gulf
ഖത്തറില്‍ തൊഴില്‍, ഇമിഗ്രേഷന്‍ നിയമങ്ങളില്‍ വന്‍ മാറ്റങ്ങള്‍; നിര്‍ദേശങ്ങളും ചട്ടങ്ങളും ഇങ്ങനെ
വിപണിയിലെ മാറ്റങ്ങള്‍ക്കും തൊഴില്‍ ആവശ്യങ്ങള്‍ക്കും അനുസൃതമായാണ് പുതിയ മാറ്റങ്ങള്‍ എന്നാണ് സര്‍ക്കാര്‍ വിശദീകരണം
ദോഹ: ഏതാനും ആഴ്ചകളായി ഖത്തറിന്റെ തൊഴില്‍ ഇമിഗ്രേഷന്‍ റെഗുലേറ്ററി ചട്ടക്കൂടുകളില്‍ ഒരുപാട് മാറ്റങ്ങളാണ് സര്‍ക്കാര്‍ കൊണ്ടുന്നത്. വിപണിയിലെ മാറ്റങ്ങള്‍ക്കും തൊഴില്‍ ആവശ്യങ്ങള്‍ക്കും അനുസൃതമായാണ് പുതിയ മാറ്റങ്ങള്‍ എന്നാണ് സര്‍ക്കാര്‍ വിശദീകരണം. ഭേദഗതി വരുത്തിയ നിയമങ്ങളില്‍ പ്രധാനപ്പെട്ടവ ഇങ്ങനെ;
* തൊഴിലാളികളുടെ പ്രൊബേഷന്‍ കാലയളവില്‍ അവര്‍ പ്രാപ്തയല്ലെന്ന് ബോധ്യപ്പെട്ടാല്‍ പിരിച്ചുവിടാന്‍ തൊഴിലുടമയ്ക്ക് അവകാശമുണ്ടാകും. തൊഴിലാളിക്ക് നിര്‍ബന്ധമായും ഇതു സംബന്ധിച്ച് രേഖാമൂലമുള്ള എഴുത്ത് നല്‍കണം. നോട്ടീസ് കാലയളവ് മൂന്നു ദിവസത്തില്‍ നിന്ന് ഒരു മാസമാക്കി വര്‍ധിപ്പിച്ചു
* നോട്ടീസ് കാലയളവില്‍ തൊഴിലാളി നോട്ടീസ് ആവശ്യങ്ങള്‍ അംഗീകരിക്കാതെ ഖത്തര്‍ വിട്ടാല്‍ രാജ്യം വിട്ട അന്നു മുതല്‍ ഒരു വര്‍ഷത്തേക്ക് യാത്രാ നിരോധനം ഏര്‍പ്പെടുത്തും
* ആദ്യ രണ്ടു വര്‍ഷത്തില്‍ തൊഴിലില്‍ നിന്ന് പിരിച്ചുവിടാന്‍ ഒരു മാസം മുമ്പ് നോട്ടീസ് നല്‍കണം. സര്‍വീസില്‍ രണ്ടു വര്‍ഷം കഴിഞ്ഞാല്‍ രണ്ടു മാസമാണ് നോട്ടീസ് കാലാവധി. നോട്ടീസ് മാര്‍ഗനിര്‍ദേശങ്ങള്‍ തെറ്റിക്കുന്നവര്‍ തൊഴിലാളികളുടെ അടിസ്ഥാന ശമ്പളത്തിന് തുല്യമായ നഷ്ടപരിഹാരം ഒടുക്കേണ്ടി വരും. അനുമതിയില്ലാതെ രാജ്യം വിട്ടാല്‍ വിലക്കു വരും.
* തൊഴിലാളികള്‍ക്ക് താമസ സൗകര്യം ഒരുക്കുന്ന ഉടമകള്‍ സര്‍ക്കാര്‍ മന്ത്രാലയങ്ങള്‍ നിര്‍ദേശിക്കുന്ന മാനദണ്ഡങ്ങള്‍ പാലിക്കണം. ഇല്ലെങ്കില്‍ രണ്ടായിരം മുതല്‍ ഒരു ലക്ഷം വരെ റിയാല്‍ പിഴ ഒടുക്കേണ്ടി വരും. ജയില്‍ ശിക്ഷയും അനുഭവിക്കണം.
* തൊഴില്‍ നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് ശിക്ഷ വര്‍ധിപ്പിച്ചു. രണ്ടായിരം മുതല്‍ ഒരു ലക്ഷം ഖത്തറി റിയാലാണ് പിഴ. ഒരു വര്‍ഷം വരെ ജയില്‍ ശിക്ഷയും.
