More
‘ഇത്ര ഒറിജിനലായ നേതാവിനെ എക്കാലത്തേക്കും തകര്‍ക്കാനാവില്ല’

കോണ്‍ഗ്രസ് അഖിലേന്ത്യാ ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെക്കുറിച്ച് നജീബ് കാന്തപുരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
ഇന്ത്യയിൽ ഇപ്പോഴും ഇത്തരത്തിലൊരാൾ ജീവിച്ചിരിക്കുന്നുവെന്നത് തന്നെയാണ് ഏറ്റവും വലിയ ആശ്വാസം. രാഹുൽ ഗാന്ധിയുടെ വീട്ടിൽ നിന്നിറങ്ങിയപ്പോൾ മനസിൽ തോന്നിയ ഒരു വികാരമാണിത്. യു.പി തെരെഞ്ഞെടുപ്പിനു ശേഷം പരിഹാസങ്ങളും ആക്ഷേപങ്ങളും ട്രോൾ മഴകളും ഏറ്റു വാങ്ങുമ്പോഴും ഇത്ര സ്ഫടിക സമാനമായ നിലപാടുകളുമായി ഒരു ചെറുപ്പക്കാരൻ നല്ല ഇന്ത്യ തിരിച്ചു വരുന്നതും കാത്തിരിക്കുന്നുവെന്നത് തന്നെയാണ് ഏറ്റവും വലിയ കാര്യം. അരമണിക്കൂറിലേറെ നീണ്ട കൂടിക്കാഴ്ചക്കിടയിൽ രാഹുൽ ഗാന്ധി വരച്ചു കാട്ടിയത് വരാനിരിക്കുന്ന ഭീതി നിറഞ്ഞ കാലത്തെക്കുറിച്ചാണ്. ലോകമാകെ രൂപപ്പെടുന്ന വംശീയതയും ഇസ്ലാമോഫോബിയ എന്ന ഭ്രാന്തും കൂട്ടിക്കലർത്തി ഇന്ത്യയിൽ വിപണനം നടത്തുന്നതിനെക്കുറിച്ച് , അതിന്റെ അന്തർ ദേശീയ സാഹചര്യത്തെക്കുറിച്ച്, ഇസ്ലാം ഫോബിയ പറഞ്ഞ് മോഡി ഇന്ത്യയെ കൂടുതൽ മിലിറ്റന്റ് ആക്കുന്ന രാഷ്ട്രീയ പശ്ചാത്തലത്തെക്കുറിച്ച്, അതിന്റെ മറവിൽ അമേരിക്കയും മോഡിയും തമ്മിൽ രൂപപ്പെടുന്ന പുതിയ അവിശുദ്ധ ബാന്ധവത്തെക്കുറിച്ച്, അതുവഴി മോഡി സ്വന്തമാക്കുന്ന അറ്റമില്ലാത്ത പണത്തെക്കുറിച്ച്, അതു വഴി അരക്കിട്ടുറപ്പിക്കുന്ന രാഷ്ട്രീയാധികാരത്തെക്കുറിച്ച്, ചൈനക്കെതിരെ അമേരിക്ക നടത്തുന്ന ഉൾപോരിൽ ഇന്ത്യ പങ്കാളിയാവുന്നതിനെക്കുറിച്ച്, ഇന്ത്യയിൽ ദളിതുകൾക്കും താഴെ മുസ്ലിംകളെ പ്രതിഷ്ഠിച്ച് പുതിയ ദളിത് വിമോചനം സാധ്യമാക്കുന്ന ചൊട്ടു വിദ്യയെക്കുറിച്ച്, കടുത്ത മുസ്ലിം വിരുദ്ധത ജയമാക്കി മാറ്റുന്നതിനെക്കുറിച്ച്…
എത്ര വാചാലമായി അദ്ധേഹം സംസാരിക്കുമ്പോൾ ഒരു കാര്യം ഉറപ്പായി. ഇത്ര ഒറിജിനലായ ഒരു നേതാവിനെ എക്കാലത്തേക്കും തകർക്കാനാവില്ല. യു. പി യിൽ മാത്രമല്ല, ഇനിയും തോൽവികൾ തുടരാം, അപ്പോഴും രാഹുൽ പറഞ്ഞു. എത്ര തെരെഞ്ഞെടുപ്പുകളിൽ തോറ്റാലും ആശയ പരമായ ജയം കൊണ്ടല്ലാതെ ഇനി ജയിച്ചടക്കുക സാധ്യമല്ല. ഹിന്ദുത്വത്തെ നേരിടാൻ മൃദു ഹിന്ദുത്വമല്ല വേണ്ടത്. കറകളഞ്ഞ മതേതരത്വമാണ്. ആ മതേതരത്വമാണ് ആശയപരമായ യുദ്ധത്തിനു കരുത്ത് പകരേണ്ടത്. ഇതിൽ വിശ്വാസമില്ലാത്ത നേതാക്കളാണ് ഇപ്പോൾ കോൺഗ്രസിനെ തള്ളിപ്പറഞ്ഞ് പുറത്ത് പോവുന്നത്. ഇന്ത്യയിലെ ഇരുപത്തഞ്ചു കോടി മുസ്ലിംകളെ തുടച്ചു നീക്കി വംശീയ ശുദ്ധീകരണം നടത്താനാവില്ലെന്നത് സത്യമാണെങ്കിൽ വർഗ്ഗീയതക്കെതിരെ ആശയ യുദ്ധം നടത്തി തന്നെ കോൺഗ്രസ് ജയിക്കും. ആ ജയത്തിന് ഇത്തിരി ക്ഷമ വേണ്ടിവരും.
