Connect with us

Culture

രാത്രിയാത്രാവിലക്ക്; സര്‍ക്കാരിന്റേത് ഗുരുതര വീഴ്ച

Published

on

സുല്‍ത്താന്‍ ബത്തേരി: യാത്ര നിരോധനപ്രശ്‌നം പരിഹരിക്കാന്‍ 10.2.19 ല്‍ നടന്ന സംസ്ഥാന സെക്രട്ടറിമാരുടെ യോഗത്തിന്റെ മിനുട്‌സ് പ്രകാരം ബദല്‍പാത അംഗീകരിച്ച് രാത്രിയാത്ര നിരോധനം തുടരണം എന്ന നിരീക്ഷണമാണ് സുപ്രീംകോടതി ഉത്തരവില്‍ ഉള്ളത്. കേരള സംസ്ഥാനത്തിന്റെ ഭാഗത്ത് നിന്ന് വന്ന ഗുരുതരമായ വീഴ്ചയാണ് ഇതിന് കാരണം. 10.2.19 ന് നടന്ന സംസ്ഥാന സെക്രട്ടറിമാരുടെ മീറ്റിങ്ങില്‍ കുട്ട-ഗോണികുപ്പ ബദല്‍പാതയാണ് പ്രധാനമായും ചര്‍ച്ചക്ക് വന്നത്. എന്നാല്‍ കേരള സര്‍ക്കാരിന്റെ പ്രതിനിധികള്‍ ഗോണികുപ്പ ബദല്‍പാത 25 കിലോമീറ്റര്‍ വന്യജീവിസാങ്കേതത്തിലൂടെ കടന്ന് പോകുന്ന പാതയാണെന്ന് ചൂണ്ടികാണിച്ച് അതിനെ എതിര്‍ത്തില്ല.

സുപ്രീംകോടതി നിയോഗിച്ച കമ്മിറ്റിയുടെ 12.3.18 ല്‍ നടന്ന മീറ്റിങ്ങിലും കേരള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഗോണികുപ്പ ബദല്‍ പാതക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. ഗോണികുപ്പ ബദല്‍ പാത നാലുവരിയാക്കണമെന്നും ദേശീയ പാത നിരോധനത്തിന് പകരമായി തലശ്ശേരി-മൈസൂര്‍ റെയില്‍പാത അനുവദിക്കണമെന്നും നിരോധനം വൈകീട്ട് 6 മണി മുതല്‍ 6 വരെയാക്കി ദീര്ഘിപ്പിക്കണമെന്നും മേല്‍പ്പാലങ്ങളും അടിപ്പാതയും പ്രായോഗികമല്ലെന്ന നിലപാടാണ് എടുത്തത്. ഈ നിലപാടിനെതിരെ റെയില്‍വേ ആക്ഷന്‍ കമ്മിറ്റി സമരം ചെയ്തപ്പോഴാണ് നിലപാട് തിരുത്തി കത്ത് കൊടുക്കാമെന്ന് സമ്മതിച്ചത്. ഗോണികുപ്പ ബദല്‍പാതക്ക് അനുകൂലമായ കേരള സര്‍ക്കാരിന്റെ ഉദ്യോഗസ്ഥ നിലപാട് മാത്രമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. ഇത് വരെയായി കുട്ട-ഗോണികുപ്പ ബദല്‍ പാത പ്രായോഗികമല്ല എന്ന നിലപാട് കേരളം പറഞ്ഞിട്ടില്ല. കേസ് നടത്തിപ്പില്‍ ബോധപൂര്‍വമായാ വീഴ്ചകള്‍ വരുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

