Connect with us

More

‘ഇത്ര ഒറിജിനലായ നേതാവിനെ എക്കാലത്തേക്കും തകര്‍ക്കാനാവില്ല’

Published

on

കോണ്‍ഗ്രസ് അഖിലേന്ത്യാ ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെക്കുറിച്ച് നജീബ് കാന്തപുരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

ഇന്ത്യയിൽ ഇപ്പോഴും ഇത്തരത്തിലൊരാൾ ജീവിച്ചിരിക്കുന്നുവെന്നത്‌ തന്നെയാണ്‌ ഏറ്റവും വലിയ ആശ്വാസം. രാഹുൽ ഗാന്ധിയുടെ വീട്ടിൽ നിന്നിറങ്ങിയപ്പോൾ മനസിൽ തോന്നിയ ഒരു വികാരമാണിത്‌. യു.പി തെരെഞ്ഞെടുപ്പിനു ശേഷം പരിഹാസങ്ങളും ആക്ഷേപങ്ങളും ട്രോൾ മഴകളും ഏറ്റു വാങ്ങുമ്പോഴും ഇത്ര സ്ഫടിക സമാനമായ നിലപാടുകളുമായി ഒരു ചെറുപ്പക്കാരൻ നല്ല ഇന്ത്യ തിരിച്ചു വരുന്നതും കാത്തിരിക്കുന്നുവെന്നത്‌ തന്നെയാണ്‌ ഏറ്റവും വലിയ കാര്യം. അരമണിക്കൂറിലേറെ നീണ്ട കൂടിക്കാഴ്ചക്കിടയിൽ രാഹുൽ ഗാന്ധി വരച്ചു കാട്ടിയത്‌ വരാനിരിക്കുന്ന ഭീതി നിറഞ്ഞ കാലത്തെക്കുറിച്ചാണ്‌. ലോകമാകെ രൂപപ്പെടുന്ന വംശീയതയും ഇസ്ലാമോഫോബിയ എന്ന ഭ്രാന്തും കൂട്ടിക്കലർത്തി ഇന്ത്യയിൽ വിപണനം നടത്തുന്നതിനെക്കുറിച്ച്‌ , അതിന്റെ അന്തർ ദേശീയ സാഹചര്യത്തെക്കുറിച്ച്‌, ഇസ്ലാം ഫോബിയ പറഞ്ഞ്‌ മോഡി ഇന്ത്യയെ കൂടുതൽ മിലിറ്റന്റ്‌ ആക്കുന്ന രാഷ്ട്രീയ പശ്ചാത്തലത്തെക്കുറിച്ച്‌, അതിന്റെ മറവിൽ അമേരിക്കയും മോഡിയും തമ്മിൽ രൂപപ്പെടുന്ന പുതിയ അവിശുദ്ധ ബാന്ധവത്തെക്കുറിച്ച്‌, അതുവഴി മോഡി സ്വന്തമാക്കുന്ന അറ്റമില്ലാത്ത പണത്തെക്കുറിച്ച്‌, അതു വഴി അരക്കിട്ടുറപ്പിക്കുന്ന രാഷ്ട്രീയാധികാരത്തെക്കുറിച്ച്‌, ചൈനക്കെതിരെ അമേരിക്ക നടത്തുന്ന ഉൾപോരിൽ ഇന്ത്യ പങ്കാളിയാവുന്നതിനെക്കുറിച്ച്‌, ഇന്ത്യയിൽ ദളിതുകൾക്കും താഴെ മുസ്ലിംകളെ പ്രതിഷ്ഠിച്ച്‌ പുതിയ ദളിത്‌ വിമോചനം സാധ്യമാക്കുന്ന ചൊട്ടു വിദ്യയെക്കുറിച്ച്‌, കടുത്ത മുസ്ലിം വിരുദ്ധത ജയമാക്കി മാറ്റുന്നതിനെക്കുറിച്ച്‌…
എത്ര വാചാലമായി അദ്ധേഹം സംസാരിക്കുമ്പോൾ ഒരു കാര്യം ഉറപ്പായി. ഇത്ര ഒറിജിനലായ ഒരു നേതാവിനെ എക്കാലത്തേക്കും തകർക്കാനാവില്ല. യു. പി യിൽ മാത്രമല്ല, ഇനിയും തോൽവികൾ തുടരാം, അപ്പോഴും രാഹുൽ പറഞ്ഞു. എത്ര തെരെഞ്ഞെടുപ്പുകളിൽ തോറ്റാലും ആശയ പരമായ ജയം കൊണ്ടല്ലാതെ ഇനി ജയിച്ചടക്കുക സാധ്യമല്ല. ഹിന്ദുത്വത്തെ നേരിടാൻ മൃദു ഹിന്ദുത്വമല്ല വേണ്ടത്‌. കറകളഞ്ഞ മതേതരത്വമാണ്‌. ആ മതേതരത്വമാണ്‌ ആശയപരമായ യുദ്ധത്തിനു കരുത്ത്‌ പകരേണ്ടത്‌. ഇതിൽ വിശ്വാസമില്ലാത്ത നേതാക്കളാണ്‌ ഇപ്പോൾ കോൺഗ്രസിനെ തള്ളിപ്പറഞ്ഞ്‌ പുറത്ത്‌ പോവുന്നത്‌. ഇന്ത്യയിലെ ഇരുപത്തഞ്ചു കോടി മുസ്ലിംകളെ തുടച്ചു നീക്കി വംശീയ ശുദ്ധീകരണം നടത്താനാവില്ലെന്നത്‌ സത്യമാണെങ്കിൽ വർഗ്ഗീയതക്കെതിരെ ആശയ യുദ്ധം നടത്തി തന്നെ കോൺഗ്രസ്‌ ജയിക്കും. ആ ജയത്തിന്‌ ഇത്തിരി ക്ഷമ വേണ്ടിവരും.
ഇന്ത്യൻ മുസ്ലികളെ കൂടുതൽ ഐക്യത്തോടെ കോൺഗ്രസിനൊപ്പം നിർത്താനും ഈ പോരാട്ടമുന്നണിയിൽ രാജ്യ വ്യാപകമായി നിലകൊള്ളാനും മുസ്ലിം ലീഗ്‌ സന്നദ്ധമാണെന്ന് ഞങ്ങൾ പറഞ്ഞു. പ്രതീക്ഷ നഷ്ടപ്പെടാതെ ആ ചുവടുവെപ്പുകളുമായി മുന്നേറുന്ന ഈ ചെറുപ്പക്കാരനെ നാം വഴിയിൽ തള്ളരുത്‌. കല്ലെറിയുകയുമരുത്‌. പരിഹസിക്കാൻ ആർക്കുമാവും. പക്ഷെ മുറിവേറ്റിട്ടും ലക്ഷ്യ സ്ഥാനത്തേക്ക്‌ ചോരച്ചാലുകൾ കടന്ന് പോകുന്ന ഇന്ത്യയുടെ ഈ പ്രിയ പുത്രനെ നമുക്കൊറ്റപ്പെടുത്തിക്കൂട. കൂടെയുള്ളവരെല്ലാം വിട്ടു പോയാലും ഉൾക്കരുത്തോടെ മുന്നോട്ടായുന്ന കുടുംബ പശ്ചാത്തലമുണ്ട്‌ രാഹുലിന്‌. വർഗ്ഗീയത ഫണം വിടർത്തിയാടുന്ന പുതിയ വർത്തമാന കാലത്ത്‌ രാഹുൽ ഗാന്ധിയുമായി നടത്തിയ കൂടിക്കഴ്ച ഒരു മുസ്ലിം എന്ന നിലയിലും ഒരു ഇന്ത്യക്കാരനെന്ന നിലയിലും എനിക്ക്‌ പകർന്ന് തന്നത്‌ പ്രത്യാശയുടെ തിരി വെളിച്ചമാണ്‌. ഇന്ത്യ തിരിച്ചു വരുമെന്ന പ്രതീക്ഷയാണ്‌. ആ പ്രതീക്ഷ ആകാശത്ത്‌ നിന്ന് പൊട്ടിമുളച്ചിറങ്ങുകയില്ല. അത്‌ യാഥാർത്ഥ്യമാക്കാൻ കഠിനാധ്വാനം ചെയ്യാൻ കഴിവുറ്റ ചെറുപ്പത്തെ സജ്ജമാക്കുകയാണ്‌ വേണ്ടത്‌. അല്ലാതെ ബിരിയാണിയും ഷെർവ്വാണിയുമായി ഇനിയും സുഖിച്ചും രമിച്ചും കഴിഞ്ഞാൽ ബഹദൂർഷ സഫറിന്റെ ഗതിയായിരിക്കും ഇന്ത്യൻ മുസ്ലിംകളെ കാത്തിരിക്കുക…

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

യുവ അഭിഭാഷകയെ മര്‍ദിച്ച കേസ്; ബെയ്‌ലിന്‍ ദാസിന്റെ ജാമ്യാപേക്ഷയില്‍ വിധി തിങ്കളാഴ്ച

നേരത്തെ ബെയ്ലിൻ ദാസിനെ ഈ മാസം 27വരെ റിമാന്‍ഡ് ചെയ്തിരുന്നു

Published

on

വഞ്ചിയൂരിൽ യുവ അഭിഭാഷകയെ മർദിച്ച കേസിൽ അറസ്റ്റിലായ സീനിയർ അഭിഭാഷകൻ ബെയ്ലിന്‍ ദാസിൻ്റെ ജാമ്യാപേക്ഷയിൽ വിധി പറയൽ തിങ്കളഴ്ചയിലേക്ക് മാറ്റി. മജിസ്‌ട്രേറ്റ് കോടതി 12 ആണ് ജാമ്യ ഹർജി പരിഗണിച്ചത്. നേരത്തെ ബെയ്ലിൻ ദാസിനെ ഈ മാസം 27വരെ റിമാന്‍ഡ് ചെയ്തിരുന്നു.

ബെയ്ലിൻ ദാസിനു ജാമ്യം നൽകരുതെന്ന് പ്രോസിക്യൂഷൻ ഇന്നലെ വാദം നടക്കുമ്പോൾ ശക്തമായി ആവശ്യപ്പെട്ടിരുന്നു.ഗൗരവമായ കുറ്റകൃത്യമാണ് ബെയ്ലിൻ ദാസ് നടത്തിയിരിക്കുന്നതെന്നായിരുന്നു പ്രോസിക്യൂഷൻ വാദം.എന്നാൽ പ്രകോപനമുണ്ടാക്കിയത് യുവ അഭിഭാഷകയെന്ന് പ്രതിഭാഗവും വാദിച്ചു. ബെയ്‌ലിന് മുഖത്ത് പരുക്കേറ്റിരുന്നുവെന്ന മെഡിക്കൽ റിപ്പോർട്ടും കോടതിയിൽ ഇന്നലെ ഹാജരാക്കിയിരുന്നു.

പ്രതിക്ക് നിയമത്തിൽ ധാരണയുണ്ടെന്നു പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. ഇരയുടെ രഹസ്യ മൊഴി ശേഖരിച്ചില്ല . അതുകൊണ്ടുതന്നെ ജാമ്യം ഇപ്പോൾ നൽകുന്നത് ശരിയാണോയെന്നത് കോടതി പരിഗണിക്കണമെന്നും പ്രോസിക്യൂഷൻ വാദിച്ചു. എന്നാൽ പ്രതിക്കും മർദനമേറ്റിട്ടുണ്ടെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. ബെയ്‌ലിന്റെ മെഡിക്കൽ സർട്ടിഫിക്കറ്റും കോടതിയിൽ പ്രതിഭാഗം ഉയർത്തികാട്ടിയിരുന്നു. എന്നാൽ ഇരു ഭാഗങ്ങളുടേയും വാദം കേട്ട കോടതി ജാമ്യം 19ലേക്ക് മാറ്റുകയായിരുന്നു.

 

Continue Reading

kerala

ടെന്റ് തകര്‍ന്നുവീണ് യുവതി മരിച്ച സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

Published

on

മലപ്പുറം: ടെന്റ് തകര്‍ന്നുവീണ് യുവതി മരിച്ച സംഭവത്തില്‍ പ്രതികരണവുമായി നിഷ്മയുടെ അമ്മ ജെസീല. നിഷ്മയുടെ സുഹൃത്തുക്കള്‍ക്ക് ആര്‍ക്കും പരിക്ക് പറ്റിയില്ലെന്നും തന്റെ മകള്‍ മാത്രമാണ് അപകടത്തില്‍ പെട്ടതെന്നും അമ്മ പറഞ്ഞു. ഹട്ടില്‍ താമസിക്കാന്‍ പെര്‍മിറ്റ് ഉണ്ടായിരുന്നോ, എന്ത് കൊണ്ട് നിഷ്മക്ക് മാത്രം ഇത് സംഭവിച്ചു എന്നും ജസീല ചോദിച്ചു.

അപകടത്തിന്റെ വ്യക്തമായ കാരണം അറിയണമെന്നും നീതി കിട്ടണമെന്നും അമ്മ പറഞ്ഞു. യാത്ര പോയതിന് ശേഷം മൂന്ന് തവണ സംസാരിച്ചിരുന്നു പിന്നീട് റേഞ്ച് കിട്ടിയിരുന്നില്ല.എ ത്ര പേരാണ് കൂടെ പോയതെന്നോ ആരോക്കെ ഉണ്ടായിരുന്നെന്നോ അറയില്ല. മകള്‍ക്ക് എന്താണ് സംഭവിച്ചതെന്ന് കേസെടുത്ത് അന്വേഷണം നടത്തണമെന്നും ജെസീല ആവശ്യപ്പെട്ടു.

രണ്ടു ദിവസം മുമ്പാണ് ടെന്റ് തകര്‍ന്ന് യുവതി മരുച്ചത്. നിലമ്പൂര്‍ അകമ്പാടം സ്വദേശി നിഷ്മയാണ് മരിച്ചത്. മേപ്പാടി 900 കണ്ടിയിലാണ് സംഭവം. മൂന്ന്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 900 വെഞ്ചേഴ്സിന്റെ ടെന്റ് ഗ്രാമിലാണ് ്പകടം ഉണ്ടായത്. മരത്തടി കൊണ്ട് നിര്‍മ്മിച്ച പുല്ലുമേഞ്ഞ ടെന്റാണ് തകര്‍ന്നുവീണത്. മഴ പെയ്ത് മേല്‍ക്കുരക്ക് ഭാരം കൂടിയതാണ് അപകടകാരണമെന്ന് പ്രാഥമിക നിഗമനം.

 

Continue Reading

crime

മദ്യലഹരിയില്‍ സുഹൃത്ത് യുവാവിനെ കുത്തി കൊലപ്പെടുത്തി; രണ്ടുപേര്‍ അറസ്റ്റില്‍

Published

on

പത്തനംതിട്ട: പത്തനംതിട്ട വടശ്ശേരിക്കര പേങ്ങാട്ട് കടവിലെ യുവാവിന്റെ മരണം കൊലപാതകമെന്ന് പൊലീസ്. കൊല്ലപ്പെട്ട ജോബിയുടെ ബന്ധു റെജി, റെജിയുടെ സുഹൃത്ത് വിശാഖ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യലഹരിയില്‍ തുടര്‍ന്ന തര്‍ക്കം കൊലപാതകത്തില്‍ അവസാനിക്കുകയായിര്‍ന്നു.

കയ്യില്‍ കത്തിയുമായി റെജിയുടെ വീട്ടില്‍ എത്തിയ വിശാഖ് ജോബിയുടെ കൈത്തണ്ടയില്‍ കുത്തുകയായിരുന്നു. ആക്രമണത്തിന് ശേഷം കത്തി കഴുകി വൃത്തിയാക്കിതിന് ശേഷം സുഹൃത്തിനെ തിരികെ ഏല്‍പ്പിക്കുകയായിരുന്നു. ഇന്നലെയായിരുന്നു ജോബിയുടെ മൃതദേഹം വടശ്ശേരിക്കരയിലെ വീട്ടില്‍ പരിക്കുകളോടെ കണ്ടെത്തിയത്.

Continue Reading

Trending