Connect with us

india

ജി 20യ്ക്കായി കുടിയിറക്കപ്പെട്ടവര്‍ അഞ്ചുലക്ഷത്തിലേറെ; പുനരധിവാസത്തില്‍ ഇതുവരെ തീരുമാനമായില്ല

ഭവനരഹിതരായവര്‍ നിലവില്‍ സമീപത്തെ മരങ്ങള്‍ക്കടിയിലും ഡല്‍ഹിയുടെ അതിര്‍ത്തികളിലുമാണ് അഭയം പ്രാപിച്ചിരിക്കുന്നത്.

Published

on

ജി 20 ഉച്ചകോടി രാജ്യത്തിന് അഭിമാനമെന്ന ടാഗ് ലൈനോടെ അവസാനിച്ചപ്പോള്‍ അതിനായി കുടിയിറക്കപ്പെട്ടവരുടെ പുനരധിവാസം എന്ന് എന്ന ചോദ്യം ബാക്കിയാകുന്നു. 5ലക്ഷത്തിലധികം പേരാണ് രാജ്യത്ത് കുടിയിറക്കപ്പെട്ടത്. ഡല്‍ഹിയില്‍ മാത്രം 30ലേറെ ചേരികള്‍ തകര്‍ത്തു. വിദേശ രാഷ്ട്രത്തലവന്‍മാര്‍ കാണാതിരിക്കാന്‍ ചേരികള്‍ക്ക് മുന്നില്‍ കെട്ടി ഉയര്‍ത്തിയ മതിലുകള്‍ പൊളിക്കണമെന്ന ആവശ്യവും ശക്തമാണ്.

ഒരായുസിന്റെ അധ്വാനം തകര്‍ത്ത് കളയുമ്പോള്‍ നെഞ്ച് പൊട്ടിക്കരഞ്ഞ മെഹ്‌റോളി നിവാസികള്‍, അര്‍ധരാത്രിയില്‍ എത്തി പൊലീസ് ചേരി ഒഴിപ്പിക്കുന്നത് നിസഹായതോടെ നോക്കി നിന്ന യമുന, പുസ്ത നിവാസികള്‍, പുലര്‍ച്ചെ ആവശ്യമുള്ളതെടുക്കും മുന്‍പ് ജെസിബി കൈകള്‍ എല്ലാം വലിച്ചുകൊണ്ട് പോകുന്നത് കണ്ട പ്രഗതി മൈതാനിലെ ചേരി നിവാസികള്‍…. ഇങ്ങനെ ചെറുതും വലുതുമായ നിരവധി ഒഴിപ്പിക്കലുകള്‍ക്കാണ് ഡല്‍ഹി കഴിഞ്ഞ 8 മാസക്കാലം സാക്ഷിയായയത്.

ഭവനരഹിതരായവര്‍ നിലവില്‍ സമീപത്തെ മരങ്ങള്‍ക്കടിയിലും ഡല്‍ഹിയുടെ അതിര്‍ത്തികളിലുമാണ് അഭയം പ്രാപിച്ചിരിക്കുന്നത്. വരാനിരിക്കുന്ന ശൈത്യകാലത്തെ ഭയത്തോടെ ഓര്‍ക്കുകയാണിവര്‍. ഒഴിപ്പിക്കപ്പെട്ട ഇടങ്ങള്‍ ഏറെയും പാര്‍ക്കുകളും നടപ്പാതകളും പാക്കിങ് ഏരിയയുമൊക്കെയാക്കി. പിഡബ്ല്യുഡി, പുരാവസ്തു വകുപ്പ് ഹരിത ട്രൈബ്യൂണല്‍ തുടങ്ങിയവയുടെ ഉത്തരവ് പ്രകാരമായിരുന്നു നടപടി.

അനധികൃത നിര്‍മ്മാണങ്ങളാണ് പൊളിച്ചതെന്നും മൂന്ന് ഷെല്‍ട്ടര്‍ ഹോമുകള്‍ നിര്‍മ്മിച്ചിട്ടുണ്ടെന്നുമാണ് അധികൃതരുടെ വിശദീകരണം. അപ്പോഴും വിദേശ പ്രതിനിധികള്‍ കാണാതിരിക്കാന്‍ ചേരികള്‍ക്ക് മുന്നില്‍ കെട്ടി ഉയര്‍ത്തിയ മതിലുകള്‍ എന്ന് പൊളിക്കുമെന്നതില്‍ മറുപടിയില്ല. ജി 20 കഴിഞ്ഞ് വിദേശ നേതാക്കള്‍ മടങ്ങിയതിനാല്‍ തങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് സര്‍ക്കാര്‍ ഉടന്‍ പരിഹാരം കാണണമെന്നാണ് ഇവരുടെ ആവശ്യം.

india

ദിത്വ ചുഴലിക്കാറ്റ്: തമിഴ്നാട്ടിലും പുതുച്ചേരിയിലും കനത്ത മഴ

ഞായറാഴ്ച ചെന്നൈ ഉള്‍പ്പെടെ ഒമ്പത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Published

on

ചെന്നൈ: ദിത്വ ചുഴലിക്കാറ്റിന്റെ പ്രഭാവം മൂലം തമിഴ്നാട്ടിലും പുതുച്ചേരിയിലും കനത്ത മഴ തുടരുന്നു. സംസ്ഥാനത്ത് മഴക്കെടുതികളില്‍ മൂന്ന് പേര്‍ മരിച്ചു. ഞായറാഴ്ച ചെന്നൈ ഉള്‍പ്പെടെ ഒമ്പത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

തമിഴ്നാട് തീരത്തേക്ക് ചുഴലിക്കാറ്റ് എത്തില്ലെന്ന് കാലാവസ്ഥാ കേന്ദ്രം മുമ്പ് വ്യക്തമാക്കിയിരുന്നെങ്കിലും, ഞായറാഴ്ച രാത്രിയോടെ 30 കിലോമീറ്റര്‍ അകലെയുള്ള കടല്‍ മേഖലയില്‍ ശക്തി ക്ഷയിച്ച ചുഴലിക്കാറ്റ് ന്യൂനമര്‍ദമായാണ് മാറിയത്.

ചെന്നൈ ഉള്‍പ്പെടെ വടക്കന്‍ ജില്ലകളില്‍ ശക്തമായ കാറ്റും അതിവര്‍ഷവും അനുഭവപ്പെട്ടു. കാവേരി ഡെല്‍റ്റയിലൊട്ട് 56,000 ഹെക്ടര്‍ നെല്‍കൃഷി നശിച്ചെന്ന് റവന്യൂ മന്ത്രി രാമചന്ദ്രന്‍ അറിയിച്ചു. ആയിരക്കണക്കിന് ഹെക്ടര്‍ കൃഷി വെള്ളത്തില്‍ മുങ്ങുകയും നിരവധി വീടുകളില്‍ വെള്ളം കയറുകയും ചെയ്തു.

തൂത്തുക്കുടി വിമാനത്താവളത്തിലെ റണ്‍വേ വെള്ളത്തിലാവുകയും വേദാരണ്യത്തിലെ ഉപ്പുപാടങ്ങള്‍ മുഴുവന്‍ മുങ്ങിപ്പോകുകയും ചെയ്തു. താഴ്ന്ന പ്രദേശങ്ങള്‍ എല്ലാം വെള്ളത്തിനടിയിലാണ്. സംസ്ഥാനത്ത് ആകെ 6,000 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. വിവിധ ജില്ലകളില്‍ ദ്രുതകര്‍മസേനയെ വിന്യസിച്ചു.

മഴക്കെടുതികളില്‍ മയിലാടുതുറയില്‍ പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്നും ഷോക്കേറ്റ് പ്രതാപ് (19) മരിക്കുകയും, കുംഭകോണത്ത് വീടിന്റെ ചുമര്‍ തകര്‍ന്നുവീണ് രേണു (20) മരിക്കുകയും ചെയ്തു. തൂത്തുക്കുടിയിലും ഒരു മരണം റിപ്പോര്‍ട്ട് ചെയ്തു.

ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വീസ് ദോഷമായി, 47 വിമാനങ്ങള്‍ റദ്ദാക്കി. ഇതില്‍ 36 ആഭ്യന്തരവും 11 രാജ്യാന്തരവുമാണ്.

 

Continue Reading

india

ഉത്തര്‍പ്രദേശില്‍ വീണ്ടും ബിഎല്‍ഒ ജീവനൊടുക്കി

ജോലി തീര്‍ക്കാന്‍ വേണ്ടത്ര സമയം ലഭിക്കുന്നില്ല എന്നും ആത്മഹത്യ കുറിപ്പിലുണ്ട്.

Published

on

ഉത്തര്‍പ്രദേശില്‍ വീണ്ടും ബിഎല്‍ഒ ജീവനൊടുക്കി. മൊറാദാബാദ് സ്വദേശി സര്‍വേഷ് സിംഗ് ആണ് ജോലിഭാരം താങ്ങാനാവാതെ ജീവനൊടുക്കിയത്. ജോലി തീര്‍ക്കാന്‍ വേണ്ടത്ര സമയം ലഭിക്കുന്നില്ല എന്നും ആത്മഹത്യ കുറിപ്പിലുണ്ട്. ബഹേറി ഗ്രാമത്തിലെ വീട്ടിലാണ് തൂങ്ങിമരിച്ചത്. ഉത്തര്‍പ്രദേശിലെ ബിഎല്‍ഒയുടെ മൂന്നാമത്തെ ആത്മഹത്യയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പ്രൈമറി സ്‌കൂള്‍ അധ്യാപകനാണ് ആത്മഹത്യ ചെയ്ത സര്‍വ്വേഷ് സിംഗ്‌

Continue Reading

india

തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ ബസുകള്‍ കൂട്ടിയിടിച്ച് അപകടം; 11 മരണം, നിരവധിപേര്‍ക്ക് ഗുരുതര പരിക്ക്

ശിവഗംഗയില്‍ സര്‍ക്കാര്‍ ബസുകളാണ് കൂട്ടിയിടിച്ചത്.

Published

on

തമിഴ്‌നാട്ടില്‍ ബസുകള്‍ കൂട്ടിയിടിച്ച് 11 മരണം. നിരവധിപേര്‍ക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. ശിവഗംഗയില്‍ സര്‍ക്കാര്‍ ബസുകളാണ് കൂട്ടിയിടിച്ചത്. തിരുപ്പത്തൂര്‍ കാരക്കുടി റോഡില്‍ പിള്ളയാര്‍പട്ടിക്ക് സമീപം കുമ്മങ്കുടിയിലാണ് അപകടമുണ്ടായത്.

തിരുപ്പൂത്തൂരില്‍ നിന്ന് കാരക്കുടിയിലേക്ക് വരികയായിരുന്ന ബസും കാരക്കുടിയില്‍ നിന്ന് ദിണ്ഡിഗലിലേക്ക് വരികയായിരുന്ന ബസും കുമ്മങ്കുടി പാലത്തിന് സമീപം നേര്‍ക്കുനേര്‍ ഇടിക്കുകയായിരുന്നു.

Continue Reading

Trending