Connect with us

kerala

സംസ്ഥാനത്ത് വയോജനങ്ങള്‍ സുരക്ഷിതരല്ല

Published

on

സംസ്ഥാനത്ത് വയോജനങ്ങള്‍ക്കെതിരെയുള്ള അതിക്രമം വര്‍ധിക്കുന്നതായി കണക്കുകള്‍. മക്കളില്‍ നിന്നും ജീവനാംശം തേടി മുതിര്‍ന്ന പൗരന്മാര്‍ നല്‍കുന്ന പരാതികളുടെ എണ്ണവും വര്‍ധിച്ചു. വയോജനങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ ബോധവല്‍ക്കരണം മുറക്ക് നടക്കുമ്പോഴും മക്കളില്‍ നിന്നു മാതാപിതാക്കള്‍ നേരിടുന്നത് വലിയ മാനസിക പീഡനം. കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടയില്‍ കണ്ണൂര്‍ ജില്ലയിലെ വയോജനങ്ങള്‍ക്കായുള്ള കോള്‍ സെന്ററില്‍ ലഭിച്ചത് മുന്നൂറിനടുത്ത് പരാതികളാണ്. എന്നാല്‍ കണക്കുകള്‍ക്ക് പുറമെ കേസുകള്‍ വര്‍ധിക്കാനാണ് സാധ്യതയെന്ന് സാമൂഹിക നീതി വകുപ്പ് പറയുന്നു. മക്കളോടുള്ള സ്‌നേഹം കാരണം മാതാപിതാക്കള്‍ തങ്ങള്‍ നേരിടുന്ന പീഡനങ്ങള്‍ പുറത്തു പറയുന്നില്ല.

സ്വത്തു തട്ടിയെടുത്തതിന് ശേഷം ഉപേക്ഷിക്കുക, അസുഖം വന്നാല്‍ കൃത്യമായ ചികിത്സ നല്‍കാതിരിക്കുക, മാനസിക പ്രശ്‌നങ്ങളുണ്ടെന്ന് പറഞ്ഞ് മുറിക്കുള്ളില്‍ പൂട്ടിയിടുക, പ്രാഥമിക കൃത്യങ്ങള്‍ പോലും നിര്‍വഹിക്കാന്‍ സൗകര്യം നിഷേധിക്കുക, ഭക്ഷണം നല്‍കാതിരിക്കുക, വീട്ടില്‍ തനിച്ചാക്കി മാസങ്ങളോളം മാറി നില്‍ക്കുക, സംരക്ഷണം ഏറ്റെടുക്കാതിരിക്കുക തുടങ്ങിയ പരാതികളാണ് ലഭിക്കുന്നത്. ഇത്തരം അതിക്രമങ്ങള്‍ക്കെതിരെ പരാതി നല്‍കാന്‍ ജില്ലയില്‍ തളിപ്പറമ്പ്, തലശ്ശേരി എന്നിവിടങ്ങളിലായി രണ്ട് ട്രൈബുൂണലാണ് പ്രവര്‍ത്തിക്കുന്നത്. പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ക്കാണ് ട്രൈബ്യൂണലിന്റെ ചുമതല. തലശ്ശേരിയില്‍ സബ് കലക്ടറും, തളിപ്പറമ്പില്‍ ആര്‍ഡിഒയുമാണ് പ്രിസൈഡിംഗ് ഓഫീസര്‍. ട്രൈബ്യൂണലില്‍ ലഭിക്കുന്ന പരാതിയിന്മേല്‍ ചുമതലയുള്ള ആര്‍ഡിഒമാര്‍വാദം കേട്ടതിന് ശേഷമാണ് നടപടികള്‍ സ്വീകരിക്കുന്നത്.

സാമൂഹിക നീതി വകുപ്പിന്റെ കീഴിലാണ് വയോജനസംരക്ഷണം മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ഇതിനായി വിവിധ വിഭാഗങ്ങളും പ്രവര്‍ത്തിക്കുന്നു. കോവിഡിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ മുതലാണ് ജില്ലയില്‍ കോള്‍ സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചത്. വയോജനങ്ങള്‍ക്ക് കൃത്യമായി മരുന്നു ലഭിക്കുന്നുണ്ടോ, വാക്‌സിനേഷന്‍ എടുത്തിട്ടുണ്ടോ, മാനസികമായും ശാരീരികമായും എന്തെങ്കിലും പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ പരിശോധിച്ച് ആവശ്യമായ സഹായം ലഭ്യമാക്കുകയാണ് ലക്ഷ്യം. ആശാവര്‍ക്കര്‍ മുഖേനയാണ് ഇത്തരം കാര്യങ്ങള്‍ പരിശോധിക്കുന്നത്.

പരാതി മൂന്ന് രീതിയില്‍

മൂന്ന് തരത്തില്‍ വയോജനങ്ങള്‍ക്ക് പരാതി നല്‍കാം. നേരിട്ട് നല്‍കാം. നേരിട്ട് വരാന്‍ കഴിയാത്ത സാഹചര്യത്തില്‍ അദേഹം ചുമതലപ്പെടുത്തുന്നവര്‍ക്ക് നല്‍കാം. അല്ലെങ്കില്‍ പ്രിസൈഡിംഗ് ഓഫീസര്‍ക്ക് സ്വമേധയാ കേസെടുക്കാം. മുതിര്‍ന്ന പൗരന്മാരുടെ സംരക്ഷണവും ക്ഷേമവും 2007 എന്ന നിയമപ്രകാരം വയോജനങ്ങളുടെ സംരക്ഷണം ഏറ്റെടുക്കേണ്ടത് മക്കളുടെ കടമയാണ്. അത്തരത്തില്‍ സംരക്ഷണം നല്‍കാതിരിക്കുമ്പോള്‍ മക്കള്‍ക്കെതിരെ പരാതി നല്‍കാം.

പതിനായിരം രൂപ മാസത്തില്‍ മാതാപിതാക്കള്‍ക്ക് നല്‍കാനും വ്യവസ്ഥയുണ്ട്. ഹോം നഴ്‌സിനെ വെക്കേണ്ടി വരുന്ന സാഹചര്യത്തില്‍ തുക മക്കള്‍ കൃത്യമായി നല്‍കണം.

ട്രൈബ്യൂണില്‍ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ നിരവധി പേര്‍ക്കാണ് ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം, ജീവിത ചെലവുകള്‍ എന്നിവ ലഭ്യമാക്കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം 100ലധികം പരാതികള്‍ കണ്ണൂരില്‍ തീര്‍പ്പാക്കിയിട്ടുണ്ട്. ലോക്ഡൗണ്‍ കാലമായതിനാല്‍ ആര്‍ഡിഒ മുമ്പാകെ ഹാജരാകാന്‍ കഴിയാത്തതിനാല്‍ തദ്ദേശ സ്ഥാപനങ്ങള്‍ വഴിയും പൊലീസ് വഴിയും പരിഹാരത്തിന് ശ്രമിക്കുന്നുണ്ട്.

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

നവകേരള ബസ് കട്ടപ്പുറത്ത്? അറ്റകുറ്റപ്പണി കഴിഞ്ഞ് എത്തിച്ചെങ്കിലും ഉപയോഗമില്ല

1.15 കോടി മുടക്കില്‍ ഭാരത് ബെന്‍സില്‍ നിന്നായിരുന്നു നവകേരള യാത്രക്കായി ബസ് വാങ്ങിയത്.

Published

on

നവകേരള സദസ്സിന് ഉപയോഗിച്ച ബസ് പാപ്പനംകോട് സെന്‍ട്രല്‍ വര്‍ക്സില്‍ ‘കട്ടപ്പുറത്ത്’. 1.15 കോടി മുടക്കില്‍ ഭാരത് ബെന്‍സില്‍ നിന്നായിരുന്നു നവകേരള യാത്രക്കായി ബസ് വാങ്ങിയത്. കെഎസ്ആര്‍ടിസിയുടെ ബജറ്റ് ടൂറിസം വിഭാഗത്തിന് ബസ് കൈമാറാനായിരുന്നു പദ്ധതിയെങ്കിലും അത് സംഭവിച്ചില്ല.