ഇന്ത്യൻ മുസ്ലികളെ കൂടുതൽ ഐക്യത്തോടെ കോൺഗ്രസിനൊപ്പം നിർത്താനും ഈ പോരാട്ടമുന്നണിയിൽ രാജ്യ വ്യാപകമായി നിലകൊള്ളാനും മുസ്ലിം ലീഗ് സന്നദ്ധമാണെന്ന് ഞങ്ങൾ പറഞ്ഞു. പ്രതീക്ഷ നഷ്ടപ്പെടാതെ ആ ചുവടുവെപ്പുകളുമായി മുന്നേറുന്ന ഈ ചെറുപ്പക്കാരനെ നാം വഴിയിൽ തള്ളരുത്. കല്ലെറിയുകയുമരുത്. പരിഹസിക്കാൻ ആർക്കുമാവും. പക്ഷെ മുറിവേറ്റിട്ടും ലക്ഷ്യ സ്ഥാനത്തേക്ക് ചോരച്ചാലുകൾ കടന്ന് പോകുന്ന ഇന്ത്യയുടെ ഈ പ്രിയ പുത്രനെ നമുക്കൊറ്റപ്പെടുത്തിക്കൂട. കൂടെയുള്ളവരെല്ലാം വിട്ടു പോയാലും ഉൾക്കരുത്തോടെ മുന്നോട്ടായുന്ന കുടുംബ പശ്ചാത്തലമുണ്ട് രാഹുലിന്. വർഗ്ഗീയത ഫണം വിടർത്തിയാടുന്ന പുതിയ വർത്തമാന കാലത്ത് രാഹുൽ ഗാന്ധിയുമായി നടത്തിയ കൂടിക്കഴ്ച ഒരു മുസ്ലിം എന്ന നിലയിലും ഒരു ഇന്ത്യക്കാരനെന്ന നിലയിലും എനിക്ക് പകർന്ന് തന്നത് പ്രത്യാശയുടെ തിരി വെളിച്ചമാണ്. ഇന്ത്യ തിരിച്ചു വരുമെന്ന പ്രതീക്ഷയാണ്. ആ പ്രതീക്ഷ ആകാശത്ത് നിന്ന് പൊട്ടിമുളച്ചിറങ്ങുകയില്ല. അത് യാഥാർത്ഥ്യമാക്കാൻ കഠിനാധ്വാനം ചെയ്യാൻ കഴിവുറ്റ ചെറുപ്പത്തെ സജ്ജമാക്കുകയാണ് വേണ്ടത്. അല്ലാതെ ബിരിയാണിയും ഷെർവ്വാണിയുമായി ഇനിയും സുഖിച്ചും രമിച്ചും കഴിഞ്ഞാൽ ബഹദൂർഷ സഫറിന്റെ ഗതിയായിരിക്കും ഇന്ത്യൻ മുസ്ലിംകളെ കാത്തിരിക്കുക…
kerala
ക്യൂ ആര്‍ കോഡ് വഴി 69 ലക്ഷം രൂപ തട്ടിയെടുത്ത കേസ്; ദിയാ കൃഷ്ണയുടെ ജീവനക്കാർക്ക് മുന്‍കൂര്‍ ജാമ്യമില്ല
മൂന്ന് ജീവനക്കാരികളാണ് ഹൈക്കോടതിയെ സമീപിച്ചത്

നടന്‍ കൃഷ്ണകുമാറിന്റെ മകളുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പു കേസില്‍ മുന്‍ ജീവനക്കാര്‍ക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചു. മൂന്ന് ജീവനക്കാരികളാണ് ഹൈക്കോടതിയെ സമീപിച്ചത്.
