടെ 2014ല്‍ ഹാഫിസ് സഈദിന്റെ സംഘടനയെ യു.എസ് വിദേശ തീവ്രവാദ സംഘടനകളുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു. എന്നിട്ടും മുംബൈ ആക്രമണത്തിലെ പങ്ക് സ്ഥിരീകരിക്കാന്‍ പാകിസ്താന്‍ ഇതുവരെ കൂട്ടാക്കിയിരുന്നില്ല. നവാസ് ഷരീഫിന്റെ വെളിപ്പെടുത്തലോടെ രാജ്യാന്തര തലത്തില്‍ പാകിസ്താന്‍ കൂടുതല്‍ പ്രതിരോധത്തിലായേക്കും.

അന്താരാഷ്ട്ര വേദികളില്‍ പാകിസ്താന്‍ കൂടുതല്‍ ഒറ്റപ്പെടല്‍ നേരിടുകയാണെന്നും അഭിമുഖത്തില്‍ നവാസ് ഷരീഫ് ഏറ്റു പറയുന്നുണ്ട്. ”നമ്മള്‍ ഒരുപാട് ത്യാഗങ്ങള്‍ സഹിച്ചു. എന്നാല്‍ നമ്മള്‍ പറയുന്നതൊന്നും ആരും വിശ്വസിക്കുന്നില്ല. അഫ്ഗാനിസ്താന്‍ പറയുന്നതിനിടെയാണ് കണക്കിലെടുക്കുന്നത്. രാജ്യാന്തര തലത്തില്‍ നമ്മള്‍ കൂടുതല്‍ ഒറ്റപ്പെടല്‍ നേരിടുകയാണ്” – പാക് സര്‍ക്കാറിന്റെ വിദേശ നയങ്ങളെ നേരിട്ട് വിമര്‍ശിക്കാതെ നവാസ് ഷരീഫ് പറഞ്ഞു.

2013 മുതല്‍ 2017 വരെയുള്ള തന്റെ കാലത്ത് രാജ്യത്ത് വികസന പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലായിരുന്നുവെന്ന വിമര്‍ശനങ്ങളെയും നവാസ് ഷരീഫ് തള്ളിക്കളഞ്ഞു. അടിസ്ഥാനപരമായ പുരോഗതി പാകിസ്താന്‍ കൈവരിച്ചു. എല്ലാ മേഖലകളിലും ഘടനാപരമായ പുരോഗതിയുണ്ടായി. വ്യവസ്ഥാപിത വളര്‍ച്ച രേഖപ്പെടുത്തി. അധികാരത്തിലെത്തിയ ആദ്യ വര്‍ഷം മുതല്‍ അസ്ഥിരതാഭീഷണി നേരിടുന്ന ഒരു ഭരണകൂടത്തിന് ഇതില്‍ കൂടുതല്‍ എങ്ങനെ വികസനങ്ങള്‍ കൊണ്ടുവരാനാകുമെന്നും അദ്ദേഹം ചോദിച്ചു. മൂന്നു തവണ പാകിസ്താന്‍ പ്രധാനമന്ത്രിയായ നവാസ് ഷരീഫ് മൂന്നു തവണയും കാലാവധി പൂര്‍ത്തിയാക്കും മുമ്പെ അധികാരത്തില്‍നിന്ന് പുറത്താക്കപ്പെടുകയായിരുന്നു.

Film

വാഹനാപകടം; നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു

മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും.

Published

on

തമിഴ്നാട്ടിലെ വാഹനാപകടത്തില്‍ മരിച്ച നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ മൃതദേഹം തൃശൂര്‍ മുണ്ടൂരിലെ വീട്ടിലെത്തിച്ചു. മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. നാളെ മുണ്ടൂര്‍ പരികര്‍മ്മല മാതാ പള്ളിയിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക.

വെള്ളിയാഴ്ച ധര്‍മപുരിയെയും ഹൊസൂറിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പുതുതായി നിര്‍മിച്ച അതിവേഗ ദേശീയപാത 844ലൂടെ കാറില്‍ ബെംഗളുരുവിലേക്ക് സഞ്ചരിക്കവെയായിരുന്നു ഇവര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ നടന്റെ ഷോള്‍ഡറിന് താഴെ മൂന്ന് പൊട്ടലുകള്‍, നട്ടെല്ലിനും ചെറിയ പൊട്ടല്‍ സംഭവിച്ചു. ശസ്ത്രക്രിയ അനിവാര്യമെങ്കിലും സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം തിങ്കളാഴ്ച ശസ്ത്രക്രിയ നടത്താനാണ് തീരുമാനം.

അപകടത്തില്‍ കൂടുതല്‍ പരുക്ക് മാതാവിനാണെങ്കിലും ഇരുവരുടെയും ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

Continue Reading

Film

സാന്ദ്ര തോമസിനെതിരെ വധഭീഷണി; പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുത്തില്ല

പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം.

Published

on

നിര്‍മാതാവ് സാന്ദ്ര തോമസിനെതിരായ വധഭീഷണിയില്‍ പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് ആരോപണം. പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം. പാലാരിവട്ടം പൊലീസിനെതിരെ ഡിജിപിക്ക് പരാതി നല്‍കുമെന്നും നിര്‍മാതാവ് വ്യക്തമാക്കി.

പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ ആണ് വധഭീഷണി സന്ദേശമെത്തിയത്. ഭീഷണിയുടെ ശബ്ദസന്ദേശമടക്കം പരാതി നല്‍കിയിട്ടും പൊലീസിന്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടായില്ലെന്ന് സാന്ദ്ര ആരോപിച്ചു. സാന്ദ്രയുടെ പിതാവിനെതിരെയും വധഭീഷണി മുഴക്കിയിരുന്നു.

