kerala
ഒന്ന്- ഒമ്പതു ക്ലാസുകളിലെ വര്‍ഷാന്ത വിലയിരുത്തല്‍ കോവിഡ് വ്യാപനം രൂക്ഷമാക്കുമെന്ന് ആശങ്ക
കോവിഡ് സാഹചര്യത്തില്‍ ക്ലാസ്റൂം അധ്യയനം നടക്കാതെ പോയതിനാല്‍ കൈറ്റ് വിക്ടേഴ്സ് നടത്തിയ ഡിജിറ്റല്‍ പഠനപ്രവര്‍ത്തനങ്ങളില്‍ നിരന്തര വിലയിരുത്തലും വര്‍ഷാന്ത വിലയിരുത്തലും നടത്തി കുട്ടികള്‍ക്ക് ഗ്രേഡ് നല്കി ക്ലാസ് കയറ്റം നല്‍കാനാണ് വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശം

ശരീഫ് കരിപ്പൊടി
കാസര്‍കോട്
ക്ലാസ് കയറ്റവുമായി ബന്ധപ്പെട്ട് ഒന്ന് മുതല്‍ ഒമ്പതു വരെയുള്ള കുട്ടികളുടെ വര്‍ഷാന്ത വിലയിരുത്തല്‍ കോവിഡ് വ്യാപനം രൂക്ഷമാക്കുമെന്ന് ആശങ്ക. കോവിഡ് സാഹചര്യത്തില്‍ ക്ലാസ്റൂം അധ്യയനം നടക്കാതെ പോയതിനാല്‍ കൈറ്റ് വിക്ടേഴ്സ് നടത്തിയ ഡിജിറ്റല്‍ പഠനപ്രവര്‍ത്തനങ്ങളില്‍ നിരന്തര വിലയിരുത്തലും വര്‍ഷാന്ത വിലയിരുത്തലും നടത്തി കുട്ടികള്‍ക്ക് ഗ്രേഡ് നല്കി ക്ലാസ് കയറ്റം നല്‍കാനാണ് വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശം. എന്നാല്‍ ഇതിനായി തയാറാക്കിയ പഠന മികവുരേഖ (ആക്ടിവിറ്റി കാര്‍ഡ്) വിതരണം ചെയ്യുക വഴി രോഗം പടരുമെന്ന ആശങ്കയാണ് ഉയരുന്നത്.
കഴിഞ്ഞ ആഴ്ചയാണ് കുട്ടികളുടെ വര്‍ഷാന്ത വിലയിരുത്തല്‍ പ്രക്രിയ പൂര്‍ത്തിയാക്കി മെയ് അവസാനത്തോടെ ക്ലാസ് പ്രൊമോഷന് പട്ടിക പ്രസിദ്ധീകരിക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവുണ്ടായത്. ബിആര്‍സികളില്‍നിന്ന് ലഭിക്കുന്ന പുസ്തകരൂപത്തിലുള്ള പഠനമികവുരേഖ ഏപ്രില്‍ 30നകം പ്രധാനാധ്യാപകരുടെ ഉത്തരവാദിത്തത്തില്‍ വിദ്യാര്‍ഥികളിലെത്തിക്കാനാണ് ഉത്തരവില്‍ പറയുന്നത്. മെയ് പത്തിനകം പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കിയ പഠനരേഖ വിദ്യാലയത്തില്‍ തിരിച്ചുവാങ്ങാനും ഓരോ സ്കൂളിലും ഓരേ വിഷയത്തിന്റെയും സബ്ജക്ട് കൗണ്‍സില്‍/ സ്കൂള്‍ റിസോഴ്സ് ഗ്രൂപ്പ് ചേര്‍ന്ന് വിലയിരുത്തി മെയ് 20നകം വര്‍ഷാന്ത വിലയിരുത്തല്‍ പൂര്‍ത്തിയാക്കി ക്ലാസ് കയറ്റപ്പട്ടിക പ്രസിദ്ധീകരിക്കണമെന്നും ഉത്തരവിലുണ്ട്. ഏപ്രില്‍ 30നകം തന്നെ പിടിഎ യോഗം ചേര്‍ന്ന് രേഖ എല്ലാ കുട്ടികള്‍ക്കും ലഭിച്ചു എന്നു സ്കൂള്‍ അധികാരികള്‍ ഉറപ്പുവരുത്തുകയും വേണം.
എന്നാല്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇതു എത്രത്തോളം പ്രായോഗികമാണെന്ന കാര്യത്തില്‍ അധ്യാപകര്‍ക്കും അതുപോലെ രക്ഷിതാക്കള്‍ക്കും ആശങ്കയുയരുകയാണ്. പല കൈകളിലൂടെ ഈ രേഖകള്‍ കടന്നുപോവുന്നതും ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ വിതരണം പൂര്‍ത്തിയാക്കുന്നതുമാണ് ആശങ്കയ്ക്ക് കാരണം. ബിആര്‍സികളില്‍ നിന്നും സ്കൂളിലെത്തിക്കുന്ന പഠനരേഖകള്‍ നിര്‍ദേശിച്ച തിയതിക്കം സ്കൂളില്‍ നിന്നും കലക്ട് ചെയ്യാന്‍ രക്ഷിതാക്കളെ അറിയിച്ചുകഴിഞ്ഞു. പൊതുപരീക്ഷകള്‍ നടക്കുന്നതിനാല്‍ രണ്ടോ മൂന്നോ ദിവസങ്ങളില്‍ മാത്രമായിരിക്കും വിതരണം സാധ്യമാവുക. ഇങ്ങനെ വരുമ്പോള്‍ വലിയ രീതിയില്‍ സമ്പര്‍ക്ക സാധ്യതയെ ഭയപ്പെടുകയാണ് സ്കൂള്‍ അധികാരികളും രക്ഷിതാക്കളും.
കാസര്‍കോട് ജില്ലയില്‍ ഉള്‍പ്പടെ പല ബിആര്‍സികളിലും രേഖകള്‍ പൂര്‍ണമായി എത്തിയിട്ടില്ല. എത്തുന്ന മുറയ്ക്ക് സ്കൂളിലെത്തിച്ച് വിതരണം ചെയ്യുമ്പോഴുള്ള സമ്പര്‍ക്കവും സ്കൂള്‍ അധികൃതരില്‍ ആശങ്കയുളവാക്കുന്നു. രേഖ കൈമാറുന്ന ഏതെങ്കിലും ഒരാള്‍ക്ക് വൈറസ് ബാധയുണ്ടായാല്‍ ഇത് കൈമാറിയെത്തുന്ന വലിയ ശതമാനം പേരിലേക്കും രോഗം പകരുമെന്നതാണ് അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കുമുള്ള ഭീതി. എസ്എസ്എല്‍സി, പ്ലസ്ടു പൊതുപരീക്ഷകള്‍ തന്നെ കോവിഡ് വ്യാപന ആശങ്കയിലായിരിക്കെ വലിയൊരു ശതമാനത്തെ സമ്പര്‍ക്കത്തിലേക്ക് വലിച്ചിഴക്കുന്നത് എന്തിനാണെന്ന ചോദ്യവും ഉയരുകയാണ്.
എന്തുചെയ്യണമെന്നറിയാതെ
പ്രധാനാധ്യാപകര്‍
വര്‍ഷാന്ത വിലയിരുത്തലിനായി തയാറാക്കിയ ആക്ടിവിറ്റി മെറ്റീരിയല്‍സ് സ്കൂളിലെത്തുന്ന മുറയ്ക്ക് കോവിഡ് മുന്‍കരുതലോടെ വിതരണം ചെയ്യാനാണ് പ്രധാനാധ്യാപകര്‍ക്ക് ലഭിച്ച നിര്‍ദേശം. പഠനമികവ് രേഖ മേയ് പത്തിനകം തിരികെ വാങ്ങുകയും അധ്യാപകര്‍ സ്കോര്‍ നല്‍കുകയും ചെയ്യണം. എന്നാല്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ എങ്ങനെ നടപ്പിലാക്കുമെന്ന ആശങ്കയിലാണ് പ്രധാനാധ്യാപകര്‍. കൂടുതല്‍ കുട്ടികള്‍ പഠിക്കുന്ന സ്കൂളുകളിലെ അധ്യാപകരെ സംബന്ധിച്ചിടത്തോളം തലവേദന തന്നെയാണ്. മൂവായിരം മുതല്‍ അയ്യായിരം വരെ കുട്ടികള്‍ പഠിക്കുന്ന സ്കൂളുകളുണ്ട്. അധ്യാപകര്‍ പലരും എസ്എസ്എല്‍സി പരീക്ഷ ഡ്യൂട്ടിയിലായിരിക്കെ ഒരാഴ്ചക്കകം വിതരണം തലക്കുത്താകുമെന്നാണ് പ്രധാനാധ്യാപകര്‍ പറയുന്നത്. വിതരണത്തിനോ വിലയിരുത്തലിനോ ഇടയില്‍ ഒരാള്‍ക്ക് വൈറസ് ബാധിച്ചാല്‍ നിര്‍ത്തിവെക്കേണ്ടിവരും. ഒന്നു മുതല്‍ ഒമ്പതു വരെ കുട്ടികള്‍ക്ക് നേരത്തെ തന്നെ ക്ലാസുകയറ്റം പ്രഖ്യാപിച്ചിരിക്കെ കോവിഡ് രൂക്ഷമായ സാഹചര്യത്തില്‍ ഇത് പ്രഹസനമാണെന്നാണ് അധ്യാപകരുടെ പക്ഷം.
kerala
ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
ആലപ്പുഴ, തൃശ്ശൂര്‍, എറണാകുളം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. ആലപ്പുഴ, തൃശ്ശൂര്‍, എറണാകുളം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.
നാളെ ആറ് ജില്ലകളിലും വെള്ളിയാഴ്ച്ച നാല് ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാഴാഴ്ച്ച കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, തൃശ്ശൂര്‍, എറണാകുളം ജില്ലകളിലും വെള്ളിയാഴ്ച്ച കോഴിക്കോട്, മലപ്പുറം, തൃശ്ശൂര്‍, എറണാകുളം ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.
കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മുതല്‍ വെള്ളിയാഴ്ച വരെ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
kerala
കളമശ്ശേരി കുസാറ്റില്‍ വന്‍ ലഹരിവേട്ട; 10.5 ഗ്രാം എംഡിഎംഎയുമായി വിദ്യാര്‍ത്ഥികള്‍ പിടിയില്‍
അതുല്‍, ആല്വിന് എന്നിവരെയാണ് പിടിക്കൂടിയത്

കളമശ്ശേരി കുസാറ്റില്‍ എംഡിഎംഎ വില്‍പ്പനക്കാരായ രണ്ടാം വര്‍ഷ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥികള്‍ പിടിയില്‍. അതുല്‍, ആല്വിന് എന്നിവരെയാണ് പിടിക്കൂടിയത്. ഇവരുടെ കയ്യില്‍ നിന്നും 10.5 ഗ്രാം എംഡിഎംഎയാണ് കണ്ടെടുത്തത്. രണ്ടുവര്‍ഷമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ സജീവമായി ലഹരി വില്‍പ്പന നടത്തി വരുകയായിരുന്നു ഇരുവരം.
.
kerala
തൃശൂരിലെ വോട്ടുകൊള്ള; സുരേഷ് ഗോപിയും ബിജെപിയും പ്രതികരിക്കാന്‍ ബാധ്യസ്ഥരാണ്; വി.ഡി സതീശന്
സുരേഷ് ഗോപിയുടെ മൗനം, പ്രതിരോധിക്കാന്‍ ഒന്നുമില്ലാത്തതുകൊണ്ടാണ്. ആരോപണം യഥാര്‍ത്ഥമല്ലെന്ന് സുരേഷ് ഗോപിക്ക് ബോധ്യമുണ്ടെങ്കില്‍ പ്രതികരിക്കണം.

തൃശൂരിലെ വോട്ടുകൊള്ളയില്‍ സുരേഷ് ഗോപിയും ബിജെപിയും പ്രതികരിക്കാന്‍ ബാധ്യസ്ഥരാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. സുരേഷ് ഗോപിയുടെ മൗനം, പ്രതിരോധിക്കാന്‍ ഒന്നുമില്ലാത്തതുകൊണ്ടാണ്. ആരോപണം യഥാര്‍ത്ഥമല്ലെന്ന് സുരേഷ് ഗോപിക്ക് ബോധ്യമുണ്ടെങ്കില്‍ പ്രതികരിക്കണം. എല്ലാ സഹായവും ഉദ്യോഗസ്ഥ തലത്തിലാണ് ലഭിച്ചതെന്നും സതീശന് വിമര്‍ശിച്ചു.
കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, കര്‍ണാടക അടക്കമുള്ള നിരവധി സംസ്ഥാനങ്ങളില്‍ ബിജെപി തെരഞ്ഞെടുപ്പ് വോട്ടര്‍ പട്ടികയില്‍ കൃത്രിമം നടത്തി. ഇത് രാഹുല്‍ ഗാന്ധി വോട്ടര്‍ പട്ടിക ക്രമക്കേടിന് കുറിച്ച് പറഞ്ഞത് മുതല്‍ ഉണ്ടായി വന്ന വാര്‍ത്തയല്ല. അന്ന് തന്നെ തൃശൂര്‍ ഡിസിസി പ്രസിഡന്റും എല്‍ഡിഎഫ് സ്ഥാനാര്‍ഥി സുനില്‍ കുമാറും ഇത് സംബന്ധിച്ച് പരാതി നല്‍കിയിട്ടുണ്ട്.
വോട്ടര്‍ പട്ടികയില്‍ പേര് വന്നു കഴിഞ്ഞാല്‍ വോട്ട് ചെയ്യാന്‍ അനുവദിക്കുകയല്ലാതെ വേറെ വഴിയില്ല എന്നാണ് അന്ന് കളക്ടര്‍ക്ക് പരാതി നല്കിയപ്പോള് പറഞ്ഞത്. രാഹുല്‍ ഗാന്ധി ഈ വിഷയം പുറത്തു കൊണ്ട് വന്നപ്പോള്‍ രാജ്യം മുഴുവന്‍ ചര്‍ച്ചയായപ്പോള്‍ തൃശൂരിലെ വിഷയവും വന്നു. തീര്‍ച്ചയായിട്ടും അവിടെ വിജയിച്ച എംപി എന്ന നിലക്ക് സുരേഷ് ഗോപിക്കും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കും അതിനകത്ത് ഉത്തരം പറയാനുള്ള പൂര്‍ണ ബാധ്യതയുണ്ട്.- വി.ഡി സതീശന് പറഞ്ഞു.
-
kerala2 days ago
മോര്‍ച്ചറിയില്‍ സൂക്ഷിച്ച ഗര്‍ഭിണിയുടെ മൃതദേഹം കാന്റീന് ജീവനക്കാരനെ അടക്കം കാണിച്ചു; ജീവനക്കാരന് സസ്പെന്ഷന്
-
Cricket2 days ago
‘അഞ്ച് ടെസ്റ്റുകള്‍ക്കായി ബുംറയ്ക്ക് ഐപിഎല്‍ വിശ്രമം നല്‍കാമായിരുന്നു’: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍
-
kerala2 days ago
‘രാജിവെക്കുന്നതിനെ പറ്റി സുരേഷ് ഗോപി ആലോചിക്കണം’; കെ. സുധാകരൻ
-
india2 days ago
സ്വാതന്ത്ര്യദിനം മുസ്ലിം യൂത്ത് ലീഗ് ജനാധിപത്യ സംരക്ഷണ ദിനമായി ആചരിക്കും
-
Film2 days ago
‘ഓണത്തിനൊരുങ്ങി ‘ലോക ചാപ്റ്റര്‍ വണ്‍: ചന്ദ്ര’, കല്യാണിയും നസ്ലനും സൂപ്പര്‍ഹീറോ ആവേശത്തില്‍’
-
News2 days ago
പലസ്തീന് അംഗീകാരം പ്രഖ്യാപിച്ച് ഓസ്ട്രേലിയ
-
india2 days ago
സഹായം ലഭിച്ചില്ല; ഭാര്യയുടെ മൃതദേഹം ബൈക്കില്‍ കൊണ്ടുപോയി ഭര്‍ത്താവ്
-
india2 days ago
‘മാര്‍ച്ച് രാഷ്ട്രീയ സമരമല്ല, ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടം’; പൊലീസ് തടഞ്ഞതില്‍ പ്രതികരിച്ച് രാഹുല്‍ ഗാന്ധി