Connect with us

india

ജി 20യ്ക്കായി കുടിയിറക്കപ്പെട്ടവര്‍ അഞ്ചുലക്ഷത്തിലേറെ; പുനരധിവാസത്തില്‍ ഇതുവരെ തീരുമാനമായില്ല

ഭവനരഹിതരായവര്‍ നിലവില്‍ സമീപത്തെ മരങ്ങള്‍ക്കടിയിലും ഡല്‍ഹിയുടെ അതിര്‍ത്തികളിലുമാണ് അഭയം പ്രാപിച്ചിരിക്കുന്നത്.

Published

on

ജി 20 ഉച്ചകോടി രാജ്യത്തിന് അഭിമാനമെന്ന ടാഗ് ലൈനോടെ അവസാനിച്ചപ്പോള്‍ അതിനായി കുടിയിറക്കപ്പെട്ടവരുടെ പുനരധിവാസം എന്ന് എന്ന ചോദ്യം ബാക്കിയാകുന്നു. 5ലക്ഷത്തിലധികം പേരാണ് രാജ്യത്ത് കുടിയിറക്കപ്പെട്ടത്. ഡല്‍ഹിയില്‍ മാത്രം 30ലേറെ ചേരികള്‍ തകര്‍ത്തു. വിദേശ രാഷ്ട്രത്തലവന്‍മാര്‍ കാണാതിരിക്കാന്‍ ചേരികള്‍ക്ക് മുന്നില്‍ കെട്ടി ഉയര്‍ത്തിയ മതിലുകള്‍ പൊളിക്കണമെന്ന ആവശ്യവും ശക്തമാണ്.

ഒരായുസിന്റെ അധ്വാനം തകര്‍ത്ത് കളയുമ്പോള്‍ നെഞ്ച് പൊട്ടിക്കരഞ്ഞ മെഹ്‌റോളി നിവാസികള്‍, അര്‍ധരാത്രിയില്‍ എത്തി പൊലീസ് ചേരി ഒഴിപ്പിക്കുന്നത് നിസഹായതോടെ നോക്കി നിന്ന യമുന, പുസ്ത നിവാസികള്‍, പുലര്‍ച്ചെ ആവശ്യമുള്ളതെടുക്കും മുന്‍പ് ജെസിബി കൈകള്‍ എല്ലാം വലിച്ചുകൊണ്ട് പോകുന്നത് കണ്ട പ്രഗതി മൈതാനിലെ ചേരി നിവാസികള്‍…. ഇങ്ങനെ ചെറുതും വലുതുമായ നിരവധി ഒഴിപ്പിക്കലുകള്‍ക്കാണ് ഡല്‍ഹി കഴിഞ്ഞ 8 മാസക്കാലം സാക്ഷിയായയത്.

ഭവനരഹിതരായവര്‍ നിലവില്‍ സമീപത്തെ മരങ്ങള്‍ക്കടിയിലും ഡല്‍ഹിയുടെ അതിര്‍ത്തികളിലുമാണ് അഭയം പ്രാപിച്ചിരിക്കുന്നത്. വരാനിരിക്കുന്ന ശൈത്യകാലത്തെ ഭയത്തോടെ ഓര്‍ക്കുകയാണിവര്‍. ഒഴിപ്പിക്കപ്പെട്ട ഇടങ്ങള്‍ ഏറെയും പാര്‍ക്കുകളും നടപ്പാതകളും പാക്കിങ് ഏരിയയുമൊക്കെയാക്കി. പിഡബ്ല്യുഡി, പുരാവസ്തു വകുപ്പ് ഹരിത ട്രൈബ്യൂണല്‍ തുടങ്ങിയവയുടെ ഉത്തരവ് പ്രകാരമായിരുന്നു നടപടി.

അനധികൃത നിര്‍മ്മാണങ്ങളാണ് പൊളിച്ചതെന്നും മൂന്ന് ഷെല്‍ട്ടര്‍ ഹോമുകള്‍ നിര്‍മ്മിച്ചിട്ടുണ്ടെന്നുമാണ് അധികൃതരുടെ വിശദീകരണം. അപ്പോഴും വിദേശ പ്രതിനിധികള്‍ കാണാതിരിക്കാന്‍ ചേരികള്‍ക്ക് മുന്നില്‍ കെട്ടി ഉയര്‍ത്തിയ മതിലുകള്‍ എന്ന് പൊളിക്കുമെന്നതില്‍ മറുപടിയില്ല. ജി 20 കഴിഞ്ഞ് വിദേശ നേതാക്കള്‍ മടങ്ങിയതിനാല്‍ തങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് സര്‍ക്കാര്‍ ഉടന്‍ പരിഹാരം കാണണമെന്നാണ് ഇവരുടെ ആവശ്യം.

crime

അജ്മീറില്‍ മസ്ജിദിനുള്ളില്‍ കയറി ഇമാമിനെ അടിച്ചു കൊന്നു

മുഖംമൂടി ധരിച്ചെത്തിയ മൂന്ന് അക്രമികള്‍ മൗലവി മരിക്കുന്നതുവരെ മര്‍ദിച്ചു

Published

on

അജ്മീര്‍: രാജസ്ഥാനിലെ അജ്മീറില്‍ പള്ളിക്കുള്ളില്‍ കയറി ഇമാമിനെ അടിച്ച് കൊന്ന് മുഖംമൂടിധാരികള്‍. ദൗറായി പ്രദേശത്തെ മൊഹമ്മദി മദീന മസ്ജിദിനുള്ളില്‍ ഇന്ന് പുലര്‍ച്ചയോടെയാണ് അക്രമം നടന്നത്. ഉത്തര്‍ പ്രദേശിലെ രാംപൂര്‍ സ്വദേശി മൗലാന മാഹിര്‍ (30) ആണ് ദാരുണമായി കൊല്ലപ്പെട്ടത്.

