Video Stories
വികസന നിറവില്‍ ചാരിതാര്‍ത്ഥ്യത്തോടെ പൊന്നാനി-2 കേന്ദ്രാവിഷ്കൃത പദ്ധതികള്‍ യാഥാര്‍ത്ഥ്യമാക്കി
ഇഖ്ബാല്‍കല്ലുങ്ങല്‍
മലപ്പുറം
ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിയുടെ ശ്രമഫലമായി പൊന്നാനി ലോക്സഭാമണ്ഡലത്തിലെ സമഗ്രവികസനം ലക്ഷ്യമിട്ട് നിരവധി കേന്ദ്രാവിഷ്കൃത പദ്ധതികള്‍ നടപ്പിലാക്കി. എം.പി ഫണ്ട് ഉപയോഗിച്ചുള്ള വികസനത്തിനു പുറമെയാണ് വിവിധ പൊതുമേഖലാ സ്ഥാപനങ്ങളുടെയും കേന്ദ്രസര്‍ക്കാറിന്റെയും പദ്ധതികള്‍ എത്തിച്ചത്. ഓരോ മുക്കുമൂലയിലുമുണ്ട് ബഷീറിന്റെ വികസന അടയാളങ്ങള്‍. പി.എം.എ.വൈ ഭവനപദ്ധഥി, സ്വച്ച് ഭാരത് പദ്ധതി, തൊഴിലുറപ്പ് പദ്ധതി തുടങ്ങിയവയിലെല്ലാം മണ്ഡലം മുന്നേറി. പൊന്നാനിയില്‍ സമര്‍പ്പിച്ച വികസനങ്ങള്‍ ബഷീറിനു വോട്ട് ആയി മാറും.
കേന്ദ്ര സര്‍ക്കാര്‍ എം.എസ്.ഡി.പി (മള്‍ട്ടി സെക്ടറല്‍ ഡവലപ്പ്മെന്റ് പ്രോഗ്രാം) പദ്ധതിയില്‍ പൊന്നാനി നഗരസഭയെ ഉള്‍പ്പെടുത്തി ആദ്യ ഘട്ടത്തില്‍ 10 കോടി രൂപ അനുവദിച്ചു. പൊന്നാനി തൃക്കാവ് സ്കൂള്‍, ഫിഷറീസ് സ്കൂള്‍, വെല്ലേരി. എല്‍,പി സ്കൂള്‍, തയ്യങ്ങാട് എല്‍.പി സ്കൂള്‍, എന്നിവിടങ്ങളില്‍ എം.എസ്.ഡി.പി ഫണ്ട് ഉപയോഗിച്ച് കെട്ടിടങ്ങള്‍ നിര്‍മിച്ചു. രണ്ടാം ഘട്ടത്തില്‍ 9 കോടി രൂപയുടെ പദ്ധതികള്‍ക്ക്് അംഗീകാരം ലഭിച്ചു.
ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട 9-ാം ക്ലാസ് വിദ്യാര്‍ത്ഥിനികള്‍ക്ക് എം.എസ്.ഡി.പി സ്കീമില്‍ ഉള്‍പ്പെടുത്തി സൈക്കിള്‍ വിതരണം ചെയ്തു.
പ്രധാനമന്ത്രി ജന്‍വികാസ് കാര്യക്രം പദ്ധതിയില്‍ മണ്ഡലത്തിലെ 11 തദ്ദേശസ്ഥാപനങ്ങളെ ഉള്‍പ്പെടുത്തി. ഇതിലൂടെ നിരവധി വികസനപദ്ധതികള്‍ക്ക് അവസരമായി. പൊന്നാനി, കോട്ടക്കല്‍, തിരൂര്‍, വളാഞ്ചേരി, തിരൂരങ്ങാടി എന്നീ നഗരസഭകളും ചെറിയമുണ്ടം, താനാളൂര്‍, തലക്കാട്, തൃപ്പങ്ങോട്, തെന്നല, നന്നമ്പ്ര എന്നീ പഞ്ചായത്തുകളുമാണ് പദ്ധതയില്‍ ഉള്‍പ്പെട്ടത്.
