X
    Categories: indiaNews

സ്വകാര്യ ചിത്രങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണി; ഹസിന്റെ പരാതിയില്‍ ജോലിക്കാരിയുടെ മകന്‍ അറസ്റ്റില്‍

കൊല്‍ക്കത്ത: പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്ന ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ ഭാര്യ ഹസിന്‍ ജഹാന്റെ പരാതിയില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ജോലിക്കാരിയുടെ മകനായ 25കാരനെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. സ്വകാര്യ ചിത്രങ്ങള്‍ പുറത്തുവിടും എന്നായിരുന്നു യുവാവിന്റെ ഭീഷണി. പണം ആവശ്യപ്പെട്ട് കഴിഞ്ഞ രണ്ടു മാസമായി യുവാവ് ഹസിന്‍ ജഹാനെ ഭീഷണിപ്പെടുത്തിയെന്നാണു കൊല്‍ക്കത്ത പൊലീസ് പറയുന്നത്.

ഹസിന്റെ വീട്ടിലെ സഹായിയായിരുന്നു പണം ആവശ്യപ്പെട്ട് ആദ്യം വിളിച്ചത്. പിന്നീട് ഇവരുടെ മകനാണെന്നു പറഞ്ഞ് ഒരാള്‍ വിളിക്കാന്‍ തുടങ്ങി. പണം നല്‍കിയില്ലെങ്കില്‍ സ്വകാര്യ ചിത്രങ്ങള്‍, മൊബൈല്‍ ഫോണ്‍ നമ്പരുകള്‍ എന്നിവ സമൂഹമാധ്യമത്തില്‍ ഇടുമെന്നായിരുന്നു ഭീഷണി.

ആദ്യഘട്ടത്തില്‍ ആവശ്യത്തോട് പ്രതികരിച്ചില്ലെങ്കിലും ഭീഷണി പതിവായതോടെ അവര്‍ പൊലീസിനെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് നവംബര്‍ 22ന് പൊലീസില്‍ പരാതി നല്‍കി. ഭീഷണി സന്ദേശങ്ങള്‍ എത്തിയ ഫോണ്‍ നമ്പരുകള്‍ പരിശോധിച്ച പൊലീസ് ചൊവ്വാഴ്ച രാത്രി യുവാവിനെ പിടികൂടി. വീട്ടുജോലിക്കാരിയായിരുന്ന സ്ത്രീയെ കണ്ടെത്താനും പൊലീസ് നീക്കം തുടങ്ങി.

നിലവില്‍ മുഹമ്മദ് ഷമിയും ഹസിനും വേര്‍പിരിഞ്ഞാണ് താമസിക്കുന്നത്. ഷമിക്കെതിരെ ഈയിടെ ഹസിന്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

Test User: