Connect with us

kerala

പ്രാര്‍ത്ഥനാ നിര്‍ഭരമായി പാണക്കാട്

സുബ്ഹി നമസ്‌കാരം മുതല്‍ ജനങ്ങളുടെ ഒഴുക്കായിരുന്നു.

Published

on

സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ മണ്‍മറഞ്ഞു മൂന്നാം ദിനവും പാണക്കാട്ട് ജനപ്രവാഹം. സുബ്ഹി നമസ്‌കാരം മുതല്‍ ജനങ്ങളുടെ ഒഴുക്കായിരുന്നു. ഖബറിടത്തില്‍ മയ്യിത്ത് നമസ്‌കാരം നിലച്ചിരുന്നില്ല. തങ്ങളുടെ ഇഷ്ടജനങ്ങളുടെ കണ്ണീരു തോരാത്ത പ്രാര്‍ത്ഥന തുടര്‍ന്നു, ദാറുന്നഈമിന്റെ മുറ്റത്തിരുന്ന് തങ്ങളിരുന്ന കസേരയിലേക്ക് നോക്കി പലരും പൊട്ടിക്കരഞ്ഞു. തങ്ങളില്ലെന്നത് ഉള്‍ക്കൊള്ളാനാവാതെ.

ഒമ്പത് മണിയോടെ തങ്ങള്‍ കുടുംബം മുഴുവന്‍ ഹൈദരലി തങ്ങളുടെ വീട്ടിലെത്തി. പ്രമുഖ പണ്ഡിതരും സന്നിഹിതരായിരുന്നു. ശേഷം സിയാറത്തിനായി പാണക്കാട്ടെ പള്ളി ഖബര്‍സ്ഥാനിലേക്ക്. സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ ഹൃദയം തൊട്ട പ്രാര്‍ത്ഥന. അരികില്‍ മക്കളായ സയ്യിദ് മുഈനലി ശിഹാബ് തങ്ങളും നഈമലി തങ്ങളും. കണ്ണീരൊഴുക്കി സഹോദരന്‍ അബ്ബാസലി തങ്ങള്‍, പ്രാര്‍ത്ഥനക്കിടയില്‍ ചിലര്‍ തേങ്ങി തേങ്ങി കരഞ്ഞു. ചിലര്‍ തങ്ങളെയൊരു നോക്കു കാണാന്‍ പറ്റാത്തതിന്റെ സങ്കടം പങ്കുവെച്ചു.

പിന്നെ പ്രാര്‍ത്ഥന സംഗമത്തിനായി പാണക്കാട്ടേക്ക്. പത്ത് മണിയോടെ പാണക്കാട്ടെ പൂമുറ്റം നിറഞ്ഞു. തങ്ങളുടെ ഓര്‍മകള്‍ നിറഞ്ഞു നില്‍ക്കുന്ന സംഗമം. 10.30ന് പ്രാര്‍ത്ഥന സംഗമത്തിന് തുടക്കമായി. സയ്യിദന്‍മാര്‍, സാദാത്തീങ്ങള്‍, ഉമറാക്കള്‍, ഉലമാക്കള്‍, നേതാക്കള്‍ ദാറുന്നഈമിന്റെ വരാന്ത ആത്മീയ പ്രഭയാല്‍ സമ്പന്നം. നബി കുടുംബത്തിലെ ആദരണീയര്‍ പ്രവാചക പ്രകീര്‍ത്തനത്തിന്റെ ഈരടികള്‍ കൊണ്ട് സദസിനെ ധന്യമാക്കി.

സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, കോഴിക്കോട് വലിയ ഖാസി സയ്യിദ് നാസര്‍ അബ്ദുല്‍ ഹയ്യ് ശിഹാബ് തങ്ങള്‍ പാണക്കാട്, സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍, ഡോ. ബഹാവുദ്ദീന്‍ മുഹമ്മദ് നദ്‌വി, അബ്ദുസമദ് പൂക്കോട്ടൂര്‍, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍ തുടങ്ങി നിരവധി പേര്‍ മൗലീദിനും ദിക്‌റിനും നേതൃത്വം നല്‍കി.

11 മണിയോടെ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ പ്രാര്‍ത്ഥനാ സംഗമത്തിനെത്തി. പിന്നീട് സയ്യിദ് ജിഫ്രി മുത്തുകോയ തങ്ങളും തങ്ങളോര്‍മകള്‍ നിറഞ്ഞ ആത്മീയ നഗരിയുടെ ഭാഗമായി. ദിക്‌റുകളും ദുആകളും ഖുര്‍ആന്‍ പാരായണവുമായി ആത്മീയ സംഗമം മണിക്കൂറുകള്‍ നീണ്ടു. അയല്‍ ജില്ലകളില്‍ നിന്നും വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും കൂട്ടത്തിലുണ്ടായിരുന്നു. മുതിര്‍ന്ന നേതാക്കള്‍ മുതല്‍ സാധാരണ പ്രവര്‍ത്തകര്‍ വരെ പ്രാര്‍ത്ഥനാ സംഗമത്തിനെത്തി.

പ്രശ്‌ന പരിഹാരത്തിനും വിഷമങ്ങള്‍ പറയാനും ഹൈദരലി തങ്ങളെ സന്ദര്‍ശിച്ചിരുന്നവരും കൂട്ടത്തിലുണ്ടായിരുന്നു. സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി തങ്ങളുടെ പ്രാര്‍ത്ഥനയോടെയാണ് സംഗമം അവസാനിച്ചത്. കേളികേട്ട പാണക്കാട്ടെ ആതിഥ്യ മര്യാദ ഇവിടെയും തെറ്റിച്ചില്ല. അവിടെയെത്തിയ ആയിരങ്ങള്‍ക്ക് ഭക്ഷണവും നല്‍കി. സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ വീട്ടുമുറ്റത്താണ് ഭക്ഷണമൊരുക്കിയത്. സംഗമത്തില്‍ പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ ഖബറിടത്തില്‍ച്ചെന്ന് ഖുര്‍ആന്‍ പാരായണം ചെയ്തും പ്രാര്‍ത്ഥിച്ചും മടങ്ങി.

എല്ലാവരുടെയും മുഖത്ത് ദുഃഖം തളംകെട്ടി നിന്നു. രാവുറങ്ങിയിട്ടും ഖുര്‍ആന്‍ പാരായണവും പ്രാര്‍ത്ഥനയും ഇടതടവില്ലാതെ നടന്നു. പി.കെ കുഞ്ഞാലിക്കുട്ടി എം.എല്‍.എ, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി, പി.വി അബ്ദുല്‍ വഹാബ് എം.പി, ഹൈബി ഈഡന്‍ എം.പി, ഡോ. എം.കെ മുനീര്‍, എം.പി ഗള്‍ഫാര്‍ മുഹമ്മദാലി, എം.എല്‍.എമാരായ കെ.പിഎ മജീദ്, പി,കെ ബഷീര്‍, പി അബ്ദുല്‍ ഹമീദ്, പ്രൊഫ കെ,കെ ആബിദ് ഹുസൈന്‍ തങ്ങള്‍, പി.ഉബൈദുല്ല, ടി.വി ഇബ്രാഹിം, നജീബ് കാന്തപുരം, ചന്ദ്രിക മാനേജിംഗ് എഡിറ്റര്‍ അഡ്വ.എം ഉമ്മര്‍, എഡിറ്റര്‍ കമാല്‍ വരദൂര്‍ തുടങ്ങിയവരും പ്രാര്‍ത്ഥനാ സംഗമത്തിന് പാണക്കാട്ടെത്തിയിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പോലീസ് വേഷം ധരിച്ച് യുവാവിനെ തട്ടിക്കൊണ്ടുപോയ കേസ്: സഹായികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ പിടിയില്‍

പിടിയിലായവര്‍ സജിത്, മഹേഷ് കുമാര്‍, മുഹമ്മദ് റോഷന്‍. കാരാട് സ്വദേശി മുഹമ്മദ് ഫൈജാസിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിലാണ് ഇവര്‍ക്കെതിരെ നടപടി.

Published

on

മലപ്പുറം: പോലീസ് വേഷം ധരിച്ച് യുവാവിനെ തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതികളെ സഹായിച്ച മൂന്ന് പേരെ വാഴക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. പിടിയിലായവര്‍ സജിത്, മഹേഷ് കുമാര്‍, മുഹമ്മദ് റോഷന്‍. കാരാട് സ്വദേശി മുഹമ്മദ് ഫൈജാസിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിലാണ് ഇവര്‍ക്കെതിരെ നടപടി.

കഴിഞ്ഞ 22-നാണ്, പോലീസ് ഉദ്യോഗസ്ഥരെന്ന വ്യാജേന എത്തിയ രണ്ട് പേര്‍ ഫൈജാസിനെ വീട്ടില്‍ നിന്ന് കൂട്ടിക്കൊണ്ടുപോയത്. എംഡിഎംഎ വ്യാപാരത്തില്‍ അടുപ്പമുണ്ടെന്ന് പറഞ്ഞാണ് ഇയാളെ പ്രതികള്‍ കാറില്‍ കയറ്റിയത്. തുടര്‍ന്ന് മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോയ പ്രതികള്‍ പണം ആവശ്യപ്പെടുകയും മര്‍ദനമര്‍പ്പിക്കുകയും ചെയ്തതായി ഫൈജാസ് നല്‍കിയ പരാതിയില്‍ പറയുന്നു.

സംഭവവുമായി ബന്ധപ്പെട്ട പ്രതികളെ കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.

 

Continue Reading

kerala

തൃശൂരില്‍ രാഗം തിയേറ്റര്‍ നടത്തിപ്പുകാരനെ ആക്രമിച്ച കേസ് അഞ്ച് പേര്‍ പിടിയില്‍

ആക്രമണത്തിന് ഉപയോഗിച്ച ചുറ്റിക വാങ്ങിയ കടയെയും പൊലീസ് കണ്ടെത്തി.

Published

on

തൃശൂര്‍: രാഗം തിയേറ്ററില്‍ പ്രവര്‍ത്തനചുമതലയുള്ള സുനിലിനെ ആക്രമിച്ച കേസില്‍ അഞ്ച് പ്രതികളെ പൊലീസ് പിടികൂടി. കൊട്ടേഷന്‍ സംഘത്തിലെ മൂന്നുപേരും ഉള്‍പ്പെടുന്ന സംഘം സിജോ എന്ന തൃശൂര്‍ സ്വദേശിയുടെ നേതൃത്വത്തിലാണെന്ന് അന്വേഷണത്തില്‍ വ്യക്തമായി.

സുനിലിനെയും അദ്ദേഹത്തിന്റെ ഡ്രൈവറായ അജീഷിനെയും വെട്ടിയ സംഭവത്തില്‍ സഹായകമായ നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. ആക്രമണത്തിന് ഉപയോഗിച്ച ചുറ്റിക വാങ്ങിയ കടയെയും പൊലീസ് കണ്ടെത്തി. ചുറ്റികയുടെ പിടിയിലുണ്ടായിരുന്ന പച്ച സ്റ്റിക്കറിലെ നമ്പറാണ് അന്വേഷണം നിര്‍ണായക വഴിത്തിരിവിലേക്ക് നയിച്ചത്.

തൃശൂര്‍ കുറുപ്പം റോഡിലെ കടയില്‍ നിന്നാണ് ആക്രമണോപകരണങ്ങളായ ചുറ്റിക വാങ്ങിയത്. ഈ ചുറ്റിക ഉപയോഗിച്ചാണ് സുനിലിന്റെ കാറിന്റെ ഗ്ലാസ് തകര്‍ത്തതും തുടര്‍ന്ന് വാളുകൊണ്ട് വെട്ടുകയും ചെയ്തത്.

രാത്രി 10 മണിയോടെ വെളപ്പായയിലെ വീട്ടിന്റെ ഗേറ്റിനു മുന്നില്‍ കാറില്‍ നിന്ന് ഇറങ്ങുന്ന സമയത്താണ് മൂന്നു പേര്‍ പതുങ്ങിയിരുന്നിടത്ത് നിന്ന് പുറത്ത് ചാടി സുനിലിനും ഡ്രൈവറിനും നേരെ ആക്രമണം നടത്തിയത്. സുനിലിന്റെ കാലിലും അജീഷിന്റെ കൈയിലും വെട്ടേറ്റിരുന്നു. ഇരുവരെയും സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

സംഭവത്തിന് പിന്നിലെ കാരണം വ്യക്തമല്ലെങ്കിലും, വ്യക്തിപരമായ വൈരാഗ്യമോ സാമ്പത്തിക തര്‍ക്കമോ ആകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ചികിത്സയിലുള്ള സുനിലിന്റെ വിശദമായ മൊഴി ഉടന്‍ രേഖപ്പെടുത്തും. പൊലീസ് കൂടുതല്‍ അന്വേഷണവും ചോദ്യം ചെയ്യലുകളും തുടരുകയാണ്.

 

Continue Reading

kerala

അനിത വധക്കേസില്‍ ഒന്നാം പ്രതിക്ക് വധശിക്ഷ; ആലപ്പുഴയില്‍ നാല് വര്‍ഷത്തിന് ശേഷം വിധി

ആലപ്പുഴ അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി-3 യാണ് ഇന്നലെ വിധി പ്രഖ്യാപിച്ചത്.

Published

on

ആലപ്പുഴ: കൈനകരിയില്‍ ഗര്‍ഭിണിയായ അനിതയെ കൊലപ്പെടുത്തി കായലില്‍ തള്ളിയ കേസില്‍ ഒന്നാം പ്രതിയായ നിലമ്പൂര്‍ സ്വദേശി പ്രബീഷിന് വധശിക്ഷ വിധിച്ചു. ആലപ്പുഴ അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി-3 യാണ് ഇന്നലെ വിധി പ്രഖ്യാപിച്ചത്. നാല് വര്‍ഷത്തെ നടപടികളിനൊടുവിലാണ് കേസില്‍ വിധി വരുന്നത്.

ആലപ്പുഴ പുന്നപ്ര സ്വദേശിനിയായ അനിതയുടെ മൃതദേഹം 2021 ജൂലൈ പത്താം തീയതിയാണ് പൂക്കൈത ആറില്‍ നിന്നു കണ്ടെത്തിയത്. കേസില്‍ അനിതയുമായി അടുപ്പമുണ്ടായിരുന്ന മലപ്പുറം നിലമ്പൂര്‍ സ്വദേശി പ്രബീഷ്, ഇയാളുടെ സുഹൃത്ത് കൈനകരി സ്വദേശി രജനി എന്നിവരാണ് പ്രതികള്‍. വിവാഹിതനായ പ്രബീഷ് ഒരേ സമയം വിവാഹിതരായ അനിതയും രജനിയുമായി അടുപ്പത്തിലായിരുന്നു.

അനിത ഗര്‍ഭണിയായതിന് പിന്നാലെയായിരുന്നു കൊലപാതകം. പാലക്കാട് ആലത്തൂരിലെ ഒരു ഫാമില്‍ ജോലി ചെയ്യുകയായിരുന്ന അനിതയെ ജൂലൈ ഒന്‍പതാം തീയതി ആലപ്പുഴയിലേക്ക് വിളിച്ചു വരുത്തിയായിരുന്നു കൊലപാതകം. കേസില്‍ നാലുവര്‍ഷത്തിന് ശേഷമാണ് വിധി വരുന്നത്.

 

Continue Reading

Trending