നേരത്തെ പൊന്നാനി മാത്രമായിരുന്നു പദ്ധതിയില്‍. കേന്ദ്രസര്‍ക്കാറില്‍ ഏറെ സമര്‍ദം ചെലുത്തിയാണ് ഇവയെ ഉള്‍പ്പെടുത്തിയത്. കോടികണക്കിനു രൂപയുടെ നിരവധി പദ്ധതികള്‍ ഇതിലൂടെ നടപ്പാക്കാനാവും.
വിദ്യാഭ്യാസ വിപ്ലവം
വിദ്യാഭ്യാസ രംഗത്ത് പുരോഗതി കൈവരിച്ചു. കേന്ദ്രഫണ്ടിലും എം.പി ഫണ്ടിലും സ്കൂളുകളുടെ ഭൗതിക സൗകര്യങ്ങള്‍ ഉയര്‍ത്താനും അപ്ഗ്രേഡ് ചെയ്യാനും സാധിച്ചു.
ആര്.എം.എസ്.എ പദ്ധതിയിലുള്‍പ്പെടുത്തി ആതവനാട്, കരിപ്പോള്, മീനടത്തൂര്‍, നടുവ, തൃക്കുളം യു.പി സ്്കൂളുകള്‍ ഹൈസ്്്കൂളുകളാക്കി ഉയര്‍ത്തി.
കടല്‍ഭിത്തി നിര്‍മാണം
പൊന്നാനി തീരദേശ മേഖലകളില്‍ കടല്‍ ഭിത്തി നിര്‍മാണത്തിന് 5 കോടി രൂപ അനുവദിച്ചു. മത്സ്യത്തൊഴിലാളികളുടെ ഏറെ കാലത്തെ ആഗ്രഹമായിരുന്നു ഇത്.
തവനൂര്‍ സാമൂഹ്യ നീതി സമുച്ചയം നിര്‍മാണം പുരോഗമിക്കുന്നു. തവനൂരില്‍ സാമൂഹ്യ നീതി സമുച്ചയം ഏറെ കാലത്തെ സ്വപ്നമായിരുന്നു. വൃദ്ധര്‍ക്ക് താമസിക്കാനും മറ്റുമായി മികച്ച സൗകര്യങ്ങളുമായാണ് സാമൂഹ്യനീതി സമുച്ചയം ഒരുങ്ങുന്നത്.
വ്യക്തിഗത ആനൂകൂല്യങ്ങള്‍
പ്രധാന മന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 220 പേര്‍ക്ക് ചികിത്സാആനുകൂല്യം ലഭ്യമാക്കി. 5000 ത്തോളം ഇസ്സത്ത്് റെയില്‍വേ സീസണ് ടിക്കറ്റുകള്‍ അനുവദിച്ചു.
kerala
വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍
വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.
കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന് എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
Video Stories
ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.
News
എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്കി.
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.
-
india3 days agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
india2 days agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
News3 days agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
kerala19 hours agoമലപ്പുറത്ത് എല്‍ഡിഎഫില്‍ ഭിന്നത; സിപിഎമ്മിനെതിരെ സിപിഐ രംഗത്ത്
-
kerala18 hours agoതദ്ദേശ തെരഞ്ഞടുപ്പില്‍ വൈഷ്ണയ്ക്ക് മത്സരിക്കാം; വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കിയ നടപടി റദ്ദാക്കി
-
kerala20 hours agoശബരിമലയില്‍ സ്പോട്ട് ബുക്കിങ് കുറച്ച് ഹൈക്കോടതി; ദിവസേന 5000 പേര്‍ക്ക് മാത്രം അവസരം
-
kerala15 hours agoസഹകരണ ബാങ്ക് ക്രമക്കേടില്‍ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.സുരേഷ് 43 ലക്ഷം തിരിച്ചടയ്ക്കാന്‍ ഉത്തരവ്
-
kerala21 hours agoബീമാപള്ളി ഉറൂസ്; ശനിയാഴ്ച പ്രാദേശിക അവധി പ്രഖ്യാപിച്ച് തിരുവനന്തപുരം ജില്ലാ കളക്ടര്‍