പൊലീസിനെതിരെ ഡിജിപിക്കും വിജിലന്‍സിനും പരാതി നല്‍കുമെന്നും ഉദ്യോഗസ്ഥരുടെ ഫോണ്‍ പരിശോധിക്കണമെന്നും സാന്ദ്ര ആവശ്യപ്പെടുന്നു.

സാന്ദ്രയെ ‘തല്ലിക്കൊന്ന് കാട്ടിലെറിയും’ എന്നാണ് ശബ്ദസന്ദേശത്തിലുള്ള ഭീഷണി. സാന്ദ്രയുടെ പിതാവ് തോമസിനെ കൊല്ലുമെന്നും ഓഡിയോ സന്ദേശത്തിലുണ്ട്.

‘എന്തുകൊണ്ടാണ് ഹേമാ കമ്മിറ്റിയിലെ പരാതിക്കാര്‍ മുന്നോട്ട് വന്നില്ലായെന്നത് ഇപ്പോള്‍ മനസ്സിലായില്ലേ. ആരെങ്കിലും ശബ്ദമുയര്‍ത്തിയാല്‍ അവരെ നിശബ്ദമാക്കുന്നതാണ് രീതി. സംഭവത്തില്‍ തൊട്ടടുത്ത ദിവസം പരാതി നല്‍കിയിരുന്നു. സ്ത്രീ ആയതുകൊണ്ടാണ് ഇത്തരത്തില്‍ ആക്രമിക്കുന്നത്. ഇവര്‍ക്കെല്ലാം സ്വാധീനമുള്ളവരുടെ പിന്തുണയുണ്ട്. ഔദ്യോഗിക ഗ്രൂപ്പില്‍ സന്ദേശം എത്തിയിട്ടും ഫെഫ്ക ജനറല്‍ സെക്രട്ടറി നടപടിയെടുത്തില്ല. രണ്ട് മാസമായി പൊലീസിന്റെ ഭാഗത്ത് നിന്നും നടപടിയുണ്ടായിട്ടില്ല. വേദനാജനകമാണ്. ഇതില്‍ നിന്നും പിന്നോട്ടില്ല’, എന്നായിരുന്നു സാന്ദ്രാ തോമസിന്റെ പ്രതികരണം.

രണ്ടുമാസം മുന്‍പ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ക്കെതിരെ സാന്ദ്ര തോമസ് രംഗത്തെത്തിയത്.

Continue Reading

Art

ഇന്നുവീണ മുറിവ് നാളെ അറിവല്ലേ… ‘തെരുവിന്റെ മോൻ’ മ്യൂസിക് വീഡിയോയുമായി വേടൻ

Published

on

ആരാധകരെ ആവേശത്തിലാഴ്ത്താൻ വേടൻ വീണ്ടുമെത്തുന്നു. ഇത്തവണ തെരുവിന്റെ മോൻ എന്ന ഗാനത്തിന്റെ മ്യൂസിക്ക് വീഡിയോയാണ് പുറത്തിറക്കിയിരിക്കുന്നത്. വേടന്റെ തന്നെ ഏറെ ജനപ്രിയമായ ‘കരയല്ലേ നെഞ്ചേ കരയല്ലേ, ഇന്നു വീണ മുറിവ് നാളെ അറിവല്ലേ…’ എന്ന ഗാനമാണ് സംവിധായകൻ ജാഫർ അലിയും സൈന മ്യൂസിക്ക് ഇന്റിയുടെ ബാനറിൽ ആഷിഖ് ബാവയും ചേർന്ന് ഇപ്പോൾ മ്യൂസിക് വീഡിയോയായി ഇറക്കിയിരിക്കുന്നത്.
വേടന്റെ മറ്റ് ഗാനങ്ങളെപ്പോലെത്തന്നെ ഏറെ ആരാധകരുള്ള ഗാനമാണ് ‘തെരുവിന്റെ മോൻ’. റാപ്പ് സംഗീതാസ്വാധകരുടെ പ്ലേലിസ്റ്റിൽ ഉള്ള ഗാനമാണിത്. അതിനാണ് ഇപ്പോൾ ദൃശ്യഭാഷ്യം വന്നിരിക്കുന്നത്. നേരത്തെ പുറത്തിറക്കിയ ഇതിന്റെ ടീസറിന് ഊഷ്മളമായ പ്രതികരണമായിരുന്നു ആരാധകരിൽ നിന്നും ലഭിച്ചത് എന്ന് അണിയറപ്രവർത്തകർ. ‘തെരുവിന്റെ മോന്റെ’ മ്യൂസിക്ക് പ്രൊഡ്യൂസർ ഋഷിയാണ്. വേടന്റേയും ഋഷിയുടേയും കൂടെ ഒരു നായയും പാട്ടിൽ കഥാപാത്രമായി വരുന്നുണ്ട്.
ഹൃധ്വിക്ക് ശശികുമാർ ആണ് ഛായാഗ്രഹണം. എഡിറ്റർ- കശ്യപ് ഭാസ്ക്കർ. മലയാളത്തിൽ ഈയിടെയായി ഉയർന്നു വരുന്ന സ്വതന്ത്ര സംഗീത മുന്നേറ്റത്തിന് പ്രധാന വേദി നൽകിവരുന്ന പ്ലാറ്റ്ഫോം ആണ് സൈന മ്യൂസിക് ഇൻഡി. അതിലൂടെയാണ് നേരത്തെ വേടന്റെ തന്നെ ‘ഉറങ്ങട്ടെ’ എന്ന ജനപ്രിയ ഗാനവും പുറത്തിറക്കിയിരുന്നത്.
Continue Reading

Trending