Connect with us

kerala

കോവിഡിന്റെ മറവില്‍ പൊലീസിന്റെ വിവര ശേഖരണം പരാതിയുമായി രോഗ ബാധിതര്‍

Published

on

 

കോവിഡ് വ്യാപനത്തിന്റെ മറവില്‍ സംസ്ഥാന പൊലീസ് വ്യാപകമായി പൊതുജനങ്ങളുടെ വിവരങ്ങള്‍ ചോര്‍ത്തുന്നതായി ആക്ഷേപം. വിവിധ മൊബൈല്‍ ആപുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ നിര്‍ബന്ധിപ്പിക്കുന്നതിലൂടെയാണ് വിവര ശേഖരണം നടത്തുന്നത്. കഴിഞ്ഞ ഒരാഴ്ച്ചക്കിടെ കോവിഡ് പോസിറ്റീവ് ആവുകയും ക്വാറന്റീനില്‍ പോവുകയും ചെയ്ത നിരവധി പേരോട് പൊലീസ് സ്റ്റേഷനുകളില്‍ നിന്ന് വിളിച്ച് കോവിഡ് സേഫ്റ്റി എന്ന കേരള പൊലീസിന്റെ ആപ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ നിര്‍ദേശിക്കുന്നുണ്ട്. ഇത് നിര്‍ബന്ധമായും ചെയ്യണമെന്നാണ് ചില സ്റ്റേഷനുകളില്‍ നിന്നുള്ള നിര്‍ദേശം.

കേരളത്തിന് പുറത്തേക്ക് യാത്ര ചെയ്യുന്നവരെയും നിര്‍ബന്ധിപ്പിച്ച് ആപ് ഇന്‍സ്റ്റാള്‍ ചെയ്യിപ്പിക്കുന്നതായി പരാതിയുണ്ട്. പൊലീസിന്റെ തന്നെ പോല്‍ ആപ്, ബി സേഫ് തുടങ്ങിയ ആപ്ലിക്കേഷനുകളും നിര്‍ബന്ധിപ്പിച്ച് ഇന്‍സ്റ്റാള്‍ ചെയ്യിക്കുന്നതായി നേരത്തെ തന്നെ ആക്ഷേപമുണ്ടായിരുന്നു.

ബ്ലൂടൂത്ത് അധിഷ്ഠിതമായ ജിപിഎസ് ട്രാക്കിങ് ആപാണ് കോവിഡ് സേഫ്റ്റി. ലോക്കല്‍ സ്‌റ്റേഷനുകളില്‍ നിന്ന് രോഗികളെ ബന്ധപ്പെട്ട് അവരോട് ഈ ആപ് ഇന്‍സ്റ്റാള്‍ ചെയ്യാനാണ് ആവശ്യപ്പെടുന്നത്. പലരും ഇത് അനുസരിക്കാന്‍ നിര്‍ബന്ധിതരാവുകയും ചെയ്യുന്നുണ്ട്. അധികാര പരിധിയില്‍ വരാത്ത വിഷയത്തിലുള്ള പൊലീസിന്റെ നടപടി സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമാണെന്ന് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നു. കോവിഡ് രോഗികളോടോ, കേരളത്തിന് പുറത്തേയ്ക്ക് യാത്ര ചെയ്യുന്നവരോടെ ആപ് ഇന്‍സ്റ്റാള്‍ ചെയ്യണമെന്ന് നിര്‍ദേശിക്കാന്‍ കേരള പൊലീസിന് യാതൊരു അധികാരവുമില്ലെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ആപ് വഴി പൊതുജന വിവര ശേഖരണമാണ് പൊലീസ് ലക്ഷ്യമിടുന്നത്.

ബന്ധപ്പെട്ടവര്‍ ഈ ആപ് നിര്‍ത്തലാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും ഇതുവരെ ശേഖരിച്ച ഡാറ്റ ഡിലീറ്റ് ചെയ്യാനും നടപടി സ്വീകരിക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്. കോവിഡ് രോഗികളെയും ക്വാറന്റീനിലുള്ളവരെയും നിരീക്ഷിക്കേണ്ട ചുമതല ആരോഗ്യവകുപ്പിനാണെന്നിരിക്കെ ആപിലൂടെ ആളുകളെ നിരീക്ഷിക്കാന്‍ പൊലീസിന് അധികാരമില്ല. ഇത് പൊതുജനങ്ങളുടെ സുരക്ഷക്ക് തന്നെ ഭീഷണിയാണെന്നും ഇത്തരം ഹീനമായ നടപടികളില്‍ നിന്ന് പൊലീസ് ഉടനെ പിന്‍മാറണമെന്നും സമൂഹമാധ്യമങ്ങളിലും ആവശ്യമുയരുന്നുണ്ട്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഇടുക്കിയില്‍ സ്‌കൂള്‍ ബസ് കയറി പ്ലേ സ്‌കൂള്‍ വിദ്യാര്‍ത്ഥി മരിച്ചു

ചെറുതോണി സ്വദേശിനിയായ ഹെയ്‌സല്‍ ബെന്‍ ആണ് മരിച്ചത്.

Published

on

ഇടുക്കി: വാഴത്തോപ്പ് ഗിരിജ്യോതി പബ്ലിക് സ്‌കൂളില്‍ സ്‌കൂള്‍ ബസ് ഇടിച്ച് പ്ലേ സ്‌കൂളിലെ വിദ്യാര്‍ഥിനി ദുര്‍ഭാഗ്യകരമായി മരണമടഞ്ഞു. ചെറുതോണി സ്വദേശിനിയായ ഹെയ്‌സല്‍ ബെന്‍ ആണ് മരിച്ചത്.

സ്‌കൂള്‍ മുറ്റത്ത് കുട്ടികളെ ഇറക്കിയതിന് പിന്നാലെ ബസ് പിന്നോട്ട് എടുക്കുന്നതിനിടെയായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ തല്‍ക്ഷണം ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ശരീരം പോസ്റ്റ്മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. അപകടത്തില്‍ ഒരു വിദ്യാര്‍ത്ഥിക്ക് കൂടി കാലിന് പരിക്കേറ്റിട്ടുണ്ട്. പൊലീസ് അന്വേഷണം തുടരുന്നു.

 

Continue Reading

kerala

കേരളത്തില്‍ സ്വര്‍ണവില വീണ്ടും ഉയര്‍ന്നു

ലോകവിപണിയില്‍ സ്വര്‍ണവില താഴ്ന്നതാണ് ശ്രദ്ധേയമായ മാറ്റം

Published

on

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന രേഖപ്പെടുത്തി. ഗ്രാമിന് 110 രൂപയും പവന് 880 രൂപയും വര്‍ധിച്ചതോടെ 22 കാരറ്റ് സ്വര്‍ണത്തിന്റെ വില യഥാക്രമം 11,445 രൂപയും പവന് 91,560 രൂപയുമായി. ഇതിന് മുന്‍ദിവസം ഗ്രാമിന് 160 രൂപയും പവന് 1280 രൂപയുമായിരുന്നു ഇടിവ്.

ലോകവിപണിയില്‍ സ്വര്‍ണവില താഴ്ന്നതാണ് ശ്രദ്ധേയമായ മാറ്റം. സ്പോട്ട് ഗോള്‍ഡ് 0.2 ശതമാനം ഇടിഞ്ഞ് 4,059 ഡോളര്‍ ആയപ്പോള്‍, യു.എസ് ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്ക് 0.1 ശതമാനം കുറഞ്ഞ് 4,061.60 ഡോളര്‍ ആയി. ഡോളര്‍ കരുത്താര്‍ജിച്ചതും ഫെഡറല്‍ ബാങ്കിന്റെ പലിശനിരക്കുകളെ കുറിച്ചുള്ള നിക്ഷേപകരുടെ കാത്തിരിപ്പുമാണ് സ്വര്‍ണവിലയെ ഗണ്യമായി സ്വാധീനിക്കുന്നത്.

അതേസമയം, ആഗോള ഓഹരി വിപണികള്‍ക്കും സമ്മര്‍ദ്ദം തുടരുകയാണ്. യു.എസ് സൂചികയായ എസ്&പി 500 നാല് ദിവസമായി നഷ്ടത്തിലാണ്. യൂറോപ്പ്, ഏഷ്യന്‍ വിപണികളും ഇടിവ് തുടരുന്ന അവസ്ഥയിലാണ്.

Continue Reading

kerala

അപകടത്തില്‍പ്പെട്ടയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ഓട്ടോ ഡ്രൈവര്‍ കുഴഞ്ഞുവീണ് മരിച്ചു

നേമം പൂഴിക്കുന്ന് കാര്‍ത്തിക ഭവനില്‍ താമസിച്ചിരുന്ന സജിത് കുമാര്‍ (55) ആണ് മരിച്ചത്.

Published

on

തിരുവനന്തപുരം: അപകടത്തില്‍ പരിക്കേറ്റ സ്ത്രീയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു കുഴഞ്ഞുവീണ് ഓട്ടോ ഡ്രൈവര്‍ മരിച്ചു. നേമം പൂഴിക്കുന്ന് കാര്‍ത്തിക ഭവനില്‍ താമസിച്ചിരുന്ന സജിത് കുമാര്‍ (55) ആണ് മരിച്ചത്.

ചൊവ്വാഴ്ച രാവിലെയാണ് ദാരുണ സംഭവം നടന്നത്. കോലിയക്കോട് പ്രദേശത്ത് രണ്ടു സ്‌കൂട്ടറുകള്‍ കൂട്ടിയിടിച്ച് സ്ത്രീക്ക് പരിക്കേല്‍ക്കുകയായിരുന്നു. അവരെ ആശുപത്രിയിലേക്ക് എത്തിക്കാന്‍ സജിത് കുമാര്‍ തന്റെ ഓട്ടോയില്‍ കൂട്ടിക്കൊണ്ടുപോയി.

യാത്രാമധ്യേ കിള്ളിപ്പാലത്തിനു സമീപം എത്തിയപ്പോഴാണ് സജിത്തിന് തല ചുറ്റല്‍ അനുഭവപ്പെട്ടത്. അതിനെക്കുറിച്ച് യാത്രക്കാരോട് അറിയിച്ച ശേഷം ഓട്ടോ റോഡരികില്‍ പാര്‍ക്ക് ചെയ്തു. ഉടന്‍ തന്നെ അദ്ദേഹം കുഴഞ്ഞുവീണു. ആംബുലന്‍സില്‍ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അപകടത്തില്‍ പരിക്കേറ്റ സ്ത്രീയെ മറ്റൊരു വാഹനത്തിലാക്കി ആശുപത്രിയിലെത്തിച്ചു.

 

Continue Reading

Trending