മുഖംമൂടി ധരിച്ചെത്തിയ മൂന്ന് അക്രമികള്‍ മൗലവി മരിക്കുന്നതുവരെ മര്‍ദിച്ചു. ഇതേ സമയം ആറ് കുട്ടികളും പള്ളിക്കുള്ളില്‍ ഉണ്ടായിരുന്നു. ബഹളം വെച്ചാല്‍ കൊന്നു കളയുമെന്നും അക്രമികള്‍ ഭീഷണി പ്പെടുത്തി.

മസ്ജിദിന് പിറകിലൂടെയാണ് അക്രമികള്‍ പള്ളിക്കകത്തേക്ക് എത്തിയത്. കൊലപ്പെടുത്തിയ ശേഷം അതേ വഴിയിലൂടെ ഇവര്‍ രക്ഷപ്പെടുകയും ചെയ്തു. മുഖം മൂടി ധരിച്ച മൂന്ന് വ്യക്തികളാണ് കുറ്റവാളികളെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Continue Reading

india

ഫലമറിയാന്‍ ഇനി 39 ദിവസത്തെ കാത്തിരിപ്പ്

ഒരു മാസത്തിലധികം നീണ്ട തീപാറും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം സ്ഥാനാര്‍ത്ഥികള്‍ക്ക് വിശ്രമിക്കാന്‍ വേണ്ടുവോളം സമയം

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ വിധിയെഴുത്ത് കഴിഞ്ഞതോടെ ഫലമറിയാന്‍ ഇനി 39 ദിവസം നീണ്ട കാത്തിരിപ്പാണ്. ജൂണ്‍ നാലിനാണ് വോട്ടണ്ണല്‍. ഒരു മാസത്തിലധികം നീണ്ട തീപാറും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം സ്ഥാനാര്‍ത്ഥികള്‍ക്ക് വിശ്രമിക്കാന്‍ വേണ്ടുവോളം സമയം

ബൂത്ത് അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് വിലയിരുത്താനാണ് ഇടത് വലത് മുന്നണികള്‍ തീരുമാനിച്ചിട്ടുള്ളത്. പോള്‍ ചെയ്യപ്പെട്ട വോട്ടുകളുടെ എണ്ണം ക്രോഡീകരിച്ചാവും പരിശോധന. എവിടെയൊക്കെ പോളിംഗ് കുറഞ്ഞെന്നും അതിന്റെ കാരണങ്ങളും വിശകലനം ചെയ്യും.

തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന്റെ പോരായ്മകളും അപ്രതീതിക്ഷിതമായി നേട്ടമുണ്ടാക്കിയ സംഗതികളും വിശദമായി വിലയിരുത്തപ്പെടും. പ്രചാരണത്തിലെ പാളിച്ചകളും ചര്‍ച്ചയാവും.

Continue Reading

india

മണിപ്പൂരില്‍ വെടിപ്പെ്: രണ്ട് സിആര്‍പിഎഫ് ജവാന്‍മാര്‍ക്ക് വീരമൃത്യു

അര്‍ധരത്രി മുതല്‍ പുലര്‍ച്ചെ 2.15 വരെ വെടി വെപ്പ് തുടര്‍ന്നുവെന്നാണ് വിവരം

Published

on

മണിപ്പൂരിലെ ബിഷ്ണുപ്പുര്‍ ജില്ലയിലെ നരന്‍സേന മേഖലയിലുണ്ടായ ഭീകരാക്രമണത്തില്‍ രണ്ട് സിആര്‍പിഎഫ് ജവാന്മാര്‍ക്ക് വീരമൃത്യു. 2 ഉദ്യോഗസ്ഥര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. താഴ്‌വരയിലെ സിആര്‍പിഎഫ് പോസ്റ്റുകള്‍ ലക്ഷ്യമാക്കി തീവ്രവാദികള്‍ വെടിവെക്കുകായിരുന്നെന്നാണു വിവരം. സിആര്‍പിഎഫ് രണ്ടുപേരും 128 ബറ്റിാലിയനില്‍പ്പെട്ടവരാണ്.

അര്‍ധരത്രി മുതല്‍ പുലര്‍ച്ചെ 2.15 വരെ വെടി വെപ്പ് തുടര്‍ന്നുവെന്നാണ് വിവരം. തെരഞ്ഞടുപ്പ് ഡ്യൂട്ടിക്കെത്തിയ സിആര്‍പിഎഫ് ജവാന്മാരാണ് ആക്രമണത്തിന് ഇരയായത്. ആക്രമണം നടക്കവേ തെരഞ്ഞടുപ്പു ഡൃൂട്ടിക്ക് പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ക്യാപിലുണ്ടായിരുന്നു. ഭീകരരെ പിടികൂടനായി ശക്തമായ തിരച്ചില്‍ നടക്കുകയാണെന്നു പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.

Continue Reading

Trending