കടുവ സാങ്കേതങ്ങളുടെ കോര്‍ ഏരിയയില്‍ ഒരു കടന്നുകയറ്റവുമില്ലാതെ സംരക്ഷിക്കണം എന്ന നിയമം ചൂണ്ടിക്കാട്ടിയാണ് ദേശീയപാത 766 പൂര്‍ണ്ണമായി അടച്ചു പൂട്ടാന്‍ സുപ്രീംകോടതി ഉദ്ദേശിക്കുന്നത്. കര്‍ണാടക തമിഴ്‌നാട് സര്‍ക്കാരുകളും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയവും രാത്രിയാത്ര നിരോധനത്തെ അനുകൂലിക്കുന്നതിനാല്‍ രാഷ്ട്രീയ ഇടപെടലുകളിലൂടെ വനം പരിസ്ഥിതി മന്ത്രാലയത്തെ കൊണ്ട് ദേശീയപാത പൂര്‍ണമായി അടക്കുക എന്ന നിര്‍ദ്ദേശത്തിന് എതിര്‍പ്പ് രേഖപ്പെടുത്തിയാലും രാത്രിയാത്ര നിരോധനം തുടരുന്നതിനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ഈ സാഹചര്യത്തില്‍ ദേശീയപാത 766 ല്‍ 24 മണിക്കൂറും തടസ്സമില്ലാതെ ഗതാഗതം നടത്തുന്നത് സംബന്ധിച്ച് പഠിക്കാന്‍ കേരള സര്‍ക്കാര്‍ നിര്‍ദേശിച്ച നാഷണല്‍ ട്രാന്‍സ്‌പോര്‍ട് പ്ലാനിങ് ആന്റ് റിസര്‍ച്ച് സെന്റര്‍ (നാറ്റ്പാക് )റിപ്പോര്‍ട്ട് നടപ്പാക്കുന്നതിന് പ്രസക്തിയേറുന്നുണ്ട്. ബത്തേരി മൂലങ്കാവില്‍ നിന്ന് തുടങ്ങി ഗുണ്ടേല്‍പെട്ടക്കടുത്ത് ബേഗൂരില്‍ എത്തുന്ന ബൈപ്പാസ് റോഡ് നിര്മിക്കണമെന്നായിരുന്നു കേരള സര്‍ക്കാരിന്റെ നിര്‍ദ്ദേശ പ്രകാരം പഠനം നടത്തിയ നാറ്റ്പാക് നിര്‍ദ്ദേശം.

ഈ റോഡിന് വെറും 38 കിലോമീറ്റര്‍ മാത്രമേ ദൂരമുള്ളൂ.കോഴിക്കോട് മൈസൂര്‍ ദൂരം 20 കിലോമീറ്റര്‍ ദൂരം കുറക്കാന്‍ സാധിക്കുന്ന പാതയാണ്.കടുവ സങ്കേതത്തില്‍ 6 കിലോമീറ്ററൂം 3 കിലോമീറ്ററൂം മാത്രമേ ഈ പാത കടന്ന് പോകുന്നുള്ളൂ.വയനാട്ടില്‍ നിന്ന് മൈസൂരിലേക്ക് കടുവ സങ്കേതത്തിലൂടെയല്ലാതെ ഒരു റോഡും കടന്ന് പോകാത്തതിനാലും ഗോണികുപ്പ ബദല്‍പാത 12 കിലോമീറ്റര്‍ കടുവ സാങ്കേതത്തിലൂടെ കടന്ന് പോകാത്തതിനാലും ഗൂഡല്ലൂര്‍-മൈസൂര്‍ ദേശീയപാത സുപ്രീംകോടതി പൂര്‍ണമായും നിരോധിക്കാത്തതിനാലും ഈ ബൈപ്പാസിന് അനുമതി ലഭിക്കാന്‍ സാധ്യത ഏറെയാണ്. കുട്ട- ഗോണികുപ്പ പാത ദേശീയപാത 766 ന് ബദലല്ലെന്ന് സുപ്രീംകോടതിയില്‍ ആവശ്യപ്പെടാനും നാറ്റ്പാക് റിപ്പോര്‍ട്ടിന് അംഗീകാരം വാങ്ങാനും കേരള സര്‍ക്കാര്‍ തയ്യാറാവണം.അതിനായ് ശക്തമായ ഇടപെടലുകളും സമരങ്ങളും നടത്താന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ മുന്നിട്ടിറങ്ങണമെന്ന് ആക്ഷന്‍ കമ്മിറ്റി അഭ്യര്‍ഥിച്ചു.

കോഴിക്കോട്-കൊല്ലഗല്‍ യാത്രനിരോധന പ്രശ്‌നം ദിശ തെറ്റിക്കുന്ന സമര മാര്‍ഗ്ഗങ്ങള്‍ക്കെതിരെ പ്രതിഷേധവുമായി റയില്‍വേ ആക്ഷന്‍ കമ്മിറ്റി. സുപ്രീം കോടതി വിധി മനസ്സിലാക്കിയുള്ള പ്രശ്‌ന പരിഹാരങ്ങള്‍ക്ക് സര്‍വ്വകക്ഷി സമിതി ശ്രമിക്കണം. ദിശാബോധത്തോടെ നടത്തുന്ന എല്ലാ സമരങ്ങള്‍ക്കും റയില്‍വേ കമ്മിറ്റിയുടെ പിന്തുണയുണ്ടാകും.പുതിയ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചവര്‍ സുപ്രീംകോടതി യുടെ വിധി പുനഃ പരിശോധന നടത്തണം. പ്രൊട്ടക്ഷന്‍ ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ തങ്ങള്‍ക്കെതിരെ ആരോപണം ഉന്നയിച്ച കാര്യങ്ങള്‍ മുഴുവനും വാസ്തവ വിരുദ്ധമാണ്. റയില്‍വേ ആക്ഷന്‍ കമ്മിറ്റിയുമായി ഒന്ന് ചര്‍ച്ച ചെയ്യാന്‍ പോലും ഇവര്‍ തയ്യാറാവുന്നില്ല. മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടിയുടെ പിന്തുണയോട് കൂടി ജനകീയ പരിപാടികളും പ്രക്ഷോഭങ്ങളും നടത്തുമെന്ന് റെയില്‍വേ ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അഡ്വ.ടിഎം റഷീദ്, അഡ്വ.പി വേണുഗോപാല്‍, വിനയകുമാര്‍ അഴിപ്പുറത്ത്, മോഹന്‍ നവരംഗ് എന്നിവര്‍ പങ്കെടുത്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Art

സ്റ്റാൻഡപ്പ് കോമഡി വേദികളിൽ നിന്നും ചലച്ചിത്ര അരങ്ങിലേക്ക്

ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്.

Published

on

മലയാളത്തിലെ ആദ്യത്തെ സ്റ്റാൻഡപ്പ് കോമഡി റിയാലിറ്റി ഷോ ആയ ഫൺസ് അപ്പോൺ എ ടൈം സീസൺ 3 യുടെ മത്സരാർത്ഥികൾ ചലച്ചിത്ര അരങ്ങിലേക്ക്. ഷോയിലൂടെ ശ്രദ്ധേയരായ അൻസിൽ, ധരൻ, സംഗീത് റാം, സോബിൻ കുര്യൻ എന്നീ 4 കോമേഡിയന്മാരാണ് ആദ്യ സിനിമയിലേക്ക് ചുവട് വെച്ചത്. ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്. വയലുങ്കൽ ഫിലംസ്ന്റെ ബാന്നറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് വൈകാതെ പ്രഖ്യാപിക്കും.

സംവിധായകനൊപ്പം ധരൻ ചിത്രത്തിന്റെ കഥ തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്നു. മറ്റുള്ളവർ പ്രധാനപ്പെട്ട വേഷങ്ങളും കൈകാര്യം ചെയ്തിരിക്കുന്നു. വിഷ്ണു പ്രസാദ്, ബോബൻ ആലുമ്മൂടൻ, സജി വെഞ്ഞാറമൂട്, കൊല്ലം തുളസി, യവനിക ഗോപാലകൃഷ്ണൻ, ഹരിശ്രീ മാർട്ടിൻ, ഷാജി മാവേലിക്കര, വിനോദ്, ഭാസി, അരുൺ വെഞ്ഞാറമൂട് തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.

ക്യാമറ: എ കെ ശ്രീകുമാർ, എഡിറ്റ്‌: ബിനോയ്‌ ടി വർഗീസ്, കൺട്രോളർ: രാജേഷ് നെയ്യാറ്റിൻകര. സംഗീതം: ജസീർ, ആലാപനം: അരവിന്ദ് വേണുഗോപാൽ, വൈക്കം വിജയലക്ഷ്മി, തൊടുപുഴയിൽ ചിത്രീകരണം പൂർത്തിയായ ചിത്രം വൈകാതെ തീയേറ്ററുകളിൽ എത്തും.

Continue Reading

Film

നടി നേഹ ശർമ്മ കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കും; സൂചന നൽകി പിതാവ്

ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ.

Published

on

ബോളിവുഡ് താരം നേഹ ശര്‍മ്മ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി മത്സരിച്ചേക്കുമെന്ന സൂചന നല്‍കി പിതാവ്. ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ. സഖ്യകക്ഷികളുമായുള്ള ധാരണയ്‌ക്കൊടുവില്‍ ഭഗല്‍പൂര്‍ സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുകയാണെങ്കില്‍ മകളെ നാമനിര്‍ദേശം ചെയ്യുമെന്ന് അജയ് അറിയിച്ചു.

