Connect with us

Video Stories

ശൂറാ കൗണ്‍സില്‍ തെരഞ്ഞെടുപ്പിന് ഖത്തര്‍ തയ്യാറാകുന്നു: വിദേശകാര്യമന്ത്രി

Published

on

 

ദോഹ: ശൂറാ കൗണ്‍സില്‍ തെരഞ്ഞെടുപ്പിനായി രാജ്യം തയാറാകുന്നതായി ഡെപ്യൂട്ടി പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ്് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍താനി. ജനീവയില്‍ 37-ാമത്് യു.എന്‍. മനുഷ്യാവകാശ കൗണ്‍സിലില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യാന്തര വ്യവസ്ഥകള്‍ക്ക് അനുസൃതമായി മനുഷ്യാവകാശം സംബന്ധിച്ച ദേശീയ പദ്ധതിയും ആസൂത്രണത്തിലാണ്. എല്ലാ രാജ്യങ്ങളുമായും ഗുണപരമായ ഇടപെടലുകളിലൂടെ മനുഷ്യാവകാശങ്ങളുടെ സംരക്ഷണത്തിനും പ്രോത്സാഹനത്തിനുമുള്ള ശ്രമങ്ങള്‍ തുടരും. സഊദി സഖ്യത്തിന്റെ ഖത്തറിനെതിരായ മനുഷ്യാവകാശ ലംഘനങ്ങള്‍ അവസാനിപ്പിക്കാന്‍ യു.എന്‍. മനുഷ്യാവകാശ കൗണ്‍സിലിന്റെ അടിയന്തര ഇടപെടലുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യം നേരിടുന്ന നിയമവിരുദ്ധവും നീതിരഹിതവുമായ ഉപരോധം അവസാനിപ്പിക്കാന്‍ കൗണ്‍സില്‍ ഇടപെടണം. ഖത്തര്‍ ജനതക്കുമേല്‍ നീതീകരിക്കാനാകാത്ത മനുഷ്യാവകാശം ലംഘനം അടിച്ചേല്‍പ്പിക്കുമ്പോള്‍ അതിനെതിരെ നടപടി സ്വീകരിക്കേണ്ടത് ഉത്തരവാദിത്തമാണ്. ഏകപക്ഷീയവും ബലം പ്രയോഗിച്ചുമുള്ള ഉപരോധമാണ് ഖത്തര്‍ ജനത നേരിടുന്നത്. മനുഷ്യാവകാശത്തിനു വേണ്ടിയുള്ള യു എന്‍ ഹൈകമ്മീഷണര്‍ മിഷന്‍ കഴിഞ്ഞ നവംബറില്‍ ഖത്തര്‍ സന്ദര്‍ശിച്ചു തയാറാക്കി പ്രസിദ്ധീകരിച്ച റി്‌പ്പോര്‍ട്ടില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഖത്തരി പൗരന്‍മാര്‍ക്കും വിദേശികള്‍ക്കുമെതിരായ മനുഷ്യാവകാശ ലംഘനങ്ങളുടെ വ്യക്തതയുള്ള വിവരങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്. നീതി ലഭിക്കേണ്ടത് ഖത്തറിന്റെ അവകാശമായിരിക്കേ കൗണ്‍സിലിന്റെ ഉത്തരവാദിത്തവും അധികാരവും ഉപയോഗപ്പെടുത്തണം. ഇരകള്‍ക്ക് നീതിയും നഷ്ടപരിഹാരവും ലഭിക്കേണ്ടതുണ്ട്. ഇരകളോടൊപ്പം നില്‍ക്കണമെന്നാണ് ഖത്തറിന്റെ ആവശ്യം.
മനുഷ്യവകാശ ലംഘകര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകണം. ലംഘനത്തിന് ഇരയാകുന്നവര്‍ക്ക്്് നഷ്ടപരിഹാരം നല്‍കണം. രാജ്യാന്തര നിയമങ്ങളും മനുഷ്യാവകാശങ്ങളും ലംഘിച്ചുകൊണ്ടുള്ള അക്രമങ്ങളും തീവ്രവാദ പ്രവര്‍ത്തനങ്ങളും ഉള്‍പ്പടെയുള്ള വിവിധ വെല്ലുവിളികളാണ് ലോകം നേരിടുന്നത്്. കിഴക്കന്‍ ഗൗത്വയിലെ അക്രമം മനുഷ്യത്വത്തിനുനേരെയുള്ള കളങ്കമാണ്. വെടിനിര്‍ത്തലുമായി ബന്ധപ്പെട്ട്്് യു.