നേരത്തെ, ഇവരുടെ ജാമ്യ ഹര്‍ജി കീഴ്‌ക്കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് മുന്‍കൂര്‍ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതിയില്‍ നിന്നും തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ഇവര്‍ അന്വേഷണത്തോട് സഹകരിക്കേണ്ടി വരും. അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകേണ്ടി വരും. അതല്ലെങ്കില്‍ അറസ്റ്റ് അടക്കമുള്ള നടപടിയിലേക്ക് കടക്കേണ്ടി വരും.
തട്ടിക്കൊണ്ടുപോയെന്ന ജിവനക്കാരുടെ പരാതിയില്‍ കൃഷ്ണകുമാറിനും കുടുംബത്തിനും കോടതി ജാമ്യം അനുവദിച്ചിരുന്നു. കൃഷ്ണകുമാറിനും കുടുംബത്തിനും എതിരെ തെളിവുകള്‍ കണ്ടെത്താന്‍ ആയില്ലെന്ന് ക്രൈംബ്രാഞ്ച് കോടതി റിപ്പോര്‍ട്ട് നല്‍കിയതിനെ തുടര്‍ന്നാണ് ജാമ്യം അനുവദിച്ചത്.
ദിയ കൃഷ്ണന്റെ കടയിലെ ജീവനക്കാര്‍ നല്‍കിയ തട്ടികൊണ്ട് പോകല്‍ പരാതിയിലാണ് കൃഷ്ണകുമാറിനും മകള്‍ക്കും കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയത്. തിരുവനന്തപുരത്ത് അഡീഷണല്‍ സെഷന്‍സ് കോടതിയാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ജീവനക്കാരായ വിനീത, ദിവ്യ ഫ്രാന്‍ക്ലിന്‍, രാധ എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി അന്ന് തള്ളിയത്.
kerala
ഗോവിന്ദച്ചാമി 14 ദിവസം റിമാന്‍ഡില്‍; ഇന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍
സുരക്ഷാ കാരണങ്ങള്‍ പരിഗണിച്ച് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും വിയ്യൂരിലേക്ക് മാറ്റാന്‍ ധാരണയായിട്ടുണ്ട്

കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ ചാടിയ ഗോവിന്ദച്ചാമിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പ്രതിയെ വെള്ളിയാഴ്ച്ച വൈകിട്ട് കണ്ണൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് ഹാജരാക്കിയത്. ഗോവിന്ദച്ചാമിയെ കണ്ണൂര്‍ പള്ളിക്കുന്നിലെ സെന്‍ട്രല്‍ ജയിലില്‍ തന്നെയാണ് അടച്ചത്. സുരക്ഷാ കാരണങ്ങള്‍ പരിഗണിച്ച് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും വിയ്യൂരിലേക്ക് മാറ്റാന്‍ ധാരണയായിട്ടുണ്ട്. സംസ്ഥാനത്തെ ജയിലുകളിലെ സുരക്ഷ സംബന്ധിച്ചു ശനിയാഴ്ച്ച രാവിലെ 11 മണിക്ക് മുഖ്യമന്ത്രി യോഗം വിളിച്ചിട്ടുണ്ട് ഇതിനു ശേഷമായിരിക്കും തീരുമാനമെന്ന് അറിയുന്നു.
ഇതിനിടെ കോടതിയില്‍ ഹാജരാക്കുന്നതിന് മുന്‍പ് ഗോവിന്ദച്ചാമിയെ തെളിവെടുപ്പിനായി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്കെത്തിച്ചിരുന്നു. അതീവ സുരക്ഷയോടെയാണ് ഗോവിന്ദച്ചാമിയെ ജയിലില്‍ എത്തിച്ചത് അതീവ സുരക്ഷയുള്ള ജയിലില്‍ നിന്നും എങ്ങനെയാണ് ഗോവിന്ദച്ചാമി പുറത്തെത്തിയതെന്ന് അറിയുന്നതിനായാണ് വിശദമായ തെളിവെടുപ്പ് നടത്തിയത്. രണ്ട് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് ഗോവിന്ദച്ചാമിയെ തെളിവെടുപ്പിനായി കണ്ണൂര്‍ ടൗണ്‍ പൊലീസ് കൊണ്ടുവന്നത്.
