kerala
യാത്രക്കാരുടെ എണ്ണം; കൊച്ചി മെട്രോയുടെ അവകാശവാദം തെറ്റെന്ന് വിവരാവകാശ രേഖകള്‍
കൊച്ചി മെട്രോയില്‍ പ്രതിദിന ശരാശരി യാത്രക്കാരുടെ എണ്ണം 80,000 കടന്നെന്ന കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ അവകാശവാദം തെറ്റെന്ന് വിവരാവകാശ രേഖകള്‍.

കൊച്ചി മെട്രോയില്‍ പ്രതിദിന ശരാശരി യാത്രക്കാരുടെ എണ്ണം 80,000 കടന്നെന്ന കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ അവകാശവാദം തെറ്റെന്ന് വിവരാവകാശ രേഖകള്‍. 2022 ജൂലൈ മുതല്‍ 2023 ജനുവരി വരെയുള്ള കണക്കുകള്‍ പ്രകാരം പ്രതിദിനം ശരാശരി 76,653 പേര് മാത്രമാണ് മെട്രോയില്‍ സഞ്ചരിക്കുന്നതെന്ന് കെഎംആര്‍എലില്‍ നിന്ന് ലഭിച്ച വിവരാവകാശ മറുപടിയില്‍ വ്യക്തം.
ഏഴു മാസത്തിനിടെ ഡിസംബറില്‍ മാത്രമാണ് പ്രതിദിന യാത്രക്കാരുടെ ശരാശരി എണ്ണം 80,000 കടന്നത്. 24.83 ലക്ഷം പേരാണ് ഡിസംബറില്‍ മെട്രോയില്‍ യാത്ര ചെയ്തത്. 2023 ജനുവരിയില്‍ പ്രതിദിന യാത്രക്കാരുടെ ശരാശരി എണ്ണം 80,000 കടന്നെന്ന് കൊച്ചി മെട്രോ അവകാശപ്പെട്ടിരുന്നു. എന്നാല്‍ ജനുവരി മാസത്തിലെ ശരാശരി യാത്രക്കാരുടെ എണ്ണം 79,130 മാത്രമാണെന്ന് വിവരാവകാശ രേഖകളിലെ കണക്കുകളില്‍ നിന്ന് വ്യക്തമാവുന്നു. 24.53 ലക്ഷം പേരാണ് ജനുവരിയില്‍ യാത്ര ചെയ്തത്. ജനുവരി 26ന് റിപബ്ലിക് ദിനത്തില്‍ ടിക്കറ്റ് നിരക്ക് പരമാവധി 30 രൂപയാക്കി ഇളവ് പ്രഖ്യാപിച്ചെങ്കിലും ആകെ 77,400 പേരാണ് പേരാണ് യാത്രക്കാരായി ഉണ്ടായിരുന്നതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
കൊച്ചി മെട്രോയില്‍ സ്മാര്‍ട്ട് കാര്‍ഡ് ഉപയോഗം കുറയുകയാണെന്ന വസ്തുതയും വിവരാവകാശ രേഖകളിലൂടെ പുറത്തുവരുന്നു.
നിലവില്‍ 18.61 ശതമാനം പേര് മാത്രമാണ് സ്മാര്ഡ് കാര്‍ഡ് ഉപയോഗിക്കുന്നത്. നേരത്തേ ഇത് 25 ശതമാനമായിരുന്നു. 24 ലക്ഷത്തിലേറെ പേര് യാത്ര ചെയ്ത ജനുവരിയില്‍ 12,341 യാത്രക്കാര്‍ മാത്രമാണ് മെട്രോ ടിക്കറ്റ് എടുക്കാന്‍ മൊബൈല്‍ ക്യൂആര്‍ കോഡ് ഉപയോഗിച്ചത്. ഇത്തരം ഡിജിറ്റല്‍ ടിക്കറ്റുകള്‍ക്ക് 10 ശതമാനം കിഴിവ് വാഗ്ദാനം ചെയ്യുമ്പോഴും യാത്രക്കാരെ ആകര്‍ഷിക്കാന്‍ കെഎംആര്‍എലിന് കഴിയുന്നില്ല. വിദ്യാര്‍ഥികളെ ആകര്‍ഷിക്കാന്‍ പ്രഖ്യാപിച്ച പാക്കേജുകള്‍ക്കും കാര്യമായ പ്രതികരണമില്ല.