‘കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിക്കണം, ഞങ്ങള്‍ മത്സരിച്ച് സീറ്റ് നേടും. കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിച്ചാല്‍, എന്റെ മകള്‍ നേഹ ശര്‍മ്മ മത്സരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ പാര്‍ട്ടിക്ക് ഞാന്‍ മത്സരിക്കണമെന്നാണ് ആഗ്രഹിമെങ്കില്‍ അത് ചെയ്യും’ അജയ് ശര്‍മ്മ പറഞ്ഞു.

Continue Reading

Film

‘പ്രതിസന്ധികളെ മറിക്കടക്കാന്‍ ഖുര്‍ആന്‍ സഹായിച്ചു’: ഹോളിവുഡ് താരം വില്‍ സ്മിത്ത്‌

മക്കള്‍ക്ക് ഖുര്‍ആനിലെ വാക്കുകള്‍ ഉപദേശങ്ങളായി പറഞ്ഞു കൊടുക്കാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി

Published

on

വിശുദ്ധ ഖുര്‍ആന്‍ വായിച്ചതിന്റെ അനുഭവം പങ്കുവച്ച് പ്രശ്‌സ്ത ഹോളിവുഡ് താരം വില്‍ സ്മിത്ത്. മാധ്യമപ്രവര്‍ത്തകനായ അമര്‍ അദീപിന്റെ ബിഗ് ടൈം പോഡ്കാസ്റ്റ് എന്ന പരിപാടിയിലാണ് വില്‍ സ്മിത്ത് ഇക്കാര്യം പറഞ്ഞത്. തനിക്ക് ആത്മീയത ഇഷ്ടമാണെന്നും ജീവിതത്തിലെ അവസാന രണ്ട് വര്‍ഷം ബുദ്ധിമുട്ടായിരുന്നുവെന്നും അതിനെ മറികടക്കാന്‍ തനിക്ക് ഖുര്‍ആന്‍ സഹായകമായെന്നും അദ്ദേഹം പറഞ്ഞു.

‘എനിക്ക് ആത്മീയത ഇഷ്ടമാണ്, തന്റെ ജീവിതത്തിലെ അവസാന രണ്ട് വര്‍ഷം വളെര ബുദ്ധിമുട്ടേറിയ കാലമായിരുന്നു, ആ കാലഘട്ടത്തില്‍ താന്‍ ഖുര്‍ആന്‍ ഉള്‍പ്പെടെ എല്ലാ വിശുദ്ധ ഗ്രന്ഥങ്ങളും വായിച്ചിരുന്നു. ഇത് സ്വയം ചിന്തിക്കാനും ആന്തരിക സ്വഭാവത്തെക്കുറിച്ച് ചിന്തിക്കാനും പ്രേരിപ്പിച്ചു’ അദ്ദേഹം പറഞ്ഞു.

ഈ റമദാന്‍ മാസത്തില്‍ ഖുര്‍ആന്‍ ഞാന്‍ പൂര്‍ണമായും വായിച്ചു. ഈ ഘട്ടത്തില്‍ ഏവരെയും ഉള്‍ക്കൊള്ളാനാവുന്ന വിശാലതയിലേക്ക് മനസിനെ വളര്‍ത്തിയെടുക്കുകയാണ്. ഖുര്‍ആന്റെ ലാളിത്യം തനിക്ക് വളരെ ഇഷ്ടമായി. എല്ലാം വളരെ ലളിതമായും കൃത്യമായും ഖുര്‍ആനിലുണ്ട്. യാതൊരു ബുദ്ധിമുട്ടുകളോ തെറ്റിദ്ധാരണകളോ ഇല്ലാതെ വളരെ എളുപ്പത്തില്‍ വായിച്ചു തീര്‍ക്കാമെന്നും അദ്ദേഹം പറഞ്ഞു.

‘ഞാന്‍ എല്ലാ വിശുദ്ധ ഗ്രന്ഥങ്ങളും വായിച്ചു, തോറ മുതല്‍ ബൈബിളിലൂടെ ഖുര്‍ആന്‍ വരെ. എല്ലാം ഒരു പോലെയാണെന്നതില്‍ ഞാന്‍ ആശ്ചര്യപ്പെട്ടു, അവ തമ്മിലുള്ള ബന്ധം തകര്‍ന്നിട്ടില്ല.’ അദ്ദേഹം പറഞ്ഞു. മക്കള്‍ക്ക് ഖുര്‍ആനിലെ വാക്കുകള്‍ ഉപദേശങ്ങളായി പറഞ്ഞു കൊടുക്കാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Continue Reading

Trending