Connect with us

kerala

സംസ്ഥാനത്ത് വയോജനങ്ങള്‍ സുരക്ഷിതരല്ല

Published

on

സംസ്ഥാനത്ത് വയോജനങ്ങള്‍ക്കെതിരെയുള്ള അതിക്രമം വര്‍ധിക്കുന്നതായി കണക്കുകള്‍. മക്കളില്‍ നിന്നും ജീവനാംശം തേടി മുതിര്‍ന്ന പൗരന്മാര്‍ നല്‍കുന്ന പരാതികളുടെ എണ്ണവും വര്‍ധിച്ചു. വയോജനങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ ബോധവല്‍ക്കരണം മുറക്ക് നടക്കുമ്പോഴും മക്കളില്‍ നിന്നു മാതാപിതാക്കള്‍ നേരിടുന്നത് വലിയ മാനസിക പീഡനം. കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടയില്‍ കണ്ണൂര്‍ ജില്ലയിലെ വയോജനങ്ങള്‍ക്കായുള്ള കോള്‍ സെന്ററില്‍ ലഭിച്ചത് മുന്നൂറിനടുത്ത് പരാതികളാണ്. എന്നാല്‍ കണക്കുകള്‍ക്ക് പുറമെ കേസുകള്‍ വര്‍ധിക്കാനാണ് സാധ്യതയെന്ന് സാമൂഹിക നീതി വകുപ്പ് പറയുന്നു. മക്കളോടുള്ള സ്‌നേഹം കാരണം മാതാപിതാക്കള്‍ തങ്ങള്‍ നേരിടുന്ന പീഡനങ്ങള്‍ പുറത്തു പറയുന്നില്ല.

സ്വത്തു തട്ടിയെടുത്തതിന് ശേഷം ഉപേക്ഷിക്കുക, അസുഖം വന്നാല്‍ കൃത്യമായ ചികിത്സ നല്‍കാതിരിക്കുക, മാനസിക പ്രശ്‌നങ്ങളുണ്ടെന്ന് പറഞ്ഞ് മുറിക്കുള്ളില്‍ പൂട്ടിയിടുക, പ്രാഥമിക കൃത്യങ്ങള്‍ പോലും നിര്‍വഹിക്കാന്‍ സൗകര്യം നിഷേധിക്കുക, ഭക്ഷണം നല്‍കാതിരിക്കുക, വീട്ടില്‍ തനിച്ചാക്കി മാസങ്ങളോളം മാറി നില്‍ക്കുക, സംരക്ഷണം ഏറ്റെടുക്കാതിരിക്കുക തുടങ്ങിയ പരാതികളാണ് ലഭിക്കുന്നത്. ഇത്തരം അതിക്രമങ്ങള്‍ക്കെതിരെ പരാതി നല്‍കാന്‍ ജില്ലയില്‍ തളിപ്പറമ്പ്, തലശ്ശേരി എന്നിവിടങ്ങളിലായി രണ്ട് ട്രൈബുൂണലാണ് പ്രവര്‍ത്തിക്കുന്നത്. പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ക്കാണ് ട്രൈബ്യൂണലിന്റെ ചുമതല. തലശ്ശേരിയില്‍ സബ് കലക്ടറും, തളിപ്പറമ്പില്‍ ആര്‍ഡിഒയുമാണ് പ്രിസൈഡിംഗ് ഓഫീസര്‍. ട്രൈബ്യൂണലില്‍ ലഭിക്കുന്ന പരാതിയിന്മേല്‍ ചുമതലയുള്ള ആര്‍ഡിഒമാര്‍വാദം കേട്ടതിന് ശേഷമാണ് നടപടികള്‍ സ്വീകരിക്കുന്നത്.

