crime
ബദ്‌ലാപ്പൂരില്‍ നഴ്സറി കുട്ടികൾക്കു നേര ലൈംഗികാതിക്രമം; ട്രെയിൻ തടഞ്ഞ് പ്രതിഷേധിച്ച് നാട്ടുകാർ
ആഗസ്റ്റ് 12, 13 തീയതികളി ബദ്‌ലാപ്പൂരിലെ പ്രമുഖ സ്കൂളിൽ നഴ്സറിയിൽ പഠിക്കുന്ന നാല് വയസുള്ള രണ്ട് വിദ്യാർത്ഥികൾക്കെതിരെ ലൈംഗികാതിക്രമം റിപ്പോർട്ട് ചെയ്തത്.
മഹാരാഷ്ട്രയെലെ ബദ്‌ലാപ്പൂരിലെ സ്കൂളിൽ രണ്ട് നഴ്സറി വിദ്യാർത്ഥികൾക്ക് നേരെയുണ്ടായ ലൈംഗികാതിക്രമണത്തിൽ പ്രതിഷേധം കനക്കുന്നു. സംഭത്തിൽ നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധക്കാർ ബദ്‌ലാപ്പൂർ റെയിൽ സ്റ്റേഷനിലെ ട്രാക്കിലിറങ്ങി മുദ്രാവാക്യം വിളിക്കുകയും ട്രെയിനുകൾ തടയുകയും ചെയ്തു.
ആഗസ്റ്റ് 12, 13 തീയതികളി ബദ്‌ലാപ്പൂരിലെ പ്രമുഖ സ്കൂളിൽ നഴ്സറിയിൽ പഠിക്കുന്ന നാല് വയസുള്ള രണ്ട് വിദ്യാർത്ഥികൾക്കെതിരെ ലൈംഗികാതിക്രമം റിപ്പോർട്ട് ചെയ്തത്. 23 വയസുള്ള സ്കൂളിലെ ശുചീകരണത്തൊളിലാളിയായ ആൾ ശുചിമുറിയിൽ വെച്ച് കുട്ടികളോട് ലൈംഗികാതിക്രമം കാട്ടിയെന്നാണ് പരാതി.
രാവിലത്തെ ക്ളാസിനിടയിൽ പെൺകുട്ടികൾ ശുചിമുറി ഉപയോഗിക്കാൻ പോയ സമയത്താണ് സംഭവം നടന്നത്. പെൺകുട്ടികളുടെ ശുചിമുറി വൃത്തിയാക്കാൻ സ്കൂളിൽ സ്ത്രീ തൊഴിലാളികൾ ഇല്ലെന്നും ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
പ്രതിയായ അക്ഷയ് ഷിൻഡയെ ആഗസ്റ്റ് 1 മുതലാണ് ശുചീകരണ ജോലിക്കായി കരാർ വ്യവസ്ഥയിൽ സ്കൂളിൽ നിയമിച്ചത്. സംഭവം നടന്ന ദിവസം പെൺകുട്ടികളുടെ ശുചിമുറി വൃത്തിയാക്കാൻ ഇയാളെ നിയമിച്ചിരിക്കുകയായിരുന്നു. രണ്ട് പെൺകുട്ടികളുടെയും രക്ഷിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വെള്ളിയാഴ്ച രാത്രിയിൽ തന്നെ പ്രതിയെ പൊലീസ് പിടികൂടി.
പെൺകുട്ടികളിലൊരാൾക്ക് സ്വകാര്യ ഭാഗത്ത് വേദന അനുഭവപ്പെട്ടതിനെത്തുടന്നാണ് അതിക്രമ വിവരം പുറം ലോകം അറിയുന്നത്. ടോയ്ലെറ്റിൽ പോകുന്ന വേളയിൽ പ്രതി തൻ്റെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചതായും പെൺകുട്ടി രക്ഷിതാക്കളോട് പറഞ്ഞു. വിവരം മറ്റേക്കുട്ടിയുടെ രക്ഷിതാക്കളോട് പറഞ്ഞപ്പോൾ മകൾ സ്കൂളിൽ പോകാൻ ഭയപ്പെടുന്നതായാണ് അവർ അറിയിച്ച്. വൈദ്യ പരിശോധനയിൽ രണ്ട് കുട്ടികളും ലൈംഗികാതിക്രമത്തിനിരയായതായി തെളിഞ്ഞു.സംഭവത്തിൽ സ്കൂളിന്റെ ഭാഗത്തുനിന്നും വീഴ്ചയുണ്ടായതായി പൊലീസ് കണ്ടെത്തി.സ്കൂളിലെ സി.സി.ടി.വി ക്യാമയും പ്രവർത്തന കഷമമല്ലെന്ന് രക്ഷിതാക്കൾ പറയുന്നു.
അതേസമയം സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പൂനെയിലും മുംബെയിലുമുള്ള 4 ഐ.എ.എസ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും സ്കൂളിലെ സി.സി.ടി.വി ക്യാമറകൾ പ്രവർത്തിക്കാത്തതിനെക്കുറിച്ച് ആന്വേഷിക്കുമെന്നും മഹരാഷ്ട വിദ്യാഭ്യാസമന്ത്രി ദീപക് കേസാർക്കർ വ്യക്തമാക്കി. സംസ്ഥാനത്തെ വിദ്യാഭ്യാസ വകുപ്പിലെ മുഴുവൻ വിഭാഗങ്ങളും ഉണർന്ന് പ്രവർത്തിയ്ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പരാതി ലഭിച്ചിട്ടും നടപടിയെടുക്കാത്ത പൊലീസ് ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയതായും അദ്ദേഹം അറിയിച്ചു.കേസ് ഫാസ്റ്റ് ട്രാക്ക് കോടതിക്ക് നൽകുമെന്നും പ്രതിക്ക് പരമാവധി ശിക്ഷ നൽകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
മഹാരാഷ്ട്ര ശക്തി ക്രിമിനൽ നിയമം സംസ്ഥാനത്ത് നടപ്പാക്കണമെന്ന് സംഭവത്തിൽ പ്രതികരിച്ചുകൊണ്ട് ശിവസേന ( ഉദ്ധവ് താക്കറെ) നേതാവ് പ്രിയങ്ക ചതുർവേദി പറഞ്ഞു. നിയമം നടപ്പാക്കിയാൽ ഇത്തരത്തുള്ള സംഭവങ്ങൾ ഒരു പെൺകുട്ടിക്കും നേരിടേണ്ടി വരില്ലെന്നും സംസ്ഥാന സർക്കാർ സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾക്ക് നേരെ കണ്ണടയ്ക്കുകയാണെന്നും പ്രിയങ്ക ചതുർവേദി ആരോപിച്ചു.
crime
ആഭിചാരക്രിയയുടെ മറവിൽ 11കാരിയെ പീഡിപ്പിക്കാൻ ശ്രമം; വ്യാജ സ്വാമി പിടിയിൽ
പരീക്ഷയിൽ കുട്ടിക്ക് മികച്ച വിജയം ലഭിക്കുന്നതിനായി സ്വാമിയെ സമീപിച്ചപ്പോഴാണ് ദുരനുഭവം ഉണ്ടായത്
കൊല്ലം: ആഭിചാരക്രിയയുടെ മറവിൽ 11കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച വ്യാജ സ്വാമി പിടിയിൽ. മുണ്ടക്കൽ സ്വദേശി ഷിനു സ്വാമിയാണ് പിടിയിലായത്. പരീക്ഷയിൽ കുട്ടിക്ക് മികച്ച വിജയം ലഭിക്കുന്നതിനായി സ്വാമിയെ സമീപിച്ചപ്പോഴാണ് ദുരനുഭവം ഉണ്ടായത്. സ്വകാര്യ ഭാഗങ്ങളിൽ പൂജയുടെ ഭാഗമായി സ്പർശിച്ചു എന്നാണ് പെൺകുട്ടി പൊലീസിന് നൽകിയ മൊഴി.
പൂജയുടെ മറവിൽ തന്നെയും പീഡിപ്പിച്ചെന്ന് മറ്റൊരു യുവതിയും വെളിപ്പെടുത്തി. പ്രായപൂർത്തിയാകാത്ത കുട്ടികളെ ബന്ധപ്പെട്ടാൽ ആയുസ് കൂടുമെന്ന് ഇയാൾ പറഞ്ഞതായി ദുരനുഭവം നേരിട്ട മറ്റൊരു സ്ത്രീ പറഞ്ഞു.
ആഭിചാരക്രിയകൾ നടന്നിരുന്നു എന്നാണ് ഇയാളുടെ പൂജാമുറിയിൽ നിന്ന് വ്യക്തമാകുന്നത്. പൂജാമുറിയിൽ നിന്ന് ജപിച്ചു കിട്ടുന്ന ചരടുകളും വടിവാളും മറ്റു പൂജാ സാധനങ്ങളും കണ്ടെത്തി. പോക്സോ കേസിൽ അറസ്റ്റിലായ ഷിനു സ്വാമി റിമാൻഡിൽ ആണ്.
crime
കന്നഡ നടിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ മലയാളി അറസ്റ്റിൽ
ബെംഗളൂരു: കന്നഡ സീരിയൽ നടിക്കുനേരെ ലൈംഗിക അതിക്രമം നടത്തിയ മലയാളി അറസ്റ്റിൽ. വൈറ്റ്‌ഫീൽഡിൽ താമസിക്കുന്ന നവീൻ കെ. മോനാണ് കന്നഡ നടിക്ക് അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും അയച്ച കേസിൽ അറസ്റ്റിലായത്. സമൂഹമാധ്യമം വഴി നിരന്തരം അശ്ലീല സന്ദേശം അയച്ചെന്നാണ് പരാതി. നടി നേരിട്ട് വിളിച്ചു വിലക്കിയിട്ടും സന്ദേശം അയയ്ക്കുന്നത് തുടർന്നുവെന്നും സ്വകാര്യ അശ്ലീല ചിത്രങ്ങളും വിഡിയോയും അയച്ച് അപമാനിച്ചുവെന്നുമാണ് പരാതിയിൽ പറയുന്നത്. തെലുങ്ക്, കന്നഡ സീരിയലുകളിൽ സജീവമാണ് നടി. സ്വകാര്യ കമ്പനിയിലെ ഡെലിവറി മാനേജറാണ് അറസ്റ്റിലായ നവീൻ.
മൂന്നു മാസങ്ങൾക്കുമുൻപ് സമൂഹമാധ്യമമായ ഫെയ്സ്‌ബുക്കിൽ ‘നവീൻസ്’ എന്ന ഐഡിയിൽനിന്ന് ഫ്രണ്ട്സ് റിക്വസ്റ്റ് നടിക്ക് വന്നിരുന്നു. ഫ്രണ്ട്സ് റിക്വസ്റ്റ് സ്വീകരിച്ചില്ലെങ്കിലും ഇയാൾ സ്വകാര്യ ഭാഗങ്ങളുടെ ചിത്രങ്ങളെടുത്ത് മെസഞ്ചറിലൂടെ ദിവസവും അയച്ചിരുന്നു. ഇതേത്തുടർന്ന് നടി ഇയാളെ ബ്ലോക്ക് ചെയ്തു. എന്നാൽ പിന്നീട് പല പുതിയ അക്കൗണ്ടുകളും വഴി ഇയാൾ നടിക്ക് അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും അയയ്ക്കുന്നതു തുടർന്നു.
നവംബർ 1ന് യുവാവ് നടിക്ക് സന്ദേശം അയച്ചപ്പോൾ നേരിട്ടു കാണാൻ നടി ആവശ്യപ്പെട്ടു. നേരിട്ട് കണ്ടപ്പോൾ ഇത്തരം സന്ദേശങ്ങൾ അയയ്ക്കുന്നത് അവസാനിപ്പിക്കണം എന്ന് അവർ ആവശ്യപ്പെട്ടു. എന്നാൽ നവീൻ കേൾക്കാൻ തയാറായില്ല. ഇതേത്തുടർന്നാണ് അവർ അന്നപൂർണേശ്വരി പൊലീസിനെ സമീപിച്ചത്. അറസ്റ്റിലായ നവീൻ ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിൽ ആണ്.
crime
കണ്ണൂർ റെയില്‍വേ സ്‌റ്റേഷനിൽ RPF ഉദ്യോഗസ്ഥന് നേരെ ആക്രമണം; പ്രതി പിടിയിൽ
കണ്ണൂര്‍: റെയില്‍വേ സ്റ്റേഷനില്‍ ആര്‍പിഎഫ് ഉദ്യോഗസ്ഥന് നേരെ ആക്രമണം. പ്ലാറ്റ്‌ഫോമില്‍ അനധികൃതമായി ഉറങ്ങിയത് ചോദ്യം ചെയ്തതിനാണ് മര്‍ദ്ദനം. ആര്‍പിഎഫ് ഉദ്യോഗസ്ഥനായ ശശിധരന് ആണ് പരിക്കേറ്റത്.
-
india2 days agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
kerala1 day agoമലപ്പുറത്ത് എല്‍ഡിഎഫില്‍ ഭിന്നത; സിപിഎമ്മിനെതിരെ സിപിഐ രംഗത്ത്
-
kerala1 day agoതദ്ദേശ തെരഞ്ഞടുപ്പില്‍ വൈഷ്ണയ്ക്ക് മത്സരിക്കാം; വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കിയ നടപടി റദ്ദാക്കി
-
kerala1 day agoശബരിമലയില്‍ സ്പോട്ട് ബുക്കിങ് കുറച്ച് ഹൈക്കോടതി; ദിവസേന 5000 പേര്‍ക്ക് മാത്രം അവസരം
-
kerala1 day agoസഹകരണ ബാങ്ക് ക്രമക്കേടില്‍ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.സുരേഷ് 43 ലക്ഷം തിരിച്ചടയ്ക്കാന്‍ ഉത്തരവ്
-
kerala1 day agoബീമാപള്ളി ഉറൂസ്; ശനിയാഴ്ച പ്രാദേശിക അവധി പ്രഖ്യാപിച്ച് തിരുവനന്തപുരം ജില്ലാ കളക്ടര്‍
-
Film1 day agoമമ്മൂട്ടി-വിനായകന് ചിത്രം ‘കളങ്കാവല്‍’: വിനായകന് ചെയ്ത വേഷം ആദ്യം പൃഥ്വിരാജിനായി കരുതിയതെന്ന് സംവിധായകന്
-
kerala2 days agoവാഹനാപകടത്തില്‍ കോമയിലായ ഒമ്പത് വയസ്സുകാരി ദൃഷാനക്ക് 1.15 കോടി നഷ്ടപരിഹാരം നല്കാന് കോടതി