ബസില്‍ മാറ്റങ്ങള്‍ വരുത്തുന്നതിനായി ബെംഗളൂരുവിലെ പ്രകാശ് കോച്ച് ഫാക്ടറിക്ക് ബസ് കൈമാറിയിരുന്നു. ഇതിനിടെയാണ് ഗതാഗത മന്ത്രി മാറിയത്. ബസിന്റെ നിര്‍മ്മാണ പുരോഗതി വിലയിരുത്താന്‍ കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥരെ അയക്കണമെന്ന് കമ്പനി ആവശ്യപ്പെട്ടിരുന്നുവെങ്കിലും അതുണ്ടാവാത്തതിനാല്‍ നിര്‍മ്മാണം തടസ്സപ്പെട്ടു.

അരലക്ഷം രൂപ ചെലവില്‍ മുഖ്യമന്ത്രിക്കായി ബസില്‍ സ്ഥാപിച്ച സീറ്റ് അഴിച്ചുമാറ്റിയിട്ടുണ്ട്. ഭാവിയില്‍ വിഐപി യാത്രക്കായി ഈ സീറ്റ് സൂക്ഷിക്കാനാണ് തീരുമാനം. ബസില്‍ യാത്രക്കാരുടെ ലഗേജ് വെക്കാന്‍ ഇടമില്ലാത്തതിനാല്‍ സീറ്റുകള്‍ പുനഃക്രമീകരിച്ച് സ്ഥലമൊരുക്കിയിട്ടുണ്ട്. ബസിന്റെ നിറവും വശങ്ങളിലെ ഗ്രാഫിക്സും മാറ്റിയിട്ടില്ല.

Continue Reading

Education

ഫിഷറീസ് സർവകലാശാലയിൽ യു.ജി./പി.ജി./പിഎച്ച്.ഡി പ്രോഗ്രാമിലേക്ക്‌ അപേക്ഷിക്കാം

Published

on

കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയിൽ (കുഫോസ്) 2024-2025 അധ്യയനവർഷത്തെ യു.ജി./ പി.ജി./ പി.എച്ച്‌ഡി/പി.ഡി. എഫ്. പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം.

. സമുദ്രശാസ്ത്രം, ഫിഷറീസ് എന്നീ മേഖലകളുമായി ബന്ധപ്പെട്ടുള്ള വിവിധ വിഷയങ്ങളിലാണ് അവസരം.

. അപേക്ഷ http://admission.kufos.ac.in/ എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി സമർപ്പിക്കണം (എൻ.ആർ.ഐ. ജി, ക്വാട്ടയിലേക്കും ഓൺലൈനായി അപേക്ഷിക്കണം).

. കോഴ്സു‌കൾ, ഫീസ്, സീറ്റുകളുടെ എണ്ണം തുടങ്ങി വിശദവിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.

വെബ്സൈറ്റ്:
kufos.ac.in

Continue Reading

kerala

വേങ്ങരയില്‍ സഹോദരിമാര്‍ മുങ്ങി മരിച്ചു

മലപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Published

on

വേങ്ങരയില്‍ സഹോദരിമാര്‍ മുങ്ങിമരിച്ചു. വെട്ടുതോട് സ്വദേശിനികളായ അജ്മല(21), ബുഷ്റ (26) എന്നിവരാണ് മരിച്ചത്. വേങ്ങര കോട്ടുമലയില്‍ കടലുണ്ടി പുഴയിലാണ് അപകടം. മൂത്ത സഹോദരിയുടെ വീട്ടിലേക്ക് വിരുന്നുവന്ന ഇവര്‍ പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയതായിരുന്നു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Continue Reading

Trending