സാമൂഹിക നീതി വകുപ്പിന്റെ കീഴിലാണ് വയോജനസംരക്ഷണം മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ഇതിനായി വിവിധ വിഭാഗങ്ങളും പ്രവര്‍ത്തിക്കുന്നു. കോവിഡിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ മുതലാണ് ജില്ലയില്‍ കോള്‍ സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചത്. വയോജനങ്ങള്‍ക്ക് കൃത്യമായി മരുന്നു ലഭിക്കുന്നുണ്ടോ, വാക്‌സിനേഷന്‍ എടുത്തിട്ടുണ്ടോ, മാനസികമായും ശാരീരികമായും എന്തെങ്കിലും പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ പരിശോധിച്ച് ആവശ്യമായ സഹായം ലഭ്യമാക്കുകയാണ് ലക്ഷ്യം. ആശാവര്‍ക്കര്‍ മുഖേനയാണ് ഇത്തരം കാര്യങ്ങള്‍ പരിശോധിക്കുന്നത്.

പരാതി മൂന്ന് രീതിയില്‍

മൂന്ന് തരത്തില്‍ വയോജനങ്ങള്‍ക്ക് പരാതി നല്‍കാം. നേരിട്ട് നല്‍കാം. നേരിട്ട് വരാന്‍ കഴിയാത്ത സാഹചര്യത്തില്‍ അദേഹം ചുമതലപ്പെടുത്തുന്നവര്‍ക്ക് നല്‍കാം. അല്ലെങ്കില്‍ പ്രിസൈഡിംഗ് ഓഫീസര്‍ക്ക് സ്വമേധയാ കേസെടുക്കാം. മുതിര്‍ന്ന പൗരന്മാരുടെ സംരക്ഷണവും ക്ഷേമവും 2007 എന്ന നിയമപ്രകാരം വയോജനങ്ങളുടെ സംരക്ഷണം ഏറ്റെടുക്കേണ്ടത് മക്കളുടെ കടമയാണ്. അത്തരത്തില്‍ സംരക്ഷണം നല്‍കാതിരിക്കുമ്പോള്‍ മക്കള്‍ക്കെതിരെ പരാതി നല്‍കാം.

പതിനായിരം രൂപ മാസത്തില്‍ മാതാപിതാക്കള്‍ക്ക് നല്‍കാനും വ്യവസ്ഥയുണ്ട്. ഹോം നഴ്‌സിനെ വെക്കേണ്ടി വരുന്ന സാഹചര്യത്തില്‍ തുക മക്കള്‍ കൃത്യമായി നല്‍കണം.

ട്രൈബ്യൂണില്‍ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ നിരവധി പേര്‍ക്കാണ് ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം, ജീവിത ചെലവുകള്‍ എന്നിവ ലഭ്യമാക്കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം 100ലധികം പരാതികള്‍ കണ്ണൂരില്‍ തീര്‍പ്പാക്കിയിട്ടുണ്ട്. ലോക്ഡൗണ്‍ കാലമായതിനാല്‍ ആര്‍ഡിഒ മുമ്പാകെ ഹാജരാകാന്‍ കഴിയാത്തതിനാല്‍ തദ്ദേശ സ്ഥാപനങ്ങള്‍ വഴിയും പൊലീസ് വഴിയും പരിഹാരത്തിന് ശ്രമിക്കുന്നുണ്ട്.

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

പാലക്കാട് നഗരമധ്യത്തില്‍ ദുർഗന്ധം പരത്തി കവറില്‍ പൊതിഞ്ഞനിലയില്‍ മനുഷ്യന്റെ തലയോട്ടിയും അസ്ഥികളും

Published

on

പാലക്കാട്: പ്ലാസ്‌റ്റിക് കവറിൽ പൊതിഞ്ഞ നിലയിൽ മനുഷ്യന്റെ തലയോട്ടിയും അസ്ഥികളും കണ്ടെത്തി. നഗരമദ്ധ്യത്തിലുള്ള മാതാ കോവിൽ പള്ളിക്ക് മുൻവശത്തെ മാലിന്യക്കൂമ്പാരത്തിന് സമീപത്ത് നിന്നാണ് ഉപേക്ഷിച്ച നിലയിൽ ശരീരാവശിഷ്‌ടങ്ങൾ കണ്ടെത്തിയത്.
വ്യാഴാഴ്ച നഗരസഭയിലെ ശുചീകരണത്തൊഴിലാളികളാണ് തലയോട്ടി അടക്കമുള്ള ഭാഗങ്ങള്‍ ആദ്യം കണ്ടത്. രണ്ടുദിവസമായി ഈ ഭാഗത്തുനിന്ന് രൂക്ഷമായ ദുർഗന്ധം അനുഭവപ്പെട്ടിരുന്നതായി തൊഴിലാളികള്‍ പറഞ്ഞു. തുടര്‍ന്ന് രാവിലെ പരിശോധിച്ചപ്പോഴാണ് തലയോട്ടിയും എല്ലുകളും കണ്ടെത്തിയത്.
തലമുടി അടക്കമുള്ള ശരീരഭാഗങ്ങള്‍ പൂര്‍ണമായി അഴുകാത്തനിലയിലാണ് കണ്ടെത്തിയത്. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. വിരലടയാള-ഫൊറന്‍സിക് വിദഗ്ധരും സ്ഥലത്ത് പരിശോധന നടത്തും. ശേഷം വിശദമായ ശാസ്ത്രീയപരിശോധനയ്ക്കായി കണ്ടെടുത്ത ശരീരഭാഗങ്ങള്‍ മോര്‍ച്ചറിയിലേക്ക് മാറ്റും.
രണ്ടുദിവസമായി പ്രദേശത്ത് ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് പരിശോധന നടത്തിയപ്പോഴാണ് തലയോട്ടിയും എല്ലുകളും കണ്ടെത്തിയത്. ശരീരഭാഗങ്ങളുടെ കാലപ്പഴക്കം, ഡിഎൻഎ ഉൾപ്പെടെയുള്ളവ കണ്ടെത്തുന്നതിനുള്ള ശാസ്‌ത്രീയ പരിശോധനകൾ ഉടൻ നടക്കും.
Continue Reading

kerala

പിഎം ശ്രീ- ജോണ്‍ ബ്രിട്ടാസ് വിവാദം: ‘ഇനിയും എത്ര പാലങ്ങള്‍ വേണോ അത്രയും പാലങ്ങള്‍ ഉണ്ടാക്കും, അതുകൊണ്ട് എന്താണ് കുഴപ്പം?’: എം.വി ഗോവിന്ദന്‍

Published

on

തൃശൂർ: പിഎം ശ്രീയില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്കിടയില്‍ ജോണ്‍ ബ്രിട്ടാസ് പാലമായെന്ന പ്രസ്താവനയില്‍ ഇനിയും എത്ര പാലങ്ങള്‍ വേണോ അത്രയും പാലങ്ങള്‍ ഉണ്ടാക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. ഫെഡറല്‍ സംവിധാനത്തിന്റെ ഭാഗമായി ചെയ്യേണ്ട കാര്യങ്ങള്‍ കേന്ദ്രം ചെയ്യുന്നില്ല. തൃശൂരില്‍ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തെ ഒന്നാകെ ഇളക്കിമറിച്ച പിഎം ശ്രീ വിവാദത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഇടയില്‍ പാലമായി പ്രവര്‍ത്തിച്ചത് ജോണ്‍ ബ്രിട്ടാസ് എംപിയാണെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വിദ്യാഭ്യാസമന്ത്രി ശിവന്‍കുട്ടിയോടൊപ്പം പലതവണ താന്‍ കേന്ദ്രമന്ത്രിയെ കാണാന്‍ പോയിട്ടുണ്ടെന്ന് ബ്രിട്ടാസ് സമ്മതിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ സര്‍ക്കാരിനും ബ്രിട്ടാസിനുമെതിരെ കനത്ത പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തിയിരുന്നു.

ശബരിമല സ്വര്‍ണക്കൊള്ളയിലെ അന്വേഷണത്തെ കുറിച്ചുള്ള ചോദ്യത്തിന് അന്വേഷണറിപ്പോര്‍ട്ട് പുറത്തുവന്നാല്‍ തങ്ങള്‍ കടുത്ത നിലപാട് എടുക്കുമെന്നായിരുന്നു ഗോവിന്ദന്റെ മറുപടി. ഒ. രാജഗോപാലും സുരേഷ്‌ഗോപിയും ജയിച്ചത് കോണ്‍ഗ്രസിന്റെ വോട്ട് കിട്ടിയിട്ടാണെന്നും നേമത്ത് മത്സരിച്ചാല്‍ രാജീവ് ചന്ദ്രശേഖര്‍ തോറ്റുതുന്നംപാടുമെന്നും എം.വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

Continue Reading

GULF

ഒരു മാസം എനിക്ക് അന്നം തന്നവരാണ് KMCC, കൊറോണ കാരണം ജോലി പോയപ്പോൾ അവരാണ് സഹായിച്ചത്: ഡാബ്സി

Published

on

കേരള മുസ്‌ലിം കൾച്ചറൽ സെന്ററിനെക്കുറിച്ച് (കെഎംസിസി) ഗായകൻ ഡാബ്സി. ജോലി നഷ്ടപ്പെട്ട സമയത്ത് തന്നെ രക്ഷിക്കുകയും അന്നം തരുകയും ചെയ്ത സംഘടനയാണ് കെഎംസിസി എന്ന് ഡാബ്സി പറഞ്ഞു. കെഎംസിസി വലിയ ഒരു കൂട്ടായ്മ ആണെന്നും അതിന്റെ ഫലം താൻ അനുഭവിച്ചിട്ടുണ്ട് എന്നും ഡാബ്സി പറഞ്ഞു.

‘ഒരു ട്രാവൽ കൺസൾട്ടന്റ് ആയി ദുബൈയിലും ഷാർജയിലും ഞാൻ വർക്ക് ചെയ്തിട്ടുണ്ട്. അപ്പോൾ കൊറോണ കാരണം എന്റെ ജോലി പോയപ്പോൾ കെഎംസിസി ആണ് സഹായിച്ചത്. കെഎംസിസി വലിയ ഒരു കൂട്ടായ്മ ആണ് അതിന്റെ ഫലം ഞാൻ അനുഭവിച്ചിട്ടുണ്ട്. ഒരു മാസം എനിക്ക് തിന്നാൻ തന്നവരാണ് കെഎംസിസി. ജോലി നഷ്ടപ്പെട്ടപ്പോൾ മാനസിക പിരിമുറുക്കം, സാമ്പത്തിക പ്രശ്നം തുടങ്ങിയവയിലൂടെ ഒരുപാട് പേർ കടന്നുപോയിരുന്നു. അന്ന് അന്നം തന്നെ സംഘടനയാണ് കെഎംസിസി. യുഎഇ നിന്ന് നാഷണൽ കെഎംസിസിയും ചാർട്ടഡ് ഫ്‌ളൈറ്റിൽ നാട്ടിൽ പോയിട്ടാണ് ഇന്ന് കാണുന്ന ഞാൻ ആയത്. അത്രയും സ്നേഹവും കടപ്പാടും എനിക്ക് അവരോട് ഉണ്ട്’, ഡാബ്സിയുടെ വാക്കുകൾ.

നേരത്തെ ആരാധകരെ ഞെട്ടിച്ചുകൊണ്ട് ഒരു വർഷത്തെ ഇടവേള ഡാബ്സി പ്രഖ്യാപിച്ചിരുന്നു. വ്യക്തിപരമായ വളർച്ചയും സർഗ്ഗാത്മകതയും ആണ് ഇടവേളയ്ക്ക് പിന്നിലെ പ്രധാന കാരണമെന്നാണ് അന്ന് ഡാബ്സി അറിയിച്ചത്. എന്നാൽ ഈ ബ്രേക്കിന് ശേഷം താൻ തിരിച്ചുവരാൻ ഒരുങ്ങുകയാണെന്ന് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയ പോസ്റ്റിലൂടെ ഡാബ്സി അറിയിച്ചിരുന്നു. പുതിയ പാട്ടുകളും പവർഫുൾ ആയ പെർഫോമൻസുകളും ഒക്കെ ആയി താൻ തിരിച്ചുവരുന്നു എന്ന് ഡാബ്സി അറിയിച്ചു.

 

Continue Reading

Trending