News
പാകിസ്താനിൽ തകർക്കപ്പെട്ട ഹിന്ദു ക്ഷേത്രം സർക്കാർ ചെലവിൽ പുനർനിർമിക്കുന്നു
പൂർണമായും സർക്കാർ ഫണ്ട് വിനിയോഗിച്ചായിരിക്കും ക്ഷേത്രം നിർമിക്കുക. ക്ഷേത്രം തകർത്തതുമായി ബന്ധപ്പെട്ട് ഒരു പ്രാദേശിക നേതാവ് അടക്കം നിരവധി പേരെ അറസ്റ്റ് ചെയ്തിരുന്നു.
പാകിസ്താനിലെ ഖൈബർ പക്തൂൻക്വ പ്രവിശ്യയിൽ ജനക്കൂട്ടത്തിന്റെ ആക്രമണത്തിൽ തകർന്ന ഹിന്ദു ക്ഷേത്രം പ്രവിശ്യ ഭരണകൂടം പുനർനിർമിച്ചു നൽകും. പൂർണമായും സർക്കാർ ഫണ്ട് വിനിയോഗിച്ചായിരിക്കും ക്ഷേത്രം നിർമിക്കുക. ക്ഷേത്രം തകർത്തതുമായി ബന്ധപ്പെട്ട് ഒരു പ്രാദേശിക നേതാവ് അടക്കം നിരവധി പേരെ അറസ്റ്റ് ചെയ്തിരുന്നു.
പ്രവിശ്യയുടെ തലസ്ഥാനമായ പെഷവാറിൽനിന്ന് 100 കിലോമീറ്റർ അകലെ കരാക് നഗരത്തിൽ ശ്രീ പരമഹംസ് ജി മഹാരാജ് സമാധി ക്ഷേത്രമാണ് അക്രമികൾ തകർത്തത്. ക്ഷേത്രത്തിന്റെ തകർച്ചയിൽ ഖേദിക്കുന്നതായി പ്രവിശ്യ മന്ത്രി കംറാൻ ബാൻഗാഷ് പറഞ്ഞു. സംഭവത്തിൽ പങ്കുള്ള 45 പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ക്ഷേത്രം തകർച്ചതിനെക്കുറിച്ച് വിശദമായ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്ന് പാക് സുപ്രീംകോടതി അധികൃതർക്ക് അടിയന്തര നിർദ്ദേശം നൽകിയിട്ടുണ്ട്.
-
india17 hours agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF1 day agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News18 hours agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india3 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala3 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala3 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
india2 days agoബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?
-
kerala3 days agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്

