Connect with us

kerala

നല്‍കിയ ‘മുട്ടക്കും പാലിനും’ പണം വേണം; സ്‌കൂളുകളിലെ ഉച്ചഭക്ഷണ കമ്മിറ്റികള്‍ പ്രതിസന്ധിയില്‍

ഈ അധ്യയന വര്‍ഷം സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ക്കായി വിതരണം ചെയ്ത മുട്ടക്കും പാലിനും ഫണ്ടു നല്‍കിയില്ലെന്ന് ആക്ഷേപം.

Published

on

പി.എ അബ്ദുല്‍ ഹയ്യ്
മലപ്പുറം

ഈ അധ്യയന വര്‍ഷം സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ക്കായി വിതരണം ചെയ്ത മുട്ടക്കും പാലിനും ഫണ്ടു നല്‍കിയില്ലെന്ന് ആക്ഷേപം. എട്ട് ആഴ്ചകളിലായി വിതരണം ചെയ്ത 2.36 കോടി മുട്ടയുടെ പണമാണ് നല്‍കാനുള്ളത്. അതിനിടയില്‍ സംസ്ഥാനത്തെ അംഗന്‍വാടികളിലെ കുട്ടികള്‍ക്കു മുട്ടയും പാലും തേനും വിതരണം ചെയ്യുന്ന പദ്ധതി ആരംഭിച്ചിട്ടുണ്ട്. പിഞ്ചു കുഞ്ഞുങ്ങള്‍ക്ക് പോഷകാഹാരങ്ങള്‍ നല്‍കിയ തുടങ്ങിയതില്‍ സന്തോഷമുണ്ടെന്നും അതോടൊപ്പം തങ്ങള്‍ക്ക് നല്‍കാനുള്ള തുക നല്‍കണമെന്നുമാണ് കേരളത്തിലെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ ഉച്ചഭക്ഷണ കമ്മിറ്റികളും പ്രധാനാധ്യാപകരും ആവശ്യപ്പെടുന്നത്.
നിലവില്‍ 29.5 ലക്ഷം കുട്ടികളാണ് സംസ്ഥാനത്ത് ഉച്ചഭക്ഷണം കഴിക്കുന്നത്. ഇവര്‍ക്കെല്ലാം മുട്ടയും പാലും വിതരണം ചെയ്യുന്നുണ്ട്. ആഴ്ചയില്‍ 2 ദിവസം പാലും (300 മില്ലി) ഒരു ദിവസം മുട്ടയുമാണ് നല്‍കി വരുന്നത്. ഇതുപ്രകാരം ഈ അധ്യയന വര്‍ഷം 8 ആഴ്ചകളിലായി മൊത്തം 2.36 കോടി മുട്ടകള്‍ കുട്ടികള്‍ക്കു നല്‍കി.

എന്നാല്‍, ഇന്നലെ വരെ സര്‍ക്കാര്‍ ഇതിന്റെ പണം സ്‌കൂളുകള്‍ക്കു നല്‍കിയിട്ടില്ല. പാലിന്റെ പണവും കിട്ടിയിട്ടില്ല. അതത് പ്രദേശത്തെ കടകളില്‍ നിന്നും കടം പറഞ്ഞാണ് സ്‌കൂള്‍ അധികൃതര്‍ ഇത്രയധികം മുട്ടകള്‍ വാങ്ങുന്നത്. സാധാരണനിലയില്‍ ഓരോ മാസവും കഴിയുമ്പോള്‍ പണം ലഭിക്കുക പതിവാണ്. എന്നാല്‍ ഇത്തവണ സര്‍ക്കാര്‍ സാമ്പത്തിക പ്രയാസം പറഞ്ഞ് ഫണ്ട് നല്‍കുന്നത് വൈകിപ്പിക്കുകയാണ്. ഇത്തവണ രണ്ടാം മാസവും പണം വന്നിട്ടില്ല. പാചകത്തൊഴിലാളികളുടെ കൂലിയും 2 മാസമായി കിട്ടിയിട്ടില്ലെന്ന് അധ്യാപകര്‍ പറയുന്നു.

സ്‌കൂളുകളിലെ ഉച്ചഭക്ഷണ പരിപാടി പ്രധാനാധ്യാപകരുടെ ഉറക്കം കെടുത്തുന്ന സാഹചര്യമാണ് നിലവിലുള്ളത്. ആറു വര്‍ഷം മുമ്പുള്ള അതേ നിരക്കില്‍ തന്നെയാണ് ഇന്നും ഭക്ഷണ വിതരണം. 2016ലെ നിരക്കനുസരിച്ച് ഇപ്പോഴും ഒരു കുട്ടിക്ക് ദിവസം 8 രൂപയാണ് സ്‌കൂളുകള്‍ക്ക് സര്‍ക്കാര്‍ അനുവദിക്കുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Football

ഐഎസ്എല്‍: ബ്ലാസ്‌റ്റേഴ്‌സ് ഒഡീഷയോട് തോറ്റ് സെമി കാണാതെ പുറത്ത്‌

ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്

Published

on

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ 2023-24 സീസണിനെ സെമിഫൈനല്‍ കാണാതെ കേരളാ ബ്ലാസ്‌റ്റേഴ്‌സ് പുറത്ത്. ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്. അധികസമയത്തേക്കു നീണ്ട പോരാട്ടത്തിനൊടുവിലാണ് ഒഡീഷ ബ്ലാസ്‌റ്റേഴ്‌സിനെ കീഴടക്കിയത്.

Continue Reading

GULF

ഒമാനിൽ ഹൃദയാഘാതം മൂലം മലയാളി മരിച്ചു

Published

on

മസ്‌കറ്റ്: ഹൃദയാഘാതം മൂലം ഒമാനിൽ മലയാളി മരണപ്പെട്ടു. തലശ്ശേരി മാഹിൻ അലി സാഹിബ് റോഡിലെ ആമിനാസിൽ താമസിക്കുന്ന വയൽ പുരയിൽ ഫാറൂഖ് (76) ആണ് ഹൃദയാഘാതത്തെ തുടർന്ന്​​ ഒമാനിലെ ബര്‍ക്കയില്‍ മരണപ്പെട്ടത്.

നേരത്തെ തലശ്ശേരിയിൽ പി.ഡബ്ല്യ.ഡി അസിസ്റ്റൻറ് എൻജിനീയർ ആയിരുന്നു. ഭാര്യ: പരേതയായ ചെറിയ പറമ്പത്ത് കൊല്ലോൻറവിട ജമീല. മക്കൾ: ഹസീന, സജീർ ( ബര്‍ക്ക), മുഹമ്മദ് ഹാറൂസ് (എ.എം സ്പോർട്സ് ഗാല). മരുകന്‍: മഖ്സൂദ് (ബില്‍ഡിങ്​ മെറ്റീരിയല്‍, ബര്‍ക്ക)

നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഇന്ന്​ രാത്രി ബർക്കയിൽ മയ്യിത്ത് ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Continue Reading

GULF

മസ്കറ്റ് -കോഴിക്കോട് വിമാനത്തിൽ മലയാളി മരണപെട്ടു

മസ്കത്തിൽനിന്ന്​ വെള്ളിയാഴ്ച പുലർച്ചെ 2.30ന്​ കോഴിക്കോ​ട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്​പ്രസ് വിമാനത്തിലാണ് മരണം നടന്നത്

Published

on

മസ്‌കറ്റ്: മസ്‌കറ്റിൽനിന്നും നാട്ടിലേക്കുള്ള യാത്രക്കിടെ മലയാളി വിമാനത്തിൽ മരണപ്പെട്ടു. വടകര സഹകരണ ഹോസ്പിറ്റിലിന്​ സമീപം ചന്ദ്രിക ആശീർവാദ് വീട്ടിൽ സച്ചിൻ (42) ആണ് വിമാനത്തിൽ വെച്ച് മരിച്ചത്.

മസ്കത്തിൽനിന്ന്​ വെള്ളിയാഴ്ച പുലർച്ചെ 2.30ന്​ കോഴിക്കോ​ട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്​പ്രസ് വിമാനത്തിലാണ് മരണം നടന്നത്. വിമാനം ലാൻഡ്​ ചെയ്യാൻ ഒരുമണിക്കൂർ മാത്രമുള്ളപ്പോൾ സച്ചിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.

വിമാനം ലാൻഡ്​ ചെയ്തശേഷം അടിയന്തര പരിശോധന നടത്തിയ മെഡിക്കൽ സംഘമാണ്​ മരണം സ്ഥിരീകരിച്ചത്​. അൽമറായിയുടെ സുഹാർ ബ്രഞ്ചിൽ സെയിൽസ്​ സൂപ്പർവൈസറായി ജോലി ചെയ്തുവരികയായിരുന്നു. രണ്ട്​ വർഷം മുമ്പാണ് ഒമാനിലെ സുഹാറിൽ ജോലിയിൽ പ്രവേശിച്ചത്.
നേരത്തെ സൗദിയിലായിരുന്നു.

പിതാവ്​: സദാനന്ദൻ.
ഭാര്യ: ഷെർലി:
മകൻ: ആരോൺ സച്ചിൻ.

Continue Reading

Trending