Connect with us

kerala

പ്രാര്‍ത്ഥനാ നിര്‍ഭരമായി പാണക്കാട്

സുബ്ഹി നമസ്‌കാരം മുതല്‍ ജനങ്ങളുടെ ഒഴുക്കായിരുന്നു.

Published

on

സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ മണ്‍മറഞ്ഞു മൂന്നാം ദിനവും പാണക്കാട്ട് ജനപ്രവാഹം. സുബ്ഹി നമസ്‌കാരം മുതല്‍ ജനങ്ങളുടെ ഒഴുക്കായിരുന്നു. ഖബറിടത്തില്‍ മയ്യിത്ത് നമസ്‌കാരം നിലച്ചിരുന്നില്ല. തങ്ങളുടെ ഇഷ്ടജനങ്ങളുടെ കണ്ണീരു തോരാത്ത പ്രാര്‍ത്ഥന തുടര്‍ന്നു, ദാറുന്നഈമിന്റെ മുറ്റത്തിരുന്ന് തങ്ങളിരുന്ന കസേരയിലേക്ക് നോക്കി പലരും പൊട്ടിക്കരഞ്ഞു. തങ്ങളില്ലെന്നത് ഉള്‍ക്കൊള്ളാനാവാതെ.

ഒമ്പത് മണിയോടെ തങ്ങള്‍ കുടുംബം മുഴുവന്‍ ഹൈദരലി തങ്ങളുടെ വീട്ടിലെത്തി. പ്രമുഖ പണ്ഡിതരും സന്നിഹിതരായിരുന്നു. ശേഷം സിയാറത്തിനായി പാണക്കാട്ടെ പള്ളി ഖബര്‍സ്ഥാനിലേക്ക്. സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ ഹൃദയം തൊട്ട പ്രാര്‍ത്ഥന. അരികില്‍ മക്കളായ സയ്യിദ് മുഈനലി ശിഹാബ് തങ്ങളും നഈമലി തങ്ങളും. കണ്ണീരൊഴുക്കി സഹോദരന്‍ അബ്ബാസലി തങ്ങള്‍, പ്രാര്‍ത്ഥനക്കിടയില്‍ ചിലര്‍ തേങ്ങി തേങ്ങി കരഞ്ഞു. ചിലര്‍ തങ്ങളെയൊരു നോക്കു കാണാന്‍ പറ്റാത്തതിന്റെ സങ്കടം പങ്കുവെച്ചു.

പിന്നെ പ്രാര്‍ത്ഥന സംഗമത്തിനായി പാണക്കാട്ടേക്ക്. പത്ത് മണിയോടെ പാണക്കാട്ടെ പൂമുറ്റം നിറഞ്ഞു. തങ്ങളുടെ ഓര്‍മകള്‍ നിറഞ്ഞു നില്‍ക്കുന്ന സംഗമം. 10.30ന് പ്രാര്‍ത്ഥന സംഗമത്തിന് തുടക്കമായി. സയ്യിദന്‍മാര്‍, സാദാത്തീങ്ങള്‍, ഉമറാക്കള്‍, ഉലമാക്കള്‍, നേതാക്കള്‍ ദാറുന്നഈമിന്റെ വരാന്ത ആത്മീയ പ്രഭയാല്‍ സമ്പന്നം. നബി കുടുംബത്തിലെ ആദരണീയര്‍ പ്രവാചക പ്രകീര്‍ത്തനത്തിന്റെ ഈരടികള്‍ കൊണ്ട് സദസിനെ ധന്യമാക്കി.

സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, കോഴിക്കോട് വലിയ ഖാസി സയ്യിദ് നാസര്‍ അബ്ദുല്‍ ഹയ്യ് ശിഹാബ് തങ്ങള്‍ പാണക്കാട്, സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍, ഡോ. ബഹാവുദ്ദീന്‍ മുഹമ്മദ് നദ്‌വി, അബ്ദുസമദ് പൂക്കോട്ടൂര്‍, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍ തുടങ്ങി നിരവധി പേര്‍ മൗലീദിനും ദിക്‌റിനും നേതൃത്വം നല്‍കി.

11 മണിയോടെ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ പ്രാര്‍ത്ഥനാ സംഗമത്തിനെത്തി. പിന്നീട് സയ്യിദ് ജിഫ്രി മുത്തുകോയ തങ്ങളും തങ്ങളോര്‍മകള്‍ നിറഞ്ഞ ആത്മീയ നഗരിയുടെ ഭാഗമായി. ദിക്‌റുകളും ദുആകളും ഖുര്‍ആന്‍ പാരായണവുമായി ആത്മീയ സംഗമം മണിക്കൂറുകള്‍ നീണ്ടു. അയല്‍ ജില്ലകളില്‍ നിന്നും വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും കൂട്ടത്തിലുണ്ടായിരുന്നു. മുതിര്‍ന്ന നേതാക്കള്‍ മുതല്‍ സാധാരണ പ്രവര്‍ത്തകര്‍ വരെ പ്രാര്‍ത്ഥനാ സംഗമത്തിനെത്തി.

പ്രശ്‌ന പരിഹാരത്തിനും വിഷമങ്ങള്‍ പറയാനും ഹൈദരലി തങ്ങളെ സന്ദര്‍ശിച്ചിരുന്നവരും കൂട്ടത്തിലുണ്ടായിരുന്നു. സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി തങ്ങളുടെ പ്രാര്‍ത്ഥനയോടെയാണ് സംഗമം അവസാനിച്ചത്. കേളികേട്ട പാണക്കാട്ടെ ആതിഥ്യ മര്യാദ ഇവിടെയും തെറ്റിച്ചില്ല. അവിടെയെത്തിയ ആയിരങ്ങള്‍ക്ക് ഭക്ഷണവും നല്‍കി. സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ വീട്ടുമുറ്റത്താണ് ഭക്ഷണമൊരുക്കിയത്. സംഗമത്തില്‍ പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ ഖബറിടത്തില്‍ച്ചെന്ന് ഖുര്‍ആന്‍ പാരായണം ചെയ്തും പ്രാര്‍ത്ഥിച്ചും മടങ്ങി.

എല്ലാവരുടെയും മുഖത്ത് ദുഃഖം തളംകെട്ടി നിന്നു. രാവുറങ്ങിയിട്ടും ഖുര്‍ആന്‍ പാരായണവും പ്രാര്‍ത്ഥനയും ഇടതടവില്ലാതെ നടന്നു. പി.കെ കുഞ്ഞാലിക്കുട്ടി എം.എല്‍.എ, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി, പി.വി അബ്ദുല്‍ വഹാബ് എം.പി, ഹൈബി ഈഡന്‍ എം.പി, ഡോ. എം.കെ മുനീര്‍, എം.പി ഗള്‍ഫാര്‍ മുഹമ്മദാലി, എം.എല്‍.എമാരായ കെ.പിഎ മജീദ്, പി,കെ ബഷീര്‍, പി അബ്ദുല്‍ ഹമീദ്, പ്രൊഫ കെ,കെ ആബിദ് ഹുസൈന്‍ തങ്ങള്‍, പി.ഉബൈദുല്ല, ടി.വി ഇബ്രാഹിം, നജീബ് കാന്തപുരം, ചന്ദ്രിക മാനേജിംഗ് എഡിറ്റര്‍ അഡ്വ.എം ഉമ്മര്‍, എഡിറ്റര്‍ കമാല്‍ വരദൂര്‍ തുടങ്ങിയവരും പ്രാര്‍ത്ഥനാ സംഗമത്തിന് പാണക്കാട്ടെത്തിയിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സംസ്ഥാനത്ത് അതിതീവ്ര മഴ തുടരാൻ സാധ്യത; ഇന്ന് നാല് ജില്ലകളിൽ റെഡ് അലേർട്ട്

ഇടുക്കി, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളിൽ അടുത്ത 3 ദിവസവും റെഡ് അലേർട്ടുണ്ട്.

Published

on

സംസ്ഥാനത്ത് അതിതീവ്ര മഴ തുടരാൻ സാധ്യത. ഇന്ന് നാല് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളിൽ അടുത്ത 3 ദിവസവും റെഡ് അലേർട്ടുണ്ട്. എറണാകുളം, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു.

തൃശൂർ മുതൽ കാസർഗോഡ് വരെയുള്ള ജില്ലകളിൽ യെല്ലോ ആലേർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 19, 20, 21 തിയതികളിലും ഈ ജില്ലകളിൽ യെല്ലോ അലേർട്ടാണ്.

മാലദ്വീപ്, കൊമോറിൻ മേഖല, തെക്കൻ ബംഗാൾ ഉൾക്കടൽ, നിക്കോബാർ ദ്വീപുകൾ, തെക്കൻ ആൻഡമാൻ കടൽ എന്നിവിടങ്ങളിലെ ചില മേഖലയിൽ കാലവർഷം ഇന്ന് എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സാധാരണയിലും 3 ദിവസം മുന്നേ (മെയ് 22) ആണ് ഇത്തവണ കാലവർഷ തുടക്കം. കേരളത്തിൽ മെയ് 31ന് കാലവർഷം എത്തിച്ചേരുമെന്നാണ് പ്രവചനം.

Continue Reading

kerala

ഊട്ടിയിലേക്ക് ഇ–പാസ്; വിനോദ സഞ്ചാരികള്‍ കുറഞ്ഞു

തിരിച്ചടി നേരിട്ട് വ്യാപാരികൾ

Published

on

ഊട്ടി സന്ദർശനത്തിന് ഇ–പാസ് നിർബന്ധമാക്കിയതോടെ, വിനോദസഞ്ചാരികളെ ലക്ഷ്യമിട്ടു കച്ചവട സ്ഥാപനങ്ങൾ നടത്തുന്നവർ കടുത്ത പ്രതിസന്ധിയിലായി. സീസൺ മുന്നിൽകണ്ടു ലക്ഷങ്ങൾ ചെലവഴിച്ചു സാധനങ്ങൾ സ്റ്റോക് ചെയ്ത കടകളിൽ ദിവസം 5,000 രൂപയുടെ കച്ചവടം പോലും നടക്കുന്നില്ലെന്നു വ്യാപാരികൾ. മുൻവർഷങ്ങളിൽ 25,000 മുതൽ 50,000 രൂപയുടെ വരെ കച്ചവടം നടന്നിരുന്ന സ്ഥാപനങ്ങളിലാണ് ഈയവസ്ഥ.

ഊട്ടി തേയില, ഊട്ടി വർക്കി, ഡ്രൈ ഫ്രൂട്സ് തുടങ്ങിയവ വിൽക്കുന്ന 28 കടകളാണു താഴെ നാടുകാണി മുതൽ നാടുകാണി ജംക്‌ഷൻ വരെയുള്ള രണ്ടു കിലോമീറ്റർ ദൂരത്തിലുള്ളത്. ഇതേ അവസ്ഥയാണ് വഴിക്കടവിനും.

നീലഗിരിയിലെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിലെത്തുന്ന ഭൂരിഭാഗം പേരും ചുരമിറങ്ങും മുൻപ് ഈ കടകളും സന്ദർശിക്കാറുണ്ട്. സീസണിൽ എല്ലാ കടകളിലും പകലും രാത്രിയിലും ഒരേപോലെ തിരക്കായിരിക്കും. ഈ സാഹചര്യത്തിനാണിപ്പോൾ ഇ–പാസ് തടസ്സമായത്.

പ്രധാന സീസണായ പുഷ്പമേളക്കാലത്ത് ഇ–പാസ് ഏർപ്പെടുത്തിയതോടെ, നഗരത്തിൽ മുറികൾ ബുക്ക് ചെയ്തിരുന്നവർ കൂട്ടത്തോടെ ബുക്കിങ് റദ്ദാക്കിയതു റിസോർട്ടുകൾ ലീസിനെടുത്തു നടത്തുന്നവർക്കും ലക്ഷങ്ങളുടെ നഷ്ടമുണ്ടാക്കി. പ്രതിദിനം 30,000 സന്ദർശകരെ പ്രതീക്ഷിച്ചിരുന്ന പുഷ്പമേളയ്ക്ക് ഇതിന്റെ പകുതി സന്ദർശകർ പോലും എത്തുന്നില്ലെന്നാണു കണക്കുകൾ.

Continue Reading

kerala

കാലവർഷമെത്തും മുന്നേ,ഇരട്ട ന്യൂനമർദ്ദ ഭീഷണിയിൽ കേരളം

നിലവില്‍ തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും തമിഴ്‌നാടിന്റെ ഭാഗങ്ങളിലും രൂപം കൊണ്ടിട്ടുള്ള ചക്രവാതച്ചുഴിയുടെ ശക്തിയില്‍ വരുന്ന ഏതാനും ദിവസം വേനല്‍മഴ കനക്കും.

Published

on

വരള്‍ച്ചയുടെയും കഠിനമായ ഉഷ്‌ണത്തിന്റെയും പിടിവിട്ട്‌ കേരളം അതിതീവ്രമഴയുടെ പിടിയിലേക്ക്‌. നിലവില്‍ തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും തമിഴ്‌നാടിന്റെ ഭാഗങ്ങളിലും രൂപം കൊണ്ടിട്ടുള്ള ചക്രവാതച്ചുഴിയുടെ ശക്തിയില്‍ വരുന്ന ഏതാനും ദിവസം വേനല്‍മഴ കനക്കും. ചിലയിടങ്ങളില്‍ മേഘ വിസ്‌ഫോടനത്തോടെ അതിതീവ്രമഴ പ്രതീക്ഷിക്കാം. മലയോര മേഖലയില്‍ പ്രാദേശിക വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനും സാധ്യതയേറെയാണ്‌.

കഴിഞ്ഞ ദിവസം കുറ്റാലത്ത്‌ ലഘുമേഘ വിസ്‌ഫോടനത്തിന് സമാനമായ മഴയാണെന്നാണ്‌ അനുമാനം. രണ്ട് മണിക്കൂറില്‍ അഞ്ച് സെന്റീമീറ്റര്‍ വരെ മഴ ലഭിക്കുന്ന മേഘവിസ്‌ഫോടനം അടുത്ത മൂന്ന് ദിവസങ്ങളില്‍ കേരളത്തില്‍ എവിടെയും പ്രതീക്ഷിക്കാം. കേരളത്തിന്റെ തെക്കേ മുനമ്പില്‍ ന്യൂനമര്‍ദ്ദപാത്തി നിലനില്‍ക്കുന്നത്‌ മഴയുടെ ശക്തി ഒന്നുകൂടി വര്‍ധിപ്പിക്കും.
ചക്രവാതച്ചുഴിയുടെ പിടിയയഞ്ഞു കഴിയുന്നതോടെ തെക്ക്‌ കിഴക്ക്‌ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം പതിയെ ഉരുത്തിരിഞ്ഞിട്ടുണ്ട്‌. ഇത്‌ അതിതീവ്ര ന്യൂനമര്‍ദ്ദമാകാനും സാധ്യതയുണ്ടെന്ന്‌ കാലാവസ്‌ഥാ ഗവേഷണ കേന്ദ്രം സ്ഥിരീകരിച്ചിട്ടുണ്ട്‌.

അതിനൊപ്പം തന്നെ അറബിക്കടലില്‍ മറ്റൊരു ന്യൂനമര്‍ദ സാധ്യത ഉരുണ്ടുകൂടാനും ഇടയുണ്ട്‌. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമർദ്ദം മണ്‍സൂണ്‍ മേഘങ്ങളുടെ കേരളത്തിലേക്കുള്ള വരവ്‌ വേഗത്തിലാക്കും. പിന്നാലെ മണ്‍സൂണ്‍ സാധാരണപോലെ പെയ്‌തുതുടങ്ങുകയും ചെയ്യും. എന്നാല്‍, അറബിക്കടലിലാണ്‌ ന്യൂനമര്‍ദ്ദമുണ്ടാകുന്നതെങ്കില്‍ കേരളത്തില്‍ അതിതീവ്രമഴയും അതിന്റെ ഭാഗമായ ലഘുമേഘ വിസ്‌ഫോടനങ്ങള്‍ക്കും കാരണമായേക്കാമെന്ന് കുസാറ്റ്‌ റഡാര്‍ ഗവേഷണ കേന്ദ്രം ഡയറക്‌ടറും കാലാവസ്ഥാ ഗവേഷകർ ചൂണ്ടിക്കാട്ടി. ചൂടുപിടിച്ചു കിടക്കുന്ന അറബിക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത ഉണ്ടാകാനുള്ള എല്ലാഉജ് അന്തരീക്ഷസാഹചര്യവും നിലവിലുണ്ടെന്ന്‌ അദ്ദേഹം സൂചിപ്പിച്ചു.

ഇരട്ട ന്യൂനമര്‍ദ്ദ സാധ്യത യാഥാര്‍ഥ്യമായാല്‍ മണ്‍സൂണ്‍ ഇക്കുറി കാലാവസ്ഥാ കേന്ദ്രങ്ങള്‍ അറിയിച്ചതിലും നേരത്തേ എത്താം. ഈ മാസം 31ന്‌ കേരളത്തില്‍ മണ്‍സൂണ്‍ എത്തുമെന്നാണ്‌ അറിയിപ്പ്‌. അത്‌ ചിലപ്പോള്‍ നേരത്തേയാകാം.
ഇപ്പോഴുള്ള കാലാവസ്‌ഥാ സാഹചര്യങ്ങള്‍ കണക്കിലെടുത്താല്‍ മണ്‍സൂണിന് മുന്നേ മഴ തിമര്‍ത്തുപെയ്യാനുള്ള സാധ്യത ഏറെയാണ്‌. അതായത്‌ ജൂണിന് മുമ്പാകും കൂടുതല്‍ മഴ കിട്ടാന്‍ പോകുന്നത്‌. ജൂണാരംഭത്തോടെ മഴ ശക്തികുറയും. തുടര്‍ന്ന്‌ മണ്‍സൂണ്‍ ആരംഭിച്ച ശേഷം ജൂണ്‍ രണ്ടാംവാരത്തോടെയാകും മഴ വീണ്ടും ശക്തമാകാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു.

Continue Reading

Trending