എന്‍സെക്രട്ടറി കൗണ്‍സിലിന്റെ തീരുമാനങ്ങള്‍ നടപ്പാക്കാന്‍ രാജ്യാന്തര സമൂഹം നടപടികളെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സിറിയന്‍ പ്രതിസന്ധിക്ക് രാഷ്ട്രീയ പരിഹാരം സാധ്യമാക്കുന്നതിന് ജനീവ ഒന്നാം പ്രസ്താവനയ്ക്ക് അനുസൃതമായി നിയമപരവും ധാര്‍മികവുമായ ഉത്തരവാദിത്വം നിറവേറ്റാന്‍ രാജ്യാന്തര സമൂഹം തയാറാകണം. സിറിയന്‍ സമൂഹത്തിന് മാനുഷിക കാരുണ്യ സഹായം ലഭ്യമാക്കാനും സന്നദ്ധത പ്രകടിപ്പിക്കണം. സിറിയയ്ക്ക് സഹായം ലഭ്യമാക്കുന്നതില്‍ ഖത്തര്‍ പിന്നോട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഫലസ്തീന്‍ ജനങ്ങളുടെ അവകാശ സംരക്ഷണത്തിലും രാജ്യാന്തര സമൂഹത്തിന്റെ ഇടപെടലുണ്ടാകണം. കിഴക്കന്‍ ജറുസലേം തലസ്ഥാനമായി 1967ലെ അതിര്‍ത്തികള്‍ പ്രകാരം ഫലസ്തീന്‍ രാജ്യം രൂപീകരിക്കണമെന്ന അറബ് സമാധാന ശ്രമങ്ങളുടെ ഭാഗമായുള്ള നിലപാടും വിദേശകാര്യമന്ത്രി ആവര്‍ത്തിച്ചു. അധിനിവേശത്തിലാണ് ഫലസ്തീന്‍ ജനങ്ങള്‍ ജീവിക്കുന്നത്. ഫലസ്തീനികള്‍ക്കെതിരായ നിയമലംഘനങ്ങള്‍ ഇസ്രാഈല്‍ അവസാനിപ്പിക്കണം. സാധാരണക്കാരായ ജനങ്ങള്‍ക്കെതിരെ ക്രൂരമായ അതിക്രമങ്ങളാണ് ഇസ്രാഈല്‍ സൈന്യം അഴിച്ചുവിടുന്നത്. അതിനെതിരെ ശക്തമായ നടപടികളുണ്ടാകണമെന്നും വിദേശകാര്യമന്ത്രി ആവശ്യപ്പെട്ടു.ജനീവയില്‍ നടക്കുന്ന സിറിയന്‍ യുദ്ധകുറ്റകൃത്യങ്ങള്‍ സംബന്ധിച്ച മന്ത്രിതല ഉച്ചകോടിയില്‍ പങ്കെടുക്കവെ സിറിയയില്‍ നടക്കുന്ന മനുഷ്യത്വ രഹിതമായ യുദ്ധ കുറ്റകൃത്യങ്ങളിലെ പ്രതികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും വിദേശകാര്യമന്ത്രി ആവശ്യപ്പെട്ടു. സിറിയന്‍ മനുഷ്യാവകാശ പ്രശ്‌നങ്ങള്‍, യുദ്ധ കുറ്റകൃത്യങ്ങള്‍ എന്നിവയില്‍ രാജ്യാന്തരതലത്തില്‍ സ്വീകരിച്ച നടപടികളെക്കുറിച്ച് സമഗ്ര റിപ്പോര്‍ട്ട് ആവശ്യമാണ്. ഇക്കാര്യത്തില്‍ സമഗ്ര ചര്‍ച്ചകളും ഇടപെടലുകളുമുണ്ടാകണം.
സിറിയന്‍ ഭരണകൂടവും തീവ്രവാദ ഗ്രൂപ്പുകളും ജനങ്ങള്‍ക്കെതിരെ അക്രമം അഴിച്ചുവിടുകയാണ്. കടുത്ത മനുഷ്യാവകാശ ലംഘനങ്ങളാണ് അവിടെ നടക്കുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.

Published

on

കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന്‍ എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്‍കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

Continue Reading

Video Stories

ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

Published

on

ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.

Continue Reading

News

എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി.

Published

on

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്‌സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്‌വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്‌മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.

Continue Reading

Trending