വെള്ളിയാഴ്ച്ചപുലര്‍ച്ചെ 4:30 ന്‌ശേഷമാണ് ഗോവിന്ദച്ചാമി ജയില്‍ ചാടിയത്. മാസങ്ങള്‍ നീണ്ട ആസൂത്രണത്തിന് ഒടുവിലാണ് ഗോവിന്ദച്ചാമി ജയില്‍ ചാടിയതെന്നാണ് വിവരം. ഒന്നരമാസം കൊണ്ട് മൂര്‍ച്ചയുള്ള ആയുധം വച്ച് ജയിലഴി മുറിച്ചു. ജയില്‍ വര്‍ക്ക്‌ഷോപ്പില്‍ നിന്നാണ് ആയുധമെടുത്തതെന്നാണ് മൊഴി. മുറിച്ച പാടുകള്‍ തുണികൊണ്ട് കെട്ടി മറച്ചു. മതില്‍ ചാടാന്‍ പാല്‍പ്പാത്രങ്ങളും ഡ്രമ്മും ഉപയോഗിച്ചു. ഗുരുവായൂരിലെത്തി മോഷണമായിരുന്നു ലക്ഷ്യമെന്ന് ഗോവിന്ദച്ചാമി പൊലീസിന് മൊഴി നല്‍കി. ജയിലില്‍ ഗുരുതര വീഴ്ച്ചയുണ്ടായെന്നാണ് കണ്ടെത്തല്‍. ജയിലിലെ ഗുരുതര സുരക്ഷാ വീഴ്ചയില്‍ നാല് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തിട്ടുണ്ട്.
സെല്ലിന്റെ അഴി മുറിച്ച് ഏഴരമീറ്റര്‍ ഉയരമുള്ള മതിലും ചാടി ഒറ്റക്കയ്യന്‍ കൊലയാളി രക്ഷപെട്ടിട്ടും അധികൃതര്‍ അറിഞ്ഞത് മണിക്കൂറുകള്‍ വൈകിയാണ്. രാവിലത്തെ പരിശോധനയില്‍ തടവുകാരെല്ലാം അഴിക്കുള്ളില്‍ ഉണ്ടെന്ന് ഗാര്‍ഡ് ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. മതിലിലെ തുണി കണ്ടശേഷമാണ് ജയില്‍ ചാടിയെന്നറിഞ്ഞത്. വീണ്ടും പരിശോധിച്ചപ്പോഴാണ് ഗോവിന്ദച്ചാമിയാണ് രക്ഷപ്പെട്ടതെന്ന് അറിഞ്ഞത്.
kerala
ശക്തമായ മഴ; കോട്ടയം ജില്ലയില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്

കോട്ടയം: ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. മുന്‍ നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ലെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
-
india3 days ago
കരിപ്പൂരില്‍ നിന്ന് ദോഹയിലേക്ക് പറന്നുയര്‍ന്ന വിമാനം തിരിച്ചിറക്കി
-
india2 days ago
ഇന്ത്യയില്‍ നിന്നും നൂറുകണക്കിന് മുസ്ലിംകളെ നിയമവിരുദ്ധമായി ബംഗ്ലാദേശിലേക്ക് നാടുകടത്തിയതായി ഹ്യൂമന്‍ റൈറ്റ്സ് വാച്ച് റിപ്പോര്‍ട്ട്
-
india3 days ago
‘മേജര്‍ വിന്’: ജാതി വിവേചനത്തിനെതിരെ നടപടിയെടുക്കാനുള്ള കാലിഫോര്‍ണിയ സര്‍ക്കാരിന്റെ അധികാരത്തെ യുഎസ് ഫെഡറല്‍ കോടതി ശരിവച്ചു
-
Film3 days ago
കറുപ്പിന്റെ ടീസറിന് പിന്നാലെ സൂര്യ 46 ന്റെ പോസ്റ്റർ പുറത്ത്
-
india3 days ago
അഹമ്മദാബാദ് വിമാനാപകടം: വിദേശ പൗരന്മാരുടെ കുടുംബങ്ങള്‍ക്ക് ലഭിച്ചത് തെറ്റായ മൃതദേഹങ്ങള്‍
-
kerala3 days ago
വിപഞ്ചികയുടെ മരണം; ഇന്‍ക്വസ്റ്റ് നടപടി പൂര്‍ത്തിയായി
-
kerala3 days ago
അമീനയുടെ മരണം; അമാന ആശുപത്രി മുന്‍ ജനറല്‍ മാനേജര്‍ അറസ്റ്റില്‍
-
kerala3 days ago
മാസപ്പടി കേസ്: സിബിഐ, ഇഡി അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ വീണ വിജയനുൾപ്പെടെയുള്ളവർക്ക് ഹൈക്കോടതി നോട്ടീസ്