ജനുവരി മാസത്തില്‍ 758 വിദ്യാര്‍ഥികള്‍ മാത്രമാണ് അണ്‍ലിമിറ്റഡ് യാത്രയ്ക്കുള്ള പ്രതിമാസ പാസ് തിരഞ്ഞെടുത്തത്. 900 രൂപയാണ് പ്രതിമാസ പാസിന്റെ നിരക്ക്. അണ്‍ലിമിറ്റഡ് യാത്രയാണ് വാദ്ഗാനം. 50 രൂപയാണ് പ്രതിദിന പാസിന് ഈടാക്കുന്നത്. സ്കൂളില്‍ പോവുന്ന കുട്ടികള്‍ക്ക് അണ്‍ലിമിറ്റഡ് യാത്ര വാഗ്ദാനം എന്തിനെന്ന ചോദ്യവും ഉയരുന്നുണ്ട്. നിരക്ക് കാര്യമായി കുറച്ചാല്‍ കൂടുതല്‍ വിദ്യാര്‍ഥികളെ മെട്രോയിലേക്ക് ആകര്‍ഷിക്കാമെന്ന അഭിപ്രായവും വിദഗ്ധര്‍ പങ്കുവയ്ക്കുന്നു. 3200 രൂപ വിലവരുന്ന 45 ദിവസത്തെ പാസ് വെറും അഞ്ച് യാത്രക്കാര്‍ മാത്രമാണ് തിരഞ്ഞെടുത്തത്. പ്രതിമാസ മാസ പാസ്-48 എണ്ണം, പ്രതിവാര പാസ്-69 എന്നിങ്ങനെയാണ് ജനുവരിയില്‍ വില്പന നടത്തിയ മറ്റു പാസുകളുടെ കണക്ക്.
kerala
സംസ്ഥാനത്ത് സ്കൂളുകള്‍ തുറക്കുന്നു; ആദ്യ രണ്ടാഴ്ച്ച പ്രത്യേക പിരീയഡുകള്‍
ലഹരിക്കെതിരായ ബോധവത്കരണവും നിയബോധവും ഉറപ്പാക്കാനുള്ള പ്രത്യേക പിരീയഡ് ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി

വേനലവധിക്ക് ശേഷം സംസ്ഥാനത്ത് സ്കൂളുകള്‍ തുറക്കുന്നു. ജൂണ്‍ രണ്ടിനാവും ഇത്തവണ സ്കൂള്‍ തുറക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. രണ്ട് മുതല്‍ പത്ത് വരെയുള്ള ക്ലാസുകളില്‍ ആദ്യ രണ്ടാഴ്ച ലഹരിക്കെതിരായ ബോധവത്കരണവും നിയബോധവും ഉറപ്പാക്കാനുള്ള പ്രത്യേക പിരീയഡ് ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.
സ്കൂള്‍ തുറന്ന് ആദ്യ രണ്ടാഴ്ച രണ്ടാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ളവര്‍ക്ക്ന ടൈം ടേബിളില്‍ സമഗ്ര ഗുണമേന്മ വിദ്യാഭ്യാസം നടപ്പിലാക്കാനുള്ള മാര്‍ഗ നിര്‍ദേശം ഉള്‍പ്പെടുത്താന്‍ തീരുമാനമായി. ജൂണ്‍ മൂന്നിന് ആരംഭിച്ച് ജൂണ്‍ 13 വരെ സര്‍ക്കുലര്‍ അനുസരിച്ച് ക്ലാസുകള്‍ നടത്തണമെന്നാണ് നിര്‍ദേശം. ഇതിനായി ദിവസവും ഒരു മണിക്കൂര്‍ മാറ്റി വെയ്ക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. നിയമബോധം, ശുചിത്വം, പൊതുബോധം, ലഹരിക്കെതിരെബോധവത്കരണം, സൈബര്‍ അവബോധം, പൊതുനിരത്തിലെ നിയമങ്ങള്‍ തുടങ്ങിയവയാണ് മാര്‍ഗനിര്‍ദേശത്തിലടങ്ങുന്നത്. ഏത് ദിവസം ഏത് ക്ലാസുകള്‍ നടത്തണമെന്ന് അറിയിച്ചുള്ള വിവരങ്ങളും പുറത്തു വിട്ടിട്ടുണ്ട്.
kerala
കോന്നി കുളത്തുമണ്ണില്‍ കാട്ടാന ചരിഞ്ഞ സംഭവം; പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം
കൈത തോട്ടത്തിന്റെ കരാറുകാരും തൊടുപുഴ സ്വദേശികളുമായ ജയ്മോന്, കെ മാത്യു, ബൈജു ജോബ് എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്

കോന്നി കുളത്തുമണ്ണില്‍ കാട്ടാന ചരിഞ്ഞ സംഭവത്തില്‍ വനം വകുപ്പ് കേസെടുത്ത പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം. പത്തനംതിട്ട പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. വൈദ്യുത ഷോക്കേറ്റ് കാട്ടാന ചൊരിഞ്ഞ കൈത തോട്ടത്തിന്റെ കരാറുകാരും തൊടുപുഴ സ്വദേശികളുമായ ജയ്മോന്, കെ മാത്യു, ബൈജു ജോബ് എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്
കൈതക്കൃഷിക്കായി ഭൂമി പാട്ടത്തിനെടുത്തവര്‍ സ്ഥാപിച്ചിരുന്ന വേലിയില്‍ കൂടുതല്‍ വൈദ്യുതി കടത്തിവിട്ടതാണ് ആന ഷോക്കേറ്റ് വീഴാന്‍ കാരണമെന്നാണ് വനം വകുപ്പിന്റെ നിഗമനം. ഭൂമി കരാറിനടുത്ത ആളെയും സഹായിയേയും വനം വകുപ്പ് പ്രതി ചേര്‍ത്തിരുന്നു. എന്നാല്‍ നിയമവിരുദ്ധമായാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തതെന്ന് ആരോപിച്ച് കെ യു ജനീഷ് കുമാര്‍ എംഎല്‍എ രംഗത്തെത്തിയിരുന്നത് വലിയ വാര്‍ത്തയായിരുന്നു.
kerala
കൂരിയാട് ദേശീയപാത തകര്‍ന്ന സംഭവം; പരിശോധന നടത്തി മൂന്നംഗ വിദഗ്ധ സംഘം
ദേശീയപാത അതോറിറ്റിക്ക് ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും

കൂരിയാട് ദേശീയപാത തകര്‍ന്ന സ്ഥലത്ത് പരിശോധന നടത്തി മൂന്നംഗ വിദഗ്ധ സംഘം. ദേശീയപാത നിര്‍മാണത്തില്‍ പിഴവ് സംഭവിച്ചു എന്ന നാട്ടുകാരുടെ പരാതി നിലനില്‍ക്കെയാണ് പരിശോധന. ദേശീയപാത അതോറിറ്റിക്ക് ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും
പ്രദേശത്ത് ദേശീയപാതയുടെ നിര്‍മാണ പ്രവര്‍ത്തനം കൂരിയാട്ടെ ഭൂപ്രകൃതിക്ക് അനുയോജ്യമായല്ല നടന്നതെന്ന് നാട്ടുകാര്‍ നിരന്തരം പരാതി ഉന്നയിച്ചിരുന്നു. ഇതാണ് അപകടത്തിന് കാരണമായതെന്ന് ഇവര്‍ പറയുന്നു . ഇതിനിടെയാണ് അപകടത്തെ കുറിച്ച് പഠിക്കാന്‍ ദേശീയപാത അതോറിറ്റി നിയോഗിച്ച മൂന്നംഗ സംഘം സ്ഥലത്ത് പരിശോധന നടത്തിയത് .
പരിശോധന പൂര്‍ത്തിയാക്കിയതായും അടുത്ത ദിവസം റിപ്പോര്‍ട്ട് ദേശീയപാത അതോറിറ്റിക്ക് സമര്‍പ്പിക്കുമെന്നും വിദഗ്ദ സംഘം മാധ്യമങ്ങളോട് പ്രതികരിച്ചു. സ്ഥലത്ത് നിലവിലെ നിര്‍മിതിക്ക് പകരം മേല്‍പ്പാലം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം . സ്ഥലം സന്ദര്‍ശിച്ച സംഘം നല്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍നടപടി.
-
kerala3 days ago
‘വേടന് എന്ന പേര് തന്നെ വ്യാജം, അവന്റെ പിന്നില്‍ ജിഹാദികള്‍’: വീണ്ടും വിദ്വേഷ പ്രസ്താവനയുമായി എന്‍.ആര് മധു
-
india1 day ago
മുസ്ലിം വാദ്യാര്‍ഥിനികള്‍ക്ക് പ്രവേശനം നിഷേധിച്ചു; നാഗ്പൂരില്‍ സ്കൂള്‍ അധികൃതര്‍ക്കെതിരെ കേസെടുത്ത് പൊലീസ്
-
india2 days ago
ബ്ലാക്കൗട്ട് സമയത്തും യൂട്യൂബര്‍ ജ്യോതി മല്‍ഹോത്ര പാകിസ്താന് ഏജന്‍സികളുമായി സമ്പര്‍ക്കം പുലര്‍ത്തിയതായി കണ്ടെത്തല്‍
-
kerala2 days ago
അഭിഭാഷകയെ മര്‍ദിച്ച സംഭവം; പ്രതി ബെയ്ലിന് ദാസിന് ജാമ്യം
-
kerala2 days ago
പിണറായിക്കാലം, കാലിക്കാലം; സർക്കാരിനെ വിചാരണ ചെയ്ത് മുസ്ലിം യൂത്ത് ലീഗ് സമരക്കോലം
-
kerala3 days ago
സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം: എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
-
kerala1 day ago
കണ്ണൂരിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു
-
kerala1 day ago
റെഡ് അലര്‍ട്ട്; വയനാട്ടില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി