Connect with us

kerala

പാര്‍ട്ടിയും സര്‍ക്കാരും രണ്ട് വഴിക്ക്; ഇന്ധന സെസ് സി.പി.എം വിഭാഗീയതക്ക് ആക്കം കൂട്ടുന്നു

ഇന്ധന സെസ് ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ തീരുമാനം സി.പി.എം വിഭാഗീയയിലും ഇടംനേടുന്നു.

Published

on

തിരുവനന്തപുരം: ഇന്ധന സെസ് ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ തീരുമാനം സി.പി.എം വിഭാഗീയയിലും ഇടംനേടുന്നു. നേരത്തെ തന്നെ മുഖ്യമന്ത്രി പിണറായി വിജയനുമായി അകല്‍ച്ചയിലുള്ള പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ ബജറ്റ് തീരുമാനത്തെ പാടെ തള്ളുകയാണ്. സര്‍ക്കാരിനെയും പാര്‍ട്ടിയെയും ഒരുപോലെ കൈവശം വെച്ചിരുന്ന പിണറായിയുടെ ശൈലിയുടെ എം.വി ഗോവിന്ദന്‍ തിരുത്തുകയാണ്. അടുത്തിടെയുണ്ടായ പില വിവാദവിഷയങ്ങളിലും പാര്‍ട്ടി സര്‍ക്കാരിനൊപ്പമുണ്ടായിരുന്നില്ല. ഇതിനു പിന്നാലെയാണ് പെട്രോളിനും ഡീസലിനും സെസ് ഏര്‍പ്പെടുത്തിയ വില വര്‍ധിപ്പിക്കാനുള്ള തീരുമാനമുണ്ടായത്. ഇത് പാര്‍ട്ടിയിലോ മുന്നണിയിലോ ആലോചിച്ചതല്ലെന്നാണ് എം.വി ഗോവിന്ദന്റെയും എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്റെയും പ്രതികരണങ്ങളില്‍ നിന്നും വ്യക്തമാകുന്നത്.

എം.വി.ഗോവിന്ദന്‍ സി.പി.എം സംസ്ഥാന സെക്രട്ടറിയായതിന് ശേഷം സര്‍ക്കാര്‍ എടുക്കുന്ന നയപരമായ പല കാര്യങ്ങളും പാര്‍ട്ടി നേതൃത്വം അറിയുന്നില്ലെന്ന പരാതിയുണ്ട്. ഇന്ധനവില വര്‍ധന ജനങ്ങളെ കാര്യമായി ബാധിക്കുമെന്ന് തന്നെയാണ് ഇരുവരും പറയുന്നത്. വര്‍ധന പുന:പരിശോധിക്കുന്നതിന് പാര്‍ട്ടി ഇടപെടല്‍ നടത്തുമെന്ന സൂചന എം.വി.ഗോവിന്ദന്റെ വാക്കുകളിലുണ്ട്. ബജറ്റിലേത് നിര്‍ദ്ദേശം മാത്രമാണെന്നും ബജറ്റ് നിര്‍ദ്ദേശങ്ങള്‍ നിയമസഭയില്‍ ചര്‍ച്ച ചെയ്ത ശേഷമാണ് അന്തിമ തീരുമാനമെടുക്കുകയുള്ളൂവെന്നുമാണ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പറയുന്നത്. പാര്‍ട്ടിയുമായി ആലോചിക്കാതെ മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും എടുക്കുന്ന പല തീരുമാനങ്ങളും പാര്‍ട്ടിയെ വെട്ടിലാക്കുന്നുണ്ടെന്ന അഭിപ്രായം പാര്‍ട്ടി നേതൃത്വത്തിനുണ്ട്. അടുത്തിടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തിക്കൊണ്ടുള്ള തീരുമാനം സര്‍ക്കാര്‍ കൈക്കൊണ്ടിരുന്നു. അത് പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ ഈ തീരുമാനം പിന്‍വലിക്കാന്‍ പാര്‍ട്ടി നേതൃത്വം സര്‍ക്കാറിനോട്

ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ തീരുമാനം സര്‍ക്കാര്‍ പിന്‍വലിക്കുകയായിരുന്നു. പാര്‍ട്ടി അറിയാതെയാണ് ഇത്തരമൊരു തീരുമാനം ഉണ്ടായതെന്ന് എം.വി.ഗോവിന്ദന്‍ മാധ്യമങ്ങളോട് പരസ്യമായി പറഞ്ഞിരുന്നു.സര്‍ക്കാറില്‍ പ്രധാന തീരുമാനങ്ങളെല്ലാം എടുക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയന്‍ ഒറ്റക്കാണ്. മറ്റ് മന്ത്രിമാര്‍ അദ്ദേഹത്തിന്റെ തീരുമാനങ്ങളെ അതേപടി അനുസരിക്കുകയാണ് ചെയ്യുന്നത്. വളരെ നിര്‍ണായകമായ തീരുമാനങ്ങള്‍ പോലും പാര്‍ട്ടി നേതൃത്വവുമായി ചര്‍ച്ച ചെയ്യാന്‍ പലപ്പോഴും പിണറായി വിജയന്‍ തയ്യാറാകുന്നില്ലെന്നാണ് പാര്‍ട്ടി നേതാക്കളില്‍ നിന്ന് ലഭിക്കുന്ന സൂചന. സി.പി.എമ്മിന്റെ സംഘടനാ രീതിയനുസരിച്ച് പാര്‍ട്ടിയുടെ നയമാകണം സര്‍ക്കാര്‍ നടപ്പിലാക്കേണ്ടത്. സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്‍ അത്തരം കടുംപിടുത്തത്തിന് തയാറായിരുന്നില്ല. എന്നാല്‍ എം.വി ഗോവിന്ദന്‍ പാര്‍ട്ടി സെക്രട്ടറിയുടെ പദവി പൂര്‍ണതോതില്‍ വിനിയോഗിക്കുമെന്ന സൂചനയാണ് നല്‍കുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

രണ്ട് മുഖ്യമന്ത്രിമാർ ജയിലിൽ, പിണറായിയെ മാത്രം കേന്ദ്രസർക്കാർ ജയിലിൽ അടയ്ക്കാത്തതെന്ത്’: രാഹുൽ ഗാന്ധി

കേരളത്തിലെ മുഖ്യമന്ത്രി 24 മണിക്കൂറും തന്നെ ആക്രമിക്കുകയാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി

Published

on

മുഖ്യമന്ത്രി പിണറായി വിജയനെ കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ ജയിലില്‍ ആക്കാത്തത് എന്തുകൊണ്ടാണെന്നു കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്ത് ബിജെപിയെ എതിര്‍ക്കുന്ന രണ്ട് മുഖ്യമന്ത്രിമാര്‍ ജയിലിലാണ്. പക്ഷേ പിണറായി വിജയന് ഒന്നും സംഭവിക്കുന്നില്ല. ഒരാള്‍ ബിജെപിയെ ആക്രമിച്ചാല്‍ 24 മണിക്കൂറിനകം തിരിച്ച് ആക്രമിക്കുന്നതാണ് അവരുടെ ശൈലി.

വിമര്‍ശനവും എതിര്‍പ്പും സത്യസന്ധമായാല്‍ മാത്രമേ ബിജെപി പിന്നാലെ വന്ന് ആക്രമിക്കൂവെന്നു രാഹുല്‍ ഗാന്ധി പറഞ്ഞു. കേരളത്തിലെ മുഖ്യമന്ത്രി 24 മണിക്കൂറും തന്നെ ആക്രമിക്കുകയാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി. അദാനിക്കെതിരെ പ്രസംഗിച്ചതിനു പിന്നാലെ തന്നെ ലോക്‌സഭയില്‍നിന്ന് പുറത്താക്കി. താമസിച്ചിരുന്ന വീട്ടില്‍നിന്നു പോലും പുറത്താക്കി. ഇന്ത്യ മുഴുവന്‍ തനിക്കു വീടുണ്ടെന്നും മോശപ്പെട്ട വീട്ടില്‍നിന്ന് പുറത്താക്കിയതില്‍ സന്തോഷമേയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Continue Reading

kerala

മോക് പോളില്‍ ബിജെപിക്ക് അധിക വോട്ട്; കാസര്‍കോട്ടെ സംഭവം പരിശോധിക്കാന്‍ സുപ്രീംകോടതി നിര്‍ദേശം

മോക് പോളില്‍ കുറഞ്ഞത് നാല് വോട്ടിങ് യന്ത്രങ്ങള്‍ ബി.ജെ.പിക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയെന്നാണ് പരാതി

Published

on

കാസര്‍കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി കാസര്‍കോട് മണ്ഡലത്തില്‍ നടത്തിയ മോക് പോളില്‍, ചെയ്യാത്ത വോട്ട് വോട്ടിങ് മെഷീന്‍ ബിജെപി സ്ഥാനാര്‍ഥിയുടെ പേരില്‍ രേഖപ്പെടുത്തിയെന്ന സംഭവത്തില്‍ ഇടപെട്ട് സുപ്രീം കോടതി.

ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി കാസര്‍കോട് മണ്ഡലത്തില്‍ നടത്തിയ മോക് പോളില്‍, ചെയ്യാത്ത വോട്ട്, വോട്ടിങ് മെഷീന്‍ ബി.ജെ.പി സ്ഥാനാര്‍ഥിയുടെ പേരില്‍ രേഖപ്പെടുത്തിയെന്നാണ് പരാതി.

മോക് പോളില്‍ കുറഞ്ഞത് നാല് വോട്ടിങ് യന്ത്രങ്ങള്‍ ബി.ജെ.പിക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയെന്നാണ് പരാതി. വിവിപാറ്റുകള്‍ എണ്ണണമെന്ന വാദത്തിനിടെയാണ് അഭിഭാഷകന്‍ കാസര്‍കോട്ടെ മോക് പോള്‍ വിഷയം കോടതിയുടെ ശ്രദ്ധയില്‍ പെടുത്തിയത്.

Continue Reading

kerala

സില്‍വര്‍ലൈന്‍ അട്ടിമറിക്കാന്‍ വി ഡി സതീശന്‍ 150 കോടി കോഴ വാങ്ങിയെന്ന ആരോപണത്തില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന ഹര്‍ജി തള്ളി

എൽഡിഎഫ് പ്രവർത്തകന്റെ ഹർജി തിരുവനന്തപുരം വിജിലൻസ് കോടതിയാണ് തള്ളിയത്

Published

on

തിരുവനന്തപുരം∙ സിൽവർലൈൻ പദ്ധതി അട്ടിമറിക്കാൻ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ 150 കോടി രൂപ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി കോടതി തള്ളി. എൽഡിഎഫ് പ്രവർത്തകന്റെ ഹർജി തിരുവനന്തപുരം വിജിലൻസ് കോടതിയാണ് തള്ളിയത്.

അന്വേഷണത്തിന് അനുമതി ചോദിച്ച് വിജിലന്‍സ് സര്‍ക്കാരിന് കത്തയച്ചിരുന്നു. ഇക്കാര്യത്തില്‍ മറുപടി ലഭിച്ചില്ലെന്ന് വിജിലന്‍സ് കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ കോടതിയെ അറിയിച്ചിരുന്നു. ആരോപണവുമായി ബന്ധപ്പെട്ട് വ്യക്തമായ തെളിവുകള്‍ ഹാജരാക്കാന്‍ കഴിയുമോ എന്ന് കോടതി ഹര്‍ജിക്കാരനോട് രണ്ടുതവണ ആരാഞ്ഞിരുന്നു. എന്നാല്‍ തെളിവുകള്‍ ഹാജരാക്കാന്‍ ഹര്‍ജിക്കാരന് സാധിച്ചില്ല.

ഹര്‍ജിയില്‍ ഈ മാസം ആദ്യം വാദം പൂര്‍ത്തിയായിരുന്നു. കേസെടുക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെ മറുപടി ലഭിക്കുന്നതിനാണ് വിധി പറയുന്നത് ഇന്നത്തേക്കു മാറ്റിവച്ചത്. കെ റെയില്‍ പദ്ധതി അട്ടിമറിക്കാന്‍ വി.ഡി. സതീശന്‍ അന്തര്‍ സംസ്ഥാന ലോബികളില്‍ നിന്നും കൈക്കൂലി വാങ്ങിയതായി പി.വി. അന്‍വര്‍ നിയമസഭയില്‍ പൊള്ളയായ ആരോപണം ഉന്നയിച്ചിരുന്നത്. ഇതില്‍ അന്വേഷണം ആവശ്യപ്പെട്ട് കവടിയാര്‍ സ്വദേശിയായ ഹഫീസ് എന്നയാളാണ് വിജിലന്‍സ് ഡയറക്ടറെ സമീപിച്ചത്.

 

Continue Reading

Trending