Connect with us

kerala

ഒന്ന്- ഒമ്പതു ക്ലാസുകളിലെ വര്‍ഷാന്ത വിലയിരുത്തല്‍ കോവിഡ് വ്യാപനം രൂക്ഷമാക്കുമെന്ന് ആശങ്ക

കോവിഡ് സാഹചര്യത്തില്‍ ക്ലാസ്‌റൂം അധ്യയനം നടക്കാതെ പോയതിനാല്‍ കൈറ്റ് വിക്ടേഴ്‌സ് നടത്തിയ ഡിജിറ്റല്‍ പഠനപ്രവര്‍ത്തനങ്ങളില്‍ നിരന്തര വിലയിരുത്തലും വര്‍ഷാന്ത വിലയിരുത്തലും നടത്തി കുട്ടികള്‍ക്ക് ഗ്രേഡ് നല്‍കി ക്ലാസ് കയറ്റം നല്‍കാനാണ് വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശം

Published

on

ശരീഫ് കരിപ്പൊടി
കാസര്‍കോട്

ക്ലാസ് കയറ്റവുമായി ബന്ധപ്പെട്ട് ഒന്ന് മുതല്‍ ഒമ്പതു വരെയുള്ള കുട്ടികളുടെ വര്‍ഷാന്ത വിലയിരുത്തല്‍ കോവിഡ് വ്യാപനം രൂക്ഷമാക്കുമെന്ന് ആശങ്ക. കോവിഡ് സാഹചര്യത്തില്‍ ക്ലാസ്‌റൂം അധ്യയനം നടക്കാതെ പോയതിനാല്‍ കൈറ്റ് വിക്ടേഴ്‌സ് നടത്തിയ ഡിജിറ്റല്‍ പഠനപ്രവര്‍ത്തനങ്ങളില്‍ നിരന്തര വിലയിരുത്തലും വര്‍ഷാന്ത വിലയിരുത്തലും നടത്തി കുട്ടികള്‍ക്ക് ഗ്രേഡ് നല്‍കി ക്ലാസ് കയറ്റം നല്‍കാനാണ് വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശം. എന്നാല്‍ ഇതിനായി തയാറാക്കിയ പഠന മികവുരേഖ (ആക്ടിവിറ്റി കാര്‍ഡ്) വിതരണം ചെയ്യുക വഴി രോഗം പടരുമെന്ന ആശങ്കയാണ് ഉയരുന്നത്.

കഴിഞ്ഞ ആഴ്ചയാണ് കുട്ടികളുടെ വര്‍ഷാന്ത വിലയിരുത്തല്‍ പ്രക്രിയ പൂര്‍ത്തിയാക്കി മെയ് അവസാനത്തോടെ ക്ലാസ് പ്രൊമോഷന്‍ പട്ടിക പ്രസിദ്ധീകരിക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവുണ്ടായത്. ബിആര്‍സികളില്‍നിന്ന് ലഭിക്കുന്ന പുസ്തകരൂപത്തിലുള്ള പഠനമികവുരേഖ ഏപ്രില്‍ 30നകം പ്രധാനാധ്യാപകരുടെ ഉത്തരവാദിത്തത്തില്‍ വിദ്യാര്‍ഥികളിലെത്തിക്കാനാണ് ഉത്തരവില്‍ പറയുന്നത്. മെയ് പത്തിനകം പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കിയ പഠനരേഖ വിദ്യാലയത്തില്‍ തിരിച്ചുവാങ്ങാനും ഓരോ സ്‌കൂളിലും ഓരേ വിഷയത്തിന്റെയും സബ്ജക്ട് കൗണ്‍സില്‍/ സ്‌കൂള്‍ റിസോഴ്‌സ് ഗ്രൂപ്പ് ചേര്‍ന്ന് വിലയിരുത്തി മെയ് 20നകം വര്‍ഷാന്ത വിലയിരുത്തല്‍ പൂര്‍ത്തിയാക്കി ക്ലാസ് കയറ്റപ്പട്ടിക പ്രസിദ്ധീകരിക്കണമെന്നും ഉത്തരവിലുണ്ട്. ഏപ്രില്‍ 30നകം തന്നെ പിടിഎ യോഗം ചേര്‍ന്ന് രേഖ എല്ലാ കുട്ടികള്‍ക്കും ലഭിച്ചു എന്നു സ്‌കൂള്‍ അധികാരികള്‍ ഉറപ്പുവരുത്തുകയും വേണം.

എന്നാല്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇതു എത്രത്തോളം പ്രായോഗികമാണെന്ന കാര്യത്തില്‍ അധ്യാപകര്‍ക്കും അതുപോലെ രക്ഷിതാക്കള്‍ക്കും ആശങ്കയുയരുകയാണ്. പല കൈകളിലൂടെ ഈ രേഖകള്‍ കടന്നുപോവുന്നതും ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ വിതരണം പൂര്‍ത്തിയാക്കുന്നതുമാണ് ആശങ്കയ്ക്ക് കാരണം. ബിആര്‍സികളില്‍ നിന്നും സ്‌കൂളിലെത്തിക്കുന്ന പഠനരേഖകള്‍ നിര്‍ദേശിച്ച തിയതിക്കം സ്‌കൂളില്‍ നിന്നും കലക്ട് ചെയ്യാന്‍ രക്ഷിതാക്കളെ അറിയിച്ചുകഴിഞ്ഞു. പൊതുപരീക്ഷകള്‍ നടക്കുന്നതിനാല്‍ രണ്ടോ മൂന്നോ ദിവസങ്ങളില്‍ മാത്രമായിരിക്കും വിതരണം സാധ്യമാവുക. ഇങ്ങനെ വരുമ്പോള്‍ വലിയ രീതിയില്‍ സമ്പര്‍ക്ക സാധ്യതയെ ഭയപ്പെടുകയാണ് സ്‌കൂള്‍ അധികാരികളും രക്ഷിതാക്കളും.

കാസര്‍കോട് ജില്ലയില്‍ ഉള്‍പ്പടെ പല ബിആര്‍സികളിലും രേഖകള്‍ പൂര്‍ണമായി എത്തിയിട്ടില്ല. എത്തുന്ന മുറയ്ക്ക് സ്‌കൂളിലെത്തിച്ച് വിതരണം ചെയ്യുമ്പോഴുള്ള സമ്പര്‍ക്കവും സ്‌കൂള്‍ അധികൃതരില്‍ ആശങ്കയുളവാക്കുന്നു. രേഖ കൈമാറുന്ന ഏതെങ്കിലും ഒരാള്‍ക്ക് വൈറസ് ബാധയുണ്ടായാല്‍ ഇത് കൈമാറിയെത്തുന്ന വലിയ ശതമാനം പേരിലേക്കും രോഗം പകരുമെന്നതാണ് അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കുമുള്ള ഭീതി. എസ്എസ്എല്‍സി, പ്ലസ്ടു പൊതുപരീക്ഷകള്‍ തന്നെ കോവിഡ് വ്യാപന ആശങ്കയിലായിരിക്കെ വലിയൊരു ശതമാനത്തെ സമ്പര്‍ക്കത്തിലേക്ക് വലിച്ചിഴക്കുന്നത് എന്തിനാണെന്ന ചോദ്യവും ഉയരുകയാണ്.

എന്തുചെയ്യണമെന്നറിയാതെ
പ്രധാനാധ്യാപകര്‍

വര്‍ഷാന്ത വിലയിരുത്തലിനായി തയാറാക്കിയ ആക്ടിവിറ്റി മെറ്റീരിയല്‍സ് സ്‌കൂളിലെത്തുന്ന മുറയ്ക്ക് കോവിഡ് മുന്‍കരുതലോടെ വിതരണം ചെയ്യാനാണ് പ്രധാനാധ്യാപകര്‍ക്ക് ലഭിച്ച നിര്‍ദേശം. പഠനമികവ് രേഖ മേയ് പത്തിനകം തിരികെ വാങ്ങുകയും അധ്യാപകര്‍ സ്‌കോര്‍ നല്‍കുകയും ചെയ്യണം. എന്നാല്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ എങ്ങനെ നടപ്പിലാക്കുമെന്ന ആശങ്കയിലാണ് പ്രധാനാധ്യാപകര്‍. കൂടുതല്‍ കുട്ടികള്‍ പഠിക്കുന്ന സ്‌കൂളുകളിലെ അധ്യാപകരെ സംബന്ധിച്ചിടത്തോളം തലവേദന തന്നെയാണ്. മൂവായിരം മുതല്‍ അയ്യായിരം വരെ കുട്ടികള്‍ പഠിക്കുന്ന സ്‌കൂളുകളുണ്ട്. അധ്യാപകര്‍ പലരും എസ്എസ്എല്‍സി പരീക്ഷ ഡ്യൂട്ടിയിലായിരിക്കെ ഒരാഴ്ചക്കകം വിതരണം തലക്കുത്താകുമെന്നാണ് പ്രധാനാധ്യാപകര്‍ പറയുന്നത്. വിതരണത്തിനോ വിലയിരുത്തലിനോ ഇടയില്‍ ഒരാള്‍ക്ക് വൈറസ് ബാധിച്ചാല്‍ നിര്‍ത്തിവെക്കേണ്ടിവരും. ഒന്നു മുതല്‍ ഒമ്പതു വരെ കുട്ടികള്‍ക്ക് നേരത്തെ തന്നെ ക്ലാസുകയറ്റം പ്രഖ്യാപിച്ചിരിക്കെ കോവിഡ് രൂക്ഷമായ സാഹചര്യത്തില്‍ ഇത് പ്രഹസനമാണെന്നാണ് അധ്യാപകരുടെ പക്ഷം.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മോദി-പിണറായി ഭരണത്തിനെതിരെയുള്ള താക്കീതും തിരിച്ചടിയുമാവും ജനവിധിയെന്ന് രമേശ് ചെന്നിത്തല

ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട് ചെന്നിത്തല പറഞ്ഞു

Published

on

തിരുവനന്തപുരം: പതിനെട്ടാം ലോക്‌സഭയിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് ദിവസമായ നാളെ കേരളത്തിലെ വോട്ടര്‍മാര്‍ക്ക് ചരിത്രപരമായ കടമയാണു നിര്‍വഹിക്കാനുള്ളതെന്നു കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട്.

മതേതര ജനാധിപത്യ കക്ഷികളുടെ കൂട്ടായ്മയായ ഇന്ത്യാ സഖ്യം ഈ ദൗത്യം ഏറ്റെടുക്കുമെന്ന ഉറപ്പാണ് ജനങ്ങള്‍ക്കു നല്‍കുന്നത്. അതിനു നേതൃത്വം നല്‍കാന്‍ കോണ്‍ഗ്രസിനു മാത്രമേ കഴിയൂ. ഈ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ് വോട്ടര്‍മാര്‍ വിവേകപൂര്‍വം തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കണമെന്നും ചെന്നിത്തല പറഞ്ഞു.

നരേന്ദ്ര മോദി സര്‍ക്കാര്‍ ഒരിക്കല്‍ കൂടി അധികാരത്തില്‍ വന്നാല്‍ രാജ്യത്തിന്റെ ഭരണഘടന തന്നെ അസാധുവാക്കപ്പെടും. മതാധിഷ്ഠിതമായ പുതിയ ഭരണഘടനാണ് ബി.ജെ.പിയും സംഘപരിവാര സംഘങ്ങളും വിഭാവന ചെയ്യുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന മതവിദ്വേഷ പ്രസംഗങ്ങള്‍ ഗൗരവത്തോടെ കാണണമെന്നും ചെന്നിത്തല ഓര്‍മിപ്പിച്ചു.

കേരളത്തില്‍ വോട്ടെടുപ്പ് അട്ടിമറിക്കാനുള്ള പല നീക്കങ്ങളും നടക്കുന്നുണ്ട്. ജനഹിതം എതിരാവുമെന്ന ആശങ്കയില്‍ ജനങ്ങളെ ഭയപ്പെടുത്തി വോട്ടെടുപ്പില്‍ നിന്ന് മാറ്റി നിര്‍ത്താനുള്ള ശ്രമം നടക്കുന്നു. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് കഴിഞ്ഞ ദിവസം കരുനാഗപ്പള്ളിയില്‍ സി.ആര്‍ മഹേഷ് എം.എല്‍.എ അടക്കമുള്ള യു.ഡി.എഫ് പ്രവര്‍ത്തകരെ ആക്രമിച്ചു പരുക്കേല്പിച്ച നടപടി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ ഭരണ വിരുദ്ധ തരംഗമാണ് കേരളത്തില്‍ അലയടിക്കുന്നത്. അതില്‍ വിറളി പൂണ്ടാണ് ബി.ജെ.പിയും സി.പി.എമ്മും അക്രമം അഴിച്ചു വിടുന്നത്. പക്ഷേ, അതുകൊണ്ടൊന്നും വോട്ടര്‍മാര്‍ പിന്മാറില്ല. റെക്കോഡ് പോളിം?ഗ് ആവും ഇന്ന് കേരളത്തില്‍ നടക്കുക. സമസസ്ത മേഖലകളിലും വന്‍ പരാജയമായ മോദി-പിണറായി ഭരണ കൂടങ്ങള്‍ക്കെതിരേ നല്‍കുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി. സംസ്ഥാനത്തെ 20ല്‍ 20 സീറ്റും യുഡിഎഫ് നേടുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Continue Reading

crime

കുടുംബ കലഹം: ആലപുഴയില്‍ ഭര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി

കുടുംബ വഴക്കിനെ തുടര്‍ന്നാണ് സംഭവ മെന്നാണ് പ്രാഥമിക വിവരം

Published

on

ആലപുഴ: വെണമണി പുന്തലയില്‍ ഭാര്യയെ വെട്ടികൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനെടുക്കി. സുധിലത്തില്‍ ദീപ്തിയാണ് കൊല്ലപ്പെട്ടത്. രാവിലെ ആറേ മുക്കാലോടെയാണ് ദാരുണ്യ സംഭവം. കുടുംബ വഴക്കിനെ തുടര്‍ന്നാണ് സംഭവ മെന്നാണ് പ്രാഥമിക വിവരം.

Continue Reading

kerala

പാലക്കാട് ജില്ലയില്‍ ഇനി ഉഷ്ണതരംഗം; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

പാലക്കാട് കുത്തനൂരില്‍ കഴിഞ്ഞ ദിവസമായിരുന്നു സൂര്യാതാപമേറ്റ് ഒരാള്‍ മരിച്ചത്

Published

on

സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തില്‍ പാലക്കാട് ജില്ലയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്.ജില്ലയിലെ പലയിടങ്ങളിലും 26 വെരെ ഉഷ്ണതരംഗ സാധ്യതയുണ്ടെന്നും കേന്ദ്രകാലവസ്ഥ വകുപ്പ് അറിയിച്ചു.
ജില്ലയിലെ മറ്റു പ്രദേശങ്ങളില്‍ മറ്റന്നാള്‍ വരെ 41 ഡിഗ്രി സെല്‍ഷ്യസ് താപനില ഉയര്‍ന്നേക്കാം എന്നും വ്യക്തമാക്കി.

പാലക്കാട് കുത്തനൂരില്‍ കഴിഞ്ഞ ദിവസമായിരുന്നു സൂര്യാതാപമേറ്റ് ഒരാള്‍ മരിച്ചത്. ഇതിനു പിന്നാലെയിണ് കാലവസ്ഥവകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

Continue Reading

Trending