* രാജ്യത്തെ മിനിമം പ്രതിമാസ നിര്‍ബന്ധിത വേതനം ആയിരം ഖത്തറി റിയാലാക്കി. എല്ലാ തരത്തിലുള്ള തൊഴിലാളികള്‍ക്കും ജീവനക്കാര്‍ക്കും നിയമം ബാധകമാണ്. വേതനത്തിന് പുറമേ, താമസത്തിനായുള്ള പ്രതിമാസ അലവന്‍സ് അഞ്ഞൂറ് റിയാലാക്കി നിജപ്പെടുത്തി. ഭക്ഷണത്തിനായുള്ള അലവന്‍സ് 300 റിയാല്‍.
* തൊഴിലാളികള്‍ക്ക് നിലവിലുള്ള തൊഴില്‍ മാറി പുതിയവ തെരഞ്ഞെടുക്കാന്‍ തൊഴിലുടമയില്‍നിന്ന് നൊ ഒബ്ജക്ഷന് സര്‍ട്ടിഫിക്കറ്റ് (എന്‍ഒസി) ആവശ്യമില്ല. എന്നാല്‍ തൊഴില്‍ നിയമ പ്രകാരമുള്ള നോട്ടീസ് നിബന്ധനകള്‍ പ്രകാരമാകണം തൊഴില്‍ മാറ്റം.
gulf
ഒമാനില്‍ അപകടം: ട്രക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് ഏഷ്യന്‍ പൗരന്മാര് മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്
സുല്‍ത്താന്‍ തുവൈനി ബിന്‍ സഈദ് റോഡിലെ ബിദ്ബിദ്-ഷര്‍ഖിയ പാലത്തിനടിയിലായിരുന്നു അപകടം
മസ്കത്ത്: ഒമാനിലെ ഷര്‍ഖിയ ഗവര്‍ണറേറ്റിലെ ബിദിയയില്‍ നടന്ന ട്രക്ക് കൂട്ടിയിടിയില്‍ രണ്ട് ഏഷ്യന്‍ പൗരന്മാര് ദുരുദേഹിതരായി. സുല്‍ത്താന്‍ തുവൈനി ബിന്‍ സഈദ് റോഡിലെ ബിദ്ബിദ്-ഷര്‍ഖിയ പാലത്തിനടിയിലായിരുന്നു അപകടം. നിസ്വ-മസ്കത്ത് റൂട്ടിലുണ്ടായ അപകടത്തില്‍ അതേ റോഡില്‍ സഞ്ചരിച്ചിരുന്ന അഞ്ച് വാഹനങ്ങള്‍ കൂടി തകര്‍ന്നു.
അപകടത്തെ തുടര്‍ന്ന് രണ്ട് ഏഷ്യന്‍ പൗരന്മാര് മരിച്ചു, നിരവധി പേര്‍ക്ക് പരിക്കേറ്റതായും പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റിയതായും റോയല്‍ ഒമാന്‍ പൊലീസ് (ROP) അറിയിച്ചു. സ്ഥലത്തെ ഗതാഗതം അധികാരികള്‍ തിരിച്ചുവിട്ടിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം തുടരുകയാണ്.
gulf
ഒരുമാസത്തിനിടെ 1.39 കോടി പേര് ഉംറ നിര്‍വഹിച്ചു: ഹജ്-ഉംറ മന്ത്രാലയം
ഇതില്‍ 17 ലക്ഷത്തിലേറെ പേര് രാജ്യാന്തര തീര്‍ഥാടകരാണ്.
മക്ക: കഴിഞ്ഞ ഒരുമാസത്തിനിടെ 1.39 കോടിയിലധികം വിശ്വാസികള്‍ ഉംറ നിര്‍വഹിച്ചതായി ഹജ്-ഉംറ മന്ത്രാലയം അറിയിച്ചു. ഇതില്‍ 17 ലക്ഷത്തിലേറെ പേര് രാജ്യാന്തര തീര്‍ഥാടകരാണ്. ശേഷിക്കുന്നവര്‍ സൗദി സ്വദേശികളെയും സൗദിയില്‍ താമസിക്കുന്ന വിദേശികളെയും ഉള്‍പ്പെടുന്ന ആഭ്യന്തര തീര്‍ഥാടകര്‍. ഒരു വ്യക്തി ഒരിലധികം തവണ ഉംറ നിര്‍വഹിച്ചിട്ടുണ്ടെങ്കില്‍ അതും മൊത്തം കണക്കില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
gulf
കളഞ്ഞുകിട്ടിയ പണം കൈമാറി; സമൂഹബോധം തെളിയിച്ച ബാലികക്ക് അഭിനന്ദനം
വഴിയില്‍ കണ്ടെത്തിയ പണം സുരക്ഷിതമായി കൈമാറുന്നതിനായി മൂത്ത സഹോദരിയുടെ സഹായം തേടിയ ഷൈമ എന്ന ബാലിക മുശരീഫ് പൊലീസ് സ്റ്റേഷനില്‍ തന്നെയാണ് പണം ഏല്പിച്ചത്.
