Connect with us

Culture

മോദിക്കെതിരെ വീണ്ടും പ്രിയങ്ക; അഞ്ചു വര്‍ഷം എന്തു ചെയ്‌തെന്ന് പറയൂ

Published

on

വരാണസി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബി.ജെ.പിക്കുമെതിരെ ആഞ്ഞടിച്ച് വീണ്ടും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. പഴകിദ്രവിച്ച ആരോപണങ്ങളുമായാണ് ബി.ജെ.പി ഇപ്പോഴും തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് പ്രിയങ്ക പരിഹസിച്ചു. എഴുപത് വര്‍ഷത്തെ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങള്‍ ഉന്നയിച്ചാണ് മോദി ഇപ്പോഴും വോട്ടു തേടുന്നത്. ഈ ചോദ്യങ്ങള്‍ എക്‌സ്പയറി ഡേറ്റ് കഴിഞ്ഞവയാണ്. 2014ലെ തെരഞ്ഞെടുപ്പിലും മോദി ഇതു തന്നെയാണ് ചോദിച്ചത്. ഇനി കഴിഞ്ഞ അഞ്ചു വര്‍ഷം നിങ്ങള്‍ എന്തു ചെയ്‌തെന്ന് പറയൂവെന്നും പ്രിയങ്ക മോദിയോട് പറഞ്ഞു. മോദിയുടെ മണ്ഡലമായ വരാണസിയില്‍ നടക്കുന്ന ത്രിദിന ഗംഗാ പ്രയാണ ക്യാമ്പയിന്റെ രണ്ടാം ദിനത്തില്‍ സിതാമാര്‍ഹിയില്‍ കോണ്‍ഗ്രസ് ബൂത്തു പ്രവര്‍ത്തകരുമായി സംവദിക്കുകയായിരുന്നു അവര്‍.

രാജ്യം ഇന്ന് നേരിടുന്ന പ്രതിസന്ധിക്ക് ബി.ജെ.പി ഭൂതകാലത്തെ കുറ്റം പറഞ്ഞതുകൊണ്ട് കാര്യമില്ല. മോദി ഭരണത്തില്‍ രാജ്യത്തെ ജനങ്ങള്‍ അസംതൃപ്തരാണ്. ഇത് തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും. ഒരാള്‍ പോലും ഈ സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളില്‍ തൃപ്തരല്ല. കര്‍ഷകര്‍, യുവാക്കള്‍, സാധാരണക്കാര്‍…, ആരും സന്തുഷ്ടരല്ല. അവര്‍ ഒരുമിച്ചു നിന്നാല്‍ 2019ല്‍ മാറ്റം സംഭവിക്കും. ജനം മാറ്റം ആഗ്രഹിക്കുന്നുവെന്നും പ്രിയങ്ക പറഞ്ഞു. പ്രയാഗ്‌രാജ് മുതല്‍ വരാണസി വരെ ഗംഗാ നദിയിലൂടെ ബോട്ട് യാത്ര നടത്തിയാണ് പ്രിയങ്ക ഉത്തര്‍പ്രദേശ് ജനതയുടെ മനം കവരുന്നത്.

പ്രധാന കേന്ദ്രങ്ങളില്‍ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങിയുള്ള യാത്രക്കിടെ, തീര മേഖലയിലെ ജനവാസ കേന്ദ്രങ്ങളില്‍ കാല്‍ നടയായി എത്തിയും അവര്‍ ജനങ്ങളോട് നേരിട്ട് സംവദിക്കുന്നുണ്ട്. എല്ലായിടങ്ങളിലും കോണ്‍ഗ്രസിന്റെ ബൂത്ത് പ്രവര്‍ത്തകരേയും പ്രിയങ്ക നേരില്‍ കാണുന്നുണ്ട്. കോണ്‍ഗ്രസിനെ താഴെ തട്ടില്‍ ശക്തിപ്പെടുത്തുന്നതിന് കഠിനാധ്വാനം ചെയ്യണമെന്ന് ബദോഹിയില്‍ ബൂത്ത് പ്രവര്‍ത്തകരോട് സംസാരിക്കവെ പ്രിയങ്ക പറഞ്ഞു. ബദോഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കവെ, ഉത്തര്‍പ്രദേശില്‍ വന്‍ വികസനം നടന്നുവെന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അവകാശ വാദങ്ങളേയും പ്രിയങ്ക തള്ളിക്കളഞ്ഞു. ഒരാള്‍ പോലും സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളില്‍ സംതൃപ്തിയുള്ളതായി തന്നോട് പറഞ്ഞിട്ടില്ല. എല്ലാ ജനങ്ങളും നിരാശരാണ് – പ്രിയങ്ക പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

തിയറ്ററിലിരുന്ന് കരയുകയായിരുന്നു, എന്‍റെ ജീവിതമാണത്’: നജീബ്

നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു

Published

on

കൊച്ചി: ‘ആടുജീവിതം’ സിനിമ കണ്ടപ്പോൾ ചില രംഗങ്ങൾ കണ്ട് തിയേറ്ററിനുള്ളിൽ ഇരുന്ന് കരയുകയായിരുന്നു താനെന്ന് നജീബ്. തന്റെ ജീവിതമാണ് സ്ക്രീനിലൂടെ കണ്ടതെന്നും നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ‘ആടുജീവിതം’ ആദ്യ ഷോ കണ്ടിറങ്ങിയപ്പോഴായിരുന്നു നജീബിന്‍റെ പ്രതികരണം.

പൃഥ്വിരാജ് വളരെ നന്നായി അഭിനയിച്ചിട്ടുണ്ട്. സിനിമ തിയേറ്ററിൽ എത്തുന്നത് കുടുംബം കാത്തിരിക്കുകയായിരുന്നു. എന്നാൽ മകന്റെ കുഞ്ഞ് മരിച്ചതോടെ എല്ലാവരും ദുഃഖത്തിലാണ്. എല്ലാവരും നിർബന്ധിച്ചത് കൊണ്ടാണ് ഇന്ന് സിനിമ കാണാൻ എത്തിയത്. ഇന്ന് തന്നെ സിനിമ കാണുമെന്ന് പറഞ്ഞ് നിരവധി പേരാണ് തന്നെ വിളിക്കുന്നത് -നജീബ് പറഞ്ഞു.

അതേസമയം, ഇന്ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള സിനിമയെന്നും, ബ്ലെസ്സി എന്ന സംവിധായകന്‍റെ 16 വർഷത്തെ കഠിനാധ്വാനം ഫലം കണ്ടിരിക്കുന്നുവെന്നുമെല്ലാം പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

Continue Reading

Art

സ്റ്റാൻഡപ്പ് കോമഡി വേദികളിൽ നിന്നും ചലച്ചിത്ര അരങ്ങിലേക്ക്

ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്.

Published

on

മലയാളത്തിലെ ആദ്യത്തെ സ്റ്റാൻഡപ്പ് കോമഡി റിയാലിറ്റി ഷോ ആയ ഫൺസ് അപ്പോൺ എ ടൈം സീസൺ 3 യുടെ മത്സരാർത്ഥികൾ ചലച്ചിത്ര അരങ്ങിലേക്ക്. ഷോയിലൂടെ ശ്രദ്ധേയരായ അൻസിൽ, ധരൻ, സംഗീത് റാം, സോബിൻ കുര്യൻ എന്നീ 4 കോമേഡിയന്മാരാണ് ആദ്യ സിനിമയിലേക്ക് ചുവട് വെച്ചത്. ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്. വയലുങ്കൽ ഫിലംസ്ന്റെ ബാന്നറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് വൈകാതെ പ്രഖ്യാപിക്കും.

സംവിധായകനൊപ്പം ധരൻ ചിത്രത്തിന്റെ കഥ തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്നു. മറ്റുള്ളവർ പ്രധാനപ്പെട്ട വേഷങ്ങളും കൈകാര്യം ചെയ്തിരിക്കുന്നു. വിഷ്ണു പ്രസാദ്, ബോബൻ ആലുമ്മൂടൻ, സജി വെഞ്ഞാറമൂട്, കൊല്ലം തുളസി, യവനിക ഗോപാലകൃഷ്ണൻ, ഹരിശ്രീ മാർട്ടിൻ, ഷാജി മാവേലിക്കര, വിനോദ്, ഭാസി, അരുൺ വെഞ്ഞാറമൂട് തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.

ക്യാമറ: എ കെ ശ്രീകുമാർ, എഡിറ്റ്‌: ബിനോയ്‌ ടി വർഗീസ്, കൺട്രോളർ: രാജേഷ് നെയ്യാറ്റിൻകര. സംഗീതം: ജസീർ, ആലാപനം: അരവിന്ദ് വേണുഗോപാൽ, വൈക്കം വിജയലക്ഷ്മി, തൊടുപുഴയിൽ ചിത്രീകരണം പൂർത്തിയായ ചിത്രം വൈകാതെ തീയേറ്ററുകളിൽ എത്തും.

Continue Reading

Film

നടി നേഹ ശർമ്മ കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കും; സൂചന നൽകി പിതാവ്

ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ.

Published

on

ബോളിവുഡ് താരം നേഹ ശര്‍മ്മ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി മത്സരിച്ചേക്കുമെന്ന സൂചന നല്‍കി പിതാവ്. ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ. സഖ്യകക്ഷികളുമായുള്ള ധാരണയ്‌ക്കൊടുവില്‍ ഭഗല്‍പൂര്‍ സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുകയാണെങ്കില്‍ മകളെ നാമനിര്‍ദേശം ചെയ്യുമെന്ന് അജയ് അറിയിച്ചു.

‘കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിക്കണം, ഞങ്ങള്‍ മത്സരിച്ച് സീറ്റ് നേടും. കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിച്ചാല്‍, എന്റെ മകള്‍ നേഹ ശര്‍മ്മ മത്സരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ പാര്‍ട്ടിക്ക് ഞാന്‍ മത്സരിക്കണമെന്നാണ് ആഗ്രഹിമെങ്കില്‍ അത് ചെയ്യും’ അജയ് ശര്‍മ്മ പറഞ്ഞു.

Continue Reading

Trending