അജ്മാന്: പൊതുസ്ഥലത്ത് കളഞ്ഞുകിടന്ന പണം കണ്ടെത്തി പൊലീസിന് ഏല്പിച്ച ബാലികയെ അജ്മാന് പൊലീസ് ആദരിച്ചു. വഴിയില്‍ കണ്ടെത്തിയ പണം സുരക്ഷിതമായി കൈമാറുന്നതിനായി മൂത്ത സഹോദരിയുടെ സഹായം തേടിയ ഷൈമ എന്ന ബാലിക മുശരീഫ് പൊലീസ് സ്റ്റേഷനില്‍ തന്നെയാണ് പണം ഏല്പിച്ചത്.
കുട്ടിയുടെ സത്യസന്ധതയും ഉത്തരവാദിത്വബോധവും പ്രശംസിച്ച് ബ്രിഗേഡിയര്‍ ജനറല്‍ അല്‍ മുഹൈരി അഭിനന്ദനം അറിയിച്ചു. പിതാവടക്കമുള്ള കുടുംബാംഗങ്ങളുടെ സാന്നിധ്യത്തില്‍ പൊലീസ് ഷൈമയ്ക്ക് അഭിനന്ദന സര്‍ട്ടിഫിക്കറ്റും സമ്മാനവും നല്കി. കുട്ടികളില്‍ മൂല്യബോധം വളര്‍ത്തുന്നതിനുള്ള കുടുംബത്തിന്റെ പങ്ക് പ്രശംസനീയമാണെന്നും, സമൂഹത്തിലെ പൊതുസ്വത്ത് സംരക്ഷണവും നഷ്ടപ്പെട്ട വസ്തുക്കള്‍ തിരികെ നല്കുന്ന സംസ്കാരവും പ്രോത്സാഹിപ്പിക്കുന്ന മാതൃകാപരമായ പെരുമാറ്റമാണിതെന്ന് അല്‍ മുഹൈരി പറഞ്ഞു.
-
kerala1 day ago‘ഇത് പുരുഷന്മാര്ക്ക് വേണ്ടിയുള്ള സ്വാതന്ത്ര്യ സമരം, മഹാത്മാഗാന്ധിയുടെ പാതയില്‍ ജയിലില്‍ നിരാഹാര സമരമിരിക്കും’:രാഹുല്‍ ഈശ്വര്‍
-
kerala1 day agoമുഖ്യമന്ത്രിക്ക് പുതിയ വാഹനം; 1.10 കോടി അനുവദിച്ച് ഉത്തരവിറക്കി
-
kerala13 hours agoകെഎസ്ആര്‍ടിസി ബസ് ഓടിച്ചു എന്ന കുറ്റമേ ഞാന്‍ ചെയ്തിട്ടുള്ളൂ, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നെ ഒരുപാട് ദ്രോഹിച്ചു; ഡ്രൈവര്‍ യദു
-
india1 day ago‘ദ്രോഹിക്കുന്നതിനും പരിധിയുണ്ട്, കോണ്‍ഗ്രസിനെ ഞെരുക്കാനുള്ള ശ്രമം വിലപ്പോവില്ല’ കേന്ദ്രസര്‍ക്കാറിന്റേത് ധാര്‍മിക മൂല്യത്തകര്‍ച്ച: ഡി.കെ.ശിവകുമാര്‍
-
kerala2 days agoനിയുക്ത ഫാ. മെത്രാന് ആന്റണി കാട്ടിപ്പറമ്പിലിനെ സന്ദര്‍ശിച്ച് അഡ്വ. ഹാരിസ് ബീരാന് എം.പി
-
india14 hours agoപ്രതിപക്ഷത്തിനുമുന്നില് മുട്ട് മടക്കി കേന്ദ്രം; എസ്ഐആർ വിഷയത്തിൽ പാർലമെന്റിൽ ചർച്ച വേണമെന്ന ആവശ്യം അംഗീകരിച്ചു
-
kerala11 hours agoകൊല്ലത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ സ്വീകരണത്തിനായി കുടുംബശ്രീയില്‍ പണപ്പിരിവ്
-
More2 days agoമരണം 1000 കടന്നു, ദുരിതപ്പെയ്ത്തിൽ വിറങ്ങലിച്ച് ഇന്തൊനീഷ്യയും ശ്രീലങ്കയും

